ആലുവ: പെരിയാറിലെ കടവുകൾക്ക് സമീപം മലമ്പാമ്പുകളെ കാണുന്നതിൽ സമീപവാസികളിൽ ആശങ്ക. യുസി കോളജിനു താഴെ കടുപ്പാടത്ത് ഇറിഗേഷൻ പബിങ്ങ് സ്റ്റേഷനിലെ വലിയ കുഴലുകൾക്കു സമീപമാണ് പ്രധാനമായും മലമ്പാമ്പുകളെ കാണുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സമീപവാസി മലമ്പമ്പിനെ കണ്ടത്. ഓടിക്കൂടിയ നാട്ടുകാരെ കണ്ടതോടെ പാമ്പ് പുഴയുടെ ആഴങ്ങളിലേക്ക് കടന്നുകളഞ്ഞു. പാന്പിന് ഏകദേശം എട്ടടിയോളം നീളം കാണുമെന്ന് നാട്ടുകാർ പറയുന്നു. പുഴയുടെ ഈ ഭാഗത്ത് അറവുമാലിന്യങ്ങൾ വന്ന് അടിഞ്ഞു കൂടുന്നതാണ് കടവുകളിലേക്ക് പാമ്പുകളെ ആകർഷിക്കുന്നത്. പ്രളയങ്ങൾക്ക് ശേഷം പെരിയാറിൽ മലന്പാമ്പുകൾ വർധിച്ചിരിക്കുകയാണ്. മംഗലപ്പുഴ പാലത്തിൽ നിന്നും രാത്രിയുടെ മറവിൽ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ പെരിയാറിലേക്ക് തള്ളുന്നത് മൂലം പെരിയാറിന്റെ തീരങ്ങളിൽ മാലിന്യങ്ങൾ വന്ന് അടിയുന്നത് പതിവായിരിക്കുകയാണ്. മാലിന്യങ്ങൾ വന്ന് അടിഞ്ഞുകൂടുന്നതിനാൽ സമീപത്തെ പൊതുകുളിക്കടവുകളിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. മലമ്പാമ്പിനെ കൂടി കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്.
Read MoreCategory: Kochi
സ്ഥാനാര്‍ഥികളാകും മുമ്പേ കളം ചൂടായി! സ്ക്വാഡുകൾ പണി തുടങ്ങി
കൊച്ചി: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പേ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി മുന്നണികള്‍ കളത്തിലിറങ്ങി. മുന്നണികളുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ ഇതിനോടകം നിരത്തുകളിലെ ചുവരുകളിലും വാഹനങ്ങളിലും പതിഞ്ഞു കഴിഞ്ഞു. വിവിധ പാര്‍ട്ടികളുടെ കൊടിതോരണങ്ങളും കോവിഡ് സാഹചര്യം മുന്‍നിറുത്തി തയാറാക്കിയ മാസ്കുകളും വിപണിയിലിറങ്ങി. നേതാക്കളുടെ ചിത്രം പതിച്ചതും തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ പ്രിന്റ് ചെയ്തതുമായ ടീ ഷര്‍ട്ടുകളും ഒരുങ്ങുന്നുണ്ട്. നവമാധ്യമങ്ങളിലും പ്രചാരണം ചൂടുപിടിച്ചു. സര്‍ക്കാരിനെതിരായി ഉയരുന്ന ആരോപണങ്ങളും കേസുകളും പ്രതിപക്ഷം പ്രചാരണായുധമാക്കുന്പോൾ ഭരണപക്ഷം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നേട്ടങ്ങള്‍ നിരത്തി ഇതിനെ നേരിടുന്നു. ഇടതുമുന്നണിയുടെ “ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യത്തിന് പുറമേ ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലകെട്ടുകളോടെ സര്‍ക്കാരിന്റെ വികസനക്ഷേമ പദ്ധതികളുടെ ചിത്രങ്ങൾ ഉള്‍പ്പെടുത്തി നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം ബോര്‍ഡുകള്‍ സ്ഥാപിച്ചു. മുദ്രാവാക്യങ്ങള്‍ പതിച്ച ഓട്ടോറിക്ഷകളും നിരത്തിൽ സജീവം. “നാട് നന്നാകാന്‍ യുഡിഎഫ്’ എന്ന മുദ്രാവാക്യവും കൈപ്പത്തി ചിഹ്നവും…
