കൊച്ചി: കൊച്ചിയില്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍. ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂരിഭാഗം കേസുകളിലും ഉള്‍പ്പെട്ടവര്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ആണെന്നത് ആശങ്കയും ഉളവാക്കുന്നു. കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെ 368 പരാതികളിന്മേല് 406 പേരെയാണു കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ കണക്കുകള്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. 18നും 30നും ഇടയില്‍ പ്രായമുള്ളവരാണു ഭൂരിഭാഗം പ്രതികളെന്നും പോലീസ് വ്യക്തമാക്കുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രഫഷണലുകള്‍ വരെ ലഹരി വില്ക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും കൂട്ടത്തിലുണ്ട്. വിദ്യാര്‍ഥികളെയടക്കം സംഘടിപ്പിച്ച് എക്സൈസ്, നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ എന്നിവരുടെ സഹകരണത്തോടെ ബോധവത്കരണം ഊര്ജിതമാക്കിയതായിഡിസിപി ഐശ്വര്യ ഡോങ്ക്രേ പറഞ്ഞു. ഇത്രയധികം കേസുകളിലായി 26.34 കിലോ കഞ്ചാവ്, 733 എല്‍എസ്ഡി സ്റ്റാമ്പ്, 108 നൈട്രോസണ് ഗുളികകള്‍,116.59 ഗ്രാം ഹാഷിഷ് ഓയില്‍ അഞ്ചു ഗ്രാം ഹാഷിഷ്,…
Read MoreCategory: Kochi
ശ്രീശങ്കര കോളജില്‍ ഹോളി ആഘോഷത്തിനിടെ രണ്ടുപേര്‍ക്കു കുത്തേറ്റ സംഭവം; ഒരാൾ കസ്റ്റഡിയിൽ; അഞ്ച് പേർക്കെതിരേ കേസ്
കാലടി: ശ്രീശങ്കര കോളജില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന.സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരേ കേസ് എടുത്തതായി കാലടി പോലീസ് അറിയിച്ചു. കോളജിലെ വിദ്യാര്‍ഥി കോടനാട് പാലാട്ടി ആദിത്യന് (20), പൂര്‍വവിദ്യാര്‍ഥി പെരുമ്പാവൂര്‍ മുണ്ടക്കല്‍ അമൽ ശിവന് (24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറ്റില്‍ ആഴത്തിൽ മുറിവേറ്റ അമലിന്റെ നില ഗുരുതരമാണ്. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ കോളജില്‍ സംഘടിപ്പിച്ച ഡിജെ ആഘോഷത്തിനിടെയായിരുന്നു സംഘർഷം. കോളജിലെ എസ് ബ്ലോക്കിനു സമീപം പ്രത്യേകം തായാറാക്കിയ സ്റ്റേജിലായിരുന്നു പരിപാടി. പരിപാടി കാണാൻ പുറത്തുനിന്നുള്ളവരുമെത്തിയതോടെ കാമ്പസ് നിറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംഘടിപ്പിച്ച പരിപാടിക്കു പോലീസിന്റെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയോ അനുവാദം ലഭിച്ചിരുന്നില്ലെന്നാണ് അറിയുന്നത്. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചശേഷം വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍…
Read Moreനിലമ്പൂർ രാധ വധക്കേസ്; പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല; പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
കൊച്ചി: നിലമ്പൂർ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നും രണ്ടും പ്രതികളായ ബിജു, ഷംസുദ്ദീൻ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മഞ്ചേരി മജിസ്ട്രേറ്റ് കോടതി നേരത്തേ ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. 2014ലാണ് നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് തൂപ്പ്കാരിയായിരുന്ന 49 വയസ് പ്രായമുള്ള ചിറയ്ക്കൽ വീട്ടിൽ രാധ കോൺഗ്രസ് ഓഫിസിൽ കൊല്ലപ്പെട്ടത്. പിന്നീട് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് സെക്രട്ടറിയും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫിലെ അംഗവുമായിരുന്നു ബിജു. ഇയാളുടെ സുഹൃത്താണ് ഷംസുദ്ദീൻ.
