സിജി ഉലഹന്നാൻ കണ്ണൂർ: 27 വർഷം ഗൾഫിലെ ഓയിൽ കന്പനിയിലായിരുന്നു പി.സി.നന്ദനൻ. 18 വർഷം മുന്‍പ് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ യാതൊരു മടിയും കൂടാതെ വയലിലേക്കിറങ്ങി.10സെന്റ് സ്ഥല ത്ത് പരീക്ഷണാടിസ്ഥാനത്തിൽ നെൽക്കൃഷി തുടങ്ങി. ഇപ്പോൾ എടച്ചൊവ്വയിലെ 20 ഏക്കറിൽനിന്ന് കൊയ്തെടുക്കുന്നത് 30 ടണ്ണിലധികം നെല്ല്. അഞ്ച് ഏക്കർ സ്വന്തം വയലിലും ബാക്കി പാട്ട ത്തിനെടുത്തുമാണ് കൃഷി. വ്യാവസായിക അടിസ്ഥാനത്തിൽ നടപ്പാക്കിയാൽ നെൽക്കൃഷിയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും ലാഭകരമെന്ന് സ്വന്തം അനുഭവത്തിൽനിന്നു നന്ദനൻ പറയുന്നു. സർക്കാർ നെല്ല് സംഭരിക്കുകയും യന്ത്രവത്കരണം സാധ്യമാവുകയും ചെയ്തതുകൊണ്ടാണിത്. ശരാശരി ഒരു ഏക്കറിൽനിന്ന് ഒന്നര ടണ്‍ നെല്ല് ലഭിക്കും. കിലോഗ്രാമിന് 21.50 രൂപയ്ക്കാണ് കഴിഞ്ഞവർഷം സർക്കാർ സംഭരിച്ചത്. നെൽവിത്ത് കൃഷിഭവൻ മുഖേന സൗജന്യമായി നൽകും. കുമ്മായത്തിന് 75 ശതമാനവും രാസവളത്തിന് 50 ശതമാനവും സബ്സിഡിയുണ്ട്. ഒരേക്കറിൽനിന്ന് ഏഴായിരം രൂപയുടെ വൈക്കോൽ ലഭിക്കും. ഇത്തവണ കൂടുതൽ വില…
Read MoreCategory: Kannur
വിഷു കൈനീട്ടമായി 12 കോടിയുടെ ഇന്ത്യൻ കോഫി ഹൗസ്..! മലയാളിയുടെ നാവിന്തുമ്പിലേക്ക് പടര്‍ന്നുകയറിയ കോഫിഹൗസ് രുചിക്ക് ഇനി രാജകീയ പ്രൗഡി
തളിപ്പറമ്പ്: മലയാളിയുടെ നാവിന്തുമ്പിലേക്ക് പടര്‍ന്നുകയറിയ കോഫിഹൗസ് രുചിക്ക് ഇനി രാജകീയപ്രൗഡി. ഇന്ത്യന്‍ കോഫി ഹൗസിന്റെ കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ സമുച്ചയം ദേശീയപാതയോരത്ത് ധര്‍മശാലയില്‍ ഏപ്രില്‍ രണ്ടാംവാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ആന്തൂര്‍ മുനിപ്പാലിറ്റി ആസ്ഥാനമായ ധര്‍മശാലയില്‍ 40 സെന്റ് സ്ഥലത്താണ് 12 കോടി രൂപ ചെലവില്‍ കോഫി ഹൗസിന്റെ രാജമന്ദിരം ഒരുങ്ങുന്നത്. അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് കൂടാതെ ഗ്രൗണ്ട് ഫ്ളോറില്‍ 100 പേര്‍ക്ക് ഇരിക്കാവുന്ന വെജിറ്റേറിയന്‍ വിഭാഗവും 80 പേര്‍ക്ക് ഇരിക്കാവുന്ന നോണ്‍ വെജിറ്റേറിയന്‍ വിഭാഗവും ഉണ്ടായിരിക്കും. നോണ്‍ വെജിറ്റേറിയനില്‍ പകുതി സീറ്റുകള്‍ എസിയായിരിക്കും. ഒന്നാം നിലയില്‍ 350 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാളും ഡൈനിംഗ്ഹാളും പ്രവര്‍ത്തിക്കും. രണ്ടാം നിലയില്‍ താമസത്തിനായി പതിനൊന്ന് എയര്‍കണ്ടീഷന്‍ഡ് സ്യൂട്ട് റൂമുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രൂപ ചെലവില്‍ ഏര്‍പ്പെടുത്തിയ ആധുനിക മാലിന്യ സംസ്ക്കരണ പ്ലാന്റ്, വിശാലമായ പാര്‍ക്കിംഗ്…
