കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദിലീപിന്റെ അഭിഭാഷകന് അഡ്വ. ബി. രാമന്പിള്ളയോട് മൊഴി നല്‍കാനായി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയതില്‍ അഭിഭാഷകര്‍ ഇന്ന് പ്രതിഷേധിക്കും. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്കാണ് പ്രതിഷേധം നടക്കുന്നത്.നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അഡ്വ. രാമന്പിള്ളയക്ക് കഴിഞ്ഞ 14-നാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. 16 ന് ചോദ്യം ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്.സാക്ഷിയായ ജിന്സന് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ പീച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നോട്ടീസ്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. അമ്മിണിക്കുട്ടനാണ് അഡ്വ. രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയത്. രാമന്‍പിള്ളയുടെ ഓഫീസിലോ വസതിയിലോ ഫെബ്രുവരി 16 ന് രാവിലെ ഒമ്പതോടെ എത്തി മൊഴി എടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.…
Read MoreCategory: Kochi
47 ലക്ഷത്തിന്റെ സ്വർണം ശരീരത്തിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചെത്തി; മലപ്പുറം സ്വദേശി റഷീദ നെടുമ്പാശേരിയിൽ പിടിയിൽ
നെടുമ്പാശേരി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച യുവതി കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായി. ഇന്നു പുലർച്ചെ സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിൽനിന്ന് എത്തിയ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി റഷീദ (33)യാണ് പിടിയിലായത്. 932 ഗ്രാം സ്വർണമാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്. ചെയിൻ, വള എന്നീ ആഭരണങ്ങളായി വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് 47 ലക്ഷം രൂപ വില വരും. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
Read More700 അടിയോളം ഉയരമുള്ള മല! രാത്രി മല കയറാന്‍ പോയ യുവാവ് മരിച്ചു; ഹൃദയാഘാതമെന്ന് നിഗമനം
കോതമംഗലം: കവളങ്ങാടിന് സമീപം കൊട്ടാരംമുടി (പീച്ചാട്ട് മല) കയറാന്‍ പോയ മൂന്നംഗ സംഘത്തിലെ ഒരാള്‍ മരിച്ചു. നേര്യമംഗലം ചെമ്പന്‍കുഴി മീമ്പാട്ട് റെന്നിയുടെ മകന് ജെറിന് (20) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹയില്ലെന്ന് പോലീസ് പറഞ്ഞു. ജെറിൻ സുഹൃത്തുക്കളായ നേര്യമംഗലം സ്വദേശി അഖില്‍, ചെമ്പന്‍കുഴി സ്വദേശി അഭി ബിജു എന്നിവര്‍ക്കൊപ്പമാണ് ശനിയാഴ്ച രാത്രി 9.30ഓടെ നേര്യമംഗലത്ത് നിന്ന് മല കയറാന്‍ പുറപ്പെട്ടത്. 700 അടിയോളം ഉയരമുള്ള മലമുകളില്‍ പന്ത്രണ്ടോടെ ഇവര്‍ എത്തി. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ജെറിന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചപ്പോള്‍ മറ്റു രണ്ടു പേരുംകൂടി ചുമന്ന് താഴെ എത്തിക്കാന്‍ നടത്തിയ ശ്രമം വിഫലമായപ്പോള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പതിനഞ്ച് മിനിട്ടിനുള്ളില്‍ ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി വാഹനത്തില്‍ ജെറിനെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമാകാമെന്നാണ് പ്രാഥമിക നിഗമനം.
