കൂത്തുപറമ്പ്: അഞ്ചരക്കണ്ടി വണ്ണാന്റെമെട്ടയിൽ ബാർബർ ഷോപ്പിൽ പന്ത്രണ്ടുകാരനെ ലൈംഗികമായി ഉപദ്രവിച്ച ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ഇൻജാർ (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ബാർബർ ഷോപ്പിൽ മുടി വെട്ടാനായി എത്തിയ പന്ത്രണ്ടുകാരനെ ഷോപ്പിലെ ജീവനക്കാരനായ ഇൻജാർ ഉപദ്രവിച്ചെന്നാണ് പരാതി. പരാതി പ്രകാരം പിണറായി എസ്ഐ ബാവിഷ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Read MoreCategory: Kannur
എട്ടാംക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കുതറി ഓടിയതിനാൽ രക്ഷപ്പെട്ടു; രണ്ടംഗസംഘം എത്തിയത് ഓട്ടോയിൽ
പഴയങ്ങാടി: മാട്ടൂൽ നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഇന്നലെ വൈകുന്നേരം അഞ്ചോടെ സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ എത്തിയ രണ്ടംഗസംഘം വിദ്യാർഥിയെ കയറ്റിക്കൊണ്ടു പോകാൻ ശ്രമം ഉണ്ടായത്. വിദ്യാർഥി ബഹളം വച്ച് കുതറി ഓടുകയായിരുന്നു. വിദ്യാർഥിയുടെ ബഹളം കേട്ട് നാട്ടുകാർ എത്തിയെങ്കിലും ഓട്ടോറിക്ഷ കണ്ടെത്താൻ സാധിച്ചില്ല. പ്രതികളെ കണ്ടെത്തി നിയമപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ മാതാവ് പഴയങ്ങാടി പോലീസിൽ പരാതി നൽകി. സിഐ സന്തോഷ് കുമാർ, എസ്ഐ രൂപ മധുസൂധനൻ എന്നിവർ കുട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തി.സ്കൂളും പരിസരവും സന്ദർശിച്ച പോലിസ് സംഘം സമീപമുള്ള സിസി ടിവികൾ പരിശോധിച്ച് ചില സൂചനകൾ ലഭിച്ചതായി പറഞ്ഞു.
Read Moreഅശ്ലീലവും സ്ത്രീവിരുദ്ധതയും, “തൊപ്പി’ക്കെതിരേ ഡിജിപിക്കു പരാതി; കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന് അധ്യാപകർ
കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ വൈറലായ “തൊപ്പി’ യൂ ട്യൂബർക്കെതിരേ ഡിജിപിക്ക് പരാതി. ഡിജിപിയുടെ നിർദേശപ്രകാരം യൂ ട്യൂബർക്കെതിരേ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത്കുമാർ അന്വേഷണം ആരംഭിച്ചു. യൂ ട്യൂബറായ കല്യാശേരി മാങ്ങാട് പള്ളി മുഹമ്മദ് നിഹാദിനെതിരേയാണ് പരാതി ലഭിച്ചിരിക്കുന്നത്. നിഹാദിന്റെ വീഡിയോയിലൂടെ അശ്ലീലവും സ്ത്രീവിരുദ്ധതയും നടത്തി കുട്ടികളെ വഴി തെറ്റിക്കുന്നതായാണ് പരാതി. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ യൂ ട്യൂബറാണ് “തൊപ്പി’. ആറുലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്സ് തൊപ്പിയുടെ യൂട്യൂബ് ചാനലിനുണ്ട്. ഗെയിമിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് തൊപ്പി കുട്ടികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അതിനിടെ തൊപ്പിയുടെ വീഡിയോ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നു കാണിച്ച് അധ്യാപകർ രംഗത്തുവന്നിരുന്നു. പെൺകുട്ടികളെ മോശക്കാരായി ചിത്രീകരിക്കുക, അശ്ലീലം നിറഞ്ഞ വാക്കുകൾ ഉപയോഗിക്കുക തുടങ്ങിയവയെല്ലാം കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നതാണ് തൊപ്പിയുടെ വീഡിയോയെന്ന് അധ്യാപകർ പറയുന്നു. “തൊപ്പി’ യുടെ വീഡിയോയെക്കുറിച്ച് സോഷ്യൽ…
Read Moreവിദ്യയുടേത് അറസ്റ്റ് നാടകം; ആർഷോയെ ചോദ്യംചെയ്താല്‍ നിഖിലിനെ കണ്ടെത്താമെന്ന് ചെന്നിത്തല
