ആലുവ: ഗുണ്ടാശല്യത്തിനെതിരേ കൊടുത്ത പരാതിയിൽ നടപടിയെടുക്കാത്തതിനെത്തുടർന്നു ട്രാൻസ്ജെൻഡർ ആലുവ പോലീസ് സ്റ്റേഷനു മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കളമശേരി കുസാറ്റിന് സമീപം താമസിക്കുന്ന അന്നയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ആൽമരത്തിലേക്കു ഓടിക്കയറിയ അന്നയോടു പോലീസ് പലവട്ടം ആവശ്യപ്പെട്ടിട്ടും ഇറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ അഗ്നിരക്ഷാസേന കൂടിയെത്തി അനുനയിപ്പിച്ച് ഇറക്കുകയായിരുന്നു. ആലുവ സ്വദേശിയായ കഞ്ചാവ് വിൽപനക്കാരന്റെ നേതൃത്വത്തിൽ തന്നെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നെന്നായിരുന്നു അന്നയുടെ പരാതി. എട്ട് മാസം മുമ്പും രണ്ടാഴ്ച മുമ്പും പരാതി നൽകിയിരുന്നു. ആലുവ സ്റ്റേഷനിൽ വീണ്ടും പരാതി നൽകാനെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ നടന്നത്. പരാതിയുമായി വന്നപ്പോൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം അവിടെ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കാൻ പോലീസ് നിർദേശിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് അന്ന മരത്തിൽ കയറിയതെന്നും പരാതിയിന്മേൽ കേസെടുക്കുമെന്നും സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. മനോജ് അറിയിച്ചു.…
Read MoreCategory: Kochi
കൊച്ചിയിലെ ലഹരിമരുന്ന് വില്പന! പിന്നിൽ വന്‍ റാക്കറ്റ്; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊച്ചി: നഗരത്തില്‍ ലോഡ്ജ് വാടകയ്ക്കെടുത്തു കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്പന നടത്തിയിരുന്ന സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ലഹരിമരുന്ന് കടത്തിനു പിന്നില്‍ വിദ്യാര്‍ഥികളടങ്ങിയ അന്തര്‍സംസ്ഥാന ബന്ധമുള്ള വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണു മനസിലാക്കാനായതെന്നു പോലീസ് വ്യക്തമാക്കുന്നു. മറ്റു സംഘാംഗങ്ങള്‍ക്കായുള്ള അന്വേഷണം വ്യാപിപിച്ച അധികൃതര്‍ക്കു പ്രതികളെ സംബന്ധിച്ചു സൂചനകള്‍ ലഭിച്ചതായാണു വിവരം. കേസില്‍ മൂന്നുപേര്‍കൂടി പിടിയിലായതോടെയാണു സംഭവത്തിനു പിന്നില്‍ അന്തര്‍സംസ്ഥാന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടത്. കൂവപ്പടി സ്വദേശി മുഹമ്മദ് യാസിന് (20), പാലാരിവട്ടം സ്വദേശി ജോഫിന്‍ വര്‍ഗീസ്(19), എടത്തല സ്വദേശി അഫ്താബ് ലിയാഖത്ത് (20) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എ. അനന്തലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയായ മുഹമ്മദ് ഷിഫാസ് വ്യാഴാഴ്ച അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നുമാണു കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ക്കു ലഭിച്ചതും മൂവരെയും അറസ്റ്റ് ചെയ്തതും. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
Read Moreമൂക്കുപൊത്തി യാത്ര, മൂക്കുംകുത്തി വീഴല്ലേ! മുട്ടൻ പണിതന്ന് കോർപറേഷൻ…
