കൊച്ചി: എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്പോള്‍ കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ ആരും ഇല്ലായിരുന്നുവെന്ന രേഖ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇഡി. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ സ്വപ്നയെ നിര്‍ബന്ധിക്കുന്നതു കേട്ടെന്ന പോലീസ് വാദം പൊളിക്കാനാണ് ഇഡി രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നത്. ഓഗസ്റ്റ് 12, 13 തീയതികളിലാണ് ഇഡി സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്. കസ്റ്റഡികാലാവധിക്കു ശേഷം സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയത് ഓഗസ്റ്റ് 14-നാണ്. അന്നാണു ചോദ്യം ചെയ്യലില്‍ വനിതാ പോലീസുകാരുടെ സാന്നിധ്യം കോടതി നിര്‍ദേശിച്ചത്. അതിന് ശേഷം ഇഡി ചോദ്യം ചെയ്തിട്ടേ ഇല്ല. രേഖകള്‍ പരിശോധിച്ചതില്‍ നിന്നു പോലീസുകാരികളുടെ മൊഴി വ്യാജമാണെന്നും അതിനുപിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമാണ് ഇഡിയുടെ വാദം. സ്വപ്നയെ ചോദ്യം ചെയ്യുമ്പോള്‍ വനിതാ പോലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നു വ്യക്തമാക്കുന്ന രേഖകളാണ് ഇഡി ഇന്നലെ ഹൈക്കോടതിക്കു കൈമാറിയത്. സെക്ഷന്‍ 164, 108 പ്രകാരം സ്വപ്ന നല്കിയ…
Read MoreCategory: Kochi
കഞ്ചാവ് കടത്ത് : അവസാന കണ്ണിയേയും പൊക്കാൻ ആന്ധ്രാക്കാടുകൾ അരിച്ചുപെറുക്കി പോലീസ്
ആലുവ: സാധാരണ രീതിയിൽ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നു കേസുകളിൽ കിട്ടിയ പ്രതിയിൽ അന്വേഷണം അവസാനിപ്പിക്കുകയാണ് പതിവ്. എന്നാൽ എറണാകുളം റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ പിടികൂടിയ 150 കിലോ കഞ്ചാവിന്റെ അന്വേഷണം അവസാന കണ്ണിയെ വരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. ഇതിനായി ആന്ധ്രയിലെ പഡേരുവിലെ കൊടും കാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന് രൂപം കൊടുത്ത് അതീവ രഹസ്യമായി നടത്തുന്ന ഓപ്പറേഷൻ അവസാന ഘട്ടത്തിലാണ്. തുടക്കം നവംബറിൽകഴിഞ്ഞ നവംബറിൽ റൂറൽ ജില്ലയിലെ അങ്കമാലി, കല്ലൂർക്കാട് എന്നിവിടങ്ങളിൽ നിന്നായി 150 കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്. അങ്കമാലിയിൽ ആഡംബര വാഹനത്തിൽ കടത്തുമ്പോഴാണ് സംഭവം. 110 കിലോയോളം കഞ്ചാവ് പാക്ക് ചെയ്ത് കൊച്ചി കേന്ദ്രമാക്കി വിതരണം ചെയ്യാൻ കൊണ്ടുവന്നപ്പോഴാണ് പിടികൂടിയത്. കല്ലൂർകാട് വാടക വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പിടികൂടിയവരെ…
Read Moreമലയാറ്റൂര്‍ തീർത്ഥാടനം; കുപ്പി വെള്ളം കരുതണം, വലിയ കുരിശുമായി മലകയറ്റം ഒഴിവാക്കണം; മലകയറാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
