കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തിലിനെത്തുടര്ന്ന് സിനിമാപ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. ഫാരിസുമായി ബിസിനസ് ബന്ധമുള്ള സിനിമാപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. ആദായനികുതി (ഐടി) ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും നടക്കുന്ന ഐടി പരിശോധന ഇന്നലെയും തുടര്‍ന്നു. ആദായനികുതി വകുപ്പില്‍നിന്നും ഇഡി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇടനിലക്കാര്‍ വഴി കൊച്ചിയിലടക്കം പലയിടത്തും ലാൻഡ് ബാങ്ക് സ്വന്തമാക്കിയെന്ന് നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നീക്കം. ഫാരിസ് രജിസ്റ്റര്‍ ചെയ്ത കമ്പനികളെ സംബന്ധിച്ചും ഇഡി അന്വേഷണം നടത്തും.
Read MoreCategory: Kochi
ഫാരിസ് അബൂബക്കർ ലണ്ടനിലെന്ന് ബന്ധുക്കൾ; 7 ദിവസത്തിനകം ചെന്നൈയിലെ ഓഫീസിലെത്തണമെന്ന് ആദായനികുതി വകുപ്പ്
കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡിനെത്തുടര്‍ന്ന് ഇദ്ദേഹം ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ നോട്ടീസ്. ഫാരിസ് അബൂബക്കര്‍ ലണ്ടനിലാണെന്ന് ബന്ധുക്കളും ജീവനക്കാരും അറിയിച്ചതിനെത്തുടര്‍ന്നാണ് ഒരാഴ്ചയ്ക്കകം ചെന്നൈയിലെ ആദായനികുതി ഓഫീസില്‍ നേരിട്ടു ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. കൊച്ചിയിലെ ഓഫീസിന് പുറമേ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, എന്നിവിടങ്ങളിലെ ഓഫീസുകളിലും കോഴിക്കോട് കൊയിലാണ്ടി നന്ദിബസാറിലെ കുടുംബവീട്ടിലും ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് എറണാകുളം നഗരത്തിലെ ഓഫീസിലായിരുന്നു പരിശോധന. മുളവുകാട്ടുള്ള 15 ഏക്കറിന്റെ രേഖകളും ആദായനികുതി വകുപ്പ് പരിശോധിച്ചതായാണ് സൂചന. ഇന്നലെ രാവിലെ എട്ടിനാണ് പരിശോധന ആരംഭിച്ചത്. രാത്രിവൈകിയും തുടര്‍ന്നു.റിയല്‍ എസ്റ്റേറ്റ് കള്ളപ്പണ ഇടപാടുകള്‍, രാഷ്ട്രീയ ബന്ധങ്ങളുടെ സ്വാധീനം എന്നീ ഇടപാടുകളെ പറ്റിയാണ് ആദായ നികുതി അന്വേഷിക്കുന്നത് ചേര്ത്തലയുള്പ്പടെയുള്ള വിവിധ…
Read Moreകൊച്ചി കോർപറേഷൻ ഉപരോധത്തിനിടെ അക്രമം; കെ. സുധാകരനെതിരേ കലാപാഹ്വാനത്തിന് കേസ്
കൊച്ചി: കൊച്ചി കോർപറേഷനിൽ കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തിനിടെ അക്രമം ഉണ്ടായ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. അണികൾക്കിടയിൽ കലാപത്തിന് ആഹ്വാനം നൽകിയെന്ന പേരിലാണ് കേസ് എടുത്തിരിക്കുന്നത്. കൊച്ചി കോർപറേഷനിലെ ഒരു കൗണ്‍സിലറുടെ പരാതിയിലാണ് കേസ്. കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിൽ സുധാകരൻ പ്രസംഗിച്ചുവെന്നും അതിനുശേഷമാണ് കോണ്‍ഗ്രസ് പ്രവർത്തകർ കോർപറേഷൻ സെക്രട്ടറിയേയും ജീവനക്കാരെയും മർദിക്കുന്ന സ്ഥിതി ഉണ്ടായതെന്നുമാണ് പരാതി. അണികൾക്കിടയിൽ കലാപാഹ്വാനം ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചു എന്ന കുറ്റമാണ് കെ. സുധാകരനെതിരേ ചുമത്തിയിരിക്കുന്നത്. ബ്രഹ്മപുരം വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗണ്‍സിൽ കോണ്‍ഗ്രസ് കൗണ്സിലർമാര പോലീസ് മർദിച്ചതിൽ പ്രതിഷേധം 16-ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചിരുന്നു. രാവിലെ അഞ്ചു മുതൽ വൈകുന്നേരം അഞ്ചുവരെയായിരുന്നു ഉപരോധം. കെപിസിസി പ്രസിഡന്റ് സുധാകരനായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ഇവിടെ നടത്തിയ…
Read Moreബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ; സംസ്ഥാന സർക്കാരിനും ഗുരുതര വീഴ്ച
