കല്‍പ്പറ്റ: വയനാട്ടില്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ടു. വെണ്ണിയോട് കൊളവയല്‍ മുകേഷാണ് (34) ഭാര്യ അനിഷയെ (35) കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. കൃത്യത്തിനുശേഷം മുകേഷാണ് പോലീസില്‍ വിവരം അറിയിച്ചത്. കമ്പളക്കാട് പോലീസ് സ്റ്റേഷന് പരിധിയിലാണ് വെണ്ണിയോട്. പോലീസ് എത്തിയപ്പോള്‍ വീടിന്റെ സ്വീകരണമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മൂക്കും ചൂണ്ടും ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ അടിയേറ്റ് തകര്‍ന്നിട്ടുണ്ട്. അനിഷയ്ക്കു വെട്ടേറ്റതായും സംശയമുണ്ട്.പെയിന്റിംഗ് തൊഴിലാളിയാണ് മുകേഷ്. അനിഷ പനമരത്ത് വസ്ത്രാലയത്തില്‍ ജീവനക്കാരിയാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അനിഷ പനമരം പുലച്ചിക്കുനി സ്വദേശിനിയാണ്. പ്രണയത്തിലായിരുന്ന മുകേഷും അനിഷയും 2022 നവംബറിലാണ് വിവാഹിതരായത്. മുകേഷിന്റെ മാതാവ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ് ഇവര്‍. മുകേഷിന്റെ പിതാവ് നേരത്തേ മരിച്ചതാണ്. ഭാര്യയിലുള്ള സംശയമാണ് മുകേഷിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന അനുമാനത്തിലാണ് നാട്ടുകാര്‍. ഇടയ്ക്കി ടെ ഭാര്യയും ഭർത്താവും തമ്മി ൽ വഴക്കുണ്ടാകാറുള്ളതായി…
Read MoreCategory: Kannur
പാനൂരിനെ ആശങ്കയിലാഴ്ത്തി വീട്ടിൽ വെടിവയ്പ്; അച്ഛൻ മകനെ വെടിവച്ചു, മകന് ഗുരുതര പരിക്ക്; തോക്ക് കളി കാര്യമായതിങ്ങനെ…
തലശേരി: പൂർണ സമാധാനം നിലനിൽക്കുന്ന പാനൂരിൽ ഇന്നലെ രാത്രി നടന്ന വെടിവയ്പ് ആശങ്ക പരത്തി.പോലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയ വെടിവയ്പ് സംഭവം ഓൺലൈൻ മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ സ്വദേശത്തും വിദേശത്തുംനിന്ന് ഫോൺകോളുകളുടെ പ്രവാഹമായി. നാല് പതിറ്റാണ്ടായി പാനൂരിലെ സ്വർണ വ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി ഗോപിനാഥന്റെ വീട്ടിൽ നടന്ന വെടി വയ്പാണ് ഇന്നലെ രാത്രി പാനൂരിനെ ആശങ്കയിലാക്കിയത്. “അച്ഛൻ മകനെ വെടിവച്ചു, മകന് ഗുരുതര പരിക്ക്, അച്ഛനായ ഗോപിനാഥൻ, മകൻ സൂരജിനെയാണ് വെടിവച്ചത്” എന്നിങ്ങനെയായിരുന്നു ഓൺ ലൈൻ മാധ്യമങ്ങളിലും ചില ചാനലുകളിലും ബ്രേക്കിംഗ് ന്യൂസായി വാർത്തകൾ വന്നത്. സംഭവമറിഞ്ഞ് സ്ഥലത്ത് പറന്നെത്തിയ പോലീസ് പരിശോധന നടത്തി തോക്ക് കസ്റ്റഡിയിലെടുത്തു. വീടിന് കാവലും ഏർപ്പെടുത്തി. പരിശോധനയിൽ തോക്ക് ഉത്സവ പറന്പുകളിലും മറ്റും വിനോദത്തിനായി ബലൂൺ പൊട്ടിക്കൽ കളിക്ക് ഉപയോഗിക്കുന്ന പഴയ എയർ ഗണ്ണാണെന്ന് കണ്ടെത്തി. വെടിയേറ്റ മകന്റെ മൊഴിയും പോലീസ്…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട;60 ലക്ഷത്തിന്റെ സ്വർണവുമായി യുവാവ് പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 60 ലക്ഷത്തോളം വരുന്ന 995 ഗ്രാം സ്വർണവുമായി കണ്ണൂർ സ്വദേശി കസ്റ്റംസ് പിടിയിൽ. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി റഷീദിൽനിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിന്റെ ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുളള സ്വർണം നാല് ഗുളികകളാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കസ്റ്റംസ് അസി. കമ്മീഷണർ വി.ബി.സുബ്രഹ്മണ്യൻ, സൂപ്രണ്ടുമാരായ ബാബു, ദീപക് മീണ, ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമ്മി ജോസ്, രാജശേഖർ റെഡ്ഡി, ഗൗരവ് സിക്കർവാർ, നിതേഷ്, വത്സല എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.
