ചക്കരക്കൽ: ഒൻപതു വയസുകാരനെ പീഡിപ്പിച്ച കേസിൽ ഉസ്താദിനെ അറസ്റ്റുചെയ്തു. വാരം സിദ്ധിഖ് പള്ളിയിലെ ഉസ്താദ് മാണിയൂരിലെ പി.കെ ഹൗസിൽ ഷറഫുദിനെ (36)യാണ് കണ്ണൂർ സിറ്റി സിഐ കെ.വി.പ്രമോദൻ ചക്കരക്കൽ എസ്ഐ പി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. കുറച്ചുനാളുകളായി കുട്ടിയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി മാതാവിനോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പാലക്കാട്ടേക്ക് മുങ്ങിയ ഇയാളെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസർ ആദംഖാന്റെ സഹായത്തോടെ ചക്കരക്കൽ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.പ്രതിക്ക് ഭാര്യയും രണ്ട് ആൺകുട്ടികളുണ്ട്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, പി.ബിജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Read MoreCategory: Kannur
ജിഷ്ണുവിന്റെ സഹോദരിക്കു പിന്നാലെ ബന്ധുക്കളും നിരാഹാരസമരം തുടങ്ങി; ഏട്ടൻ വിശ്വസിച്ച പ്രസ്ഥാനത്തിലെ നേതാക്കൾ ന്യായീകരിക്കുന്നതിൽ വേദനയെന്ന് സഹോദരി
നാദാപുരം: നീതി തേടിയുളള മാതാപിതാക്കളുടെ സമരത്തിന് പിന്തുണ നൽകി ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണ വീട്ടിൽ നിരാഹാര സമരം തുടങ്ങിയതിനുപിന്നാലെ അടുത്ത ബന്ധുക്കളും ഐക്യദാർഢ്യവുമായി റിലേ നിരാഹാരം തുടങ്ങി. ഇന്നലെ രാവിലെ മുതലാണ് വീട്ടിൽ വല്യമ്മയ്ക്കരികിൽ കിടന്ന് അവിഷ്ണ സമരം ആരംഭിച്ചത്.ഇന്ന് രാവിലെ ഒന്പതുമുതൽ ബന്ധുക്കളും അവിഷ്ണയ്ക്ക് പിന്തുണയുമായി നിരാഹാര സമരത്തിനിറങ്ങി.15 പേരടങ്ങുന്ന സ്ത്രീകളടക്കമുള്ള സംഘമാണ് സമരം ആരംഭിച്ചത്. വീടിന്റെ വരാന്തയിൽ അവിഷ്ണയ്ക്കരികിലാണ് സമരം .സജീവ സിപിഎം പ്രവർത്തകരാണ് പിന്തുണയുമായി നേരിട്ട് രംഗത്തിറങ്ങിയത്. മകന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെത്തിയ മാതാപിതാക്കളോട് കാണിച്ച അക്രമം പൊറുക്കില്ലെന്നും നീതി ലഭിക്കുംവരെ പോരാടുമെന്നും ബന്ധുക്കൾ പറഞ്ഞു. ജിഷ്ണുവിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയതിന് പുറമേ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ജിഷ്ണുവിന്റെ വീട്ടിൽ കൊയിലാണ്ടി തഹസിൽദാർ എൻ. റംല എത്തി സ്ഥിതിഗതികൾ വിലയിരുത്തി. .കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ ഇന്ന് ഉച്ചയ്ക്ക് മൂന്നിന്…
Read Moreനടൻ ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി;ചടങ്ങിൽ പങ്കെടുത്തവർക്ക് കഴിക്കാൻ ചക്കപ്പഴവും കുടിക്കാൻ തേൻവെള്ളവും; നിരവധി സിനിമാ പ്രവർത്തകർ പങ്കെടുത്തു
കണ്ണൂർ: സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്റെ മകനും ചലച്ചിത്രതാരവുമായ ധ്യാനിന്റെ വിവാഹം കണ്ണൂർ വാസവ ക്ലിഫ് ഹൗസിൽ നടന്നു. തിരുവനന്തപുരം ആനയറ സ്വദേശി സെബാസ്റ്റ്യൻ ജോർജിന്റെയും പരേതയായ എലിസബത്തിന്റെയും മകൾ അർപ്പിതയാണ് വധു. ഇന്നു രാവിലെ 11.45നും 12.15നും ഇടയിലുള്ള മുഹൂർത്തത്തിലാണ് വിവാഹം നടന്നത്. സിനിമാതാരങ്ങളായ അജു വർഗീസ്, ധീരജ് മാധവൻ, സന്തോഷ് കീഴാറ്റൂർ, ഹരീഷ് പേരടി എന്നിവരും സംവിധായകരായ ലാൽ ജോസ്, സത്യൻ അന്തിക്കാട്, ചലച്ചിത്ര നിർമാതാവ് പി.വി. ഗംഗാധരൻ, നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ ഉൾപ്പെടെ നിരവധി രാഷ് ട്രീയ-സാംസ്കാരിക നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ജ്യേഷ്ഠനും ചലച്ചിത്രതാരവുമായ വിനീത്, ഭാര്യ ദിവ്യ, അമ്മ വിമല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ചടങ്ങിൽ പങ്കെടുത്തവർക്ക് ചക്കപ്പഴവും തേൻവെള്ളവും ആണ് നല്കിയത്.
