പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യ എന്ന നിഗമനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഒടുവില്‍ അയാളെ കണ്ടെത്തി! പ്രതി, പ്രായപൂർത്തിയാകാത്ത ആൺ സുഹൃത്ത്

ആലങ്ങാട്: ആലുവ വെളിയത്തുനാട് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ തടിക്കക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺ സുഹൃത്ത് പിടിയിൽ. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സക്കറിയാ മാത്യുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. ആണ്‍സുഹൃത്തിൽനിന്ന് പെൺകുട്ടി ലൈംഗികാതിക്രമം നേരിട്ടുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പോലീസ് നടപടി. കഴിഞ്ഞ 22ന് തടിക്കക്കടവ് പ്രദേശത്തുനിന്ന് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം 23ന് തടിക്കക്കടവ് പുഴയിൽ നിന്നു കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനയെത്തുടര്‍ന്നാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യ എന്ന നിഗമനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പുതിയ വഴിത്തിരിവുണ്ടായിട്ടും അന്വേഷണം കാര്യക്ഷമമാക്കാതിരുന്ന സാഹചര്യത്തിലാണ് കേസ് നർക്കോട്ടിക്സെൽ ഡിവൈഎസ്പി സക്കറിയാ മാത്യുവിനെ കേസ് എൽപ്പിച്ചത്. പ്രതിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുമ്പിൽ ഹാജരാക്കി. ആലങ്ങാട്: ആലുവ വെളിയത്തുനാട്…

Read More

മെട്രോ ചിരിക്കും, സൂര്യനെ നോക്കി..! മെട്രോയ്ക്ക് ആവശ്യമുള്ള വൈദ്യതി മുഴുവന്‍ സൗരോര്‍ജത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന നിലയിലേക്ക് എത്തിക്കുമെന്ന് എംഡി

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പ്രവര്‍ത്തനത്തിന് കൂടുതല്‍ സൗരോര്‍ജം പകരുന്നതിനായി പുതിയ പവർ പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു. ഇതോടെ മൊത്തം വൈദ്യുതി ആവശ്യത്തിന്‍റെ 42 ശതമാനവും സൗരോർജത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന കമ്പനിയായി കെഎംആര്‍എല്‍ മാറി. ആവശ്യമായ വൈദ്യുതിയുടെ പരമാവധിയും കൊച്ചി മെട്രോയുടെ പരിസരപ്രദേശങ്ങളില്‍നിന്ന് സൗരോർജം ഉപയോഗിച്ച് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. പ്രധാനമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ പാരമ്പര്യേതര ഊര്‍ജ ഉറവിടങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കെഎംആര്‍എല്‍ ലക്ഷ്യമിടുന്നുണ്ട്. ഭാവിയിൽ പ്രവർത്തനം മുഴുവൻ സൗരോർജത്തിൽമുട്ടം യാര്‍ഡില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റയാണ് 824.1 കെഡബ്ലുപി (കിലോ വാട്ട് പീക്ക്) ശേഷിയുള്ള പ്ലാന്‍റ് ഉദ്ഘാടനം ചെയ്തത്. ആവശ്യമുള്ള വൈദ്യുതി മുഴുവന്‍ സൗരോര്‍ജത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന നിലയിലേക്കു കമ്പനിയെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡയറക്ടര്‍ സിസ്റ്റംസ് ഡി.കെ. സിന്‍ഹ, ചീഫ് ജനറല്‍ മാനേജര്‍ എ.ആര്‍. രാജേന്ദ്രന്‍, ജനറല്‍ മാനേജര്‍മാരായ എ. മണികണ്ഠന്‍,…

Read More

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ നാരായണനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി; കാരണം ഇതാണ്

