കഞ്ചാവ് അടിച്ച് പ്രശ്നമുണ്ടാക്കിയാൽ നടപടി, വനിതകളുടെ പരാതികള്‍ പരിഹരിക്കാന്‍ അഞ്ചംഗ കമ്മിറ്റി; അമ്മയുടെ നിയമാവലി പരിഷ്‌കരിച്ചതോടെ  ചില നടിമാർ തിരിച്ചു വന്നേക്കും

  കൊച്ചി: വനിതാ അംഗങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരണം ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തി താരസംഘടനയായ അമ്മയുടെ നിയമാവലി പരിഷ്‌കരിച്ചതോടെ രേവതി ഉള്‍പ്പെടെയുള്ള നടിമാര്‍ തിരിച്ചുവന്നേക്കുമെന്നു സൂചന. വനിതകളുടെ പരാതികള്‍ പരിഹരിക്കാന്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കലാണ് പ്രധാന ഭേദഗതി. അമ്മ നിര്‍വാഹക സമിതി അംഗമായിരിക്കും അധ്യക്ഷ. പുറത്തുനിന്ന് ഒരു ഉദ്യോഗസ്ഥയും കമ്മിറ്റി അംഗമാകും. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍തന്നെ സമിതി രൂപീകരിക്കും. സിനിമയിലെ വനിതകളുടെ കൂട്ടായ്മയുടെ ആവശ്യമായിരുന്നു സമിതി രൂപീകരണം. ഇതു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിന്‍റെയും അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്തിയത്. ലഹരിവസ്തുക്കള്‍, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയാല്‍ അംഗങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനും നിയമാവലിയില്‍ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍വഴി തെറ്റായ പ്രചരണം നടത്തുന്ന അംഗങ്ങള്‍ക്ക് താക്കീത് നല്‍കാനും ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കാനും നിര്‍വാഹക സമിതിക്ക് അധികാരമുണ്ട്. അംഗങ്ങള്‍ക്ക് പുറമെ പൊതുസമൂഹത്തിന് കൂടുതല്‍ ക്ഷേമപരിപാടികള്‍ നടപ്പാക്കാനും തീരുമാനിച്ചതായി…

Read More

കോവിഡ് മൂലം ഒരു വർഷം ജോലി നഷ്ടപ്പെട്ടു വീട്ടിൽ നിന്ന യുവാവിന് സ്വകാര്യ ലാബ് നല്‍കിയത് മുട്ടന്‍പണി! നല്‍കിയത് മുട്ടന്‍പണി

കോഴഞ്ചേരി: കോവിഡ് മൂലം ഒരു വർഷം ജോലി നഷ്ടപ്പെട്ടു വീട്ടിൽ നിന്ന യുവാവിന് തിരികെ കുവൈറ്റിന് മടങ്ങാനുളള അവസരം സ്വകാര്യ ലാബിലെ ആർടിപിസിആർ പരിശോധന ഫലത്തിലെ പിഴവ് മൂലം നഷ്ടമായി.‌ തോട്ടപ്പുഴശേരി പഞ്ചായത്തിലെ കുറിയന്നൂർ ചിറപ്പുറത്ത് ജിജോ ജേക്കബ് ജോർജിനാണ് ലാബിലെ പിഴവിൽ യാത്ര മുടങ്ങിയതും വിമാന യാത്രാക്കൂലി പൂർണമായി നഷ്ടമായതും. ശനിയാഴ്ച ഇത്തിഹാദ് എയർവേയ്സിൽ പോകാനായി ടിക്കറ്റ് എടുത്ത ശേഷം 16 ന് എറണാകുളം രവിപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ലാബിന്‍റെ തിരുവല്ല ലാബോറട്ടറിയിൽ ആർടിപിസിആർ പരിശോധന നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.23 ന് ലഭിച്ച റിപ്പോർട്ടിൽ ജിജോ കോവിഡ് പോസിറ്റീവാണെന്ന ഫലം വന്നു. എട്ടുമാസം ഗർഭിണിയായ ഭാര്യയും ജിജോയുടെ മാതാപിതാക്കളും ഭാര്യയുടെ മാതാപിതാക്കളും 98കാരിയായ ജിജോയുടെ മുത്തശിയും അടക്കമുളളവർ ഇതുമൂലം രോഗഭീതിയിലാകുകയും ഒപ്പം വിമാന ടിക്കറ്റ് പണം തിരികെ ലഭിക്കാതാകുകയും ചെയ്തു. രോഗ ലക്ഷണം…

