തളിപ്പറമ്പ്: പൂണങ്ങോട് എഎല്‍പി സ്കൂളിലെ കുട്ടികള്‍ ഇനി എല്ലാ ദിവസവും ട്രെയിനില്‍ കയറി പഠനം നടത്തും. സ്കൂള്‍ ക്ലാസ് മുറിയുടെ ചുമരുകള്‍ ട്രെയിന്‍ ബോഗിയുടെ മോഡലില്‍ നിർമിച്ചാണ് സ്കൂളിന്റെ പുതിയ കെട്ടിടം പണിതിരിക്കുന്നത്. ട്രെയിന്‍ വാതിലിലൂടെ ക്ലാസില്‍ കയറുന്ന രീതിയിലാണ് രൂപകല്പന. സ്കൂളിലെ പൂര്‍വ വിദ്യാർഥി ഉനൈസിന്റെ കരവിരുതിലൂടെ ഉരുത്തിരിഞ്ഞ ട്രെയിന്‍ ക്ലാസ്മുറികള് കുട്ടികളേയും നാട്ടുകാരേയും ഒരുപോലെ ആകര്‍ഷിക്കുന്നു. അസ്ഫാഖ്, ഹസന്‍കുഞ്ഞി, മുനവ്വിര്‍, സിറാജ് എന്നിവരും ഈ ഉദ്യമത്തില്‍ പങ്കാളികളായി. ഇന്ന് വൈകുന്നേരം അഞ്ചിന് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. ജയിംസ്മാത്യു എംഎല്‍എ അധ്യക്ഷത വഹിക്കും. കലാഭവന്‍ രാഗേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. മനോജ് പട്ടാന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. മുഖ്യാധ്യാപിക ഡെയ്സി തോമസ്, പി.വി.സജീവന്, പി.ജെ.മാത്യു, പ്രമീളരാജന്‍, സി.പ്രതീഷ്, എം.പത്മനാഭന്, ഇ.ശശിധരന്, പി.വി.സുഹറ, കെ.ബാലകൃഷ്ണന്, കെ.വി.സഹദേവന്, എം.അബ്ദുള്‍റസാഖ് എന്നിവര്‍…
Read MoreCategory: Kannur
ദിവസങ്ങൾ മാത്രം ..! മലപ്പുറം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥികൾ ഓട്ടപ്രദക്ഷിണത്തിൽ; ഒരുക്കങ്ങളിൽ മുഴുകി അണികളും ജീവനക്കാരും
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പ്രചാരണം ഒന്നാംഘട്ടം പിന്നിടുന്നു. വാശിയേറിയ പ്രചാരണമാണ് ഏങ്ങും കാണുന്നത്. അതുകൊണ്ടു തന്നെ നേരിയ സമയം പോലും കളയാതെ മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാർഥികൾ. കൊടുംചൂടിനെ വകവയ്ക്കാതെ പരാമാവധി വോട്ടർമാരെ നേരിൽ കാണാനും കുടുംബയോഗങ്ങളിൽ പങ്കെടുക്കാനുമാണ് സ്ഥാനാർഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വലിയ മണ്ഡലമായതിൽ സ്വീകരണ യോഗങ്ങളിൽ അൽപ്പം മാത്രം പ്രസംഗിച്ചു വോട്ടർമാരെ നേരിൽ കാണാനാണ് യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി ശ്രദ്ധിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഫൈസലും ഇക്കാര്യത്തിൽ വിഭിന്നമല്ല. കുടുംബയോഗങ്ങളിലും ടൗണിൽ നാലാൾ കൂടുന്നിടത്തുമൊക്കെ അദ്ദേഹം എത്തുന്നു. എൻഡിഎ സ്ഥാനാർഥി എൻ. ശ്രീപ്രകാശ് ഒരു നിമിഷം പോലും പാഴാക്കാതെയാണ് പ്രചാരണ രംഗത്തുള്ളത്. ഇവർക്കൊപ്പം ആറു സ്വതന്ത്ര സ്ഥാനാർഥികളും വോട്ടുതേടിയെത്തുന്നുണ്ട്. മണ്ഡലത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം കാണുന്ന വലിയ ആൾക്കൂട്ടം സ്ഥാനാർഥികൾക്കു പ്രതീക്ഷ വർധിപ്പിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും തെരഞ്ഞെടുപ്പ് ആവേശത്തിന്…
