വൈപ്പിന്‍: കൂട്ടുകാരിയായ യുവതിയുടെയും ആണ് സുഹൃത്തിന്റെയും കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ ഫോൺ കാമറയില്‍ പകര്‍ത്തി യുവതിയുടെ മകന് അയച്ചുകൊടുത്ത വീട്ടമ്മയും ഭര്‍ത്താവും അറസ്റ്റില്‍. ഞാറക്കലാണ് സംഭവം. യുവതിയുടെ പരാതിയെത്തുടര്‍ന്നു ഞാറക്കല്‍ പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വീട്ടമ്മയും യുവതിയും മുമ്പൊരിക്കല്‍ തൃശൂരില്‍ ജയിലില്‍ കിടന്നപ്പോള്‍ പരിചയപ്പെട്ടവരാണ്. യുവതി ഇടക്കിടെ വീട്ടമ്മയുടെ ഞാറയ്ക്കലുള്ള വാടക വീട്ടില്‍ തന്റെ ആണ്‍സുഹൃത്തുമായി എത്തുമായിരുന്നു. ഇങ്ങനെ വന്ന ഒരു ദിവസമാണ് വീട്ടമ്മ ഇവരുടെ കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്നു പണം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാതെ വന്നപ്പോഴാണത്രേ വീട്ടമ്മ യുവതിയുടെ മകന് ഈ രംഗങ്ങള്‍ അയച്ചുകൊടുത്തത്. ഇതേത്തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ ദിവസം ഞാറക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയുമായിരുന്നു. പിന്നീട് ചൊവ്വാഴ്ച രാത്രി പോലീസ് പ്രതികളെ ഞാറക്കലുള്ള വാടകവീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. വീട്ടമ്മ മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങള്‍ പോലീസ് മൊബൈല്‍ ഫോണില്‍നിന്നു…
Read MoreCategory: Kochi
പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ചു; പിതാവിന് കാൽലക്ഷം പിഴ; തുക അടിച്ചില്ലെങ്കിൽ കിട്ടുന്ന പണിയിങ്ങനെ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ചതിനു പിതാവിന് 25,000 രൂപ പിഴയിട്ട് കോടതി. മെയ് അഞ്ചിന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂർ ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവർ പിടിയിലായത്. ലൈസൻസ് ഇല്ലെന്നു കണ്ടതിനെത്തുടർന്നു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ വാഹനം കസ്റ്റഡിയിലെടുത്തു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിൽ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വാഹനം ഓടിച്ചിരുന്ന കൗമാരക്കാരന്റെ പിതാവായ കുമാരമംഗലം സ്വദേശിക്ക് 25,000 രൂപ പിഴ വിധിക്കുകയായിരുന്നു. പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം തടവ് അനുഭവിക്കാനും കോടതി വിധിയിലുണ്ട്. സ്കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടി ഡ്രൈവർമാരെയും ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവരെയും പിടികൂടാൻ കർശന വാഹന പരിശോധന ഉണ്ടാകുമെന്ന് ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ പി.എ.നസീർ പറഞ്ഞു. കൂടാതെ നിയമാനുസൃതമായി രജിസ്ട്രേഷൻ നന്പർ പ്രദർശിപ്പിക്കാതെ അപകടകരമായി ഡ്രൈവിംഗ് നടത്തുന്നവർക്കെതിരേ സസ്പെൻഷൻ…
Read Moreജോജുവിന്റെ പരാതി വ്യാജം; ജോജു സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്ന് ടോണി ചമ്മണി; നേതാക്കൾ കീഴടങ്ങി
കൊച്ചി: വൈറ്റിലയിൽ റോഡ് ഉപരോധത്തിനിടെ ജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കൾ പോലീസിൽ കീഴടങ്ങി. മുൻ മേയർ ടോണി ചമ്മിണിയുൾപ്പെടെ ആറു പേരാണ് മരട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ടൗണിൽനിന്നും പ്രകടനമായാണ് ഇവർ സ്റ്റേഷനിലെത്തിയത്. ജോജു സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്ന് ടോണി ചമ്മിണി പറഞ്ഞു. ജോജുവിന്റെ പരാതി വ്യാജമാണ്. പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമം സംവിധായകൻ ബി. ഉണ്ണികൃഷ്ണനാണ് അട്ടിമറിച്ചത് . ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എല്ലാവർക്കും അറിയാവുന്നതാണെന്നും ടോണി പറഞ്ഞു. കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. ജോജു മനപൂർവം ഞങ്ങളുടെ സമരത്തെ അലങ്കോലപ്പെടുത്തി. ആരുടെ സമരമാണ് നടക്കുന്നതെന്നും എന്തിന്റെ സമരമാണെന്നും ചോദിച്ചറിഞ്ഞശേഷമാണ് ജോജു വാഹനത്തിൽനിന്നും ഇറങ്ങാൻ കൂടി തയറായത്. സിപിഎമ്മിന്റെ സമരം ആയിരുന്നേങ്കിൽ അദ്ദേഹം വാഹനത്തിൽനിന്നും ഇറങ്ങിവരുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ജോജു നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ സിപിഎമ്മിന്റെ സമ്മേളനങ്ങളും സമരങ്ങളും നടക്കുന്പോൾ ഫേസ്ബുക്കിലൂടെയെങ്കിലും…
