അബുദാബിയിൽ കണ്ണൂർ സ്വദേശിനിയുടെ മരണം; കൊലപാതകമെന്ന് ബന്ധുക്കൾ

കണ്ണൂർ: അലവിൽ സ്വദേശിയായ യുവതിയെ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. അലവിൽ കുന്നാവിന് സമീപത്തെ മൊട്ടമ്മൽ ഹൗസിൽ പരേതനായ സുബ്രഹ്‌മണ്യന്‍റെയും സുമയുടെയും ഏകമകൾ എം.പി. മനോഗ്‌നയെ(31)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ലിനോകിനെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ചമുതൽ ബന്ധുക്കൾ മനോഗ്‌നയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അബുദാബിയിലെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവർ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ലിനേക്‌ അപ്പോഴും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇതാണ് ബന്ധുക്കളിൽ സംശയത്തിന് ഇടയാക്കിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൈ ഞെരന്പ് മുറിച്ച നിലയിലായിരുന്നു മനോഗ്‌ന. ഞായറാഴ്ച രാത്രി ഫ്ലാറ്റിൽ നിന്ന് ബഹളംകേട്ടതായി അയൽവാസികളും പോലീസിന് മൊഴി നൽകിയെന്നാണ് വിവരം. 2021 ഏപ്രിൽ 17നാണ്‌ മേലെ ചൊവ്വ സ്വദേശി ലിനേകും മനോഗ്‌നയും വിവാഹിതരായത്‌. ഒന്നരവർഷം മുമ്പ്‌ അബുദാബിയിലെത്തിയ മനോഗ്‌ന…

Read More

ആശിക്കാത്ത കണ്‍വീനര്‍ പദവി; തോല്‍വിയുടെ പേരുപറഞ്ഞ് തന്ത്രത്തില്‍ ഒഴിയാൻ ഇപി

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് തിരിച്ചടിയായ സ്ഥിതിക്ക് കൺവീനർ സ്ഥാനം ഇ.പി.ജയരാജൻ ഒഴിക്കുമെന്നു റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ഒരു സീറ്റ് മാത്രം ലഭിച്ച സ്ഥിതിക്ക് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരേണ്ടെന്നാണ് ഇപിയുടെ തീരുമാനം. ഇത്തരം കീഴ്‌വഴക്കങ്ങള്‍ സിപിഎമ്മിലില്ലെങ്കിലും താന്‍ ആശിക്കാത്ത കണ്‍വീനര്‍ പദവി തോല്‍വിയുടെ പേരുപറഞ്ഞ് തന്ത്രത്തില്‍ ഒഴിയാനാണ് ഇപിയുടെ ആലോചന. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് രണ്ടു സീറ്റിലൊതുങ്ങിയതിനു പിന്നാലെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി എ.കെ.ആന്‍റണി രാജിവച്ചതിനു സമാനമല്ലെങ്കിലും തന്‍റെ രാജിവഴി സിപിഎം നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാമെന്നാണ് ഇപിയുടെ കണക്കുകൂട്ടല്‍.

Read More

ആര്‍എസ്എസ് പ്രവർത്തകന്‍റെ വാഹനം കത്തിച്ച കേസ്; പ്രോസിക്യൂഷൻ പരാജയം, സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെറുതെ വിട്ടു

പയ്യന്നൂര്‍: ആര്‍എസ്എസ് പയ്യന്നൂര്‍ മണ്ഡലം കാര്യവാഹകിന്‍റെ വാഹനം കത്തിച്ച കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന്‍റെ തെളിവുകള്‍ അപര്യാപ്തമെന്ന് കണ്ടതിനെ തുടര്‍ന്നാണ് കരിവെള്ളൂര്‍ പെരളത്തെ പി.വി. രമേശനെ കോടതി വെറുതെ വിട്ടത്. ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ആയിരുന്ന പേരളം ചീറ്റയിലെ എം.വി. സത്യന്‍റെ വീട്ടുപറമ്പില്‍ രാത്രി അതിക്രമിച്ചു കയറി വീടിനു മുന്നില്‍ നിര്‍ത്തിയിട്ട അംബാസിഡര്‍ കാര്‍ രമേശനും മറ്റൊരാളും ചേര്‍ന്ന് കത്തിച്ചുവെന്നും ഇതിനുശേഷം ഇവര്‍ ഓടിപ്പോകുന്നത് കണ്ടുവെന്നുമായിരുന്നു പരാതി. രമേശനാണ് കാര്‍ കത്തിച്ചതെന്നു കണ്ടെത്തുന്നതിനു പ്രോസീക്യൂഷന്‍ നിര്‍ത്തിയ തെളിവുകള്‍ അപര്യാപ്തമാണെന്നും രാഷ്ട്രീയ വൈരാഗ്യം കൊണ്ട് മാത്രമാണ് ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് മെംബറുമായ രമേശനെ പ്രതി ചേര്‍ത്തതെന്നുമുള്ള പ്രതിഭാഗം വാദം സ്വീകരിച്ച് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പ്രതിയെ വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിനായി അഡ്വ. ടി.വി. വിനീഷ് ഹാജരായി.

