തളിപ്പറമ്പ് നഗരത്തിൽ  തെരുവുനായ ആക്രമണം;  3 പേർക്ക് കടിയേറ്റു; പരിക്കേറ്റവർ കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ‌

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കപ്പാലത്തെ സി. ജാഫര്‍, തൃച്ചംബരം സ്വദേശി എസ്. മുനീര്‍, പട്ടുവം സ്വദേശി പി.വി. വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തളിപ്പറമ്പ് ബസ്‌സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. കാലിനാണ് മൂന്നുപേര്‍ക്കും കടിയേറ്റത്. മുനീറിന് ബസ് സ്റ്റാന്‍ഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വച്ചാണ് കടിയേറ്റത്. ജാഫറിനെ മാര്‍ക്കറ്റ് റോഡ് ജംഗ്ഷനിലെ കടയുടെ മുന്നില്‍ പത്രം വായിച്ച് നില്‍ക്കുമ്പോഴും വിനോദിനെ ഹൈവേയില്‍ നില്‍ക്കുമ്പോഴുമാണ് തെരുവുനായ കടിച്ചത്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ ആദ്യം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നേരത്തെ തന്നെ തളിപ്പറമ്പിലെ തെരുവുനായ ശല്യത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കണ്ണൂരില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ ബധിര വിദ്യാര്‍ഥി മരിച്ചതിന് പിന്നാലെ ജില്ലയില്‍ അങ്ങോളമിങ്ങോളം തെരുവുനായ ആക്രമണം ഉണ്ടായിരുന്നു.

Read More

തലശേരിയിൽ തെരുവുനായകളുടെ വിളയാട്ടം; എഴുപതുകാരൻ ഉൾപ്പെടെ ആറ് പേർക്ക് കടിയേറ്റു

തലശേരി: നഗരമധ്യത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് എഴുപതുകാരനുൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് സംഭവം. തെരുവുനായ പിന്തുടർന്നപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. രണ്ടാം ഗേറ്റ്, ചിറക്കര, ചേറ്റംകുന്ന്, പഴയ ബസ് സ്റ്റാൻഡ്എന്നിവിടങ്ങളിലാണ് കാൽ നടയാത്രക്കാർക്ക് തെരുവു നായ്ക്കളുടെ കടിയേറ്റത്. രണ്ടാം ഗേറ്റിൽ വെച്ച് കടിയേറ്റ ഗോവിന്ദ ഭവനത്തിൽ സദാനന്ദ (70)നെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ ഇടതു കാലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് പരിയാരത്തേക്ക് മാറ്റിയത്. ചേറ്റംകുന്നിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ മണി, ചിറക്കരയിലെ നാഗമ്മ എന്നിവരുൾപ്പെടെ മറ്റ് അഞ്ച് പേർക്കുമാണ് കടിയേറ്റത്.

Read More

മട്ടന്നൂർ കുമ്മാനത്ത് കെ എസ്ആർടിസി ബസിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം;അപകടം സ്കൂൾ ബസിൽ കയറാൻ പോകുമ്പോൾ

മട്ടന്നൂർ: വീടിനു മുന്നിൽ സ്കൂൾ ബസിൽ കയറാൻ പോകുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് പന്ത്രണ്ടുകാരനായ വിദ്യാർഥി മരിച്ചു. കൊതേരി എൽപി സ്കൂളിലെ അധ്യാപികനൗഷീന -സഹീർ ദമ്പതികളുടെ മകൻ മുഹമ്മദ് റിദാൻ ആണ് മരിച്ചത്. പാലോട്ടുപള്ളി വിഎംഎം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ്.. ഇന്നു രാവിലെ ഒൻപതോടെ കുമ്മാനത്തായിരുന്നു അപകടം. വീടിന് മുന്നിൽ നിർത്തിയ സ്കൂൾ ബസിലേക്ക് കയറാൻ പോകുന്നതിനിടെ ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് മുഹമ്മദ് റിദാനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മട്ടന്നൂർ പോലീസ് അപകടത്തിനിടയാക്കിയ ബസ് കസ്റ്റഡിയിലെത്ത് സ്റ്റേഷനിലേക്ക് മാറ്റി.  

Read More

പാനൂരിൽ  ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്തിയില്ല; സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം

തലശേരി: പാനൂരിനടുത്ത ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടുംതാഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രയരോത്ത് മുസ്തഫയുടെയും മൈമൂനത്തിന്‍റെയും മകൻ സിനാനെ കണ്ടെത്താനായി തെരച്ചിൽ ഊർജിതമാക്കി. രാവിലെ മുതൽ തന്നെ തെരച്ചിൽ പുനഃരാരംഭിച്ചു. ഇന്നലെ രാത്രി 12 വരെ തെരച്ചിൽ നടത്തിയിരുന്നു. നാട്ടുകാരും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ഡിങ്കി ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികളിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ഒരാളെ ഉടൻ പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലിക്കണ്ടി എൻഎഎം കോളജ് കംപ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥി മുഹമ്മദ് ഷഫാദാണ് (20) മരിച്ചത്. ജാതിക്കൂട്ടത്തെ തട്ടാന്‍റവിട മൂസ-സമീറ ദമ്പതികളുടെ മകനാണ്. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം സംസ്കരിക്കും. എൻഎഎം കോളജ് എംഎസ്എഫ് മീഡിയാ വിംഗ് കൺവീനറാണ് ഷഫാദ്.

