കാമുകിയെ മറ്റൊരാൾക്കു വിവാഹംചെയ്തു കൊടുത്തു; ജയില്‍വാസം കഴിഞ്ഞെത്തിയ യുവാവ് ഗൃഹനാഥനെ വെട്ടി വീഴ്ത്തി; വീട്ടമ്മ രക്ഷപ്പെട്ടതിങ്ങനെ…

പയ്യന്നൂര്‍: ചൂരലില്‍ വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ചു. ഇരിക്കൂര്‍ കല്യാട് സ്വദേശിയും ചൂരല്‍ അരിയില്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ വാടക താമസക്കാരനുമായ എ.സി. രാജേഷി (42)നാണ് വെട്ടേറ്റത്. ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നുപുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഇരുട്ടിന്‍റെ മറവിലെത്തിയ അക്രമികള്‍ രാജേഷിനെ വിളിച്ചുണര്‍ത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ജയില്‍വാസം കഴിഞ്ഞെത്തിയ അക്രമികളിലൊരാള്‍ക്ക് രാജേഷിന്‍റെ ജീവിതപങ്കാളിയുടെ ആദ്യ വിവാഹത്തിലുണ്ടായ മകളുമായി അടുപ്പമുണ്ടായിരുന്നതായും ഇയാളറിയാതെ ആ യുവതിയെ വിവാഹം ചെയ്തയച്ചതിന്‍റെ പ്രതികാരമാണ് അക്രമമെന്നുമാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. യുവതിയുടെ അമ്മ മുറിയില്‍ കയറി വാതിലടച്ചു കുറ്റിയിട്ടതിനാൽ രക്ഷപ്പെട്ടു.  

Read More

സ്വർണാഭരണ നിക്ഷേപത്തട്ടിപ്പ് ! കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത്

തലശേരി: സ്വർണാഭരണ നിക്ഷേപത്തിൻമേൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടെനീളം കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ ഒരു വാർഡിൽനിന്ന് മാത്രം ഒറ്റ ദിവസംകൊണ്ട് രണ്ട് കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് സംഘം തട്ടിയെടുത്തത്. ഇതേസംഘം കൂത്തുപറമ്പ്, കണ്ണവം മേഖലകളിൽനിന്ന് 200 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. തലശേരി എഎസ്പി അരുൺ കെ. പവിത്രന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരിയിൽനിന്നു പോലീസ് മൊഴിയെടുത്തു. വ്യാജ സ്വർണാഭരണങ്ങൾ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ അംഗങ്ങളും സ്വർണാഭരണ നിക്ഷേപത്തട്ടിപ്പിന് പിന്നിലുളളതായും റിപ്പോർട്ടുണ്ട്. കുത്തുപറമ്പിലെ നിരവധി സഹകരണ ബാങ്കുകളിൽ സ്വർണാഭരണം പണയം വച്ച് പണം തട്ടിയ സംഘത്തിലെ പ്രധാനിയായ ഇല്യാസ് സ്വർണാഭരണ നിക്ഷേപത്തട്ടിപ്പ് സംഘത്തിലും പ്രധാനിയാണെന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുളളത്. കൂത്തുപറമ്പ് സിഐ ആയിരുന്ന ശ്രീജിത്ത് കൊടേരിയും സംഘവും…

Read More

കണ്ണൂരിൽ ട്രെയിനുകൾക്ക് കല്ലേറ്; ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തു; ജാഗ്രതാ സമിതി വേണമെന്ന് യാത്രക്കാർ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിധിയിൽ രണ്ടു ട്രെയിനുകൾക്ക് കല്ലേറുണ്ടായ സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചത്. ട്രെയിനിന് കല്ലേറുണ്ടായ സമയത്ത് സംശയാസ്പദമായി ട്രാക്കിൽ കണ്ടതിനെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോൾ ഇവരല്ലെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. സംഭവത്തിൽ ആർപിഎഫ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഞായറാഴ്ച വൈകുന്നേരം 7.11 നും 7.16 നും ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനുനേരെയും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റിനും നേരെയുമായിരുന്നു കല്ലേറ്. കല്ലേറില്‍ രണ്ടു ട്രെയിനിന്‍റെയും ഗ്ലാസുകള്‍ പൊട്ടി. വീണ്ടും കല്ലേറ്, ആശങ്ക പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇ‌ടയിൽ വീണ്ടും ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായെന്നത് റെയിൽവേ ജീവനക്കാരേയും യാത്രക്കാരെയും ഓരേപോലെ ആശങ്കയിലാക്കി.…

