വടകര: വധുവരന്മാർക്ക് മണ്ചട്ടിയിൽ ഭക്ഷണം വിളന്പണമെന്ന വരന്റെ സുഹൃത്തുക്കളുടെ കടുംപിടുത്തം കല്യാണ വീട്ടിൽ ബഹളത്തിനിടയാക്കി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ചോന്പാൽ ആവിക്കരയിലാണ് സംഭവം. ഇരിങ്ങലിൽ നിന്നുള്ള വരന്റെ കൂട്ടുകാരാണ് ഈ വിക്രിയക്കു ശ്രമിച്ചത്. ‘ താലി കെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾക്കുശേഷം സദ്യക്കിടയിൽ വധൂവരന്മാർക്ക് ഇലക്കു പകരം മണ്ചട്ടിയിൽ ഭക്ഷണം വിളന്പാനായിരുന്നു ഇവരുടെ ശ്രമം. വധുവിന്റെ വീട്ടുകാർ ഇതിന് വിസമ്മതിച്ചെങ്കിലും സുഹൃത്തുക്കൾ പിൻമാറാൻ തയാറായില്ല. ഇതിനെ നാട്ടുകാർ ചോദ്യം ചെയ്തതോടെ ബഹളത്തിൽ കലാശിക്കുകയായിരുന്നു. രംഗം പന്തിയല്ലെന്നു കണ്ടതോടെയാണ് പോലീസിന്റെ സഹായം തേടിയത്. സ്ഥലത്തെത്തിയ ചോന്പാല പോലീസ് പ്രശ്നക്കാരെ താക്കീത് ചെയ്തുവിട്ടു. മദ്യപിച്ചെത്തിയവരാണ് കുഴപ്പമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. പ്രശ്നം പറഞ്ഞു തീർക്കാൻ വച്ചിരിക്കുകയാണ്.
Read MoreCategory: Kannur
മറ്റുള്ളവരേക്കൂടി നശിപ്പിക്കാൻ..! ബീവറേ ജിൽ നിന്നും മദ്യം വാങ്ങി ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മദ്യം വിറ്റ രണ്ടു പേർ പിടിയിൽ
മുളന്തുരുത്തി: ബീവറേജ് കോർപ്പറേഷന്റെ മദ്യശാലയിൽ നിന്നും വൻതോതിൽ മദ്യംവാങ്ങി ശേഖരിച്ച് വില്പന നടത്തിവന്ന രണ്ട്പേരെ മാമല എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടി. കുന്നത്തുനാട് പറക്കോട് മനക്കുളങ്ങര വീട്ടിൽ ജയൻ (41), വെന്പിള്ളിൽ മാങ്ങനാലിൽ വീട്ടിൽ രാജേന്ദ്രൻ (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആവശ്യക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുകയായിരുന്നുവെന്നു. ഇവരുടെ ഓട്ടോറിക്ഷയും ഇതിൽ നിന്നും 7.2 ലിറ്റർ മദ്യവും, 1520 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ രണ്ടുപേരേയും റിമാൻഡ് ചെയ്തു. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ച കുറ്റത്തിന് തിരുവാണിയൂർ സ്വദേശി രാജുവിനെതിരേയും, അളവിൽ കൂടുതൽ മദ്യം വാങ്ങിക്കൊണ്ടുവന്നതിന് മണീട് ഏഴക്കരനാട് സ്വദേശി മോഹനനെതിരേയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപെട്ട പാങ്ങോട് കാടായത്ത് ബാലനെതിരെ കേസെടുത്തു. ഇയാളുടെ സ്കൂട്ടറും, ഇതിലുണ്ടായിരുന്ന മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡിന് എക്സൈസ് ഇൻസ്പെക്ടർ കെ. സുമേഷ്, പ്രിവിന്റീവ് ഓഫീസർമാരായ…
