ആലുവ: ഓൺലൈൻ വഴി വ്യാജ വിലാസം നിർമിച്ച് കൊറിയറിൽ സ്വർണം വരുത്തിച്ച് മോഷണം നടത്തിയ കൊറിയർ കമ്പനിയിലെ ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സലഫി മുസ്ലിം പള്ളിക്ക് സമീപം പി.സി. ലൈനിൽ സന്ദീപ് (31) ആണ് ആലുവ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.ആലുവ തായിക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന ഡൽഹി വെറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊറിയർ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു ഇയാൾ. വ്യാജ വിലാസം നിർമിച്ച് അതിലേക്ക് സ്വർണം ഓർഡർ ചെയ്ത് വരുത്തുകയും കമ്പനി അയച്ച പാക്കറ്റ് എത്തുമ്പോൾ ഇയാൾ പായ്ക്കറ്റ് തുറന്ന് സ്വർണം എടുക്കുകയും ചെയ്യുന്നതായിരുന്നു തട്ടിപ്പിന്റെ പതിവ്. തുടർന്ന് കവർ ഒട്ടിച്ചശേഷം അഡ്രസിൽ ആളില്ലെന്നു പറഞ്ഞ് തിരിച്ചയക്കും. അങ്ങനെ തിരിച്ചത്തിയ പായ്ക്കറ്റുകൾ ബാംഗ്ലൂരിലെ കമ്പനി സ്കാൻ ചെയ്തപ്പോഴാണ് പായ്ക്കറ്റിനകത്ത് സ്വർണം ഇല്ലെന്ന് മനസിലായത്. തുടർന്ന് ആലുവ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.…
Read MoreCategory: Kochi
ബൈക്കിൽ കറക്കം! തക്കം കിട്ടുന്ന മുറക്ക് തനിച്ച് പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നു കളയും; ഒടുവില്‍ ഷെരീഫ് കുടുങ്ങി…
ആലുവ: കോഴിക്കോട്ടുകാരൻ മുഹമ്മദ് ഷെരീഷിന്റെ പ്രധാന പണി ബൈക്കിൽ കറക്കമാണ്. തക്കം കിട്ടുന്ന മുറക്ക് തനിച്ച് പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നു കളയും. ആലുവ വെസ്റ്റ്, ബിനാനിപുരം സ്റ്റേഷൻ പരിധിയിൽ മാല പൊട്ടിക്കൽ പതിവായതോടെ പോലീസ് വലവിരിച്ചതോടെ ഷെരീഷ് കുടുങ്ങുകയായിരുന്നു. അറസ്റ്റിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ 19നാണ്.പാനായിക്കുളം കാരിപ്പുഴയിൽ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ത്രീയുടെ 27 ഗ്രാം വരുന്ന മാല കവർന്ന കേസിൽ ബിനാനിപുരം പോലീസ് കോഴിക്കോട് തണ്ടോപാറ കുനിയിൽ വീട്ടിൽ മുഹമ്മദ് ഷെരീഷി(26)നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാവിലെ കൊടുവഴങ്ങ മാരിയിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. സമാനമായ സംഭവം ചൊവ്വാഴ്ച്ച മനയ്ക്കപ്പടി കാരുചിറയിലുമുണ്ടായി. ബാങ്കിൽ പോയി മടങ്ങവേ ഇവിടെ വച്ച് മറ്റൊരു സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം നടന്നിരുന്നു. പിടിവലിയിൽ മാലയുടെ ചെറിയ ഭാഗം മാത്രമാണ് നഷ്ടപ്പെട്ടത്. ആലുവ വെസ്റ്റ്…
Read Moreലക്ഷങ്ങളുടെ മോഹത്തിന് പണികിട്ടി ; ഹർത്താലിന് തുറന്നില്ലെന്ന കാരണത്താൽ കുപ്പിയുടെ കാശ് ജീവനക്കാർ നൽകണമെന്ന ബിവറേജ്കോർപറേഷന്റെ ആവശ്യത്തിന് സ്റ്റേ
