കൊച്ചി: കോവിഡ് ഡ്യൂട്ടിയ്ക്കിടെ തലയ്ക്കു ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോള്‍ ആശുപത്രി വിട്ടു. നഷ്ടപ്പെട്ട സംസാരശേഷിയും ചലനശേഷിയും മെച്ചപ്പെട്ട നിലയിലാണു 24 ദിവസത്തെ ചികിത്സക്കുശേഷം അജീഷ് വീട്ടിലേക്ക് മടങ്ങിയത്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ചികിത്സകളുടെ സഹായത്തോടെ അജീഷിന്റെ സംസാരശേഷിയും കൈകാലുകളുടെ ചലന ശേഷിയും ഏകദേശം സാധാരണ നിലയിലേക്ക് എത്തിക്കാന്‍ വൈദ്യസംഘത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ചെറിയ കാര്യങ്ങള്‍ മനസിലാക്കുവാനും സംസാരിക്കുവാനും സാധിക്കുന്നുണ്ട്. ആറ് മാസത്തോളം അജീഷ് പോളിന് സ്പീച്ച് തെറാപ്പി ആവശ്യമായിവരും. മാസ്ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണു ജൂണ്‍ ഒന്നിനു യുവാവ് അജീഷ് പോളിനെ മര്‍ദിച്ചത്. അക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. തലയോട്ടി തകര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ആ ഭാഗത്ത് ഗുരുതരമായ ചതവും സംഭവിച്ചിരുന്നു. തലച്ചോറിന്റെ ഇടതുവശത്ത് സംസാരശേഷി നിയന്ത്രിക്കുന്ന സ്പീച്ച് സെന്റര്‍ സ്ഥിതിചെയ്യുന്ന ഭാഗത്ത് കനത്ത പ്രഹരമേറ്റതാണ്…
Read MoreCategory: Kochi
സമുദ്ര പ്രതിരോധത്തില്‍ ഇന്ത്യ ആഗോള ശക്തിയാകുമെന്ന് രാജ്നാഥ് സിംഗ്
കൊച്ചി: ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് മുതല്‍കൂട്ടാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സമുദ്ര പ്രതിരോധത്തില്‍ ആഗോള ശക്തിയാകുകയാണു ലക്ഷ്യമെന്നും പ്രതിരോധ സേനയെ ശക്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാന വാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണ പുരോഗതി ഉള്‍പ്പെടെ വിലയിരുത്താനെത്തിയതായിരുന്നു അദേഹം.നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗും മന്ത്രിക്കൊപ്പമെത്തിയിട്ടുണ്ട്. കൊച്ചിന് ഷിപ്യാഡില്‍ അവസാനഘട്ട നിര്‍മാണം പുരോഗമിക്കുന്ന വിക്രാന്തിന്റെ സീ ട്രയല്‍സ് ആരംഭിക്കുന്നതിനു മുന്നോടിയായാണു പരിശോധന. ഇതിനു പുറമെ, ദക്ഷിണ നാവിക കമാന്‍ഡിനു കീഴിലെ വിവിധ പരിശീലന സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി നിലവിലെ പരിശീലന പരിപാടികളും സേനയുടെ മറ്റു പ്രവര്‍ത്തനങ്ങളും വിലയിരുത്തി. കോവിഡ് പ്രതിരോധത്തിനായി സേന വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ മന്ത്രിക്കു പരിചയപ്പെടുത്തുന്നതിന് പ്രസന്റേഷനും ഒരുക്കിയിരുന്നു.കോവിഡ്കാലത്തും മൂന്നൂം നാലും മണിക്കൂര്‍ ഓവര്‍ടൈം ചെയ്തുകൊണ്ടാണ് പരിമിതമായ സാഹചര്യത്തെ മറികടന്നുള്ള ഐഎന്‍എസ് വിക്രാന്തിന്റെ…
Read Moreജസ്റ്റിന് ആള് ചില്ലറക്കാരനല്ല; ഇതുവരെ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് അരക്കോടി; 12 ജില്ലകളിലും തട്ടിപ്പ്
