കണ്ണൂർ: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കണ്ണൂർ സ്വദേശികളായ അഞ്ചു പേർക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. യുഎപിഎ 38, 39 പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മിഥിലാജ് (26), അബ്ദുൾ റസാഖ് (34), എം.വി. റഷീദ് (24), മനാഫ് റഹ്മാൻ (42), യു.കെ. ഹംസ (57) എന്നിവർക്കെതിരെയാണ് കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരള പോലീസിൽനിന്നു കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. തുർക്കിയിൽനിന്നു പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുർക്കി പോലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച ഇവരെ കഴിഞ്ഞ ഒക്ടോബറിലാണ് കണ്ണൂരിൽ പോലീസ് പിടികൂടിയത്.
Read MoreCategory: Kannur
പുത്തൻ തന്ത്രം കേട്ടാൽ ഞെട്ടും..! മണൽ കടത്താൻ ഇനി ലോറിയും വേണ്ട ഫൈബര്‍ വള്ളവും വേണ്ട; പോലീസിന്റെ കണ്ണുവെട്ടിക്കാനുള്ള തന്ത്രങ്ങളുമായി മണല്‍മാഫിയ രംഗത്ത്
പയ്യന്നൂര്‍: ലോറികളിലും ഓട്ടോറിക്ഷകളിലും ഫൈബര്‍ തോണികളിലുമായുള്ള മണല്‍ കടത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുവന്ന പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി മണല്‍മാഫിയ രംഗത്ത്. പാലക്കോട്, എട്ടിക്കുളം എന്നിവിടങ്ങളിലാണ് മണല്‍മാഫിയ പുതിയ തന്ത്രങ്ങള്‍ പയറ്റുന്നത്.ലോറികളും ഓട്ടോറിക്ഷകളും യന്ത്രത്തിന്റെ സഹായത്തോടെ ഓടിക്കുന്ന ഫൈബര്‍ ഓടങ്ങളും കര്‍ശന നടപടികളിലൂടെ പോലീസ് പിടികൂടിയിരുന്നു. കടല്‍ തീരങ്ങളില്‍ നിന്നും നിയമ വിരുദ്ധമായി എടുക്കുന്ന മണലാണ് കടത്തിക്കൊണ്ടിരുന്നതെന്നതിനാല് മോഷണക്കുറ്റം ചുമത്തിയാണ് ഇത്തരം വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. അതിനാല്‍തന്നെ ഇവ തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്നതിനാല്‍ ലക്ഷങ്ങളുടെ നഷ്ടമാണ് മണല്കടത്തുകാര്ക്കുണ്ടായത്.പോലീസിന്റെ ഈ കര്‍ശന നടപടിക്ക് മുന്നില്‍ തളര്‍ന്ന മണല്‍ മാഫിയകളാണ് ഒരിടവേളക്ക് ശേഷം ഇപ്പോള്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ബൈക്കുകളും കൈവണ്ടികളുമാണ് ഇപ്പോള്‍ മണല്കടത്താനായി ഉപയോഗിക്കുന്നത്. 60 ചാക്ക് മണല്‍ ഒരു ലോഡായി കണക്കാക്കിയാണ് എണ്ണായിരം രൂപക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. മൂന്ന് ചാക്ക് മണല്‍ വീതം ബൈക്കിന് പിന്നില്‍ കെട്ടിവെച്ചാണ് മണല്‍…
Read Moreപുലർച്ചെ മോട്ടർ ഓണാക്കാൻ വീടിനു വെളിയിലിറങ്ങിയ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് ബോധരഹിതയാക്കി; വിട്ടിൽ നിന്ന് എട്ടുപവൻ സ്വർണം മോഷണം പോയി