സ്വന്തം ലേഖകന്‍ കൊച്ചി: മലയാറ്റൂര്‍ തീര്‍ഥാടനത്തിന് ഇത്തവണ കോവിഡ് പ്രോട്ടോക്കോൾ ബാധകം. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ എത്തുന്നവർക്കാണ് കുരിശുമുടി കയറാന്‍ അനുവാദം. രാത്രി പത്തിനു ശേഷം കുരിശുമുടിയിലും പരിസരത്തും തീര്‍ഥാടകരെ തങ്ങാൻ അനുവദിക്കില്ല. വിശ്വാസികള്‍ അടിവാരത്തെ പ്രവേശനഭാഗത്തുനിന്നു വണ്‍വേ സംവിധാനത്തിലൂടെ മാര്‍ത്തോമ്മ മണ്ഡപം വഴി രജിസ്ട്രേഷന് കൗണ്ടറിലെത്തണം. മാസ്ക് നിർബന്ധം, താപനില അളക്കണം. പേര് രജിസ്റ്റര്‍ ചെയ്തു സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷമാണു മലകയറ്റം തുടങ്ങേണ്ടത്. മലമുകളിലും വണ്‍വേ സംവിധാനമുണ്ടാകും. കുപ്പി വെള്ളം കരുതണം രൂപങ്ങളോ, കുരിശുകളോ വിശുദ്ധ വസ്തുക്കളോ തൊട്ടുമുത്തുന്നതും നേര്‍ച്ചകളും അത്ഭുത നീരുറവയില്‍നിന്നു വെള്ളമെടുക്കലും ഒഴിവാക്കി. അത്യാവശ്യ സാധനങ്ങള്‍ക്കുള്ള സ്റ്റാള്‍ മലമുകളിലുണ്ടാകും. കുടിവെള്ളത്തിനു ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും തീര്‍ഥാടകര്‍ കുപ്പിവെള്ളം കരുതുന്നത് ഉചിതമാണ്. കുരിശുമുടിയില്‍ ദിവസവും രാവിലെ ആറ്, 7.30, 9.30, വൈകുന്നേരം ആറ് എന്നീ സമയങ്ങളില്‍ ദിവ്യബലിയുണ്ടാകും. താഴത്തെ പള്ളിയില്‍ രാവിലെ ആറിനും…
Read Moreവിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്; 30ന് ഹാജരാകണം; മൂന്നാമതും ഹാജരായില്ലെങ്കിൽ വാറന്റ് അയയ്ക്കുമെന്ന്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്. 30ന് ഹാജരാകണം എന്നാണ് നിര്‍ദേശം. കഴിഞ്ഞ രണ്ടുനോട്ടീസിലും വിനോദിനി ഹാജരായില്ല. 30 നും ഹാജരായില്ലെങ്കില്‍ കോടതി വഴി വാറന്റ് അയയ്ക്കുമെന്നാണ് കസ്റ്റംസ് നോട്ടീസ് വ്യക്തമാക്കിയിരിക്കുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസിലാണ് വിനോദിനിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ലൈഫ് മിഷന് പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുല്‍ ജനറലിന് നല്കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കൈയില്‍ എത്തിയെന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. സന്തോഷ് ഈപ്പനില്‍നിന്ന് ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്. ഇന്നലെ നോട്ടീസ് ലഭിച്ചില്ലെന്ന കാരണത്തിലാണ് ഹാജരാകാതിരുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്ക് കോഴയായി സന്തോഷ് ഈപ്പന് യുഎഇ കോണ്‍സുല്‍ ജനറലിന് നല്കിയ…
Read Moreഅന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യം; സര്‍ക്കാരിനെതിരേ ഇഡി ഹൈക്കോടതിയില്‍
കൊച്ചി: സര്‍ക്കാരിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇഡിക്കെതിരേയുള്ള കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യമുണ്ട്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്ക്കെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആര്‍ റദ്ദാക്കണം. ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഉദ്യോഗസ്ഥര്ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. ഇത് റദ്ദാക്കണം. കേസ് ഇന്നുതന്നെ പരിഗണിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി ഇന്നു കേസ് പരിഗണിക്കും.സ്വപ്നയുടെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ കള്ളമൊഴി കൊടുക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് കേസ്. സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നിലവില്‍ കേസെടുത്തത്. ഇവര്‍ക്കെതിരേ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്. സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ശബ്ദം തന്റേതാണെന്ന് സ്വപ്ന…