Read Moreആഘോഷങ്ങളില്ലാതെ പാലാരിവട്ടം മേല്‍പ്പാലത്തിലൂടെ നാളെ വാഹനങ്ങളോടും
കൊച്ചി: കൊച്ചിയുടെ ഗതാഗതകുരുക്കിനു ഒരുപരിധിവരെ ശമനം നല്കുന്ന പാലാരിവട്ടം മേല്‍പ്പാലത്തിലൂടെ നാളെ വാഹനങ്ങളോടും.പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭാരപരിശോധനയും പൂര്‍ത്തിയാക്കിയ പാലം ആഘോഷങ്ങളില്ലാതെയാണു തുറന്നുകൊടുക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്ക്കുന്നതിനെത്തുടര്ന്നാണു ഉദ്ഘാടന മാമാങ്കം വേണ്ടെന്നുവച്ചത്. നാളെ വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയറാകും പാലം ഗതാഗതത്തിനായി തുറന്ന് നല്‍കുക. തുടര്‍ന്നു മന്ത്രി ജി. സുധാകരനടക്കം പാലം സന്ദര്‍ശിക്കും. കഴിഞ്ഞമാസം അവസാനമാണു പാലത്തില്‍ ഭാരപരിശോധന നടത്തിയത്. ഭാരം നിറച്ച ടിപ്പര്‍ ലോറികള്‍ 24 മണിക്കൂര്‍ പാലത്തില്‍ നിര്‍ത്തിയിട്ടായിരുന്നു പരിശോധനകള്‍.നിലവില്‍ പാലത്തിന്റെ മുഴുവന്‍ ജോലികളും തീര്‍ന്ന നിലയിലാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണു പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജൂണ്‍ വരെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് അനുവദിച്ചിരുന്ന സമയമെങ്കിലും പ്രതീക്ഷിച്ചതിലും വേഗത്തില്‍ പണികള്‍ പൂര്‍ത്തിയായി.തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനുമുമ്പ് പാലം ഉദ്ഘാടനം നടത്താമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുക്കൂട്ടല്‍. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍, ഊരാളുങ്കല്‍ സൊസൈറ്റിയാണു…
Read Moreകൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം നൽകി ഹൈക്കോടതി
കൊച്ചി: പൊതുസ്ഥലങ്ങളില്‍ അനധികൃത ബാനറുകളും കൊടി തോരണങ്ങളും പോസ്റ്ററുകളും പാടില്ലെന്ന ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു ഹൈക്കോടതി നിര്‍ദേശം നല്കി. കോടതി വിധി നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുണ്ടാകുമെന്ന് പറഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നല്കാന് നിര്‍ദേശിച്ചിട്ടുമുണ്ട്. പൊതുസ്ഥലത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കാനായി കളക്ടര്‍മാര്‍ നടപടിയെടുക്കുന്നുണ്ടെന്നും കോവിഡ്, തെരഞ്ഞെടുപ്പ് തുടങ്ങിയ സാഹചര്യങ്ങളാലാണ് റിപ്പോര്‍ട്ട് നല്കാന് വൈകുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി വിശദീകരിച്ചു. റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയവും തേടി. ഇത് അനുവദിച്ച ഹൈക്കോടതി ഹര്‍ജികള്‍ മാര്‍ച്ച് 24ലേക്ക് മാറ്റി. പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