കാഞ്ഞങ്ങാട്: വീട്ടമ്മയുടെ കഴുത്തുഞെരിച്ചു ബോധരഹിതയാക്കി കവർച്ച നടന്ന സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി പോലീസ്. ഇന്നലെ വെളുപ്പിന് അഞ്ചരയോടെ പുല്ലൂർ വേലാശ്വരത്തെ റിട്ട. നഴ്സിംഗ് അസിസ്റ്റൻറ് സി.വേലായുധന്റെ ഭാര്യ റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് കെ.ജാനകിയാണ് അക്രമത്തിനിരയായത്. വീട്ടിൽ നിന്നും എട്ടു പവൻ സ്വർണമാണ് നഷ്ടമായത്. ആശുപത്രിയിൽ ചികിത്സയിലുള്ള ജാനകിയുടെ മൊഴി ഇങ്ങനെ: പുലർച്ചെ പുറത്തുള്ള പന്പ് ഹൗസിൽ മോട്ടോർ പ്രവർത്തിപ്പിക്കാൻ പോകുന്പോൾ പിന്നിൽ നിന്നും കഴുത്തിൽ കയറിട്ടു മുറുക്കുകയായിരുന്നു. വായ തുറക്കാൻ അവസരം കിട്ടുന്നതിനു മുൻപ് തന്നെ വീട്ടമ്മ ബോധരഹിതയായി. അരമണിക്കൂറോളം കഴിഞ്ഞീട്ടും ശബ്ദമൊന്നും കേൾക്കാതായപ്പോൾ ഭർത്താവ് പുറത്തിറങ്ങി അന്വേഷിക്കുകയായിരുന്നു. അപ്പാഴേയ്ക്കും ഭാര്യ ബോധമില്ലാതെ പന്പ് ഹൗസിനു സമീപം വീണു കിടക്കുകയായിരുന്നു. ഉടനെ ആളെക്കൂട്ടി പരിശോധിച്ചപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. ജാനകി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി ടാങ്ക് നിറച്ച ശേഷമാണ് ഉറങ്ങിയത്. എന്നാൽ രാവിലെയായപ്പോൾ വെള്ളം…
Read Moreകണ്ണൂരിലെ ക്രമസമാധാന ചുമതല നവ ഗോപാലസേനയ്ക്ക്; ഭക്ഷണ വിതരണവും ഫുട്ബോൾ മത്സരവുമായി പോലീസും ; ഗുരുതര ആരോപണവുമായി സതീശൻ പാച്ചേനി
കണ്ണൂർ: ജില്ലയിൽ ക്രമസമാധാനം കൈകാര്യം ചെയ്യുന്നത് നവ ഗോപാലസേനയെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. ക്രമസമാധാന ചുമതല വഹിക്കേണ്ട പോലീസാകട്ടെ ഭക്ഷണ വിതരണവും ഫുട്ബോൾ മത്സരവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാച്ചേനി. ജില്ലയിൽ പല ഭാഗത്തും ഭരണത്തിന്റെ തണലിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ് യു നേതാക്കൾക്ക് നേരെ സിപിഎം ക്രൂരമായ അക്രമങ്ങൾ നടത്തി ഭീകരത സൃഷ്ടിക്കുകയാണ്. 1967ൽ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാൻ എ.കെ. ഗോപാലൻ രൂപീകരിച്ച ഗോപാല സേനയുടെ പിൻമുറക്കാരായി നവ ഗോപാലസേന രൂപമെടുത്തതിന്റെ തെളിവാണ് സിപിഎം നടത്തുന്ന അക്രമങ്ങളെന്നും പാച്ചേനി പറഞ്ഞു. എടയന്നൂർ ക്ലബിൽ കയറി സിഐടിയു പ്രവർത്തകർ അഴിഞ്ഞാട്ടം നടത്തി. അക്രമത്തിൽ നിരവധി കെഎസ് യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരിക്കേറ്റു. എടയന്നൂരിലെ കോൺഗ്രസ് ഓഫീസും അടിച്ച് തകർത്തു. പോലീസ് സ്റ്റേഷൻ കോബൗണ്ടിൽ വച്ചു പോലും കെഎസ് യു…
Read Moreകണികണ്ടുണരുന്ന തട്ടിപ്പ്..! മിൽമ വിൽക്കുന്നത് തമിഴ്നാട്ടിലെ പാലെന്ന ആരോപണവുമായി ഇ.പി ജയരാജൻ; മിൽമ ക്ഷീരകർഷകരിൽ നിന്ന് വാങ്ങുന്നത് എട്ടുലക്ഷം ലിറ്റർപാൽ; വിൽക്കുന്നതാകട്ടെ പതിമൂന്നര ലക്ഷം ലിറ്റർ പാലുമെന്ന് എംഎൽഎ