കൊച്ചി: എത്ര കേട്ടാലും നാണമില്ലാത്ത കോര്പ്പറേഷന് അധികൃതരോട് മുഖം തിരിക്കാനൊരുങ്ങി നാട്ടുകാരും യാത്രികരും. നിരവധി തവണ പരാതികളുയര്‍ന്നിട്ടും കലൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രികരുടെ ദുരിത യാത്രയ്ക്കു കുറവില്ല. സ്റ്റാന്‍ഡിനുള്ളില്‍ കുമിഞ്ഞുകൂടുന്ന മാലിന്യത്തില്‍നിന്നും സമീപത്തെ അറവുശാലയില്നിന്നുമായി ഉയരുന്ന ദുര്ഗന്ധത്താലാണു യാത്രികര്‍ പൊറുതിമുട്ടിയത്. സ്റ്റാന്‍ഡിനു പിന്നിലായി ശേഖരിക്കുന്ന മാലിന്യം ദിവസവും നീക്കുന്നുണ്ടെങ്കിലും ഉച്ചവരെയുള്ള സമയം ഇതുവഴി കാല്‍നട യാത്രപോലും ദുഷ്കരമെന്നു സ്റ്റാൻഡിലെത്തുന്ന ബസ് ജീവനക്കാര്‍ പറയുന്നു. നഗരത്തിന്റെ ഏറ്റവും തിരക്കേറിയ കലൂര്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കൊച്ചി കോര്‍പറേഷന്റെ അറവുശാലയെക്കുറിച്ചുള്ള പരാതികൾ ഏറെയാണ്. ദുര്‍ഗന്ധത്തിനു പിന്നാലെ അറവുശാലയില്‍നിന്നു പുറംതള്ളുന്ന മാലിന്യങ്ങള്‍ കൃത്യമായി നീക്കം ചെയ്യുന്നില്ലെന്നതുള്പ്പടെയുള്ള പരാതികളാണു പ്രദേശവാസികളില്‍നിന്നും വ്യാപാരികളില്‍നിന്നും യാത്രക്കാരില്നിന്നുമൊക്കെ നിരന്തരം ഉണ്ടാകുന്നത്. അറവുശാലയിലെ മലിനജല പ്രശ്നം പരിഹരിക്കുന്നതിനായി ഇവിടെ ആധുനിക നിലവാരത്തിലുള്ള മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെങ്കിലും അതുവരെ തങ്ങള്‍ ഇതെല്ലാം സഹിക്കണമോയെന്നാണു യാത്രികരുടെ…
Read Moreകോവിഡ് വ്യാപനം മൂലമുള്ള പ്രതിസന്ധി! ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
മൂവാറ്റുപുഴ: കോവിഡ് വ്യാപനം മൂലമുള്ള പ്രതിസന്ധിയെ തുടർന്നു കടം വർധിക്കുന്നതിനാൽ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. സ്ഥിരമായി സാധനങ്ങൾ വാങ്ങിയിരുന്ന സ്ഥാപനങ്ങളിൽ നിന്നു കടം പറഞ്ഞാണ് ആളുകൾ ഇപ്പോൾ സാധനങ്ങൾ വാങ്ങുന്നത്. സ്ഥിരമായി സാധനങ്ങൾ വാങ്ങുന്നവർക്ക് കടം നൽകിയില്ലെങ്കിൽ പിന്നീട് കച്ചവടം നഷ്ടപ്പെടുമെന്ന ആശങ്കയിൽ കടം നൽകാൻ വ്യാപാരികൾ നിർബന്ധിതരായി തീരുകയാണ്. ഓരോ ദിവസം കഴിയുന്തോറും കടം വർധിക്കുകയാണെന്നും ഈ നിലയിൽ അധികനാളുകൾ പിടിച്ചുനിൽക്കാനാവില്ലെന്നും ചെറുകിട വ്യാപാരികൾ പറയുന്നു. ഉയർന്ന തുക വാടകയും ഡിപ്പോസിറ്റും നൽകി മുറി വാടകയ്ക്കെടുത്ത് കച്ചവടം നടത്തുന്ന വ്യാപാരികളാണ് കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വാടകപോലും നൽകാനാകാത്ത സ്ഥിതിയാണെന്നും ഇവർ പറയുന്നു. നഷ്ടം വർധിച്ചതോടെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്തുവന്നിരുന്ന ജീവനക്കാരുടെ എണ്ണം വെട്ടിചുരുക്കിയിരിക്കുകയാണ്. പലചരക്ക്, സ്റ്റേഷനറി, വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്തു വന്നിരുന്നവരെയാണ് കൂടുതലും പിരിച്ചുവിട്ടിരിക്കുന്നത്. ചില സ്ഥാപനങ്ങളിൽ തൊഴിൽദിനങ്ങൾ ആഴ്ചയിൽ…
Read Moreരാഷ്ട്രീയ കൊലപാതകങ്ങളടക്കം പെരുകുന്നു! “കാപ്പ’ കർശനമാക്കി റൂറൽ പോലീസ്