Read Moreവൈപ്പിനിൽ കോവിഡ് കേസുകൾ വർധിക്കുന്നു; 100 പേരെ പരിശോധിച്ചതിൽ 90 പേര്‍ക്കും കോവിഡ്
ചെറായി: പള്ളിപ്പുറത്ത് വിവാഹ ചടങ്ങില്‍ സംബന്ധിച്ചവരില്‍ സംബന്ധിച്ച ആളുകളിൽ 100 പേരെ പരിശോധിച്ചതിൽ 90 പേക്കും കോവിഡ് പോസിറ്റീവ്. ഇതുള്‍പ്പെടെ രണ്ട് ദിവസത്തിനുള്ളില്‍ പള്ളിപ്പുറത്ത് മൊത്തം 102 പുതിയ കേസുകളാണ് റിപ്പാര്‍ട്ട് ചെയ്തിട്ടുള്ളത്. വിവാഹ ചടങ്ങില്‍ സംബന്ധിച്ചതില്‍ പോസിറ്റീവ് ആയവരില്‍ പന്തലിടാന്‍ വന്നവരും കാറ്ററിംഗ് കാരുമുള്പ്പെടും. ഇന്ന് 100 പേരെക്കൂടി പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗികളുടെ ഇനിയും കൂടാനാണ് സാധ്യത. മൊത്തം 400 പേരാണ് ചടങ്ങില്‍ സംബന്ധിച്ചുവെന്നാണ് പറയുന്നത്. ഇതില്‍ പകുതിയില്‍ ആളുകളെ മാത്രമെ ആരോഗ്യ വകുപ്പിനു കണ്ടെത്താനായിട്ടുള്ളു. പരിശോധനക്ക് പലരും വിമുഖത കാണിക്കുന്നവെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ പള്ളിപ്പുറം പഞ്ചായത്തില്‍ വിവാഹത്തിനു 50 പേരില്‍ കൂടുതലും മരണാവശ്യങ്ങള്‍ക്ക് 20 പേരില്‍ കൂടുതലും സംബന്ധിക്കരുതെന്ന് ആരോഗ്യ വകുപ്പും പോലീസും അറിയിച്ചു. ആറ് അടി അകലം പാലിച്ചു…
Read More402 വോട്ടിന്റെ വിജയസ്മൃതി ! ചെലവു വളരെ ചുരുക്കി പ്രചാരണം; മുന്‍ മന്ത്രി എസ്. ശര്‍മ തെരഞ്ഞെുപ്പ് ഓര്‍മകള്‍ പങ്കുവയ്ക്കുന്നു…
ഹരുണി സുരേഷ് വൈപ്പിന്‍: “തെരഞ്ഞെടുപ്പു ഫണ്ട് കണ്ടെത്താന്‍ ഇന്നത്തേതുപോലെ എളുപ്പമായിരുന്നില്ല എണ്‍പതുകളിൽ. 1987ല്‍ വടക്കേക്കര നിയമസഭാ മണ്ഡലത്തില്‍ കന്നി മത്സരം. കഷ്ടിച്ച് 57,000 രൂപയോളം പിരിച്ചുണ്ടാക്കി. ചെലവു വളരെ ചുരുക്കി പ്രചാരണം. പോളിംഗ് കഴിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പിരിച്ച തുകയില്‍ 10,000 രൂപ മിച്ചം. ‘മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എസ്. ശര്‍മ തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പുകാലം ഓര്‍ത്തെടുക്കുന്നു. “ബാക്കിവന്ന തുക അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി എ.പി. വര്‍ക്കിയെ ഏല്പിച്ചപ്പോള് അദ്ദേഹം അതു സ്വീകരിച്ചില്ല. പകരം പറഞ്ഞതിങ്ങനെ: ശര്‍മ സഖാവ് അതു കൈയില്‍ വച്ചോ; ഫലം വരുമ്പോള്‍ സ്വീകരണത്തിന് ഉപയോഗിക്കാം.’ എ.പി.യുടെ വാക്ക് പാഴായില്ല. കന്നിമത്സരത്തില്‍ എസ്. ശര്‍മയ്ക്ക് 402 വോട്ടുകളുടെ അട്ടിമറി വിജയം. കടുത്ത മത്സരത്തില്‍ കോണ്‍ഗ്രസിന്റെ ശക്തനായ സാരഥി എം.ഐ. ഷാനവാസിനെയാണു ശര്‍മ പരാജയപ്പെടുത്തിയത്. അക്കാലത്ത് എ.പി. വര്‍ക്കി പകര്‍ന്നു തന്ന…
