തൃപ്പൂണിത്തുറ: കൊച്ചി രാജവംശത്തിലെ ഇളയതന്പുരാനും വിഖ്യാത ക്രിക്കറ്റ് താരവുമായ കേരളവർമ തന്പുരാൻ (96) അന്തരിച്ചു. സംസ്കാരം നടത്തി. ഏകദിന ക്രിക്കറ്റിന്റെ ഉപജ്ഞാതാവായ കെ.വി. കേളപ്പൻ തന്പുരാനോടൊപ്പം ലോകത്ത് ആദ്യമായി നടന്ന ഏകദിന ക്രിക്കറ്റിലെ ആദ്യത്തെ ബോൾ നേരിട്ടതു കേരളവർമ തന്പുരാനായിരുന്നു. രണ്ടുപേരും കേളപ്പൻ തന്പുരാൻ എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും തമ്മിൽ തിരിച്ചറിയുന്നതിനായി ഒരാളെ കേരളവർമ തന്പുരാനെന്നും മറ്റൊരാളെ കെ.വി. കേളപ്പൻ തന്പുരാനെന്നും വിളിക്കുകയായിരുന്നു. മികച്ച ബാറ്റ്സ്മാനായിരുന്നു കേരളവർമ തന്പുരാൻ. 1951ൽ പൂജ ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചപ്പോൾ ക്യാപ്റ്റൻ കേളപ്പൻ തന്പുരാനായിരുന്നു. പിന്നീട് രഞ്ജി ട്രോഫി വിജയിച്ച ടീമിലെ ക്യാപ്റ്റനായ പി. രവിയച്ചനും അന്നു ടീമിലെ അംഗമായിരുന്നു. സീനിയോറിറ്റി അനുസരിച്ചാണ് കൊച്ചി രാജവംശത്തിലെ വലിയ തന്പുരാനെയും ഇളയ തന്പുരാനെയും നിശ്ചയിക്കുന്നത്. ഇപ്പോഴത്തെ വലിയ തന്പുരാൻ രവിവർമ തന്പുരാൻ തൃപ്പൂണിത്തുറ സ്വദേശിയാണെങ്കിലും തൃശൂരിലാണ് താമസം. ഭാര്യ: രാധ കുഞ്ഞമ്മ (പാലിയത്ത് കോവിലകം).…
Read MoreCategory: Kochi
കളമശേരിയിൽ പോസ്റ്റർ യുദ്ധം പുതിയ രൂപത്തിൽ! നേരത്തെ സ്വന്തം നേതാക്കൾക്കെതിരേയായിരുന്നു പോസ്റ്ററെങ്കിൽ ഇപ്പോൾ സ്ഥിതിമാറി
കളമശേരി: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോൾ മുതൽ മണ്ഡലത്തിലെ സ്ഥാനാർഥികളെ ചൊല്ലിയുള്ള പോസ്റ്റർ വിവാദം പുതിയ തലത്തിൽ. നേരത്തെ സ്വന്തം നേതാക്കൾക്കെതിരേയായിരുന്നു പോസ്റ്ററെങ്കിൽ ഇപ്പോൾ സ്ഥിതിമാറി. എതിരാളികൾക്കെതിരേയാണ് വ്യത്യസ്തമായ പോസ്റ്ററുകൾ മണ്ഡലത്തിൽ സ്ഥാനംപിടിക്കുന്നത്. കഴിഞ്ഞ ദിവസം എൽഡിഎഫ് പ്രവർത്തകർ ഒട്ടിച്ച പഞ്ചവടിപ്പാലത്തെക്കുറിച്ചുള്ള പോസ്റ്റർ വന്നതിന് മറുപടിയായി മാഫിയകളെ വേണ്ടെന്ന പോസ്റ്ററുകൾ മണ്ഡലത്തിൽ വ്യാപകമായി. മാഫിയ പോസ്റ്ററിൽ പ്രളയ ഫണ്ട് തട്ടിപ്പ്, ഗുണ്ടയ്ക്ക് പാർട്ടി കാവൽ തുടങ്ങിയവയാണ് വാചകം. പോസ്റ്ററുകൾക്ക് അനുകൂലമായും പ്രതികൂലമായും ജനാഭിപ്രായമുണ്ട്.