Read More

വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഹനുമാരമ്പലം ക്ഷേത്ര ജീവനക്കാരനായിരുന്ന മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്

പരിയാരം: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രജീവനക്കാരനായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോക്സോ വകുപ്പുപ്രകാരം കേസ്. ചെറുതാഴം ഹനുമാരമ്പലം ക്ഷേത്ര ജീവനക്കാരനും മുന്‍ സിപിഎം കല്ലംവള്ളി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മധുസൂദനനെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്. ഹനുമാരമ്പലം സ്‌റ്റോര്‍ കീപ്പറായി ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ ആഴ്ചകള്‍ക്കുമുമ്പേ പുകയാന്‍ തുടങ്ങിയ പ്രശ്‌നത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ഇയാളെ പാര്‍ട്ടി മാറ്റിനിര്‍ത്തിയത്. എന്നാല്‍ മാറ്റിനിര്‍ത്തുന്നതിന് കാരണമായി പറഞ്ഞത് രാമായണ മാസാചരണത്തിന്‍റെ തിരക്കുകളുള്ളതിനാലാണെന്നായിരുന്നു. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതോടെ ഇയാളുടെ സ്വഭാവ ദൂഷ്യത്തെപ്പറ്റിയുള്ള വേറെയും പരാതികള്‍ നാട്ടില്‍ പരന്നിരുന്നു. അതിനിടയിലാണ് ഇയാള്‍ ബ്രാഞ്ച് സെക്രട്ടറിയായിരിക്കേ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിക്കുനേരെയുണ്ടായ അതിക്രമ വിഷയം വീണ്ടുമുയര്‍ന്നത്. ഇതേതുടര്‍ന്ന് ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ തയാറല്ലാത്ത ചില സിപിഎം പ്രവര്‍ത്തകര്‍തന്നെ പ്രശ്‌നം ചൈല്‍ഡ്‌ലൈനില്‍ അറിയിക്കുകയായിരുന്നുവെന്നും സൂചനകളുണ്ട്. അതേസമയം കുട്ടിയുടെ അമ്മയറിഞ്ഞ വിവരം…

Read More

മയക്കുമരുന്നിൽ പോലീസിന് ടാർജെറ്റ്; ഓരോ പോലീസ് സ്റ്റേഷനിലും ദിവസവും 5 കേസ് വേണം

കണ്ണൂർ: മയക്കുമരുന്ന് കേസുകളിൽ പോലീസിന് ടാർജെറ്റ് നിശ്ചയിച്ച് ഉത്തരവ്. ദിനംപ്രതി ഒരു പോലീസ് സ്റ്റേഷനിൽ മിനിമം നാലോ അഞ്ചോ കേസുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് ഉത്തരവ്. ഇതോടെ മയക്കുമരുന്ന് തപ്പിയുള്ള അന്വേഷണത്തിലാണ് പോലീസ്. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം പോലീസിന് കണ്ടെത്തുവാൻ എളുപ്പമായിരുന്നു. എന്നാൽ, സിന്തറ്റിക് ഡ്രഗ്സുകൾ വ്യാപകമായതോടെ ഇത് ഉപയോഗിക്കുന്നവരെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇത്തരം മയക്കുമരുന്നുകൾ കണ്ടെത്തുവാൻ പ്രത്യേക പരിശീലനവും പോലീസുകാർക്ക് ലഭിച്ചിട്ടില്ല. മയക്കുമരുന്ന് പിടികൂടുവാൻ ഡാൻസാപ് രൂപീകരിച്ചെങ്കിലും ഇതിലുള്ളർക്കും പരിശീലനം ലഭിച്ചിട്ടില്ല. പല ജില്ലകളിലും ഇവയുടെ പ്രവർത്തനം നിർജീവവുമാണ്. മയക്കുമരുന്നുകൾ കണ്ടെത്തുവാൻ നർകോട്ടിക് സെൽ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതിന്‍റെ ചുമതലയുള്ള ഡിവൈഎസ്പിക്ക് നൽകിയിരിക്കുന്നത് മറ്റു പല ജോലികളുമാണ്. കാന്‍റീന്‍റെയും ജനമൈത്രി പോലീസിന്‍റെയും ചുമതല കൈകാര്യം ചെയ്യുന്നത് നർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്. അതിർത്തി കടന്നെത്തുന്ന മയക്കുമരുന്ന് തടയാനുള്ള നടപടികൾ തട‌യാനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചാൽ മാത്രമേ…