സ്വന്തം ലേഖികകൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ. കോർപറേഷനെതിരേ ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ ചുമത്തിയത്. ഒരുമാസത്തിനുള്ളിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ പിഴയടക്കാനാണ് ഉത്തരവ്. തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻപിഴത്തുക നീക്കിവയ്ക്കണം. സംസ്ഥാന സർക്കാരിനെതിരേ രൂക്ഷമായ വിമർശനവും ഉത്തരവിലുണ്ട്. തീപിടിത്തമുണ്ടായപ്പോൾ നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ട്രൈബ്യൂണൽ പറയുന്നു. വായുവിൽ മാരക വിഷപദാർഥങ്ങൾ കണ്ടെത്തി. തീപിടിത്തത്തിൽ ഉത്തരവാദികൾക്കെതിരേ കർശന നടപടി വേണം. ഉത്തരവാദിത്വത്തിൽനിന്ന് സർക്കാരിനും കോർപറേഷനും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിന് നേതൃത്വം നൽകുന്ന ചെയർപേഴ്സണ്‍ എ.കെ. ഗോയലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കൊച്ചിലെ മാലിന്യവുമായും ബ്രഹ്മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നതായി ഉത്തരവിൽ പറയുന്നു. ഇതൊന്നും പാലിച്ചില്ലെന്നും ഉത്തരവിലുണ്ട്. കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ…
Read Moreമീനത്തിൽ റിക്കാർഡിട്ട് സ്വർണം; പവന് 200 രൂപ കൂടിയപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; ഇന്നത്തെ ഞെട്ടിക്കുന്ന വിലയിങ്ങനെ
സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡിലെത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,380 രൂപയും പവന് 43,040 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു സ്വര്‍ണവില റിക്കാര്ഡിലെത്തിയിരുന്നത്. അന്ന് ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമായിരുന്നു. അമേരിക്കയിലെ മൂന്നു ബാങ്കുകളുടെയും സ്വിറ്റസര്‍ലണ്ടിലെ ഒരു ബാങ്കിന്റെയും തകര്‍ച്ചയും രൂപയുടെ ദുര്‍ബലാവസ്ഥയും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് വിപണി നല്കുന്ന സൂചന. 1973 ല്‍ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 27.50 രൂപയായിരുന്നു. പവന് വില 220 രൂപയുമായിരുന്നു. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു…
Read Moreഇതു ശ്രദ്ധിക്കാം..! ചൂടുകാല വാഹന യാത്രയിൽ ടയറിൽ ശ്രദ്ധവേണം; മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: ചൂടുകാലത്തെ യാത്രകളില്‍ വാഹനത്തിന്റെ ടയറുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. പകല്‍ സമയത്ത് റോഡുകളില്‍ പ്രത്യേകിച്ച് ഹൈവേകളില്‍ അസഹനീയമായ ചൂടായതിനാല്‍ യാത്രകളില്‍ അപകടങ്ങള്‍ പതിയിരിപ്പുണ്ടെന്ന മുന്നറിയിപ്പാണ് കേരള പോലീസ് നല്‍കുന്നത്. റോഡിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂടും വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂടും മൂലം കാലപ്പഴക്കം ചെന്ന ടയറുകള്‍ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. ഉയര്‍ന്ന ചൂടുമൂലം ടയറുകളില്‍ സംഭവിക്കാവുന്ന വിള്ളലും പൊട്ടലുമെല്ലാം അപകടത്തിന് കാരണമാകുന്നു. ഇതു ശ്രദ്ധിക്കാംയാത്രക്ക് മുമ്പ് പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്ക് മുമ്പ് ടയറുകളുടെ പ്രവര്‍ത്തനക്ഷമത നിര്‍ബന്ധമായും പരിശോധിക്കണം. തേയ്മാനം സംഭവിച്ച ടയറുകള്‍, കാലപ്പഴക്കമുള്ള ടയറുകള്‍ എന്നിവ മാറ്റി ഗുണനിലവാരമുള്ള ടയറുകള്‍ ഇടുക. ടയറില്‍ കാറ്റ് കുറവാണെങ്കില്‍ അത് ഘര്‍ഷണം വര്‍ധിപ്പിക്കും. ഇത് മൂലം അധികമായി ചൂടുണ്ടാക്കുന്നതിനാല്‍ ടയറിന്റെ തേയ്മാനം കൂടും. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമര്‍ദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കില്‍ നികത്തണം.