മട്ടന്നൂർ: പാൽ ഉത്പാദനരംഗത്ത് മിൽമ സ്വീകരിച്ചുവരുന്നത് തെറ്റായ വഴിയാണെന്ന് ഇ.പി. ജയരാജൻ എംഎൽഎ. പാലയോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന് കാര പേരാവൂരിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദിനംപ്രതി ഏഴുമുതൽ എട്ടുലക്ഷം ലിറ്റർ പാലാണ് മിൽമ ക്ഷീരകർഷകരിൽനിന്നു വാങ്ങുന്നത്. എന്നാൽ പതിമൂന്നര ലക്ഷം ലിറ്ററാണു വിൽക്കുന്നത്. അധികം വിൽക്കുന്ന പാൽ തമിഴ്നാട്ടിൽനിന്ന് കൃത്രിമ പാൽ പാക്കറ്റ് കൊണ്ടുവന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. ലാഭത്തിനനുസരിച്ച് മിൽമ ക്ഷീരകർഷകർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ജയരാജൻ പറഞ്ഞു. പാലിന്റെ വില വർധിപ്പിച്ചാൽ അത് പൂർണമായും ക്ഷീരകർഷകർക്കു നൽകണം. മിൽമ അതു ചെയ്യുന്നില്ല. കണ്ണൂർ ജില്ലയിൽ പാൽ ഉത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1,000 പശുക്കളെ വളർത്തുന്ന പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 200 പേർക്ക് നേരിട്ടും 800 ഓളം പേർക്ക് പരോക്ഷമായും തൊഴിലവസരം സൃഷടിക്കാനും ലക്ഷ്യമിടുന്നതാണ് ഈ…
Read Moreഎല്ലാം ശരിയാക്കാൻ..! ബോംബ് പൊട്ടി സിപിഎം പ്രവര്ത്തകന് ഇടതു കൈപ്പത്തി നഷ്ടപ്പെട്ടു; ആളൊഴിഞ്ഞ പറമ്പില്‍ കെട്ടിയുയര്‍ത്തിയ ഏറു മാടത്തില്‍ വച്ചാണ് സ്ഫോടനം നടന്നത്
തലശേരി: കുട്ടിമാക്കൂലില്‍ ദുരൂഹ സാഹചര്യത്തിലുണ്ടായ സ്ഫോടനത്തില്‍ സിപിഎം പ്രവര്ത്തകന് ഇടതുകൈപ്പത്തി നഷ്ടപ്പെട്ടു. മൂഴിക്കര നാരായണീയത്തില്‍ സുജിന്ബാബു(24)വിന്റെ ഇടതു കൈപ്പത്തിയാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. ഇരുകൈപ്പത്തികള്‍ക്കും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ഇയാളെ ശനിയാഴ്ച തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്.ശനിയാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് ഉഗ്ര ശബ്ദത്തോടെ സ്ഫോടനം നടന്നത്. ബോംബ് സോഫടനത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റിട്ടുള്ളതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ആളൊഴിഞ്ഞ പറമ്പില്‍ കെട്ടിയുയുര്ത്തിയ ഏറു മാടത്തില്‍ വച്ചാണ് സ്ഫോടനം നടന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പടക്കം പൊട്ടിത്തെറിച്ചാണ് പരിക്കേറ്റതെന്നാണ് സുജിന്ബാബു ആശുപത്രിയില്‍ നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്. സംഭവത്തെകുറിച്ച് ടൗണ്‍ പോലീസ് അന്വേഷണമാരംഭിച്ചു. എക്സ്പ്ളോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്.
