കാക്കനാട്: ഇൻഫോപാർക്ക് കരിമുകൾ റോഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ദിവാകരൻ നായരുടെ (64) മരണം ആസൂത്രിത കൊലപാതകമെന്നു പോലീസ്. ഒരു സ്ത്രീ അടക്കം നാലുപേരെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം കായപ്പാക്കൽ ദിവാകരൻ നായരുടെ മകൻ അനിൽകുമാർ (45), പൊൻകുന്നം പച്ചിമല പനമറ്റംകരയിൽ ചരളയിൽ രാജപ്പന്റെ മകൻ രാജേഷ് (37), പൊൻകുന്നം കിഴക്കടം കണ്ണമലവീട്ടിൽ സജിയുടെ മകൻ സൻജയ് (23), കൊല്ലം കുമിൾ കുഴിപ്പാറയിൽ തൃക്കണ്ണപുരം പാറവിള ഷാജഹാന്റെ ഭാര്യ ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. ദിവാകരനെ ഫോണിലൂടെ ഹണി ട്രാപ്പ് ചെയ്ത് കൊല്ലത്തെ വീട്ടിൽനിന്നു കൊച്ചിയിലേക്ക് വിളിച്ചു വരുത്തി വകവരുത്താൻ ഒത്താശ ചെയ്തത് ഷാനിഫയാണെന്നു പോലീസ് അറിയിച്ചു. സഹോദരനുമായള്ള സ്വത്തുതർക്കത്തെത്തുടർന്ന് ദിവാകരൻ നായരുടെ സഹോദരന്റെ ബന്ധു ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് കൊലപാതകം നടത്തിയതെന്നു തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ കെ.എം. ജിജിമോൻ…
Read MoreCategory: Kochi
അമ്പലമുകൾ ഷോപ്പിംഗ് കോംപ്ലക്സ് പരിസരം സാമൂഹികവിരുദ്ധരുടെ ഇടത്താവളം; തിരിഞ്ഞു നോക്കാതെ പഞ്ചായത്തധികൃതർ
കിഴക്കമ്പലം: നവീകരിച്ച അമ്പലമുകൾ കുഴിക്കാട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പരിസരം മാലിന്യങ്ങൾ നിറഞ്ഞ് സാമൂഹ്യ വിരുദ്ധരുടെ താവളമായിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്തധികൃതർ. ആഴ്ച്ചകൾക്ക് മുമ്പ് ഉദ്ഘാടനം നടത്തിയ ഷോപ്പിംഗ് കോംപ്ലക്സും ഹൈമാസ്റ്റ് ലൈറ്റും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കാടുകയറി കെട്ടിട അവശിഷ്ടങ്ങളും ഉപേക്ഷിക്കപ്പെട്ട പഴയ വാഹനങ്ങളും, കന്നുകാലികളും ഉൾപ്പെടെയുള്ളവ കൊണ്ട് നിറഞ്ഞ് പ്രദേശവാസികൾക്ക് ഉപയോഗശൂന്യമായ അവസ്ഥയിലാണ്. വർഷങ്ങൾക്ക് മുമ്പ് ജിമ്മി ജോർജ് ഉൾപ്പെടെയുള്ള വോളിബോൾ പ്രതിഭകൾ നിറഞ്ഞാടിയിട്ടുള്ള പരിസരത്തെ ഗ്രൗണ്ടും പഞ്ചായത്തിന്റെ അനാസ്ഥ മൂലം നശിച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശത്തെ കുട്ടികളുടെ കളിസ്ഥലം കൂടിയായിരുന്ന ഗ്രൗണ്ടിലൂടെ കാൽനടയാത്ര പോലും സാധ്യമല്ലാതായിരിക്കുകയാണ്. ഒരു കാലത്ത് വോളിബോൾ, ഷട്ടിൽ, നാടൻ പന്ത് ഉൾപ്പെടെയുള്ള കായിക വിനോദങ്ങളുടെ സംസ്ഥാന തല ടൂർണമെന്റു വേദിയായ ഗ്രൗണ്ട് ഇന്ന് ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ നിശ്ചലാവസ്ഥയിലാണ്. ഒന്നരയേക്കറോളം വരുന്ന സ്ഥലത്ത് നിരവധി കൈയേറ്റങ്ങളും നടന്നിട്ടുള്ളതായാണ് നാട്ടുകാർ പറയുന്നത്. റെവന്യു…