Read Moreഹിന്ദുമുന്നണി നേതാവിന്റെ കൊലപാതകം; പ്രതികളെ തേടി തമിഴ്നാട് പോലീസ് കേരളത്തില്‍; പ്രതികൾക്ക് ചില സംഘങ്ങൾ സുരക്ഷ നൽകുന്നതായി പോലീസ്
തലശേരി: കോയമ്പത്തൂരില്‍ ഹിന്ദു മുന്നണി നേതാവ് ശശികുമാറിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ തേടി തമിഴ്നാട് പോലീസ് കണ്ണൂര്‍ ജില്ല ഉള്‍പ്പെടെയുള്ള കേരളത്തിലെ വിവിധ ജില്ലകളില്‍ തെരച്ചിൽ തുടങ്ങി. പാലക്കാട്, മലപ്പുറം ജില്ലകളില്‍ തെരച്ചില്‍ നടത്തുന്നതിനോടൊപ്പമാണ് ഏതാനും ദിവസങ്ങളായി കേരള പോലീസിന്റെ സഹായത്തോടെ കണ്ണൂര്‍ ജില്ലയിലും തെരച്ചില്‍ നടത്തി വരുന്നത്. പ്രത്യേക അന്വേഷണസംഘ തലവന്‍ കോയമ്പത്തൂര്‍ സിബിസിഐഡി ഡെപ്യൂട്ടി സൂപ്രണ്ട് എസ്.അനന്ദ്കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനന്ദ് അരോക്കിയ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രഹസ്യാന്വേഷണം നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി കോയമ്പത്തൂര്‍ പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് കണ്ണൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ പതിക്കുവാനും തമിഴ്നാട് പോലീസ് തീരുമാനിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളായ കോയമ്പത്തൂര്‍ സായിബാബ കോളനിയിലെ അളകണ്ണന് 5 സ്ട്രീറ്റിലെ മുബാറക്ക്(37),സായിബാബ കോളനിയിലെ കരുണാനിധി…
Read Moreഇന്നും നിലയ്ക്കാത്ത പ്രവാഹം..! പുതിയതെരുവിൽ സംഘർഷം തുടരുന്നു; സിപിഎം പ്രവർത്തകനെ വീട്ടിൽ കയറി വെട്ടി; പരസ്പരം പഴിചാരി സിപിഎം-എസ്ഡിപി നേതാക്കൾ
പുതിയതെരു(കണ്ണൂർ): പുതിയതെരുവിൽ സംഘർഷം തുടരുന്നു. ഇന്നു രാവിലെ സിപിഎം പ്രവർത്തകന് വെട്ടേറ്റു. കാട്ടാന്പള്ളി റോഡിൽ പെട്രോൾ പന്പിന് പുറകിലുള്ള വീട്ടിൽ കയറി വാഹനത്തിലെത്തിയ നാലംഗസംഘം വെട്ടുകയായിരുന്നു. സിപിഎം പ്രവർത്തകനായ പനങ്കാവ് ശങ്കരൻകടയ്ക്കു സമീപം താമസിക്കുന്ന റഫീക്കി (25) നാണ് വെട്ടേറ്റത്. ഇന്നു രാവിലെ 9.15 ഓടെയാണ് സംഭവം. വീട്ടിൽ നിന്നും പുതിയതെരുവിലേക്ക് ബൈക്കിൽ വരുന്നതിനിടെ റഫീക്കിനെ പുതിയതെരു-കാട്ടാന്പള്ളി റോഡിലെ പെട്രോൾ പന്പിനു സമീപം വച്ച് ഒരു സംഘം വടിവാളുകളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്നും ഓടി സമീപത്തെ വീട്ടിലേക്ക് കയറി റഫീക്കിനെ പിന്നാലെ എത്തിയ സംഘം വടിവാളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റഫീക്കിനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. ഇന്നലെ രാത്രി 8.30 ഓടെയാണ് പുതിയതെരു മാർക്കറ്റ് പള്ളി ജംഗ്ഷനിൽ ഡിവൈഎഫ് -എസ്ഡിപിഐ സംഘർഷം തുടങ്ങിയത്. സംഘർഷത്തിൽ സിപിഎം പ്രവർത്തകനും പുതിയതെരു…
Read Moreപണം മുടക്കിയാൽ പണിയെടുക്കാൻ ഞങ്ങൾ തയാർ..! നിർമാണ മേഖലയും വിട്ട് ബംഗാളി കൾ പാടത്തേക്ക്; നാട്ടിൽ വിതയ്ക്കലും കൊയ്തും ഉത്സവങ്ങളാണെന്ന് ബംഗാളികൾ