Read Moreകൊച്ചി നഗരസഭ സമരത്തിനിടെ ആക്രമണം; നാല് പേർക്കെതിരേ വധശ്രമത്തിന് കേസ്;യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകൻ കസ്റ്റഡിയിൽ
കൊച്ചി: കൊച്ചി കോര്പറേഷന് ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ കോര്പറേഷന് സെക്രട്ടറിയേയും ജീവനക്കാരെയും മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇതില്‍ ഒരു കോര്പറേഷന് ജീവനക്കാരനും ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. കോര്പറേഷന് സെക്രട്ടറി ബാബു അബ്ദുല്‍ ഖദീറിന്റെ പരാതിയിലാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ലാല്‍ വര്‍ഗീസാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. നഗരസഭ ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ 500 പേര്‍ക്കെതിരേ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയത്, അന്യായമായി സംഘം ചേര്‍ന്നത്, മാര്‍ഗതടസമുണ്ടാക്കിയത് എന്നിവയുള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഏതാനും ദിവസം മുമ്പു നടന്ന താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ അക്രമം നടത്തിയ കേസില്‍ ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജെറിന് ജെസിനെ…
Read Moreപന്ത്രണ്ട് ദിവസത്തെ കഠിന പ്രയത്നം; ബ്രഹ്മപുരം തീയണഞ്ഞെങ്കിലും 48 മണിക്കൂര്‍ ജാഗ്രത
കൊച്ചി: 12 ദിവസത്തെ കഠിന പ്രയത്നത്തിനൊടുവില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി അണച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെയാണ് 100 ശതമാനവും പുകയും അണയ്ക്കാനായതെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. സ്മോള്‍ഡറിംഗ് ഫയര്‍ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേനാംഗങ്ങള്‍ സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കാനാകും. ആരോഗ്യ സര്‍വേ ഇന്നു മുതല്പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ ഇന്നു മുതല്‍ ആരോഗ്യ സര്‍വേ നടത്തും. ഇതിനായി ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. മൂന്ന് സെഷനുകളിലായി 202 ആശ പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ ഓരോ വീടുകളിലും കയറി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കും. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍…
Read Moreസ്വത്ത് തർക്കത്തിനിടെ സഹോദരനെയും അമ്മാവനെയും കൊന്ന കേസ്: പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന് ജാമ്യമില്ല
കൊച്ചി: സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്നെന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനപ്പടിഭാഗം കരിമ്പനാല്‍ ജോര്‍ജ് കുര്യന്റെ (52) ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് 2022 മാര്‍ച്ച് ഏഴിനു രാവിലെ ഏഴിനു സഹോദരന് രഞ്ജു കുര്യന്, മാതൃസഹോദരന്‍ മാത്യു സ്കറിയ എന്നിവരെ വെടിവച്ചു കൊന്നു എന്നാണ് കേസ്. ജാമ്യത്തില്‍ വിട്ടാല്‍ നിര്‍ണായക സാക്ഷികളായ പ്രതിയുടെ മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും ജീവന് അപകടത്തിലാകുമെന്നു കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താനായി മറ്റൊരു കേസിലെ പ്രതിക്ക് ഇയാൾ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണവും ഞെട്ടിക്കുന്നതാണെന്നു ജസ്റ്റിസ് എ. ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഷെഡ്യൂള്‍ പ്രകാരം വിചാരണ പൂര്‍ത്തിയാക്കാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. ഒരു വര്‍ഷത്തിലേറെയായി ജയിലിലാണെന്നും അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും ജാമ്യാപേക്ഷയില്‍ അറിയിച്ചിരുന്നു. വിചാരണയ്ക്കായി കേസ് ഏപ്രിലിലേക്ക് വച്ചിട്ടുണ്ടെങ്കിലും വൈകാനിടയുണ്ടെന്നു ചൂണ്ടിക്കാണിച്ചാണു ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ പ്രതിക്കെതിരേ മാതാപിതാക്കളും…
Read Moreകൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു; രാത്രിയിൽ വലിയ ദുർഗന്ധവും പുകയും രോഗിയുടെ നില വഷളാക്കിയെന്ന് ബന്ധുക്കള്‍
കൊച്ചി: എറണാകുളം വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടിൽ ലോറൻസ് ജോസഫ് ആണ് മരിച്ചത്. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ പുകശല്യം മൂലമാണ് രോഗിയുടെ നില വഷളായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. രാത്രിയിൽ വലിയ ദുർഗന്ധമാണുള്ളതെന്നും ഈ സമയത്ത് ലോറൻസിന് ശ്വാസതടസമുണ്ടായെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ലോറൻസിന്റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡൻ എംപിയും പ്രതികരിച്ചു.
Read More