Read Moreഅലീനയെ സ്വന്തമാക്കാൻ ഷാമോൻ പറന്നെത്തി! ഷാമോന്റെ സ്വപ്നമായിരുന്നു വധുവിന്റെ വീട്ടിലേക്ക് നിക്കാഹിന് ആകാശമാർഗം എത്തുക എന്നത്
മൂവാറ്റുപുഴ: ഏവരെയും അമ്പരപ്പിച്ച് ഹെലികോപ്റ്ററിൽ പറന്നെത്തി ഷാമോൻ അലീനയെ സ്വന്തമാക്കി. പെരിങ്ങഴ ഉല്ലാപ്പിള്ളി മ്യാലിപുത്തൻപുരയിൽ ഷാമോൻ ഷാജിയുടെ വിവാഹമാണ് സിനിമാ സ്റ്റൈലിൽ നടന്നത്. സിനിമാ ഷൂട്ടിംഗിന് വാഹനങ്ങൾ എത്തിച്ചുനൽകുന്ന ഷാമോന്റെ സ്വപ്നമായിരുന്നു വധുവിന്റെ വീട്ടിലേക്ക് നിക്കാഹിന് ആകാശമാർഗം എത്തുക എന്നത്. ഇതിനായി സിനിമാ സുഹൃത്തുക്കളുടെ സഹായത്തോടെ സ്വകാര്യഏജൻസിയിൽനിന്ന് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തു. കാളിയാർ ചോലക്കുടിയിൽ അലിയുടെയും അനുവിന്റെയും മകളായ അലീനമോളുമായുള്ള വിവാഹത്തിന് മൂവാറ്റുപുഴ ഇലാഹിയ സ്കൂൾ ഗ്രൗണ്ടിൽനിന്നാണ് ഷാമോൻ ഹെലികോപ്റ്ററിൽ വിവാഹവേദിയിലേക്ക് പുറപ്പെട്ടത്. വിവാഹം കഴിഞ്ഞു തിരിച്ച് വധുവിനൊപ്പം കാറിലായിരുന്നു യാത്ര.
Read Moreപോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തൽ; അഞ്ജലിക്കെതിരേ കേസെടുത്തു
കൊച്ചി: പോക്സോ കേസിലെ ഇരയുടെ പേരു വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിന് പ്രതികളിലൊരാളായ കോഴിക്കോട് സ്വദേശി അഞ്ജലി റീമ ദേവിനെതിരെ കേസെടുത്തു. കൊച്ചി സൈബര്‍ സെല്‍ ആണ് കഴിഞ്ഞദിവസം കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി അഞ്ജലി വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഞ്ജലി പറഞ്ഞത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മൂന്നാംപ്രതിയാണ് അഞ്ജലി. കേസിലെ ഒന്നാം പ്രതി റോയി ജെ. വയലാട്ട്, രണ്ടാം പ്രതി സൈജു തങ്കച്ചന് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
Read Moreസൂപ്പർമാർക്കറ്റിലെ ജീവനക്കാരിയെ ആക്രമിച്ച സംഭവം; ഒളിവിൽ പോയ സതീഷിനെ ബസ് സ്റ്റാന്റിൽ നിന്നും പൊക്കി പോലീസ്
തൃപ്പൂണിത്തുറ: സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയെ ഹെൽമെറ്റ്കൊണ്ട് ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര കിടങ്ങ് റോഡ് കണ്ണാടികോവിലകത്ത് സതീഷ്(43) നെയാണ് ഹിൽപാലസ് സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടവിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അറസ്റ്റ്.മൂവാറ്റുപുഴയിൽനിന്നു മധുരയിലേക്കു കടക്കാൻ ശ്രമിക്കവെ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് ഇയാളെ പിടികൂടിയത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായ പുതിയകാവ് മാളേകാട് അതിർത്തി റോഡിൽ ഷിജി സുധിലാലിനെയാണ് സഹപ്രവർത്തകയുടെ ഭർത്താവായ സതീഷ് ആക്രമിച്ചത്. ഹെൽമെറ്റിനു അടിയേറ്റ് തലയ്ക്കും കൈക്കും സാരമായ പരുക്കേറ്റ ഷിജി ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ്. മിനി ബൈപാസ്-കണ്ണൻകുളങ്ങര റോഡിലെ സൂപ്പർമാർക്കറ്റിൽ ചൊവ്വാഴ്ചയായിരുന്നു അക്രമം നടന്നത്. ബിൽ ചെയ്യുന്ന ഭാഗത്ത് മറ്റൊരുസഹവർത്തകയുമൊത്ത് ഷിജി സംസാരിച്ചു നിൽക്കുന്നതിനിടെ സതീഷ് വന്ന് ആക്രമിക്കുകയായിരുന്നു. ഭാര്യയെ അന്വേഷിച്ച് സൂപ്പർമാർക്കറ്റിലെ ഫോണിലേക്ക്…