Read More

പെൺവേഷത്തിൽ പർദ ധരിച്ചെത്തി ബന്ധുവീട്ടിൽനിന്നു സ്വർണം കവർന്ന പ്രതി അറസ്റ്റിൽ

ഇരിട്ടി: പർദ ധരിച്ച് വേഷം മാറി വന്ന് ബന്ധുവിന്‍റെ വീട്ടിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്ന പ്രതിയെ വീരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു. വീരാജ്പേട്ട സ്വദേശി ഹാരീസാണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് 21 നാണ് കേസിനാസ്പദമായ സംഭവം. വീരാജ്‌പേട്ട കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന് സമീപത്തെ സഹോദരന്‍റെ വീട്ടിൽ തനിച്ചായിരുന്ന വയോധികയുടെ പക്കൽ നിന്നു മൂന്ന് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്ന് പ്രതി കടന്നുകളയുകയായിരുന്നു. പർദ അണിഞ്ഞു സ്ത്രീ വേഷത്തിലാണ് പ്രതി വീട്ടിനുള്ളിൽ കയറിക്കൂടിയത്. മോഷണത്തിനുശേഷം കടന്നുകളഞ്ഞ പ്രതി വീരാജ്‌പേട്ട ടൗണിൽനിന്നു കാറിലാണ് രക്ഷപ്പെട്ടത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത് . മോഷണം നടത്തിയ സ്വർണം ഇരിട്ടിയിലെ സ്വർണാഭരണ കടയിൽ വിറ്റ് പേരക്കുട്ടികൾക്ക് രണ്ടുപവനോളം വരുന്ന സ്വർണാഭരണം വാങ്ങിയതായും പ്രതി മൊഴി നൽകിയതായി പോലീസ് പറയുന്നു.

Read More

മാഹി ബൈപാസിൽ സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരുമരണം; 3 പേർക്ക് പരിക്ക്

മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപാസ് റോഡിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. കാർ ഓടിച്ചിരുന്ന ശിവപ്രസാദാണ് (39) മരിച്ചത്. കാറിലുണ്ടായിരുന്ന യുവതിക്കും രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. കാസർഗോഡ് സുള്ള്യക്കടുത്ത് പുത്തൂരിൽനിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി പിന്നിൽ ഇതേ ദിശയിൽനിന്നു വന്ന കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി അല്പം മുന്നോട്ട് നീങ്ങിയതായി ലോറി ഡ്രൈവർ പറഞ്ഞു. കർണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. യുവതിക്ക് കാലിനാണ് പരിക്ക്. യുവതി മുന്നിലും പെൺകുട്ടികൾ പിന്നിലുമാണ് ഇരുന്നത്. തലശേരി അഗ്നിരക്ഷാസേനയും തലശേരി പോലീസുമാണ് ആദ്യം അപകട സ്ഥലത്തെത്തിയത്. അപകടത്തിൽപ്പെട്ടവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവർ സംഭവ സ്ഥലത്ത്…

Read More

മഴ നനയാതിരിക്കാൻ പെട്ടിക്കടയിൽ  കയറിയയാളെ കടക്കാരൻ സർജിക്കൽ ബ്ലേഡ് കൊണ്ട് ആക്രമിച്ചു; ഗുരുതര പരിക്ക് വധശ്രമത്തിനു കേസ്