Read Moreആൽമരത്തിന്റെ ചരമക്കുറിപ്പ് ..! കാലിക്കടവിലെ ആൽമരത്തിന് മഴുവീണു; ഒരു പ്രദേശ ത്തിന്റെ തണൽ മരമാണ് വികസനത്തിന്റെ പേരിൽ മുറിച്ചുമാറ്റിയത്
ചെറുവത്തൂർ: കത്തുന്ന വെയിലിൽ പതിറ്റാണ്ടുകളായി കാലിക്കടവിലെ നാട്ടുകാർക്ക് തണൽ നൽകി വന്ന മരത്തിന് യന്ത്രക്കൈയും കോടാലിയും ചേർന്ന് ചരമക്കുറിപ്പെഴുതി. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ ഓഫീസിന് മുന്നിലാണ് ഈ കണ്ണീർക്കാഴ്ച. ദേശീയ പാതയോരത്തെ ചുട്ടുപൊള്ളുന്ന വെയിലിൽ തണൽ നൽകിവന്ന ആൽമരം ഓവുചാൽ നിർമാണവും വികസന പ്രവർത്തനവും നടത്താനെന്ന പേരിൽ വെട്ടിമുറിച്ചപ്പോൾ മരം സംരക്ഷിക്കാൻ ആവശ്യപ്പെട്ട് ആരും രംഗത്ത് വന്നില്ല. പൊതുമരാമത്ത് വകുപ്പ് അധികൃതർ കാട്ടിയ കോടാലിക്കൈ പ്രയോഗം തടയാനോ പ്രതിഷേധം പ്രകടിപ്പിക്കാനോ പരിസ്ഥിതി സ്നേഹികൾ പോലും എത്തിയില്ല.
Read Moreഎട്ടിന്റെ പണി കൊടുത്ത് ബാങ്കുകൾ..! അവധി ദിവസങ്ങളിൽ എം ടിഎം കൗണ്ടറുകളിൽ പണമില്ലാതെ ഉപഭോക്താക്കൾ വലയുന്നതായി പരാതി
കോഴിക്കോട്: ബാങ്ക് അവധി ദിനങ്ങളിൽ എടിഎം കൗണ്ടറുകളിൽ പണം ഇല്ലാതാകുന്നത് പതിവാകുന്നു. അവധി ദിനങ്ങൾക്ക് തലേ ദിവസം തന്നെ എടിഎം കൗണ്ടർ കാലിയാവുകയാണ്. അവധി ദിനങ്ങൾക്ക് മുന്‍പ് എടിഎം കൗണ്ടറുകളിൽ പണം നിറയ്ക്കാറുണ്ടെന്ന് ബാങ്ക് അധികൃതർ പറയുന്പോഴും ഉപഭോക്താക്കൾ പണം ലഭിക്കാതെ വലയുകയാണ്. മാനാഞ്ചിറയിലെ എസ്ബിഐ മുഖ്യ ശാഖയോട് ചേർന്നുള്ള എടിഎം കൗണ്ടറിൽ അവധി ദിനങ്ങളിൽ പണമില്ലാതാകുന്നത് നഗരത്തിലെത്തുന്നവരെ വലിയ തോതിൽ പ്രയാസപ്പെടുത്തുന്നുണ്ട്. മാനാഞ്ചിറയിൽ ആറ് എടിഎം കൗണ്ടറാണ് പ്രവർത്തിക്കാറുള്ളത്. ഇവിടെ ഒരു കൗണ്ടറിൽ പോലും അവധി ദിവസങ്ങളിൽ പണമുണ്ടാവാറില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. രണ്ടാം ശനിയാഴ്ച്ചയ്ക്കും നാലാം ശനിയാഴ്ച്ചയ്ക്കും മുന്‍പുള്ള വെള്ളിയാഴ്ച്ചകളിൽ ഉച്ചയോടെ തന്നെ ഇവിടുത്തെ എടിഎം കൗണ്ടർ കാലിയാകുന്നതായി നാട്ടുകാർ പറയുന്നു. കൗണ്ടറിൽ പണം തീർന്നതിനെ തുടർന്ന് ഇവിടെ പണമില്ലെന്ന് ബോർഡ് സ്ഥാപിക്കുന്നതാണ് രീതി. കൗണ്ടറുകൾ സർവീസ് ചെയ്യുന്നതിനാലാണ് പണമില്ലാത്തതെന്നാണ് അധികൃതർ നൽകിയ വിശദീകരണം. എന്നാൽ…