Read More

പഠിച്ചു വളരുക..! മണിപ്പുർ വിദ്യാർഥികൾക്കു‌ തുടർപഠനം ഒരുക്കാൻ കണ്ണൂർ സർവകലാശാല

കണ്ണൂർ: മണിപ്പുരിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് തുടർ പഠനത്തിനാവശ്യമായ എല്ലാ സഹായവും കണ്ണൂർ യൂണിവേഴ്സിറ്റി നൽകുമെന്ന് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. പഠനം തുടരാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തുടർ പഠനത്തിനാവശ്യമായ സാന്പത്തിക സഹായമടക്കമുള്ള കാര്യങ്ങൾ കണ്ണൂർ യൂണിവേഴ്സിറ്റി നൽകും.നിലവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ പഠിക്കുന്ന തദ്ദേശവാസികൾക്ക് അർഹമായ സീറ്റുകൾ ഉണ്ടാകും. മണിപ്പുരിൽനിന്ന് വരുന്ന അപേക്ഷകർക്കായി അധിക സീറ്റുകൾ നൽകാനാണ് തീരുമാനം എടുത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മണിപ്പുരിൽ വിദ്യാർഥികളുടെ പഠനം മുടങ്ങിയിരിക്കുകയാണ്. പലർക്കും അഡ്മിഷൻ എടുക്കാനോ അഡ്മിഷൻ എടുത്തവർക്ക് പഠിക്കാനോ കഴിയാത്ത അവസ്ഥയാണ്. പഠിക്കാനാവശ്യമായ സഹായം നൽകണം എന്നാവശ്യപ്പെട്ട് കുക്കീസ് സ്റ്റ്യുഡൻസ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനത്തെ യൂണിവേഴ്സിറ്റി ചാൻസലർമാർക്കും കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിര സിൻഡിക്കേറ്റ് ചേർന്നു തീരുമാനം എടുത്തത്. ഉപാധികളോടെയായിരിക്കും സീറ്റ് അപേക്ഷകർക്ക് നൽകുക. കലാപം രൂക്ഷമായ സാഹചര്യത്തിൽ ചിലപ്പോൾ അവരുടെ കൈയിൽ തുടർ…

Read More

പ്രസവത്തിനെത്തിയ യുവതിയുടെ പണവും സ്വർണവും കവർന്നു; പ്രതിചികിത്സയ്ക്കെത്തിയ ആളല്ലെന്ന് അശുപത്രി അധികൃതർ

കണ്ണൂർ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതിയുടെ പണവും സ്വർണവും മോഷണം പോയതായി പരാതി. കണ്ണൂർ കൊയിലി ആശുപത്രിയിൽ ഇന്നലെ രാവിലെ 6.15നും ഉച്ച കഴിഞ്ഞ് രണ്ടിനും ഇടയിലാണ് സംഭവം. കണ്ണൂർ സിറ്റി മൈതാനപ്പള്ളി സ്വദേശിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. യുവതിയെ പ്രസവത്തിനായി ലേബർ റൂമിലേക്ക് കൊണ്ടുപോയപ്പോൾ മുറിയിൽ അഴിച്ചുവച്ച ഒന്നരപവന്‍റെ സ്വർണമാലയും 11,000 രൂപയും മോഷണം പോയതായാണ് പരാതിയിൽ പറയുന്നത്. പ്രസവ ശേഷം മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് എത്തി സിസിടിവി പരിശോധിച്ചപ്പോൾ കൈക്ക് പ്ലാസ്റ്റർ ഇട്ട ഒരാൾ മുറിയിൽ കയറുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ ആളല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Read More

പാർട്ടിഗ്രാമത്തിലെ സിപിഎം നേതാവിനെ കാപ്പ ചുമത്തി നാടുകടത്തി; പാനൂരിൽ തെരുവിലിറങ്ങി പ്രവർത്തകർ

തലശേരി: രണ്ടുവർഷം മുമ്പ് വിഷു ദിനത്തിൽ സിപിഎം പാർട്ടിഗ്രാമത്തിൽ ബന്ധുക്കളായ പാർട്ടി കുടുംബങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടൽ ഒടുവിൽ കാപ്പയിലേക്കും നാടുകടത്തലിലേക്കും എത്തി. പാർട്ടി നേതൃത്വത്തിന്‍റെ നിരന്തരമായ ഇടപെടലുകളും മുന്നറിയിപ്പുകളും അവഗണിച്ചതാണ് സിപിഎം പ്രാദേശിക നേതാവിന്‍റെ നാടു കടത്തലിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സിപിഎം നേതാവിനെ കാപ്പ ചുമത്തി നാടു കടത്തിയതിൽ പ്രതിഷേധിച്ച് പാർട്ടി ഗ്രാമത്തിൽ പോലീസിനെതിരേ സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തു വന്നത്. ‌ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്തുകൊണ്ട് നടന്ന പ്രകടനത്തിൽ പോലീസിനെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്നിരുന്നത്. അതേസമയം, പാർട്ടി സൈബർ ഗ്രൂപ്പുകളിൽ നേതൃത്വത്തിനെതിരേ രൂക്ഷവിമർശനങ്ങൾ ഉയർത്തിയവർ പ്രകടനത്തിൽ നേതൃത്വത്തിനെതിരേ ശബ്ദമുയർത്താതിരുന്നത് ശ്രദ്ധേയമായി. പ്രകടനത്തിന് നേതൃത്വം നൽകിയ രണ്ടുപേർ അന്ന് രാത്രിയിൽ നടന്ന പാർട്ടിക്കമ്മറ്റിയിൽ പങ്കെടുത്തതായുള്ള വിവരവും പുറത്തു വന്നു. കഴിഞ്ഞ ദിവസം പാനൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള…