Read Moreതളിപ്പറമ്പിൽ കോണ്‍ഗ്രസ് നേതാവിന്റെ സ്കൂട്ടര്‍ കിണറ്റിലിട്ടു; കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാട്ടിയെന്ന് പത്മനാഭൻ
തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മാവില പത്മനാഭന്റെ സ്കൂട്ടര്‍ കിണറ്റിലിട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് ഇതേ സ്കൂട്ടറിന്റെ സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ചിരുന്നു. രാവിലെ എഴുന്നേറ്റ് സ്കൂട്ടർ കാണാത്തതിനാൽ അന്വേഷിക്കുന്പോഴാണ് കിണറ്റില്‍ ഹെല്‍മെറ്റും സീറ്റുകളും പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ മാവില പത്മനാഭന് തളിപ്പറമ്പ് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധന നടത്തുകയും തുടര്‍ന്ന് അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു. ഓഗസ്റ്റ് 30ന് സ്കൂട്ടര്‍ സീറ്റ് കവറുകള്‍ നശിപ്പിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്തി പ്രതികളെ പിടിക്കാത്ത പോലീസിന്റെ അലംഭാവമാണ് വീണ്ടും അക്രമം നടക്കാനുള്ള കാരണമെന്ന് പത്മനാഭന് പറഞ്ഞു.
Read Moreസംസ്ഥാനത്ത് നിർമാണത്തൊഴിലാളി ക്ഷേമനിധി പെൻഷൻ ലഭിക്കാതെ 3.6 ലക്ഷം പേർ ; പെൻഷൻ മുടങ്ങിയിട്ട് ഒമ്പത് മാസം
അനുമോൾ ജോയ്കണ്ണൂർ: സംസ്ഥാനത്ത് കെട്ടിട നിർമാണ ത്തൊഴിലാളി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് ഒന്‍പത് മാസമായിട്ടും പെൻഷൻ തുക നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം. ഓണത്തിന് ഒരുമാസത്തെ പെൻഷൻ നൽകിയിരുന്നെങ്കിലും കുടിശികത്തുക ബാക്കിയാണ്. കഴിഞ്ഞ വർഷം നവംബറിലാണ് തൊഴിലാളികൾക്ക് പെൻഷൻ ലഭിച്ചത്. സംസ്ഥാനത്താകെയുള്ള 3.6 ലക്ഷം പെൻഷൻകാർക്കുമായി 469 കോടി രൂപയാണ് നൽകാനുള്ളത്. 2021നു ശേഷം പെൻഷനായ തൊഴിലാളികൾക്ക് നാളിതുവരെയായി അടച്ച തുകയോ പെൻഷനോ ലഭിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. സംസ്ഥാന ബോർഡിൽനിന്ന് തുക അനുവദിക്കാത്തതിനാലാണ് പെൻഷൻ വിതരണം ചെയ്യാത്തതെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന മറുപടി. തൊഴിലാളികളിൽനിന്ന് അംശാദായം സ്വീകരിക്കുന്നതിനൊപ്പം കെട്ടിടനിർമാണ ക്ഷേമനിധി സെസിൽനിന്ന് കൂടിയാണ് ബോർഡിന്റെ പ്രവർത്തനത്തിനാവശ്യമായ പണം കണ്ടെത്തുന്നത്. സെസ് ഇനത്തിൽ വൻ തുക ബോർഡിലേക്ക് എത്താനുണ്ടെന്നും, എന്നാലിത് പിരിച്ചെടുക്കാനുള്ള ഉത്തരവാദിത്തം അധികൃതർ കാണിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. അതേ സമയം സെസ് പിരിച്ചെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കണമെന്ന ആവശ്യവും…
Read Moreപ്രമേഹരോഗത്തിന്റെ തലസ്ഥാനമായി കേരളം; ചർച്ചയ്ക്കായി പ്രമേഹരോഗ വിദഗ്ധരുടെ സമ്മേളനം കണ്ണൂരിൽ
കണ്ണൂർ: ഇന്ത്യയിലെ പ്രമേഹരോഗ ഗവേഷണത്തിനും ചികിത്സക്കും നേതൃത്വം നൽകുന്ന റിസർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഡയബെറ്റിസ് ഇന്ത്യ (ആർഎസ്എസ്ഡി) സംസ്ഥാന സമ്മേളനം 17ന് കണ്ണൂരിൽ നടക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), ഫിസിഷ്യൻ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രമേഹരോഗത്തിന്റെ തലസ്ഥാനമായി കേരളം മാറാനുള്ള സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കും. കുട്ടികളിലും ചെറുപ്പക്കാരിലും പ്രമേഹരോഗം കൂടി വരാനുള്ള കാരണങ്ങൾ സമ്മേളനം ചർച്ച ചെയ്യും. വൃക്കകൾ, കണ്ണ്, നാഡി ഞരമ്പുകൾ മറ്റ് അവയവങ്ങൾ എന്നിവയെ പ്രമേഹം ബാധിക്കുന്നതെങ്ങനെ എന്നും അതിനെ ശാസ്ത്രീയമായി എങ്ങനെ പ്രതിരോധിക്കാം എന്നും വിദഗ്ധർ വിശദീകരിക്കും. പ്രമേഹരോഗത്തിന്റെ അത്യാധുനിക ചികിത്സ രീതികളും പുതിയ കണ്ടെത്തലുകളും യോഗം വിശദമായി അപഗ്രഥിക്കും. റിസർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് ഡയബറ്റിസ് കേരള സ്റ്റേറ്റ് ചെയർമാൻ പ്രഫ. ജി.…
