വൈപ്പിന്‍: സുഹൃത്തിന്റെ സഹായത്തോടെ കടയില്‍ കയറി ഒളിച്ചിരുന്ന യുവാവ് കട തുറക്കാനെത്തിയ വിധവയായ യുവതിക്കുനേരേ പീഡനത്തിനു മുതിര്‍ന്നെന്ന് പരാതി. ചെറായിയിലാണ് സംഭവം. കേസിൽ ഒരാളെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ സുഹൃത്തായ ചെറായി സ്വദേശി അഭിലാഷ്(27) ആണ് അറസ്റ്റിലായത്. മുഖ്യ പ്രതിയായ യുവാവ് ഒളിവിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ രാവിലെയാണ് സംഭവം. യുവതി നടത്തുന്ന സ്ഥാപനം സാധാരണ പത്തുമണിക്കാണ് തുറക്കാറ്. എന്നാല്‍ എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് ഒന്നാം പ്രതി സുഹൃത്തിനെക്കൊണ്ട് യുവതിയെ വിളിപ്പിച്ച് സ്ഥാപനം നേരത്തെ തുറപ്പിക്കുകയായിരുന്നു. അതിനു മുമ്പായി യുവാവ് കള്ളത്താക്കോലിട്ട് കട തുറന്ന് അകത്ത് കയറി ഒളിച്ചിരിപ്പുണ്ടായിരുന്നത്രേ. ഈ കെണിയറിയാതെ രാവിലെ കട തുറന്ന് അകത്ത് കയറിയ യുവതിയെ കടയിലെ കര്‍ട്ടനു മറവില്‍ ഒളിച്ചിരുന്ന യുവാവ് കയറി പിടിക്കുകയായിരുന്നത്രേ. യുവതി കുതറിയോടി ഒച്ചവച്ചപ്പോള്‍ ആളുകളെത്തിയതോടെ യുവാവ് രക്ഷപ്പെട്ടു. പിന്നീട് യുവതി മുനമ്പം…
Read MoreCategory: Kochi
പീഡന പരാതിയിൽ സംവിധായകൻ ലിജുവിന് വിലക്ക്; യുവതിക്ക് പിന്തുണയുമായി ഡബ്ല്യൂസിസി
കൊച്ചി: വിവാഹവാഗ്ദാനം നൽകി സംവിധായകൻ ലിജു കൃഷ്ണ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക. പടവെട്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട് ലിജു എടുത്ത താത്കാലിക അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കറും സെക്രട്ടറി ജി.എസ്. വിജയനും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. യുവതിക്ക് പിന്തുണയുമായി സിനിമയിലെ വനിത പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയും രംഗത്തെത്തി. കേസ് തീർപ്പാക്കുന്നതുവരെ ലിജുവിനെ സിനിമ മേഖലയിൽ വിലക്കേർപ്പെടുത്തണമെന്നും എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. ലിജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. നിവിൻ പോളി, മഞ്ജു വാര്യർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നടൻ സണ്ണി വെയിനാണ് നിർമിക്കുന്നത്. ലിജു അറസ്റ്റിലായതിന് പിന്നാലെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു.
Read Moreപീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; സംവിധായകനെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് പൊക്കി പൊലീസ്
കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിനിമാ സംവിധായകൻ അറസ്റ്റിലായി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ലിജു(30)വിനെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് സ്വദേശിനിയായ യുവതിയെ 2020 ഡിസംബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചെ ന്നാണ് പരാതി. ഇന്‍ഫോപാര്‍ക്ക് പോലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണസംഘം കണ്ണൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreവ്ളോഗർ നേഹ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല; കൂടെ താമസിച്ചിരുന്ന സിദ്ധാർഥ് നായർ മയക്കു മരുന്ന് ഉപയോഗിച്ചിരുന്നു; അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
കൊച്ചി: യുട്യൂബ് വ്ളോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശി നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കള്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ നേഹയുടെ അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നേഹ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. നേഹയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കേസുമായി ബന്ധപ്പെട്ട് നില്ക്കുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കള്‍ സംശയം ഉന്നയിക്കുന്നു. നേഹ സ്വയം