Read Moreഅധ്വാനിക്കാനുള്ള മനസ്! ആറു പേർ ചെയ്യുന്ന ജോലി ഒറ്റയ്ക്ക് ചെയ്യും ! കിണർ കുഴിക്കാൻ സുലൈമാൻ മാത്രം മതി
മുക്കം: അധ്വാനിക്കാനുള്ള മനസിനൊപ്പം അൽപ്പം ബുദ്ധി കൂടി ഉപയോഗിച്ചാൽ ഏത് ജോലിയും നിഷ്പ്രയാസം ചെയ്യാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊടിയത്തൂർ കാരാട്ട് സുലൈമാൻ. നാല് കപ്പികളും മൂന്ന് പ്ലാസ്റ്റിക് കയറുകളും നാല് മരക്കാലുകളും ഒരു പ്ലാസ്റ്റിക് കുട്ടയുമുപയോഗിച്ച് സ്വയം കിണർ കുഴിച്ചാണ് സുലൈമാൻ വ്യത്യസ്തനാവുന്നത്. സാധാരണ ഗതിയിൽ കിണർ കുഴിക്കുന്നതിന് ഒരേ സമയം ആറുപേരങ്കിലും വേണം. എന്നാൽ ഈ ആറു പേർ ചെയ്യുന്ന ജോലി സുലൈമാൻ ഒറ്റയ്ക്ക് ചെയ്യും. കിണറിന് മുകളിൽ രണ്ട് കാലിൽ ഉറപ്പിച്ചു നിർത്തിയ രണ്ട് കപ്പികളും അഞ്ച് മീറ്റർ മാറി രണ്ട് കാലിൽ ഉറപ്പിച്ചു നിർത്തിയ രണ്ട് കപ്പികളുമാണ് സുലൈമാന്റെ പ്രധാന ആയുധങ്ങൾ. ഈ കപ്പി കളിലൂടെ പ്രത്യേക രീതിയിൽ കയർ കോർത്ത് അറ്റത്ത് പ്ലാസ്റ്റിക് കുട്ട ഘടിപ്പിച്ചാണ് സുലൈമാൻ കിണർ കുഴിക്കുന്നത്. കിണറിൽ നിന്ന് മണ്ണ് കുട്ടയിൽ കോരിയിട്ട് ഇത് താഴെ നിന്ന് തന്നെ…
Read Moreസുന്ദരകാഴ്ചകളുമായി..! സാഹസികത ഇഷ്ടപ്പെടുന്നവർക്കായി കമ്പംമേട്..! കണ്ണൂർ ജില്ലയിൽ കർണാടക വനാതിർത്തി യിലാണ് മനോഹരമായ കാഴ്ചയുമായി കമ്പംമേട്
ഉത്തരകേരളത്തിന്റെ കിഴക്കൻ മലയോരത്തെ സാഹസിക വിനോദ സഞ്ചാര ഭൂപടത്തിൽ പ്രമുഖ സ്ഥാനത്തുള്ള പൈതൽ മലയ്ക്കും കാഞ്ഞിരക്കൊല്ലിക്കും പാലക്കയംതട്ടിനുമൊപ്പം കന്പംമേടും ഇടംപിടിക്കുന്നു. ഇവയിൽനിന്നെല്ലാം വ്യത്യസ്തമായ പ്രകൃതിഭംഗികളുടെ വിദൂര കാഴ്ചകളുള്ള കന്പംമേട് ഇതുവരെ അധികമാരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. ഇവിടേക്ക് സുഗമമായ റോഡുകളോ വാഹന -യാത്രാ സൗകര്യമോ ഇല്ലാത്തതാണ് സഞ്ചാരികളുടെ അഭാവത്തിനു കാരണം. കണ്ണൂർ ജില്ലയിൽ പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിൽനിന്ന് ചിറ്റാരി വഴി 11 കിലോമീറ്റർ വനപാതയിലൂടെ സഞ്ചരിച്ചാൽ കന്പംമേടിലെത്താം. പയ്യാവൂരിലെ ശിവക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്ക് മുന്‍പേ പ്രസിദ്ധമായിരുന്ന ഊട്ടുത്സവത്തിൽ പങ്കെടുക്കാൻ ഇന്നും കാളപ്പുറത്ത് അരിയുമായി കർണാടകയിലെ കുടകിൽനിന്നും ഭക്തജനങ്ങൾ എത്തിച്ചേരുന്നത് ഇതുവഴി കാൽനടയായി സഞ്ചരിച്ചാണ്. കർണാടക വനാതിർത്തിയുടെ ഭാഗമായ കന്പംമേട് പച്ചപുതച്ച കാടുകൾക്കിടയിൽ ഉയർന്നുനിൽക്കുന്ന പുൽമേടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ മലഞ്ചെരിവുകളുടെ ദർശന ചാരുതയാൽ സന്പന്നമാണ്. അല്പം സാഹസികത ഇഷ്ടപ്പെടുന്നവർ വീണ്ടും ഇവിടെയെത്താൻ കൊതിക്കും. ഇവിടെ കാട്ടിലൂടെയുള്ള യാത്രയ്ക്ക് ആദിവാസികളുടെയോ തദ്ദേശീയരായ കുടകരുടെയോ…
Read Moreഎന്തൊരുസ്വാദ് “വനത്തണലിലെ കാപ്പി’..! വയനാടൻ കാർഷിക മേഖലയുടെ നട്ടെല്ലായ കാപ്പി ബ്രാൻഡ് ചെയ്യാൻ പദ്ധതി: കാപ്പി കർഷകർ പ്രതീക്ഷയിൽ
കൽപ്പറ്റ: വയനാടൻ കാപ്പിക്ക് “വനത്തണലിലെ കാപ്പി’ എന്ന പേരിട്ട് ബ്രാൻഡ് ചെയ്യാൻ പദ്ധതി തയ്യാറാക്കുമെന്ന പ്രഖ്യാപനം കാപ്പി കർഷകർക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ്. ഉൽപാദനത്തിലും വിസ്തൃതിയിലും കർണാടക കഴിഞ്ഞാൽ രണ്ടാമതുള്ള കേരളത്തിലെ 85839 ഹെക്ടർ കാപ്പിത്തോട്ടങ്ങളിൽ 80 ശതമാനവും വയനാട്ടിലാണ്. ശേഷിക്കുന്ന 20 ശതമാനത്തിൽ ആറ് ശതമാനം നെല്ലിയാന്പതി (പാലക്കാട്) 14 ശതമാനം ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ്. ഇന്ത്യയിലെ ഉൽപാദനത്തിന്റെ 20 ശതമാനവും (65000 മെട്രിക് ടണ്‍ ക്ലീൻ കോഫി) കേരളത്തിൽ നിന്നാണ്. കാപ്പിയോടുള്ള ആഭിമുഖ്യം കൂടുകയും കൃഷി വ്യാപിക്കുകയും ചെയ്തിട്ടും വയനാട്ടിലെ കർഷകർക്ക് അതിന്റെ ഗുണം കിട്ടാറില്ല. കുറഞ്ഞ വിലയ്ക്കു കാപ്പി വിറ്റ് കൂടിയ വിലയ്ക്ക് ബ്രാൻഡഡ് കാപ്പി വാങ്ങി കുടിക്കേണ്ട ഗതികേടിലാണ് വയനാട്ടുകാർ. വയനാടൻ കാർഷിക മേഖലയുടെ നട്ടെല്ലാണ് കാപ്പി കൃഷി. എന്നാൽ ഉൽപാദനച്ചെലവും കാലാവസ്ഥാ വ്യതിയാനവും കാരണം കർഷകർക്ക് ഇതിന്റെ മെച്ചം കിട്ടാറില്ല. തൊഴിലാളികൾക്ക്…
Read Moreവനിതകളുടെ പ്രശ്നങ്ങള്‍ ഒരു പ്രത്യേക ദിനത്തിൽ പ്രസംഗങ്ങളിലൂടെ പരിഹരിക്കാവുന്നതോ; നമുക്ക് വേണ്ടത് തരംതിരിച്ചുള്ള തുല്യതയല്ലെന്ന് ട്രാന്‍സ് ജെന്‍ഡര്‍ ശീതള്‍ ശ്യാം
