ഞങ്ങൾക്കും വേണ്ട ആ വിഷജലം..! കേരളത്തിൽ ഇനി കൊക്ക കോള, പെപ്സി ഉത്പന്നങ്ങൾ വിൽക്കില്ല; ജലചൂഷണത്തിനെതിരെ വ്യാപാരികൾ ഒന്നിക്കുന്നു

കോഴിക്കോട്: സംസ്ഥാനത്തുടനീളമുള്ള കൊക്ക കോള, പെപ്സി വിൽപ്പന നിർത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ. ജലചൂഷണത്തിനെതിരെ വ്യാപാരികൾ എടുക്കുന്ന ആദ്യചുവടായാണ് പെപ്സി,കൊക്കകോള ഉത്പന്നങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. കമ്പനികളുടെ കുടിവെള്ളമടക്കമുള്ള എല്ലാ ഉത്പന്നങ്ങളുടെയും വിൽപ്പനയാണ് നിർത്താൻ തീരുമാനിച്ചത്. ജല ചൂഷണം നിർത്തലാക്കുക, സ്വദേശി പാനീയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതിന്‍റെ ഭാഗമായാണ് വ്യാപാരികൾ ഇത്തരം തീരുമാനത്തിലേക്ക് നീങ്ങിയത്. എന്നാൽ ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പന നിർത്താൻ തങ്ങൾ തീരുമാനിച്ചിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സൻകോയ വിഭാഗം) സംസ്ഥാന പ്രസിഡന്‍റ് ഹസൻ കോയ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരം തീരുമാനങ്ങൾ വ്യാപാരികളുടെ വരുമാനത്തെ വലിയ തോതിൽ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.    

Read More

കഴിക്കാൻപുഴു, കുടിക്കാൻ കലക്കവെള്ളം..! കെഎംസിടി നഴ്സിംഗ് വിദ്യാർഥികൾ സമരരംഗത്ത്; കോളജ് അടച്ചു പൂട്ടിയതായി എസ്എഫ്ഐ

മുക്കം: മുക്കം നഗരസഭയിലെ മണാശേരിയിൽ പ്രവർത്തിക്കുന്ന കഐംസിടി നഴ്സിംഗ് കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടത്തിയതോടെ വിദ്യാർഥികൾ സമര രംഗത്തിറങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രി ഹോസ്റ്റൽ കാന്‍റീനിൽ നിന് ലഭിച്ച ഭക്ഷണത്തിലാണ് ചത്ത പുഴുവിനെ കണ്ടത്തിയത്. ഇതിന് പുറമെ ഇന്നലെ വിദ്യാർഥികൾക്ക് കുടിക്കാൻനൽകിയ വെള്ളം കലക്കവെള്ളമായിരുന്നന്നും വിദ്യാർഥികൾ പറഞ്ഞു. നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലന്നും വിദ്യാർത്ഥികൾ പറയുന്നു. കുടിക്കാൻ നൽകിയ വെള്ളവും മുന്നിൽവച്ച് വിദ്യാർഥികൾ നഴ്സിംഗ് കോളജിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്നു. വിദ്യാർഥികൾക്ക് പിന്തുണയുമായി എസ്എഫ്ഐ പ്രവർത്തകരും നഴ്സിംഗ് കോളജിലെത്തി. വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ മാനേജ്മെന്‍റ് അടിയന്തിരമായി ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 10 ദിവസം കോളജ് അടച്ചു പൂട്ടിയതായി വിദ്യാർഥി സംഘടന നേതാക്കൾ പറഞ്ഞു.

Read More

ഓണക്കോടിയോ എങ്കിൽ സെൻട്രൽ ജയിൽ തന്നെ..!ചപ്പാത്തിക്കും ചിപ്സിനും പുറമേ വസ്ത്രങ്ങളും റെഡി; കണ്ണൂർ സെൻട്രൽ ജയിലിൽ വിഷുവിന് തയ്യൽ കട ആരംഭിക്കുന്നു

