വ്യത്യസ്തനാമൊരു എസ്ഐ! മൂന്നര പതിറ്റാണ്ടിലെ ഔദ്യോഗിക ജീവിതം സമ്മാനിച്ച പോലീസ് സേനയ്ക്ക് പകരമായി നല്‍കിയത് ഇങ്ങനെ…

ആലുവ: പോലീസുകാർക്കിടയിൽ വ്യത്യസ്തനാകുകയാണ് ആലുവ കൺട്രോൾ റൂം എസ്ഐ മുഹമ്മദ് കബീർ. സ്വന്തം കീശയിൽനിന്നും ഒന്നേകാൽ ലക്ഷം രൂപ മുടക്കി പോലീസ് ക്വാർട്ടേഴ്സ് വളപ്പിലെ കുടിവെള്ള കിണറിനു പുതുജീവൻ നൽകിയാണ് സഹപ്രവർത്തകർക്ക് പ്രിയങ്കരനായ കബീർ സാർ ഇക്കുറി താരമായത്. ഈ സത്പ്രവൃത്തിക്കൊണ്ടാണ് മൂന്നര പതിറ്റാണ്ടിലെ ഔദ്യോഗിക ജീവിതം സമ്മാനിച്ച പോലീസ് സേനയ്ക്ക് നിറഞ്ഞു തുളുമ്പുന്ന സ്നേഹ കിണർ പകരമായി നൽകിയത്. സേനയിൽ സേവനം അവസാനിപ്പിക്കാൻ എസ്ഐ കബീറിന് ശേഷിക്കുന്നത് കേവലം രണ്ടു വർഷം മാത്രമാണ്. ക്വാർട്ടേഴ്സിൽ ഒരു കിണറെന്ന ആശയം അദേഹത്തിന്‍റെ മനസിലുദിച്ചത് 2018ലെ മഹാപ്രളയ കാലത്താണ്. പ്രളയത്തിൽ ആലുവ ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താളം തെറ്റിയപ്പോൾ കുടിവെള്ള ക്ഷാമത്താൽ പോലീസ് കടുംബങ്ങൾ ദുരിതത്തിലായി. രക്ഷാപ്രവർത്തകർക്കുള്ള ദാഹജലത്തിനായി എല്ലാവരും നെട്ടോട്ടമായപ്പോൾ ഇതിന്‍റെ ചുമതല വഹിച്ചിരുന്ന എസ്ഐ കബീറും അങ്കലാപ്പിലാകുകയായിരുന്നു. പഴയ തലമുറയിൽപ്പെട്ട ഒരു പരിസരവാസിയാണ് ക്വാർട്ടേഴ്സിന് പിന്നിലെ കിണറിനെക്കുറിച്ചുള്ള…

Read More

മൂന്നു വയസുകാരൻ പൃഥിരാജിന്‍റെ മരണം; ചികിത്സാ പിഴവുണ്ടായോയെന്ന് മെഡിക്കൽ ബോർഡ് വിശദമായി പരിശോധിക്കും; സമരം അവസാനിപ്പിച്ച് മാതാവ്

ആലുവ: നാണയം വിഴുങ്ങി മരിച്ച പൃഥ്വിരാജ് എന്ന മൂന്നു വയസുകാരന്‍റെ മാതാവ് നന്ദിനി ആലുവ ജില്ലാ ആശുപത്രിക്കു മുന്നിൽ 35 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. പട്ടികജാതി വകുപ്പും അൻവർ സാദത്ത് എംഎൽഎയും ഇടപെട്ടാണ് സമരം അവസാനിപ്പിച്ചത്. ഇതനുസരിച്ച്‌ ചികിത്സാ പിഴവുണ്ടായോയെന്ന് മെഡിക്കൽ ബോർഡ് വിശദമായി പരിശോധിക്കും. കുടുംബത്തിനു വന്ന ചികിത്സാ ചെലവ് പട്ടികജാതി വകുപ്പ് നൽകും. കൂടാതെ മാതാവിന് താമസിക്കാൻ സ്ഥലവും വീടും വകുപ്പിന് കീഴിൽ ഏതെങ്കിലും സ്ഥാപനത്തിൽ താത്‌‌കാലിക ജോലി നൽകാനും ധാരണയായി. ജോലി സ്ഥിരപ്പെടുത്തി കൊടുക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിനായിരുന്നു കുട്ടി മരണപ്പെട്ടത്. ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍റെ മരണകാരണം ശ്വാസതടസം മൂലമാണെന്ന് പരിശോധനാ റിപ്പോർട്ട് പുറത്തു വരികയായിരുന്നു. കാക്കനാട് ഫോറൻസിക് ലാബിൽ നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് ഈ കാര്യം തെളിഞ്ഞത്. എന്നാൽ, കണ്ടെത്തലുകൾ അംഗീകരിക്കാൻ മാതാവും ബന്ധുക്കളും…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? രാമല്ലൂരില്‍ നിർധന കുടുംബത്തിന്‍റെ ഉപജീവനമാര്‍ഗമായ പെട്ടിക്കട തീവച്ചു നശിപ്പിച്ചു

