മൂവാറ്റുപുഴ: നഗരത്തിലെ റോഡിലെ സ്പീഡ് ബ്രേക്കർ അപകടകെണിയാകുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂവാറ്റുപുഴ വണ്‍വേയിൽ അശാസ്ത്രീയമായി സ്പീഡ് ബ്രേക്കർ സ്ഥാപിച്ചതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. രണ്ട് സ്പീഡ് ബ്രേക്കറുകൾ റോഡിനു കുറുകെ ചേർത്തു വയ്ക്കേണ്ടതിന്നു പകരം ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാനെന്ന പേരിൽ ഇടയ്ക്ക് സ്ഥലം ഇട്ട് രണ്ടായാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതു മൂലം ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും ഇതിലെ യാതൊരു നിയന്ത്രണവുമില്ലതെ കടന്നു പോകുന്നതാണ് അപകടത്തിനിടയാക്കുന്നത്. കോതമംഗലം ഭാഗത്തുനിന്നും നഗരത്തിലേക്കെത്തുന്ന എല്ലാ വാഹനങ്ങളും വണ്‍വേയിലൂടെ തിരിഞ്ഞ് റോട്ടറി റോഡ്, എവറസ്റ്റ് ജംഗ്ഷൻ വഴിയാണ് നേരത്തെ പോയിരുന്നത്. എന്നാൽ ഇടക്കാലത്ത് ചെറിയ വാഹനങ്ങൾ, വണ്‍വേ ജംഗ്ഷനിൽനിന്നും തിരിയാതെ നേരെ കീച്ചേരിപടിയിലെത്തി കടന്നു പോകുന്ന തരത്തിൽ മാറ്റം വരുത്തിയതിന്റെ ഭാഗമായാണ് സ്പീഡ് ബ്രേക്കറിന് സ്ഥാനചലനം സംഭവിച്ചത്. ചില തൽപരകക്ഷികൾ വരുത്തിയ മാറ്റം അധികൃതരും അംഗീകരിച്ചതോടെയാണ് പ്രദേശം അപകടമേഖലയായി മാറിയിരിക്കുന്നത്. ദിവസവും ചെറുതും വലുതുമായ നിരവധി…
Read MoreCategory: Kochi
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആയിരക്കണക്കിന് യുവാക്കള്‍ കാത്തിരിക്കുന്നു! പിൻവാതിലിലൂടെ ബിവറേജസിൽ നിയമിച്ചത് 1080 സെക്യൂരിറ്റി ജീവനക്കാരെ…
കളമശേരി: ബിവറേജസ് ഔട്ട്ലെറ്റുകളിൽ സംഘടനകളുടെ എതിർപ്പ് മറികടന്ന് വീണ്ടും കരാർ അടിസ്ഥാനത്തിൽ 1080 സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതായി പരാതി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആയിരക്കണക്കിന് യുവാക്കൾ കാത്തിരിക്കെയാണ് അനധികൃത നിയമനം നടന്നത്. പിഎസ്സി വഴി സ്ഥിരം ജീവനക്കാർ ആയിരത്തിൽ താഴെ മാത്രമാണ് ബിവറേജിൽ ഉള്ളത്. ബാക്കിയുള്ളവരെ താത്കാലികക്കാരായി നിയമിച്ചു പിന്നീടു സ്ഥിരപ്പെടുത്തുന്ന കുറുക്കുവഴിയാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കോർപ്പറേഷനിൽ ചെയ്യുന്നത്. ജില്ലയിൽ മഞ്ഞപ്ര, പെരുമ്പാവുർ 4 വീതം, കുറുപ്പുംപടി, പട്ടിമറ്റം, കോലഞ്ചേരി, മൂവാറ്റുപുഴ, കോതമംഗലം, പോത്താനിക്കാട് എന്നിവിടങ്ങളിൽ 5 വീതവുമാണ് നിയമനം നടന്നത്. ഇതിനെതിരേ പ്രതിപക്ഷ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.