കാസര്‍ഗോഡ്: വ്യാജരേഖ കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്തത് തെളിവുകള്‍ നശിപ്പിക്കാന്‍ ആവശ്യത്തിന് സമയം നല്കിയ ശേഷമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ നിഖിലിനും അതിനുള്ള സമയം നല്‍കുകയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ ചോദ്യംചെയ്താല്‍ നിഖിലിന്റെ ഒളിത്താവളം എവിടെയാണെന്നറിയാമെന്നും ചെന്നിത്തല കാസര്‍ഗോഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ വിദ്യയെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള നാടകത്തിന്റെ ഭാഗമാണ്. കേസ് അട്ടിമറിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിക്കഴിഞ്ഞു. നിഖിലിന് സീറ്റ് വാങ്ങിക്കൊടുത്തത് ആലപ്പുഴയിലെ സിപിഎം നേതാവ് ബാബുജാനാണ്. ഇതിന്റെയെല്ലാം തെളിവുകള്‍ ഇല്ലാതാക്കിയതിനുശേഷം മാത്രമേ നിഖിലിനെ പുറത്തുകൊണ്ടുവരികയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
Read Moreധനകോടി ചിറ്റ്സ് തട്ടിപ്പ്; രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി തട്ടിച്ചത് 200 കോടി; ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ നഷ്ടപ്പെട്ടവർ
തലശേരി: കേരളത്തിലും കർണാടകയിലുമായി 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ധനകോടി കോടി ചിറ്റ്സ് ആൻഡ് ധന കോടി നിധി ഡയറക്ടർമാരുടെ അറസ്റ്റ് തലശേരി പോലീസ് രേഖപ്പെടുത്തും. സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് റിമാൻഡിൽ കഴിയുന്ന കമ്പനിയുടെ ഡയറക്ടർമാരായ യോഹന്നാൻ മറ്റത്തിൽ, ജോർജ്, സജി സെബാസ്റ്റ്യൻ എന്നിവരുടെ അറസ്റ്റ് കോടതിയുടെ അനുമതിയോടെ വെള്ളിയാഴ്ച ജയിലിൽ തലശേരി പോലീസ് രേഖപ്പെടുത്തും. ഇതിനിടയിൽ പണം നഷ്ടപ്പെട്ടവർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. സുൽത്താൻ ബത്തേരി ആസ്ഥാനമായിട്ടാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. സാലി യോഹന്നാൻ മറ്റത്തിൽ, സോണി ജേക്കബ്, ജിൻസി, അശ്വതി, നിധിൻ, ജോർജ് മറ്റത്തിൽ രൂപ ബേസിൽ എന്നിവരും കേസിൽ പ്രതികളാണ്. ധന കോടി കമ്പനി തലശേരിയിൽ നിന്നും മാത്രം തട്ടിയെടുത്തത് അഞ്ച് കോടി രൂപയാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്. തലശേരി പോലീസ് ഇതുവരെ 40 കേസുകൾ…
Read Moreവാട്സാപ്പ് സ്റ്റാറ്റസിലെ ചുംബന രംഗം; തലശേരിയിലെ ഹണിട്രാപ്പ്: ഒളിവിൽപോയ പത്തൊമ്പതുകാരി അനന്യയെ തേടി പോലീസ്
തലശേരി: മധ്യവയസ്കനെ ഹണി ട്രാപ്പിൽപെടുത്തി പണവും വാഹനവും തട്ടിയെടുത്ത സംഭവത്തിൽ ഇരുപതുകാരിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഘത്തിലെ അംഗമെന്നു സംശയിക്കുന്ന അനന്യയെ തേടിയാണ് പോലീസ് വിവിധ മേഖലകളിൽ തെരച്ചിൽ നടത്തി വരുന്നത്. ഹണി ട്രാപ്പ് സംഘത്തിൽ അംഗമായ അനന്യ സംഭവത്തിന് ശേഷം ഒളിവിൽ പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു രക്ഷപെട്ട യുവതിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ അറസ്റ്റിലായ ചിറക്കര ലോട്ടസിനടുത്ത് താമസിക്കുന്ന ജിതിൻ (23), ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി അശ്വതി (19), പാനൂർ മുത്താറിപ്പീടികയിലെ ഷഫ്നാസ് (23), കതിരൂർ വേറ്റുമ്മലിലെ കെ.സുബൈർ (33) എന്നിവർ റിമാൻഡിലാണ്. ഹണിട്രാപ്പ് സംഘം സമാനമായ ഇത്തരം ഓപ്പറേഷനുകൾ വേറെ നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്. ചുംബന രംഗം വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയാണ് സംഘം ഇരകളെ വലയിലാക്കിയിരുന്നതെന്നാണ് പോലീസിന് ലഭിച്ചിരുന്നു. അശ്വതിയുടെ വാട്സാപ്പ്…
Read Moreറോഷിതയുടെ മരണം; ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം
കണ്ണൂർ: ബേബി ബീച്ചിന് സമീപം കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇടച്ചേരി മുത്തപ്പൻ കാവിന് സമീപത്തെ പ്രമിത്തിന്റെ ഭാര്യ റോഷിത(32) യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. എസിപി രത്നകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോസ്റ്റൽ പോലീസ് പ്രഥമിക അന്വേഷണ വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഇന്ന് എസിപിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണം നടക്കുക. യുവതി സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് യുവതിയുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും ജോലി ചെയ്ത ജ്വല്ലറിയിലെ ജിവനക്കാരിൽ നിന്നും പോലീസ് വിവരങ്ങൾ തിരക്കും.റോഷിതയുടെ ഫോൺ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിൽ നിന്നും നിർണായക വിവരങ്ങൾകിട്ടിയതായാണ് സൂചന. ബേബി ബീച്ചിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
Read Moreധനകോടി ചിറ്റ്സ് തട്ടിപ്പ്; തലശേരിയിൽ ഇടപാടുകാർക്ക് നഷ്ടപ്പെട്ടത് 5 കോടി; ഇതുവരെ രജിസ്റ്റർ ചെയ്തത് 31 കേസുകൾ
തലശേരി: കേരളത്തിലും കർണാടകയിലുമായി 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ധനകോടി ചിറ്റ്സ് ആൻഡ് ധനകോടി നിധി എന്ന ധനകാര്യ സ്ഥാപനം തലശേരിയിൽനിന്നു മാത്രം തട്ടിയെടുത്തത് അഞ്ച് കോടി രൂപ. തലശേരി പോലീസ് ഇതുവരെ 31 കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നൂറിലേറെ പരാതികളിൽ പരിശോധന നടന്നു വരികയാണ്. ഒരു ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പരാതിയുമായി സ്റ്റേഷനിൽ എത്തുന്നത്. ടൗൺ സിഐ എം. അനിൽ, എസ് ഐ അരുൺ, എഎസ്ഐ ശിവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചെറുകിട കച്ചവടക്കാരും സർക്കാർ ജീവനക്കാരുമുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ചിട്ടി തട്ടിപ്പിനിരയായിട്ടുള്ളത്. കമ്പനിയുടെ ഡയറക്ടർമാരായ യോഹന്നാൻ മറ്റത്തിൽ, ജോർജ്, സജി സെബാസ്റ്റ്യൻ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിൽ അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണുള്ളത്. 2007ലാണ് ധനകോടി തലശേരിയിൽ രജിസ്റ്റർ ചെയ്തത്.…
Read Moreബസ് യാത്രയ്ക്കിടയില്‍ നവദമ്പതികളുടെ 16 പവന് കവർന്നു; യുവാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്
പയ്യന്നൂര്‍: ബസ് യാത്രയ്ക്കിടയില്‍ നവദമ്പതികളുടെ 16 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ അക്ഷയ് ഹൗസില്‍ മണപ്പാട്ട് ഉണ്ണികൃഷ്ണന്റെ (28) പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയ്ക്കും രാവിലെ പത്തിനുമിടയിലാണ് സംഭവം. കൊച്ചിയില്‍നിന്നു രാത്രി പത്തരയോടെ പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസില്‍ ഒന്‍പത്, പത്ത് സീറ്റുകളിലെ യാത്രക്കാരായിരുന്ന നവദമ്പതികളുടെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ഇവരിരുന്ന സീറ്റിന് മുകളിലെ ലഗേജ് കാരിയറിലെ കബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന ബാഗിലാണ് 7,20,000 രൂപ വിലമതിക്കുന്ന 16 പവന് സ്വര്ണാഭരണങ്ങളുണ്ടായിരുന്നത്.
Read Moreസ്വർണം ഗുളിക മാതൃകയിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമം; യുവാവിൽ നിന്ന് പിടിച്ചെടുത്തത് 64 ലക്ഷത്തിന്റെ സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. ഒരു കിലോയിലധികം സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയ കാസർഗോഡ് സ്വദേശി സിയാദ് ഷാഹയിൽനിന്നാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. 64 ലക്ഷം രൂപ വരുന്ന 1067 ഗ്രാം സ്വർണമാണു പിടികൂടിയത്. ഡിആർഐയും ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. നാല് ഗുളിക മാതൃകയിലാക്കിയ സ്വർണമാണ് പിടികൂടിയത്. പിടികൂടുമ്പോൾ 1181 ഗ്രാം പേസ്റ്റ് രൂപത്തിലാക്കിയ സ്വർണമുണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1067 ഗ്രാം സ്വർണമാണു ലഭിച്ചത്.
Read More