കാസർഗോഡ്: മൂളിയാറിൽ യുവതി തൂങ്ങിമരിച്ചത് നാലുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നശേഷമെന്നു പോലീസ്. സ്വിറ്റ്സർലൻഡിൽ ജോലിചെയ്യുന്ന തൊടുപുഴ സ്വദേശി ശരത്തിന്റെ ഭാര്യ മൂളിയാർ സ്വദേശിനി ബിന്ദു (30) വിനെ ഇന്നലെ ഉച്ചകഴിഞ്ഞാണു വീട്ടുമുറ്റത്തെ മരക്കൊന്പിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മകൾ ശ്രീനന്ദനയെ കൊലപ്പെടുത്തിയശേഷം ബിന്ദു ആത്മഹത്യചെയ്യുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ബിന്ദുവിന്റെ അച്ഛനമ്മമാർ ജോലിക്കുപോയ സമയമായിരുന്നു സംഭവം. ഇവർ തിരിച്ചെത്തിയപ്പോഴാണ് ബിന്ദുവിനെ വീട്ടുമുറ്റത്തെ മരക്കൊമ്പിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. രണ്ടു കൈകളുടെയും ഞരമ്പുകൾ മുറിച്ചിരുന്നു. വീട്ടിനകത്തു കയറി നോക്കിയപ്പോഴാണ് കുഞ്ഞിനെ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടനെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ബിന്ദുവിന്റെ മൂത്ത മകൻ അഞ്ചുവയസുകാരൻ ശ്രീഹരി സംഭവസമയത്ത് വീടിനു പുറത്തായിരുന്നു. തൊടുപുഴയിലെ ഭർതൃവീട്ടിലായിരുന്ന ബിന്ദു രണ്ടുദിവസം മുമ്പാണ് മുളിയാറിലെ വീട്ടിലെത്തിയത്. ആറു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പുറമേക്ക് കുടുംബപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു.…
Read MoreCategory: Kannur
ചെണ്ടയാട് ബോംബ് നിർമാണ ഫാക്ടറി? പൊട്ടിയത് ഉഗ്രസ്ഫോടനശേഷിയുള്ള സ്റ്റീൽ ബോംബ്; 4 പേർ കസ്റ്റഡിയിൽ
തലശേരി: പാനൂരിലെ സിപിഎം പാർട്ടി ഗ്രാമമായ ചെണ്ടയാട് മൂളിയാത്തോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബുണ്ടാക്കുന്നതിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാലുപേർ കസ്റ്റഡിയിൽ. സ്ഫോടനം നടക്കുന്പോൾ സ്ഥലത്തുണ്ടായിരുന്നവരാണ് കസ്റ്റഡിയിലായത്. കോയന്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പാലക്കാട് വച്ച് ഇന്ന് പുലർച്ചെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. കൊളവല്ലൂർ, പാനൂർ മേഖലയിലുള്ളവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.അതേസമയം, മൂളിയാത്തോടുനിന്ന് കൂടുതൽ ബോംബുകൾ നിർമിച്ച് കടത്തിയതായ് പോലീസിന് വിവരം ലഭിച്ചു. അപകടസമയത്ത് സ്ഥലത്ത് പത്തുപേർ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ബോംബ് നിർമാണ സംഘത്തിൽ വേറെയും ആളുകൾ ഉണ്ടെന്നു സംശയിക്കുന്നു.വീട്ടുടമയുടെ അനുമതിയില്ലാതെയാണ് ഇവിടെനിന്ന് സംഘം ബോംബ് നിർമിച്ചത്. ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബാണ് പൊട്ടിയത്. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. കൂത്തുപറന്പ് എസിപി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പാനൂർ എസ്എച്ച്ഒ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ നിന്ന്…
Read Moreതലശേരിയിൽ 770 കിലോ സ്ഫോടകവസ്തുക്കൾ പിടികൂടി
