കാട്ടാന്പള്ളി: കാട്ടാന്പള്ളിയിലെ കല്ലുമ്മക്കായ ചാകരയ്ക്കു പിന്നിൽ കാലാവസ്ഥ വ്യതിയാനമാണെന്നു ഫിഷറീസ് വകുപ്പ്. ചെറിയ കല്ലുമ്മക്കായ നാട്ടുകാർ പറിച്ചുകൊണ്ടുപോകുന്നതു തടയാൻ നിലവിൽ നിയമമില്ലെന്നും ചാകരയിൽ ലഭിക്കുന്ന കല്ലുമ്മക്കായ വളർത്തുന്നതാണ് ഉത്തമമെന്നും കണ്ണൂർ ഫിഷറീസ് അധികൃതർ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിൽവരുന്ന പ്രതിഭാസമാണ് ഇതിനു കാരണം. നേരത്തെ ആയിക്കരയിലും മുഴപ്പിലങ്ങാടും മാഹിയിലും ചാകര ഉണ്ടായിരുന്നു. പുഴയിൽനിന്നും ചെറിയ മത്സ്യം പിടിക്കുന്നതിനു തടയാൻ നിയമമുണ്ട്. എന്നാൽ കല്ലുമ്മക്കായ പറിക്കുന്നതിനു നിലവിൽ ഫീഷറീസ് വകുപ്പിന് ഒന്നും ചെയ്യാനാവില്ല. കാട്ടാന്പള്ളി പുഴയിൽ കഴിഞ്ഞ മൂന്നു ദിവസമായി പുഴയുടെ കരയിലും പുഴയിലും ചെറിയ കല്ലുമ്മക്കായ ശേഖരിച്ചു മടങ്ങുകയാണു നാട്ടുകാർ. ഇതേതുടർന്നു മയ്യിൽ-പുതിയതെരു റോഡിൽ ഇന്നലെയും ഇന്നും ഗതാഗതകുരുക്കും അനുഭവപ്പെടുന്നുണ്ട്. കല്ലുമ്മക്കായ വളർത്തുന്നവർ 60 രൂപ മുതൽ 120 രൂപ വരെ നൽകിയാണു വാങ്ങുന്നത്. വേലിയേററവും വേലിയിറക്കവും നോക്കിയാണു നാട്ടുകാർ പുഴയിൽ എത്തുന്നത്.
Read MoreCategory: Kannur
മയക്കുമരുന്നു നൽകി പതിനാറുകാരനെ പ്രകൃതി വിരുദ്ധമായിപീഡിപ്പിച്ചു; സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ
മഞ്ചേരി : വിദ്യാർഥിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. പതിനാറുകാരനായ വിദ്യാർഥിയെ റബർ തോട്ടത്തിൽ കൊണ്ടുപോയി മയക്കുമരുന്നു നൽകി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച സംഭവത്തിൽ പുൽപ്പറ്റ കാരാപറന്പ് പൂളക്കുളങ്ങര മുനീബ് റഹ്മാൻ (23), പുൽപ്പറ്റ താഴത്തെ വീട്ടിൽ ഷഡാനന്ദൻ (66) എന്നിവരെയാണ് എസ്ഐ കൈലാസ്നാഥ് അറസ്റ്റു ചെയ്തത്. പ്രതികളെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഹരിപ്രിയ പി. നന്പ്യാർ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മലപ്പുറം ഡിവൈഎസ്പി പി.എം. പ്രദീപാണ് കേസ് അന്വേഷിക്കുന്നത്. 2016 ഏപ്രിലിലാണ് സംഭവം. കുട്ടിയിൽ നിന്നു മയക്കുമരുന്നു കാണപ്പെട്ടതിനെത്തുടർന്നാണ് വിവരം പുറത്തായത്.