പരിയാരം: തൊഴില്‍ ചെയ്യുന്ന സ്ഥലങ്ങളില്‍ സ്ത്രീകള്‍ പിതാവിനോടോ, സഹോദങ്ങളോടൊപ്പമോ വന്നുപോകണമെന്ന രീതിയില്‍ ഭരണാധികാരികള്‍ തന്നെ ഉപദേശങ്ങള്‍ നല്കുന്ന കാലഘട്ടത്തില്‍ സ്ത്രീകള്‍ ആരില്‍ നിന്നാണ് സംരക്ഷണം സ്വീകരിക്കേണ്ടതെന്ന് ട്രാന്‍സ് ജെന്‍ഡര്‍ ശീതള്‍ ശ്യാം. പരിയാരം മെഡിക്കല്‍ കോളജ് യൂണിയന് സംഘടിപ്പിച്ച സദാചാര പോലീസിംഗിനും അതിക്രമങ്ങള്‍ക്കുമെതിരേ മാനവികതയുടെ മറുപടി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. വനിതകളുടെ പ്രശ്നങ്ങള്‍ ഒരു പ്രത്യേക ദിനത്തില്‍ കുറേ പ്രസംഗങ്ങള്‍ നടത്തി പരിഹരിക്കപ്പെടേണ്ടവയല്ലെന്നും, തുല്യതയുക്ക് വേണ്ടി പറയുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴും പുരുഷന് സ്ത്രീകളേക്കാള്‍ കൂടുതല്‍ തുല്യനായി മാറുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു. സ്ത്രീ-പുരുഷൻ- ട്രാന്‍സ്ജെന്‍ഡന്‍ എന്നിങ്ങനെ തരംതിരിച്ചു നിര്ത്തിയിയുള്ള തുല്യതയല്ല നമുക്ക് വേണ്ടെതെന്നും അവര്‍ പറഞ്ഞു. യൂണിയന് ചെയര്മാന് ടി.കെ.ശില്പ അധ്യക്ഷത വഹിച്ചു. എസ്എഫ് ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, മുഹമ്മദ് സിറാജ്, ടീ.വി.എം.ഷീമ, സി.പി.ഷിജു, ടി.ആതിര…
Read Moreമദ്യപാനികളായ പിതാക്കന്മാര് ജാഗ്രതൈ..! എസ്എസ്എൽസി വിദ്യാർഥിയെ പഠിക്കാൻ അനുവദിക്കാത്ത പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു
പയ്യന്നൂര്‍: മദ്യലഹരിയില്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്ന പിതാക്കന്മാര് ജാഗ്രതൈ. വീട്ടില്‍ പഠിക്കുന്ന മക്കളുണ്ടെങ്കില്‍ പ്രത്യേകിച്ചും. മക്കളുടെ പഠനത്തിന് തടസം സൃഷ്ടിച്ചാല്‍ പിതാക്കന്മാര് അകത്താകും. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇന്നലെ രാത്രി പയ്യന്നൂരിലുണ്ടായത്. എസ്എസ്എല്‍സി പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ഥിയെ പഠിക്കാൻ അനുവദിക്കാതിരുന്ന പിതാവ് ഒടുവില്‍ പോലീസ് കസ്റ്റഡിയിലായി. പയ്യന്നൂര്‍ കേളോത്ത് ഗ്രാമിക റോഡിലെ 48കാരനാണ് പോലീസ് കസ്റ്റഡിയിലായത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാൾ വിദ്യാര്‍ഥിയുടെ പഠനത്തിന് തടസംസൃഷ്ടിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. അർധരാത്രിയോടെ പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്ഡ്ലൈന് ഇടപെടുകയും പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാൾക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുമുണ്ട്.