Read Moreസന്തോഷത്തോടെ ഡോണ്‍ പറഞ്ഞു; സാമ്പത്തിക സംവരണത്തിനു നന്ദി…
സിജോ പൈനാടത്ത് കൊച്ചി: സാമ്പത്തിക സംവരണത്തിനെതിരെ (ഇഡബ്ല്യുഎസ്) കേരളത്തിലെ ചില പ്രസ്ഥാനങ്ങള്‍ പരസ്യനിലപാടെടുക്കുമ്പോള്, ഈ സംവരണത്തിന്റെ ആനുകൂല്യത്തില്‍ തുടര്‍പഠനത്തിന് അവസരമൊരുങ്ങിയതിന്റെ ആശ്വാസത്തില്‍ ഒരു വിദ്യാര്‍ഥി. ആലുവ കുട്ടമശേരി ഗവണ്മന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണിനു പ്രവേശനം നേടിയ ഡോണ്‍ സിബി നന്ദി പറയുന്നതു ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കിയ സര്‍ക്കാരിനോടും അതിനായി പ്രയത്നിച്ചവരോടുമാണ്. സിറിയന്‍ കത്തോലിക്ക കുടുംബാംഗമായ ഡോണ്‍, സിബിഎസ്ഇ സിലബസിലാണു പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയത്. 84 ശതമാനം മാര്‍ക്കു നേടിയെങ്കിലും, ഹയര്‍ സെക്കന്‍ഡറി സംസ്ഥാന സിലബസിലേക്കെത്തുമ്പോള്, പ്രവേശനത്തിനുള്ള മെറിറ്റ് പട്ടികയില്‍ സ്വാഭാവികമായി പിന്നിലായിരുന്നു. സംസ്ഥാന സിലബസിലെ പത്താം ക്ലാസുകാരേക്കാള്‍, സിബിഎസ്ഇയില് വിജയിച്ചവര്‍ക്കു പ്ലസ് വണ്‍ പ്രവേശന റാങ്കിംഗില്‍ പത്തു മാര്‍ക്ക് കുറയും. ഈ ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഭരണഘടനാഭേദഗതയിലൂടെ രാജ്യത്തു നടപ്പാക്കിയ സാമ്പത്തിക സംവരണത്തെക്കുറിച്ചു ഡോണിന്റെ മാതാപിതാക്കള്‍ മനസിലാക്കിയത്.…
Read Moreറോഡില്‍ അപകടക്കെണി! കണ്ടിട്ടും കണ്ടതായി നടിക്കാതെ അധികൃതരും; വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയും ഏറെ…
കൊച്ചി: ടാറിംഗിനും ടൈലുകള്‍ക്കും ഇടയിലുണ്ടായ വിടവ് അപകടക്കെണിയാകുന്നു, കണ്ടിട്ടും കണ്ടതായി നടിക്കാതെ അധികൃതരും. കതൃക്കടവ്-തമ്മനം റോഡില്‍ ആസാദ് റോഡിനു സമീപം ടാറിംഗിന്റെയും ടൈലുകളുടെയും ഇടയില്‍ ഉണ്ടായ പിളര്‍പ്പാണ് അപകടം മാടിവിളിക്കുന്നത്. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ ഇരുചക്ര വാഹനയാത്രികര്‍ അടക്കം ഇവിടെ അപകടത്തില്‍ പെടാനുള്ള സാധ്യതയും ഏറെ. റോഡില്‍ ടൈലുകള്‍ വിരിച്ചശേഷം ഇതിനോടു ചേര്‍ന്നുള്ള ടാറിംഗ് ഇളകിമാറിയതാണു പ്രശ്നങ്ങള്‍ക്കു കാരണം. സ്ഥലത്ത് ടാറിംഗ് പൂര്‍ണമായും തകര്‍ന്നു വലിയ ഗര്‍ത്തം രൂപപ്പെട്ട നിലയിലാണ്. പകല്‍ സമയങ്ങളില്‍ കാര്‍ യാത്രികള്‍ ഉള്‍പ്പെടെ ചെറു വാഹനങ്ങള്‍ ഈ കുഴിയില്‍ വീഴാതിരിക്കാന്‍ വേഗം കുറയ്ക്കുന്നത് ഗതാഗത കുരുക്കിനും കാരണമാകുന്നു. ഈ റോഡിലെ ഒറ്റപ്പെട്ട കുഴി ആയതിനാല്‍ വാഹങ്ങള്‍ പ്രതീക്ഷിക്കാതെ കുഴിയില്‍ വന്നു ചാടുന്ന അവസ്ഥയാണുള്ളത്. പലരും കുഴിയുടെ സമീപത്ത് എത്തുമ്പോഴാണ് അപകടം തിരിച്ചറിയുക. ഉടന്‍ സഡണ്‍ ബ്രേക്കിടുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിനും കാരണമാകും. അറ്റകുറ്റ പണികളെങ്കിലും…