ആലുവ: രാഷ്ട്രീയ കൊലപാതകങ്ങളടക്കം പെരുകുന്ന പശ്ചാത്തലത്തിൽ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിലൂടെ കാപ്പ ചുമത്തി ജയിലിലടക്കുന്നത് കർശനമായി തുടർന്ന് റൂറൽ ജില്ലാ പോലീസ്. നിരവധി കേസുകളിലെ പ്രതികളായ രണ്ടുപേരെ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ കാപ്പ ചുമത്തി ജയിലിലടച്ചു. ചെറായി പള്ളിപ്പുറം പെട്ടിക്കാട്ടിൽ വീട്ടിൽ ആഷിക് (25) അങ്കമാലി തുറവുർ പുല്ലാനി ചാലാക്കാ വീട്ടിൽ വിഷ്ണുവെന്ന പുല്ലാനി വിഷ്ണു (29) എന്നിവരെയാണ് ജയിലിലടച്ചത്. റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബലാത്സംഗം, ജെജെ ആക്ട്, പോക്സോ, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകൽ തുടങ്ങി പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ആഷിക്. ഇയാളെ കഴിഞ്ഞവർഷവും കാപ്പച്ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. 2017-ൽ ആഷിക്കിനെ ഒരു വർഷത്തേക്ക് കാപ്പ പ്രകാരം നാടുകടത്തിയിരുന്നു. കൊലപാതകശ്രമം, ദേഹോപദ്രവം, പിടിച്ചുപറി, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി പത്തോളം കേസുകളിലെ പ്രതിയാണ് വിഷ്ണു.…
Read Moreകൊച്ചിയിലെ ലഹരിമരുന്ന് വില്പന: പിന്നിൽ വന്‍ റാക്കറ്റ്; ഏജന്റുമാരായാ കോളജ് വിദ്യാർഥികൾ
കൊച്ചി: നഗരത്തില്‍ ലോഡ്ജ് വാടകയ്ക്കെടുത്തു കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്പന നടത്തിയിരുന്ന സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ലഹരിമരുന്ന് കടത്തിനു പിന്നില്‍ വിദ്യാര്‍ഥികളടങ്ങിയ അന്തര്‍സംസ്ഥാന ബന്ധമുള്ള വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണു മനസിലാക്കാനായതെന്നു പോലീസ് വ്യക്തമാക്കുന്നു. മറ്റു സംഘാംഗങ്ങള്‍ക്കായുള്ള അന്വേഷണം വ്യാപിപിച്ച അധികൃതര്‍ക്കു പ്രതികളെ സംബന്ധിച്ചു സൂചനകള്‍ ലഭിച്ചതായാണു വിവരം. കൂവപ്പടി സ്വദേശി മുഹമ്മദ് യാസിന് (20), പാലാരിവട്ടം സ്വദേശി ജോഫിന്‍ വര്‍ഗീസ്(19), എടത്തല സ്വദേശി അഫ്താബ് ലിയാഖത്ത് (20) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എ. അനന്തലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയായ മുഹമ്മദ് ഷിഫാസ് വ്യാഴാഴ്ച അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നുമാണു കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ക്കു ലഭിച്ചതും മൂവരെയും അറസ്റ്റ് ചെയ്തതും. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടപ്പള്ളിയിലെ ഒരു കെട്ടിടത്തില്‍നിന്നു മയക്കുമരുന്നുമായി ആലുവ സ്വദേശികളായ അഹമ്മദ് യാസിന്, മുഹമ്മദ് ഷഹാദ് എന്നിവരെ…
Read Moreവിദേശത്തേക്ക് ഡോളർ കടത്ത്; സ്വപ്നയ്ക്കും സരിത്തിനുമെതിരെ പുതിയ കേസ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനുമെതിരെ പുതിയ കേസ്. കസ്റ്റംസാണ് കേസെടുത്തത്. വിദേശത്തേക്ക് 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്നാണ് കേസ്. ഡോളര്‍ വിട്ടു കിട്ടാന്‍ ശിവശങ്കര്‍ ബാങ്കില്‍ സമ്മര്‍ദം ചെലുത്തിയെന്ന് കസ്റ്റംസ് വ്യക്തമാക്കി. സംഭവത്തില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. അതേസമയം, സംഭവത്തിൽ ശിവശങ്കറിനെതിരെ കസ്റ്റംസ് കേസെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Read Moreരാഷ്ട്രീയ കൊലപാതകങ്ങൾ; ഗുണ്ടാസംഘങ്ങളെ വിടാതെ പോലീസ്; നാനൂറിനടുത്ത് ഗുണ്ടകൾ!