Read Moreധർമശാലയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മതിലിലിടിച്ച് ഒരാൾ മരിച്ചു ; എറണാകുളം സ്വദേശി ചന്ദ്രനാണ് മരിച്ചത്; പരിക്കേറ്റ മൂന്നുപേരിൽ 2 പേരുടെ നില ഗുരുതരം
തളിപ്പറമ്പ്(കണ്ണൂർ): നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മതിലിലിടിച്ച് എറണാകുളം സ്വദേശി മരിച്ചു. മൂന്നു പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരം. എറണാകുളം കാഞ്ഞിരമറ്റത്തെ മാങ്കുഴിയിൽ വീട്ടിൽ ചന്ദ്രൻ (50) ആണ് മരിച്ചത്. കാഞ്ഞിരമറ്റത്തെ രമേശൻ (49) അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. വണ്ടിയിൽ കുടുങ്ങിക്കിടന്ന ഇയാൾ അബോധാവസ്ഥയിലാണ്. പിക്കപ്പ് വാൻ ഡ്രൈവർ കോഴിക്കോട് പൂവാട്ടു പറമ്പിലെ സുബിൻ (29), സുബ്രൻ (51) എന്നിവരുടെ പരിക്കും സാരമുള്ളതാണ്. ഇവരും പരിയാരത്ത് ചികിത്സയിലാണ്. ഇന്ന് പുലർച്ചെ 5.15 ന് ദേശീയ പാതയിൽ ധർമശാല കെൽട്രോൺ കോംപ്ലക്സിന് മുന്നിലായിരുന്നു അപകടം. എറണാകുളത്തു നിന്നും കാസർഗോഡേക്ക് പോകുന്ന സ്വകാര്യ മണ്ണ് പരിശോധനാ ഏജൻസിയുടെ കെഎൽ 7 സിജെ 765 അശോക് ലൈലാൻഡ് ഡോസിയർ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കെ ടിഡിസി ഹോട്ടൽ ടാമറിന്റെ മതിൽ…
Read Moreമദ്യനയത്തിൽ വെള്ളം ചേർക്കാൻ അനുവദി ക്കില്ല..! എൽഡിഎഫ് മദ്യമുതലാളിമാരുമായി ഉണ്ടാക്കിയ രഹസ്യധാരണയാണ് പുതിയ തീരുമാനത്തിനു പിന്നിലെന്ന് ചെന്നിത്തല
മലപ്പുറം: യുഡിഎഫിന്റെ മദ്യനയത്തിൽ വെള്ളം ചേർക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിയർ, വൈൻ പാർലറുകൾ വഴി മദ്യം വിതരണം ചെയ്യാനുളള സർക്കാർ തീരുമാനം പുതിയ മദ്യശാലകൾ അനുവദിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മദ്യ ഉപയോഗം കുറച്ചുകൊണ്ടുവരിക എന്നതായിരുന്നു യുഡിഎഫ് സർക്കാരിന്റെ നയം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് മദ്യമുതലാളിയുമായി ഉണ്ടാക്കിയ രഹസ്യധാരണയാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. സർക്കാർ മദ്യനയവും നിലപാടും വ്യക്തമാക്കണം. കേരളം മദ്യാലയം ആക്കാനാണ് ഇടതുസർക്കാരിന്റെ നീക്കം. മദ്യ ഉപയോഗം വർധിപ്പിക്കുന്ന ഒരു തീരുമാനത്തെയും യുഡിഎഫ് അംഗീകരിക്കില്ല. ഇക്കാര്യം മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വിഷയമാക്കും. സർക്കാരിന്റെ മദ്യനയത്തിനെതിരേ തെരഞ്ഞെടുപ്പിനുശേഷം വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Moreഅരക്കോടിയുടെ കുഴൽപണം പിടിച്ചെടുത്തു; സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന കാറിൽ നിന്നാണ് പോലീസ് പണം കണ്ടെടുത്തത്; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: കുന്ദമംഗലത്ത് കാറിൽനിന്നും 50 ലക്ഷം രൂപയുടെ കുഴൽപണം പിടിച്ചെടുത്തു. പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന കാറിൽനിന്നാണ് പണം കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ യൂസഫ്, ജംസീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കാറിൽ തെരച്ചിൽ നടത്തിയത്.
Read Moreസ്വയം മനസിലാക്കിയപ്പോൾ..! കോൺഗ്രസ് ശക്തിപ്പെടണമെങ്കിൽ പ്രദേശികതലത്തിൽ കൊള്ളാവുന്ന നേതൃത്വം ഉണ്ടാകണമെന്ന് കെ.സുധാകരൻ
കണ്ണൂർ: നേതാക്കളുടെ നിരുത്തരവാദപരമായ പ്രവർത്തനം പാർട്ടി പ്രവർത്തനത്തെ നിർജീവമാക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജില്ലാ നേതൃക്യാന്പ് കണ്ണൂർ ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ പാർട്ടിക്കകത്ത് നടക്കുകയാണ്. പാർട്ടിയെ ശക്തിപ്പെടുത്താൻ ഉചിതമായ തീരുമാനമെടുക്കാൻ വൈകുന്നു. മാധ്യമരംഗത്ത് നമുക്ക് ഒരുപാട് തിരിച്ചടി നേരിടുകയാണ്. കൊള്ളാവുന്ന നേതൃത്വം സംസ്ഥാന ജില്ലാ മണ്ഡലം തലത്തിൽ ഉയർന്നുവരണം. എങ്കിൽ മാത്രമേ അവിടെ പാർട്ടി ഉണ്ടാവുകയുള്ളൂ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി തൂത്തുവാരിയപ്പോൾ പഞ്ചാബ് നിലനിർത്താനായത് ആ സംസ്ഥാനത്തിന്റെ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലാണ്. അഖിലേന്ത്യാ നേതൃത്വത്തിൽ പഞ്ചാബിൽ വലിയ റോളൊന്നുമുണ്ടായിട്ടില്ല. കോൺഗ്രസിൽനിന്നു ബിജെപിയിലേക്കു പോകുന്ന സാഹചര്യം കേരളത്തിലില്ല. കണ്ണൂരിലെ പാർട്ടി പ്രവർത്തനത്തിന് തീ കെടാതെ സൂക്ഷിക്കണം. അണഞ്ഞാൽ കത്തിക്കാൻ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. …
Read Moreഞാൻ പറയട്ടെ..! മൂന്നാറിലെ സമരങ്ങൾ സർക്കാരിന് എതിരല്ല; ചെറുതായാലും വലുതായാലും കൈയേറ്റങ്ങൾ തടയണമെന്നാണ് സിപിഐയുടെ നിലപാടെന്ന് കാനം രാജേന്ദ്രൻ