Read Moreറോഡ് ഇല്ലാതായിട്ട് വർഷങ്ങൾ! തെരഞ്ഞെടുപ്പ് എത്തി; വാഗ്ദാനവുമായി പഞ്ചായത്ത്
കിഴക്കമ്പലം: അനധികൃത മണ്ണെടുപ്പിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇടിഞ്ഞു തകര്‍ന്ന വെമ്പിള്ളി എല്‍പി സ്കൂള്‍ കോഴിമല റോഡ് ഉടൻ പുതുക്കിപ്പണിയുമെന്ന കുന്നത്തുനാട് പഞ്ചായത്തിന്റെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങിയതായി നാട്ടുകാര്‍. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വർഷങ്ങൾക്ക് മുമ്പ് ഇടിഞ്ഞ റോഡ് പുനർനിർമിക്കാമെന്ന വാഗ്ദാനവുമായി പഞ്ചായത്ത് രംഗത്തെത്തിയിരിക്കുന്നതെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി. നിരവധി തവണ ഈ റോഡ് പുനര്‍നിര്‍മിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇവിടെയൊരു റോഡ് ഉണ്ടായിരുന്നുവെന്ന ഭാവം പോലും പഞ്ചായത്ത് അധികൃതര്‍ക്ക് ഇല്ല. തകര്‍ന്നടിഞ്ഞ റോഡിന്റെ ഭാഗം കാടുകയറിയ നിലയിലാണ്. കോഴിമല ഭാഗത്തുനിന്നു വെമ്പിള്ളി എല്‍പി സ്കൂളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡാണ് മണ്ണെടുത്ത് പോയത്. റോഡിനു സമീപത്തായി സ്വകാര്യ വ്യക്തി വര്‍ഷങ്ങള്‍ക്കുമുന്‍പ് ആഴത്തില്‍ മണ്ണെടുത്തതിനെ തുടര്‍ന്നാണ് റോഡ് ഇടിഞ്ഞുപോയതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഈ റോഡിലൂടെ കാല്‍നടയാത്രപോലും സാധ്യമല്ലാത്ത തരത്തിലാണ് മണ്ണിടിച്ചില്‍. ഇതു മൂലം 4 കിലോമീറ്റര്‍ ദൂരം അധികം സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.…
Read Moreസ്വർണക്കടത്തിനു തീവ്രവാദ ബന്ധം: ഫയൽ ഇന്ന് കോടതിയിൽ എത്തും; ആ സത്യം ഇന്നറിയാം
കൊച്ചി: സ്വര്‍ണക്കടത്തു കേസിനു തീവ്രവാദബന്ധമുണ്ടോ? ഇന്ന് എന്‍ഐഎ കോടതിയില്‍ നല്കുന്ന റിപ്പോര്‍ട്ട് അതു വ്യക്തമാക്കും. ഉച്ചകഴിഞ്ഞാണ് കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കുന്നത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തു നടത്തിയ കേസിലെ പ്രതികള്‍ സമ്പാദിച്ച തുക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയെന്ന ആരോപണത്തില്‍ എന്‍ഐഎ ഉറച്ചു നില്ക്കുന്നുണ്ടോ എന്നു പ്രത്യേക കോടതി ആരാഞ്ഞിരുന്നു. കേസിലെ ആറു പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദത്തിനിടെയാണ് കോടതി ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഇന്നു വ്യക്തമായ വിശദീകരണം നല്‍കാമെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ വ്യക്തമാക്കിയി രുന്നു. കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടതനുസരിച്ച് എന്‍ഐഎ ഇന്നലെ കേസ് ഡയറി ഹാജരാക്കിയിരുന്നു. മുഹമ്മദ് ഷാഫി, പി.ടി. അബ്ദു, മുഹമ്മദ് അന്‍വര്‍, ഹംജദ് അലി, ജിഫ്സല്, മുഹമ്മദ് ഷമീം എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് പരിഗണിക്കുന്നത്.