Read More

ജൂനിയർ മാൻഡ്രേക്ക് സ്റ്റൈൽ! ആലുവ സ്റ്റേഷനിലെ പ്രശ്നങ്ങൾക്കു പിന്നിൽ തൊണ്ടിമുതലോ? ഒരു വിഭാഗം പോലീസുകാർക്കു പേടി

ആലുവ: തുടർച്ചയായി ആലുവ ഈസ്റ്റ് പോലീസ് പ്രശ്നങ്ങളിൽ ചെന്നു ചാടുന്നതിനു പിന്നിൽ വിഗ്രഹദോഷമാണോയെന്ന പേടിയുമായി ഏതാനും പോലീസുകാർ. ജൂനിയർ മാൻഡ്രേക്ക് സിനിമയെ ഒാർമപ്പെടുത്തുന്ന വാദവുമായിട്ടാണ് ചിലർ രംഗത്തുവന്നിരിക്കുന്നത്. തൊണ്ടിമുതലായി സ്റ്റേഷനിൽ ഒരു വിഗ്രഹം സൂക്ഷിച്ചിട്ടുണ്ട്. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമാണെന്നാണ് ചില പോലീസുകാർ പറയുന്നത്. ഇവർ ചേർന്ന് പ്രശ്നത്തിനു പ്രതിവിധി തേടാനുള്ള ശ്രമത്തിലാണിപ്പോൾ. ആലുവ തുരുത്തിലെ ഒരു കാവിൽനിന്നു വർഷങ്ങൾക്കു മുമ്പ് കരിങ്കൽ വിഗ്രഹം കാണാതായിരുന്നു. പോലീസ് അന്വേഷണത്തിൽ പിന്നീട് പെരിയാർ തീരത്തുനിന്നും ഇതു കണ്ടെത്തുകയും ചെയ്തു. കോടതിയിൽ തൊണ്ടിമുതലായി വിഗ്രഹം സമർപ്പിച്ചെങ്കിലും സൂക്ഷിക്കാൻ പോലീസിനെത്തന്നെ കോടതി ഏൽപ്പിക്കുകയായിരുന്നു. പഴയ പോലീസ് സ്റ്റേഷനിൽ സുരക്ഷിത സ്ഥലത്തായിരുന്നു ഇതു സൂക്ഷിച്ചിരുന്നത്. എന്നാൽ, സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്കു മാറിയപ്പോൾ വിഗ്രഹത്തോടു കാണിക്കുന്ന അവഗണനയാണ് ദുർനിമിത്തങ്ങൾക്കു കാരണമെന്നാണ് പോലീസുകാരിൽ ചിലരുടെ പേടി. മോഫിയ പർവീണിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ ഈസ്റ്റ് പോലീസിനെതിരേ നിരവധി…

Read More

വണ്ടിപ്പെരിയാർ മയക്കുമരുന്ന് കേസ്! അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചിരുന്നത്‌ ടോമി; കഴിഞ്ഞ ഫെബ്രുവരി 26-നാണ് കേസിന് ആസ്പദമായ സംഭവം