കൊച്ചി: കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന്‍ നാരായണനെ(45) റിമാന്‍ഡ് ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശി നാരായണനെ കഴിഞ്ഞ ദിവസമാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. ചികിത്സയിലുള്ള പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ആത്മഹത്യ പ്രവണതയുള്ളതിനാല്‍ നാരായണനെ ചികിത്സയ്ക്കായി തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ചികിത്സയ്ക്കു ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുന്നതടക്കമുള്ള നിയമനടപടിയിലേക്ക് കടക്കുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 31നാണ് ഭാര്യ ജോയാമോള്‍(33), മക്കളായ ലക്ഷ്മീകാന്ത്(8), അശ്വന്ത്(4) എന്നിവരെ നാരായണന്‍ കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇയാള്‍ സ്വയം കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.

Read More

വൈറ്റിലയിലേക്കുള്ള റോഡില്‍ വച്ച് ബിച്ചുവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും..! എഎസ്‌ഐയെ കുത്തിയ മോഷ്ടാവിനെ പിടികൂടുന്ന ദൃശ്യം പുറത്ത്

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപം എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ഗിരീഷ് കുമാറിനെ പേനാക്കത്തിക്ക് കുത്തിപ്പരിക്കേല്‍പിച്ച ബൈക്ക് മോഷ്ടാവ് ബിച്ചുവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുന്നതിന്‍റെ ദൃശ്യം പുറത്ത്. ആദ്യം വൈറ്റിലയിലേക്കുള്ള റോഡില്‍ വച്ച് ബിച്ചുവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഇടപ്പള്ളി ജംഗ്ഷനിലേക്കു വന്ന ബിച്ചുവിനെ അവിടെ വച്ചു പോലീസ് വളഞ്ഞിട്ടു പിടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ ഓടിയ എഎസ്‌ഐ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, ബിച്ചു എഎസ്‌ഐയുടെ കൈയില്‍ പേനാക്കത്തിക്ക് കുത്തി. ഇതിനിടെ മറ്റു പോലീസുകാര്‍ സാഹസികമായി കീഴടക്കുകയായിരുന്നു.

Read More

പ്രാതലിനു ലഭിച്ച പുട്ട് ഉപരാഷ്ട്രപതിക്കും പത്നിക്കും ഇഷ്ടപ്പെട്ടു; മടങ്ങിയത് പുട്ടുകുറ്റികളുമായി; സർക്കാർ അതിഥി മന്ദിരത്തിലെ വിഭവങ്ങളിൽ സംതൃപ്തി

  കൊച്ചി: നാലുദിവസത്തെ കേരള-ലക്ഷദ്വീപ് സന്ദര്‍ശനം കഴിഞ്ഞ് ഉപരാഷ‌്ട്രപതി കൊച്ചിയില്‍നിന്നു തിങ്കളാഴ്ച മടങ്ങിയത് പുട്ടുകുറ്റികളുമായി. എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ പ്രാതലിനു ലഭിച്ച പുട്ടാണ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനും പത്നി ഉഷയ്ക്കും ഏറെ ഇഷ്ടപ്പെട്ടത്. പുട്ട് ഉണ്ടാക്കുന്ന വിധം ചോദിച്ചു മനസിലാക്കിയ ഉപരാഷ്ട്രപതിയുടെ പത്‌നി ചിരട്ട പുട്ടുകുറ്റിയും സ്റ്റീല്‍പുട്ടുകുറ്റിയും പണം നൽകി വാങ്ങിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ രണ്ട്, മൂന്ന് തിയതികളിലാണ് ഇവര്‍ താമസിച്ചത്. ഇവിടെ ലഭിച്ച വിഭവങ്ങളില്‍ പൂര്‍ണതൃപ്തി ഇരുവരും രേഖപ്പെടുത്തി. കേരളീയരീതിയില്‍ വറുത്ത തിരുതയും കരിമീന്‍ പൊള്ളിച്ചതും മുതല്‍ വാഴയിലയിലെ സദ്യ വരെ ആസ്വദിച്ചു കഴിച്ചു. കായല്‍ മത്സ്യങ്ങളാണ് കൂടുതലും ആസ്വദിച്ചത്. 21 വിഭവങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു.