കോതമംഗലം: രാമല്ലൂരില്‍ നിര്‍ധന കുടുംബത്തിന്‍റെ ഉപജീവനമാര്‍ഗമായ പെട്ടിക്കട തീവച്ചു നശിപ്പിച്ചതായി പരാതി. രാമല്ലൂര്‍ എലവുംപറമ്പില്‍ തണ്ടേല്‍ അനിലിന്‍റെ ഭാര്യ ശോഭന രാമല്ലൂര്‍ മില്ലുംപടി ഭാഗത്ത് റോഡരുകില്‍ നടത്തുന്ന പെട്ടിക്കടയാണ് അഗ്‌നിക്കിരയാക്കിയത്. പോലീസിൽ പരാതി നല്കി. ബുധനാഴ്ച രാത്രി ഒന്നോടെയായിരുന്നു സംഭവം. കടയ്ക്ക് തീപിടിച്ചത് കണ്ട് സമീപവാസിയാണ് അഗ്‌നി രക്ഷാസേനയെയും ഉടമയെയും വിവരം അറിയിച്ചത്. അഗ്‌നി രക്ഷാസേന തീയണച്ചെങ്കിലും കടയും സാധനങ്ങളും കത്തിനശിച്ചിരുന്നു. കോവിഡുമൂലം മറ്റ് പണികള്‍ ഇല്ലാതായതോടെ കുടുംബം പുലര്‍ത്താനായി ആരംഭിച്ച കടയാണ് നശിപ്പിച്ചതെന്ന് ശോഭന പറഞ്ഞു. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന പച്ചക്കറികളും പലചരക്ക് സാധനങ്ങളും ഇലക്ട്രോണിക് ത്രാസും സോളാര്‍ ലൈറ്റുമടക്കം കടയോടൊപ്പം അഗ്‌നിക്കിരയായി. ഒരു ലക്ഷം രൂപയോളം നഷ്ടമുണ്ടായിട്ടുള്ളതായി പറയുന്നു. ഇതിന് മുമ്പും കട നശിപ്പിക്കാനുള്ള ശ്രമം നടന്നതായും അനില്‍ പറഞ്ഞു. കടയില്‍നിന്ന് സാധനങ്ങള്‍ കടംവാങ്ങിയതിന്‍റെ പണം ചോദിച്ചപ്പോള്‍ ഒരാള്‍ രണ്ട് മാസം മുമ്പ് മകനെ കടയില്‍നിന്ന്…

Read More

പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന വീട്ടമ്മയ്ക്ക് എപിഎല്‍ കാര്‍ഡ്! ബിപിഎല്‍ ആക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് മാസങ്ങള്‍ ആയി; ഒടുവില്‍…

പള്ളുരുത്തി: പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന വീട്ടമ്മ എപിഎൽ കാർഡ് ബിപിഎൽ ആക്കാൻ അപേക്ഷ സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്കു 12 ഓടെ തോപ്പുംപടി ചുള്ളിക്കലുള്ള സപ്ലൈ ഓഫീസിനു മുന്നിലായിരുന്നു സംഭവം. ഭർത്താവ് നേരത്തെ മരിച്ചുപോയ വീട്ടമ്മ മകളുമൊത്താണു താമസം. വീട്ടുജോലിയെടുത്താണ് കുടുംബം പുലർത്തുന്നത്. ലോക്ക് ഡൗണിൽ വരുമാനം നിലച്ചതോടെ കഴിഞ്ഞ ജൂലൈയിൽ കാർഡ് മാറ്റം ചെയ്യുന്നതിന് സപ്ലൈ ഓഫീസിൽ അപേക്ഷ നൽകി. പിന്നീടു പലതവണ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ ഇവർ സപ്ലൈ ഓഫീസിലെത്തി വേറൊരു മാർഗവുമില്ലെന്നു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ ഇവരോട് ഇറങ്ങിപ്പോകാൻ പറയുകയായിരുന്നത്രെ. തുടർന്നാണു വീട്ടിൽ പോയി മണ്ണെണ്ണ എടുത്ത് ഓഫീസിന് മുന്നിലെത്തി തലയിൽ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. സംഭവം കണ്ടുനിന്ന നാട്ടുകാർ ഇവരെ ഉടൻതന്നെ പിടിച്ചുമാറ്റി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ…

