കൊച്ചി: രാവിലെ കട തുറന്ന ഉടമ വിഗ്രഹത്തിനു മുന്നിൽ കത്തിച്ചുവച്ച വിളക്കിലെ തിരി എലി കൊണ്ടുപോയി. ഈ തിരിയിൽ നിന്ന് തീ പടർന്ന് കടയ്ക്കു തീപിടിച്ചു. ഇന്ന് രാവിലെ 9.30-ന് എളമക്കര പൊറ്റക്കുഴി ജംഗ്ഷനിലെ ജയ ഹാർഡ് വെയർ ഷോപ്പിലാണ് എലിയുടെ തീക്കളി. രാധാമണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹാർഡ് വെയർ ഷോപ്പ്. തീ പടരുന്നതുകണ്ട് കടയുടമ തന്നെ തീ അണച്ചതിനാൽ വലിയ അപകടം ഉണ്ടായില്ല.
Read MoreCategory: Kochi
ചില വാഗ്ദാനങ്ങള്‍ നല്കി അടുത്തുകൂടി! വീട്ടമ്മയെ മാനഹാനിപ്പെടുത്തി ഭീഷണിപ്പെടുത്തി പണംതട്ടി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
മുളന്തുരുത്തി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും മൊബൈൽ ഫോണും കവർന്ന യൂത്ത് കോൺഗ്രസ് നേതാവിനെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. മുളന്തുരുത്തി പെരുമ്പള്ളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട് രജ്ഞിത് രാജനെ(37)യാണ് മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടർ എസ്.എൻ. സുമിതയും സംഘവും അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്റാണ് ഇയാൾ. താൽകാലിക ജീവനക്കാരിയായിരുന്ന വീട്ടമ്മയെ ജോലി സ്ഥിരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുത്തുകൂടി, മാനഹാനിപ്പെടുത്തി ബലമായി ഫോട്ടോകൾ എടുത്ത് അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ നാല് വർഷത്തോളമായി പണം വാങ്ങുകയായിരുന്നു എന്നാണ് വീട്ടമ്മ മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് രഞ്ജിത് രാജനെ അറസ്റ്റ് ചെയ്തത്.
Read Moreനടിയെ ആക്രമിച്ച കേസ്; കോടതി മാറ്റത്തിനെതിരേ അതിജീവിത ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിലവിൽ സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിചാരണ നടത്തിയാൽ നീതി കിട്ടില്ലെന്നും അതിജീവിത. കേസിന്റെ വിചാരണ നടപടികൾ പ്രത്യേക സിബിഐ കോടതിയിൽനിന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നാണ് അതിജീവിതയുടെ ആവശ്യം. ഇതുസംബന്ധിച്ച് അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകി.സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിയെക്കൊണ്ടോ വിചാരണ നടത്തണമെന്നാണ് അതിജീവിതയുടെ അപേക്ഷയിലുള്ളത്. ജഡ്ജി ഹണി എം. വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് കേസിന്റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം. വർഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി…
Read Moreപിങ്ക് പോലീസ് അപമാനിച്ച സംഭവം; സർക്കാരിന്റെ അപ്പീൽ വീണ്ടും കോടതിയിൽ
കൊച്ചി: ആറ്റിങ്ങലിൽ എട്ട് വയസുകാരിയെയും പിതാവിനെയും പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കി പെണ്‍കുട്ടിക്ക് നൽകാൻ ആഭ്യന്തര വകുപ്പ് രണ്ടാഴ്ച മുൻപ് ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.പോലീസ് ഉദ്യോഗസ്ഥയായ രജിതയിൽനിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25,000 രൂപയും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ. പരാതിക്കാരിയായ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.