കൊച്ചി: വണ്ടിപ്പെരിയാര്‍ മയക്കുമരുന്നു കേസില്‍ ഇടപാടുകാരില്‍നിന്ന് വാങ്ങിയ കഞ്ചാവിന്‍റെ തുക അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരുന്നത് കൗസല്യ ടോമിയെന്ന ഇടുക്കി കട്ടപ്പന നെടുംപ്പുറത്ത് ടോമി അലക്‌സെന്ന് (52) എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. കേസിലെ മറ്റൊരു പ്രതിയായ കെണിയന്‍ ഷാജി എന്ന ഇടുക്കി ഉടുമ്പഞ്ചോല വടക്കേപുത്തന്‍പുരയ്ക്കല്‍ ഷാജി (54) നിര്‍ദേശിക്കുന്ന അക്കൗണ്ടുകളിലേക്കാണ് ടോമി പണം നിക്ഷേപിച്ചിരുന്നതെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 26-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 20 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും ആന്ധ്രയില്‍നിന്ന് കാറില്‍ കേരളത്തില്‍ എത്തിച്ച മൂന്നു യുവാക്കളെ കുമളി എക്‌സൈസ് സംഘം ചെക്ക് പോസ്റ്റില്‍ വച്ച് പിടികൂടിയിരുന്നു. ഇതിന്‍റെ തുടര്‍ അന്വേഷണത്തിലാണ് ടോമിയും ഷാജിയും പിടിയിലായത്. സംഭവത്തിനുശേഷം ടോമി ഒളിവില്‍ പോയിരുന്നു. പ്രതിക്കെതിരേ എക്‌സൈസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മയക്കുമരുന്ന് ഇടപാടിലൂടെ…

Read More

മോന്‍സനെതിരായ പീഡനക്കേസ്; മൂന്നു കേസുകളില്‍കൂടി അന്വേഷണം പുരോഗമിക്കുന്നു

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരേ മൂന്നു പീഡന കേസില്‍കൂടി അന്വേഷണം പുരോഗമിക്കുന്നു. ഇതിലെയും കുറ്റപത്രം ക്രൈംബ്രഞ്ച് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മോന്‍സൻ മാവുങ്കലിനെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗികാതിക്രമക്കേസുകളില്‍ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയുള്ള സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2019-ല്‍ കലൂരിലെ ആഡംബര വാടക വീട്ടില്‍ പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നല്ല രീതിയിൽ ജീവിതവും തുടര്‍വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തു ലൈംഗിക പീഡനത്തിനു വിധേയമാക്കിയെന്നാണ് ആരോപണം. പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവുമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. കേസില്‍ കുറ്റപത്രത്തിലെ…

Read More

സിനിമയിൽ ജോലി വാഗ്ദാനം ചെയ്തു പീഡനം; പ്രതിക്കെതിരേ നാല് കേസുകൾ കൂടി

കൊച്ചി: സിനിമാ മേഖലയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിക്കുകയും പണം കവരുകയും ചെയ്ത കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം മഞ്ഞാമല താറാവിള സുരേഷ് കുമാറിനെതിരെ സമാനരീതിയിലുള്ള നാല് കേസുകള്‍. പാറശാല, പോത്തന്‍കോട്, തൃശൂര്‍ ഈസ്റ്റ്, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരേ സമാനരീതിയിലുളള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ ഇടപ്പള്ളിയില്‍ താമസിക്കുകയും ചെയ്യുന്ന യുവതിയാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. യുവതിയെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കെന്നു വിശ്വസിപ്പിച്ച് വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിച്ച പ്രതി മൂന്നരലക്ഷത്തോളം രൂപയും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജി. വിപിന്‍കുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എം. സന്തോഷ് മോന്‍, ആര്‍.എസ്. വിപിന്‍, ടി.എക്‌സ്. ജയിംസ്, എഎസ്‌ഐ ബിനു, എസ്‌സിപിഒ സിഗോഷ്, സിപിഒമാരായ നിതിന്‍, അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. പ്രതിയെ…