Read Moreഗള്‍ഫിലെത്തുന്നവർക്ക് ആഡംബര കാറിൽ യാത്ര ഒരുക്കും; സന്ദീപ് നായരുടെ രഹസ്യ മൊഴി നിർണായകമാകും
ജോണ്സണ് വേങ്ങത്തടംകൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ കോടതിക്കുമുന്നിലുള്ള മൊഴി കേസന്വേഷണത്തിൽ എൻഐഎയ്ക്കു നിർണായകമാകും. കേസിന്റെ തുടക്കം മുതല്‍ തീവ്രവാദ, ദേശവിരുദ്ധ ബന്ധമുണ്ടെന്ന നിലപാടുമായി മുന്നോട്ടു പോകുന്ന എന്‍ഐഎയ്ക്കു ലഭിച്ച അനുകൂലമായ നിലപാടാണ് സന്ദീപ് നായരുടെ മൊഴിയും യുഎഇയുടെ കേസിനുള്ള പിന്തുണയും. രണ്ടു ദിവസം കൊണ്ടാണ് സന്ദീപിന്റെ മൊഴി കോടതി ശേഖരിച്ചത്. ഗള്‍ഫിലെത്തുന്നവർക്ക് ആഡംബര കാർ ഒരുക്കുംകൊച്ചി: ദുബായില്‍ വളര്‍ന്നുവന്ന യുവ ബിസിനസുകാരനാണ് ഫൈസല്‍ ഫരീദ്. ഇദേഹത്തിന്റെ പിതാവ് വര്‍ഷങ്ങളായി ദുബായിലായിരുന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റിയിലായിരുന്നു ജോലി. ഫൈസല്‍ വളര്‍ന്നതും ഇവിടെത്തന്നെ. അറബി ഭാഷ നന്നായി അറിയാം. സ്വദേശികളുമായി ഏറെ അടുപ്പം. ഹൈസ്കൂള്‍ വിദ്യാഭ്യാസം നാട്ടിലായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം വീണ്ടും ദുബായിലേക്ക് പോയി. പിന്നീട് ഫൈസലിനു നാടുമായി കാര്യമായ ബന്ധമില്ല. മകന് ബിസിനസില്‍ പച്ചപിടിച്ചതോടെ മാതാപിതാക്കള്‍ നാട്ടിലേക്കു മടങ്ങിയെങ്കിലും ഫൈസലിന്റെ നാട്ടിലേക്കുള്ള വരവ് അപൂര്‍വമായിരുന്നു.…
Read Moreഓടി ഒളിച്ച് ഡ്രാക്കുള, പിന്നാലെ പാഞ്ഞ് പിടിച്ച് പോലീസും; കുപ്രസിദ്ധ കുറ്റവാളി ഇത്തവള ചാടി ഒളിച്ചത് കൊറോണയുമായി; പിടികൂടിയപ്പോൾ ക്വാറന്റൈനിലായത് മൂന്ന് പോലീസുകാരും
ആലുവ: ഡ്രാക്കുള സുരേഷ് എന്ന കുപ്രസിദ്ധ കുറ്റവാളി റിമാൻഡ് കസ്റ്റഡിയിൽനിന്നും ചാടി മുങ്ങിനടന്നു മടുത്തു. പോലീസാണെങ്കിൽ പിന്നാലെ പാഞ്ഞും. പത്തു നാളുകൾക്കുള്ളിൽ മൂന്നുവട്ടം പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ഡ്രാക്കുളയാകട്ടെ അന്തരാഷ്ട്ര കുറ്റവാളി ചാൾസ് ശോഭരാജിന്റെ റിക്കാർഡാണ് തകർത്തിരിക്കുന്നത്. കളമശേരിയിൽനിന്നും ഒടുവിൽ ചാടിയ ഡ്രാക്കുളയെ ഇന്നലെ പിടികൂടാൻ ഭാഗ്യം ലഭിച്ചത് പുത്തൻകുരിശ് പോലീസിനാണ്. രക്ഷപ്പെട്ടത്മൂന്നു തവണഡ്രാക്കുള സുരേഷ് എന്ന വടയമ്പാടി ചെമ്മല കോളനിയിൽ സുരേഷ് (30)നെ കഴിഞ്ഞ മാസം 22ന് പെരുമ്പാവൂരിലെ കടയിൽനിന്ന് പണം മോഷ്ടിച്ച കേസിലാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളെ കോവിഡ് നിരീക്ഷണത്തിനായി അങ്കമാലി കറുകുറ്റി കാർമൽ ധ്യാനകേന്ദ്രം കോവിഡ് കെയർ സെന്ററിലെത്തിച്ചെങ്കിലും ഇവിടെവച്ച് പോലീസിനെ തള്ളി മാറ്റി രാത്രി തന്നെ അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വെങ്ങോല ടാങ്ക് സിറ്റിക്ക് സമീപം തേക്കമലയിലുള്ള വാടക വീട്ടിൽനിന്നും ഇയാൾ പിടിയിലായി. ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും…