Read Moreനിയമവഴിക്ക് കൊണ്ടുവരാൻ..! അനധികൃത പാർക്കിംഗിന് പോലീസിന്റെ ആയുധം കത്രിക പൂട്ടും നീളൻ ചങ്ങലപ്പൂട്ടും
കോഴിക്കോട്: അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവരെ ‘തളയ്ക്കാൻ’ നെടുനീളൻ ചങ്ങലപ്പൂട്ടുമായി ട്രാഫിക് പോലീസ്. മാളുകളുടെ മുൻഭാഗത്തെ ഫുട്പാത്തുകൾ, റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡ്, മാവൂർ റോഡ്, രാജാജി റോഡ്. കല്ലായ്റോഡ്, തുടങ്ങി വിവധയിടങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവരെ നിയമത്തിന്റെ വഴിക്ക് കൊണ്ടുവരുന്നതിനാണ് പോലീസിന്റെ കത്രികപ്പൂട്ട്, ചങ്ങലപ്പൂട്ട് പ്രയോഗം. ഇന്നലെ മാവൂർറോഡിലെ എമറാൾഡ് മാളിനു മുന്നിലെ ഫുട്പാത്തിൽ പാർക്കുചെയ്ത ഡസനിലധികം ഇരുചക്രവാഹനങ്ങൾ ചങ്ങലപ്പൂട്ടിൽ കുരുങ്ങി. ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തി 600 രുപ വീതം പിഴയടച്ചതിനുശേഷമേ ഇവർക്ക് വാഹനം മോചിപ്പിക്കാനായുള്ളൂ. എല്ലാ മാളുകൾക്കും പാർക്കിംഗ് ഏരിയ ഉണ്ടെങ്കിലും ഫീസ് നൽകേണ്ടതിനാൽ ആളുകൾ ഫുട്പാത്തിലും മറ്റുമാണ് വാഹനം നിർത്തിയിടുക. ഇത് കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടും റോഡിൽ വാഹനക്കുരുക്കും ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെതുടർന്നാണ് കർശന നടപടിയുമായി ട്രാഫിക് പോലീസ് രംഗത്തിറങ്ങിയത്. മാവൂർറോഡിലെയും, രാജാജി റോഡിലെയും മാളുകൾക്ക് മുന്നിൽ പോലീസ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.…
Read Moreകാവിമതി ചുവപ്പ്മുണ്ട് വേണ്ട..! ചുവപ്പുമുണ്ട് ധരിച്ച ദളിത് യുവാക്കളെ ആർഎസ്എസുകാർ മുണ്ടുരിഞ്ഞ് നഗ്നരാക്കി റോഡിലൂടെ നടത്തിച്ചെന്ന് പരാതി
തലശേരി: ദേശീയപാതയില്‍ തലായിയില്‍ ദളിത് യുവാക്കളെ ഉടുമുണ്ടഴിച്ച് മര്‍ദിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍. ടെമ്പിള്‍ഗേറ്റ് അടിയേരി ഹൗസില്‍ എ. ശ്രീജേഷ് (36), നങ്ങാറത്ത്പീടിക ശിവദത്തില്‍ ടി.കെ. വികാസ് (37) എന്നിവരേയാണ് ഇന്നലെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 19ന് ഉച്ചയ്ക്ക് 12ന് ബൈക്കില്‍ ചുവപ്പു മുണ്ടുടുത്ത് യാത്രചെയ്യുമ്പോഴാണ് ദളിതരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായ കുട്ടിമാക്കൂലിലെ പ്രിന്‍സ്, വിപിനേഷ് എന്നിവരെ ഉടുമുണ്ടഴിച്ചു മര്‍ദിച്ച് നടുറോഡിലൂടെ നടത്തിയത്. മര്‍ദനദൃശ്യം നവമാധ്യമങ്ങളിലൂടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ പ്രചരിപ്പിച്ചതോടെയാണ് ദളിത് മര്‍ദനത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. കുട്ടിമാക്കൂലില്നിന്ന് ബൈക്കില്‍ മാഹിയിലെ ബന്ധുവീട്ടിലേക്ക് യാത്രചെയ്യുമ്പോഴാണ് ദളിത് യുവാക്കള്‍ മര്‍ദനത്തിനിരയായത്. മുപ്പതോളം വരുന്ന ആര്‍എസ്എസ് സംഘം വാഹനം വളഞ്ഞ് പുറത്തേക്ക് വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് ഇവരുടെ പരാതി. ഉടുമുണ്ടു പറിച്ച് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളിലേക്ക് എറിയുകയും ചെയ്തു. ഉടുമുണ്ടില്ലാതെയാണ് ഇവരെ റോഡിലൂടെ അര്‍ധനഗ്നരാക്കി നടത്തിച്ചത്. മുണ്ട് ചോദിച്ചപ്പോള്‍…
Read Moreഞങ്ങള്‍ വന്നോട്ടെ..! ഏകീകൃത സിലബസ് വന്നാൽ സർക്കാർ – അണ്‍എയ്ഡഡ് അന്തരം ഇല്ലാതാക്കാൻ കഴിയുമെന്ന് രമേശ് ചെന്നിത്തല
മലപ്പുറം: പൊതുവിദ്യാഭ്യാസത്തെ കാവിവത്കരിക്കാൻ കേന്ദ്ര സർക്കാരും ചുവപ്പാക്കാൻ സംസ്ഥാന സർക്കാരും ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് നടക്കുന്ന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് നിയമന നിരോധനമാണിപ്പോൾ. രാജ്യത്ത് ഏകീകൃത സിലബസ് വന്നാൽ സർക്കാർ – അണ്‍എയ്ഡഡ് അന്തരം ഇല്ലാതാക്കാൻ കഴിയും. കുട്ടികൾ സർക്കാർ സ്കൂളുകളിലെത്തും. സർക്കാർ ഹൈസ്കൂളിൽ പ്രധാനാധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എല്ലാ ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയെ പിണറായി സർക്കാർ മൂന്നിയൂർ സ്കൂളിലെ അധ്യാപകനായിരുന്ന അനീഷ് മാസ്റ്ററുടെ ആത്മഹത്യയെ തുടർന്നു പിതാവ് നല്കിയ പരാതിക്കു കടലാസിന്റെ വില പോലും നല്‍കിയില്ല. കേരളത്തിന്റെ വിദ്യാഭ്യാസം സംബന്ധിച്ചു സർക്കാരിനു കാഴ്ചപ്പാടില്ല. പൊതുജനതാത്പര്യത്തിനും വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരേ…
Read Moreകാഴ്ചയുടെ വിരുന്നൊരുക്കി ഇരിക്കൂര്‍ പുഴ; കടുത്ത വേനലിൽ പുഴവറ്റിയപ്പോൾ മറ്റൊരു പുഴയായി പൂക്കാലവും
ശ്രീകണ്ഠപുരം: വേനല്‍ കനത്തതോടെ സമൃദ്ധമായി ഒഴുകുന്നില്ലെങ്കിലും ഇരിക്കൂര്‍ പുഴയില്‍ ഇപ്പോള്‍ പൂക്കാലം. പുഴയുടെ നീരൊഴുക്കില്ലാത്ത ഭാഗങ്ങളില്‍ നിറയെ തൂവെള്ള പൂക്കള്‍ നിറഞ്ഞിരിക്കുകയാണ്.കല്ലും മണലും നിറഞ്ഞ ഭാഗങ്ങളില്‍ ഇടതൂര്‍ന്ന് വളരുന്ന ആറ്റുവഞ്ചിച്ചെടികള്‍ക്കിടയിലാണ് പുല്‍ച്ചെടികള്‍ പൂത്തു നില്‍ക്കുന്നത്. സാക്കറം സ്പൊണ്ടേനിയം എന്ന വിഭാഗത്തില്‍പ്പെട്ട മൂന്ന് മീറ്ററോളം ഉയരമുള്ള ചെടികളുടെ അഗ്ര ഭാഗത്താണ് ഗോപുരം പോലുള്ള പൂവുകള്‍. ഏക്കര്‍ കണക്കിന് വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഇവ തളിപ്പറന്പ് ഇരിട്ടി സംസ്ഥാന പാതയിലൂടെ പോകുന്നവര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ്. ഇരിക്കൂര്‍ പാലത്തില്‍ നിന്നും കണ്ണെത്താ ദൂരത്തോളം പൂക്കള്‍ കാണാം.