Read More

പോസ്റ്റിലിരിക്കവേ ഹാർട്ട് അറ്റാക്ക്; സഹപ്രവർത്തകർ സാഹസികമായി രക്ഷിച്ചു

വൈപ്പിന്‍ : അറ്റകുറ്റപ്പണിക്കിടെ നെഞ്ചുവേദനയെത്തുടര്‍ന്ന് 11 കെവി വൈദ്യുതി ലൈനിലെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുള്ള ഇലക്‌ട്രിക് പോസ്റ്റില്‍ കുടുങ്ങിപ്പോയ കെഎസ്ഇബി ജീവനക്കാരനെ സഹപ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് സുരക്ഷിതമായി താഴെയിറക്കി ആശുത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറക്കല്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരനായ സനല്‍-35 ആണ് പോസ്റ്റിനു മുകളില്‍ കുടുങ്ങിപ്പോയത്. ഇന്ന് രാവിലെ പത്തോടെ ഞാറക്കല്‍ കെടിഎക്‌സിനു വടക്കുവശത്ത് അടുത്തടുത്തായി ഒന്നിച്ച് നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് മുകളിലായിരുന്നു സംഭവം. വേദന അനുഭവപ്പെട്ടതിനെ ത്തുടര്‍ന്ന് ഇയാളെ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ഇരുന്ന ഇരുപ്പില്‍ തന്നെ രണ്ട് പോസ്റ്റുകളുമായി ബന്ധിച്ചിരുന്ന ബീമില്‍ കമഴ്ത്തി കിടത്തി കയര്‍ കൊണ്ട് ബന്ധിച്ചു താഴെ വീഴാതെ നിര്‍ത്തി. ഇതിനിടെ താഴെ നിന്നിരുന്ന ജീവനക്കാരും മുകളിലേക്ക് കയറി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ മൂലം ആള്‍ താഴെ വീഴാതെ രക്ഷിച്ച് ഇറക്കുന്നതിനിടെ മാലിപ്പുറത്തുനിന്നും ഫയര്‍ ഫോഴ്‌സും സഹായത്തിനെത്തി. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍…

Read More

ലൈഫിൽ സർക്കാരിന് തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; അന്വേഷണവുമായി സർക്കാർ സഹകരിക്കണം

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ പദ്ധതിയിലെ കമ്മീഷന്‍ ഇടപാട് സംബന്ധിച്ച സിബിഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐയ്ക്ക് അന്വേഷണം തുടരാം. അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്നും കോടതി വാക്കാൽ നിർദേശിച്ചു. അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ് സമർപ്പിച്ച ഹര്‍ജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. വാദം തുടരാനായി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. കോണ്‍ഗ്രസ് നേതാവ് രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് നല്‍കിയ പരാതിയാണിതെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, സർക്കാർ ഹർജി യുണിടാക്കിനെ സഹായിക്കാനാണോയെന്ന് സിബിഐ ചോദിച്ചു. കേസിൽ അന്വേഷണം നടന്നാൽ മാത്രമേ ക്രമക്കേട് കണ്ടെത്താൻ സാധിക്കുകയുള്ളുവെന്നും സിബിഐ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

Read More

മഴയൊന്നു പെയ്താൽ ആലുവ മേൽപ്പാലത്തിനടിയിൽ വെള്ളക്കെട്ട്; കാൽനട യാത്രക്കാർക്ക് ചെളിയഭിഷേകവും