Read More

സുധാകരനെതിരേയുള്ള വിജിലൻസ് കേസ്; അ ന്വേഷണം കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവിലേക്കും

കണ്ണൂർ: സാന്പത്തിക ക്രമക്കേട് സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെതിരേ വിജിലൻസ് നടത്തുന്ന അന്വേഷണം കണ്ണൂരിലെ ചില കോൺഗ്രസ് നേതാക്കളിലേക്കും. കണ്ണൂർ കോൺഗ്രസിലെ ഒരു പ്രമുഖനും ഒരു വ്യവസായിയും വിജിലൻസിന്‍റെ അന്വേഷണ പരിധിയിലാണെന്നാണ് സൂചന. സംശയത്തിന്‍റെ നിഴലിലുള്ള ഒരാൾ തളിപ്പറന്പിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങിയതായി വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ സാന്പത്തിക സ്രോതസുൾപ്പെടെയുള്ളത് അന്വേഷണ പരിധിയിൽ വരും.അന്തരിച്ച ഒരു നേതാവിൽനിന്നു പണം വാങ്ങി തിരിച്ചു നൽകാതെ കളിപ്പിച്ചതായും ഇയാൾക്കെതിരേ നേരത്തെ പാർട്ടിക്കുള്ളിൽ പരാതി ഉയർന്നിരുന്നു. നേരത്തെ കെ. സുധാകരനുമായി ഇടയുകയും പിന്നീട് ഒരു സംസ്ഥാന നേതാവിന്‍റെ ഇടപെടലിലൂടെ വീണ്ടും സുധാകരനുമായി അടുക്കുകയും ചെയ്തയാളും അന്വേഷണ പരിധിയിലാണ്. കെ. കരുണാകരന്‍റെ സ്മരണയ്ക്കായി വാങ്ങാനായി ട്രസ്റ്റ് രൂപീകരിച്ച് സ്വരൂപിച്ച പണം ഇവരാണ് കൈകാര്യം ചെയ്തതെന്നാണ് വിജിലൻസിന് ലഭിച്ച വിവരമെന്നു പറയുന്നു.

Read More

കണ്ണൂരിലെ ജ്വല്ലറിയിൽനിന്നു കോടികൾ തട്ടിയ  അക്കൗണ്ടന്‍റ് സിന്ധു മുങ്ങി; മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂർ: ജ്വല്ലറിയിൽ നിന്ന് 7.5 കോടിയിലേറെ രൂപ തട്ടിയെടുത്തു മുങ്ങിയ സംഭവത്തിൽ ഒളിവിൽ പോയ ചീഫ് അക്കൗണ്ടിന്‍റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കൃഷ്ണ ജ്വൽസ് മാനേജിംഗ് പാർട്ണർ സി.വി. രവീന്ദ്രനാഥിന്‍റെ പരാതിയിൽ ചീഫ് അക്കൗണ്ട‌ന്‍റായിരുന്ന ചിറക്കൽ കടലായി സ്വദേശി കെ. സിന്ധുവിനെതിരേയാണ് പോലീസ് കേസെടുത്തത്. 2004 മുതൽ ജ്വല്ലറയിൽ ജോലി ചെയ്തു വന്ന സിന്ധു ജ്വല്ലറിയുടെ അക്കൗണ്ടിൽ നിന്നും 7,55,30,644 രൂപ തട്ടിയെടുത്തെന്നാണ് പരാതി. പോലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. സിന്ധു പണം നിക്ഷേപിച്ചത് സ്വന്തം അക്കൗണ്ടിലും ബന്ധുക്കളുടെ അക്കൗണ്ടുകളിലുമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സഹോദരനുമായുള്ള ജോയിന്‍റ് അക്കൗണ്ടിലും പണം നിക്ഷേപിച്ചിട്ടുണ്ട്. ജ്വല്ലറി ജീവനക്കാരിൽ നിന്നും പോലീസ് മൊഴിയെടുക്കും. കൃത്രിമ രേഖകൾ ഉണ്ടാക്കിയാണ് പണം തട്ടിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി…

