പയ്യന്നൂര്‍: മുസ്ലീം വോട്ടര്‍മാരേയും കാസര്‍ഗോഡ് തളങ്കര നിവാസികളേയും വര്ഗീയവാദികളാക്കിയുള്ള പ്രചരണത്തിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷജീര്‍ ഇഖ്ബാലിന്റെ പരാതിയിലാണ് കേസ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വിദ്വേഷജനകമായ വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് പ്രചാരകര്‍ക്കെതിരെ പോലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ മൂന്ന് എംഎല്‍എമാരും സ്ഥാനാര്‍ഥിയും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമുള്‍പ്പെടെ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ ഡിജിപിക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിരുന്നു.
Read MoreCategory: Kannur
വീട്ടിൽ അതിക്രമിച്ചു കയറി പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്കനെതിരേ പോക്സോ കേസ്
പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കനെതിരേ പഴയങ്ങാടി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ചെങ്ങൽ കൊവ്വപുറം സ്വദേശി കെ.പി. രാജ(65)നെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പാടത്ത് പണിയെടുക്കുന്നതിനിടെ ഉച്ചയോടെ സമീപത്തെ വീട്ടിൽ എത്തിയ ഇയാൾ ഇവിടെ തനിച്ചായിരുന്ന കുട്ടിയെ വീടിനകത്തുകയറി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ എത്തിയപ്പോൾ രാജൻ രക്ഷപ്പെട്ടിരുന്നു. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചതോടെ ചൈൽഡ് ലൈൻ അധികൃതർ എത്തുകയും കോസെടുക്കാൻ പഴയങ്ങാടി പോലീസ് നിർദേശം നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreതളങ്കരയിലാണോ പ്രചാരണം? എങ്കിൽ മുണ്ട് ഇടത്തോട്ട്; എല്‍ഡിഎഫ് പ്രചാരണ വീഡിയോ വിവാദമാകുന്നു
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്‍ഡിഎഫ് നേതൃത്വം പുറത്തിറക്കിയ വീഡിയോ വിവാദത്തില്‍. കോണ്‍ഗ്രസിന്റേതിന് സമാനമായ ഷാള്‍ അണിഞ്ഞ സ്ഥാനാര്‍ഥി എവിടെയാണ് ഇന്നത്തെ ആദ്യ സ്വീകരണ പരിപാടിയെന്ന് ചോദിക്കുമ്പോള്‍ തളങ്കരയില്‍ ആണെന്ന് ഒപ്പമുള്ളയാള്‍ മറുപടി പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അപ്പോള്‍ തന്നെ സ്ഥാനാര്‍ഥിയുടെ കൈയില്‍ കെട്ടിയ ചരട് മുറിച്ചുകളയുന്നതും നെറ്റിയിലെ കുറി മായ്ച്ചുകളയുന്നതും വലത്തോട്ട് ഉടുത്ത മുണ്ട് ഇടത്തോട്ട് ഉടുക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയും ഈ വീഡിയോ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തെന്നും ഒമ്പതു മണിക്കൂറിനുശേഷം വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് നീക്കം ചെയ്യുകയായിരുന്നുവെന്നും യുഡിഎഫ് നേതൃത്വം ആരോപിക്കുന്നു. വീഡിയോക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റുമായ പി.കെ. ഫൈസല്‍ പറഞ്ഞു.…
Read Moreകണ്ണൂരിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് ഒരു മരണം; ഏഴു പേർക്കു പരിക്ക്; അപകടത്തിൽപ്പെട്ടത് ചേർത്തല സ്വദേശികൾ
മട്ടന്നൂർ: ചാവശേരി പത്തൊൻമ്പതാം മൈലിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. കുട്ടികൾ അടക്കം ഏഴു പേർക്കു പരിക്കേറ്റു. ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ചേർത്തലയിൽ നിന്നു കർണാടകയിലേക്കു പോകുകയായിരുന്ന കാറും മൈസൂരിൽ നിന്നു ചെടികളുമായി കൂത്തുപറമ്പിലേക്കു പോകുകയായിരുന്ന മിനി ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.പത്തൊൻമ്പതാം മൈൽ ഇരിട്ടി താലൂക്ക് സൊസൈറ്റിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. കാറിന്റെ പിൻസീറ്റിലിരുന്ന ചേർത്തല സ്വദേശിനി കുമാരി (63) ആണു മരിച്ചത്. വസുദേവ, മഞ്ജുള, അഞ്ജു, ആദിത്യ, കൃഷ്ണാനന്ദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും പോലീസും നാട്ടുകാരും ചേർന്നാണു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുമാരി മരിച്ചിരുന്നു. പരിക്കേറ്റവർക്കു പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അപകടത്തിൽപ്പെട്ട…