Read Moreനാക്ക് സ്ലിപ്പായിപോയതാണെന്നാ തോന്നുന്നേ..! ഐ ഫോൺ നല്‍കിയോയെന്ന് അറിയില്ല’; മലക്കംമറിഞ്ഞ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്
കൊച്ചി: ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയുള്ള ആരോപണത്തിൽ മലക്കം മറഞ്ഞു യൂണിടാക് എംഡി സന്തോഷ് ഈപ്പൻ. പ്രതിപക്ഷ നേതാവിന് ഫോണ്‍ നല്‍കിയോയെന്ന് അറിയില്ലെന്ന് അദ്ദേഹം വിജിലന്‍സിനു മൊഴി നല്‍കിയതായാണു വിവരം. സ്വപ്ന സുരേഷ് ആവശ്യപ്പെട്ടപ്രകാരം അഞ്ച് മൊബൈല്‍ ഫോണുകള്‍ കൈമാറിയെന്നും ഇതില്‍ ഒരെണ്ണം പ്രതിപക്ഷ നേതാവിന് നല്‍കിയെന്നുമായിരുന്നു നേരത്തെ സന്തോഷ് വെളിപ്പെടുത്തിയത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് അന്വേഷണം വേണമെന്നും ഫോണ്‍ ആരുടെ കൈയിലെന്നു കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. സന്തോഷ് ഈപ്പനെതിരേ നോട്ടീസ് അയച്ചു നിയമനടപടി സ്വീകരിക്കാനും ചെന്നിത്തല നീക്കം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു മൊഴി തിരുത്തിയത്. ലൈഫ് മിഷന് ക്രമക്കേട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തിരുവനന്തപുരം വിജിലന്‍സാണ് അന്വേഷിക്കുന്നത്. താന്‍ ആരില്‍നിന്നും ഐ ഫോണ്‍ വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല തനിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന ഐ ഫോണ്‍ എവിടെയുണ്ടെന്ന്…
Read Moreഒരു വർഷത്തെ പരിചയം ഒടുവിൽ; സാമ്പത്തിക തർക്കത്തെ തുടർന്ന് വനിതാ ഡോക്ടർ കുത്തേറ്റു മരിച്ച കേസിൽ സുഹൃത്ത് ഒളിവിൽ തന്നെ…
കൂത്താട്ടുകുളം: സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവ വനിതാ ഡോക്ടറുടെ സംസ്കാരം നടത്തി. പാലക്കുഴ വലിയകുളങ്ങര വീട്ടിൽ ഡോ. സോന(30) ആണ് മരിച്ചത്. ഇന്ന് രാവിലെ പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ പള്ളിയിലായിരുന്നു സംസ്കാരം. സോനയുടെ സുഹൃത്തായ പാവറട്ടി സ്വദേശി മഹേഷ് ആണ് സോനയെ ബന്ധുക്കളുടെ മുന്നിൽവച്ച് കുത്തി പരിക്കേൽപ്പിച്ചത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇരുവരും ഒരുമിച്ച് തൃശൂർ കുട്ടനെല്ലൂരിൽ ദ ഡെൻഡിസ്റ്റ് എന്ന ദന്തൽ ക്ലിനിക് നടത്തി വരികയായിരുന്നു. ഇവർ തമ്മിൽ ക്ലിനിക്കിന്റെ സാമ്പത്തിക വിഷയങ്ങളിൽ തർക്കങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും തർക്കം ഉണ്ടാകുകയും. ഈ സമയം പ്രതി ക്ലിനിക്കിൽ ഉണ്ടായിരുന്ന സർജിക്കൽ ടൂൾ ഉപയോഗിച്ച് സോനയെ കുത്തുകയുമായിരുന്നു. സോന ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. സോന ഒരു വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ലാറ്റിലായിരുന്നു താമസം. അഞ്ചു വയസുള്ള കുട്ടിയുണ്ട്.