Read Moreപെരുമ്പാവൂരങ്കത്തിന് ആരെല്ലാം? എങ്ങോട്ട് വേണമെങ്കിലും ചായുന്ന പെരുമ്പാവൂരിൽ സ്ഥാനാർഥികളായി പരിഗണിക്കുന്നവർ ഇവരൊക്കെ…
പെരുമ്പാവൂർ: എങ്ങോട്ട് വേണമെങ്കിലും ചായുന്ന പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികളെ സംബന്ധിച്ചുളള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. സംസ്ഥാനഭരണം സുഗമമാക്കാൻ മുന്നണികളെ പലവട്ടം സഹായിക്കുന്ന ഈ മണ്ഡലത്തിന്റെ ചരിത്രവും വർത്തമാനവും സ്ഥാനാർഥികളുടെ വിജയഘടകങ്ങളാകാറില്ലെന്നതാണ് വാസ്തവം. യാക്കോബായ, ഈഴവ, മുസ്ലിം വോട്ടുകൾ ഗതിനിർണയിക്കുന്ന മണ്ഡലം രാഷ്ട്രീയ ചായ്വുകൾക്കുമപ്പുറം വ്യക്തിപ്രഭാവത്തിൽ വിജയം സമ്മാനിക്കുന്ന ഒന്നാണ്. സ്ഥാനാർഥികളെ സംബന്ധിച്ച് വിവിധ പാർട്ടികൾ ചർച്ച നടത്തി ധാരണകളായിട്ടുണ്ടെങ്കിലും ഘടകകക്ഷികളുടെ നീക്കം, നേതൃത്വത്തിന്റെ സമ്മതം, സാമുദായിക സമവാക്യം എന്നീ ഘടകങ്ങൾ അനുസരിച്ചായിരിക്കും അന്തിമപ്രഖ്യാപനം. നേരത്തേ തുടങ്ങി യുഡിഎഫ് പതിവിന് വിപരീതമായി സ്ഥാനാർഥി നിർണയത്തിൽ ഇതര മുന്നണികളെ ബഹുദൂരം പിന്നിലാക്കി യുഡിഎഫിൽ സ്ഥാനാർഥി ധാരണയായിട്ടുണ്ട്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിളളിയെ തന്നെയാണ് യുഡിഎഫ് മണ്ഡലം കാക്കാൻ നിയോഗിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും രമേഷ് ചെന്നിത്തല നയിച്ച യാത്രയിലും പിന്നീട് കോൺഗ്രസ് ഭവൻ ഉദ്ഘാടനച്ചടങ്ങളിലും…
Read Moreസിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ; ലഡുപൊട്ടിയത് വൈപ്പിനിലെ കോണ്‍ഗ്രസുകാരുടെ മനസിൽ; കാരണം ഇങ്ങനെ…
വൈപ്പിൻ: രണ്ട് വട്ടം കഴിഞ്ഞവർക്ക് മൂന്നാം വട്ടവും സീറ്റ് നൽകേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഉറച്ച തീരുമാനം വന്നതോടെ വൈപ്പിൻ മണ്ഡലത്തിലെ സിപിഎം ഔദ്യോഗിക പക്ഷക്കാർക്കൊപ്പം കോണ്‍ഗ്രസുകാരുടെ മനസിലും ലഡു പൊട്ടി. സിപിഎം സെക്രട്ടേറിയേറ്റിന്റെ തീരുമാനം അനുസരിച്ച് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മത്സരംഗത്തുണ്ടായിരുന്ന എസ്. ശർമ മൂന്നാം വട്ടം ഇല്ലെന്ന ആശ്വാസമാണ് കോണ്‍ഗ്രസുകാരുടെ മനസിൽ ലഡുപൊട്ടാൻ കാരണം. അതേ സമയം ഏറെ നാളുകളായി ഔദ്യോഗിക പക്ഷം ആഗ്രഹിച്ചിരുന്ന വൈപ്പിൻ സീറ്റ് കെ.എൻ. ഉണ്ണിക്കൃഷ്ണനു ലഭിക്കുമെന്നതാണ് ഔദ്യോഗിക പക്ഷത്തിന് ആഹ്ലാദത്തിനു ഇട നൽകിയിട്ടുള്ളത്. സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനത്തിൽ വൈപ്പിനിൽ ഉണ്ണിക്കൃഷ്ണന്റെ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഇതിനു മാറ്റമുണ്ടാവില്ലെന്നാണ് ഇവരുടെ പ്രതികരണം. സെക്രട്ടേറിയേറ്റ് എടുത്ത തീരുമാനം സംസ്ഥാന സമിതി തള്ളിക്കളഞ്ഞ ചരിത്രം സിപിഎമ്മിൽ ഉണ്ടായിട്ടില്ലെന്നാണ് ഇതിനു പിൻബലമായി ഇവർ പറയുന്നത്. അങ്ങിനെ വന്നാൽ…