Read More

കണ്ണൂർ മേയർ സ്ഥാനം; മഞ്ഞുരുകി,  ലീഗ്-കോൺഗ്രസ് തർക്കത്തിന് താത്കാലിക ശമനം

കണ്ണൂർ: മേയർ സ്ഥാനം സംബന്ധിച്ച് കണ്ണൂർ കോർപറേഷനിലെ ലീഗ്-കോൺഗ്രസ് ശീത സമരത്തിന് താത്കാലിക ശമനം. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഗ്-കോൺഗ്രസ് നേതാക്കളുമായി നട‌ത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്. പ്രശ്നത്തിന് രമ്യമായ പരിഹാരമുണ്ടാകുമെന്ന് വി.ഡി. സതീശൻ ലീഗ് നേതൃത്വത്തിന് ചർച്ചയിൽ ഉറപ്പ് നൽകി.തിരുവനന്തപുരത്തെത്തിയാൽ ഉടൻ ഇതുസംബന്ധിച്ച ഫോർമുല കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച ചെയ്യുമെന്ന വി.ഡി. സതീശന്‍റെ ഉറപ്പിലാണ് മുസ്‌ലിം ലീഗ് കടുത്ത നിലപാടുകളിൽ നിന്നും അയഞ്ഞത്. ഇതോടെ കോർപറേഷനുമായി ബന്ധപ്പെട്ട പൊതുപരിപാടികൾ ബഹിഷ്കരണം, കോർപറേഷനിൽ സ്വതന്ത്ര നിലപാട് എന്നീ കാര്യങ്ങൾ ലീഗ് ഉപേക്ഷിച്ചു. ഇതിനു പിന്നാലെ വി.ഡി. സതീശൻ പങ്കെടുത്ത കോർപറേഷന്‍റെ തിളക്കം പരിപാടിയിലും ലീഗ് പങ്കെടുത്തു. ലീഗ് സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിപക്ഷ നേതാവ് ഇരുവരുമായി ചർച്ച നടത്തിയത്. കോർപറേഷനിൽ…

Read More

നേർച്ച നടത്താൻ താടി വളർത്തണമെന്ന പോലീസുകാരന്‍റെ അപേക്ഷ തള്ളി

കണ്ണൂർ: നേർച്ച നടത്തുവാൻ താടി വളർത്തണമെന്ന പോലീസുകാരന്‍റെ അപേക്ഷ തള്ളി. മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയനിലെ പോലീസുകാരനാണ് കമാൻഡന്‍റ് വിഷ്ണു പ്രദീപിന് അപേക്ഷ നൽകിയത്. നിലവിൽ ശബരിമലയ്ക്ക് പോകുവാൻ മാത്രമാണ് താടി വളർത്താൻ അനുവാദമുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു.

Read More

വനിതാ കളക്ഷന്‍ ഏജന്‍റിനുനേരേപീഡനശ്രമം; വ്യാപാരി നേതാവിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

പയ്യന്നൂര്‍: കളക്ഷന്‍ ഏജന്‍റായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വ്യാപാരി നേതാവിനെ സിപിഎം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയുമായ അനൂപ് കിഴക്കേവീട്ടിലിനെതിരേയാണ് നടപടി. സംഭവത്തില്‍ സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പെരുമ്പയില്‍ ഉള്ള അനൂപിന്‍റെ സ്ഥാപനത്തില്‍ ഡെയ്‌ലി ഡെപ്പോസിറ്റ് കളക്ഷന് എത്തിയ കളക്ഷന്‍ ഏജന്‍റിനെ കടന്നുപിടിക്കുകയായിരുന്നുവത്രെ. കുതറിമാറി ഓടിരക്ഷപ്പെട്ട യുവതി ബാങ്ക് സെക്രട്ടറിക്ക് പരാതി നല്‍കി. സെക്രട്ടറി പാര്‍ട്ടിക്ക് പരാതി കൈമാറിയതിനെ തുടര്‍ന്നാണ് സിപിഎം അംഗമായ അനൂപിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

Read More

സ്വാദ് അറിയും മുമ്പേ… പട്ടി കടിച്ചുകൊന്ന പുള്ളിമാനെ ഇറച്ചിയാക്കി പാകം ചെയ്തു: മൂന്നുപേർ അറസ്റ്റിൽ

പഴയന്നൂർ: എളനാട് പട്ടി കടിച്ചുകൊന്ന പുള്ളിമാനിനെ കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വീതംവച്ച് പാകം ചെയ്തതിന് തീരുമണിയിൽ മൂന്നുപേർ അറസ്റ്റിൽ. തിരുമണി കോളനിയിൽ ജിതിൻ (24), തിരുമണി വേലായിത്തിങ്കൽ വീട്ടിൽ അശോകൻ (48), തിരുമണി വട്ടപ്പറമ്പിൽ വീട്ടിൽ ലൈജു (35) എന്നിവരാണു പിടിയിലായത്. എളനാട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.എൻ. രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More