Read Moreപ്രണയംനടിച്ച് കടത്തിക്കൊണ്ടുപോയി ! വിദ്യാർഥിനിയെ വീട്ടുകാർപോലും അറിയാതെ സ്വന്തം മുറിയിൽ താമസിപ്പിച്ചു; ഒടുവില്‍…
നെടുമ്പാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം മേലില ചേരവിള തെക്കേതിൽ പുത്തൻവീട്ടിൽ ജസ്റ്റിൻ ജോസി (24)നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് പ്രതി സാമൂഹ്യമാധ്യമത്തിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയുടെ നാട്ടിലെത്തിയ പ്രതി ഇവരെ പ്രണയംനടിച്ച് കടത്തിക്കൊക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയെ പ്രതി വീട്ടുകാർപോലും അറിയാതെ സ്വന്തം മുറിയിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് മുറിയിൽ പെൺകുട്ടിയുണ്ടെന്ന കാര്യം വീട്ടുകാർ അറിഞ്ഞത്. ഇവിടെനിന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിവാഹിതനായ പ്രതി ഭാര്യയുമായി പിരിഞ്ഞ് കഴിയുകയായിരുന്നു.
Read Moreവലിയ ബാഗുമായി രണ്ടു പേർ; തുറന്നു നോക്കിയപ്പോൾ ആറരക്കിലോ കഞ്ചാവ്; സാധനം വാങ്ങിയിരുന്നത് ടെക്കികളും ഇതര സംസ്ഥാന തൊഴിലാളുകളും
കൊച്ചി: കാക്കനാട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ രണ്ട് ഇതര സംസ്ഥാനക്കാർ വലിയ ബാഗുമായി പോകുന്നത് കണ്ട് സംശയം തോന്നിയ പോലീസ് ബാഗ് തുറന്നു നോക്കിയപ്പോൾ കിട്ടിയത് ആറര ക്കിലോ കഞ്ചാവ്. കാക്കനാട് ഐഎംജി ജംഗ്ഷനില്‍വച്ച് ഇവരെ തടഞ്ഞു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലീസും സംയുക്ത പരിശോധനയില്‍ ഗഞ്ചാം സ്വദേശി ടുകുന ഗൗഡ(36), ഗജാപതി സ്വദേശി സോമനാഥ് ജാനി(22) എന്നിവരെയാണ് പിടികൂടിയത്. പ്രതികള്‍ ഒഡീഷയില്നിന്നുമാണു കഞ്ചാവ് എത്തിച്ചതെന്നാണു വിവരം. കിലോയ്ക്ക് 3,500 രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കിയശേഷം പൊതിക്ക് 500 രൂപ നിരക്കിലായിരുന്നു ഇവര്‍ വിറ്റിരുന്നത്. നിര്‍മാണ ജോലികള്‍ക്കായി കേരളത്തിലെത്തിയ പ്രതികള്‍ ലോക്ക്ഡൗണ്‍ സമയത്ത് നാട്ടില്‍പോയി മടങ്ങിയശേഷം കഞ്ചാവ് വില്പനയിലേക്കു കടക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ടെക്കികളും ഇതര സംസ്ഥാന തൊഴിലാളുകളുമാണ് ഇവരുടെ പക്കല്‍നിന്നു കഞ്ചാവു വാങ്ങിയിരുന്നത്. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ചും…
Read Moreഛായാചിത്രം നൽകുന്നതിനെച്ചൊല്ലി യൂത്തൻമാരുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള കൂട്ടത്തല്ല്; പരിക്കേറ്റ പ്രവർത്തകർ ആശുപത്രിയിൽ
പെരുമ്പാവൂർ: രാഹുൽ ഗാന്ധിക്ക് ഛായചിത്രം നൽകുന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിച്ചു. സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ് 23ന് പെരുമ്പാവൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൽദോസ് കുന്നപ്പിള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പെരുമ്പാവൂർ സുഭാഷ് മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് സമ്മാനിക്കാൻ കൊണ്ടുവന്ന ഛായചിത്രം ആര് സ്റ്റേജിൽ കയറി നൽകും എന്നതിലാണ് കലഹമുണ്ടായത്. മൂന്നു പേരെ ഇതിനായി ചുമതലപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥരോട് അനുവാദം വാങ്ങിയിരുന്നു. എന്നാൽ ഗ്രൂപ്പ് തിരിഞ്ഞ് പ്രശ്നം ഉണ്ടാക്കിയതോടെ രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉദ്യോഗസ്ഥർ ഛായാചിത്രം നൽകാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ സംഘർഷം ഉടലെടുത്തെങ്കിലും നേതാക്കളും പോലീസും ഇടപെട്ട് ഇത് ഒഴിവാക്കി. ചൊവ്വാഴ്ച രാത്രി പാർട്ടി ഓഫീസിൽ അനുനയ ചർച്ചയും നടന്നു. എന്നാൽ ബുധനാഴ്ച രാത്രി ഒമ്പതോടെ തെരഞ്ഞെടുപ്പ്…