Read Moreയുഎസ് ട്രഷറി ബോണ്ടുകളിലേക്കു പണമൊഴുകുന്നു; പവന് വില 33,000 രൂപയ്ക്കരികെ; തിരുത്തല്‍ സംഭവിച്ചാല്‍…
കൊച്ചി: സ്വര്‍ണവില വീണ്ടും ഇടിഞ്ഞതേടെ സംസ്ഥാനത്ത് പവന് വില 33,000 രൂപയ്ക്കരികെയെത്തി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണു ഇന്നു കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,145 രൂപയും പവന്‍വില 33,160 രൂപയുമായി. ഇന്നും ഇന്നലെയുമായി മാത്രം ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണു കുറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.ഇവിടെനിന്നും ഇതുവരെ ഗ്രാമിന് 1,105 രൂപയുടെയും പവന് 8,840 രൂപയുടെയും ഇടിവാണു നേരിട്ടിട്ടുള്ളത്. ഡോളര്‍ കരുത്താര്ജിക്കുന്നതുമൂലം യുഎസ് ട്രഷറി ബോണ്ടുകളിലേക്കു പണമൊഴുകുന്നു. ഇതു സ്വര്‍ണത്തിന്റെ വില കുറയാന്‍ കാരണമായി. അതേസമയം, വിപണിയില്‍ വിലയിടിവ് ഗുണകരമായി പ്രതിഫലിക്കുന്നുവെന്നു വ്യാപാരികള്‍ പറയുന്നു. ഓഫ് സീസനാണെങ്കിലും മുന്‍ മാസങ്ങളിലെ അപേക്ഷിച്ച് വ്യാപാരം വര്‍ധിച്ചതായാണു വ്യാപാരികള്‍ പറയുന്നത്. വിലയിടിവ് വരും ദിവസങ്ങളിലും തുടരുമെന്നാണു വിപണിയില്‍നിന്നു ലഭിക്കുന്ന…
Read Moreകോൺഗ്രസ് പ്രവർത്തക ക്യാമ്പിൽ ഗ്രൂപ്പ് തിരിഞ്ഞ് കൂട്ടയടി; ഗ്രൂപ്പ് നോക്കാതെ പരിക്കേറ്റുവന്നവരെ അഡ്മിറ്റ് ചെയ്ത് അശുപത്രി അധികൃതർ
കാക്കനാട്: തൃക്കാക്കരയിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന കോൺഗ്രസ് പ്രവർത്തക ക്യാന്പിൽ കൂട്ടയടി. ഗ്രൂപ്പ് തിരിഞ്ഞ് ഇരു വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. വെസ്റ്റ് മണ്ഡലത്തിൽ സംഘടിപ്പിച്ച ക്യാമ്പിലാണ് ഗ്രൂപ്പ് തിരിഞ്ഞുള്ള വാക്കുതർക്കം ആക്രമണത്തിൽ കലാശിച്ചത്. ക്യാന്പ് കഴിഞ്ഞ് ഇന്നലെ രാത്രി 10.30ഓടെയാണ് സംഘർഷം ഉണ്ടായത്. എ വിഭാഗക്കാരായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം മൻസൂർ, കെഎസ്യു ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എൻ. നവാസ്, ഐ വിഭാത്തിലെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് റസൽ എന്നിവർക്കാണ് പരിക്കേറ്റത്. മൻസൂറിന് കസേര കൊണ്ട് ഏറ്റ അടിയിലാണ് മുക്കിന് പരിക്കേറ്റത്. മൂക്കിൽനിന്നും രക്തം വാർന്ന നിലയിലാണ് മൻസൂറിനെ തൃക്കാക്കരകോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവാസിന് കൈക്ക് മുറിവേൽക്കുകയും തലക്കും, ശരീരത്തും ക്ഷതമേറ്റതായും പറയുന്നു. അടിപിടിക്കുശേഷം ശാരീരികാ സ്വസ്ഥത അനുഭവപ്പെട്ട റസലിനെ പ്രവർത്തകർ…
