10 വയസുകാരന്റെ അവസരോചിത ഇടപെടൽ! തനിയെ നീങ്ങിയ ബസ് നിർത്തി സഹപാഠികളെ രക്ഷിച്ച് ആദിത്യൻ; കാലടിയില്‍ നടന്ന സംഭവം ഇങ്ങനെ…

കാലടി: വിദ്യാർഥിയായ 10 വയസുള്ള ആദിത്യന്‍റെ അവസരോചിത ഇടപെടൽമൂലം വൻ അപകടം ഒഴിവായി. ഡ്രൈവർ ഇല്ലാത്ത സമയത്ത് നീങ്ങിത്തുടങ്ങിയ സ്കൂൾ ബസിന്‍റെ ബ്രേക്ക് ചവിട്ടി നിർത്തി സഹപാഠികളുടെ രക്ഷകനായി മാറിയിരിക്കുകയാണ് ആദിത്യൻ. ശ്രീമൂലനഗരം അകവൂർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. സ്കൂൾ കഴിഞ്ഞ് കുട്ടികൾ വീട്ടിലേക്ക് പോകാനായി ബസിൽ കയറിയിരിക്കുകയായിരുന്നു. ചെറിയ ഇറക്കമുള്ള ഭാഗത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്. ഡ്രൈവർ ചായ കുടിക്കാനായി അടുത്ത കടയിൽ പോയിരിക്കുകയായിരുന്നു. ഇതിനിടെ ബസ് പതുക്കെ നീങ്ങിതുടങ്ങിയിരുന്നു. ബസിലെ കുട്ടികൾ കരച്ചിലും ബഹളവുമായി ഒച്ചവച്ചു. ഗ്രൗണ്ടിൽ കിടന്ന ബസ് തനിയെ നീങ്ങുന്നത് കണ്ട് ആദിത്യൻ ഓടിവന്നു വണ്ടിയിൽ കയറി ബ്രേക്ക് ചവിട്ടി വാഹനം നിർത്തുകയായിരുന്നു. 25 ഓളം വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ശ്രീമൂലനഗരം പഞ്ചായത്തിലെ ശ്രീഭൂതപുരം വാരിശേരി വീട്ടിൽ രാജേഷിന്‍റെ മകനാണ് ആദിത്യൻ.

Read More

ഡ്യൂട്ടി ഓവർ ആക്കേണ്ട..! പോലീസുകാർ കുഴഞ്ഞുവീഴുന്നു; ഉദ്യോഗസ്ഥർക്ക് നിർദേശം ഇങ്ങനെ…

സ്വന്തം ലേഖകൻ കണ്ണൂർ: കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോലീസുകാർക്ക് ദീർഘനേരം തുടർച്ചയായി ഡ്യൂട്ടി നൽകരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം. റോഡുകളിലും സമരങ്ങൾക്കിടയിലും മറ്റും ദീർഘനേരം ജോലി ചെയ്യുന്ന നിരവധി പോലീസുകാർ കുഴഞ്ഞുവീഴുന്ന സാഹചര്യത്തിലാണ് സ്റ്റേഷൻ ചാർജുള്ള സിഐമാർക്ക് നിർദേശം നൽകിയത്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ സ്റ്റേഷന് പുറത്ത് ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും സൂര്യാഘാതം പ്രതിരോധിക്കാൻ സംവിധാനം ഒരുക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. പലർക്കും 12 മണിക്കൂർ വരെയാണ് ഡ്യൂട്ടി. തുടർച്ചയായുള്ള ഡ്യൂട്ടി പോലീസുകാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മിക്ക സ്റ്റേഷനുകളിലും പോലീസുകാർക്ക് കോവിഡ് ബാധിച്ചിരുന്നു. കോവിഡനന്തര പ്രശ്നങ്ങളും ദീർഘനേരത്തെ ജോലിയും പോലീസുകാരെ മാനസികമായി തളർത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. സ്റ്റേഷനുകളിലെ അംഗസംഖ്യ വർധിപ്പിക്കാതെ നിർദേശംകൊണ്ട് കാര്യമില്ലെന്നാണ് പോലീസുകാർ പറയുന്നത്. പോലീസ് സ്റ്റേഷനുകളിൽ എട്ടു മണിക്കൂർ ഡ്യൂട്ടി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച്…