തലശേരി: കണ്ണൂർ തലശേരിയിൽ 770 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടികൂടി.കോളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സെന്റർ പൊയിലൂർ വടക്കേയിൽ പ്രമോദ്, വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽനിന്നാണ് ഉഗ്രസ്ഫോടനശേഷിയുള്ള വസ്തുക്കൾ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോളവല്ലൂർ പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreറബർ പാൽ എടുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; കർഷകനു പരിക്കേറ്റു
ചപ്പാരപ്പടവ് : റബർ പാലെടുക്കാൻ എത്തിയ കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. ചപ്പാരപ്പടവ് തേരണ്ടിയിലെ എൻ. ഗോപിനാഥൻ (56)നെയാണ് കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലെ എട്ടിന് റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തി പാലെടുക്കാൻ ബക്കറ്റുമായി ചെന്നതായിരുന്നു ഗോപിനാഥൻ. റബർ തോട്ടത്തിൽ കാട്ടുപന്നിയുടെ മുന്നിൽപ്പെട്ടുപോയ ഗോപിനാഥൻ പേടിച്ച് തിരിച്ചോടുമ്പോൾ വീഴുകയും കാട്ടുപന്നി കാലിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ടാപ്പിംഗിനെത്തിയ മറ്റ് തൊഴിലാളികൾ ഗോപിനാഥനെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങൾ വികൃതമാക്കിയ കേസ്; ചാല സ്വദേശി കസ്റ്റഡിയിൽ
കണ്ണൂർ: പയ്യാന്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ കേസിൽ ചാല പടിഞ്ഞാറേക്കര സ്വദേശിയായ 54കാരൻ കസ്റ്റഡിയിൽ. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ, എസിപി സിബി ടോം, ടൗൺ സിഐ കെ.സി.സുബാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പോലീസ് പറയുന്നത്. സ്തൂപങ്ങളിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്കാണെന്നും പോലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.വ്യാഴാഴ്ച രാവിലെയാണ് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, സംസ്ഥാന സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, മുൻ എംപി ഒ. ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങൾ രാസവസ്തുക്കൾ ഉപയോഗിച്ച് വികൃതമാക്കിയ നിലയിൽ കണ്ടത്. ഇതിനെതിരേ സിപിഎമ്മിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ് നൽകിയ പരാതിയെത്തുടർന്ന് കണ്ണൂർ എസിപി സിബി ടോം,…
Read Moreഭിന്നശേഷിക്കാരിയായ 14 കാരിക്കു ട്രെയിനിൽ പീഡനം; കർണാടക സ്വദേശി അറസ്റ്റിൽ
തലശേരി: ഭിന്നശേഷിക്കാരിയായ പതിനാലുകാരിയെ ട്രെയിനിൽ പീഡിപ്പിച്ച കേസിൽ കർണാടക സ്വദേശി അറസ്റ്റിൽ. കർണാടക സ്വദേശി അമൻ ബാബുവാണ് (31) അറസ്റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. നാടോടിയായ ഇതരസംസ്ഥാനത്തു നിന്നുള്ള പെൺകുട്ടിയാണ് എടക്കാടിനും തലശേരിക്കും ഇടയിൽ ട്രെയിനിൽ പീഡനത്തിനിരയായത്. തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെൺകുട്ടിയുടെയും യുവാവിന്റെയും പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഇരുവരെയും പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.സംഭവം നടന്നത് ട്രെയിനിലായതിനാൽ ടൗൺ പോലീസ് കേസ് റെയിൽവെ പോലീസിന് കൈമാറും.