Read Moreചെലവ് കുറച്ച് പാവല്‍ കൃഷിയില്‍ പൊന്നു വിളയിച്ച് ജോണ്സണ്; എല്ലാ പിന്തുണയുമായി കുടുംബവും
ചെറുപുഴ: പാവല്‍ക്കൃഷിയില്‍ ഒരു മാതൃകാ കര്‍ഷകനാണ് തിരുമേനി മുതുവത്തെ വെളിയത്ത് ജോണ്സണ്. ചെറുപുഴ കൃഷിഭവന് പരിധിയിലെ പ്രദര്‍ശനത്തോട്ടമായി ജോണ്‍സണിന്റെ പാവല്‍ത്തോട്ടം തെരഞ്ഞെടുത്തിരിക്കുകയാണ്. പാട്ടത്തിനെടുത്ത 40 സെന്റ് സ്ഥലത്ത് പൊന്നുവിളയിക്കുകയാണ് ഈ യുവകര്ഷകന്. ഏറ്റവും ചെലവു കുറഞ്ഞ കൃഷിരീതിയാണ് ജോണ്സണ് നടത്തുന്നത്.40 സെന്റിലെ പാവല്‍ക്കൃഷിയും ഇയാളുടെ സ്വന്തം അധ്വാനത്തിന്റെ ഫലമാണ്. മറ്റൊരാളുടെ യാതൊരു സഹായവും ജോണ്സണ് തേടിയിട്ടില്ല. പന്തലിട്ടതു പോലും ഒറ്റയ്ക്ക്. പന്തലിന് കമ്പി ഉപയോഗിക്കുന്നതു ചെലവു കൂട്ടുമെന്നതിനാല്‍ കേര വള്ളിയാണ് ഉപയോഗിച്ചത്. മികച്ച ക്ഷീര കര്‍ഷകനുമാണ് ജോണ്സണ്. നാലു പശുക്കളുമുണ്ട്. ഇവയുടെ ചാണകമാണ് കൂടുതലും വളമായി ഉപയോഗിക്കുന്നത്. കൂടാതെ എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിന് പിണ്ണാക്ക്, കോഴിവളം എന്നിവയും ഉപയോഗിക്കുന്നുണ്ട്. കായീച്ചയ്ക്ക് ഫിറമോണ്‍ കെണിയുമാണ് തോട്ടത്തിലുള്ളത്. നേരിയ തോതില്‍ രാസവളവും ഉപയോഗിക്കുന്നതായി ജോണ്സണ് തുറന്നു പറയുന്നു.തോട്ടത്തില്‍ നിന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു ക്വിന്റല്‍ പാവയ്ക്ക വിളവെടുക്കുന്നുണ്ട്. കിലോയ്ക്ക് 32…
Read Moreകുടിവെള്ളക്ഷാമം രൂക്ഷമായി; വിലകൊടുത്ത് വെള്ളം മേടിക്കാൻ പണമില്ല; കോളനി സ്ത്രീകൾ സംഘടിച്ച് കിണർ കുഴിക്കുന്നു
കാളികാവ് : കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാഹനത്തിൽ എത്തിക്കുന്ന കുടിവെള്ളം പൂങ്ങോട് നാല് സെന്റ് കോളനിവാസികൾ വില കൊടുത്തു വാങ്ങി തുടങ്ങി. എണ്‍പതോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കോളനിക്കാർക്ക് ഒരിറ്റ് വെള്ളം ലഭിക്കാൻ ദൂര ദിക്കുകളിൽ നിന്നു ഗുഡ്സ് വാഹനത്തിൽ കൊണ്ടുവരുന്ന വെള്ളം മാത്രമാണ് ആശ്രയം. വെള്ളം വില കൊടുത്തു വാങ്ങേണ്ട സാഹചര്യം വന്നതോടെ വനിതകൾ സംഘടിച്ച് സ്വയം കിണർ കുഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കാൽനൂറ്റാണ്ടു മുന്‍പാണ് നാലു ഏക്കർ വരുന്ന കോളനിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകളെ കൊണ്ടുവന്ന് കുടിയിരുത്തിയത്. ഓരോ കുടുംബത്തിനും നാല് സെന്റ് വീതം ഭൂമി നൽകിയാണ് താമസിപ്പിച്ചത്. തുടക്കത്തിൽ ഇരുപതോളം കുടുംബങ്ങളായിരുന്നു കോളനിയിൽ താമസം തുടങ്ങിയത്. കുടിവെള്ളത്തിനായി കോളനിയിൽ ഒരു പഞ്ചായത്ത് കിണറുണ്ട്. ഈ കിണറിൽ പേരിനു അടിഭാഗത്ത് കുറച്ച് വെളളം മാത്രമാണുള്ളത്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഒരു പദ്ധതി കൂടി…