Read Moreതൃപ്പൂണിത്തുറയിൽ കഞ്ചാവും ഹഷീഷ് ഓയിലുമായി പിടിയിലായ ആന്റണി ചില്ലറ വില്പനക്കാരൻ
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ കഞ്ചാവും ഹഷീഷ് ഓയിലും പിടികൂടിയ സംഭവത്തിൽ എക്സൈസ് പിടിയിലായ പ്രതി ആലപ്പുഴ പൂങ്കാവ് വലിയവീട്ടിൽ ആന്റണി (35) ചില്ലറ വില്പനക്കാരൻ. വലിയ രീതിയിൽ കഞ്ചാവും ഹാഷിഷ് ഓയിലും സൂക്ഷിച്ച ശേഷം ആവശ്യപ്പെടുന്നവർക്ക് ചെറിയ പായ്ക്കറ്റുകളിലായി നേരിട്ട് എത്തിച്ചുകൊടുക്കുകയാണ് ഇയാൾ ചെയ്തിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തൃപ്പൂണിത്തുറ പുതിയകാവ് പാവംകുളങ്ങര ക്ഷേത്രത്തിനു പിന്നിലുള്ള ചിറ്റേക്കടവ് റോഡിലെ വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിച്ചായിരുന്നു ആന്റണിയുടെ ലഹരി വില്പന. പതിനഞ്ച് കിലോ കഞ്ചാവും അഞ്ച് കിലോ ഹഷീഷ് ഓയിലുമാണ് കണ്ടെടുത്തിട്ടുള്ളത്. ആന്ധ്രയിൽനിന്നാണ് ഇയാൾ ലഹരി വസ്തുക്കൾ കൊണ്ടുവന്നിരുന്നത്. പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡാണ് വ്യാഴാഴ്ച വൈകി പരിശോധന നടത്തിയത്. എക്സൈസ് അസി. കമ്മീഷണർ ശശികുമാറിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ വിനോജ്, ഇൻസ്പെക്ടർ എൻ. ശങ്കർ, പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ്, രമേശൻ,…
Read Moreഇലക്ഷന് ഡ്യൂട്ടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇക്കുറി കഠിനം
സിജോ പൈനാടത്ത് കൊച്ചി: ഇലക്ഷന് ഡ്യൂട്ടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇക്കുറി കഠിനം. സ്ഥിരതാമസമുള്ള മണ്ഡലത്തിലോ ജോലി ചെയ്യുന്ന സ്ഥാപനം ഉള്‍പ്പെടുന്ന മണ്ഡലത്തിലോ തെരഞ്ഞെടുപ്പു ഡ്യൂട്ടി നല്‍കില്ലെന്ന തീരുമാനമാണു പോളിംഗ് ഉദ്യോഗസ്ഥരെ നെട്ടോട്ടമോടിക്കുന്നത്. സമീപ മണ്ഡലങ്ങളില്‍ ഡ്യൂട്ടി നല്‍കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. കിലോമീറ്ററുകള്‍ യാത്ര ചെയ്താണു പോളിംഗ് ഡ്യൂട്ടി സംബന്ധിച്ച ക്ലാസുകള്‍ക്കു ജീവനക്കാരും അധ്യാപകരും എത്തുന്നത്. തെരഞ്ഞെടുപ്പ് ദിനത്തിലും തലേന്നും സമാനമായ രീതിയില്‍ ഏറെ ദൂരം യാത്ര ചെയ്യേണ്ട സ്ഥിതിയുണ്ട്. താമസസ്ഥലത്തുനിന്ന് 70 മുതല്‍ 100 വരെ കിലോമീറ്റര്‍ അകലെ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പോളിംഗ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചതും, കൊറോണസാഹചര്യങ്ങളും അധ്യാപകരെയും ജീവനക്കാരെയും ഇക്കുറി കൂടുതല്‍ വലയ്ക്കും തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഏറ്റു വാങ്ങുന്നതിന് അഞ്ചിനു രാവിലെ എട്ടിനു കളക്ഷന്‍ സെന്ററുകളില്‍ എത്തണം. ഇതിനു തലേന്ന് ഈസ്റ്റര്‍ ദിനത്തില്‍ തന്നെ അടുത്ത പ്രദേശങ്ങളില്‍…
Read Moreഎൽഡിഎഫ് സർക്കാർ തുടരണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങൾ: ആന്റണിക്ക് മറുപടിയുമായി യെച്ചൂരി