പിലിക്കോട്: നിർമാണ മേഖലയിൽ അന്യസംസ്ഥാന തൊഴിലാളികൾ സജീവമായതു മലയാള നാട്ടിൽ പുതിയ കാഴ്ച അല്ലായിരിക്കാം. എന്നാൽ വയലുകളിൽ കൃഷിപ്പണിയിൽ ഏർപ്പെടാൻ കൂടി അന്യസംസ്ഥാന തൊഴിലാളികളിറങ്ങിയതു പുതിയ കാഴ്ചയാകുകയാണ്. കൃഷിപ്പണിയെക്കുറിച്ചു ചോദിച്ചപ്പോൾ പിലിക്കോട് വെള്ളച്ചാൽ വയലിൽ വെയിലിനെ കൂസാതെ ജോലി ചെയ്യുന്ന വിജയുടെയും കൂട്ടുകാരുടെയും വാക്കുകളിൽ മണ്ണിനോടുള്ള അടങ്ങാത്ത സ്നേഹം തുടിക്കുന്നുണ്ടായിരുന്നു. പലർക്കും സംശയം തോന്നിയേക്കാം കൃഷിയിൽ ഇവർക്കെന്താണു കാര്യമെന്ന്. എന്നാൽ ഇതിനുള്ള മറുപടിയും ഇവർ തന്നെ പറയും. വ്യവസായശാലകൾ അധികമൊന്നും എത്തിയിട്ടില്ലാത്തതും ഏക്കറുകണക്കിനു വയലുകൾ പരന്നു കിടക്കുന്നതുമായ പ്രദേശങ്ങളാണ് ഇവരുടെ നാട്ടിലുള്ളത്. വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളോടൊപ്പം ഇവരും കൃഷിപ്പണിയിൽ ഏർപ്പെട്ടിരുന്നു. ഗോതന്പ്, ചോളം തുടങ്ങിയ കൃഷിയാണെന്നുള്ള വ്യത്യാസം മാത്രമാണുള്ളതെന്നു മാത്രം. വിതയ്ക്കലും കൊയ്യലും അവിടങ്ങളിലെ ഉത്സവങ്ങളാണെന്ന് ഇവർ പറയുന്നു. അതുകൊണ്ടു തന്നെ വയലുകളിലെ കൃഷിപ്പണി ഇവർക്ക് ഒട്ടും അന്യമല്ല. നിലമൊരുക്കൽ മുതൽ കൃഷി ചെയ്ത് അതു…
Read Moreഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്..! ആരോ രുമില്ലാതെ സന്ധ്യമയങ്ങിയാൽ ഇരുട്ടുമാത്രം ഉണ്ടായിരുന്ന കാർത്യായനിക്ക് കൂട്ടായി വെളിച്ചമെത്തിച്ച് മെമ്പറും കെഎസ്ഇബിയും
പട്ടുവം: പട്ടുവം കൂത്താട് വയോധികയുടെ വീട് വൈദ്യുതീകരിച്ച് നല്കി. മുള്ളൂല്‍ പ്രദേശത്തെ ഞാറ്റിയാല്‍ കാര്‍ത്യായനിയുടെ വീടാണ് വൈദ്യുതീകരിച്ചത്. വാര്‍ഡ് മെമ്പറും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കപ്പച്ചേരി രാജീവന് മുന്‍കൈയെടുത്താണ് കാര്‍ത്യായനിയുടെ വീട് വൈദ്യുതീകരിച്ചത്. 14 വര്‍ഷം മുമ്പ് പഞ്ചായത്തില്‍ നിന്നും സൗജന്യമായി ലഭിച്ച വീട്ടിലാണ് കാര്‍ത്യായനിയുടെ ഏകാന്തവാസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ച ഈ എഴുപതുകാരിക്ക് സന്ധ്യ മയങ്ങിയാല്‍ ഇരുട്ട് മാത്രമാണ് കൂട്ടുണ്ടായിരുന്നത്. ഇവരുടെ ദുരിതം മനസിലാക്കിയ ഗ്രാമപഞ്ചായത്തംഗം രാജീവന് കപ്പച്ചേരി സൗജന്യ വൈദ്യുതീകരണത്തിനായി കെഎസ്ഇബി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാജീവന്റെ നേതൃത്വത്തില്‍ ഇലക്ട്രീഷ്യനായ വെളുത്തേര രാമചന്ദ്രന്റെ സഹായത്തോടെ സൗജന്യമായി വീട് വയറിംഗ് ചെയ്തു. കെഎസ്ഇബി അധികൃതര്‍ സൗജന്യമായി പോസ്റ്റും വൈദ്യുതിയും നല്കി. ഇന്നലെ കെഎസ്ഇബി അധികൃതരും ഗ്രാമപഞ്ചായത്തംഗം കപ്പച്ചേരി രാജീവനും വീട്ടിലെത്തി വൈദ്യുതി സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു.
