ട്രെയിനില്‍ നഗ്നതാപ്രദര്‍ശനം; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: ട്രെയിനില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിന് മധ്യവയസ്‌കന്‍ അറസ്റ്റിലായി. ഇന്നലെ പകല്‍ കോഴിക്കോടിനും കാസര്‍ഗോഡിനും ഇടയില്‍ കോയമ്പത്തൂര്‍-മംഗളൂരു ഇന്‍റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം. കണ്ണൂര്‍ ചപ്പാരപ്പടവ് പടപ്പേങ്ങാട് സ്വദേശി ജോര്‍ജ് ജോസഫ് എന്ന ആളാണ് അറസ്റ്റിലായത്. ഇയാളുടെ എതിര്‍വശത്തെ സീറ്റിലിരുന്ന വിദ്യാര്‍ഥിനിയാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. രാവിലെ 9.30 ന് ട്രെയിന്‍ കോഴിക്കോട് പിന്നിട്ടശേഷമാണ് ഇയാള്‍ തന്‍റെ എതിര്‍വശത്തെ സീറ്റിലിരുന്നതെന്ന് വിദ്യാര്‍ഥിനി പറയുന്നു. അല്പനേരം കഴിഞ്ഞതു മുതല്‍ സീറ്റില്‍ ചാരിക്കിടന്ന് നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനി മൊബൈലില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടി ബഹളം വച്ചതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സഹയാത്രികര്‍ പിടികൂടി സുരക്ഷാ ജീവനക്കാരെ ഏല്പിക്കുകയായിരുന്നു. അപ്പോഴേക്കും ട്രെയിന്‍ കാസര്‍ഗോഡ് എത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് റെയില്‍വേ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Read More

തെങ്ങിൻതോപ്പിൽ മൃതദേഹം; കൊലപാതകമെന്നു തെളിഞ്ഞു; കൊല്ലാനുണ്ടായ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

കണ്ണൂർ: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കകം മുനന്പിലെ പാറമ്മൽ ഹൗസിൽ പ്രഭാകരന്‍റെ മകൻ സി. സുമോദിനെ (35) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുറ്റിക്കകം സ്വദേശി അസീബിനെ (36) യാണ് എസിപി ടി.കെ. രത്നകുമാറിന്‍റെ നേതൃത്വത്തിൽ എടക്കാട് എസ്എച്ച്ഒ സുരേന്ദ്രൻ കല്യാടൻ അറസ്റ്റ് ചെയ്തത്. മുനന്പിനു സമീപമുള്ള തെങ്ങിൻതോപ്പിൽ സുമോദിനെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് എടക്കാട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുക്കുകയും ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ട സുമോദിന്‍റെ താടിയെല്ലും വാരിയെല്ലും തകർന്ന നിലയിലായിരുന്നുവെന്നും ശരീരത്തിനുള്ളിൽ രക്തം വാർന്ന് ശ്വാസകോശത്തിൽ കെട്ടിക്കിടന്നതാണ് മരണ കാരണമെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവാവിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയപ്പോൾ തന്നെ സംശയം തോന്നിയ എടക്കാട്…

Read More

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി സെക്യൂരിറ്റി ജീവനക്കാരൻ; എഴുപത്തിമൂന്നുകാരനെ പിടികൂടി പോലീസ്

കണ്ണൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ ഒരു സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വാരംകടവ് സ്വദേശി കാസി (73) മിനെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നേരത്തെയെത്തിയ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് ഇയാൾ മോശമായി സംസാരിക്കുകയായിരുന്നു. പെൺകുട്ടി സ്കൂളിലെ അധ്യാപകരോട് പരാതിപ്പെടുകയും സ്കൂൾ അധികൃതർ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് ഇന്നലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് കാസിം.

Read More

അഗ്നിരക്ഷാസേനയിൽ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ്; നൂറംഗ സേനയിൽ നിയമിച്ചത് 31 പേരെ മാത്രം