Read More

മലയാളികളെ പറ്റിക്കാൻ ഇത്ര എളുപ്പമോ? ലാഭവിഹിതം വാഗ്ദാനം ചെയ്തു തട്ടിപ്പ്; ഡാനിഷ് കൈക്കലാക്കിയത് ആറു കോടി രൂപ

കൊച്ചി: ബിസിനസ് ആവശ്യങ്ങള്‍ക്ക് പണം മുടക്കിയാല്‍ ലാഭവിഹിതം ഉള്‍പ്പെടെ തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പലരില്‍ നിന്നായി മഹാരാഷ്ട്ര സ്വദേശി ഡാനിഷ് സപ്‌ഹൈല്‍ താക്കൂര്‍ തട്ടിയെടുത്തത് ഏകദേശം ആറു കോടി രൂപ. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ തട്ടിപ്പ് സംബന്ധിച്ച് ആറു പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഈ പരാതികളില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്‍റ് പറഞ്ഞു. നോര്‍ത്ത് സ്‌റ്റേഷനിലെ പരാതിക്കാരില്‍നിന്ന് ഇയാള്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് ഇയാള്‍ പലരില്‍ നിന്നായി പണം തട്ടിയെടുത്തത്. അതേ സമയം കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഇയാള്‍ തട്ടിയെടുത്ത തുക ഏകദേശം ആറുകോടിയോളം വരുമെന്നും അന്വേഷണ സംഘം പറയുന്നു. ഇയാളുടെ പേരില്‍ സമാന കേസുകള്‍…

Read More

ഭീമൻ ചേനയും കപ്പയും വിളയിച്ച് പതിവു തെറ്റിക്കാതെ സുരേന്ദ്രൻ! ചേനയുടെ തൂക്കം കേട്ട് ഞെട്ടരുത്…

അടിമാലി: ഇത്തവണയും പതിവ് തെറ്റിക്കാതെ ഭീമൻ ചേനയും കപ്പയും വിളയിച്ചിരിക്കുകയാണ് അടിമാലി കൂന്പൻപാറ സ്വദേശി അന്പലത്തിങ്കൽ സുരേന്ദ്രൻ. വിളവെടുത്ത രണ്ടു ചേനകളിലൊന്നിന് 60 കിലോയോളം തൂക്കവും മറ്റൊന്നിന് 90 കിലോയോളവും തൂക്കമുണ്ട്. വിളവെടുപ്പിന് പാകമായ ഒരു ചുവട് കപ്പയിൽനിന്ന് ഇത്തവണ സുരേന്ദ്രൻ 200 കിലോയിലധികം പ്രതീക്ഷിക്കുന്നു. 20 വർഷം മുന്പാണ് ആദ്യമായി സുരേന്ദ്രൻ കാർഷികമേളകളിലെ വിളപ്രദർശന മത്സരത്തിനായി ഉത്പന്നങ്ങൾ എത്തിക്കാനായുള്ള ശ്രമം ആരംഭിച്ചത്. പിന്നീടിങ്ങോട്ട് എല്ലാവർഷവും ഭീമൻ കപ്പയും ചേനയും കാച്ചിലുമൊക്കെ വിളയിക്കുന്ന കാര്യത്തിൽ സുരേന്ദ്രൻ പതിവ് തെറ്റിച്ചിട്ടില്ല. ജൈവരീതിയിലാണ് തന്‍റെ കൃഷിപരിപാലനമെന്ന് സുരേന്ദ്രൻ പറയുന്നു. തൊടുപുഴയിൽ നടന്നിട്ടുള്ള കാർഷികമേളകളിലെ സ്ഥിരസാന്നിധ്യമാണ് സുരേന്ദ്രൻ. 102 കിലോ തൂക്കംവരുന്ന ചേന, 110 കിലോ തൂക്കം വരുന്ന കാച്ചിൽ, 220 കിലോ തൂക്കം വരുന്ന കപ്പ, 34 കിലോ തൂക്കം വരുന്ന ഇഞ്ചിയും മഞ്ഞളുമൊക്കെ ഇക്കാലയളവിനുള്ളിൽ സുരേന്ദ്രൻ തന്‍റെ കൃഷിയിടത്തിൽ…

