ഫ്ളാറ്റിലെ പീഡനം; ക്രൂരതയുടെ ദൃശ്യങ്ങൾ പകർത്തിയ  ഫോണ്‍ കണ്ടെത്താനായില്ല; പ്രതി മാർട്ടിന്‍റെ വാക്കുകൾ വിശ്വസിക്കാതെ പോലീസ്


കൊച്ചി: നഗരത്തിലെ ഫ്‌ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കേസില്‍ മൊബൈല്‍ഫോണ്‍ കണ്ടെത്താനാകാതെ അധികൃതര്‍. ഫോണ്‍ നശിപ്പിച്ചതായി പ്രതി മാർട്ടിൻ വ്യക്തമാക്കുന്നുവെങ്കിലും അധികൃതര്‍ വിശ്വാസത്തിലെടുത്തിട്ടില്ല.

പോലീസ് കസ്റ്റഡിയില്‍ തുടരുന്ന മാര്‍ട്ടിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. രണ്ടാം തവണയും കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

തെളിവെടുപ്പും മാര്‍ട്ടിന്‍റെ പണമിടപാട് സംബന്ധിച്ചും വിശദമായ അന്വേഷണം പോലീസ് ഇതിനോടകം നടത്തിക്കഴിഞ്ഞു. പ്രതി പണം സന്പാദിച്ചിരുന്നത് ഓഹരി വ്യാപാരത്തിലൂടെയാണെന്നാണ് പോലീസ് കരുതുന്നത്.

പീഡനം നടന്ന ഫ്‌ളാറ്റിലും പ്രതി ഒളിവില്‍ കഴിഞ്ഞ കാക്കനാട്ടെ ഫ്‌ളാറ്റിലും തൃശൂരിലെ പരിസര പ്രദേശങ്ങളിലും പോലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

കേസിലെ കൂട്ടുപ്രതികളെയും വരും ദിവസങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പു നടത്തും. കൂട്ടുപ്രതികളില്‍ ഒരാള്‍ക്ക് കോവിഡായതിനാലാണ് ഇവരെ കസ്റ്റഡിയില്‍ എടുക്കുന്ന നടപടികള്‍ വൈകാന്‍ കാരണം.

കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്തുവരുമ്പോഴാണ് യുവതി മാര്‍ട്ടിനെ പരിചയപ്പെടുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.

 

Related posts

Leave a Comment