പയ്യന്നൂര്‍: മഴ നനയാതിരിക്കാനായി പെട്ടിപ്പീടികയില്‍ കയറിയ ആളെ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് മാരകമായി മുറിവേല്‍പ്പിച്ച സംഭവത്തില്‍ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ പോലീസ് കേസെടുത്തു. രാമന്തളി എട്ടിക്കുളം അമ്പലപ്പാറയിലെ കെ.എ. മുഹമ്മദ്കുഞ്ഞിയുടെ പരാതിയിലാണ് തളിപ്പറമ്പ് സ്വദേശിയും എട്ടിക്കുളത്തെ താമസക്കാരനുമായ മജീദിനെതിരേ കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാലേമുക്കാലോടെ എട്ടിക്കുളം ബീച്ചിലാണ് പരാതിക്കാസ്പദമായ സംഭവം. പെട്ടെന്നുള്ള മഴ വന്നപ്പോള്‍ നനയാതിരിക്കാനായി ബീച്ചിലുള്ള മജീദിന്‍റെ പെട്ടിപ്പീടികയില്‍ പരാതിക്കാരന്‍ കയറിയതാണ് സംഭവത്തിന് കാരണമായത്. പീടികക്കാരനായ മജീദിന് ഇതിഷ്ടമാകാത്തതിനാല്‍ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടയില്‍ അശ്ലീലഭാഷയില്‍ ചീത്ത വിളിച്ച് മുഖത്തടിച്ചശേഷം കൊല്ലുമെന്ന ഭീഷണിയോടെ സര്‍ജിക്കല്‍ ബ്ലേഡ്‌കൊണ്ട് മുഹമ്മദ്കുഞ്ഞിയുടെ കഴുത്തിനും മുഖത്തും മാരകമായി മുറിവേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ അടിയന്തര ചികിത്സക്ക് വിധേയമാക്കിയ പരാതിക്കാരന് മുപ്പത്തിമൂന്നോളം സ്റ്റിച്ചുകളിടേണ്ടിവന്നു. ചികിത്സയില്‍ കഴിയുന്ന പരാതിക്കാരനില്‍നിന്നു മൊഴിയെടുത്തശേഷമാണ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ പോലീസ് പ്രതിക്കെതിരേ കേസെടുത്തത്. ഈ…

Read More

വീരാജ്പേട്ട ബസ്‌സ്റ്റാൻഡിലെ കൊലപാതകം കൗമാരക്കാരനടക്കം നാല് പേർ അറസ്റ്റിൽ

ഇരിട്ടി: വീരാജ്പേട്ട ബസ്‌സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടക് സ്വദേശി രമേശിന്‍റെ (39 ) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം നാലു പേരെ വിരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശികളായ ലോകേഷ് (30), കൃഷ്ണ (20), ഹരീഷ് , പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്. മേയ് 22 ന് രാത്രി ആയിരുന്നു സംഭവം. കൊല്ലപ്പെട്ട രമേശും നാല് കുറ്റാരോപിതരും വീരാജ്പേട്ട ടൗണിൽ മേയ് 22 ന് രാവിലെ മുതൽ നൃത്തം ചെയ്ത് ആളുകളിൽ നിന്നും കടയുടമകളിൽ നിന്നും പണം പിരിച്ചെടുത്തിരുന്നു. വൈകുന്നേരം മദ്യപിച്ച ശേഷം പണം വീതം വയ്ക്കുന്നതിൽ ഉണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്. കുറ്റാരോപിതരായ നാലുപേരും ചേർന്ന് സ്വകാര്യ ബസ് സ്റ്റോപ്പിൽ വച്ച് രമേശിനെ ആക്രമിച്ചതും പിന്നീട് അദ്ദേഹം രക്തം വാർന്ന് മരിച്ചതും. മേയ് 23 ന് രാവിലെയാണ് വീരാജ്പേട്ട പ്രൈവറ്റ് ബസ്…

Read More

മലിനജലം ഒഴുക്കുന്നതിനെച്ചൊല്ലി തർക്കം; കണ്ണൂരിൽ ഗൃഹനാഥനെ അടിച്ചുകൊന്ന അയൽവാസികൾ കസ്റ്റഡിയിൽ

കണ്ണൂർ: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഗൃഹനാഥനെ കല്ലും ഹെൽമറ്റും ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസികൾ ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ. കക്കാട് നന്പ്യാർമൊട്ടയിലെ അജയകുമാർ (63) കൊല്ലപ്പെട്ട സംഭവത്തിൽ നമ്പ്യാർമൊട്ടയിലെ ഓട്ടോ ഡ്രൈവറായ ടി. ദേവദാസൻ, മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ് എന്നിവരെയും ഇതരസംസ്ഥാന തൊഴിലാളിയായ ഒരു യുവാവിനെയും കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം. ദേവദാസിന്‍റെ വീട്ടിൽനിന്നു സ്ഥിരമായി മലിനജലം റോഡിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഇത് അജയകുമാർ ചോദ്യം ചെയ്യുമായിരുന്നു. ഇന്നലെ വൈകുന്നേരം ഇതുസംബന്ധിച്ച് തർക്കം നടന്നു. തുടർന്ന് രാത്രി ദേവദാസ് ആളുകളെ കൂട്ടി വന്ന് കല്ല്, ഹെൽമെറ്റ്, ഫൈബർ കസേര എന്നിവ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ അജയകുമാറിന്‍റെ സുഹൃത്ത് വി.കെ. പ്രവീണിനും (50) പരിക്കേറ്റു. പ്രവീണിന്‍റെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. കാറ്ററിംഗ് ജോലിക്ക് പോയ സമയത്ത് പരിചയപ്പെട്ട ഇതര…