കണ്ണൂർ: മൂന്നാറിൽ നടക്കുന്ന സമരങ്ങൾ എൽഡിഎഫ് സർക്കാരിന് എതിരല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നാറിലെ ചെറുതും വലുതുമായ കൈയേറ്റങ്ങൾ തടയണമെന്ന് തന്നെയാണ് സിപിഐയുടെ നിലപാട്. ഇടുക്കിയിലെ സിപിഐ നേതാക്കൾക്കും പ്രവർത്തകർക്കും പാർട്ടിയുടെ നിലപാട് ബാധകമാണ്. സിപിഐ കണ്ണൂർ ജില്ലാ ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈയേറ്റത്തെയും കുടിയേറ്റത്തെയും രണ്ടായി കാണണം. 1977 ജനുവരി ഒന്നിന് മുന്പുള്ള എല്ലാ കൈവശക്കാർക്കും പട്ടയം നൽകണമെന്നാണ് എൽഡിഎഫിന്റെ നിലപാട്. ഏപ്രിൽ 30നകം 10,000 പേർക്ക് പട്ടയം നൽകാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. കൈവശം സംബന്ധിച്ച ജോയന്റ് വെരിഫിക്കേഷൻ പൂർത്തിയായി വരികയാണ്. മൂന്നാറിൽ വൻകിട റിസോർട്ടുകൾ പണിയുന്നതിനേ അംഗീകരിക്കുന്നില്ല. ടൗൺഷിപ്പ് കെട്ടിടം എത്രനിലയാകാമെന്ന് തീരുമാനിക്കാനുള്ള അധികാരം പഞ്ചായത്തിൽ നിന്ന് മാറ്റി മറ്റൊരു ഏജൻസിക്ക് കൈമാറണം. ഇക്കാര്യം സർക്കാർ ഗൗരവമായി ആലോചിക്കണം. കോടതി പറയുന്ന നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. കൈയേറ്റക്കാരെ…
Read Moreഇങ്ങനെയെന്നും ചെയ്യരുതേ..! പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊ ണ്ടിരിക്കേ രാഷ്ട്രീയപാർട്ടികൾ പോസ്റ്റർ പതിച്ച് വൃത്തികേടാക്കി
പാപ്പിനിശേരി: വളപട്ടണം പാലം നവീകരണ പ്രവൃത്തിക്കിടയിൽ കൈവരിയിൽ പോസ്റ്റർ പതിച്ചത് തൊഴിലാളികൾക്ക് ദുരിതമായി. കണ്ണൂർ-തളിപ്പറമ്പ ദേശീയ പാതയിലെ വളപട്ടണം പാലത്തിലാണ് രാഷ്ട്രീയ പാർട്ടിയുടെ പോസ്റ്റർ പതിച്ച് പാലം വികൃതമാക്കിയത്. നവീകരണ ജോലികൾ അവസാന ഘട്ടത്തിൽ ആണ്. ജോലികൾ ചെയ്യുന്ന ഘട്ടത്തിൽ തൊഴിലാളികൾ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിച്ചത് പാലം കൈവരിയിൽ ഒട്ടിച്ച പോസ്റ്റർ കളയാൻ ആണ്. രാഷ്ട്രീയ പാർട്ടികൾ ഇനി എങ്കിലും കൊടിതോരണങ്ങളും പോസ്റ്ററും പാലത്തിൽ പതിക്കരുത് എന്നാണ് അധികൃതർ പറയുന്നത്.
Read Moreസെല്ഫി ചതിച്ചു! സെല്ഫിയെടുക്കുന്നതിനിടെ യുവാവിനെ കുതിര കടിച്ചു; സംഭവം കണ്ണൂര് പയ്യാമ്പലം ബീച്ചില്
കണ്ണൂർ: കുതിരയോടൊപ്പം സെൽഫിയെടുക്കുന്നതിനിടെ യുവാവിനെ കുതിര കടിച്ചു. താഴെചൊവ്വ സ്വദേശി പൂത്തട്ട വീട്ടിൽ സജിത്തി (37) നാണു കടിയേറ്റത്. വെള്ളിയാഴ്ച രാത്രി ഏഴോടെ പയ്യാന്പലം ബീച്ചിലുള്ള സവാരിക്കുതിരയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു യുവാവിനു കടിയേറ്റത്. നെഞ്ചിന്റെ വലതുഭാഗത്താണ് കടിയേറ്റത്. ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
Read More