Read Moreകാത്തു നില്‍ക്കണ്ട, പണമിടപാടും വേണ്ട! മെട്രോ യാത്രയ്ക്ക് ഇനി ക്യുആര്‍ കോഡ് ടിക്കറ്റ്
കൊച്ചി: മെട്രോ യാത്രയ്ക്ക് മൊബൈല്‍ ഫോണില്‍ ക്യുആര്‍ കോഡ് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സംവിധാനമൊരുക്കി കൊച്ചി മെട്രോ. കൊച്ചി വണ്‍ ആപ്പ് ഉപയോഗിച്ചു ഡൗണ്‍ ലോഡ് ചെയ്യുന്ന ടിക്കറ്റ് ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ ഗേറ്റില്‍ (എഎഫ്സി) സ്കാന്‍ ചെയ്തു പ്ലാറ്റ്ഫോമില്‍ പ്രവേശിച്ചു യാത്ര ചെയ്യാം. കോവിഡ് കാലത്ത് ടിക്കറ്റ് കൗണ്ടറില്‍ കാത്തു നില്ക്കുന്നതും പണമിടപാടു നടത്തുന്നതും ഒഴിവാക്കി യാത്ര സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടാണു പുതിയ സംവിധാനമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ലോക്ക് ഡൗണിനു ശേഷം സെപ്റ്റംബര്‍ ഏഴിന് കൊച്ചി മെട്രോ പുനരാരംഭിച്ചതു മുതല്‍ പണമിടപാട് കുറയ്ക്കുന്നതിനായി ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം കൗണ്ടറുകളില്‍ ഒരുക്കിയിരുന്നു. പണം നല്കേണ്ടവര്ക്കു കൗണ്ടറിനു സമീപമുള്ള പെട്ടികളില്‍ ടിക്കറ്റ് നിരക്ക് ഇടാനും സംവിധാനമുണ്ട്. സാനിറ്റൈസ് ചെയ്ത നോട്ടുകളാണ് കൗണ്ടറില്‍ യാത്രക്കാരനു ബാക്കിയായി നല്‍കുക. സ്ഥിരം യാത്രക്കാര്‍ക്ക് നിരക്കിളവോടെ കൊച്ചി വണ്‍ കാര്‍ഡ്…
Read Moreഎറണാകുളത്ത് 925 പേർക്ക് കോവിഡ്; 123 പേരുടെ ഉറവിടം വ്യക്തമല്ല
എറണാകുളം: ജില്ലയിൽ ഇന്ന് 925 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 759 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 123 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 30 പേർ വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. എട്ട് ആരോഗ്യ പ്രവർത്തകർക്കും അഞ്ച് ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം പിടിപെട്ടു. • ശനിയാഴ്ച 402 പേർ രോഗ മുക്തി നേടി. ഇതിൽ 398 പേർ എറണാകുളം ജില്ലക്കാരും 2 പേർ മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരും 2 പേർ മറ്റ് ജില്ലക്കാരുമാണ് • ശനിയാഴ്ച 2283 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1010 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25945 ആണ്. ഇതിൽ 24103 പേർ വീടുകളിലും 156 പേർ കോവിഡ് കെയർ സെന്ററുകളിലും 1686…
Read More