പോക്സോ കേസ് പ്രതിക്ക് 27 വർഷം കഠിന തടവ്

മാഹി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിമൂന്നുകാരനെ കോടതി ശിക്ഷിച്ചു. പള്ളൂർ പോലീസ് സ്റ്റേഷനിൽ 2021ൽ പോക്സോ ആക്ട് വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തലശേരി നെടുമ്പ്രം സ്വദേശി സർവീസ് എൻജിനീയർ എം.കെ. ജ്യോതിലാലിനെ (23) യാണ് ശിക്ഷിച്ചത്. പുതുച്ചേരി ഫാസ്റ്റ് ട്രാക്ക് കോർട്ട് (പോക്സോ) ജഡ്ജി വി. സോഫനാ ദേവി 20 വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്. പോക്‌സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം 20 വർഷവും ഐപിസി 449 വകുപ്പ് പ്രകാരം ഏഴു വർഷവും കഠിന തടവ് അനുഭവിക്കണം. പ്രതി ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയായി 7,000 രൂപ നൽകണം. ഇരയായ പെൺകുട്ടിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

Read More

പരിയാരത്ത് വീട്ടിൽ കവർച്ച; 25 പവനും പണവും കവർന്നു

പരിയാരം: പരിയാരം ചിതപ്പിലെപൊയിലില്‍ വന്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയും നിരവധി രേഖകളും മോഷണം പോയി. പളുങ്കുബസാറിലെ നാജിയാ മന്‍സിലില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുള്ളയും കുടുംബവും ഇന്നലെ രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്ത പള്ളിയില്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് പോയിരുന്നു. വീടിന്‍റെ പിറകുവശത്തെ ജനലിന്‍റെ ഗ്രില്‍സ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിനകം മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. സിസിടിവി കാമറ പരിശോധിച്ചതില്‍ രാത്രി 9.50ന് ഗ്രില്‍സ് മുറിക്കുന്നതിന്‍റെ സ്പാര്‍ക്ക് കാണുന്നുണ്ട്. രാത്രി 12.30ന് വീട്ടുകാര്‍ പള്ളിയില്‍ നിന്ന് എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍ പെട്ടത്. രാത്രി തന്നെ പോലീസില്‍ വിവരമറിയിച്ചത് പ്രകാരം പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രവാസിയായ അബ്ദുള്ള അവധിക്ക് വന്ന സമയത്തുതന്നെയാണ് കവര്‍ച്ച നടന്നത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയില്‍ അടുത്തകാലത്തായി നടന്ന നിരവധി…

Read More

കാറിന്‍റെ രഹസ്യ അറയിൽ ഒന്നേമുക്കാൽ കോടി; ഇഡി തലശേരിയിലേക്ക്

തലശേരി: കാറിന്‍റെ പ്ലാറ്റ് ഫോമിൽ പ്രത്യേകം നിർമിച്ച അറയിൽ കടത്തുകയായിരുന്ന ഒന്നേമുക്കാൽ കോടി രൂപ തലശേരിയിൽ പിടികൂടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ മേഖലകളിലേക്ക്. സംഭവത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഇൻകംടാക്സ് ഉദ്യാഗസ്ഥരും വിശദമായ അന്വഷണത്തിനായി തലശേരിയിലെത്തും. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സ്വപ്നിൽ ലക്ഷ്മണനാണ് (22)രേഖകളില്ലാത്ത പണവുമായി വലയിലായത്. പത്ത് കോടി രൂപ വരെ കടത്താൻ ഉതകുന്ന രീതിയിലുള്ള അറയാണ് കാറിന്‍റെ പ്ലാറ്റ്ഫോമിൽ നിർമിച്ചിട്ടുള്ളത്. ഡ്രൈവർ ഇരിക്കുന്ന ഭാഗത്തുനിന്നു തുടങ്ങുന്ന അറ ബാക്ക് സീറ്റിലാണ് അവസാനിക്കുന്നത്. പ്ലാറ്റ് ഫോമിൽ നിന്നും ഒരടി ഉയരത്തിലാണ് അറ നിർമിച്ചിട്ടുള്ളത്. അറയ്ക്ക് പ്രത്യേക തരം പൂട്ടുമുണ്ട്. തലശേരി സിഐ എം. അനിലിന്‍റെ നേതൃത്വത്തിൽ എസ് ഐ മാരായ ദീപ്തി, സജേഷ്, മിഥുൻ എന്നിവർ നടത്തിയ സിനിമ സ്റ്റൈൽ ചെയ്സിംഗിലാണ് അന്തർ സംസ്ഥാന ബന്ധമുള്ള കുഴപ്പണ മാഫിയ സംഘത്തിലെ കണ്ണി വലയിലായത്. രാത്രിയിൽ…