Read Moreഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല, പഠിക്കുന്ന സ്ഥാപനത്തില്‍ വിളിച്ചപ്പോള്‍ അവിടെയും എത്തിയിട്ടില്ലെന്ന്! ഹരിതയുടെ മരണത്തില്‍ പ്രാഥമിക നിഗമനം ഇങ്ങനെ…
തൃപ്പൂണിത്തുറ: വിദ്യാർഥിനിയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തു വന്നാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ഉദയംപേരൂര്‍ പോലീസ് അറിയിച്ചു. ഉദയംപേരൂര്‍ വലിയകുളം മഠത്തിപ്പറമ്പില്‍ പരേതനായ ധര്‍മ്മജന്റെ മകള്‍ ഹരിത(21)യെ ഇന്നലെയാണ് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. സംഭവം നടക്കുമ്പോള്‍ ഹരിതയുടെ അമ്മയും സഹോദരനും ജോലിക്ക് പോയിരിക്കുകയായിരുന്നു. മകളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെയായതോടെ പഠിക്കുന്ന സ്ഥാപനത്തില്‍ വിളിച്ചന്വേഷിച്ചു. അവിടെയും എത്തിയിട്ടില്ലെന്ന് അറിയിച്ചതോടെ സമീപവാസികളുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഹരിതയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു. അതേസമയം മുറിയിലെ മറ്റു വസ്തുക്കളൊന്നും കത്തിയിട്ടില്ല.
Read Moreഅനൗണ്‍സ്മെന്റ് ഉഷാറാക്കി ജ്യോതിലക്ഷ്മി! എൽദോ ഏബ്രഹാമിന് വേണ്ടി വാഹനങ്ങളിൽ നേരിട്ടും അനൗണ്‍സ്മെന്റ് നടത്തി 10 വയസുകാരി
മൂവാറ്റുപുഴ: എൽഡിഎഫ് സ്ഥാനാർഥി എൽദോ ഏബ്രഹാമിന്റെ വികസന നേട്ടങ്ങളുമായി ഇത്തവണയും ജ്യോതി ലക്ഷ്മി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി. എൽദോ ഏബ്രഹാമിന്റെ കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥ്ക്ക് വോട്ടഭ്യർഥിച്ച് കൊച്ചുപ്രസംഗവും അനൗണ്‍സ്മെന്റും നടത്തി ശ്രദ്ധേയയായ ജ്യോതിലക്ഷ്മി തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലും സജീവമായി രംഗത്തുണ്ടായിരുന്നു. ഇത്തവണ എൽദോ ഏബ്രഹാമിന് വേണ്ടി റെക്കോഡ് ചെയ്തും വാഹനങ്ങളിൽ നേരിട്ടും അനൗണ്‍സ്മെന്റ് നടത്തിയാണ് ഈ 10 വയസുകാരി ശ്രദ്ധനേടിയത്. ആരക്കുഴ പണ്ടപ്പിള്ളി ആച്ചക്കോട്ടിൽ ഷിനോബി ശ്രീധരന്റെ മകളാണ് ജ്യോതിലക്ഷ്മി.