Read Moreസംസ്ഥാനത്ത് മഴ തുടരും; മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത; മലയോരമേഖലകളിൽ ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരും. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ…
Read Moreവാഹനം പരിശോധിക്കുന്നതിനിടെ പോലീസിന് അസഭ്യവർഷം; തളിപ്പറമ്പിൽ 2 പേർക്കെതിരേ കേസ്
തളിപ്പറമ്പ്: വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ അസഭ്യം പറഞ്ഞ സംഭവത്തിൽ തളിപ്പറമ്പ് സ്വദേശികൾക്കെതിരേ കേസ്. തളിപ്പറമ്പ് ടാഗോർ സ്കൂളിന് സമീപത്തെ അബ്ദുള്ള (36), നെല്ലിപ്പറമ്പ് പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്തെ ജഹീറ് (38) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം ചിറവക്കിലാണ് സംഭവം. അബ്ദുൾ നാസർ എസ്ഐയുടെ നേതൃത്വത്തിലുള്ള ഹൈവെ പോലീസ് സംഘം വാഹന പരിശോധന നടത്തി വരവെ മന്ന ഭാഗത്തുനിന്ന് ബൈക്കിൽ രണ്ടു പേർ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിക്കുന്നത് ചോദ്യം ചെയ്തപ്പോൾ പൊതുജന മധ്യത്തിൽ വച്ച് പോലീസിനെ അസഭ്യം പറയുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയുമായിരുന്നു.
Read Moreഅമ്മയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്
പരിയാരം: അമ്മയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പരിയാരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പരിയാരം മെഡിക്കല്‍ കോളജ് പോലീസ് പരിധിയിലെ 39 കാരിയുടെ പരാതി പ്രകാരമാണ് കേസ്. ഇവരുടെയും 13 കാരിയായ മകളുടെയും ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് വിവിധ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തതിനാണ് പരാതി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും സമാന രീതിയിലുള്ള സംഭവത്തില്‍ ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.
Read Moreമദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ പെട്രോൾ പന്പിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
മാഹി: പന്തക്കൽ മൂലക്കടവിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലേക്ക് കാർ നിയന്ത്രണംവിട്ട് ഇടിച്ചു കയറി.പന്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവാകുകയായിരുന്നു. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. ഇന്ധനം നിറയ്ക്കുന്ന പൈപ്പുകളിൽ കാർ കയറിയിറങ്ങി. പമ്പിലെ പണം സൂക്ഷിക്കുന്ന മേശയിലും കാറിടിച്ചു. കാർ ഇടിച്ചെങ്കിൽ പെട്രോൾ പുറത്തേക്കൊഴുകി വൻ ദുരന്തമായിരുന്നു സംഭവിക്കുക. കാർ ഓടിച്ച ഡ്രൈവറും സുഹൃത്തും മദ്യലഹരിയിലായിരുന്നു. പന്തക്കൽ പോലീസ് സംഭവസ്ഥലത്തെത്തി കാറും ചമ്പാട് കുന്നോത്ത് മുക്ക് സ്വദേശിയായ കാർ ഓടിച്ച യുവാവിനെയും കാറിലുണ്ടായിരുന്ന ധർമടം സ്വദേശിയായ മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുത്തു. പമ്പിന് സമീപത്തെ ബാറിൽ മദ്യപിക്കാനെത്തിയതാണെന്ന് യുവാക്കൾ പോലീസിനോട് പറഞ്ഞു.അഞ്ച് പെട്രോൾ പമ്പുകളും 12 മദ്യശാലകളും പ്രവർത്തിക്കുന്ന ഈ പ്രദേശത്ത് മദ്യലഹരിയിൽ വാഹനങ്ങൾ ഓടിക്കുന്നത് നിത്യസംഭവമായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Read More