Read Moreകിഫ്ബി മസാലബോണ്ട് കേസ്; തോമസ് ഐസക് 11-ന് ഹാജരാകണം; വീണ്ടും ഇഡിയുടെ നോട്ടീസ്
കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇഡി) ന്റെ നോട്ടീസ്. 11-ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായാണ് രണ്ടാം തവണയും ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ 19-ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അദേഹം ഹാജരായില്ല. തപാലിൽ അയച്ച നോട്ടീസ് കിട്ടിയില്ലെന്നു പറഞ്ഞതിനെത്തുടർന്ന് ഇ-മെയിൽ മുഖാന്തരം ഇഡി നോട്ടീസ് നൽകി. മറ്റു ചില പരിപാടികൾ ഉള്ളതിനാൽ ഹാജരാകാനാവില്ലെന്നു തോമസ് ഐസക് മറുപടിയും നൽകിയിരുന്നു. കിഫ്ബി സിഇഒ, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എന്നിവർക്ക് രണ്ടു തവണ നോട്ടീസ് അയച്ചെങ്കിലും അവരും ഹാജരായില്ല. പിന്നീട് ഇഡി അതീവ രഹസ്യമായി ഇവരിൽ നിന്ന് മൊഴിയെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് തോമസ് ഐസക്കിനെയും വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
Read Moreഅഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്; വള്ളത്തിലുണ്ടായിരുന്നത് പൊന്നാനി സ്വദേശികൾ
വൈപ്പിന്‍: കടല്‍ക്ഷോഭത്തില്‍പെട്ട് രണ്ട് എന്‍ജിനുകളും തകരാറിലായി ആഴക്കടലില്‍ ഒഴുകി നടന്ന മത്സ്യബന്ധന വള്ളത്തെയും അതിലുണ്ടായിരുന്ന അഞ്ച് മത്സ്യ തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. കഴിഞ്ഞമാസം 30ന് പൊന്നാനിയില്‍നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട റാഷിദാ മോള് എന്ന വള്ളമാണ് അപകടത്തില്‍ പെട്ടത്. പൊന്നാനി വള്ളുവന്പറമ്പില് പടിഞ്ഞാറേക്കര ബാലന് – 60, താനൂര്‍ സ്വദേശികളായ ഇല്ലത്തുപറമ്പില്‍ മുഹമ്മദ് ഫബിന്‍ ഷാഫി – 38, കുറ്റിയാം മാടത്ത് ഹസീന്കോയ – 45, ചെറിയകത്ത് അബ്ദുള്‍ റസാക്ക് – 42, ഇല്ലത്തുപറമ്പില്‍ അബ്ദുള്ള – 58 എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ കൊച്ചിക്ക് പടിഞ്ഞാറ് 26 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുകി നടന്നിരുന്ന വള്ളത്തെ കോസ്റ്റ് ഗാര്‍ഡിന്റെ അര്‍നേഷ് എന്ന കപ്പലാണ് കണ്ടെത്തിയത്. തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വൈകുന്നേരം കൊച്ചിയിലെത്തിച്ച മത്സ്യത്തൊഴിലാളികളെ പിന്നീട് ഫിഷറീസ് ഡെപ്യൂട്ടി…
Read Moreതെരുവുനായയെ ബൈക്കിനു പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചതായി പരാതി;ചോദ്യം ചെയ്തയാൾക്ക് ഭീഷണി
ചെറായി: തെരുവുനായയെ മോട്ടോര്‍ ബൈക്കിനു പിന്നില്‍ കെട്ടിവലിച്ചിഴച്ചതായി പരാതി. മുനമ്പം രവീന്ദ്ര പാലത്തിനു സമീപം ബീച്ച് റോഡില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് നായയുടെ കൈകാലുകള്‍ ഉരഞ്ഞ് പൊട്ടി രക്തം ഒലിച്ചു. സമീപത്തായി പീലിംഗ് ഷെഡ് നടത്തുന്നയാളാണ് ഈ ക്രൂരത ചെയ്തതെന്ന് പരിസരവാസികള്‍ അറിയിച്ചു. ചിലര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സംഭമറിഞ്ഞ് സ്ഥലത്തെത്തിയ ദയ അനിമല്‍ വെല്‍ഫയര്‍ ഓര്ഗനൈസേഷന് വൈസ് പ്രസിഡന്റ് ടി.ജെ. കൃഷ്ണന് സ്ഥലത്തെത്തി നായയെ ചെറായിയിലെ മൃഗാശുപത്രിയില്‍ കൊണ്ട്പോയി ചികിത്സ നല്കി. മുനമ്പം പോലീസില്‍ പരാതി നല്‍കുമെന്ന് ഇദേഹം അറിയിച്ചു.