കൊച്ചി: എൽഡിഎഫ് സർക്കാർ കേരളത്തിൽ തുടരണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതിന് തുടർ ഭരണം ലഭിച്ചാൽ നാട് തകരുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാർ തുടരുന്നത് സർവനാശത്തിനാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്.വ്യക്തിയുടെ വിശ്വാസം സംരക്ഷിക്കാൻ പാർട്ടി പ്രതിജ്ജാബദ്ധമാണ്. കേരളത്തിൽ നേരത്തെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. 35 വർഷം നീണ്ട ബംഗാളിലെ ഭരണത്തിൽ ഒരൊറ്റ വർഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
Read Moreകനത്ത കാറ്റിന്റെ അകമ്പടിയോടെ പെയ്ത വേനല്‍മഴയില്‍ കൊച്ചി വിറച്ചു! സംഭവങ്ങള്‍ ഇങ്ങനെ…
കൊച്ചി: കനത്ത കാറ്റിന്റെ അകമ്പടിയോടെ പെയ്ത വേനല്‍മഴയില്‍ കൊച്ചി നഗരത്തിലും ജില്ലയുടെ മറ്റു ഭാഗങ്ങളിലും വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണു നിരവധി വാഹനങ്ങൾ തകർന്നു. പോസ്റ്റുകൾ തകർന്നു വൈദ്യുതി ബന്ധം നിലച്ചു. കൊച്ചി നഗരത്തിൽ മരത്തിനടിയിൽപ്പെട്ടു വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ക്കു പരിക്കേറ്റു. ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം അരമണിക്കൂറോളം മുടങ്ങി. പലയിടത്തും മണിക്കൂറുകളോളം റോഡ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു കനത്ത കാറ്റും മഴയുമുണ്ടായത്. കൊച്ചി നഗരത്തിനു പുറമെ കാക്കനാട്, തൃപ്പൂണിത്തുറ, മരട്, ഏലൂര്‍, ആലങ്ങാട്, ആലുവ, അങ്കമാലി, കാലടി മേഖലകളില്‍ കാറ്റും മഴയും കനത്തനാശം വിതച്ചു. നഗരത്തിൽ ആഞ്ഞുവീശിയ കാറ്റിൽ വീടിന്റെയും സ്ഥാപനങ്ങളുടെയും മേൽക്കൂരകളും ഫ്ലക്സ് ബോർഡുകളും പറന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ അംബേദ്കര്‍ സ്റ്റേഡിയത്തിനു മുന്നിലെ വന്മരം കടപുഴകി വീണാണു രണ്ടുപേര്‍ക്കു പരിക്കേറ്റത്. ഗാന്ധിനഗറില്‍ കോളനിയില്‍ താമസിക്കുന്ന മധുര സ്വദേശികളായ…
Read Moreമൂവാറ്റുപുഴയിലേക്ക് മുന്നണി നേതാക്കൾ എത്തുന്നു ; പ്രചാരണം ആവേശത്തിലേക്ക്
മൂവാറ്റുപുഴ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാൻ മുന്നണികളുടെ നേതാക്കൾ മൂവാറ്റുപുഴയിലേക്കെത്തുന്നു. നേതാക്കളുടെ സാനിധ്യത്തിൽ സ്ഥാനാർഥികളുടെ പ്രചരണം കൊഴുത്തു. യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴലനാടനു വേണ്ടി കഴിഞ്ഞ ദിവസങ്ങളിലായി രാഹുൽ ഗാന്ധിയും,ശശി തരൂരും മണ്ഡലത്തിൽ എത്തിയിരുന്നു. വൻ സ്വീകാര്യതയായിരുന്നു പ്രവർത്തകർ നൽകിയത്. എൽഡിഎഫ് സ്ഥാനാർഥി എൽദോ എബ്രഹാമിനായി എസ്. രാമചന്ദ്രൻ പിള്ളയും, 30ന് കനയ്യകുമാറും മണ്ഡലത്തിൽ എത്തുന്നുണ്ട്. ജനപങ്കാളിത്തം ഉറപ്പാക്കിയുള്ള റോഡ് ഷോ ഉൾപ്പെടെയാണ് നേതാവിനെ എതിരേരൽക്കാൻ മുന്നണി സജ്ജമാക്കോയിരിക്കുന്നത്. ബിജെപി സ്ഥാനാർഥി ജിജി ജോസഫിന്റെ പ്രചാരണത്തിനായി വരും ദിവസങ്ങളിൽ തന്നെ സംസ്ഥാന നേതാക്കളെത്തുമെന്നാണ് അറിയുന്നത്. ട്വന്റി-20 സ്ഥാനാർഥി സി.എൻ. പ്രകാശിനായി ട്വന്റി-20യുടെ ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് ഇന്നലെ മഞ്ഞള്ളൂർ പഞ്ചായത്തിൽ എത്തിയിരുന്നു. മൂവാറ്റുപുഴ മണ്ഡലത്തിൽ കന്നി അംഗത്തിനിറങ്ങുന്ന ട്വന്റി-20 നല്ല മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയപ്പോൾ പ്രചാരണ വേഗതയും പ്രവർത്തകരുടെ ആവേശവും…
Read More