Read More

സ്ഥാനമാനങ്ങൾ അനർഹർക്ക് പോകുന്നു, പരാതിയുമായി നാല് എംപിമാർ; കെപിസിസി പുനസംഘടന നടപടികൾ നിർത്തി വയ്ക്കാൻ ഹൈക്കമാൻഡ് നിർദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ കെപിസിസി പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കമാൻഡിന്‍റെ നിർദേശം. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനോടാണ് നിർദേശം നൽകിയത്. നാല് എംപിമാരുടെ പരാതികളെ തുടർന്നാണ് ഹൈക്കമാൻഡിന്‍റെ നടപടി. എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, എം.കെ. രാഘവൻ എന്നിവരാണ് പരാതി നൽകിയത്. പുനഃസംഘടന ചർച്ചകളിൽ തങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെപിസിസി, ഡിസിസി ഭാരവാഹിത്വം അനർഹർക്കു ലഭിക്കുകയാണെന്നുമാണ് എംപിമാർ ഉന്നയിച്ചത്. സമവായ നീക്കങ്ങൾ ഒന്നും പരിഗണിക്കാതെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാർട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനെതിരേ നേരത്തെ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ, പാർട്ടി പുനഃസംഘടനയ്ക്കുള്ള എല്ലാ അനുമതിയും ഹൈക്കമാൻഡ് നൽ‌കിയിട്ടുണ്ടെന്നാണ് സുധാകരൻ വ്യക്തമാക്കിയിരുന്നത്. ഇത് വലിയ വാക്…

Read More

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി! മുപ്പതുകാരന് പുതുജീവന്‍

കൊച്ചി: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ബ്ലാക്ക്ഫംഗസ് ബാധമൂലം ദുരിതമനുഭവിച്ച മുപ്പതുകാരന് പുതുജീവന്‍. തലയോട്ടിയുടെ 75 ശതമാനവും കേടുപറ്റി ഗുരുതരാവസ്ഥയിലായ യുവാവിനെയാണ് ത്രീഡി റീകണ്‍സ്ട്രക്ടീവ് സര്‍ജറിയിലൂടെ കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ ന്യൂറോസര്‍ജിക്കല്‍ ടീംസാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത്. ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂകോര്‍മൈകോസിസ് ബാധമൂലം മറ്റൊരു ആശുപത്രിയില്‍ രണ്ടു വര്‍ഷം മുമ്പു തന്നെ തലയോട്ടിയില്‍ വലിയൊരു അസ്ഥിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു യുവാവ് വിധേയനായിരുന്നു. ഈ രോഗിയിലാണ് ഇപ്പോള്‍ വീണ്ടും ശസ്ത്രക്രിയ നടത്തിയത്. ശ്വാസകോശത്തില്‍ മലിനജലം എത്തിയതുമൂലമുണ്ടായ അണുബാധ ന്യൂമോണിയ ആകുകയും പിന്നീട് തലയോട്ടിയില്‍ ഗുരുതരമായ ബ്ലാക്ക് ഫംഗസ് ബാധിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഫംഗല്‍ ബാധയേറ്റ തലയോട്ടിയുടെ 75 ശതമാനവും രണ്ടുവര്‍ഷം മുമ്പ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഇതോടെ രൂപത്തിലും വ്യത്യാസം സംഭവിക്കുകയും കവചം നഷ്ടപ്പെട്ടതിലൂടെ തലച്ചോറിനുള്ള അതീവ ഗുരുതരമായ അപകടസാധ്യതത തുടരുകയും ചെയ്തു.…

Read More

ഷവർമ കഴിച്ചവരുടെ കൈയിൽ നിന്ന് 10 രൂപഅധികം വാങ്ങി; വാക്കുതർക്കത്തിനിടെ മുതലാളിയെ കുത്തി വീഴ്ത്തി യുവാക്കൾ; ഞെട്ടിക്കുന്ന സംഭവം കൊച്ചിയിൽ

കൊച്ചി: ഷവര്‍മ്മയ്ക്ക് 10 രൂപ കൂടുതല്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം കലാശിച്ചത് അടിപിടിയിലും കത്തിക്കുത്തിലും. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള റസ്റ്ററന്‍റില്‍ വ്യാഴാഴ്ച രാത്രിയിലാണ് അക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആവണംകോട് സ്വദേശികളായ ആലക്കട കിരണ്‍(25), ചെറുകുളം നിഥിന്‍(27), അണിയങ്കര വിഷ്ണു(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കടയില്‍ 30,000ത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. കടയുടമ അബ്ദുല്‍ ഗഫൂര്‍, മക്കളായ മുഹമ്മദ് റംഷാദ്, യാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റംഷാദ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ ശ്രീഭൂതപുരത്തെ പ്രവര്‍ത്തിക്കാത്ത ഇഷ്ടികക്കളത്തില്‍ നിന്നും കപ്പത്തോട്ടത്തില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. യുക്രെയിനിൽനിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഉച്ചയോടെ എത്തും; സുരക്ഷിതരായി മടങ്ങിയെത്തുന്നത് 17 മലയാളികൾ ഉൾപ്പെടെ 427 ഇന്ത്യക്കാർ  