കളമശേരി: ഹർത്താൽ ദിനത്തിൽ തുറക്കാത്ത 38 ബിവറേജ് ഔട്ട് ലെറ്റുകളിലെ ജീവനക്കാരിൽനിന്ന് ലക്ഷക്കണക്കിന് രൂപ വീതം ഈടാക്കാനുള്ള ബിവറേജ് കോർപറേഷന്റെ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. കോട്ടയം ജില്ലയിലെ എട്ട് ചില്ലറ വില്പനശാലകളിലെ ജീവനക്കാർ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സ്റ്റേ അനുവദിച്ചത്. 2018 ഒക്ടോബർ 18ന് ശബരിമല വിഷയത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്തെ 38 ഓളം വില്പനശാലകൾ തുറന്നില്ല. ആദ്യം 24 മണിക്കൂറും പിന്നീട് 6 മണിക്കൂറുമായി ചുരുക്കിയ ഹർത്താലിൽ സംസ്ഥാനത്ത് പ്രശ്നബാധിത സ്ഥലങ്ങളിലെ ഔട്ട്ലെറ്റുകളാണ് വൈകിട്ട് തുറക്കാനാകാതിരുന്നത്. എറണാകുളം ജില്ല 6, കോട്ടയം 13, പാലക്കാട് 9, തൃശൂർ 8 എന്നിങ്ങനെയാണ് കൗണ്ടറുകൾ അടഞ്ഞ് കിടന്നത്. പോലീസിന്റെ നിർദേശപ്രകാരവും പ്രാദേശിക എതിർപ്പും മുൻനിർത്തിയാണ് ബിവറേജ് കേന്ദ്രങ്ങൾ അന്നു ജീവനക്കാർ അടച്ചിട്ടത്. എന്നാൽ ബിവറേജ് കോർപറേഷന് വരുമാനനഷ്ടം ഉണ്ടായെന്നും വൈകിട്ട് ആറു മുതൽ ഒൻപതുവരെ…
Read Moreലോണെന്ന് കേട്ട് ലോക്കാവരുത്; ഒരു മെസേജ് വന്നാൽ പലവട്ടം ആലോചിക്കണം ഇല്ലെങ്കിൽ കൈയിലുള്ളത് മുഴുവൻ തട്ടിപ്പുകാർ കൊണ്ടുപോകുന്ന വഴിയിങ്ങനെ..
ആലുവ: ലോണിന്റെ മറവിൽ ഒൺലൈൻ തട്ടിപ്പുകൾ പതിവാകുന്നു. ആധാർകാർഡും, പാൻ കാർഡും, രണ്ടു ഫോട്ടോയുമുണ്ടെങ്കിൽ നിങ്ങൾക്ക് ഇരുപതുലക്ഷം രൂപ വരെ ഒൺലൈൻ വഴി ലോൺ കിട്ടുമെന്ന സന്ദേശമാണ് ഇരയെ തേടി ആദ്യമെത്തുന്നത്. ഇങ്ങനെ ഒരു മെസേജ് വന്നാൽ പലവട്ടം ആലോചിക്കണം ഇല്ലെങ്കിൽ കൈയിലുള്ളത് മുഴുവൻ തട്ടിപ്പുകാർ കൊണ്ടുപോകും. കോവിഡ് കാലത്ത് നടന്നുകൊണ്ടിരിക്കുന്ന ഒൺലൈൻ തട്ടിപ്പുകളിലൊന്നാണ് ലോണിന്റെ രൂപത്തിൽ ഇപ്പോൾ സജീവമായിരിക്കുന്നത്. ഇതുവരെ നേരിൽ പോലും കാണാത്ത സംഘങ്ങളാണ് ഒരു പരിചയവുമില്ലാത്തവർക്ക് ലക്ഷങ്ങളുടെ ലോൺ വാഗ്ദാനവുമായ് എത്തുന്നത്. ആദ്യം മെസേജ്ഇത്തരം സംഘങ്ങളുമായി വാട്സാപ്പിലൂടെയോ മെയിൽ വഴിയോ ബന്ധപ്പെട്ടാൽ ലോൺ ലഭിക്കുവാൻ യോഗ്യനാണോ എന്നറിയാൻ ഫോട്ടോയും തിരിച്ചൽ കാർഡുമാണ് ഇവർ ആവശ്യപ്പെടുന്നത്. വിവരങ്ങൾക്ക് മറുപടിയയച്ചു കഴിഞ്ഞാൽ താമസിയാതെ ലോണിന് നിങ്ങൾ അർഹരാണെന്നും പ്രോസസിംഗ് ഫീസായി ഒരു തുക അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അടുത്ത മെസേജ് ഉടൻ എത്തും. പണം അടച്ചു കഴിഞ്ഞാൽ…
Read Moreപോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ആലുവയിലെ ഓഫീസുകളിൽ ജപ്തി ;സ്വർണവും പണവുമടക്കമുള്ള സ്ഥാവരജംഗമ വസ്തുക്കൾ കളക്ടർക്കു കൈമാറി
ആലുവ: നിക്ഷേപം ഇരട്ടിച്ചു കൊടുക്കാം എന്ന വ്യാജേന പത്തനംതിട്ട ജില്ല ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് സ്ഥാപന ഉടമകൾ നിക്ഷേപകരിൽ നിന്ന് 2000 കോടി രൂപയിലേറെ പണം തട്ടിച്ച കേസിൽ ആലുവ താലൂക്കിലെ ഓഫീസുകളിൽ വ്യാപക ജപ്തി. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പോലീസ്-റവന്യൂ വിഭാഗങ്ങളാണ് ഇന്നലെ ജപ്തി നടത്തിയത്. കണ്ടുകെട്ടിയ സ്വർണവും പണവുമടക്കമുള്ള സ്ഥാവരജംഗമ വസ്തുക്കൾ കളക്ടർക്കു കൈമാറി. ആലുവ, നെടുമ്പാശേരി, അങ്കമാലി, കറുകുറ്റി, മഞ്ഞപ്ര ഓഫീസുകളിലായിരുന്നു പരിശോധന. ഈ ശാഖകളിൽ നിന്നായി ഇരുന്നൂറിലേറെപ്പേരിൽ നിന്നു കോടികൾ തട്ടിയതായിട്ടാണ് പരാതി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം എട്ടോളം പേർ കോടികൾ നിക്ഷേപിച്ചതായി പറയുന്നു. വിവിധ സ്റ്റേഷനുകളിലായിട്ട് നിരവധി പേർ കേസുമായിയെത്തിയിരുന്നു. ആലുവ തഹസീൽദാർ പി.എൻ. അനി, ഡെപ്യൂട്ടി തഹസീൽദാർ സി.എ. റാഷിമോൻ, എസ്ഐ പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജപ്തി നടപടികൾ. അതേ സമയം,…