ആലുവ: ആലുവ മേൽപ്പാലത്തിനടിയിൽ മഴയ്ക്ക് പിന്നാലെ വെള്ളക്കെട്ട് രൂക്ഷമാകുന്നത് കാൽനട യാത്രക്കാരെയും വാഹന യാത്രികരെയും ദുരിതത്തിലാക്കുന്നു. അശാസ്ത്രീയമായ രീതിയിൽ അണ്ടർ പാസേജുകൾ നിർമിച്ചതും വെള്ളമൊഴുകി പോകാൻ കാനകളില്ലാത്തതുമാണ് പ്രധാന പ്രശ്നം. ഭൂരിഭാഗം അണ്ടർ പാസേജ് ഭാഗങ്ങളിലും വെള്ളക്കെട്ടാണ്. അതിനാൽ ഗതാഗതകുരുക്കുമുണ്ട്. ആലുവയിൽനിന്നും അങ്കമാലി, പറവൂർ, എടയാർ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരിയുന്ന ഭാഗത്താണ് കൂടുതൽ വെള്ളക്കെട്ട്. കളമശേരി ഭാഗത്തുനിന്നും നഗരത്തിലേക്കു വരുന്ന ബസുകൾ തിരിയുന്ന സ്ഥലവും വെള്ളക്കെട്ടാണ്. ചില ഭാഗങ്ങളിൽ ഒരടിയിലേറെ വെള്ളം ഉയരുന്നുണ്ട്. ബൈപ്പാസ് ഭാഗത്തുനിന്നും കളമശേരി ഭാഗത്തേക്ക് പോകുന്ന ഇരുചക്ര വാഹനം ഉൾപ്പെടെയുള്ളവർ മെട്രോ സ്റ്റേഷന് മുമ്പിലെ സമാന്തര റോഡ് വഴി പുളിഞ്ചോട് കവലയിലെത്തി വേണം ദേശീയപാതയിൽ പ്രവേശിക്കാൻ. അതിനാൽ ഈ ഭാഗത്ത് സമാന്തര റോഡിലും വാഹനങ്ങളുടെ തിരക്കാണ്. നടപ്പാതയിലൂടെ പോയാലും കാൽനട യാത്രക്കാർക്ക് ചെളിയഭിഷേകം ഉറപ്പാണ്. വാഹനങ്ങൾ പോകുമ്പോഴുള്ള ചെളി…

Read More

കണ്ടതല്ല, ഇനി കാണാൻ പോകുന്നത്;   കൊച്ചി മത്സ്യബന്ധന തുറമുഖം നവീകരിക്കല്‍; ധാരണ പത്രം  കൈമാറി; ഒരുങ്ങുന്നത് ആധുനിക സംവിധാനങ്ങൾ

കൊച്ചി: കൊച്ചി മത്സ്യബന്ധന തുറമുഖം നവീകരിക്കലിന്‍റെ ഭാഗമായി ഒരുക്കുന്നത് നിരവധി പുതിയ സംവിധാനങ്ങള്‍. ശീതീകരിച്ച ലേലഹാള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി കൊച്ചി തുറമുഖം സജ്ജമാകുന്നതോടെ മത്സ്യബന്ധനത്തിനുശേഷം വരുന്ന നഷ്ടങ്ങളില്‍ കുറവുണ്ടാകുമെന്നാണു അധികൃതരുടെ പ്രതീക്ഷ. ശീതീകരിച്ച ലേലഹാളിനു പുറമേ പാക്കിംഗ് ഹാളും നവീകരണത്തിന്‍റെ ഭാഗമായി ഒരുക്കുന്നുണ്ട്. ഐസ് പ്ലാന്‍റ്, റിവേഴ്‌സ് ഓസ്‌മോസിസ് ജലശുദ്ധീകരണ പ്ലാന്‍റ്, മഴവെള്ള സംഭരണി, ട്രൈപോഡുകള്‍, കണ്‍വെയര്‍ ബെല്‍റ്റുകള്‍, തുറമുഖത്തിനകത്ത് മത്സ്യം കൈകാര്യം ചെയ്യാനുള്ള ചെറു വാഹനങ്ങള്‍ എന്നിവയും ഉണ്ടാകും. മലിനജലം ശുദ്ധീകരിക്കാനുള്ള സംവിധാനം, ചില്ലറവില്പന മാര്‍ക്കറ്റ്, മത്സ്യം വൃത്തിയാക്കാനുള്ള സംവിധാനം, വല നന്നാക്കല്‍ യൂണിറ്റ്, ഓഫീസുകള്‍, ഫുഡ് കോര്‍ട്ട്, കാന്‍റീന്‍, ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമ സംവിധാനം എന്നിവയും ഒരുക്കുന്നുണ്ട്. 140 കോടി രൂപയുടെ പദ്ധതിയാണു നടപ്പിലാക്കാന്‍ ഉദേശിക്കുന്നത്. പദ്ധതിരേഖയില്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി(എംപിഇഡിഎ)യും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും ഒപ്പിട്ടു കഴിഞ്ഞു. 1928 ല്‍ ആരംഭിച്ച…