Read Moreകണ്ണൂരിൽ സിപിഎം ഓഫീസ് അടിച്ചുതകർത്തു
പയ്യന്നൂര്‍(കണ്ണൂർ): കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ സിപിഎം ബ്രാഞ്ച് ഓഫീസായ സഖാവ് ഷേണായി മന്ദിരവും തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളും അജ്ഞാതർ അടിച്ചു തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. പുലർച്ചെ ഒന്നോടെ മല്യോട്ട് ക്ഷേത്രത്തിലെ ആഘോഷങ്ങളിൽ പങ്കെടുത്ത് തിരിച്ചുപോകുന്നവരാണ് അക്രമം നടന്നത് കണ്ടത്. ഷേണായി മന്ദിരം ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ അക്രമികള്‍ ഓഫീസിനകത്തെ കസേരകളുള്പ്പെടെ അടിച്ചു തകർത്തു. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടേയും കൊടികള്‍ കീറിയ നിലയിലാണ്. ഓഫീസിനകത്തും പുറത്തുമുണ്ടായിരുന്ന എല്‍ഡിഎഫ് കാസർഗോഡ് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തയാറാക്കിയിരുന്ന ഫ്ലക്സ് ബോര്‍ഡുകളിൽ സ്ഥാനാർഥിയുടെ തല മുറിച്ച് മാറ്റിയ നിലയിലായിരുന്നു. കൊടിമരത്തില്‍ തൂക്കിയിരുന്ന പതാക കീറിയ നിലയില്‍ പറമ്പിലാണ് ഉണ്ടായിരുന്നത്. തീരദേശ റോഡ്, തൃക്കൈ മഹാവിഷ്ണു ക്ഷേത്രം, ഏഴിലോട്, പറമ്പത്ത് തുടങ്ങിയ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികകള്‍ വ്യാപകമായി നശിപ്പിച്ച നിലയിലാണ്. എംഎല്‍എയുള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി. സിപിഎം ഓഫീസ്…
Read Moreവാഹന പരിശോധനയ്ക്കിടെ പോലീസിന് നേരെ ആക്രമണം; സിഐടിയു നേതാവിന്റെ മകനെതിരേ കേസ്
കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് സിഐടിയു നേതാവിന്റെ മകനെതിരേ പോലീസ് കേസ്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്റെ മകൻ കെ.പി. രാജീവിനെതിരേയാണ് സിറ്റി പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 13ന് രാത്രി താഴെചൊവ്വ തെഴുക്കിലെ പീടികയിലായിരുന്നു സംഭവം. വാഹനം പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞപ്പോൾ എസ്ഐ എം. പ്രമോദനുൾപ്പെടെയുള്ളവരോട് തട്ടിക്കയറി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പോലീസുമായി വാക്കേറ്റമുണ്ടാക്കിയ ശേഷം കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാർ പിന്നീട് പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
Read Moreപോലീസ് വാഹനം ആക്രമിച്ചയാളെ മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റി
തളിപ്പറമ്പ്: പോലീസ് ജീപ്പിന്റെ ചില്ലുകൾ കല്ലെറിഞ്ഞു തകർക്കുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ദിനേശനെ കോടതി നിർദേശാനുസരണം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. തളിപ്പറമ്പ് കോര്‍ട്ട്റോഡില്‍ വച്ച് ഇന്നലെ വൈകുന്നേരം 6.45 ഓടെ വിഷു-ലോകസഭാ തെരഞ്ഞെടുപ്പ് പട്രോളിഗ് കഴിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു പോകുകയായിരുന്ന പോലീസ് വാഹനത്തിനുനേരേ ദിനേശൻ കല്ലേറു നടത്തുകയായിരുന്നു. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. തുടർന്ന്, അക്രമിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. 2018 മാര്‍ച്ചിൽ തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ മഹാത്മാഗാന്ധി പ്രതിമക്കുനേരേ ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ദിനേശൻ. ഈ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് വ്യക്തമായതോടെയാണ് കോടതി മാനസികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചത്. ഇയാളുടെ പേരിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