Read More

10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട്  സൈജു തങ്കച്ചനെ റാഞ്ചാൻ ശ്രമം ;  കേസിലെ മുഴുവൻ പ്രതികളെയും കുടുക്കി പോലീസ്

വൈപ്പിൻ: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സൈജു തങ്കച്ചനെ കുഴുപ്പിള്ളി ബീച്ചിൽനിന്നു കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച ഏഴംഗസംഘത്തിൽ ഒളിവിലായിരുന്ന ബാക്കി അഞ്ചുപേരെക്കൂടി മുനന്പം പോലീസ് അറസ്റ്റ് ചെയ്തു. എടവനക്കാട് സ്വദേശികളായ താന്നിപ്പിള്ളി രഞ്ചു(40), പഴന്പിള്ളി സന്ദീപ് (30), കക്കാട്ട് അനൂപ് (25), കൊല്ലാട്ടുതറ സിജോയ് (34), ചിരട്ടപ്പുരക്കൽ അമീർഷാ (36) എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികളായ എടവനക്കാട് ഒളിപ്പറന്പിൽ സരുണ്‍ (28), ചെറായി തടലിപ്പറന്പിൽ ഡാനിയേൽ ആന്‍റണി (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുഴുപ്പിള്ളി ബീച്ചിലെ ഹോം സ്റ്റേയിൽനിന്നു 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സൈജു തങ്കച്ചനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. കഴിഞ്ഞ 16നു രാത്രിയിലായിരുന്നു സംഭവം. പോലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയാണെന്നു കരുതി തട്ടിക്കൊണ്ടുപോയി വിലപേശുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാൽ കോടതിയിൽനിന്ന് അറസ്റ്റിനെതിരേ വിധി നേടിയ സൈജു ഒളിവിൽ…

Read More

വൃക്കരോഗികള്‍ക്കായി ഡയാലിസിസ് ചലഞ്ചുമായി ഹൈബി ഈഡന്‍ എംപി

കൊച്ചി: എറണാകുളം ലോകസഭാ മണ്ഡലത്തിലെ ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി ഹൈബി ഈഡന്‍ എംപി ഡയാലിസിസ് ചലഞ്ച് സംഘടിപ്പിക്കുന്നു. വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 750 രൂപ മുടക്കിയാല്‍ ഒരു ഡയാലിസിസ് സ്‌പോണ്‍സര്‍ ചെയ്യാം. ഈ നിരക്കില്‍ ഡയാലിസിസ് ചെയ്തുനല്കുന്ന എല്ലാ ഹോസ്പിറ്റലുകളുമായും സഹകരിക്കും. ചലഞ്ചിലൂടെ പരമാവധി തുക കണ്ടെത്താനാണ് ശ്രമമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. മാര്‍ച്ച് 15 മുതല്‍ എംപി ഓഫീസില്‍ ഡയാലിസിസ് രോഗികള്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ അപേക്ഷിക്കാം. ഒരോ രോഗിക്കും നിശ്ചിത എണ്ണം ഡയാലിസിസ് സൗജന്യമായി നല്കും. എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ അക്കൗ ണ്ടിലേക്കാണ് സ്‌പോണ്‍സര്‍ ചെയ്യുന്ന തുക എത്തുന്നത്. മുന്‍ ഡിഎംഒ ഡോ. ജുനൈദ് റഹ്മാന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അപേക്ഷകളിന്മേല്‍ വിശദമായ പരിശോധന നടത്തും. പത്ത് ഡയാലിസിനുള്ള തുക എറണാകുളം…

Read More

ഉത്സവ സംഘാടകരുടെ താളത്തിനൊത്ത് തുള്ളുന്നുന്ന സമിതി; നാട്ടാന മോണിറ്ററിംഗ് സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം 