Read More

കണ്ണൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ തകർന്ന; വെള്ളം കുത്തിയൊഴുകി വീടുകളിൽ കയറി

മട്ടന്നൂർ: കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ തകർന്നു വെള്ളം കുത്തിയൊഴുകി വീടുകളിൽ വെള്ളം കയറി. ഇന്നലെ അർധരാത്രി 12 ഓടെ കല്ലേരിക്കരയിൽ വിമാനത്താവള കവാടത്തിന് സമീപത്തായിരുന്നു സംഭവം. ശക്തമായ മഴയിൽ വിമാനത്താവളത്തിൽ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിന്‍റെ സമ്മർദം കാരണം ചെങ്കല്ല് കൊണ്ട് നിർമിച്ച ചുറ്റുമതിൽ തകരുകയായിരുന്നു. മതിൽ തകർന്ന സ്ഥലത്തിലൂടെ വെള്ളം കുത്തിയൊഴുകി സമീപത്തെ വീടുകളിലും ബൈക്ക് വർക്ക് ഷോപ്പിലും വെള്ളം കയറി. ഓട്ടോ ഡ്രൈവർ കെ. മോഹനന്‍റെ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിയതിനാൽ വീട്ടുപകരണങ്ങളും വീട്ടുമുറ്റത്ത് പാകിയ ഇന്‍റർ ലോക്ക് അടക്കം നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും കേടുപാടുകളുണ്ടായി. സമീപത്തെ കെ.സുമേഷിന്‍റെ വീട്ടിലും വെള്ളം കയറി. റോഡരികിലെ ബിജുവിന്‍റെ ബൈക്ക് വർക്ക് ഷോപ്പിൽ വെള്ളം കയറിയതിനാൽ സാധനങ്ങൾ ഒഴുകിപ്പോവുകയും പിൻഭാഗത്തെ ചുറ്റു മതിൽ തകരുകയും ചെയ്തു. വർഷങ്ങൾക്കുമുമ്പും ഇതേ സ്ഥലത്ത് ചുറ്റുമതിൽ തകർന്നതിനാൽ…

Read More

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് 75 പവന്‍ കവര്‍ന്നു;അന്വേഷണം ആരംഭിച്ച് പോലീസ്

പയ്യന്നൂർ: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് അലമാരിയില്‍ സൂക്ഷിച്ചിരുന്ന 75 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പെരുമ്പ ജുമാ മസ്ജിദിനു സമീപത്തെ ചെക്കിന്‍റകത്ത് സുഹ്‌റയുടെ വീട്ടിലാണു നാടിനെ ഞെട്ടിച്ച കവര്‍ച്ച അരങ്ങേറിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഇന്നുരാവിലെ 6.15 ഓടെ ഉണര്‍ന്നെഴുന്നേറ്റ വീട്ടുകാരാണ് ഇന്നലെ അടച്ചുപൂട്ടിയിട്ടിരുന്ന വീടിന്‍റെ മുന്‍വാതില്‍ അല്പം തുറന്നു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് നോക്കിയപ്പോഴാണു വാതില്‍ കുത്തിപ്പൊളിച്ചതാണെന്നു മനസിലായത്.അകത്തെ രണ്ടു മുറികളിലെ അലമാരകള്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലായിരുന്നു. ഉടന്‍തന്നെ അയല്‍വാസിയായ അഡ്വ. വിനീഷിന്‍റെ വീട്ടിലെത്തി വിവരം അറിയിച്ചതോടെയാണു നാട്ടുകാര്‍ കവര്‍ച്ച നടന്നതായി അറിഞ്ഞത്.സുഹറയും ഭര്‍ത്താവ് ആമുവും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പോയിരിക്കുകയായിരുന്നു. സുഹ്‌റയുടെ മകന്‍ റഫീക്കും മകള്‍ ഹസീനയും ഗള്‍ഫിലാണുള്ളത്. അടുത്തനാളില്‍ ഗള്‍ഫില്‍ നിന്നുമെത്തിയ മറ്റൊരു മകളായ സാജിതയും റഫീഖിന്‍റെ മക്കളും വീടിന്‍റെ മുകള്‍നിലയില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു താഴത്തെ…

Read More