Read Moreആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന 100 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍
അങ്കമാലി: ദേശീയപാതയിൽ കറുകുറ്റി പഴയ ചെക്ക് പോസ്റ്റിനു സമീപം എറണാകുളം ജില്ലാ അതിർത്തിയിൽ പോലീസ് നടത്തിയ പരിശോധനയിൽ 100 കിലോയ്ക്ക് മുകളിൽ തൂക്കം വരുന്ന കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ്, ഫൈസൽ, പാലക്കാട് സ്വദേശിനിയായ യുവതി എന്നിവരാണ് കഞ്ചാവ് കടത്തുവാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് വാഹനവും പിടികൂടിയിടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അനസ് കുടുംബവുമായും, ഫൈസൽ ഇവരുടെ കൂട്ടത്തിലും അല്ലാതെയുമായി സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നവരാണന്നാണ് പ്രാഥമിക നിഗമനം. ആന്ധ്രയിൽ നിന്നാണ് പിടിക്കപ്പെട്ട മയക്കുമരുന്ന് എത്തിച്ചിരിക്കുന്നത്
Read Moreജോജുവിന്റെ വാഹനം തകർത്ത സംഭവം;നീക്കം പാളിയത് ആ ഒറ്റക്കാരണത്താൽ; കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങിയേക്കും
കൊച്ചി/മരട്: ഇന്ധനവില വര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച ദേശീയപാത ഉപരോധസമരത്തിനിടെ നടന് ജോജു ജോര്‍ജുമായുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് പ്രതി ചേര്‍ത്തിട്ടുള്ള മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ ഇന്ന് ഉച്ചയ്ക്കുശേഷം മരട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയേക്കും. ഉച്ചകഴിഞ്ഞ് പ്രകടനമായെത്തിയാകും കീഴടങ്ങുകയെന്ന് അറിയുന്നു. നിയമോപദേശത്തിന്റെയും, മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചാലും പ്രയോജനമുണ്ടാകില്ലെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് കീഴടങ്ങാനുള്ള തീരുമാനം. ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഇതിനകം അറസ്റ്റിലായ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം കിട്ടാത്തതും കോണ്‍ഗ്രസ് നേതൃത്വത്തെ ഈ നിലപാടിലേക്ക് എത്തിച്ചു. ജോജുവിന്റെ കാര്‍ തകര്‍ത്തതിന് ഒരു കേസും, വഴിതടയലിന് മറ്റൊരു കേസുമാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാര്‍ തകര്‍ത്ത കേസില്‍ ടോണി ചമ്മണി ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ടോണി ചമ്മണി ഒന്നാം പ്രതിയും ഇതിനകം അറസ്റ്റിലായ ജോസഫ്, ഷെറീഫ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമാണ്. വഴിതടയല്‍ കേസില്‍…
Read Moreവിമാനത്താവളത്തിൽ മകനെ ആലിംഗനം ചെയ്യുന്നതിനിടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
നെടുമ്പാശേരി: വിദേശത്തുനിന്നും ലീവിനെത്തിയ മകനെ സ്വീകരിക്കാൻ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് പാവറട്ടി സ്വദേശി വെൺമടത്തായിൽ വീട്ടിൽ എൻ.കെ. കുഞ്ഞാണ് (65) മരണമടഞ്ഞത്. ഇന്നു പുലർച്ചെ ബഹറൈനിൽനിന്നും എത്തിയ മകൻ ഷിഹാബിനെ സ്വീകരിക്കാൻ കുടുംബാംഗങ്ങളോടൊപ്പം വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇദേഹം. വിമാനത്തിൽനിന്നും ഇറങ്ങി പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അന്താരാഷ്ട്ര ടെർമിനലിന് പുറത്തെത്തിയ ഷിഹാബുമായി ആലിംഗനം ചെയ്ത് സന്തോഷം പങ്കിടുന്നതിനിടയിൽ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടനെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം താമസിയാതെ മരണമടയുകയായിരുന്നു. ബഷീറയാണ് ഭാര്യ. മറ്റൊരു മകൻ ഷുഹൈബ്.