Read Moreഇനി തെളിഞ്ഞൊഴുകും; പിറവം പുഴ ശുചിയാക്കാൻ “സേവ് പിറവം പുഴ’ പ്രവർത്തകർ
പിറവം: “സേവ് പിറവം പുഴ’ പ്രവർത്തകരുടെ നേതൃത്വത്തിൽ പിറവം പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. നഗരസഭ കൗണ്‍സിലർ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ 2017ൽ ആരംഭിച്ച സേവ് പിറവം പുഴ എന്ന കൂട്ടായ്മയാണ് പുഴയിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന പുഴ ശുചീകരണ പ്രവർത്തനങ്ങൾ സി പി എം എരിയ സെക്രട്ടറി ഷാജു ജേക്കബ് പാഴൂർ കല്ലിടുന്പിൽ കടവിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി. സലിം , സേവ് പിറവം പുഴ കോർഡിനേറ്റർ ജിൽസ് പെരിയപ്പുറം, ജയിംസ് ഓണശേരിൽ, ജിമ്മി ചാക്കപ്പൻ , ബേസിൽ തോട്ടപ്പിള്ളിൽ, ജിതിൻ കുന്നത്ത്, ഷാരോണ്‍ ഏലിയാസ്, ജോണ്സണ് എന്നിവർ നേതൃത്വം നൽകി.
Read Moreകഴിഞ്ഞ തവണ ജില്ല കമ്മറ്റി വെട്ടി മുഖ്യമന്ത്രി ശരിയാക്കി; ഇത്തവണ വീണ്ടും ശർമയെ ജില്ലാ കമ്മറ്റി വെട്ടി; വൈപ്പിനിൽ ശർമയോ ഉണ്ണികൃഷ്ണനോ ?
വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ പേര് ജില്ലാകമ്മിറ്റി നിർദേശിച്ചതോടെ പാർട്ടിയിലെ ഉണ്ണിക്കൃഷ്ണൻ അനുകൂലികൾ മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി. ഫോണിൽ വിളിച്ച് സഹായസഹകരണങ്ങൾ അഭ്യർഥിച്ചുകൊണ്ടുള്ള പ്രചരണമാണ് തുടങ്ങിയിരിക്കുന്നത്. മാത്രമല്ല പോസ്റ്ററുകളുടെയും ബോർഡുകളുടെയും ഡിസൈനിംഗ് വരെ ആരംഭിച്ചതായാണ് അറിവ്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ചുമതലപ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണത്രേ ഉണ്ണിക്കൃഷ്ണന്റെ പേര് ഐക്യകണ്ഠമായി ജില്ലാകമ്മിറ്റി നിർദേശിച്ചിട്ടുള്ളതെന്നാണ് ഉണ്ണിക്കൃഷ്ണനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതേ സമയം ഇക്കാര്യത്തിൽ അവസാന തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നും ഭരണ തുടർച്ച വേണമെന്നാഗ്രഹിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർഥിത്വം ശർമ്മക്ക് നൽകുമെന്നുമാണ് ശർമ്മയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണയും ജില്ലാക്കമ്മിറ്റി ശർമയെ വെട്ടിയെങ്കിലും മുഖ്യമന്ത്രിയാണ് ശർമക്ക് സ്ഥാനാർഥിത്വം നൽകിയതെന്നും ഇവർ പറയുന്നു. ഇതിനിടെ ശർമയ്ക്ക് വേണ്ടി മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ സമ്മർദം ശക്തമാണെന്നാണ് അറിവ്.മികച്ച ഭരണ പരിചയവും…
Read More