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കൊല്ലം പട്ടാഴി സ്വദേശി ജസ്റ്റിന് ജെയിംസ്(32) ചില്ലറക്കാരനല്ലെന്ന് പോലീസ്. ഇയാൾക്കെതിരേ വിവിധ കോണുകളില്‍നിന്ന് പരാതി ഉയരുകയാണ്. അവസാനമായി ഒന്നര ലക്ഷം തട്ടിയ പരാതിയില്‍ ജസ്റ്റിനെതിരേ പനങ്ങാട് പോലീസ് കേസെടുത്തു. കോട്ടയം രാമപുരം സ്വദേശിയുടെ പരാതിയിലാണ് കേസ്. മുളവുകാട് സ്റ്റേഷന് പരിധിയില്‍നിന്ന് മാത്രമായി 10 ലക്ഷം രൂപയോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. കൊച്ചി, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ വാടക വീടുകളിലും ലോഡ്ജുകളിലുമാണ് ജസ്റ്റിന്റെ താമസം. പലരില്‍ നിന്നായി അരക്കോടിയോളം രൂപ തട്ടിയതായാണ് പ്രാഥമിക നിഗമനം. സംസ്ഥാനത്തെ 12 ജില്ലകളിലുമായി ഏകദേശം 150ലധികം പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു പോലീസ് പറയുന്നു. ഏപ്രില്‍ 28നാണ് നൂറോളം ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ ജസ്റ്റിനെ മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്. സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഫയര്‍ ആന്‍ഡ് സേഫ്സ്റ്റിയില് ജോലി…
Read Moreകോവിഡ് ചികിത്സയിൽ സ്വകാര്യ ആശുപത്രികള്‍ക്ക് എന്തുമാകാമെന്നാണോ..? വിമർശിച്ച് ഹൈക്കോടതി
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് ഭേദഗതി വരുത്തി സർക്കാർ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. മുറി വാടക ആശുപത്രികൾക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കി ഇറക്കിയ ഭേദഗതിയാണ് സ്റ്റേ ചെയ്തത്. കോവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് എന്തും ചെയ്യാവുന്ന സാഹചര്യമാണുള്ളത്. ചെറിയ ഇളവുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഉത്തരവില്‍ അവ്യക്തതകളുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. പിഴവ് തിരുത്താൻ ഒരാഴ്ചത്തെ സമയം സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Read Moreകോടികളുടെ മയക്കുമരുന്ന് കടത്തിയ സംഭവം; സിംബാബ്വേ സ്വദേശികളെകുടുക്കാൻ ഊര്‍ജിത ശ്രമം
കൊച്ചി: കോടികള്‍ വിലവരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ സിംബാബ്വേ സ്വദേശികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി അന്വേഷണ സംഘം. ദോഹയില്‍ നിന്നു കൊച്ചിയില്‍ എത്തിയശേഷം ഡല്‍ഹിയിലേക്ക് കടന്നു കളഞ്ഞ സിംബാബ്വേ സ്വദേശികളെ കണ്ടെത്താനായി എന്‍സിബി വിഭാഗം ദേശീയ അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയതായാണു വിവരങ്ങള്‍. അന്താരാഷ്ട്ര വിപണിയില്‍ 20 കോടിയോളം രൂപ വിലവരുന്ന മൂന്നര കിലോഗ്രാം ഹെറോയിനുമായി കഴിഞ്ഞ ശനിയാഴ്ചയാണ് ഷാരോണ്‍ ചിഗ്വാസ (31) സിയാല്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്. തുടര്‍ന്ന് ഇവരെ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി എന്‍ഐഎ സംഘവും ഉടന്‍ എത്തും. മയക്കുമരുന്ന് കടത്തില്‍ തീവ്രവാദ ബന്ധം സംശയിക്കപ്പെട്ടതോടെയാണ് അന്വേഷണത്തിനായി എന്‍ഐഎ സംഘവും എത്തുന്നത്. അന്വേഷണം സംഘം നടത്തിയ ലാബ് പരിശോധനയില്‍ യുവതിയില്‍നിന്നു കണ്ടെത്തിയത് അഫ്ഗാനില്‍ ഉത്പാദിപ്പിച്ച മയക്കുമരുന്നാണെന്ന് വ്യക്തമായി. പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദ സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍നിന്നു വ്യാപകമായി…