Read Moreക്രൈംബ്രാഞ്ച് വെട്ടിൽ; ഇഡിക്കെതിരേ സന്ദീപോ താനോ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ല; വെളിപ്പെടുത്തലുമായി സന്ദീപിന്റെ അഭിഭാഷക രംഗത്ത്
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കേസിലെ പ്രതി സന്ദീപ് നായരുടെ അഭിഭാഷക എത്തിയതോടെ ക്രൈബ്രാഞ്ച് വെട്ടിൽ. ഇഡിക്കെതിരേ സന്ദീപോ താനോ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ലെന്നാണ് ഇവരുടെ പുതിയ വെളിപ്പെടുത്തല്‍.തന്റെ പരാതിയിലാണ് ഇഡിക്കെതിരേ കേസെടുത്തതെന്ന വാദം തെറ്റാണെന്നും അഡ്വ. പി.വി. വിജയം മാധ്യമങ്ങളോടു പറഞ്ഞു. സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടില്ല. നല്‍കാത്ത പരാതിയില്‍ എങ്ങനെ ക്രൈംബ്രാഞ്ചിനു കേസെടുക്കാന്‍ കഴിയുമെന്നും അവര്‍ ചോദിച്ചു. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി ക്രൈംബ്രാഞ്ചും രംഗത്തെത്തി. സന്ദീപ് നായരുടെ അഭിഭാഷകയുടെ പരാതിയിന്മേലല്ല കേസെടുത്തതെന്നും അഭിഭാഷകനായ സുനിലിന്റെ പരാതിയിലാണ് നടപടിയെന്നും ഇദേഹത്തിന്റെ മൊഴിരേഖപ്പെടുത്തിയതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പരാതിയില്‍ കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.നേരത്തെ സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരേ കേസെടുക്കുന്നതെന്നായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നത്.
Read Moreഅവസരങ്ങൾ ഉപയോഗപ്പെടുത്തിയില്ല; ചെന്നിത്തലയുടെ പരാതി 11-ാം മണിക്കൂറിലായിപ്പോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
കൊച്ചി: ഇരട്ട വോട്ട് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിലെന്നെന്നും പിഴവ് തിരുത്താനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയില്ലെന്നും തെര. കമ്മീഷൻ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ ഇനി കോടതിക്ക് ഇടപെടാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാടെടുത്തു. തെരഞ്ഞെടുപ്പിൽ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. ഇരട്ടവോട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
Read Moreകോട്ടപ്പുറം മദ്യശാല അടച്ചു പൂട്ടി; മാനേജറും ജീവനക്കാരും ചേർന്ന് വിറ്റിരുന്നത് അനധികൃത മദ്യം; മാനേജർ മുങ്ങി, എസ്കൈസ് പിന്നാലെ…
ആലങ്ങാട്: മാനേജറും ജീവനക്കാരും ചേർന്ന് മദ്യവും പണവും തിരിമറി നടത്തിയതിനെ തുടർന്ന് ആലങ്ങാട് കോട്ടപ്പുറം മദ്യശാല എക്സൈസ് സംഘം അടച്ചുപൂട്ടി. ഇന്നലെ ഉച്ചയോടെ കോട്ടപ്പുറം ഔട്ട്ലെറ്റിലെ മൂന്നു മണിക്കൂർ പരിശോധനയ്ക്ക് ശേഷമാണ് അടച്ചുപൂട്ടിയത്. 127 ലിറ്റർ മദ്യവുമായി കോട്ടപ്പുറം സ്വദേശി ഹരികുമാറിനെ (45) തെരഞ്ഞെടുപ്പ് സ്ക്വാഡിന്റെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പാനായികുളത്ത് വച്ച് പിടികൂടിയതിനെ തുടർന്നു ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ എക്സൈസ് വകുപ്പിന് ലഭിച്ചത്. പിടിച്ചെടുത്ത കുപ്പിയിൽ ഒന്നിൽപോലും ഹോളോഗ്രാം സ്റ്റിക്കർ ഉണ്ടയിരുന്നില്ല.തുടർന്നു നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 635 ഹണീബി കുപ്പി മദ്യം ഔട്ട് ലെറ്റിൽനിന്നും അനധികൃത വില്പന നടത്തിയതായി അധികൃതർ കണ്ടെത്തി. ഔട്ട്ലെറ്റിൽ വില്പന നടത്തിയത് ഭൂരിഭാഗം ഡ്യൂപ്ലിക്കേറ്റ് മദ്യമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. സംഭവത്തെ തുടർന്നു ഔട്ട്ലെറ്റ് മാനേജർ കൊല്ലം സ്വദേശി വാരവിള വീട്ടിൽ സന്തോഷ് ഒളിവിലാണ്. ജീവനക്കാർക്കും ഈ ഇടപാടിൽ പങ്ക് ഉണ്ടെന്നും അഞ്ച്…
Read More