അനുമോൾ ജോയ്കണ്ണൂര്‍: പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ അഗ്‌നിരക്ഷാസേനയില്‍ പ്രത്യേക സേനാവിഭാഗത്തെ രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാതിവഴിയിൽ. മൂന്നര വർഷത്തിനുള്ളിൽ ആകെ നിയമിച്ചത് 31 പേരെ മാത്രം. 2018 സെപ്റ്റംബറിലായിരുന്നു സർക്കാരിന്‍റെ പ്രഖ്യാപനം. ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം, വെള്ളപ്പൊക്കം, പ്രളയം, കെട്ടിടം തകര്‍ന്നു വീഴല്‍, വാതകച്ചോര്‍ച്ച തുടങ്ങിയ സാഹചര്യങ്ങളെ നേരിടാൻ നൂറംഗ കരുതല്‍ സേനയെ നിയമിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യഘട്ടത്തില്‍ നൂറുപേര്‍ക്ക് പരിശീലനം നല്‍കിയശേഷം ഘട്ടംഘട്ടമായി സേനയുടെ എണ്ണം വര്‍ധിപ്പിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, പ്രഖ്യാപനം കഴിഞ്ഞ് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിലേക്ക് സജ്ജരാക്കിയത് 31 പേരെ മാത്രമാണ്. ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. തൃശൂര്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി അക്കാദമി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. അവശ്യഘട്ടങ്ങളില്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്തുകയും അല്ലാത്തപ്പോള്‍ അവരവരുടെ ജില്ലകളില്‍ വിന്യസിക്കുകയുമാണ് ചെയ്യുന്നത്.  

Read More

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; പരിശോധന കഴിഞ്ഞയാളിൽ നിന്നും കണ്ടെത്തിയത് പത്ത് ലക്ഷത്തിന്‍റെ സ്വർണം

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ യാത്രക്കാരനെ സ്വർണവുമായി എയർപോർട്ട് പോലീസ് പിടികൂടി. കാസർഗോഡ് ബന്തടുക്ക സ്വദേശി അഹമ്മദ് കബീർ റിഫായിൽനിന്നാണ് 10,14,217 രൂപ വരുന്ന 221.33 ഗ്രാം സ്വർണം പിടികൂടിയത്. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയതായിരുന്നു അഹമ്മദ് കബീർ റിഫായ്. വിമാനത്താവളത്തിനുള്ളിൽ കസ്റ്റംസിന്‍റെ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ യാത്രക്കാരനെ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾ കൈയിൽ കരുതിയ ലഗേജിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തി. കണ്ണൂർ സിറ്റി പോലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിലെ പ്രത്യേക സ്‌ക്വാഡാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിന്‍റെ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്ന നിരവധി സ്വർണക്കടത്തുകാരെ അടുത്ത കാലത്ത് പോലീസ് പിടികൂടിയിരുന്നു.

Read More

സ്കൂട്ടർ യാത്രികയെ ചവിട്ടി വീഴ്ത്തി  ഫോൺ കവർന്നു; യുവതിയുടെ പരാതിയിൽ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ

മയ്യിൽ: ബൈക്കിലെത്തി സ്കൂട്ടർ യാത്രികയുടെ മൊബൈൽ ഫോൺ കവർന്നയാളെ മയ്യിൽ പോലീസ് പിടികൂടി. മുണ്ടേരി ചാപ്പയിലെ കെ.പി. അജ്നാസിനെ (21) യാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 20 തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ പുറകിൽ ബൈക്കിലെത്തിയ ആൾ സ്കൂട്ടറിന്‍റെ പിന്നിൽ ചവിട്ടി വീഴ്ത്തി സ്ത്രീയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ ബലമായി പിടിച്ചുപറിച്ച് കൊണ്ട് പോവുകയായിരുന്നു. മയ്യിൽ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ സുമേഷിന്‍റെ നേതൃത്വത്തിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

Read More

കാടാച്ചിറ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതിപട്ടികയിലേക്ക് കൂടുതൽ പേർ; പ്രവീണിന്‍റെ തട്ടിപ്പിനിരയായത് സുഹൃത്തുകളും ബന്ധുക്കളും

പി. ജയകൃഷ്ണൻകണ്ണൂർ: കാടാച്ചിറ സഹകരണ ബാങ്ക് പനോന്നേരി ശാഖയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ബാങ്ക് ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരിലേക്ക് വ്യാപിപ്പിക്കുന്നു. മുഖ്യപ്രതി പ്രവീണ്‍ പനോന്നേരിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ പേരെ വിശദമായി ചോദ്യം ചെയ്യാൻ എടക്കാട് എസ്എച്ച്ഒ സുരേന്ദ്രൻ കല്യാടന്‍റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം തീരുമാനിച്ചത്. ബാങ്ക് ഭരണ സമിതിയിലെ പ്രധാനികൾ, പ്രവീൺ പ്രധാന പദവികളിൽ ഇരുന്ന ഘട്ടത്തിൽ അക്കൗണ്ട്, കാഷ് എന്നിവ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർ എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ഇതിനിടെ ഇന്നലെ പ്രവീണിന്‍റെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് പരാതിക്കാരിയുടെ എഫ്ഡി കളുടെ രസീത് , നിരവധി പേരുടെ സ്വർണം പണയം വച്ചതിന്‍റെ രേഖകൾ, ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകൾ എന്നിവ കണ്ടെടുത്തു. പോലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പ്രവീണിനെ ഇന്ന് തലശേരി…