Read Moreനമുക്കുപാർക്കാൻ മുന്തിരിത്തോപ്പ്..! ഇസ്ഹാഖിന്റെ വീട്ടുമുറ്റത്തു മുന്തിരിവള്ളികൾ കായ്ച്ചു തുടങ്ങി; അഭിനന്ദിച്ച് നാട്ടുകാരും
കാളികാവ്: വീട്ടുമുറ്റത്തു മുന്തിരിവള്ളികൾ കുലച്ചതിന്റെ ആഹ്ലാദത്തിലാണ് മാളിയേക്കലിലെ ഉരലുമടക്കലിലെ പള്ളാട്ടിൽ ഇസ്ഹാഖിന്റെ കുടുംബം. ഇൻസ്ട്രിയൽ ഷോപ്പ് നടത്തിപ്പുകാരനായ ഇസ്ഹാഖ് വീടിനു മുന്നിൽ നിർമിച്ച പന്തലിലാണ് മുന്തിരിവള്ളി പടർത്തിയിരിക്കുന്നത്. അങ്ങാടിയിലെ ചന്തയിൽ നിന്നാണ് ഇസ്ഹാഖിനു മുന്തിരി വള്ളി ലഭിച്ചത്. വള്ളികൾ വീട്ടുമുറ്റത്ത് പ്രത്യേകം തയാറാക്കിയ തടത്തിൽ നടുകയായിരുന്നു. തുടക്കത്തിൽ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം നമ്മുടെ നാട്ടിൽ മുന്തിരിവള്ളികൾ തളിർക്കില്ലെന്ന് പറഞ്ഞ് നിരുൽസാഹപ്പെടുത്തിയിരുന്നു. എന്നാൽ പിൻമാറാൻ തയാറാകാതെ ഇസ്ഹാഖ് മുന്തിരിവളളിയെ പരിപാലിച്ചു. ചാണകവും ഗോമൂത്രവും വളമായി ഉപയോഗിച്ചു.മുന്തിരി വള്ളികൾ തളിർത്തു വലുതായപ്പോൾ എല്ലാവരും സഹായത്തിനെത്തി. ഇൻഡസ്ട്രിയൽ ഷോപ്പിന്റെ ഉടമയായതിനാൽ വള്ളികൾക്ക് സുരക്ഷയൊരുക്കാൻ പ്രത്യേകം ഇരുന്പിന്റെ നെറ്റുകളും നിർമിച്ചു. കർഷക തൊഴിലാളിയായിരുന്ന പിതാവ് വളളികൾക്ക് തടമൊരുക്കി. മാതാവ് കദീജയും സഹായത്തിനെത്തി. എൽകെജി വിദ്യാർഥിയായ മുഹമ്മദ് ഷാനിൽ രാവിലെ തന്നെ ഉണർന്ന് വള്ളികൾക്ക് വെള്ളമൊഴിച്ച് കൊടുക്കും. ഷെഡ് നിർമിക്കാൻ സ്ഥാപിച്ച പന്തലിൽ വള്ളികൾ…
Read Moreഇങ്ങനെ ഭയക്കുന്നത് എന്തിന്..! ടി.പി. സ്മാരകത്തിനു നേരേ വീണ്ടും അക്രമം; സിപിഎം ഗൂഡാലോചനയെന്ന് ആർഎം.പിഐ
വടകര: ഒഞ്ചിയത്ത് ടിപി സ്മാരകത്തിനു നേരെ വീണ്ടും അക്രമം. ആർഎംപിഐ ഒഞ്ചിയം ബാങ്ക് ഏരിയ ബ്രാഞ്ച് ഓഫീസായ ടി.പി. സ്മാരകത്തിനു മീതെ കരി ഓയിൽ ഒഴിക്കുകയും ടി.പി.യുടെ ഫോട്ടോ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒഞ്ചിയം മേഖലയിൽ വ്യാപകമായി അക്രമം നടത്താനുള്ള സിപിഎം ഗൂഡാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ആർഎംപിഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. ഇടതുമുന്നണി ഗവണ്മെന്റ് അധികാരത്തിൽ വന്നതിനു ശേഷം രണ്ടാം തവണയാണ് ഈ ഓഫീസിനു നേരെ അക്രമം നടക്കുന്നത്. പാർട്ടി പ്രവർത്തകർക്കും വാഹനങ്ങൾക്കും സ്തൂപങ്ങൾക്കും നേരേ വ്യാപകമായ അക്രമമുണ്ടായിട്ടും പോലീസിന്റെ നിഷ്ക്രിയത്വമാണ് തുടർച്ചയായ അക്രമങ്ങൾക്കു കാരണമെന്ന് ആർഎംപിഐ കുറ്റപ്പെടുത്തി. നാടിന്റെ സമാധാന അന്തരീക്ഷത്തിന് ഭീഷണി ഉയർത്തി അഴിഞ്ഞാടുന്ന ക്രിമിനൽ സംഘത്തെ ജനാധിപത്യ വിശ്വാസികളെ മുഴുവൻ യോജിപ്പിച്ച് പ്രതിരോധിക്കുമെന്ന് ആർഎംപിഐ പ്രസ്താവനയിൽ അറിയിച്ചു.