  സീമ മോഹന്‍ലാല്‍ കൊച്ചി: സംസ്ഥാനത്ത് നാട്ടാന മോണിറ്ററിംഗ് സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ഉത്സവങ്ങള്‍ക്കും മറ്റു പൊതുപരിപാടികള്‍ക്കും നാട്ടാനകളെ എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍, ആനയ്ക്ക് നേരേയുള്ള അതിക്രമങ്ങള്‍ എന്നിവ തടയാനാണ് നാട്ടാന മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. നാട്ടാന പീഡനം ഒഴിവാക്കാനായി ജില്ല കളക്ടര്‍ നിയമിക്കുന്ന ആറുപേര്‍ സമിതിയില്‍ വേണമെന്നാണു നിഷ്‌കര്‍ഷിക്കുന്നത്.ആന ഉടമ സംഘടനാ ഭാരവാഹി, ഉത്സവ സംഘാടക കമ്മിറ്റിയംഗം, പാപ്പാന്മാരുടെ രണ്ടു സംഘടനകളില്‍നിന്നും ഓരോ ആളുകള്‍ വീതം, ജന്തു ദ്രോഹ നിവാരണ സമിതി പ്രതിനിധി, മൃഗസംരക്ഷ സംഘടനയിലെ ഒരാള്‍ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരിക്കേണ്ടത്. സമിതിയിലേക്ക് വേണ്ട ഭാരവാഹികള്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കി അതാത് ജില്ല കളക്ടര്‍മാരാണ് ഇവരുടെ നിയമനം നടത്തുന്നത്.എന്നാല്‍ 2012 മുതല്‍ ഈ രീതിക്ക് മാറ്റം വന്നിരിക്കുകയാണ്. കളക്ടറുടെ നിയന്ത്രണത്തിലായിരുന്ന ജന്തു ദ്രോഹ നിവാരണ സമിതി പിന്നീട് സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ജില്ല പഞ്ചായത്ത്…

Read More

റോയിക്കെതിരായ പോക്‌സോ കേസ്; മൊഴിയില്‍ പ്രതികള്‍ക്കെതിരേ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍;ജസ്റ്റീസ് പി. ഗോപിനാഥ് വാക്കാൽ പറഞ്ഞതിങ്ങനെ

കൊച്ചി: നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് ഉള്‍പ്പെടെയുള്ളവര്‍ പോക്സോ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജികളില്‍ ഇരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. മൊഴിയില്‍ പ്രതികള്‍ക്കെതിരേ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് വാക്കാല്‍ വ്യക്തമാക്കിയാണ് ജസ്റ്റീസ് പി. ഗോപിനാഥിന്‍റെ ഉത്തരവ്. തുടര്‍ന്ന് ഹര്‍ജികള്‍ 24ലേക്കു മാറ്റി. റോയ് വയലാട്ട്, ബിസിനസ് കണ്‍സള്‍ട്ടന്റ് അഞ്ജലി റീമദേവ്, സൈജു എം. തങ്കച്ചന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ജാമ്യഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. രണ്ടാം പ്രതി സൈജു തങ്കച്ചനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇയാളില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. മൂന്നാം പ്രതിയായ കോഴിക്കോട് സ്വദേശി അഞ്ജലി ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചതായാണ് അറിയുന്നത്. പരാതിക്കാരിയെ പ്രതികള്‍ കൊണ്ടുപോയി…

Read More

കണ്ണീരോടെ കലാലോകം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിൽ

കൊച്ചി/തൃപ്പൂണിത്തുറ: അനുപമമായ അഭിനയമികവുകൊണ്ടു മലയാള സിനിമയില്‍ പതിറ്റാണ്ടുകളോളം തിളങ്ങി നിന്ന നടി കെപിഎസി ലളിത(74)യ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കലാകേരളം. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ കുടുംബവീട്ടിൽ നടക്കും. ചൊവ്വാഴ്ച രാത്രി 10.45-ന് തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ഥിന്‍റെ ഫ്‌ളാറ്റിലായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. കരള്‍ സംബന്ധമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. മരണവിവരം അറിഞ്ഞതുമുതല്‍ തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ഥിന്‍റെ ഫ്‌ളാറ്റിലേക്ക് സിനിമാലോകം ഒഴുകിയെത്തി. രാഷ്ട്രീയ, കല-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. രാത്രി 12-ന് ഭൗതിക ശരീരം ഫ്‌ളാറ്റിന്‍റെ ക്ലബ് ഹൗസില്‍ പൊതുദര്‍ശനത്തിനു വച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, ബാബുരാജ്, ടിനി ടോം, രചന നാരായണന്‍കുട്ടി, നാദിര്‍ഷ, ദിലീപ്, കാവ്യ മാധവന്‍, ഫഹദ് ഫാസില്‍, അമല്‍ നീരദ് , സരയൂ, ബി. ഉണ്ണിക്കൃഷ്ണന്‍, ഇടവേള ബാബു എന്നിവര്‍ ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്ന്…

Read More