ജീവിതം നശിപ്പിക്കില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് നേഹയുടെ മൊബൈല്‍ പരിശോധിക്കണമെന്നും വാട്സ്ആപ്പ് ചാറ്റുകളും അന്വേഷണ വിധേയമായി പരിശോധിച്ച് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യണമെന്നും കുടുംബം പരാതിയില്‍ ആവശ്യപ്പെടുന്നു. നേഹ താമസിച്ചിരുന്ന മുറിയില്‍ നിന്നും ലഹരി മരുന്ന കണ്ടെത്തിയതിന് പിന്നില്‍ കേസില്‍ ഉള്‍പ്പെട്ട ചിലരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായും കുടുബം ആരോപണമുന്നയിച്ചിരുന്നു. അതേസമയം നേഹയ്ക്കൊപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ്…
Read Moreപതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ! യുവാവ് അറസ്റ്റില്‍…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പിടിയില്‍. ചെന്ത്രാപ്പിന്നി ഈസ്റ്റ് മഠത്തിക്കുളം സ്വദേശി നിധീഷിനെയാണ് (23) കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറു വയസുള്ള പെണ്‍കുട്ടിയുമായി പ്രണയം നടിച്ച് അടുത്തു കൂടിയ നിധീഷ് വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. നിധീഷ് താമസിക്കുന്ന വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കയ്പമംഗലം എസ്എച്ച്ഒ സുബീഷ് മോനും സംഘവുമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Read Moreപതിനേഴുകാരിയുടെ മൊഴിയിലെ വെളിപ്പെടുത്തലുകള്‍ അസ്വസ്ഥതയുളവാക്കുന്നു; നമ്പര്‍ 18 ഹോട്ടലുടമ റോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അഞ്ചിന്
കൊച്ചി: പോക്സോ കേസില്‍ പ്രതികളായ നമ്പര്‍ 18 ഹോട്ടലുടമ റോയ് ജെ. വയലാട്ട്, അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചന് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി അഞ്ചിനു സ്പെഷല്‍ സിറ്റിംഗ് നടത്തി വാദം കേള്‍ക്കാനായി മാറ്റി. ജസ്റ്റീസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേസിലെ ഇരയുടെ രഹസ്യ മൊഴി ഹര്‍ജികളില്‍ സിംഗിള്‍ബെഞ്ച് പരിശോധിച്ചിരുന്നു. പതിനേഴുകാരിയുടെ മൊഴിയിലെ ചില വെളിപ്പെടുത്തലുകള്‍ അസ്വസ്ഥതയുളവാക്കുന്നതാണെന്ന് ഇന്നലെ ഹര്‍ജികളില്‍ സിംഗിള്‍ബെഞ്ച് വാക്കാല്‍ പറഞ്ഞു. തുടര്‍ന്നാണ് വിശദമായി വാദം കേള്‍ക്കാന്‍ ഹര്‍ജികള്‍ മാറ്റിയത്. അഞ്ജലിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് റോയ് ജെ. വയലാട്ട് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ പോക്സോ കേസ് എടുത്തത്. 2021 ഒക്ടോബറില്‍ അഞ്ജലിയ്ക്കൊപ്പം താനും മകളും ബിസിനസ് മീറ്റിംഗിനായി നമ്പര്‍ 18 ഹോട്ടലിലെത്തിയെന്നും റോയ് വയലാട്ട് തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ഇവിടെ വച്ച് ഉപദ്രവിച്ചെന്നുമാണ് പരാതിക്കാരി…
Read Moreവിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് ഭീഷണി;അറസ്റ്റിലായ മഹേന്ദ്രൻ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി
കൊച്ചി: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടിലെത്തി അസഭ്യം പറയുകയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവാവ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി. സംഭവവുമായി ബന്ധപ്പെട്ട് കടവന്ത്ര ഗാന്ധിനഗര്‍ കോളനിയില്‍ വീട്ടുനമ്പര്‍ ഒമ്പതില്‍ താമസിക്കുന്ന മഹേന്ദ്രനെ കഴിഞ്ഞ ദിവസം കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊച്ചി സിറ്റി പോലീസിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ മോഷണം, അടിപിടി ഉള്‍പ്പെടെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒന്നിനു രാത്രി 10.30ഓടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മഹേന്ദ്രന് പിതാവിനെ അസഭ്യം പറയുകയും വീടിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞ അമ്മയോട് മകളെ ആസിഡ് എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളാണ് മഹേന്ദ്രന്.