Read Moreനടിയെ ആക്രമിച്ച കേസ്; പ്രധാന പ്രതിയുടെ അഭിഭാഷകൻ മാനസികമായി പീഡിപ്പിച്ചപ്പോൾ കോടതി നിശബ്ദമായി നിന്നു; വിചാരണക്കോടതിക്ക് എതിരെ സർക്കാരും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ സർക്കാരും. പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇക്കാര്യം അറിയിച്ചിട്ടും വിചാരണക്കോടതി മുഖവിലയ്ക്കെടുക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പലരേഖകളുടെയും പകര്‍പ്പ് പ്രോസിക്യൂഷന് നല്‍കുന്നില്ല. കോടതിയില്‍ സംഭവിച്ച കാര്യങ്ങള്‍ സീല്‍ ചെയ്ത കവറില്‍ നല്കാന് തയാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിസ്താരത്തിന്റെ പേരിൽ കോടതി മുറിയിൽ പ്രധാന പ്രതിയുടെ അഭിഭാഷകൻ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോൾ കോടതി നിശബ്ദമായി നിന്നെന്ന് ഹർജിയിൽ ആരോപിക്കുന്നു.
Read Moreകൊറോണ വില്ലനായപ്പോൾ സുഹൃത്ത് നായകനായി! കോവിഡ് കാലം പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും കാലം കൂടിയാകുന്നു
കോലഞ്ചേരി: കോവിഡ് കാലം പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും കാലം കൂടിയാകുന്നു. കല്യാണം ദിവസം കണ്ടെയ്ൻമെന്റ് സോണ്‍ വില്ലനായപ്പോൾ വരന്റെ ഉറ്റസുഹൃത്ത് നായകനായി എത്തി. സുഹൃത്തിന്റെ വീട്ടുമുറ്റത്തെ പന്തലിൽ അനീഷിനും അക്ഷയയ്ക്കും ഇന്നു മംഗല്യം. പഴന്തോട്ടം കയ്യാലക്കുടിയിൽ രാജപ്പന്റെയും സാലുവിന്റെയും മകൻ അനീഷിന്റെയും മാടവന തുരുത്തിപ്പിള്ളി ദാസന്റയും ഉഷയുടെയും മകൾ അക്ഷയയുടെയും വിവാഹം ഇന്നു നടത്താൻ മാസങ്ങൾക്കു മുന്‍പേ തീരുമാനിച്ചിരുന്നതാണ്. മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനു മൂന്നുനാൾ മുന്‍പ് വരന്റെ വീട് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതോടെ വീട്ടുകാർ പ്രതിസന്ധിയിലാവുകയായിരുന്നു. അനീഷിന്റെ അയൽവാസികളായ ഒൻപത് പേർക്ക് കോവിഡ് പോസിറ്റീവായതോടെയാണു കഴിഞ്ഞ ഞായറാഴ്ച മുതൽ കല്യാണവീടുൾപ്പെടുന്ന സ്ഥലം കണ്ടെയ്ൻമെന്റ് സോണായത്. വിവാഹം ഹാളിലേക്ക് മാറ്റാൻ അന്വേഷിച്ചെങ്കിലും അവിടെയും കോവിഡ് നിയന്ത്രണങ്ങൾ വില്ലനായി. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ വിവാഹം മാറ്റിവയ്ക്കേണ്ടി വരുമെന്ന അവസ്ഥ വന്നതോടെയാണു വരന്റെ സുഹൃത്ത് തന്റെ വാടക വീട്ടിൽ വിവാഹ പന്തലൊരുക്കാൻ…
Read Moreറബിന്സിലൂടെ എന്‍ഐഎ ഭീകരബന്ധം തെളിയിക്കുമോ?