Read More

കാടിറങ്ങി കാട്ടാനക്കൂട്ടം; ഭീതിയോടെ പാണിയേലിക്കാർ; ജീവനും കൃഷിക്കും സംരക്ഷണം വേണമെന്ന നിവേദനവുമായി നാട്ടുകാർ മന്ത്രിക്കു മുന്നിൽ

പെരുമ്പാവൂര്‍: പാണിയേലി പോരിന്‍റെ സമീപ പ്രദേശങ്ങളിലെ ജനവാസ മേഖലകളില്‍ കാട്ടാനശല്യം രൂക്ഷം. പകല്‍ പോലും കാട്ടാനകൂട്ടം ഇറങ്ങുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്. ആനകൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നതിനെ കുറിച്ച് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. പാണിയേലി ഭാഗത്ത് ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് കമ്പനി വനം വകുപ്പില്‍നിന്നും പാട്ടത്തിനെടുത്ത് അക്ക്വേഷ്യ കൃഷി നടത്തുന്ന ഭാഗത്താണ് ആന ഇറങ്ങുന്നത്. മരത്തിന്‍റെ തൊലി ഉരിഞ്ഞു തിന്നുന്നതിനുവേണ്ടിയാണ് പ്രധാനമായും ആനകള്‍ എത്തുന്നത്. 2000 ത്തിലധികം ഏക്കര്‍ സ്ഥലത്താണ് അക്ക്വേഷ്യ കൃഷി ചെയ്തിരിക്കുന്നത്. കുടിവെള്ള ക്ഷാമത്തിനും ആസ്തമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണം അക്ക്വേഷ്യ മരത്തിന്‍റെ വ്യാപകമായ കൃഷിയാണെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍ക്കാരിന് കോടികണക്കിന് രൂപ വരുമാനം ഉണ്ടാക്കുന്ന അക്ക്വേഷ്യ മരങ്ങള്‍ മുറിച്ച് വിറ്റ് നാടിനെ ആന ശല്യത്തില്‍നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ വനം മന്ത്രിക്ക് നിവേദനം നല്‍കി.

Read More

പണംമുടക്കുന്നതാര് ? സിനിമകൾക്ക് പിന്നിലുള്ളവരുടെ വിവരങ്ങൾ കൈമാറി

കൊച്ചി: കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമകളുടെ വിവരങ്ങള്‍ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിനു കൈമാറിയതയി സൂചന. 2019 ജനുവരി മുതല്‍ 2020 മാര്‍ച്ചുവരെ പുറത്തിറങ്ങിയ സിനിമകള്‍, ഇവയില്‍ വിജയിച്ചവ, ഇൗ സിനിമകൾക്ക് ചെലവായ തുക, ആരാണ് പണംമുടക്കിയത് തുടങ്ങിയ വിവരങ്ങളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയിട്ടുള്ളതെന്നാണു വിവരങ്ങള്‍. ചില തീവ്രവാദ സ്വഭാവമുള്ള ആളുകൾ സിനിമമേഖലയിൽ കടന്നുകയറിയിട്ടുണ്ടെന്ന ഗുരുതര ആരോപണങ്ങൾ അടുത്തിടെ ഉ‍യർന്നുവന്നിരുന്നു. സിനിമകൾ വഴി ചില പ്രത്യേക മതവിഭാഗങ്ങളെ പ്രമോട്ട് ചെയ്യുന്നുവെന്നും മറ്റു മതങ്ങളെ ഇകഴ്ത്തിക്കെട്ടുന്നുവെന്ന പരാതിയും ചിലർ ഉന്നയിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ ചിലര്‍ക്ക് കള്ളപ്പണ, ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയരുന്നതിനിടെയാണു സാമ്പത്തിക കാര്യങ്ങളിലടക്കം സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. സിനിമകളുടെ വിവരങ്ങള്‍ തേടി ആഴ്ചകള്‍ക്കുമുമ്പാണു സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് കത്ത് നല്‍കിയിരുന്നത്. മുന്‍വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള വിവരശേഖരണം അധികൃതര്‍ നടത്തിയിരുന്നു. ഈ വിവരങ്ങള്‍ മറ്റ് അന്വേഷണങ്ങളുടെ…

Read More