Read Moreഡോക്ടർ പോലീസ് സ്റ്റേഷനിലുണ്ട്..! ഒഴിവുദിനങ്ങളിൽ ഡോക്ടറില്ലെന്ന പരാതി ഇനി വേണ്ട; രോഗികളെ കാത്ത് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ
കണ്ണൂർ: ഒഴിവുദിനങ്ങളിൽ ഡോക്ടറില്ലെന്ന പരാതിയുണ്ടെങ്കിൽ പരിഹാരമുണ്ട്. വരൂ, ഡോക്ടർ പോലീസ് സ്റ്റേഷനിലുണ്ട്. ഞായറാഴ്ചകളിലുൾപ്പെടെ കണ്ണൂർ നഗരത്തിൽ ഡോക്ടറുടെ സേവനം ലഭിച്ചില്ലെങ്കിൽ ചികിത്സ തേടാൻ നേരേ ടൗൺ പോലീസ് സ്റ്റേഷനിലെത്തുക. സേവനം സൗജന്യം. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ഇനിമുതൽ ശിശുരോഗ വിദഗ്ധരുടെ സൗജന്യ സേവനം ലഭ്യമാകും. ഒഴിവുദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12 വരെയാണ് പരിശോധന. ചികിത്സയ്ക്ക് കൂടുതൽ പേർ എത്തിയാൽ ടോക്കൺ നൽകി തിരക്ക് നിയന്ത്രിക്കും. ഞായറാഴ്ചകളിലും മറ്റ് ഒഴിവുദിവസങ്ങളിലും ഡോക്ടറുടെ സേവനം നഗരത്തിൽ ലഭ്യമാകുന്നില്ലെന്ന വ്യാപക പരാതിയെത്തുടർന്ന് ടൗൺ സ്റ്റേഷൻ ഓഫീസർ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് ഈ ജനകീയ പദ്ധതിക്കു രൂപംനൽകിയത്. ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക് കണ്ണൂർ യൂണിറ്റിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എം.കെ. നന്ദകുമാർ, അജിത് സുഭാഷ്, അൻസാരി, രവീന്ദ്രൻ, രാജീവൻ, പ്രശാന്ത്, അജിത് മേനോൻ തുടങ്ങിയ 18 ഡോക്ടർമാരാണ് ഓരോ…
Read Moreപരിശോധന തുടരും..! ആയുധങ്ങളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം; വിരൽ ചൂണ്ടുന്നത് സുരക്ഷാവീഴ്ചയിലേക്ക്; അന്വേഷണം സൈനിക ക്യാമ്പുകൾ കേന്ദ്രീകരിച്ച്
കുറ്റിപ്പുറം: കുറ്റിപ്പുറം മല്ലൂർ കടവിൽ വെടിയുണ്ടകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം. വിരൽ ചൂണ്ടുന്നത് സുരക്ഷാവീഴ്ചയിലേക്കാണ്. ഇവ മഹാരാഷ്ട്രയിലെ പുൽഗാവ് സൈനിക വെടിക്കോപ്പ് കേന്ദ്രത്തിൽ നിർമിച്ചു സൈന്യത്തിന് ആയുധം നൽകുന്ന പുൽഗാവിലെ ആയുധ വിതരണ കേന്ദ്രത്തിനു കൈമാറിയിട്ടുള്ളതാണെന്നും സൈനിക ഇന്റലിജന്റ്്സ് കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണം സൈനികക്യാന്പുകൾ കേന്ദ്രീകരിച്ചാണ്. സൈനികരുടെ സഹായത്തോടെയാണ് അന്വേഷണം. അതിനിടെ ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി ഉന്നത പോലിസുദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം കുറ്റിപ്പുറത്തു യോഗം ചേർന്നു. ജില്ലാ പോലിസ് മേധാവിയുടെ ചുമതല വഹിക്കുന്ന പാലക്കാട് ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഒരാഴ്ച മുൻപു കണ്ടെത്തിയ കുഴി ബോംബുകളും വ്യാഴാഴ്ച കണ്ടെത്തിയ വെടിയുണ്ടകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ഒരേ സംഘം ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇവ മാസങ്ങളോളം വെള്ളത്തിൽ കിടന്നതായാണു കരുതുന്നത്. മഴക്കാലത്ത് പുഴയിൽ വെള്ളം…