ജോണ്സണ് വേങ്ങത്തടംകൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ റബിന്‍സ് കെ. ഹമീദിനെ കസ്റ്റഡിയില്‍ കിട്ടിയതോടെ തീവ്രവാദബന്ധം തെളിയിക്കാന്‍ കഴിയുമെന്ന നിഗമനത്തില്‍ എന്‍ഐഎ. കോണ്‍സുലേറ്റിലെ നയതന്ത്രപ്രതിനിധികളെ സംരക്ഷിച്ചുകൊണ്ട്, സ്വര്‍ണക്കടത്ത് കേസന്വേഷണവുമായി യുഎഇ സഹകരിക്കുന്നതിന്റെ സൂചനയാണു മുഖ്യപ്രതി റബിന്‍സിന്റെ നാടുകടത്തലെന്നും എന്‍ഐഎ വിലയിരുത്തുന്നു. തീവ്രവാദ ബന്ധമുള്ള ഏതാനും പേരുമായി റബിന്‍സിന് അടുത്ത ബന്ധമുണ്ട്. അതിനാല്‍ ഇയാള്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. യുഎഇയിൽ നാല് പ്രതികൾക്കൂടി2019 ജൂലൈ മുതല്‍ കഴിഞ്ഞ ജൂണ്‍ 30 വരെ 23 തവണയായി 230 കിലോ സ്വര്‍ണമാണ് നയതന്ത്രചാനലിലൂടെ കടത്തിയത്. പണമൊഴുക്കിയതിന്റെ വഴികള്‍ കണ്ടെത്തിയാലേ സ്വര്‍ണക്കടത്തില്‍ ഭീകര വിരുദ്ധനിയമം നിലനിർത്താൻ സാധിക്കുകയുള്ളു. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട നാലു പ്രതികള്‍ കൂടി യുഎഇയിലുണ്ട്. ഫൈസല്‍ ഫരീദ്, സിദ്ദുഖുള് അക്ബർ, അഹമ്മദ് കുട്ടി, രാജു എന്നിവരാണ് യുഎഇയിലുള്ളത്. സഹകരിക്കാതെ റബിൻസ്തീവ്രവാദബന്ധത്തിനൊപ്പം സ്വര്‍ണക്കടത്തില്‍ ഏറ്റവും സ്വാധീനമുള്ള ദാവൂദ് അല്‍ അറബി എന്ന…
Read Moreസ്വര്‍ണക്കടത്തിന്റെ സുപ്രധാന കണ്ണി ദാവൂദ് അല്‍ അറബി മലയാളിയോ, അറബിയോ?
കൊച്ചി: സ്വര്‍ണക്കടത്തിന്റെ സുപ്രധാന കണ്ണി പ്രവാസി വ്യവസായി ദാവൂദ് അല്‍ അറബിയാണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ഈ “ഭീകരനെ’ത്തേടി അന്വേഷണ ഏജസികള്‍. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ യുഎഇ പൗരന് ദാവൂദ് അല്‍ അറബിയെന്ന വ്യവസായിയാണെന്ന റമീസിന്റെ മൊഴി പുറത്തുവന്നതോടെയാണ് ഇയാളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും തുടരുന്നത്. ഇയാള്‍ ആരാണ് എന്ന അന്വേഷണത്തിലാണ് അന്വേഷണ സംഘം. വിവിധ തലങ്ങളില്‍ ഇയാള്‍ക്ക് ഉന്നത സ്വാധീനമുള്ളതായും സംശയിക്കുന്നു. കടത്തിന്റെ കേന്ദ്രബിന്ദു ദാവൂദ് അല്‍ അറബി യുഎഇക്കാരനാണെന്ന മൊഴി എന്‍ഐഎ മുഖവിലയ്ക്ക് എടുത്തിട്ടില്ല. സ്വര്‍ണക്കടത്തിന്റെ കേന്ദ്രബിന്ദു എന്നു പറയാവുന്ന ദാവൂദ് അല്‍ അറബിയെക്കുറിച്ച് പല സംശയങ്ങളും അന്വേഷണ ഏജന്‍സികള്‍ പ്രകടിപ്പിക്കുന്നുണ്ട്. ദാവൂദ് അല്‍ അറബി ഒരു മലയാളിയാണ് എന്ന ശക്തമായ സംശയം കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. ഈ പേരില്‍ ഒന്നിലേറെ ആളുകള്‍ ചേര്‍ന്ന് സമര്‍ത്ഥമായി സ്വര്‍ണക്കടത്ത് നടത്തിയിരിക്കാനുള്ള സാധ്യതയും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. കേരളത്തിലേക്കുള്ള…