Read Moreവിദ്യാർഥിനിയെ നായയെവിട്ട് കടിപ്പിച്ചെന്നു പരാതി; അനിയത്തിയെ നായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരിക്ക് കടിയേൽക്കുകയായിരുന്നു
മൂവാറ്റുപുഴ: സ്കൂൾ വിദ്യാർഥിനിയെ നായയെ വിട്ട് കടിപ്പിച്ചതായി പരാതി. കിഴക്കേക്കരയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയും അനുജത്തിയും കൂടി നടന്നുപോകുമ്പോൾ മങ്ങാട്ട് കവല ഭാഗത്ത് വച്ചാണ് നായ കടിച്ചത്. അനുജത്തിയെ നായയിൽനിന്ന് സംരക്ഷിക്കുന്നതിനിടെ മൂത്തകുട്ടിക്ക് കടിയേൽക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ല. അടുത്തവീട്ടിലെ വളർത്തുനായയുമായി നടക്കാനിറങ്ങിയ അയൽവാസി മനഃപൂർവം നായയെ വിട്ട് കടിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിലും ചൈൽഡ് ലൈനിലും നല്‍കിയിരിക്കുന്ന പരാതി. ഹോം ഗാർഡായി ജോലി ചെയ്യുന്ന വിമുക്തഭടൻ റെജിയുടെ പേരിൽ പോലീസ് കേസെടുത്തു. നായയെ മനഃപൂർവം അഴിച്ചുവിട്ടതല്ലെന്നും കുട്ടികളെ കണ്ടപ്പോൾ കുതിച്ച നായയുടെ കഴുത്തിൽനിന്നു തുടൽ ഊരിപ്പോയതാണെന്നുമാണ് റെജി പറയുന്നത്. പോലീസ് സ്റ്റേഷനിലെത്തി ഇയാൾ മൊഴി നല്കി. റെജിയുടെ സുഹൃത്തായ ബിനുവിന്റേതാണ് നായ. പലപ്പോഴും റെജിയാണ് ഈ നായയെ അഴിക്കുകയും ആഹാരം നല്‍കുകയും ചെയ്യാറുള്ളത്.
Read Moreമകളുടെ അസുഖം മാറ്റാൻ മന്ത്രവാദിനിയുടെ മന്ത്രത്തിനായില്ല; അസുഖം മാറാത്തതിന്റെ വിരോധത്തില്‍ മന്ത്രവാദിയെ കൊന്ന് മുങ്ങിയയാൾ കൊച്ചിയിൽ പിടിയിൽ
കൊച്ചി: ജാര്‍ഖണ്ഡില്‍ മന്ത്രവാദിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കേരളത്തില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടിയില്‍. തൃക്കാക്കര വാഴക്കാലയില്‍ കൂലിപ്പണിചെയ്തുവരികയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ ലോറന്‍സ് സാമന്ദ് (നരേന് സാമന്ദ്-31) ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ജാര്‍ഖണ്ഡ് സാരേക്കല കര്‍സവാന്‍ ജില്ലയിലെ കച്ചായിലാണ് 70 വയസുകാരിയായ മന്ത്രവാദിനിയെ ലോറന്‍സ് കൊലപ്പെടുത്തിയത്. ഇയാളുടെ കുട്ടിയുടെ അസുഖം മാറുന്നതിന് ചികിത്സക്കായി മന്ത്രവാദിനിയെ സമീപിച്ചിരുന്നു. അസുഖം മാറാത്തതിന്റെ വിരോധത്തില്‍ ഇയാള്‍ മന്ത്രവാദിനിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കൊലയ്ക്കുശേഷം രക്ഷപ്പെട്ട പ്രതി പല സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞശേഷം കേരളത്തിലെത്തുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേ ഷണത്തിലാണ് പ്രതിയെ പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.