Read More

ചുരുളഴിയാതെ ചുരത്തിലെ മൃതദേഹം; മൃതദേഹത്തിൽ നിന്ന് ലഭിച്ച ചുരിദാറിന്‍റെ ചിത്രം പുറത്ത് വിട്ട് പോലീസ്

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തെളിവുകൾ ലഭിക്കാതെ പോലീസ് സംഘം. നിലവിൽ, കർണാടക കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ 18നാണ് മൃതദേഹം കണ്ടെത്തിയത്. കേരളം കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. എന്നാൽ, കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ല. സിസി ടിവി കേന്ദ്രീകരിച്ച അന്വേഷണവും കണ്ടു എന്ന് പറയപ്പെടുന്ന വ്യജ നമ്പർ പതിപ്പിച്ച ഇന്നോവ കാറും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വനമേഖല ആയതുകൊണ്ട് തന്നെ മൊബൈൽ ടവർ കേന്ദ്രീകരിച്ച അന്വേഷണം കൃത്യമായ ഒരു ഫോൺ നമ്പറിലേക്കും എത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘം മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്ത്രം, തലമുടി, മൃതദേഹം കൊണ്ടുവന്ന ട്രോളി ബാഗ് ഉൾപ്പടെയുള്ള ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.മൃതദേഹത്തിന്‍റെ ശാസ്ത്രീയ പരിശോധ ഫലം ലഭിച്ചാൽ മാത്രമേ പോലീസിന് അടുത്തഘട്ട അന്വേഷണത്തിലേക്ക് കടക്കാൻ കഴിയുകയുള്ളു. മരണപ്പെട്ടത് ആരെന്നു…

Read More

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; യുവാവിനെതിരേ പോലീസ് കേസ്

എടക്കാട്: ഇൻസ്റ്റ ഗ്രാം വഴി പെൺകുട്ടിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ഒരാൾക്കെതിരേ എടക്കാട് പോലീസ് കേസെടുത്തു. കണ്ണൂർ സിറ്റി സ്വദേശിയായ എ. സനൂജയ്ക്കെതിരെയാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്തത്. കഴിഞ്ഞ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലർച്ചെ ഒന്നോടെ പെൺകുട്ടിയുടെ അശ്ലീല വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയും പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കവ്വായിയില്‍ ഊരുവിലക്കിന് പുറമെ വീടുകയറി ഭീഷണി; കളക്ടര്‍ക്ക് പരാതി നൽകി‌

പയ്യന്നൂര്‍: പയ്യന്നൂര്‍ കവ്വായിയിലെ ഊരുവിലക്കിനെതിരേ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പ്രദേശത്തെ ചില കുടംബങ്ങള്‍ക്കെതിരേ നടപ്പാക്കുന്ന അപ്രഖ്യാപിത ഊരുവിലക്കിനും രാത്രികളില്‍ വീടുകളില്‍ കയറിയുള്ള ഭീഷണിക്കുമെതിരേയാണ് കവ്വായിയിലെ മാടാച്ചേരി പ്രേമന്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. കവ്വായിയിലെ കതിവന്നൂര്‍ വീരന്‍ ക്ഷേത്രത്തിലെ മുന്‍ കമ്മിറ്റിയിലെ ഒരാള്‍ നടത്തിയ സാമ്പത്തിക തിരിമറിക്കെതിരേ നിയമ നടപടി സ്വീകരിച്ച കമ്മിറ്റിയിലെ ആറുപേരുടെ കുടുംബങ്ങള്‍ക്കെതിരേയാണ് ചിലര്‍ വ്യക്തിവിരോധം തീര്‍ക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതെന്ന് പരാതിയിലുണ്ട്. കൂടാതെ ചിലര്‍ സംഘം ചേര്‍ന്ന് രാത്രികാലങ്ങളില്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതിനാല്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഭയന്നാണ് കഴിയുന്നതെന്നും ഊരുവിലക്കുള്‍പ്പെടെ നിര്‍ത്തുന്നതിനുള്ള നടപടികളെടുക്കണമെന്നുമാണ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയിലെ ആവശ്യം. ക്ഷേത്രത്തിലെ സാമ്പത്തിക തിരിമറിക്കെതിരേ നിയമ നടപടി സ്വീകരിച്ചതിന്‍റെ പേരില്‍ കമ്മിറ്റിയിലെ മറ്റംഗങ്ങള്‍ക്കെതിരേ ഊരുവിലക്ക് കല്‍പ്പിച്ച സംഭവം കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഉറ്റവരുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യുന്നതിൽ പോലും തടസം…