Read Moreനാടോടി സ്ത്രീയുടെ കൊലപാതകം; മക്കളെയും പ്രതി കൊലപെടുത്തിയതായി സംശയം; തുടരന്വേഷണം കർണാടക പോലീസിന്
ഇരിട്ടി: കൊല്ലപ്പെട്ട നാടോടി യുവതിയുടെ മക്കളെയും പ്രതി കൊലപ്പെടുത്തിയതായി സംശയത്തെ തുടർന്ന് അന്വേഷണം കർണാടക പോലീസിന് കൈമാറി. ഇരിട്ടി പഴയ പാലത്ത് കർണാടക സ്വദേശിനിയായ നാടോടി യുവതിയെ കഴുത്ത്് ഞെരിച്ച് ബോധം കെടുത്തിയ ശേഷം പൊട്ടകിണറ്റിലിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ തുടരന്വേഷണം കർണാടക പോലീസിന് കൈമാറുമെന്ന് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ രാഷ്്ട്രദീപികയോട് പറഞ്ഞു. മാണ്ഡ്യ സ്വദേശി ശോഭ (25)യെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ സഹോദരി ഭർത്താവ് തുംകൂർ സ്വദേശി മഞ്ജുനാഥി (45)നെ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശോഭയുടെ കൊലപാതകം നടന്ന കഴിഞ്ഞ മാസം 15ന് രാവിലെ പ്രതി മഞ്ജുനാഥ് ശോഭയുടെ ആറുവയസുള്ള മകൻ ആര്യനെയും നാല് വയസുള്ള മകൾ അമൃതയെയും കൂട്ടി ഇരിട്ടി ബസ്സ്റ്റാൻഡിലേക്കു പോകുന്ന സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ കുട്ടികളെ താൻ കർണാടകയിലേക്ക് ട്രെയിൻ…
Read Moreകുപ്പായം തുന്നി..! ലീഗിന് വിജയം അനാ യാസം, പക്ഷേ ആര്; കുപ്പായം തുന്നി അണി യറയിൽ ഒരുങ്ങി നിരവധി നേതാക്കളും
മഞ്ചേരി: ലോക്സഭാംഗം ഇ അഹമ്മദ് അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന മലപ്പുറം മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ അണിയറ പ്രവർത്തനങ്ങൾക്ക് മുസ്്ലിം ലീഗ് തുടക്കം കുറിക്കുന്നു. ഇതിന്റെ മുന്നോടിയായി മഞ്ചേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് കണ്വെൻഷൻ ഫെബ്രുവരി 10ന് വൈകീട്ട് 6.30ന് മുനിസിപ്പൽ ടൗണ്‍ഹാളിൽ നടക്കും. നിയമസഭാ കക്ഷി ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് ശിഹാബ് തങ്ങൾ, കെ.പി.എ.മജീദ്, അഡ്വ.യു.എ.ലത്തീഫ് തുടങ്ങിയവർ പങ്കെടുക്കും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഡ്വ.യു.എ.ലത്തീഫ്, അഡ്വ. കെ.എൻ.എ. ഖാദർ, അബ്ദുസ്സമദ് സമദാനി, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിങ്ങനെയാണ് അണികൾക്കിടയിൽ ഉയർന്ന് കേൾക്കുന്ന പേരുകൾ. എന്നാൽ ഇവരിൽ പലർക്കും ജനപിന്തുണ കുറവാണെന്ന് അണികൾക്കിടയിൽ തന്നെ മുറുമുറുപ്പുണ്ടെന്നതിനാൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ മുനവറലി ശിഹാബ് തങ്ങളോ മുസ്്ലിം ലീഗ് അഖിലേന്ത്യാ ട്രഷറർ പി.കെ.കുഞ്ഞാലിക്കുട്ടിയോ മത്സര രംഗത്തേക്ക് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മുൻ എംപി ഇബ്രാഹിം സുലൈമാൻ…
Read More