Read Moreഎല്ലാം മനസിലാകുന്നുണ്ട്..!സമൂഹത്തിൽ സ്ത്രീകളെ അവഗണിച്ച് കൊണ്ട് പുരോഗതിയിലേക്ക് പോകാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി
കണ്ണൂർ: സ്ത്രീകൾക്കും കുട്ടികൾക്കും പോലീസ് സ്റ്റേഷനിൽ വന്ന് ധൈര്യമായി പരാതി പറയാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസ് സ്ത്രീ സുരക്ഷാ സംരംഭം പിങ്ക് പട്രോളിംഗ് ജില്ലാതല സംവിധാനവും കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ ’കോർപറേറ്റ് ഡിസഷൻസ്’ പുസ്തക പ്രകാശനം, ജില്ലാ പോലീസിന്റെ നിർധന രോഗികൾക്കുള്ള ചികിത്സാ പദ്ധതി ’ആതുരമിത്രം’ ധനസഹായ വിതരണവും കണ്ണൂർ എ.ആർ ക്യാന്പ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതി പറയാനുള്ള സാഹചര്യം പോലീസ് സ്റ്റേഷനുകളിൽ ഉണ്ടാകണം. പരാതിക്കാരെ നല്ലരീതിയിൽ സ്വീകരിക്കുകയും ഉചിതമായ നടപടിയും സ്വീകരിക്കണം. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തകളാണ് ദിനംപ്രതി വരുന്നത്. ഒരുവാർത്ത വന്നുകഴിഞ്ഞാൽ കുറച്ചുസമയം കൊണ്ടു സമൂഹം മറക്കുന്നു. പീഡിപ്പിക്കുന്നവർക്ക് നല്ല രീതിയിൽ കൗണ്സിലിംഗ് നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ചില ദൃശ്യമാധ്യമങ്ങൾ സൃഷ്ടിക്കുന്ന അത്യന്തം വികലമായ ചിന്തകൾ, മദ്യം, മയക്കുമരുന്ന് ഇവയൊക്കെ സ്ത്രീ പീഡനങ്ങളിലേക്ക് നയിക്കുന്നു. പരാതിയുമായി…
Read Moreഉണരൂ കോൺഗ്രസുകാരേ ..! ആർഎസ്എസ് ആക്രമണത്തെക്കുറിച്ച് കോണ്ഗ്രസ് ബോധവാൻമാരാകണമെന്ന് പി ജയരാജൻ
തലശേരി: അധോലോക സംഘമായാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ. പത്തായക്കുന്നിൽ കോണ്ഗ്രസും ആർഎസ്എസും തമ്മിൽ യാതൊരു രാഷ്ട്രീയ പ്രശ്നവുമില്ലാത്ത സമയത്താണു കടയിൽകയറി ആക്രമണമുണ്ടായത്. കോണ്ഗ്രസ് നേതാക്കൾ ആർഎസ്എസ് ആക്രമണത്തെക്കുറിച്ചു ബോധവാൻമാരാകണം. സിപിഎം അക്രമത്തെക്കുറിച്ചു മാത്രമാണു രമേശ് ചെന്നിത്തല പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തായക്കുന്നിലെ വ്യാപാരസ്ഥാപനത്തിൽ കയറി കോണ്ഗ്രസ് പ്രവർത്തകനും റിട്ട. അധ്യാപകനുമായ എം.സുകുമാരനെ ആക്രമിച്ചു പരിക്കേൽപിച്ച ആർഎസ്എസുകാർക്കെതിരേ കർശന നടപടിയെടുക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. സിസിടിവി കാമറ മോഷ്ടിച്ച കേസിലെ പ്രതിയെ ജയിലിടച്ചതിന്റെ വിരോധത്തിലാണു നിരപരാധിയായ റിട്ട. അധ്യാപകനെ കച്ചവടസ്ഥാപനത്തിൽ കയറി ആക്രമിച്ചത്. ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റു തലശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ കഴിയുന്ന എം. സുകുമാരന്റെ ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധോലോകസംഘമായ ആർഎസ്എസിനെ തുറന്നുകാട്ടുന്നതിനായി ഫെബ്രുവരി മൂന്നിനു ജില്ലയിലെ 206 കേന്ദ്രങ്ങളിൽ ജനകീയകൂട്ടായ്മ സംഘടിപ്പിക്കുമെന്നും പി ജയരാജൻ പറഞ്ഞു.