Read Moreപോലീസിന്റെ പച്ചക്കൊടി; പെരിയാറിൽ വീണ്ടും വ്യാപക മണൽക്കടത്ത്
ആലുവ: ഒരു ഇടവേളക്കു ശേഷം പെരിയാറിൽ വീണ്ടും മണൽക്കടത്ത് വ്യാപകമാകുന്നു.പോലീസിലെ ഒരു വിഭാഗത്തിന്റെ ഒത്താശയോടു കുടിയാണ് മണൽ മാഫിയ തഴച്ചുവളരുന്നത്. ആലുവ ഈസ്റ്റ്, ബിനാനിപുരം പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ മാറിവന്നത് മണൽക്കൊള്ളക്കാർക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. ചില പോലീസ് ഉദ്യോഗസ്ഥർ നൈറ്റ് ഡ്യൂട്ടിയിലുള്ളപ്പോഴാണ് മണൽവാരൽ ശക്തമായി നടക്കുന്നത്. മണൽ ലോബിയുടെ കുടിപ്പകയിൽ ഒറ്റിക്കൊടുക്കുമ്പോൾ മാത്രമാണ് വലപ്പോഴും റെയ്ഡ് നടക്കുന്നത്. അതാകട്ടെ മണൽ മാഫിയയുടെ കണ്ണ് വെട്ടിച്ച് പോലീസ് കൺട്രോൾ റൂം വിഭാഗമാണ് നടത്തുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മിനിലോറിയിൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടിക്കെട്ടി കൊല്ലത്തേക്ക് കടത്തിയ പുഴമണൽ കൺട്രോൾ റൂം വിഭാഗം പിടികൂടിയിരുന്നു. ഒരു ലോഡിന് അറുപതിനായിരം മുതൽ 80,000 രുപ വരെയാണ് മാഫിയ ഇടാക്കുന്നത്. നഗരത്തോട് ചേർന്ന് കിടക്കുന്ന ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര ദ്വീപാണ് മണൽ ലോബിയുടെ താവളം. രാത്രികാലങ്ങളിൽ ഇവിടങ്ങളിൽനിന്നും വള്ളങ്ങളിൽ മണപ്പുറം ഭാഗത്തെത്തിയാണ് മണൽ…
Read Moreപകൽസമയത്ത് ടാറിംഗ് വരാപ്പുഴയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; അശാസ്ത്രിയമായ ടാറിംഗിനെതിരേ നാട്ടുകാരും യാത്രക്കാരും രംഗത്ത്
വരാപ്പുഴ: ദേശീയ പാതയിൽ പറവൂർ മുതൽ ചേരാനല്ലൂർ വരെയുള്ള ഭാഗത്ത് ടാറിംഗ് ജോലികൾ പകൽ സമയത്ത് നടത്തുന്നതിനാൽ വരാപ്പുഴയിൽ കനത്ത ഗതാഗതക്കുരുക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ ഭാഗങ്ങളിൽ ടാറിംഗ് ജോലികൾ നടക്കുന്നുണ്ട്. കിലോമീറ്റളുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെ അത്യാവശ്യ കാര്യങ്ങൾക്കായുള്ള ഒരു വാഹനത്തിനും കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ്. ഈ ഭാഗത്തെ ടാറിംഗ് ജോലികൾ അശാസ്ത്രീയവും അപകടകരവുമെന്ന് നാട്ടുകാർ പറയുന്നു. ടാറിംഗ് നടത്തിയപ്പോൾ ചേരാനല്ലൂർ ഭാഗത്തെ റോഡും നടപ്പാതയും തമ്മിൽ ഒരടിയിലേറെ ഉയരം വന്നിട്ടുള്ളത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു.
Read More