Read Moreകോവിഡ് രോഗി മരിച്ച സംഭവം;നഴ്സിംഗ് ഓഫീസറെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ കോവിഡ് രോഗി ഓക്സിജൻ കിട്ടാതെ മരിച്ചെന്ന് ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയ നഴ്സിംഗ് ഓഫീസറെ കളമശേരി പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവർ നൽകിയ പരാതിയിലാണ് അന്വേഷണം. ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ജലജാദേവിയെ മെഡിക്കൽ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. തെറ്റിദ്ധരിച്ചാണ് നഴ്സിംഗ് ഓഫീസർ പറയുന്നതെന്നും ഇതു പ്രചരിപ്പിച്ചവർക്കെതിരേ നടപടി വേണമെന്നുമാണ് അധികൃതരുടെ നിലപാട്. അന്വേഷണം നടത്തി എത്രയുംവേഗം റിപ്പോർട്ട് നൽകാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഫോർട്ടുകൊച്ചി സ്വദേശി ഹാരിസ് (51) ജൂലായ് 20-നാണു മരിച്ചത്. മെഡിക്കൽ കോളജിലെ നഴ്സിംഗ് ഓഫീസർ ജലജാദേവിയുടെ ശബ്ദസന്ദേശമെന്ന പേരിലാണ് കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. മരണ ശേഷം ബന്ധുക്കളിൽ നിന്ന് ചികിത്സാ…
Read Moreഇത് മാത്രമല്ല, വേറെയും ചിലസംവങ്ങളുണ്ടായിട്ടുണ്ട്; കോവിഡ് രോഗിയുടെ മരണം; ശബ്ദസന്ദേശം വ്യാജമല്ലെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഡോക്ടര്‍. കോവിഡ് രോഗിയായിരുന്ന സി.കെ. ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറികിടന്നതിനാലാണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം വ്യാജമല്ലെന്ന് വനിത ഡോക്ടര്‍ നജ്മ പറഞ്ഞു. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയതാണെന്നും സത്യം പുറത്തുപറഞ്ഞ നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത് നീതികേടാണെന്നും നജ്മ വ്യക്തമാക്കി. വെന്റിലേഷൻ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചില നഴ്സിംഗ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നുണ്ട്. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചതാണ്. രണ്ട് രോഗികള്‍ക്ക് പരിചരണക്കുറവ് മൂലം ഓക്സിജന്‍ ലഭിച്ചില്ലെന്നും നജ്മ കൂട്ടിച്ചേർത്തു. എന്നാല്‍ ഹാരീസിന് നല്കിയ ശ്വസന സഹായിയുടെ ട്യൂബ് ഊരി പോകുന്നതല്ലെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കളമശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read Moreകടം വാങ്ങിയ ബൈക്കുമായി സുഹൃത്ത് മുങ്ങി; യുവാവ് വാടകവീട്ടിൽ മരിച്ചനിലയിൽ