Read Moreപെൺകുട്ടിയുടെ മൃതദേഹം പുഴയിൽ; പിതാവിനായി തെരച്ചിൽ തുടരുന്നു; കാരണമറിയാതെ ബന്ധുക്കളും പോലീസും
കാക്കനാട്: പെൺകുട്ടിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയ സംഭവം കാരണം അറിയാൻ കഴിയാതെ ബന്ധുക്കളും പോലീസും. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന പിതാവിനെ കണ്ടെത്തുന്നതിനായി ഫയർഫോഴ്സ് ഇന്ന് രാവിലെ മുതൽ പുഴയിൽ തെരച്ചിൽ തുടങ്ങി. ഇന്നലെ ഉച്ചയോടെയാണ് കളമശേരി മുട്ടാർ പുഴയിൽ മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിഡ്ജിനു സമീപത്തുനിന്നാണ് പതിമൂന്ന് വയസുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. കങ്ങരപ്പടിയിലെ ഫ്ലാറ്റിലാണ് സനൂപ് മോഹനും ഭാര്യ രമ്യയും മകൾ വൈഗയും താമസിച്ചിരുന്നത്. ഞായറാഴ്ചച വൈകീട്ടോടെ ആലപ്പുഴയിൽ പോയി ഭാര്യയെ ബന്ധുവീട്ടിലാക്കിയ ശേഷം മകളൊന്നിച്ച് സനൂപ് മറ്റൊരു ബന്ധുവിന്റെ വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് പോന്നതാണ്.രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നു ബന്ധുവീട്ടിൽ വിളിച്ചന്വേഷിച്ചപ്പോൾ അവിടെ എത്തിയില്ലെന്നു അറിഞ്ഞു. തുടർന്ന് കങ്ങരപ്പടിയിലെ ഫ്ളാറ്റിൽ എ ത്തി അന്വേഷിച്ചപ്പോൾ സനൂപും മകളും കാറിൽ ഫ്ളാറ്റിൽ എത്തിയതായി അറിഞ്ഞു. മറ്റു മൂന്നു പേർ സനൂപിനെ അന്വേഷിച്ചു വന്നതായി ഫ്ളാറ്റിലെ സെക്യൂരിറ്റി പറഞ്ഞു.…
Read Moreഒരു വര്‍ഷത്തിനിടെ ജില്ലയില്‍ 12.83 ലക്ഷം കോവിഡ് രോഗികള്‍; 446 കോവിഡ് മരണങ്ങൾ
കൊച്ചി: ജില്ലയില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത് 1,28,396 പേര്‍ക്ക്. ഇതില്‍ 125125 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 2797 പേര് നിലവില്‍ കോവിഡ് ചികിത്സയിലുണ്ട്. 446 കോവിഡ് മരണങ്ങളാണ് ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 2020 മാര്‍ച്ച് 20ന് ആറു പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതാണ് ജില്ലയില്‍ കോവിഡ് പിടിമുറുക്കുന്നത്. ആ മാസം 28ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 106 പേര്‍ക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കേരളത്തിന് പുറത്തുനിന്നെത്തിയ ഏഴുപോരൊഴികെ 99 പേര്‍ക്കും രോഗം ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ഉണ്ടായി.
Read Moreമയക്കുമരുന്ന് മാഫിയയെക്കുറിച്ച് വിവരങ്ങളുണ്ടോ? അറിയിക്കാം ഈ നമ്പറുകളിൽ
കൊച്ചി: നമ്മുടെ പ്രദേശങ്ങളില്‍ മയക്കുമരുന്നു മാഫിയകള്‍ സജീവമാണോ, എങ്കില്‍ ഈ മൂന്ന് നമ്പറുകള്‍ സൂക്ഷിക്കാം. മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്സ് ആപ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ ആയോ, ഓഡിയോ ആയോ നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 എന്ന നമ്പറിലേക്കോ 9497980430 എന്ന ഡാന്‍സാഫ് നമ്പറിലേക്കോ അറിയിക്കാവുന്നതാണെന്ന് അധികൃതര്‍ പറയുന്നു. മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ യുവാക്കള്‍വരെ എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുള്ളതായും അധികൃതര്‍ വ്യക്തമാക്കുന്നു. ഒരു എല്‍എസ്ഡി സ്റ്റാമ്പ് ഉപയോഗിച്ചാല്‍ ഏകദേശം 12 മണിക്കൂര്‍വരെ ഹാലൂസിനേഷന് എന്ന പ്രതിഭാസത്തില്‍ മയക്കത്തിലാവുകയും അടുത്ത ദിവസങ്ങളില്‍ ഡോസ് കൂടുതല്‍വേണ്ടി വരുന്ന അവസ്ഥ സംജാതമാകുകയും ചെയ്തുവരുന്നുണ്ട്. ഇവ കൂടുതല്‍ ഉപയോഗിച്ചാല്‍ ഇത്തരക്കാരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ സാധിക്കാതെ വരുമെന്നും അധികൃതര്‍ പറയുന്നു. ഇത്തരം അവസ്ഥ സംജാതമാകാതിരിക്കുന്നതിനായാണു കര്‍ശന നടപടികളിലേക്കു പോലീസ് തിരിയുന്നത്. പൊതുജനങ്ങളുടെ സഹായത്തോടെ…
Read Moreവെളിച്ചം കുറവായ ഇടറോഡിലെത്തിയപ്പോൾ..! സ്ത്രീയെ ആക്രമിച്ച് സ്കൂട്ടർ കവർന്ന സംഭവം! പ്രതികൾ ഇതരസംസ്ഥാനക്കാരെന്ന് സംശയം
കിഴക്കമ്പലം: പട്ടിറ്റത്ത് സ്ത്രീയുടെ തലയ്ക്കടിച്ച് സ്കൂട്ടർ കവർന്ന സംഭവത്തിൽ പ്രതികൾ ഇതര സംസ്ഥാനക്കാരെന്നു സംശയം. ടെക്സ്റ്റൈൽ ജീവനക്കാരിയായ പട്ടിമറ്റം അനിൽ വിഹാർ വീട്ടിൽ ജ്യോതി (47)യാണ് ആക്രമണത്തിനിരയായത്. സംഭവത്തിനു പിന്നിൽ ഇതര സംസ്ഥാനക്കാരാണെന്ന് ജ്യോതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി രാത്രി ഒൻപതോടെ അഗാപ്പെ അമ്പലം റോഡിലെ ഇടവഴിയിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു ജ്യോതി. വെളിച്ചം കുറവായ ഇടറോഡിലെത്തിയപ്പോൾ രണ്ടു പേർ സ്കൂട്ടറിനു മുന്നിലേക്കെത്തി തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ജ്യോതിയെ അടിച്ച് വീഴ്ത്തിയ ശേഷം സ്കൂട്ടറുമായി കടന്നു കളയുകയായിരുന്നു. ജീൻസ് ധരിച്ച അക്രമികളിലൊരാൾ നീല ടീ ഷർട്ടാണ് ധരിച്ചതെന്ന് ജ്യോതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വെളിച്ചം കുറവായതിനാൽ ഇരുവരുടെയും മുഖം വ്യക്തമായിരുന്നില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കുന്നത്തുനാട് സിഐ സി. ബിനുകുമാർ പറഞ്ഞു.
Read Moreവ്യാപകമായി മയക്കുമരുന്നുകള്‍ കേരളത്തിലേക്ക്; കർശന പരിശോധനയുമായി പോലീസ്
കൊച്ചി: കോവിഡ് മഹാമാരിക്കുശേഷം ഉയര്‍ന്ന തോതിൽ വിവിധയിനം മയക്കുമരുന്നുകള്‍ കേരളത്തിലേക്കു എത്തിക്കുന്നതായി വിവരം ലഭിച്ചതായി പോലീസ്. ഉപയോഗത്തിനും വില്പനയ്ക്കുമായാണു മയക്കുമരുന്നുകള്‍ എത്തിക്കുന്നതെന്നും ഇവ തടയുന്നതിന്റെ ഭാഗമായി മുന്‍കുറ്റവാളികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, അനധികൃതമായി റേവ് പാര്‍ട്ടി നടത്തുന്ന സംഘാടകര്‍ മുതലായവരെ നിരീക്ഷിക്കുകയും സംശയാസ്പദമായവരുടെ മൊബൈല്‍ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതുമായി അധികൃതര്‍ വ്യക്തമാക്കുന്നു. കൊച്ചി സിറ്റിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്നുകള്‍ കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച സ്നിഫര്‍ ഡോഗിനെ ഉപയോഗിച്ച് സംയുക്ത പരിശോധന നടത്തിവരുന്നതായും തുടര്‍ച്ചയായ പെട്രോളിംഗ് സംഘടിപ്പിക്കുന്നതായും പോലീസ് വ്യക്തമാക്കി. വലിയ തോതില്‍ മയക്കുമരുന്നുകള്‍ പിടികൂടുന്ന ഉദ്യോഗസ്ഥര്‍ക്കു അംഗീകാരവും നല്‍കിവരുന്നുണ്ട്. മയക്കുമരുന്ന് മാഫിയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്സ് ആപ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ ആയോ, ഓഡിയോ ആയോ നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ…
Read More