Read Moreഇവർ കൈവയ്ക്കാത്ത മേഖലകളില്ല..! ഉത്സവങ്ങൾക്ക് കൊഴുപ്പേകാൻ ഇനി ബംഗാളി വാദ്യമേളവും
ചങ്ങരംകുളം : ഉത്സവങ്ങൾക്ക് കൊഴുപ്പേകാൻ ഇനി ബംഗാളി വാദ്യ മേളവും. ചങ്ങരംകുളം പള്ളിക്കരയിൽ കഴിഞ്ഞ ദിവസം നടന്ന ഉത്സവത്തിനാണ് ബംഗാളികളായ യുവാക്കളുടെ വ്യത്യസ്ഥമായ ബാൻഡ് മേളം അരങ്ങേറിയത്. പശ്ചിമ ബംഗാളിൽ ഉത്സവങ്ങൾക്ക് പരിപാടികൾ നടത്തുന്ന വാദ്യസംഘത്തെ ചങ്ങരംകുളം സ്വദേശിയാണ് കേരളത്തിലെത്തിച്ചത്. കേരളത്തിലെ സാധാരണ ഉത്സവങ്ങളോടനുബന്ധിച്ച് നടക്കാറുളള ബാൻഡ് വാദ്യത്തോട് സാമ്യമുളള ഈ ബംഗാളി മേളം കാണാൻ നൂറുക്കണക്കിന് പേരാണ് എത്തിയത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലായി നിരവധി ചെറുതും വലുതുമായ ക്ഷേത്രത്തിലെ ഉത്സവങ്ങളാണ് സീസണിൽ നടക്കുക. നേർച്ചകളും പള്ളിപ്പെരുന്നാളുകളും ഈ സീസണിൽ തന്നെയാണ് നടക്കുന്നത്. ശിങ്കാരിമേളം, ബാൻഡ്മേളം, തന്പോറം, പഞ്ചാരിമേളം തുടങ്ങിയ വിവിധ രീതിയിലുളള മേളങ്ങൾ ഉത്സവത്തിന് കൊഴുപ്പേകാൻ വിവിധ കമ്മിറ്റികൾ വൻ തുക മുടക്കിയാണ് കൊണ്ടു വരുന്നത്. സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകൾ കയ്യടക്കിയ ബംഗാളികളുടെ വാദ്യമേളവും കേരളത്തിലെത്തിയത് കൗതുകത്തിനൊപ്പം അൽപം ആശങ്കയും പങ്ക് വയ്ക്കുന്നു.…
Read Moreപാർട്ടിക്കു വിധേയത്വം മുതലാളിമാരോട്..! ജിഷ്ണുവിന്റെ കുടുംബത്തോട് മുഖ്യമന്ത്രി കാട്ടിയത് തികഞ്ഞ അപരാധമെന്ന് എൻ.വേണു
വടകര: തൃശൂർ പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദാരുണ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെയും മാനേജ്മെന്റ് പ്രതിനിധികളെയും സംരക്ഷിക്കുന്നതാണ് സർക്കാർ നിലപാടെന്ന് കൂടുതൽ വ്യക്തമാക്കുന്നതാണ് ജിഷ്ണുവിന്റെ അമ്മ മാധ്യമങ്ങൾക്ക് നൽകിയ കത്തെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു. പരീക്ഷ വൈകിയതിനെതിരെ വിദ്യാർഥികളെ സംഘടിപ്പിച്ചതിൽ മാനേജ്മെന്റിനുണ്ടായ വൈരാഗ്യമാണ് കോപ്പിയടിച്ചെന്ന കള്ളക്കഥയുണ്ടാക്കി പീഡിപ്പിച്ച് ജിഷ്ണു ആത്മഹത്യ ചെയ്യാൻ കാരണമായതെന്ന് കുടുംബം വ്യക്തമാക്കിയിട്ടും മരണത്തിന് ഉത്തരവാദികളായവരെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായാകാത്തത് വേദനാ ജനകമാണ്. പാർട്ടി പ്രവർത്തകനും മുഖ്യമന്ത്രിയുടെ ആരാധകനുമായ ജിഷ്ണുവിന്റെ മരണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കോഴിക്കോടും കണ്ണൂരും വിവിധ പരിപാടികളിൽ എത്തിയ മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദർശിക്കാനോ കുടുംബത്തെ ആശ്വസിപ്പിക്കാനോ തയ്യാറാവത്തത് തികഞ്ഞ അപരാധമാണ്.സാന്പത്തികമായും രാഷ്ട്രീയമായും വലിയ സ്വാധീനമുള്ള നെഹ്റു കോളജ് ഉടമകൾ നടത്തിയ നിഷ്ഠൂരതയുടെ തെളിവുകൾ നശിപ്പിക്കുന്ന ദാസ്യവേലയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ജിഷ്ണുവിന്റെ…