പി. ജയകൃഷ്ണൻ കണ്ണൂർ: ചപ്പാത്തിയുടെയും ചിപ്സിന്‍റേയും വിജയത്തിനു പിന്നാലെ സെൻട്രൽ ജയിലിലെ അന്തേവാസികൾക്കായി തയ്യൽ കടയും ഒരുക്കുന്നു. പൊതുജനങ്ങൾക്ക് വിഷു മുതൽ ഇവിടെ നിന്നും വസ്ത്രങ്ങൾ തയ്യിച്ചു കൊടുക്കുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ധർമശാലയിൽ പ്രവർത്തിക്കുന്ന നിഫ്റ്റിന്‍റെ സഹകരണത്തോടെ തടവുകാർക്കു പരിശീലനം നല്കുന്നത്. നിലവിൽ 20 തടവുകാർക്കാണ് പരിശീലനം കൊടുക്കുന്നത്. ഇതിൽ ഒന്പതു പേർ നിലവിൽ തയ്യൽ ജോലി അറിയുന്നവരാണ്. അവശേഷിക്കുന്ന 11 പേർക്കാണ് ഇപ്പോൾ പരിശീലനം നല്കുന്നത്. 20 ആധുനിക തയ്യൽ മെഷീനുകൾ ഇപ്പോൾ ജയിലിലുണ്ട്. നിലവിലുള്ളതിലും കുറഞ്ഞ കൂലിക്ക് പൊതുജനങ്ങൾക്ക് ഇവിടെനിന്നും വസ്ത്രങ്ങൾ തയ്യിക്കാം. പാന്‍റ്, ഷർട്ട്, ചൂരിദാർ, കുർത്ത, സ്കൂൾ യൂണിഫോം എന്നിവയാണ് ജയിലിൽനിന്നും തയ്യിക്കുക. തുണികൾ തയ്യിക്കുന്നത് ജയിലനകത്തു നിന്നാണെങ്കിലും പൊതുജനങ്ങൾക്ക് തുണികളും മറ്റും എത്തിച്ചു നല്കാൻ ജയിലിനു പുറത്ത് പ്രത്യേക കൗണ്ടർ ഒരുക്കുമെന്ന് സൂപ്രണ്ട് അശോക് കുമാർ പറഞ്ഞു. ഇതിനു…

Read More

ഇവൻ പണ്ടേ പ്രശ്നക്കാരനെന്ന് മറുഗ്രൂപ്പ്..! ബിജെപിയിൽ ഗ്രൂപ്പ് പോര് മുറുകുന്നു; ചികി ത്‌സാ പിഴവിന് 5ലക്ഷം രൂപ ആവശ്യപ്പെട്ട നേതാവിനെ പൂട്ടാനൊരുങ്ങി ഗ്രൂപ്പുകാർ

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റി നോട് പണം ആവശ്യപ്പെട്ട വിഷയം പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയാക്കാന്‍ മറുവിഭാഗം. ജില്ലയിലെ ബിജെപി പ്രവര്‍ത്തകന് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ മാസം പ്രവേശി പ്പിച്ചിരുന്നത്. ചികിത്സാ പിഴവ് മൂലം ഇയാളെ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട നേതാവ് നഷ്ടപരിഹാരമായി ആദ്യം ഒരു ലക്ഷം രൂപ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഈ തുക പ്രവര്‍ത്തകനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷം നേതാവ് വീണ്ടും അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് ആശുപത്രി അധികൃതരെ വിളിക്കുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ അതിന്‍റെ ഭവിഷ്യത്ത് ആശുപത്രി അറിയുമെന്ന തരത്തില്‍ ഭീഷണി മുഴക്കിയാണ് പിന്നീട് ഫോണ്‍ വിളികള്‍ വന്നത്. എന്നാല്‍ നേതാവിന്‍റെ ഫോണ്‍ സംഭാഷണമടക്കം റിക്കാര്‍ഡ് ചെയ്ത് ആശുപത്രി അധികൃതര്‍ ആര്‍എസ്എസ് നേതൃത്വത്തിന്…

Read More

ഇനി തിരുവനന്തപുരം പുലി..! കണ്ണൂരുകാരുടെ ഉറക്കം കെടുത്തിയ പുലി തലസ്ഥാനത്തേക്ക്; ഇനി നെയ്യാറിന്‍റെ വനങ്ങളിൽ; പുലി പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ

കണ്ണൂർ: നാട്ടുകാരെയും അധികൃതരെയും മുൾമുനയിൽ നിർത്തി എട്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടിവച്ചു പിടികൂടിയ പുലി പൂർണ ആരോഗ്യവാനാണെന്നു ഫോറസ്റ്റ് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി 10.45 ഓടെ മയക്കുവെടിവച്ചു പിടിച്ച പുലിക്ക് പുലർച്ചെ ഒന്നോടെ ബോധം തിരിച്ചുകിട്ടി. തുടർന്നു വയനാട് വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും മയക്കുവെടി വിദഗ്ധനുമായ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പുലിയെ വിശദമായ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. കഴുത്തിനു മയക്കുവെടിയേറ്റ പുലിയ്ക്കു മരുന്നുകൾ നൽകി. കുടിക്കാൻ വെള്ളവും ഭക്ഷണവും നൽകിയതോടെ പുലി പൂർണ ആരോഗ്യത്തിലേക്കു തിരിച്ചെത്തി. പുലർച്ചെ രണ്ടോടെ പുലിയുമായി തിരുവനന്തപുരത്തേക്കു ഡോക്ടർമാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം യാത്ര തിരിച്ചിരുന്നു. ഡിഎഫ്ഒ ഒ. സുനിൽ പമഠി, സ്രാവൺ കുമാർ വർമ, സോളമൻ തോമസ് തുടങ്ങിയവരും വെറ്ററിനറി ഡോക്ടർമാരുടെ സംഘവുമാണു പുലിയുമായി യാത്ര തിരിച്ചിരിക്കുന്നത്. നെയ്യാർ വനമേഖലയിൽ വിട്ടയക്കാനാണു നിലവിലെ…

Read More

പ്രായം അറിയിച്ച് ഡോക്ടർമാർ..!പുതിയ ബോണ്ട് വ്യവസ്ഥയ്ക്കെതിരെ സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്

ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാർ സംസ്ഥാനവ്യാപകമായി നാളെ സൂചനപണിമുടക്ക് നടത്തും. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ബോണ്ട് വ്യവസ്ഥയ്ക്കെതിരേയാണ് സൂചനാപണിമുടക്ക് നടത്തുന്നത്. യുജി കഴിയുന്നവർക്കു ഒരു വർഷവും പിജിയും സൂപ്പർസപെഷ്യാലിറ്റി കഴിയുന്നവർക്കു മൂന്നുവർഷം വീതവും ബോണ്ട് വ്യവ്സഥയിൽ ജോലി ചെയ്യണമെന്നാണ് സർക്കാരിന്‍റെ പുതിയ ഉത്തരവ്. ഇത് പാലിക്കപ്പെടുന്പോൾ പ്രായം കഴിഞ്ഞുപോകുന്നതിനാൽ പിഎസ്സി പരീക്ഷകളൊന്നും എഴുതാൻ കഴിയില്ലെന്ന് ജൂണിയർ ഡോക്ടർമാർ പറയുന്നു.    ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി സൂചനപണിമുടക്ക് നടത്തുന്നതെന്ന് പിജി അസോസിയേഷൻ ഭാരവാഹിയായ ക്രിസ്റ്റഫർ ഉദയൻ പറഞ്ഞു. അത്യാഹിത വിഭാഗം, ശസ്ത്രക്രീയ, തീവ്രപരിചരണവിഭാഗം, ലേബർ റൂം എന്നീവിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.

Read More

ഞാനും 20 ശിഷ്യന്മാരും.! നാഷണൽ മൈം തിയറ്റർ ഫെസ്റ്റിൽ ഉമേഷ് കല്യാശേരിയും; ഇന്ത്യൻ ക്ലാസിക്കുകളുടെ സമന്വയം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മൈം

കണ്ണൂർ: കൊൽക്കത്ത ഇന്ത്യൻ മൈം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഒന്പതാമത് നാഷണൽ മൈം തിയറ്റർ ഫെസ്റ്റ് -2017 ൽ ഉമേഷ് കല്യാശേരി ഒരുക്കുന്ന മൈം അരങ്ങേറും. ഈ മാസം 25 മുതൽ 28വരെ നടക്കുന്ന മൈം തിയറ്റർ ഫെസ്റ്റിൽ അവതരണം നടത്താനുള്ള അവസരം ലഭിച്ച കേരളത്തിൽ നിന്നുള്ള ഏകവ്യക്തിയാണ് ഉമേഷ്. ഇന്ത്യൻ ക്ലാസിക്കുകളുടെ സമന്വയം എന്ന വിഷയത്തെ ആസ്പദമാക്കി 20ഓളം കലാകാരൻമാരെ ഉൾപ്പെടുത്തികൊണ്ടുള്ള 20 മിനിറ്റ് ദൈർഘ്യമുള്ള മൈമാണ് അവതരിപ്പിക്കുക. കഥകളി, ഓട്ടൻതുള്ളൽ, തെയ്യം തുടങ്ങി വടക്കേയിന്ത്യൻ കലകളെ കൂടി ഉൾപ്പെടുത്തിയുള്ള മൈം ആണ് അവതരിപ്പിക്കുക എന്ന് ഉമേഷ് പറഞ്ഞു. നാടകം, മൈം എന്നീ കലകളിൽ തന്‍റേതായ കഴിവു തെളിയിച്ച ഉമേഷ് തനിക്കു ലഭിച്ച അവസരം മികച്ചതാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. തുടർച്ചയായി പത്തു വർഷം കണ്ണൂർ സർവകലാശാല കലോത്സവത്തിൽ മൈം മത്സരത്തിൽ ഒന്നാം സ്ഥാനം ഉമേഷ് പരിശീലനം നൽകിയ ടീമിനായിരുന്നു.