Read Moreഅശുഭയാത്ര..! റിസർവേഷൻ കോച്ചുകളിലെ അനധികൃതയാത്ര ട്രെയിനുകളിൽ സംഘർഷത്തിനിടയാക്കുന്നു; ചോദ്യം ചെയ്യുന്ന ടിടിഇ മാർക്ക ക്രൂരമർദ്ദനം
കണ്ണൂർ: ട്രെയിനുകളിൽ റിസർവേഷൻ കോച്ചുകളിൽ ജനറൽ ടിക്കറ്റെടുത്തവരുടെയും സീസൺ ടിക്കറ്റുകാരുടെയും കടന്നു കയറ്റം വാക്കേറ്റത്തിനും സംഘർഷങ്ങൾക്കും ഇടയാക്കുന്നു. ചില ട്രെയിനുകളിൽ സീസൺ ടിക്കറ്റുകാർക്കു നിശ്ചതി റിസർവേഷൻ കോച്ചുകൾ നിബന്ധനകൾക്കു വിധേയമായി അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റു കോച്ചുകളിലും എസി കോച്ചുകളിലുമടക്കം അനധികൃതമായി കയറിക്കൂടുന്നുണ്ട്. ഇക്കാര്യങ്ങൾ ചോദ്യം ചെയ്യുകയും മാറിക്കയറാൻ നിർദേശിക്കുകയോ പിഴ ഈടാക്കാനോ തുനിയുന്ന ടിടിഇ മാരെ അനധികൃത യാത്രികർ സംഘം ചേർന്നു പ്രതിരോധിക്കുന്നത് ട്രെയിനുകളിൽ പതിവ് കാഴ്ചയാണ്. ചുരുങ്ങിയ ദൂരത്തേക്കുള്ള യാത്രികരാണ് ഇത്തരത്തിൽ അനധികൃത യാത്ര കൂടുതലായും നടത്തുന്നത്. ടിടിഇമാർ ഇത്തരം സംഭവങ്ങൾ സ്റ്റേഷനുകളിൽ റിപ്പോർട്ടു ചെയ്യുന്പോഴേക്കും ഇത്തരം യാത്രികർ ഒന്നുകിൽ അടുത്ത കോച്ചുകളിലേക്കോ സ്റ്റേഷനുകളിൽ ഇറങ്ങിപ്പോകുകയോ ചെയ്യുകയാണ്. കഴിഞ്ഞ ദിവസം മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റിൽ വൈകുന്നേരം മദ്യ ലഹരിയിൽ റിസർവേഷൻ കോച്ചിൽ കയറി സീസൺ യാത്രികൻ റിസർവ് ചെയ്ത യാത്രക്കാരന്റെ സീറ്റ് കൈയേറുകയും ഒഴിഞ്ഞു കൊടുക്കാൻ…
Read More