Read Moreപെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ വീട്ടുജോലിക്കു വിടുന്നതല്ല! ഭര്‍ത്താവിന്റെ വീട്ടില്‍ അടിയും ചവിട്ടുമേറ്റു മാനം രക്ഷിക്കേണ്ടവളല്ല സ്ത്രീ; റെജിന്‍ ജോര്‍ജ്
മാതാപിതാക്കള്‍ പെണ്‍കുട്ടികളെ വളര്‍ത്തുന്ന രീതി പ്രധാനമാണ്. വിവാഹമെന്നതു രണ്ടുപേര്‍ തമ്മിലുള്ള കൂടിച്ചേരലാണ്. പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ വീട്ടുജോലിക്കു വിടുന്നതല്ല. സ്വന്തം കാലില്‍ നില്ക്കാന് അവള് പ്രാപ്തയാകണമെന്നു മാതാപിതാക്കള്‍ പഠിപ്പിക്കണം. അവള്‍ക്കു ധൈര്യം പകരണം. ഭര്‍ത്താവിന്റെ വീട്ടില്‍ അടിയും ചവിട്ടുമേറ്റു മാനം രക്ഷിക്കേണ്ടവളല്ല സ്ത്രീ. അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം കുടുംബത്തില്‍ ഉണ്ടാകണമെന്ന് ഏവരും തിരിച്ചറിയണം. മറ്റൊരാളെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ചെറുപ്പത്തിലേ ഈ വിഷയത്തില്‍ അവബോധം നല്‍കേണ്ടതുണ്ട്. നമ്മുടെ പാഠ്യപദ്ധതികളിലും ഈ വിഷയം ഉള്‍പ്പെടുത്തണം. ആണ്‍കുട്ടികള്‍ക്കും ഈ വിഷയത്തില്‍ ചെറുപ്പത്തിലേ അറിവു നല്‍കണം. സ്ത്രീധനം ഒഴിവാക്കണമെന്നു പറയുമ്പോഴും സ്വത്ത് പങ്കുവയ്ക്കുമ്പോള്‍ സ്ത്രീകളെ അവഗണിക്കുന്ന ശൈലിക്കെതിരേ ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. റെജിന്‍ ജോര്‍ജ് (ലക്ചറർ,ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഡയറ്റ്, എറണാകുളം)
Read Moreലക്ഷദ്വീപ് പോലീസിനെതിരേ ജര്‍മന്‍ സ്വദേശി കോടതിയില്‍! ഹര്‍ജിക്കാരന്റെ ആവശ്യം ഇങ്ങനെ…
കൊച്ചി: മുന്‍കൂര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാരോപിച്ചു ലക്ഷദ്വീപ് പോലീസ് തടവിലാക്കിയതിനെതിരേ ജര്‍മന്‍ സ്വദേശി റോളണ്ട് മോസ് ലേ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പാസ്പോര്‍ട്ട് നിയമവും ഫോറിനേഴ്സ് ആക്ടും ലംഘിച്ചെന്ന കേസില്‍ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണ് ഇയാളെ അഗത്തി പോലീസ് അറസ്റ്റ് ചെയ്തത്. തന്നെ അഗത്തിയിലെ ഗസ്റ്റ് ഹൗസില്‍ തടവിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. എന്‍ജിനീയറായ റോളണ്ട് 2006ല്‍ ഇന്ത്യയിലെത്തി യൂറോലാന്ഡ് കണ്‍സ്ട്രക്ഷന്‍സ് സൊല്യൂഷന്‍സ് എന്ന പേരില്‍ കമ്പനി തുടങ്ങിയിരുന്നു. പിന്നീട് സ്വന്തം പേരില്‍ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും സമ്പാദിച്ച് ലക്ഷദ്വീപില്‍ താമസം തുടങ്ങി. ആധാര്‍ കാര്‍ഡ് ലഭിച്ചതോടെ തനിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചെന്ന ധാരണയിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ വിദേശികള്‍ പാലിക്കേണ്ട നിയമം ലംഘിച്ചെന്നു കണ്ടെത്തി കഴിഞ്ഞവര്‍ഷം പോലീസ് പിടികൂടുകയായിരുന്നു.