Read More

മാതൃകാ കുടുംബം! വീടിന്‍റെ സ്വീകരണ മുറിയിലെ തൂക്കുവിളക്കിൽ വാസ സ്ഥലം ഒരുക്കി ’ബുൾ ബുൾ’ പക്ഷി; രാത്രിയിൽ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും കാവലായി ആൺപക്ഷി

സ്വന്തം ലേഖകൻ തൃക്കരിപ്പൂർ: കുഞ്ഞുങ്ങൾക്കു ഭക്ഷണവും സംരക്ഷണവും കൊടുക്കുന്നതിൽ മാതാപിതാക്കളുടെ ഉത്തരവാദിത്തവും സ്നേഹ വാത്സല്യങ്ങളും വീടിനുള്ളിൽ നിന്നു തുടങ്ങണമെന്നു കാണിച്ചു വീട്ടിലൊരു വിശിഷ്ടാതിഥിയുടെ കൂടും കുഞ്ഞുങ്ങളും. വലിയപറന്പ് ഇടയിലക്കാട്ടിലെ കർഷകൻ എസ്.തോമസിന്‍റെ വീടിന്‍റെ സ്വീകരണ മുറിയിലെ തൂക്കുവിളക്കിൽ വാസ സ്ഥലം ഒരുക്കിയ ’ബുൾ ബുൾ’ പക്ഷി സദാ ജാഗരൂകതയിലാണ്. തോമസിന്‍റെ വീട്ടിൽ ഇദ്ദേഹവും ഭാര്യ മേരിയും മാത്രമാണിപ്പോൾ താമസിക്കുന്നത്. കഴിഞ്ഞ 18ദിവസം കൊണ്ടാണു പക്ഷിയുടെ പുതിയ കുടുംബത്തിന്‍റെ സ്നേഹ പ്രകടനങ്ങളും ജീവിത കഥയും ഇവർ അനുഭവിച്ചറിഞ്ഞത്. ആണ്‍പക്ഷിയും പെണ്‍പക്ഷിയും തോമസിന്‍റെ വീടിനുള്ളിലെ അലങ്കാര വിളക്കിന്‍റെ മധ്യത്തിൽ അടയ്ക്കാനാരും ചകിരി നാരും വെൽവറ്റ് നൂലുകളും കൊണ്ടുണ്ടാക്കിയ കൂട്ടിൽ മൂന്നാം ദിവസം മുട്ടയിട്ടു. അന്നു മുതൽ കുടുംബാംഗത്തെപ്പോലയാണു പക്ഷികളുടെ പെരുമാറ്റവും. പുലർച്ചെ ആറു മുതൽ വീടിന്‍റെ മുൻ വാതിലിനോടു ചേർന്നുള്ള ചെറിയ ജനലിലൂടെ ആദ്യം ആണ്‍പക്ഷിയും പിന്നീട് പെണ്‍പക്ഷിയും തങ്ങളുടെ…

Read More

ഞങ്ങളെ ആരും വിളിക്കുന്നില്ല..! പിങ്ക് പോലീസ് നഗരത്തിൽ കറങ്ങുന്നു; സ്ത്രീ സുരക്ഷയ്ക്കായി ആരംഭിച്ച പദ്ധതിയാ ണിതെങ്കിലും ആരും വിളിക്കുന്നില്ലെന്ന്