വൈപ്പിൻ: കടം വാങ്ങിയ മോട്ടോർ ബൈക്കുമായി സുഹൃത്ത് മുങ്ങിയ മനോവിഷമത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് ഞാക്കൽ പെരുമ്പിളളിയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ചു. കണ്ണൂർ ചെങ്ങളായി പുതിയ വീട്ടിൽ ശ്രീകാന്ത്-34 ആണ് മരിച്ചത്. ഞാറക്കൽ അപ്പങ്ങാട് പാലത്തിനു സമീപമുള്ള ബ്യൂട്ടി പാർലറിലെ ജീവനക്കാരനാണ്. നായരമ്പലത്തെ ഒരു റിസോർട്ടിൽ ജോലി നോക്കുന്ന കണ്ണൂർക്കാരൻ തന്നെയായ സുഹൃത്തുമൊരുമിച്ച് കഴിഞ്ഞ തിങ്കളാഴ്ച ശ്രീകാന്ത് എറണാകുളത്ത് പോയിരുന്നതായി പോലീസ് പറഞ്ഞു. യാത്രക്കായി ഉപയോഗിച്ചിരുന്നത് ബ്യൂട്ടി പാർലർ ഉടമയുടെ ബൈക്കാണ്. ഇരുവരും തിരിച്ചു വരും വഴി ബോൾ ഗാട്ടിഭാഗത്തിരുന്നു മദ്യസേവ നടത്തിയത്രേ. പിന്നീട് മദ്യലഹരിയിൽ ബോധം കെട്ട ശ്രീകാന്ത് ഉണരുമ്പോൾ സുഹൃത്തിനെ കണ്ടില്ല. ഒപ്പം ബൈക്കും, മൈബൈൽ ഫോണും കാണാതായി. തുടർന്നു ശ്രീകാന്ത് മുളവുകാട് പോലീസിൽ പരാതി നൽകാൻ എത്തിയെങ്കിലും കാര്യങ്ങളിൽ വ്യക്തത ഇല്ലാത്തതിനാൽ പോലീസ് പരാതി സ്വീകരിച്ചില്ല. കാണാതായ ബൈക്ക് എറണാകുളം നോർത്ത്…
Read Moreഫേസ്ബുക്കിലൂടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി 20; ഭൂരിഭാഗം വാർഡുകളിലും പുതിയ സ്ഥാനാർഥി
കിഴക്കമ്പലം: കൊറോണ മൂലം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാണെങ്കിലും കിഴക്കമ്പലത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ച് ട്വന്റി 20. ട്വന്റി 20 കിഴക്കമ്പലം എന്ന സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പഞ്ചായത്ത്, ബ്ലോക്ക്, ജില്ല എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ ലിസ്റ്റ് പുറത്തുവിട്ടത്. ഭൂരിഭാഗം വാർഡുകളിലും പുതിയ സ്ഥാനാർഥികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. പഞ്ചായത്തിലെ 19 വാർഡുകൾക്കു പുറമെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ കിഴക്കമ്പലം, പുക്കാട്ടുപടി, ചേലക്കുളം ഡിവിഷനുകളിലും ജില്ലാ പഞ്ചായത്തിലെ വെങ്ങോല ഡിവിഷനിലുമാണ് ട്വന്റി 20 സ്ഥാനാർഥികൾ മത്സരിക്കുന്നത്.
Read Moreവാഗമണ്ണിലേക്ക് കടത്തിയ ലഹരിക്ക് ആലുവയിൽ പിടിവീണു; നിശാ പാർട്ടികളിലും ഹോം സ്റ്റേ കേന്ദ്രീകരിച്ചും പ്രവർത്തിച്ചു വരുന്ന ലഹരി മാഫിയയിലെ കണ്ണികളാണ് പിടിയിലായവരെന്ന് സൂചന
ആലുവ: വാഗമണ്ണിലെ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് കടത്തിയ ലഹരിമരുന്നിന് ആലുവയിൽ പിടിവീണു. പതിവ് വാഹന പരിശോധനക്കിടയിൽ ആലുവ എക്സൈസ് സിഐ നിജുമോനും സംഘവുമാണ് 40 ഗ്രാം എംഡിഎംഎ കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന മെതിലിൻ ഡയോക്സി മെതാം ഫിറ്റമിൻ എന്ന രാസലഹരിയാണിതെന്ന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എ.അശോക് കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഗവി സ്വദേശി ജിജോ, പള്ളുരുത്തി സ്വദേശി റംഷാദ് എന്നിവരെയാണ് ആലുവ പുളിഞ്ചോട് ഭാഗത്തുവച്ച് എക്സൈസ് സംഘം പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവയിൽ ഒരാൾക്ക് ഒരു പാക്കറ്റ് കൈമാറിയ ശേഷം വാഗമണ്ണിലേക്ക് പോകും വഴിയായിരുന്നു അറസ്റ്റ്. നിശാ പാർട്ടികളിലും ഹോം സ്റ്റേ കേന്ദ്രീകരിച്ചും പ്രവർത്തിച്ചു വരുന്ന ലഹരി മാഫിയയിലെ കണ്ണികളാണ് പിടിയിലായവരെന്ന് സൂചനയുണ്ട്. സിഐയെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ പി.കെ. ഗോപി, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം.അരുൺ…
Read More