Read Moreയുക്രെയ്നിലെ വെടിയൊച്ചകൾ; മെഡിക്കൽ വിദ്യാഭ്യാസ സ്വപ്നങ്ങളിൽ കരിനിഴലാവുന്നു
കൊച്ചി: യുദ്ധം നിലയ്ക്കാത്ത യുക്രെയ്നിൽ ആശങ്കയുടെ കാർമേഘങ്ങൾ പരക്കുന്നത് മെഡിക്കൽ വിദ്യാഭ്യാസം സ്വപ്നം കണ്ട് അവിടെ പറന്നിറങ്ങിയ ആയിരക്കണക്കിനു വിദ്യാർഥികളുടെ കരിയറിന്റെ ആകാശങ്ങളിൽക്കൂടിയാണ്. ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള മെഡിക്കൽ വിദ്യാർഥികളുടെ യൂറോപ്പിലെ ഇഷ്ടപ്പെട്ട പഠനമേഖലയിലേക്കാണ് മിസൈലുകളും ഷെല്ലുകളും ഇപ്പോഴും വർഷിക്കപ്പെടുന്നത്. യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു താരതമ്യേന കുറഞ്ഞ ചെലവിൽ സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാമെന്നതാണ് യുക്രെയ്നെ വിദേശ വിദ്യാർഥികൾക്കു പ്രിയങ്കരമാക്കുന്നത്. 15- 18 ലക്ഷം രൂപയ്ക്ക് അവിടെ ആറു വർഷത്തെ എംബിബിഎസ് പഠനം പൂർത്തിയാക്കാനാകുമെന്നു അവിടെ പഠിക്കുന്ന വിദ്യാർഥികൾ പറയുന്നു. പ്രതിവർഷം ശരാശരി മൂന്നര ലക്ഷം രൂപയാണ് ഫീസായി നൽകേണ്ടിവരിക. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ പത്തു ലക്ഷം രൂപ വരെ വാർഷിക ഫീസ് വരുന്പോഴാണ് യുക്രെയ്നിൽ കുറഞ്ഞ ഫീസിന് മെഡിക്കൽ പഠനം സാധ്യമാകുന്നത്. ജർമനിയിലും ഹോളണ്ടിലും ഫ്രാൻസിലും ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നുണ്ട്.…
Read Moreപോലീസിനെ കണ്ടപ്പോൾ യുവാവിന് വല്ലാത്തൊരു പരിഭ്രാന്തി; സംശയം തോന്നി പരിശോധിച്ചപ്പോൾ കിട്ടിയത് 8 ഗ്രാം എംഡിഎംഎ ഗുളികകൾ
കൊച്ചി: പോണേക്കരയില്‍ എംഡിഎംഎ മയക്കുമരുന്നുമായി പിടിയിലായ കാസര്‍കോഡ് ബേക്കല്‍ ഫാത്തിമ മന്‍സിലില്‍ അബ്ദുള്‍ സലാ(26)മിനെ കുടുക്കിയത് പോലീസിനെ കണ്ടപ്പോഴുള്ള പരിഭ്രാന്തി. പോണേക്കര ജവാന്ക്രോസ് റോഡിലുള്ള ഫ്ളാറ്റിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇരിക്കുകയായിരുന്ന അബ്ദുള്‍ സലാം. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അവിടെയെത്തിയ പോലീസ് സംഘത്തെ കണ്ട് ഇദ്ദേഹം പരി്ഭ്രാന്തനായി. ഇതുകണ്ടപ്പോള്‍ സംശയം തോന്നിയ പോലീസ് കാറില്‍ പരിശോധന നടത്തുകയാണുണ്ടായത്. ഇയാളില്‍ നിന്നും 8.120 ഗ്രാം എംഡിഎംഎ ഗുളികകളും 380 മില്ലിഗ്രാം വെള്ള രൂപത്തിലുള്ള എംഡിഎംഎയുമാണ് എളമക്കര പോലീസ് പിടിച്ചെടുത്തത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreവിദേശത്തുനിന്നെത്തിയ ഭർത്താവുമായി വീട്ടിലേക്ക് മടങ്ങും വഴി ദുരന്തം പാഞ്ഞെത്തി; വീട്ടമ്മയുൾപ്പെടെ രണ്ട് മരണം
മൂവാറ്റുപുഴ: എംസി റോഡിൽ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാർ ഡ്രൈവർ ചങ്ങനാശേരി പുതുപ്പറന്പിൽ മുഹമ്മദ് ഇസ്മയിൽ (25), യാത്രക്കാരി ചങ്ങനാശേരി തോപ്പിൽ ശ്യാമള (60) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ശ്യാമളയുടെ ഭർത്താവ് ദാമോദരൻ (65), ശ്യാമളയുടെ സഹോദരൻ അനിൽകുമാർ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ 3.15 ഓടെ ആയിരുന്നു അപകടം. വിദേശത്തുനിന്നെത്തിയ ശ്യാമളയുടെ ഭർത്താവ് ദാമോദരനെ നെടുന്പാശേരി വിമാനത്താവളത്തിൽനിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിനിടെ ഈസ്റ്റ് മാറാടിയിൽവച്ച് എതിരേ വന്ന നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു.
Read More