Read More

ഭിന്നശേഷിക്കാരനായ അധ്യാപകനെ കടിച്ചു കുടഞ്ഞ് തെരുവ് നായ; കടിച്ചത് സ്‌കൂള്‍ വളപ്പില്‍ പെറ്റുകിടന്ന തെരുവുനായ

പയ്യന്നൂര്‍: പയ്യന്നൂരിലെ ഭിന്നശേഷിക്കാരനായ അധ്യാപകനെ കടിച്ചത് സ്‌കൂള്‍ വളപ്പില്‍ ആറോളം കുഞ്ഞുങ്ങളുമായി പെറ്റുകിടന്ന തെരുവുനായ. നഗര ഹൃദയത്തിലെ എ. കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷയില്ലാത്ത അവസ്ഥ. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകനായ കുന്നരുവിലെ ശംഭു നമ്പൂതിരിയെ തെരുവുനായ കടിച്ചത്. ഇന്‍റര്‍വെല്‍ സമയത്ത് വെള്ളം കുടിക്കാനായി അടുത്ത കെട്ടിടത്തിലേക്കു നടന്നു പോവുകയായിരുന്ന അധ്യാപകനുനേരേ നായ കുരച്ചു ചാടുകയായിരുന്നു. അധ്യാപകന്‍റെ കണങ്കാലിനു മുകളിലായാണു നായയുടെ കടിയേറ്റത്. അടുത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഓടിയെത്തിയതോടെ നായ ഓടിപ്പോയി. പരിക്കേറ്റ അധ്യാപകന്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും ചികിത്സ തേടി.  

Read More

തലശേരിയിൽ പത്ത് ലക്ഷത്തിന്‍റെ ഡയമണ്ട് നെക്ലേസ് കവർച്ച; വീട്ടുജോലിക്കാരിയായ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

തലശേരി: നഗരമധ്യത്തിലെ പ്രവാസിയുടെ വീട്ടിൽനിന്നു പത്ത് ലക്ഷം രൂപ വില വരുന്ന ഡയമണ്ട് നെക്ലേസ് കവർന്ന തമിഴ് നാട് സ്വദേശി അറസ്റ്റിൽ. സേലം കൽത്താനം സ്വദേശിനി വിജയലക്ഷ്മി (40) യെയാണ് തലശേരി ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ചിറക്കര മറ ഹൗസിൽ രേഷ്മ സാജിതിന്‍റെ ഡയമണ്ട് നെക്ലേസാണ് കവർന്നത്. രേഷമയുടെ വീട്ടിൽ ജോലിക്കു വന്നിരുന്ന വിജയലക്ഷ്മിയെ വീട്ടുകാരും പോലീസും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് വലയിലാക്കിയത്. കുളിക്കാൻ കയറിയപ്പോൾ കിടപ്പു മുറിയിൽ അഴിച്ചു വച്ച നെക്ലേസ് രേഷ്മ എടുത്തണിയാൻ ശ്രമിക്കുന്നതിനിടയിൽ നിലത്തു വീഴുകയും കട്ടിലിനിടയിലേക്ക് തെറിച്ചു പോകുകയും ചെയ്തു. കട്ടിൽ നീക്കി നെക്ലേസ് എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പിന്നെ എടുക്കാമെന്ന് കരുതിയ രേഷ്മ ഇക്കാര്യം മറന്നു പോകുകയും ചെയ്തു. ഇന്നലെ കുടുംബാംഗങ്ങളോടൊത്ത് എറണാകുളത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് നെക്ലേസിന്‍റെ കാര്യം ഓർമവന്നത്. വിവരം ഭർത്താവിനോട് പറഞ്ഞപ്പോൾ നെക്ലേസ് എടുത്തതിന്…

Read More