Read Moreകോളിച്ചാലിൽ യുവാവിനെ കാട്ടാന എടുത്തെറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർഗോഡ്: പറമ്പിലേക്ക് വെള്ളമെത്തുന്ന പൈപ്പ് ശരിയാക്കാൻ പോയ യുവാവിനെ കാട്ടാന എടുത്തെറിഞ്ഞു. പനത്തടി പഞ്ചായത്തിൽ കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ദേവരോലിക്കൽ ബേബിയുടെ മകൻ ഉണ്ണി (31) യെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സകൾക്കുശേഷം പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. വനാതിർത്തിക്കു സമീപമാണ് പൈപ്പ് സ്ഥാപിച്ചിരുന്നത്. തൊട്ടടുത്ത റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തുകയായിരുന്ന സുകു എന്ന യുവാവാണ് പരിക്കേറ്റു കിടന്ന ഉണ്ണിയെ കണ്ടത്. തുടർന്ന് കൂടുതൽ ആളുകളെ വിളിച്ചുകൂട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിനും കർണാടക വനാതിർത്തിക്കും അടുത്തു കിടക്കുന്ന ഈ പ്രദേശത്ത് നാളുകളായി കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജനവാസകേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിച്ച സംഭവങ്ങൾ വ്യാപകമാണെങ്കിലും മനുഷ്യർക്കുനേരെ നേരിട്ട് ആക്രമണമുണ്ടാകുന്നത് ആദ്യമായിട്ടാണ്.
Read Moreഒന്നരലക്ഷത്തിന്റെ ബിഎസ്എൻഎൽ കേബിളുകൾ മോഷണം പോയി; അന്വേഷണം ആരംഭിച്ച് പോലീസ്
ഉളിക്കൽ: ഉളിക്കൽ കൃഷിഭവന്റെയും നുച്യാട് പഴയ ടോൾ ബൂത്തിന്റെയും സമീപത്തുനിന്നു ബിഎസ്എൻഎലിന്റെ ഒന്നര ലക്ഷം രൂപ വിലവരുന്ന കേബിളുകൾ മോഷണം പോയി. റോഡിന്റെ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിൽ റോഡിന് വെളിയിൽ കിടന്ന കേബിളിന്റെ ഭാഗങ്ങളാണ് മോഷ്ടിച്ചത്. ടെലിഫോൺ ലൈൻ പ്രവർത്തിക്കാതെ വന്നതോടെ ഉപഭോക്താക്കൾ പരാതിയുമായി വന്നപ്പോഴാണ് കേബിൾ മോഷണം പോയ വിവരം അധികൃതർ അറിയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേബിൾ മോഷണം പോയതെന്നാണ് നിഗമനം. 100 പെയറിന്റെ 350 മീറ്റർ കേബിളും 20 പെയറിന്റെ 100 മീറ്റർ കേബിളുമാണ് മോഷണം പോയിരിക്കുന്നത്. നുച്യാട് നടന്ന മോഷണം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മലയോര ഹൈവേയിലാണ് നടന്നിരിക്കുന്നത്. അടുത്ത നാളുകളായി ബിഎസ്എൻഎൽ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ വർധിക്കുകയാണ്. അടച്ചിട്ട ബിഎസ്എൻഎൽ ഓഫീസുകളിൽനിന്ന് എൽസിസി ചിപ്പുകൾ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാക്കളിൽ രണ്ടുപേരെ കഴിഞ്ഞ ദിവസങ്ങളിൽ ഇരിട്ടി പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ ജൂണിയർ…
Read Moreമുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഫേസ്ബുക്ക് പോസ്റ്റ്; കണ്ണൂർ സ്വദേശിക്കെതിരേ കേസ്
കണ്ണൂർ: സാമൂഹ്യ മാധ്യമം വഴി മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് കേസ്. കണ്ണൂർ സ്വദേശി കെ.പി. സുബ്രമണ്യനെതിരേയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാറിന്റെ നിർദേശത്തെത്തുടർന്ന് സൈബർ പോലീസ് കേസെടുത്തത്. പ്രതിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽനിന്നും മുഖ്യമന്ത്രിക്കും മകൾ വീണക്കുമെതിരേ അപകീർത്തിയുണ്ടാക്കുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ച് സമൂഹത്തിൽ കലാപമുണ്ടാക്കുന്നതിനും പാർട്ടി അണികളിൽ പ്രകോപനം സൃഷ്ടിക്കുന്നതിനുമെതിരെയാണ് കേസെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ നിരീക്ഷണം നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു.
Read More