Read Moreഇരിട്ടിയില്‍ കൊല്ലപ്പെട്ട ശോഭയുടെ കുട്ടികളെ മലപ്പുറം ശിശുക്ഷേമ സമിതിക്ക് കൈമാറും; പിതൃസഹോദരി ബന്ധുത്വം തെളിയിച്ചാൽ കുട്ടികളെ വിട്ടുനൽകാമെന്ന് സമിതി
ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതി ശോഭയുടെ കുട്ടികളെ മലപ്പുറം ശിശുക്ഷേമ സമിതിക്ക് കൈമാറും. ശോഭയുടെ മക്കളായ ആര്യൻ, അമൃത എന്നിവരെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറുന്നത്. മുംബൈയില്‍ നിന്ന് കണ്ടെത്തി ഇരിട്ടിയിലെത്തിച്ച കുട്ടികൾ ശിശുക്ഷേമ സമതിയുടെ ഉത്തരവ് പ്രകാരം ഇപ്പോൾ പട്ടുവം ചില്‍ഡ്രന്‍സ് ഹോമിലാണ് കഴിയുന്നത്. കുട്ടികളുടെ പിതൃസഹോദരി കാവ്യ മലപ്പുറം പാണ്ടിക്കാടാണ് താമസം. കുട്ടികളെ ഇവർ സംരക്ഷിക്കാമെന്ന് ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കാവ്യക്കായില്ല. ഇതേ തുടര്‍ന്ന് കുട്ടികളെ പട്ടുവം ചില്‍ഡ്രന്‍സ് ഹോമിലേക്ക് ശിശുക്ഷേമ സമിതി മാറ്റുകയായിരുന്നു. ബന്ധുത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് മലപ്പുറം ശിശുക്ഷേമ സമിതിക്ക് കൈമാറിയാൽ ഉടൻ കുട്ടികളെ കാവ്യയ്ക്ക് വിട്ടു നല്‍കാനാണ് തീരുമാനം. ശോഭയുടെ കൊലപാതകത്തിന് ദൃക്സാക്ഷിയായ മൂത്തമകൻ ആര്യന്റെ മൊഴി ഇതുവരെ തലശേരി സിജെഎം കോടതിയില്‍ രേഖപെടുത്തിയില്ല. ഇതിനുള്ള അപേക്ഷ കേസന്വേഷിക്കുന്ന പേരാവൂര്‍ സിഐ…
Read Moreനമ്മുടെ നഗരം ഹരിത നഗരം..! നഗരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി ഫാറൂഖ് നഗർ വാർഡിൽ കൗണ്‍സിലറുടെ വക സൗജന്യ തുണിസഞ്ചികള്‍ വിതരണം ചെയ്തു
തളിപ്പറമ്പ: തളിപ്പറമ്പ നഗരസഭയിൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് മാലിന്യരഹിത കാമ്പയിന്റെ ഭാഗമായി ഫാറൂഖ്നഗര്‍ വാര്‍ഡിലെ എല്ലാ വീടുകളിലും കൗണ്‍സിലറുടെ വക തുണിസഞ്ചികള്‍. തളിപ്പറമ്പ് നഗരസഭയിലെ ഫാറൂഖ്നഗര്‍ വാര്‍ഡില്‍ മാത്രമായി വാര്‍ഡ് കൗണ്‍സിലര്‍ കെ.മുഹമ്മദ്ബഷീര്‍ നടപ്പിലാക്കിവരുന്ന കൗണ്സിലര്വിഷന്-20-20 ഭാഗമായിട്ടാണ് തുണിസഞ്ചികള്‍ സൗജന്യമായി എത്തിച്ചുകൊടുക്കുന്നത്. നമ്മുടെ നഗരം, ഹരിത നഗരം എന്ന നഗരസഭയുടെ പദ്ധതി നടപ്പിലാക്കുന്നതിനു മാലിന്യരഹിത ഫറൂഖ് നഗര്‍ ബോധവത്കരണ കാമ്പയിന് നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുന്നതിനു വേണ്ടി വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും നല്‍കാനുള്ള ‘തുണി സഞ്ചിയുടെ വിതരണ ഉദ്ഘാടനവും ചെയര്മാന് നിര്‍വഹിച്ചു. ബോധവത്കരണക്ലാസിനു കെ.സുരേന്ദ്രന് അടുത്തില നേതൃത്വം നല്കി. ഡപ്യൂട്ടി തഹസില്‍ദാര്‍ കെ.വി.അബ്ദുള്‍ റഷീദ്, കെ.എസ്.റിയാസ്, എ.പി.ഖാദര്‍, ബദരിയ ബഷീര്‍, എ.പി.ഉമ്മര്‍, കെ.ലക്ഷ്മണന്, എ.പി.അബു, കെ.വി.സിറാജ് എന്നിവര്‍ പ്രസംഗിച്ചു.…