കോഴിക്കോട്: സ്ത്രീകളുടെ സംരക്ഷണാർഥം ആരംഭിച്ച പിങ്ക് പോലീസ് പട്രോളിംഗ് സംവിധാനത്തിന് ആവശ്യക്കാരില്ല.വേണ്ടത്ര പ്രചാരണം ലഭിക്കാത്തതും പിങ്ക് പോലീസിനെകുറിച്ചുള്ള അജ്ഞതയുമാണ് കാരണം. പിങ്ക് നിറത്തിലുള്ള വാഹനത്തിൽ വനിതാപോലീസ് നഗരത്തിലൂടെ കറങ്ങുന്നത് ആളുകൾക്ക് കൗതുകകാഴ്ചയാകുന്നതല്ലാതെ ആരും അവരുടെ സേവനം പ്രയോജനപ്പെടുത്തി തുടങ്ങിയില്ല. സ്ത്രീസുരക്ഷയ്ക്കായി ആരംഭിച്ച പദ്ധതിയെക്കുറിച്ച് നഗരത്തിലെ സ്ത്രീകൾ പോലും അറിഞ്ഞിട്ടില്ല. പിങ്ക് വാഹനത്തിൽ നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളിൽ പട്രോളിംഗിനെത്തുന്ന വനിതാ പോലീസുകാർ തന്നെയാണ് പിങ്ക് പോലീസ് എന്തെന്ന് ജനങ്ങൾക്ക് വിശദീകരിക്കുന്നത്. ബസ്‌സ്റ്റാൻഡ്, ബീച്ച് തുടങ്ങി പലയിടങ്ങളിലും ആളുകൾ വാഹനം കാണുന്പോൾ കാര്യമന്വേഷിച്ച് എത്താറുണ്ടെന്ന് വനിതാപോലീസുകാർ പറയുന്നു. 22 വനിതാപോലീസുകാർ വ്യത്യസ്തഷിഫ്റ്റുകളിലായി ദിവസങ്ങളായി പട്രോളിംഗ് നടത്തിവരികയാണ് . എന്നാൽ ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിൽ തുടങ്ങിയിട്ടേയുള്ളുവെന്നും അതിനാൽ കാര്യക്ഷമമായ പ്രവർത്തനങ്ങളൊന്നും ഇത് വരെ നടന്നിട്ടില്ലെന്നുമാണ് വനിതാ സിഐ ഷാന്‍റി സിറിയക് പറയുന്നത്. സിഡാക്കിൽ നിന്നും കംപ്യൂട്ടർ അടക്കമുള്ള സംവിധാനങ്ങൾ ലഭിക്കാൻ…

Read More

ഇവരേക്കൂടി ശ്രദ്ധിക്കണേ..! എൻഡോസൾഫാൻ ദുരിതബാധിതരുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്ത് ബാങ്കുകൾ; ഇതുമൂലം മരുന്നു വാങ്ങാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്നു

കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരുടെ കടങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയത്തിന് പുല്ലുവില. ബാങ്ക് വായ്പയെടുത്ത എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന സർക്കാർ ആനുകൂല്യങ്ങൾ ബാങ്കുകൾ നൽകുന്നില്ലെന്നാണ് പരാതി വ്യാപകമായിരിക്കുന്നത്. ബാങ്ക് സബ്സിഡി, സ്കോളർഷിപ്പ്, ഗ്രാന്‍റ്, തൊഴിലുറപ്പ് പദ്ധതിയുടെ കൂലി എന്നിവ ബാങ്ക് അക്കൗണ്ടിലെത്തിയാൽ ബാങ്ക് വായ്പയിൽ വകയിരുത്തുകയാണ് ചെയ്യുന്നത്. ദുരിതബാധിതരുടെ അനുമതി തേടാതെയാണ് ഇത്തരം വായ്പയിനത്തിലേക്കു മാറ്റുന്നത്. ഇതോടെ മരുന്നിനും ചികിത്സയ്ക്കുള്ള തുക ലഭിക്കാതെ വലയുകയാണ് ദുരിതബാധിതർ. കോടോം സ്വദേശിനിയും ഒടയൻചാലിൽ തട്ടുകട നടത്തുകയും ചെയ്യുന്ന വിമല ഫ്രാൻസിസിന്‍റെ അനുഭവം തന്നെ ഉദാഹരണം. വിമലയുടെ എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെട്ട മകൾ മിനിമോൾ (29) ക്ക് ബുദ്ധിന്യൂനതയും ഹൃദയങ്ങളിൽ രണ്ടു ദ്വാരങ്ങളും കാഴ്ചക്കുറവും ശാരീരിക വൈകല്യവുമുണ്ട്. കടം എഴുതിത്തള്ളാനുള്ള സർക്കാർ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബവുമാണ്. വർഷങ്ങൾക്കു മുന്പ് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നും 40,000 രൂപ വായ്പയെടുത്തത് ഇപ്പോൾ പലിശ…

Read More