Read Moreസ്ത്രീയെ അപമാനിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തി! പോലീസിനു നേരേ നായയെ അഴിച്ചുവിട്ടു; മുഖ്യപ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയില്‍
കൊച്ചി: സ്ത്രീയെ അപമാനിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ നേരെ നായയെ അഴിച്ചുവിട്ട കേസില്‍ ഒളിവില്‍ പോയ തമ്മനം എകെജി നഗര്‍ കോളനി സ്വദേശി വിശാല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍. പാലാരിവട്ടം സ്റ്റേഷന് എസ്ഐ ടി.എസ്. രതീഷിനെയും സംഘത്തെയുമാണ് പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയപ്പോള്‍ പ്രതിയുടെ സുഹൃത്തുക്കള്‍ തടയുകയും നായയെ അഴിച്ചുവിട്ട് രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തത്. വഴിയാത്രക്കാരനായ ആളെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചയാളുടെ ഭാര്യയെയാണ് വിശാല്‍ അപമാനിച്ചത്. ഇയാളെ അറസ്റ്റു ചെയ്യുന്നതിനായാണ് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം. യുവതിയെ അപമാനിച്ച കേസില്‍ വിശാലിന്റെ സുഹൃത്തുക്കളായ തമ്മനം എകെജി നഗര്‍ കോളനിയില്‍ അഖില്‍ ജോസഫ്, ആലപ്പുഴ പാതിരപ്പിള്ളി വടക്കേമുഴങ്ങയില് സുവര്‍ണകുമാര്‍ എന്നിവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് അറസ്റ്റിലായ ഇയാളുടെ സുഹൃത്തുക്കള്‍ ആലപ്പുഴ അരൂര്‍ ചിറ്റയില്‍ വീട്ടില്‍ അനീഷ്, തമ്മനം എകെജി കോളനി ചിത്രാജ്ഞലി…
Read Moreകലൂർ പോക്സോ കേസ്! പെൺകുട്ടികൾ കാറില്‍ പോയത് മാതാപിതാക്കളെ കബളിപ്പിച്ച്; പീഡനത്തിന് ഇരയായത് ഒരാള്‍ മാത്രം
കൊച്ചി: കലൂര്‍ പോക്സോ കേസില്‍ പെണ്‍കുട്ടികള്‍ യുവാക്കള്‍ക്കൊപ്പം കാറില്‍ പോയത് മാതാപിതാക്കളെ കബളിപ്പിച്ചെന്ന് പോലീസ്. കുട്ടികളില്‍ ഒരാള്‍ മാത്രമാണ് പീഡനത്തിന് ഇരയായതെന്നും ഡിസിപി പറഞ്ഞു. കഴിഞ്ഞ ദിവസം കലൂരില്‍ വച്ചാണ് അമിത വേഗത്തിലെത്തിയ കാര്‍ ശുചീകരണ തൊഴിലാളിയെ ഇടിച്ച് തെറുപ്പിച്ചത്. സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്. അപകടത്തിന് പിന്നാലെ കാറില്‍ നിന്നും യൂണിഫോമിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളെ മാറ്റിയിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവ കണ്ടെത്തിയിരുന്നു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് യുവാക്കള്‍ ലഹരിമരുന്ന് നല്കി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. സംഭവത്തില്‍ എരൂര്‍ സ്വദേശി ജിത്തു, തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യന്‍ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
Read More