Read More

അവൾക്കൊപ്പം! മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഡബ്ല്യുസിസി

  കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രിയോട് നീതി നടത്തണമെന്ന് ആവശ്യപ്പെട്ട് മലയാള സിനിമയിലെ വനിതാകൂട്ടായ്‌മയായ ഡബ്ല്യുസിസി. സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയോടും സർക്കാരിനോടും ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്‍റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് തങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സംഘടന പറയുന്നു. അവൾക്കൊപ്പമെന്ന ഹാഷ്ടാഗും ഫേസ്ബുക്കിൽ നൽകിയിട്ടുണ്ട്.

Read More

കടവന്ത്രയിൽ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസ്; ഗൃഹനാഥന്‍റെ അറസ്റ്റ് വൈകും

കൊച്ചി: കടവന്ത്രയില്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ഗൃഹനാഥന്‍റെ അറസ്റ്റ് വൈകും. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗൃഹനാഥന്‍ നാരായണന്‍ അപകടനില തരണം ചെയ്തെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായശേഷമാകും അറസ്റ്റ് നടപടികളിലേക്ക് കടക്കുകയെന്ന് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എസ്. ഫൈസല്‍ പറഞ്ഞു. സംഭവശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച നാരായണനെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ശനിയാഴ്ചയാണ് നാരായണന്‍, ഭാര്യ ജോയമോള്‍ (33), മക്കളായ ലക്ഷ്മികാന്ത് (8), അശ്വന്ത് (5)എന്നിവരെ ഉറക്കഗുളിക നല്‍കി കിടത്തിയ ശേഷം ഷൂലെയ്സ് ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയത്. ഇവരുടെ സംസ്‌കാരം കഴിഞ്ഞ ദിവസം നടന്നു. സംഭവത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച നാരായണനെ കൈകളിലും കഴുത്തിലും മുറിവേറ്റ നിലയിലുമാണ് കണ്ടെത്തിയത്. വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടര്‍ന്ന് ജോയാമോളുടെ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. സംഭവം കണ്ട ജോയമോളുടെ സഹോദരന്‍ നാട്ടുകാരെ വിളിച്ചുകൂട്ടിയ ശേഷം പോലീസില്‍ വിവരം…

Read More

ഇടപ്പള്ളിയില്‍ വാഹനങ്ങളുടെ കൂട്ടയിടി; നിയന്ത്രണം വിട്ട കെഎസ്ആർടിസി ലോറിക്ക് പിന്നിലിടിച്ചതോടെയായിരുന്നു അപകടം;  35 പേര്‍ക്ക് പരിക്ക്

കൊച്ചി: ഇടപ്പള്ളിയില്‍ വാഹനങ്ങളുടെ കൂട്ടയിടി. ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് വാനിലും ടെന്പോയിലും ബൈക്കിലും ഇടിച്ച് 35 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന 20 പേര്‍ക്കും അയ്യപ്പഭക്തരില്‍ 12 പേര്‍ക്കും വാനിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും ഒരു ബൈക്ക് യാത്രികനുമാണ് നിസാര പരിക്കേറ്റത്. ഇവർക്ക് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി. ഇടപ്പള്ളി ജംഗ്ഷനില്‍ ഇന്നു രാവിലെ എട്ടിനായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നു കെഎസ്ആര്‍ടിസി ബസ് ആദ്യം മിനി ലോറിയിലാണ് ഇടിച്ചത്. മിനിലോറി ശബരിമല തീര്‍ഥാടകരുടെ വാഹനത്തില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ഈ വാഹനം മുന്നോട്ടു ചെന്ന് മറ്റൊരു ബൈക്കിലും ഇടിച്ചു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അയ്യപ്പഭക്തര്‍ ആന്ധ്രയില്‍ നിന്നുള്ളവരാണ്. കെഎസ്ആര്‍ടിസി ബസ് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു.