Read Moreതലശേരിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം; അന്വേഷണം ആരംഭിച്ച് പോലീസ്
തലശേരി: തലശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടയിൽ നവജാത ശിശു മരിച്ചു. ഉരുവച്ചാൽ പെരിഞ്ചേരിയിലെ ശരത്-അനിഷ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ഡോക്ടർമാരുടെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് മൃതദേഹം ജനറൽ ആശുപത്രിയിലേക്കു മാറ്റി. ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രസവ വേദനയെ തുടർന്ന് ഇന്നലെയാണ് അനിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പുലർച്ചെ ലേബർറൂമിൽ നിന്നും കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. ഗർഭപാത്രത്തിലുണ്ടായ പൊട്ടലാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
Read Moreവീട്ടുമുറ്റത്ത് സമൂഹ ഇഫ്താർ സംഗമംഒരുക്കി മുൻ കോൺഗ്രസ് നേതാവ്
മട്ടന്നൂർ: വീട്ടുമുറ്റത്ത് സമൂഹ ഇഫ്താർ സംഗമം ഒരുക്കി മുൻ കോൺഗ്രസ് നേതാവായ ചാവശേരിയിലെ വയനാൻ പുരുഷോത്തമൻ. രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള നിരവധി പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. ഡയാലിസിസ് രോഗിയായ പുരുഷോത്തമന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു സാമൂഹിക രാഷ്ട്രീയ സൗഹൃദങ്ങൾക്കിടയിലെ സർവമതരെയും ഉൾപ്പെടുത്തി ഒരു സമൂഹ നോമ്പ് തുറ സംഘടിപ്പിക്കണമെന്ന്. ഭാര്യയോടും മക്കളോടും ഈ കാര്യം പറഞ്ഞതോടെ പൂർണ പിന്തുണയോടെ കുടുംബങ്ങളും പുരുഷോത്തമന്റെ ആഗ്രഹത്തിന് ഒന്നിച്ചു നിൽക്കുകയായിരുന്നു. രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവരെയും നാട്ടുകാരെയും സുഹൃത്തുക്കളെയും മറ്റും ക്ഷണിച്ച് സംഗമം സംഘടിപ്പിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് തന്നെ ഇഫ്താർ സംഗമത്തിന് വേദിയൊരുക്കുകയായിരുന്നു. നൂറോളം പേർക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങളും ഒരുക്കിയിരുന്നു. വീട്ടുമുറ്റത്ത് നടത്തിയ സംഗമത്തിൽ വി. പുരുഷോത്തമൻ അനുഭവങ്ങൾ പങ്കുവച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ സണ്ണി ജോസഫ്,…
Read Moreമട്ടന്നൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം: ആറ് ആർഎസ്എസ് പ്രവർത്തകരുടെയും കണ്ടാലറിയാവുന്നവരുടെയും പേരിൽ കേസെടുത്ത് പോലീസ്
മട്ടന്നൂര്‍: ഇടവേലിക്കലില് മൂന്ന് സിപിഎം പ്രവര്‍ത്തകർക്കു വെട്ടേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സിപിഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജില്‍ (30) എന്നിവര്‍ക്കാണു വെട്ടേറ്റത്. പുറത്തും ചെവിക്കുമായി സാരമായി പരിക്കേറ്റ മൂവരും കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടവേലിക്കല്‍ വിഗ്നേശ്വര സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഇവരെ ഒരു സംഘം വാളും മറ്റു മാരകായുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.രാത്രി എട്ടോടെ മട്ടന്നൂരിലെ റാറാസ് ഹോട്ടലിനു മുന്‍വശത്തുവച്ചു റിജിലിനെ ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഹോട്ടലിന് സമീപത്തുണ്ടായിരുന്നവര്‍ തക്കസമയത്ത് ഇടപെട്ടതുകൊണ്ട് മറ്റു പ്രശ്നങ്ങളൊന്നുമുണ്ടായില്ല. തുടർ ന്ന്, രാത്രി ഒമ്പതരയോടെ ഇടവേലിക്കൽ ബസ് സ്റ്റോപ്പിലിരുന്ന മൂവരെയും മാരകമായി വെട്ടിപ്പരിക്കേല്പ്പിക്കുകയായിരു ന്നു. വെട്ടേറ്റ ലതീഷിനെ 2018ല്‍…
Read Moreകൗമാരക്കാരൻ സ്കൂട്ടർ ഓടിച്ചു; ആര്‍സി ഉടമയും രക്ഷിതാവുമായ മാതാവിന് 55,000 പിഴ
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാ കാത്ത മകൻ സ്കൂട്ടര്‍ ഓടിച്ചതിന് ആര്‍സി ഉടമയും രക്ഷിതാവുമായ മാതാവിന് 55,000 രൂപ പിഴ. തളിപ്പറമ്പ് കാക്കാഞ്ചാൽ സ്വദേശിനിയുടെ പേരിലാണ് പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് കാക്കാഞ്ചാലില്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടകരമായ വിധത്തില്‍ സ്കൂട്ടര്‍ ഓടിച്ചുവരുന്ന കൗമാരക്കാരനെ തളി പ്പറന്പ് ട്രാഫിക് പോലീസ് കസ്റ്റഡയിൽ എടുക്കുകയാ യിരുന്നു. ആര്‍സി ഉടമയും രക്ഷിതാവുമായ മാതാവിന് 50,000 രൂപയും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5,000 രൂപയും ഉള്‍പ്പെടെ 55,000 രൂപയാണു പിഴയായി ഈടാക്കുക.
Read More