Read More

ഇരയെ പിടിക്കാൻ ഓടിക്കുന്നതിനിടെ കടുവ വീടിനുള്ളില്‍; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്: വയനാട് പനവല്ലിയില്‍ വീടിനുളളില്‍ കടുവ കയറി. പുഴകര കോളനിയില്‍ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ എത്തിയത്. പട്ടിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടുവ വീട്ടിനുള്ളിലേക്ക് കയറിയത്. കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്പോഴാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തിവരികയാണ്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. വീടിന് പുറത്തിരുന്നതിനാല്‍ തലനാരിഴയ്ക്കാണ് വീട്ടുകാര്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കയമയുടെ ഭാര്യയുടെ തൊട്ടടുത്ത് കൂടിയാണ് കടുവ തിരിച്ചിറങ്ങിയതെന്നും പെട്ടെന്ന് ഭാര്യയെ വലിച്ചുമാറ്റിയതിനാലാണ് അപകടം ഒഴിവായതെന്നും ഗൃഹനാഥന്‍ പറയുന്നു. പനവല്ലി മേഖലയില്‍ ഏതാനും ദിവസങ്ങളായി കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെയും പനവല്ലി സര്‍വാണിയില്‍ കടുവ ഇറങ്ങിയിരുന്നു. വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും കടുവയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് ഒന്നില്‍ക്കൂടുതല്‍ കടുവകളുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

Read More

ജാതിവിവേചന വിവാദത്തിനിടയില്‍ പയ്യന്നൂര്‍ കവ്വായിയില്‍ അപ്രഖ്യാപിത ഊരുവിലക്ക്; പുറത്ത് വരുന്ന വിവരം ഇങ്ങനെ…

പയ്യന്നൂര്‍: പയ്യന്നൂരിലെ ക്ഷേത്രത്തില്‍ ദേവസ്വം മന്ത്രിക്ക് ജാതി വിവേചനമുണ്ടായെന്ന വിവാദങ്ങളുയരുന്നതിനിടയില്‍ പയ്യന്നൂര്‍ നഗരസഭ പരിധിയിലെ ചില കുടുംബംഗങ്ങളോടുള്ള അപ്രഖ്യാപിത ഊരുവിലക്കും ചര്‍ച്ചയാകുന്നു. നഗരസഭയിലെ കവ്വായിയിലാണ് കുറച്ചുനാളുകളായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്‌നമാണ് ഇപ്പോള്‍ പുറത്തുവന്നത്.കവ്വായിയിലെ കതിവന്നൂര്‍ വീരന്‍ ക്ഷേത്രത്തിലെ 2016-18 വര്‍ഷത്തെ ഏഴുപേരടങ്ങുന്ന കമ്മിറ്റിയിലെ ഒരാള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾക്കെതിരേ കമ്മിറ്റിയംഗങ്ങളായ ചിലര്‍ നിയമ നടപടി സ്വീകരിച്ചതിന്‍റെ പേരിലാണ് അവരുടെ കുടുംബങ്ങള്‍ക്കെതിരേ അപ്രഖ്യാപിത ഊരുവിലക്ക്. ഒരു മഹിളാക്കമ്മിറ്റിയംഗം ബാങ്കില്‍നിന്നു കൊണ്ടുവന്ന് കമ്മിറ്റിയംഗത്തിന് കൈമാറിയ അഞ്ച്‌ലക്ഷം രൂപ മറ്റംഗങ്ങളറിയാതെ തിരിമറി നടത്തിയ സംഭവം വിവാദമായിരുന്നു. ഇതുസംബന്ധിച്ച് നിയമ നടപടി നേരിടുകയാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് എതിര്‍പ്പുള്ള ചില കുടുംബങ്ങള്‍ക്കെതിരേ ചിലര്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സമുദായം ഔദ്യോഗികമായി ഊരുവിലക്കിനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും ഇതിന്‍റെ പിന്നില്‍ വ്യക്തി വിരോധം തീര്‍ക്കുന്നതിനുള്ള ചിലരുടെ ഇടപെടലാണെന്നും ഊരുവിലക്കിന് വിധേയനായ മാടാച്ചേരി പ്രേമന്‍ പറഞ്ഞു. കൂലോത്ത് വളപ്പില്‍ പാറു, മാടാച്ചേരി…