Read More

കിഴക്കമ്പലം ആക്രമണം; നാലു പ്രതികളുടെ ചോദ്യംചെയ്യല്‍ തുടരുന്നു; റിപ്പോർട്ട് നൽകാനൊരുങ്ങി ലേബര്‍ കമ്മീഷണര്‍

കൊച്ചി: കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച് വാഹനം കത്തിച്ച കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇവരെ ചോദ്യം ചെയ്യുന്നതില്‍നിന്ന് സംഘര്‍ഷത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ചു വിശദമായി അന്വേഷിക്കാനാണ് പോലീസ് നീക്കം. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളും മണിപ്പൂര്‍ സ്വദേശികളുമായ ടി.എച്ച്. ഗുല്‍സന്‍ സിംഗ്(24), സെര്‍ട്ടോ ഹെന്‍ജകുപ്പ് കോം (24 ), മെയ്‌രംബാം ബോയ്ച്ച സിംഗ് (24), 14-ാം പ്രതിയും ജാര്‍ഖണ്ട് സ്വദേശിയുമായ ലൂയിസ് ഹെബ്ബ്രോന്‍ (21) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കോലഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജനുവരി ഒന്നുവരെയാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ഇന്നലെ കിറ്റെക്‌സിലെ തൊഴിലാളി ക്യാമ്പില്‍ ഇവരെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പരിശോധനയില്‍ ലേബര്‍ ക്യാന്പില്‍നിന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ ഐഡി കാര്‍ഡ് കണ്ടെത്തിയിരുന്നു.…

Read More

ആ കെട്ടുകൾ അഴിച്ചില്ലായിരുന്നെങ്കിൽ… കത്തികൊണ്ടു കുത്തിവീഴ്ത്തി, മരിച്ചെന്നു കരുതി  കത്തിച്ചു;  ജിത്തുവിന്‍റെ കൈകൾ കെട്ടിയിട്ട് പുറത്തുപോയ മാതാപിതാക്കൾ പിന്നെ കണ്ടത്…

പറവൂർ: പറവൂർ പെരുവാരത്ത് വീട്ടിനുള്ളിൽ യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ സഹോദരിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. തുടർന്നു കോടതിയിൽ ഹാജരാക്കും. പെരുവാരം പനോരമ നഗറിൽ അറയ്ക്കപറമ്പ് ശിവാനന്ദന്‍റെ മകൾ വിസ്മയയാണ്(25) പൊള്ളലേറ് മരിച്ചത്. കേസിൽ സഹോദരി ജിത്തു (22) ഇന്നലെ പോലീസിന്‍റെ പിടിയിലായിരുന്നു. കുത്തിവീഴ്ത്തി, മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. സഹോദരിമാർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.മാതാപിതാക്കൾ ആലുവയിലെ ആശുപത്രിയിൽ പോയതായിരുന്നു. ജിത്തുവിന്‍റെ അക്രമ സ്വഭാവം ഭയന്ന് കൈകൾ ബന്ധിച്ചാണ് ഇവർ പോയത്. എന്നാൽ പ്രാഥമിക ആവശ്യം പറഞ്ഞ് കെട്ടഴിപ്പിച്ച ജിത്തു വിസ്മയുമായി വാക്കുതർക്കത്തിലാകുകയും പ്രകോപിതയായി കത്തിക്കൊണ്ട് കുത്തുകയുമായിരുന്നു. കുത്തേറ്റ് കുഴഞ്ഞു വീണ വിസ്മയ മരിച്ചെന്നു കരുതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. വീടിന്‍റെ ഗേയ്റ്റ് പൂട്ടിയിരുന്നതിനാൽ ഇതിനു ശേഷം പിൻവശം വഴി പുറത്ത് കടന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് ജിത്തു പോലീസിനോട് മൊഴി…

Read More