Read Moreഒരു കമ്യൂണിസ്റ്റുകാരന്റെ ഉള്ളിലൊതുക്കിയ വിശ്വാസം..! ക്ഷേത്രത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണർവുണ്ടാക്കും, കർമശേഷി കൂട്ടും, ഹോമങ്ങളും പൂജകളും മനുഷ്യരുടെ സുരക്ഷ പ്രദാനം ചെയ്യുന്നു; ഇ.പി. ജയരാജന്റെ വാക്കുകളിലൂടെ…
കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ എംഎൽഎ നടത്തിയ ക്ഷേത്രവിശ്വാസത്തെക്കുറിച്ചുള്ള പ്രസംഗം പാർട്ടിയിൽ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം കാസർഗോഡ് പിലിക്കോട് വേങ്ങക്കോട്ട് പെരുങ്കളിയാട്ടത്തോടുബന്ധിച്ചുള്ള പരിപാടിയിൽ ഇ.പി. ജയരാജൻ, ക്ഷേത്രങ്ങളെക്കുറിച്ചുള്ള ചിന്തകൾ ഉണർവ് നൽകുമെന്ന് പ്രസംഗിച്ചതാണു ചർച്ചയാകുന്നത്. “ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളിൽ ശാസ്ത്രീയ വശമുണ്ട്. ക്ഷേത്രത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണർവുണ്ടാക്കും. നാടിന്റെ ചലനാത്മകതയ്ക്കും വളർച്ചയ്ക്കും അതു കാരണമായിത്തീരും. ക്ഷേത്രങ്ങളിലെ പൂജാതി കർമങ്ങൾ നന്മയുണ്ടാക്കും. മനുഷ്യന്റെ കർമശേഷി കൂട്ടും. 1400 വർഷങ്ങൾക്കു മുൻപുള്ള ക്ഷേത്രാനുഷ്ഠാനങ്ങളിലൂന്നി ശാസ്ത്രലോകം ഇന്ന് നിരീക്ഷണം നടത്തുന്നു. ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സുരക്ഷ പ്രദാനം ചെയ്യുന്നു”- ഇതായിരുന്നു ഇ.പി. ജയരാജന്റെ വാക്കുകൾ. തുടർന്നു പ്രസംഗിച്ച എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ജയരാജന്റെ പ്രസംഗത്തെ പുരോഹിതന്റെ പ്രസംഗം എന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കെ ഇ.പി. ജയരാജൻ നടത്തിയ പ്രസംഗം വിഡ്ഢിത്തം എന്ന നിലയിൽ ഇടതുചിന്തകർ…
Read Moreഇപ്പം കുറ്റക്കാരൻ ഞാനോ..! ബോംബ് മഹാരാഷ്ട്രയിൽ നിർമിച്ചത്, ബോംബ് ആദ്യം കണ്ടത് മഹാരാഷ്ട്രക്കാരൻ; കുറ്റിപ്പുറത്ത് ആയുധശേഖരം കണ്ടെത്തിയ സംഭവം; പിന്നിൽ മാവോയിസ്റ്റുകളെന്ന് സംശയം
വി. മനോജ് മലപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിനടിയിൽ നിന്നു വീണ്ടും ആയുധങ്ങളുടെ ശേഖരം കണ്ടെത്തിയതോടെ ഏതാനും ദിവസങ്ങളായി തുടരുന്ന ആശങ്ക വർധിക്കുന്നു. കഴിഞ്ഞ ദിവസം ഇവിടെ നിന്നു കുഴിബോംബുകൾ കണ്ടെടുത്തതിനു പിന്നാലെയാണ് ഇന്നലെ തോക്കിന്റെ തിരകളടക്കം ആയുധങ്ങളുടെയും അനുബന്ധവസ്തുക്കളുടെയും വൻ ശേഖരം കണ്ടെത്തിയത്. കുഴിബോംബുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ദുരൂഹതകൾ നീങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം കുഴിബോംബുകൾ കണ്ടെത്തിയ സ്ഥലത്തിനു തൊട്ടടുത്തു നിന്നു തന്നെയാണ് ഇന്നലെ ആയുധങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സൈന്യം ഉപയോഗിക്കുന്ന എസ്എൽആർ (സെൽഫ് ലോഡിങ്ങ് റൈഫിൾ) വിഭാഗത്തിലുള്ള 7.62 എംഎം വെടിയുണ്ടകളും വിവിധതരത്തിലുള്ള 560ലേറെ വെടിയുണ്ടകളും ഉപയോഗിച്ച വെടിയുണ്ടകളുടെ 45 കാലി ഷെല്ലുകളും അടങ്ങുന്ന ചാക്ക് പുഴയിൽ നിന്നാണ് കണ്ടെത്തടുത്തത്. ഇതിനു പുറമെ കുഴിബോംബുകൾ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ആറു പൾസ് ജനറേറ്ററുകൾ, രണ്ടു ട്യൂബ് ലോഞ്ചർ, കണക്ടിംഗ് വയറുകൾ എന്നിവയും പരിശോധനയിൽ…
Read More