Read More

പോലീസ് സേനയിൽ സംഘപരിവാർ നുഴഞ്ഞുകയറ്റമെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 

ആലുവ: സംഘപരിവാര ആശയങ്ങളോട് അനുഭാവമുള്ളവര്‍ പോലിസ് സേനയില്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്കയുമായി കോൺഗ്രസ്. ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ നിയമ വിദ്യാർത്ഥിനിക്ക് നീതി തേടി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിയ സമരത്തിനെതിരേ തീവ്രവാദ ബന്ധം ആരോപിച്ച് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് നൽകിയത് പോലീസ് സേനയിലെ സംഘപരിവാർ സാന്നിധ്യം മൂലമാണെന്ന് തുറന്നടിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ രംഗത്തുവന്നിട്ടുണ്ട്. കോൺഗ്രസുകാരെ തീവ്രവാദികളാക്കിയത് ബിജെപിയെ സഹായിക്കാനാണെന്ന് കെപിസിസി പ്രസിന്‍റ് കെ. സുധാകരനും പറഞ്ഞിരുന്നു. ഇതു കൂടാതെ അൻവർ സാദത്ത് എംഎൽഎ ഇന്നലെ ആലുവ പാലസിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഈ വിഷയത്തിൽ ആശങ്കയറിയിച്ചു. സമരത്തിൽ അക്രമം കാട്ടിയതിന്‍റെ പേരിൽ അറസ്റ്റിലായ മുസ്ലിം നാമധാരികളായ മൂന്നു പ്രവർക്കെതിരെ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇവർക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കാൻ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. എന്നാൽ, കോടതി ഇത് പരിഗണിക്കാതെ പ്രതികൾക്ക്…

Read More

ശീതളപാനിയത്തില് മയക്കുമരുന്ന് നല്‍കി മോഡലിനെ പീഡിപ്പിച്ച കേസ്; ഷമീറിനെ കുടുക്കി തൃക്കാക്കര പോലീസ്

കൊച്ചി: മലപ്പുറം സദേശിനിയും മോഡലുമായ യുവതിയെ മദ്യത്തിലും ശീതളപാനീയത്തിലും മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പള്ളുരുത്തി ചിറയ്ക്കല്‍ ബ്രിഡ്ജിനു സമീപം വാട്ടര്‍ ലാന്‍ഡ് റോഡില്‍ ആഷ്‌നാ മന്‍സിലില്‍ ഷമീറി(46)നെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇടുക്കിയില്‍ പോയി മടങ്ങുംവഴി ഇയാളെ ആലുവയില്‍വച്ചാണ് തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണര്‍ പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ലോഡ്ജ് ഉടമ തമിഴ്‌നാട് സ്വദേശി ക്രിസ്റ്റീന മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. നവംബര്‍ 29 മുതല്‍ ഡിസംബര്‍ മൂന്നു വരെ ഇടച്ചിറയിലുള്ള ക്രിസ്റ്റീന ലോഡ്ജില്‍ പൂട്ടിയിട്ടാണ് യുവതിയെ പ്രതികള്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. കാക്കനാട് ഫോട്ടോഷൂട്ടിനായി എത്തിയ യുവതിക്ക് മുന്‍ പരിചയക്കാരനായ സലിംകുമാറാണ് താമസിക്കുന്നതിന് ലോഡ്ജില്‍ താമസസൗകര്യം ഒരുക്കി നല്‍കിയത്. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെയാണ് അജ്മല്‍, ഷമീര്‍, സലിംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് മദ്യത്തിലും ശീതളപാനീയത്തിലും മയക്കുമരുന്ന്…

Read More