Read Moreഅണ്ടലൂരിലെ സന്തോഷ് വധം: സിപിഎമ്മിന് വേണ്ടി പ്രമുഖ അഭിഭാഷകൻ പ്രദ്യു ഹാജരാകും; രണ്ടാം പ്രതി കീഴടങ്ങിയേക്കും
തലശേരി: ബിജെപി പ്രവർത്തകൻ ധർമടം അണ്ടലൂർ ചോമന്റെവിട സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി ഇന്നു കോടതിയിൽ കീഴടങ്ങും. കേസിലെ രണ്ടാം പ്രതിയായ അണ്ടല്ലൂർ പാലയാട്ടെ കാർത്തികയിൽ നിഥുൽ രമേശ് എന്ന അപ്പുവാണ് (23) ഇന്നു കോടതി മുന്പാകെ കീഴടങ്ങാൻ സാധ്യത. കഴിഞ്ഞ രണ്ടാഴ്ചയായി രഹസ്യകേന്ദ്രത്തിൽ ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടുന്നതിനായി പോലീസ് വ്യാപകമായ റെയ്ഡുകൾ നടത്തിയിരുന്നു. എന്നാൽ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നിഥുൽ ഉൾപ്പെടെ എട്ടു പ്രതികളാണ് ഈ കേസിലുള്ളത്. മൂർച്ചയേറിയ കത്തികൊണ്ട് സന്തോഷിന്റെ പുറത്ത് നിഥുൽ കുത്തിയതായി പോലീസ് കോടതിയിൽ നല്കിയ റിപ്പോർട്ടിൽ പറയുന്നു. ആഴത്തിലുള്ള ഈ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതായി പോലീസ് പറഞ്ഞു. കേസിലെ ആറു പ്രതികളെ സംഭവദിവസം രാത്രിയിലും മറ്റുള്ളവരെ തുടർന്നുള്ള ദിവസങ്ങളിലും പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഒന്നാം പ്രതി അണ്ടല്ലൂർ മണപ്പുറം വീട്ടിൽ മിഥുൻ(27), മൂന്നാം പ്രതി…
Read Moreഇപ്പം പ്രശ്നക്കാർ ഇവരോ? ജനപ്രതിനിധിയോട് പോലീസ് അപമര്യാദയായി പെരുമാറി; വാർഡ് വികസന സമിതി പ്രതിഷേധിച്ചു
വടകര: മദ്യപിച്ച് വീട്ടിൽ കയറി ശല്യം ചെയ്തെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ പഞ്ചായത്ത് മെന്പറോട് പോലീസുകാരൻ അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപം. അഴിയൂർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് മെന്പർ സാഹിർ പുനത്തിലിനോടാണ് ചോന്പാല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തട്ടിക്കയറിയത്. ഇന്നലെ കാലത്ത് മുതൽ അഞ്ചാം പീടിക പ്രദേശത്ത് മദ്യപിച്ച് പരാക്രമം കാണിച്ച യുവാവ് സമീപത്തെ വീട്ടിൽ കയറി അതിക്രമം കാണിച്ചത് സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിക്കാരന്റെ ആവശ്യപ്രകാരം ഒപ്പം പോയ വാർഡ് മെന്പർ കൂടിയായ സാഹിർ പുനത്തിൽ സ്റ്റഷനിൽ എത്തിയപ്പോഴാണ് പോലീസുകാരൻ അപമര്യാദയായി പെരുമാറിയത്. രാഷ്ട്രീയമില്ലാത്ത വിഷയത്തിൽ ജനപ്രതിനിധി എന്ന നിലയിൽ സംഭവത്തെ കുറിച്ച് അന്വേഷിക്കാനാണെന്ന് പറഞ്ഞപ്പോൾ മോശമായി പെരുമാറുകയായിരുന്നു. സംഭവത്തിൽ വാർഡ് വികസന സമിതി പ്രതിഷേധിച്ചു. എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ യോഗത്തിൽ എ.കെ.സൈനുദീൻ, വി.പി.സവാദ്, വി.പി.സജീർ, നസീർ കൂടാളി എന്നിവർ…
Read More