Read Moreരണ്ട് പ്രാവശ്യം ഒരേ പരീക്ഷ എഴുതിപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നടപടി വിദ്യാർഥി സമൂഹത്തെ വിഡ്ഡികളാക്കുന്നതിന് തുല്യമെന്ന് ഐ.സി. ബാലകൃഷ്ണൻ
കൽപ്പറ്റ: സംസ്ഥാനത്തെ എസ്എസ്എൽസി ചോദ്യപേപ്പറിലെ ക്രമക്കേട് വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് വെളിപ്പെടുത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ. രണ്ട് പ്രാവശ്യം ഒരേ പരീക്ഷ എഴുതിപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നടപടി വിദ്യാർഥി സമൂഹത്തെ വിഡ്ഡികളാക്കുന്നതിന് തുല്യമാണ്. വിദ്യാർഥികൾ വളരെ ഗൗരവത്തോടെ സമീപിക്കുന്ന പരീക്ഷയുടെ ചോദ്യങ്ങൾ നേരത്തെ ലഭിക്കുന്ന സാഹചര്യമുണ്ടായത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നാണംകെട്ട ഒരു അധ്യായനമായി മാറിയിരിക്കുകയാണ്.നിരുത്തരപരമായ പ്രവർത്തനം നടത്തിയ വിദ്യാഭ്യാസ വകുപ്പും നേതൃത്വം നൽകിയ മന്ത്രിയും വിദ്യാർഥികളോട് മാപ്പ് പറഞ്ഞ് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreഭാവിയിലേക്ക്..! പരിസ്ഥിതി ദിനമായ ജൺ 2ന് വിതരണം ചെയ്യാൻ ഒരു ലക്ഷം സൗജന്യ ഔഷധച്ചെടികളുമായി ഔഷധി; ആവശ്യമുള്ള സന്നദ്ധ സംഘടനകൾ നേരിട്ട് ബന്ധപ്പെടുക
പരിയാരം: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ രണ്ടിന് പരിയാരം ഔഷധി കേന്ദ്രം സൗജന്യമായി വിതരണം ചെയ്യുന്നത് ഒരു ലക്ഷം ഔഷധച്ചെടികൾ. 23 ഇനം ഔഷധച്ചെടികളാണ് ഇതിനായി നഴ്സറിയില്‍ വളര്‍ത്തിയെടുക്കുന്നത്. ഇത്തവണ വേനല്‍ കടുത്തതോടെ മൂന്ന് ഗ്രീന്‍ ഹൗസുകള്‍ക്കുള്ളില്‍ 24 മണിക്കൂറും സ്പ്രിംഗ്ളര്‍ വഴി ജലസേചനം നടത്തിയാണ് ചെടികൾ പരിപാലിക്കുന്നത്. വിവിധ സ്കൂളുകള്‍ക്കും സംഘടനകള്‍ക്കുമാണ് ഇവിടെനിന്നും തൈകള്‍ വിതരണം ചെയ്യുന്നത്. എല്ലാവര്‍ഷവും ഇവിടെനിന്നും ഔഷധസസ്യത്തൈകള്‍ സൗജന്യമായി വിതരണം ചെയ്യാറുണ്ടെങ്കിലും ഇത്രയേറെ ഇനങ്ങള്‍ ഒന്നിച്ച് വളര്‍ത്തിയെടുക്കുന്നത് ആദ്യമായിട്ടാണെന്ന് നഴ്സറിയുടെ ചുമതലയുള്ള പ്ലാന്റ് കണ്‍സള്‍ട്ടന്റ് പി.കെ.ശിവശങ്കരന് പറഞ്ഞു. ഇത്തവണ അപൂര്‍വങ്ങളായ ലക്ഷ്മിതരു, ഏകനായകം, നീലഅമരി, മുറികൂടി, ചിറ്റരത്ത എന്നിവയും വിതരണം ചെയ്യുന്നുണ്ട്. ഇവ കൂടാതെ കുമുദ്, കരിങ്ങാലി, താന്നി, ഉങ്ങ്, കൂവളം, വേപ്പ്, നീര്‍മരുത്, കണിക്കൊന്ന, നെല്ലി, പുളി, രക്തചന്ദനം, പേര, നിലനാരകം, നന്നാറി, പനിക്കൂര്‍ക്ക, രാമച്ചം, എരിക്ക്, കറിവേപ്പില എന്നിവയും…
Read More