Read More

വയനാട്ടില്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ! യുവാവ് അറസ്റ്റില്‍…

കണിയാമ്പറ്റയില്‍ 16കാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. മില്ലുമുക്ക് അണിയേരി റഷീദ് (43)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണിയാമ്പറ്റയിലാണ് പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയെ ഒരു തവണ പീഡനത്തിനിരയാക്കുകയും പിന്നീട് പീഡനത്തിന് ശ്രമിക്കുകയും ചെയുകയായിരുന്നു. കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നാലെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടുത്തിടെ കൊച്ചിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് 17-കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയിലായിരുന്നു. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാനെയാണ് (37) എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.എസ്.രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടിയെ മാത്രമല്ല. കുട്ടിയുടെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും ഇത്തരത്തില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഉന്നത…

Read More

സ്‌കൂട്ടര്‍ യാത്രക്കാരിയായ അധ്യാപികയുടെ മാലപൊട്ടിക്കാന്‍ ശ്രമം; നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു

പയ്യന്നൂര്‍: കരിവെള്ളൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ അധ്യാപികയുടെ മാലപൊട്ടിക്കാന്‍ ശ്രമം. ഉദിന്നൂര്‍ സ്‌കൂളിലെ അധ്യാപിക കരിവെള്ളൂര്‍ എവണ്‍ ക്ലബിന് സമീപം താമസിക്കുന്ന താഹിറയുടെ മൂന്ന് പവന്‍റെ സ്വർണമാലയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിക്കാന്‍ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ സ്‌കൂളില്‍നിന്നും വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുന്നതിനിടെ കരിവെള്ളൂര്‍ മാണിയാട്ട് റോഡിലായിരുന്നു സംഭവം. ബൈക്കിന് മുന്നിലിരുന്നയാൾ ഹെല്‍മറ്റും പിന്നിലിരുന്നയാൾ മുഖംമൂടിയും ധരിച്ചിരുന്നു. മാല പൊട്ടിക്കുന്നതിനിടെ സ്‌കൂട്ടര്‍ തെന്നി അധ്യാപിക വീണതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. അധ്യാപിക പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Read More

കാടാച്ചിറ സഹകരണ ബാങ്ക് നിക്ഷേപത്തട്ടിപ്പ്; മുൻ മാനേജരായ ജ്യോത്സ്യൻ റിമാൻഡിൽ; ബാങ്ക് ജീവനക്കാർക്കെതിരേ നടപടിക്കു സാധ്യത

പി. ജയകൃഷ്ണൻ കണ്ണൂര്‍: കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്കിന്‍റെ പനോന്നേരി ശാഖയിലെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ സെക്രട്ടറിയും പിന്നീട് മാനേജരുമായിരുന്ന പ്രമുഖ ജ്യോത്സ്യൻ പ്രവീണ്‍ പനോന്നേരി റിമാൻഡിൽ. തലശേരി എസിജെഎം കോടതിയാണ് റിമാൻഡ് ചെയ്തത്. ചാല സ്വദേശിനി മാസങ്ങൾക്ക് മുന്പ് എടക്കാട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടക്കാട് എസ്എച്ച്ഒ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ക്ഷേത്രങ്ങളിൽ സപ്താഹയജ്ഞം നടത്തുന്നയാളാണ് പ്രവീൺ. സ്ഥിരനിക്ഷേപം നടത്തിയവരുടെ പണം നിക്ഷേപകരുടെ വ്യാജ ഒപ്പിട്ട് പ്രവീണ്‍ പനോന്നേരി തട്ടിയെടുത്തുവെന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചില ബാങ്ക് ജീവനക്കാർക്കെതിരേയും നടപടി ഉണ്ടാകുമെന്നാണ് സൂചന. നിരവധിപേരുടെ വ്യാജ ഒപ്പും മറ്റും ഇട്ട് തുക തട്ടിയെടുക്കാൻ സെക്രട്ടറിക്ക് മാത്രമായി കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്. 2017 മുതല്‍ 2021 വരെയുള്ള വിവിധ സമയങ്ങളിലായി ചാല സ്വദേശിനി രജനി ബാങ്കില്‍…

Read More