Read More

വീട്ടിൽ അതിക്രമിച്ച് യുവതിയുടെ വീഡിയോ എടുത്തു; ചോദ്യം ചെയ്ത ഭർത്താവിന് ക്രുര മര്‍ദനം

പയ്യന്നൂര്‍: താമസ സ്ഥലത്ത് അതിക്രമിച്ച് കയറി ചീത്ത വിളിക്കുകയും ഭാര്യയുടെ വീഡിയോ എടുക്കുകയും ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ കേസ്. പുഞ്ചക്കാട് സ്വദേശി തളിയില്‍ ഹൗസില്‍ സനു ടോമിന്‍റെ പരാതിയിലാണ് മാടക്കാലിലെ അഖില്‍, കവ്വായിയിലെ സംജിത്ത് എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇവര്‍ താമസിക്കുന്ന കൊറ്റിയിലെ വാടക വീട്ടിലാണ് സംഭവം. വീട്ടുമുറ്റത്തെത്തിയ പ്രതികള്‍ അശ്ലീല ഭാഷയില്‍ ചീത്തവിളിച്ച് ഭാര്യയുടെ വീഡിയോ എടുക്കുന്നതു കണ്ടപ്പോള്‍ ചോദ്യം ചെയ്ത വിരോധത്തില്‍ കല്ല് കൊണ്ട് തലയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Read More

ജാഗ്രതൈ… പയ്യന്നൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നാലുപേര്‍ക്ക് 34 ലക്ഷം നഷ്‌ടം; തട്ടിപ്പുകാരുടെ കേന്ദ്രം മഹാരാഷ്‌ട്ര

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ പുതുവഴികളിലൂടെ അജ്ഞാതര്‍ തട്ടിയെടുത്തത് 34 ലക്ഷത്തോളം രൂപ. അമിതലാഭം നല്‍കാമെന്ന് പ്രലോഭിപ്പിച്ചും ജോലി വാഗ്ദാനം ചെയ്തും പുതിയ സാങ്കേതിക വിദ്യകളിലൂടെ അക്കൗണ്ടില്‍നിന്ന് ഉടമയറിയാതെ പണം പിന്‍വലിച്ചുമാണ് പുതിയ തട്ടിപ്പുകള്‍ അരങ്ങേറിയത്. ഇതിനെതിരേ പോലീസിന്‍റെ എന്‍സിആര്‍ബി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന നാല് പരാതികളില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു. കോറോം ചാലക്കോട് സ്വദേശി പി. ഷിജിലിന് 29 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിലാണ് ഒരു കേസ്. കഴിഞ്ഞമാസം 20നും 22നുമിടയില്‍ ടെലഗ്രാം ആപ് മുഖേന അമിതലാഭം വാഗ്ദാനം ചെയ്ത് അജ്ഞാതരായ പ്രതികള്‍ ബാങ്ക് അക്കൗണ്ട് മുഖേന 29 ലക്ഷം രൂപ വാങ്ങിയെടുത്തുവെന്നും ഈ പണം തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഐടി ആക്‌ട് കൂ‌ടി ഉൾപ്പെടുത്തി പോലീസ് കേസെടുത്തത്. കോത്തായിമുക്ക് പാട്യം റോഡിലെ അഞ്ജലി രവീന്ദ്രന്‍റെ പരാതിയിലാണ് അടുത്ത…

Read More