Read Moreകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 90 ലക്ഷത്തിന്റെ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വൻ സ്വർണ വേട്ട. വിദേശത്തുനിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന 90 ലക്ഷം രൂപയുടെ സ്വർണമാണ് യാത്രക്കാരനിൽനിന്നും പിടികൂടിയത്. ഇന്നു പുലർച്ചെ ഖത്തറിൽനിന്നും ഖത്തർ എയർവെയ്സ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാരനിൽനിന്നാണ് സ്വർണം കണ്ടെടുത്തത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. പിടിക്കപ്പെട്ട യാത്രക്കാരൻ മലപ്പുറം സ്വദ്ദേശിയാണ്. സ്വർണം ആർക്കുവേണ്ടിയാണ് അന്നധികൃതമായി കടത്തുവാൻ ശ്രമിച്ചതെന്നതു ഉൾപ്പടെയുടെ കാര്യങ്ങൾ അറിയുന്നതിനായി ഇയാളെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Read Moreഫ്ളാറ്റിലെ പീഡനം; ക്രൂരതയുടെ ദൃശ്യങ്ങൾ പകർത്തിയ ഫോണ്‍ കണ്ടെത്താനായില്ല; പ്രതി മാർട്ടിന്റെ വാക്കുകൾ വിശ്വസിക്കാതെ പോലീസ്
കൊച്ചി: നഗരത്തിലെ ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കേസില്‍ മൊബൈല്‍ഫോണ്‍ കണ്ടെത്താനാകാതെ അധികൃതര്‍. ഫോണ്‍ നശിപ്പിച്ചതായി പ്രതി മാർട്ടിൻ വ്യക്തമാക്കുന്നുവെങ്കിലും അധികൃതര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. പോലീസ് കസ്റ്റഡിയില്‍ തുടരുന്ന മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. രണ്ടാം തവണയും കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പും മാര്‍ട്ടിന്റെ പണമിടപാട് സംബന്ധിച്ചും വിശദമായ അന്വേഷണം പോലീസ് ഇതിനോടകം നടത്തിക്കഴിഞ്ഞു. പ്രതി പണം സന്പാദിച്ചിരുന്നത് ഓഹരി വ്യാപാരത്തിലൂടെയാണെന്നാണ് പോലീസ് കരുതുന്നത്. പീഡനം നടന്ന ഫ്ളാറ്റിലും പ്രതി ഒളിവില്‍ കഴിഞ്ഞ കാക്കനാട്ടെ ഫ്ളാറ്റിലും തൃശൂരിലെ പരിസര പ്രദേശങ്ങളിലും പോലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതികളെയും വരും ദിവസങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പു നടത്തും. കൂട്ടുപ്രതികളില്‍ ഒരാള്‍ക്ക് കോവിഡായതിനാലാണ് ഇവരെ കസ്റ്റഡിയില്‍ എടുക്കുന്ന നടപടികള്‍ വൈകാന്‍ കാരണം. കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്.…
Read Moreമോഹനന് വൈദ്യന്റെ മരണം: യാത്രയായത് അലോപ്പതിയെ വെല്ലുവിളിച്ച നാട്ടുവൈദ്യന്
ചേർത്തല: തന്റെ മരണവും ചര്‍ച്ചയാക്കിയാണ് നിരവധിയാളുകളെ ചികിത്സിച്ച നാട്ടുവൈദ്യൻ മോഹനന്‍വൈദ്യരുടെ വിടവാങ്ങല്‍. അലോപ്പതിയേയും ആധുനിക ശാസ്ത്ര തത്ത്വങ്ങളെയും നിരന്തരം വെല്ലുവിളിച്ച് പോരാടിയ വൈദ്യര് അവസാനം പറഞ്ഞത് തന്റെ കൈയില്‍ കോവിഡിനും മരുന്നുണ്ടെന്നായിരുന്നു. എന്നാല്‍ ഈ കോവിഡ് തന്നെ വൈദ്യരുടെ ജീവന് ഭീഷണിയായത് വൈദ്യശാസ്ത്രത്തില്‍ ഒരു ചര്‍ച്ചയായി. കൊട്ടാരക്കര സ്വദേശിയായ മോഹനന് വൈദ്യര് 20 വര്‍ഷമായി ചേര്‍ത്തലയിലാണ് താമസം. നാട്ടുവൈദ്യത്തില്‍ പേരുകേട്ട മോഹനന്‍വൈദ്യര്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രശസ്തിയാര്‍ജിച്ചത്. പച്ചമരുന്നുകളും ആയൂര്‍വേദവും ഒരുമിച്ച് സംയോജിപ്പിച്ചുള്ള ചികിത്സയായിരുന്നു വൈദ്യരുടേത്. സംസ്ഥാനത്ത് പലയിടങ്ങളിലും ചികിത്സ നടത്തിയിരുന്നു.ചേർത്തല മതിലകത്തിനുസമീപം ജനകീയ നാട്ടുവൈദ്യശാല എന്ന പേരിലാണ് ചികിത്സ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വൈദ്യരുടെ ചികിത്സയില്‍ പല അദ്ഭുതഫലങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് പ്രചരണവും ഉണ്ടായിരുന്നു. വടക്കന്‍ കേരളത്തില്‍ നിന്നാണ് കൂടുതലായും രോഗികള്‍ എത്തിയിരുന്നത്. പല അസുഖങ്ങളും അദ്ദേഹത്തിന്റെ ചികിത്സ കൊണ്ട് മാറിയതായി അവകാശപ്പെടുന്നവരും ഉണ്ട്. കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ക്കും ചികിത്സതേടി…
Read More