Read Moreജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍; ജോജുവിനെതിരേയും കേസ്
കൊച്ചി: നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടി അറസ്റ്റില്‍. കോണ്‍ഗ്രസ് തൃക്കാക്കര മണ്ഡലം മുന്‍ പ്രസിഡന്റ് തൃക്കാക്കര കളപ്പുരയ്ക്കല്‍ ഷെറീഫ്(40) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നലെ രാത്രി വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയില്‍ ഹാജരാക്കും. അതേസമയം കാര്‍ തകര്‍ത്ത സംഭവത്തില്‍ ആദ്യം അറസ്റ്റിലായ രണ്ടാം പ്രതിയും ഐഎന്‍ടിയുസി പ്രാദേശിക നേതാവുമായ പി.ജി. ജോസഫിന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ കക്ഷി ചേരാന്‍ ജോജു അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെതിരായ നിയമത്തിലെ വ്യവസ്ഥകള്‍ ചുമത്തിയാണ് ജോസഫിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. മുന്‍ മേയര്‍ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.വൈ. ഷാജഹാന്, മനു ജേക്കബ് തമ്മനം, മണ്ഡലം പ്രസിഡന്റ് ജര്‍ജസ്, സൗത്ത് മണ്ഡലം മുന്‍…
Read Moreഎട്ടര ലക്ഷത്തോളം രൂപ കടം വീട്ടിയശേഷം അഞ്ചു സെന്റ് ഭൂമിയും ഒരു ചെറിയ വീടും വാങ്ങണം..! മീൻ കച്ചവടക്കാരന് 70 ലക്ഷത്തിന്റെ ഭാഗ്യം
പറവൂർ: സംസ്ഥാന അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ മീൻ കച്ചവടക്കാരനായ വാണിയക്കാട് പന്നക്കാട് പടിപ്പുരക്കകത്ത് അഷ്കറിന്. മുനമ്പത്തുനിന്നു മത്സ്യം വാങ്ങി പറവൂർ ചന്തയിൽ ചില്ലറ വിൽപ്പന നടത്തുന്നയാളാണ് അഷ്കർ. കഴിഞ്ഞ മൂന്നിനായിരുന്നു നറുക്കെടുപ്പ്. അന്നു രാവിലെ ചന്തയിൽവച്ചു തമിഴ്നാട് സ്വദേശി ഫാഹിൽ എന്ന ലോട്ടറി കച്ചവടക്കാരനിൽനിന്നാണ് ഒന്നാം സമ്മാനാർഹമായ എവി 814879 നമ്പർ ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് ചെറിയപ്പിള്ളിയിലെ എസ്ബിഐ ശാഖയിൽ ഏൽപ്പിച്ചു. എല്ലാ ദിവസവും അഞ്ച് ടിക്കറ്റെടുക്കുന്ന അഷ്കറിന് ചെറിയ സമ്മാനങ്ങൾ മാത്രമാണ് ഇതിനുമുൻപു ലഭിച്ചിട്ടുള്ളത്. ഭാര്യയ്ക്കു കൂലിപ്പണിയാണ്. മൂത്തമകളുടെ വിവാഹം കഴിഞ്ഞു. കൈതാരം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഇളയമകൻ. അഷ്കറിനൊപ്പമാണു വാപ്പയും ഉമ്മയും താമസിക്കുന്നത്. വീടു പണിയാൻ സഹകരണ ബാങ്കിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനുണ്ട്. നിലവിലുള്ള വീട്ടിൽ വേലിയേറ്റ സമയത്തു വെള്ളം കയറും. സമ്മാനത്തുക കിട്ടിയാൽ…
Read Moreപോലീസിനെക്കണ്ട് ഓടിയൊളിച്ചത് സമീപത്തെ വീട്ടുവളപ്പിൽ; പിന്നിെ വീട്ടുടമയുടെ ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപെടൽ
ചെറായി: രാത്രി അസമയത്ത് പോലീസിനെകണ്ട് ഭയന്നോടി തൊട്ടടുത്ത വീട്ടുവളപ്പില്‍ കയറി ഒളിച്ചിരുന്ന രണ്ടംഗസംഘം പോലീസ് പോയിക്കഴിഞ്ഞപ്പോള്‍ വീടിന്റെ പോര്‍ച്ചില്‍ വച്ചിരുന്ന ബുള്ളറ്റ് മോഷ്ടിച്ചു കടന്നു കളഞ്ഞു. ചെറായി വടക്കേ വളവില്‍ താമസിക്കുന്ന ഫെബിന് എന്നയാളുടെ മോട്ടോര്‍ സൈക്കിളാണ് മോഷണം പോയത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനായിരുന്നു മോഷണം നടന്നത്. താക്കോല്‍ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നതിനാലാണ് മോഷ്ടാക്കള്‍ക്ക് എളുപ്പത്തില്‍ മോഷണം നടത്താന്‍ കഴിഞ്ഞത്. സമീപത്തെ സിസിടിവി കാമറയില്‍ മോഷ്ടാക്കളുടെ രൂപം പതിഞ്ഞിട്ടുണ്ട്. സംസ്ഥാനപാതയിലൂടെ നടന്നു വരുകയായിരുന്ന ഇരുവരും മുനമ്പം പോലീസിന്റെ പട്രോള്‍ വാഹനം കണ്ടാണ് ഓടിയൊളിച്ചത്. പോലീസ് ഇവരെ അന്വേഷിച്ച് മുഴുവന്‍ അവിടെ തെരഞ്ഞെങ്കിലും കണ്ടെത്താനാകാതെ തിരിച്ചുപോന്നു. എന്നാല്‍ വീട്ടുവളപ്പില്‍ ഒളിച്ചിരുന്ന ഇരുവരും പോലീസ് പോയിക്കഴിഞ്ഞു എന്ന് ഉറപ്പായപ്പോഴാണ് മോട്ടോര്‍ സൈക്കിളും എടുത്തു കടന്നു കളഞ്ഞത്. ഇരുവരും സൈക്കിളുമായി ആലുവ ഭാഗത്തേക്ക് പോയതായാണ് സൂചനകള്‍. അതേ സമയം ഇരുവരും മറ്റേതോ…
Read Moreഅവൻ ഇന്നലെ കൊല്ലുമെന്ന് പറഞ്ഞിരുന്നു; അതിർത്തി തർക്കത്തെ തുടർന്നു സംഘട്ടനം; തലയ്ക്കു ക്ഷതമേറ്റ വയോധികൻ മരിച്ചു
വരാപ്പുഴ: അതിർത്തി തർക്കത്തെ തുടർന്നുള്ള സംഘട്ടനത്തിൽ തലയ്ക്കു ക്ഷതമേറ്റ വയോധികൻ മരിച്ചു. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാദ്ധ്യാരുപറമ്പിൽ വീട്ടിൽ ഗോപി (62) ആണ് മരിച്ചത്. സംഭവത്തിൽ വരാപ്പുഴ ദേവസ്വം പാടം സ്വദേശി അനി എന്നു വിളിക്കുന്ന അനിക്കുട്ടൻ (43) ഒളിവിലാണ്. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ഇരുവരുടെയും വീടുകൾ തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ കേസ് പറവൂർ കോടതിയിൽ നിലവിലിരിക്കെ പുലർച്ചെ വീടിന് സമീപം നിന്ന ഗോപിയോട് അനിക്കുട്ടൻ മോശമായി പെരുമാറുകയും ഇരുവരും തമ്മിൽ സംഘട്ടനം ഉണ്ടാവുകയുമായിരുന്നു. സംഘട്ടനത്തിൽ ഗോപിക്ക് തലയ്ക്ക് ക്ഷതമേറ്റു. തുടർന്ന് ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടുകയും ഗോപിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ പ്രതിയായ അനികുട്ടൻ ഗോപിയുടെ മകളോട് അച്ഛനെ കൊല്ലുമെന്ന് വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. സംഭവം നടന്ന ഉടൻ തന്നെ പ്രതിയായ അനികുട്ടൻ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാൻ…
Read More