Read Moreട്രോളിംഗ് നിരോധനം പിൻവലിച്ചതിനുശേഷം കടലിൽ പോയ ബോട്ടുകളെത്തി; കിളിയും കിനാവള്ളിയുമായി
വൈപ്പിൻ:ട്രോളിംഗ് നിരോധനം പിൻവലിച്ചതിനുശേഷം കടലിൽ പോയ മത്സ്യബന്ധന ബോട്ടുകൾ തിരികെ എത്തിയത് നിറയെ കിളിമീനും കിനാവള്ളിയുമായി. കാലാവസ്ഥ മോശമായതിനാൽ ബോട്ടുകൾ പലതും നേരത്തെ തീരമണഞ്ഞിരുന്നു. മുനന്പത്തെ രണ്ട് ഹാർബറുകളിലുമായി 100ൽ പരം ബോട്ടുകളാണ് അടുത്തത്. ഇന്നലെ രാവിലെയാണ് മത്സ്യ കച്ചവടം നടന്നത്. കാളമുക്ക് മുരുക്കുംപാടം മേഖലകളിലും 30 ഓളം ബോട്ടുകൾ എത്തിയിരുന്നു. കാളമുക്കിൽ തിങ്കളാഴ്ച വൈകുന്നേരം തന്നെ കച്ചവടവും നടന്നു. ഇടത്തരം കിളിമീനുകളാണ് മിക്കബോട്ടുകൾക്കും ലഭിച്ചത്. കാലാവസ്ഥ മോശമായതിനാൽ മിക്ക ബോട്ടുകളും രണ്ടോ മൂന്നോ വലകൾ വലിച്ചശേഷം കിട്ടിയ മത്സ്യവുമായി മടങ്ങുകയായിരുന്നു.
Read Moreആലുവ ശിവക്ഷേത്രം മുങ്ങി;പെരിയാർ തീരങ്ങളിൽ ആശങ്ക; കൺട്രോൾ റൂം തുറന്നു
ആലുവ: കേരളത്തെ ഞെട്ടിച്ച 2018ലെ വെള്ളപ്പൊക്കത്തിനു ശേഷം പെരിയാർ തീരങ്ങളിൽ ആശങ്ക പടർത്തി വീണ്ടുമൊരു ആഗസ്റ്റ് കൂടി. പെരിയാറിന്റെ തീരത്ത ശിവരാത്രി മണപ്പുറം മഹാദേവ ക്ഷേത്രം പൂർണമായും മുങ്ങിയതോടെ ഇരുകരകളിലുള്ളവരും കൂടുതൽ പരിഭ്രാന്തിയിലായി. പെരിയാർ നിറഞ്ഞ് കവിഞ്ഞതോടെ വെള്ളം ചെറു തോടുകളിലൂടെ ഗ്രാമപ്രദേശങ്ങളിലേക്ക് പടരുകയാണ്. നീരൊഴുക്ക് ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നത്.ഇന്ന് രാവിലെയോടെയാണ് വെള്ളം കൂടിയത്. ഇതേ തുടർന്ന് മണപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. മണപ്പുറം ക്ഷേത്രത്തിലും വെള്ളം കയറി. ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. പുഴ കുറച്ചു ദിവസങ്ങളായി ചില നേരങ്ങളിൽ കലങ്ങി മറിഞ്ഞാണ് ഒഴുകിയിരന്നത്. ചെളിയുടെ അളവ് 100 കടന്നാൽ ജലശുദ്ധീകരണത്തെ ബാധിക്കുമെന്ന് ആലുവ ജലശുദ്ധീകരണ കേന്ദ്രം അറിയിക്കുന്നു. പെരിയാറിൽ ജലനിരപ്പ് ഉയരുന്നത് തീരങ്ങളിലെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ടു ദിവസം ഇടതടവില്ലാതെ മഴ പെയ്തപ്പോഴേക്കും…
Read Moreകളമശേരി ബസ് കത്തിക്കൽ കേസ്: രണ്ട് പ്രതികൾക്ക് ഏഴ് വർഷം തടവ്
കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ പ്രതികൾക്ക് തടവും പിഴയും. കേസിലെ പ്രതികളായ തടിയന്റവിട നസീർ, സാബിർ ബുഖാരിക്ക് എന്നിവർക്ക് ഏഴുവർഷവും താജുദീന് ആറുവർഷം തടവുമാണ് ശിക്ഷ. എൻഐഎ ചുമത്തിയ കുറ്റങ്ങൾ സമ്മതിക്കുന്നതായി പ്രതികൾ കോടതിയെ അറിയിച്ച പശ്ചാത്തലത്തിൽ വിചാരണ പൂർത്തിയാക്കാതെയാണ് മൂന്ന് പ്രതികൾക്ക് കോടതി ശിക്ഷ വിധിക്കുന്നത്. തടിയന്റവിട നസീർ, സൂഫിയ മദനി ഉൾപ്പടെ കേസിൽ 13 പ്രതികളുണ്ട്. ഇതിൽ അഞ്ചാം പ്രതി അനൂപ് കുറ്റ സമ്മതം നടത്തിയതിനെ തുടർന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. പ്രതിപ്പട്ടികയിൽ ബാക്കിയുള്ളവർ ഇനി വിചാരണ നേരിടണം.2005 സെപ്റ്റംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പുറപ്പെട്ട തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയന്പത്തൂർ സ്ഫോടനകേസിൽ ജയിലിൽ കഴിയുന്ന പിഡിപി…
Read More