ആലുവ: തൊട്ടടുത്ത ദിവസങ്ങളിലായി കേരളത്തിലരങ്ങേറിയ രാഷ്ട്രീയ കൊലപാതകങ്ങളിലടക്കം പ്രതികളായവർക്ക് അഭയം നൽകിയെന്ന സൂചനയെ തുടർന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് പരിധിയിലെ ഗുണ്ടാസംഘങ്ങൾ കർശന നിരീക്ഷണത്തിൽ. പ്രമാദമായ പല കേസുകളിലെയും പ്രതികളെ ഇനിയും പിടികൂടാൻ കഴിയാത്തത് അന്വേഷണ സംഘങ്ങളെ സമ്മർദത്തിലാക്കിയ സാഹചര്യത്തിലാണ് അയൽ ജില്ലകളിലെ പോലീസിന്റെ സഹായം തേടിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി റൂറൽ ജില്ലാ പോലീസ് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തലവൻമാരെയടക്കം സ്റ്റേഷനുകളിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു വരികമാണ്. തൊട്ടടുത്ത ദിവസങ്ങളിൽ മാത്രമായി തൃശൂർ ജില്ലയിൽ മാത്രം ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ രാഷ്ട്രീയ കൊലപാതകവുമുണ്ട്. ക്രിമിനലുകൾക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായിട്ട് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. കൊലയാളി സംഘത്തിലെ ചിലർക്ക് ഒളിത്താവളം ഒരുക്കി കൊടുത്തതും ജില്ലയിലെ ഗുണ്ടാസംഘങ്ങളാണെന്നാണ് സൂചന. ഇതിനകം റൂറലിൽ മാത്രം ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 23 പേരെ നാടുകടത്തുകയും 11 പേരെ അറസ്റ്റ്…
Read Moreമകൻ വാങ്ങിവച്ച മദ്യം കഴിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; വെട്ടേറ്റ് പിതാവ് മരിച്ചു
കൊച്ചി: വാക്കുതര്‍ക്കത്തെത്തുടര്‍ന്നു മകന്റെ വെട്ടേറ്റ പിതാവ് മരിച്ചു. ചേരാനല്ലൂര്‍ വിഷ്ണുപുരം കറുപ്പന് വായനശാല റോഡില്‍ മരോട്ടിക്കല്‍ വീട്ടില്‍ ഭരതന്(60) ആണ് മരിച്ചത്. പരിക്കേറ്റ മകന് ഉണ്ണികൃഷ്ണന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. മരംവെട്ട്, തെങ്ങ് കയറ്റ തൊഴിലാളികളായ ഇരുവരും ജോലികഴിഞ്ഞു വീട്ടിലെത്തി വാക്കുതര്‍ക്കത്തില്‍ ഏര്പ്പെടുകയായിരുന്നുവെന്നു ചേരാനെല്ലൂര്‍ പോലീസ് വ്യക്തമാക്കി. തെങ്ങുകയറ്റം കഴിഞ്ഞെത്തിയ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. താന്‍ വാങ്ങിവച്ച മദ്യം പിതാവ് ഉപയോഗിച്ചതാണു ആക്രമണകാരണമെന്ന് പോലീസ് സംശയിക്കുന്നു. വാക്കുതര്‍ക്കം രൂക്ഷമായതോടെ കൈയിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ഭരതനെ വെട്ടുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ ഭരതന് മരിച്ചു. നിസാര പരിക്കേറ്റ ഉണ്ണികൃഷ്ണനെ പിന്നീട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സംഭവസമയം വീട്ടില്‍ ഭരതന്റെ ഭാര്യയും മകളും ഉണ്ണികൃഷ്ണന്റെ ഒരു കുട്ടിയും ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം…
Read Moreസർക്കാരിന്റെ വിശദീകരണം പോലെ ഭാഗ്യലക്ഷിയുടെയും കൂട്ടരുടെയും ഭാഗ്യക്കോട്
കൊച്ചി: യൂട്യൂബർ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. വിജയ് പി. നായര്‍ ഒത്തുതീര്‍പ്പിനു ക്ഷണിച്ചതുകൊണ്ടാണ് അയാളുടെ താമസസ്ഥലത്തു പോയതെന്നുമാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ജാമ്യാപേക്ഷ 23നു വീണ്ടും പരിഗണിക്കും.
Read More