വൈപ്പിൻ: ചെറായി പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പോലീസിനു യുവാവിന്റെ മൊബൈൽ ഫോണ്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സൂചന. കല്ലുമഠത്തിൽ പ്രണവ് -23 ആണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതികൾ ഒരു പെണ്‍കുട്ടിയുടെ വ്യാജപ്രൊഫൈൽ ഉണ്ടാക്കി ചാറ്റ് ചെയ്താണ് പ്രണവിനെ പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ വരുത്തി കൊല നടത്തിയത് എന്നതുകൊണ്ടു തന്നെ കേസിലെ പ്രധാന തെളിവുകളിലൊന്നാണ് പ്രണവിന്റെ മൊബൈൽ ഫോണ്‍. എന്നാൽ പ്രതികളെ ചോദ്യം ചെയ്തതിൽനിന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് ഇവർ പറയുന്നത്. ഫോണ്‍ സമീപത്തെ ചെമ്മീൻകെട്ടിൽ എറിഞ്ഞെന്ന് ഒരാൾ പറയുന്പോൾ, മറ്റൊരാൾ പറയുന്നത് തല്ലിപ്പൊളിച്ച് കളഞ്ഞെന്നാണ്. തല്ലിപ്പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ തോട്ടിൽ കളഞ്ഞെന്നും പറയുന്നു. മാത്രമല്ല പ്രതികളുടെ മൊബൈൽഫോണുകളും നശിപ്പിച്ചുവെന്നാണ് മൊഴികൾ. എന്നാൽ ഈ മൊഴികളൊന്നും വിശ്വസനീയമല്ലാത്ത സാഹചര്യത്തിൽ പ്രതികളെ ചോദ്യംചെയ്യും. ഇതിനിടെ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി അയ്യന്പിള്ളി ചൂളക്കപ്പറന്പിൽ നാംദേവ് -19 ഇന്നലെ…
Read MoreCategory: Kochi
പുറത്തിറങ്ങാന്‍ പറ്റില്ല, ഭക്ഷണവുമില്ല, വെള്ളവുമില്ല! കോവിഡ് പോസിറ്റീവായ രണ്ടു യുവാക്കളെ ഒരു പകൽ മുഴുവൻ വാഹനത്തിലിരുത്തിയെന്ന്…
പറവൂർ: പറവൂർ മൂത്തകുന്നത്ത് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച യുവാക്കളെ ഒരു പകൽ മുഴുവൻ വാഹനത്തിലിരുത്തിയതായി ആരോപണം. തമിഴ്നാട്ടിൽ മത്സ്യ വണ്ടിയിൽ പോയി രണ്ടു ദിവസംമുമ്പു തിരിച്ചെത്തിയ മാല്യങ്കര സ്വദേശിയായ യുവാവിന് കോവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളോടു കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനായി വ്യാഴാഴ്ച രാവിലെ 6.30 ന് മൂത്തകുന്നത്തെത്താൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു. രണ്ടു യുവാക്കളും രാവിലെ 6.30 ന് തന്നെ മൂത്തകുന്നത്തെത്തി. പിന്നീടു ചേന്ദമംഗലത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ കൊണ്ടുപോയി ടെസ്റ്റ് നടത്തി. പരിശോധനാഫലം വരുന്നതുവരെ മൂത്തകുന്നത്ത് വാഹനത്തിൽ തന്നെയിരിക്കാൻ ഉദ്യോഗസ്ഥർ നിർദേശിക്കുകയായിരുന്നു. രണ്ടു പേരും തിരിച്ചെത്തി മൂത്തകുന്നത്ത് ദേശീയപാതയിൽ ആരോഗ്യ വകുപ്പിന്റെ സന്ദേശവും പ്രതീക്ഷിച്ചു കാത്തിരുന്നു. രാവിലെ 10 ഓടെ കോവിഡ് പോസിറ്റീവാണെന്ന വിവരം ആരോഗ്യവകുപ്പ് അറിയിച്ചു. തങ്ങളുടെ വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തതിനാൽ പൊതുചികിത്സാ കേന്ദ്രത്തിലേക്കു പോകണമെന്നു യുവാക്കൾ ആരോഗ്യ…
Read Moreപാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ സര്‍ക്കാർ പണം മുടക്കേണ്ട; ഇ. ശ്രീധരന് മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോൾ പറഞ്ഞതിങ്ങനെ…
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ ഇനിയും പണം മുടക്കേണ്ടി വരില്ല. കൊച്ചിയില്‍ ഡിഎംആര്‍സി പണിത നാല് പാലങ്ങളുടെ മിച്ചത്തുക ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ധാരണ. ഇക്കാര്യം നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ഡിഎംആര്‍സി മുഖ്യ ഉപദേശകന് ഇ. ശ്രീധരന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കൊച്ചി മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി എറണാകുളത്ത് നാല് പാലങ്ങളാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡിഎംആര്‍സി) പണിതത്. നിര്‍മാണം പൂര്‍ത്തീകരിച്ചപ്പോള്‍ നാല് പാലങ്ങളിലുമായി 17.4 കോടി രൂപ മിച്ചം ലഭിച്ചു. ഈ പണം വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചിരിക്കുകയാണ്. കരാര്‍ അവസാനിപ്പിച്ച് ഡിഎംആര്‍സി കേരളത്തില്‍നിന്ന് മടങ്ങുന്നതിന് മുന്‍പായി മിച്ച തുക സര്‍ക്കാരിലേക്ക് കൈമാറാന്‍ ഇരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള തുക ഈ ഇനത്തില്‍ വിനിയോഗിക്കാമെന്ന ആശയം ശ്രീധരന് മുന്നോട്ട് വച്ചത്. എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ ചെലവില്‍ നിര്‍മാണം…
Read Moreഅങ്കമാലിയിൽ മുങ്ങിയ “ഡ്രാക്കുള’യെ പെരുമ്പാവൂരിൽ പൊക്കി; സുരേഷിന്റെ മോഷണ രീതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ആലുവ: പോലീസിന്റെ കൈയിൽനിന്ന് ഇന്നലെ രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ഡ്രാക്കുള സുരേഷ് (30) വീണ്ടും പോലീസിന്റെ പിടിയിലായി. അങ്കമാലി കറുകുറ്റി കോവിഡ് സെന്ററിൽനിന്നു രക്ഷപ്പെട്ട ഇയാളെ ഇന്ന് പെരുമ്പാവൂർ വെങ്ങോലയിൽ നിന്നു പോലീസ് കൈയോടെ പൊക്കുകയായിരുന്നു. ഡ്രാക്കുള സുരേഷ് എന്ന വടയമ്പാടി ചെമ്മല കോളനിയിൽ സുരേഷിനെ പെരുമ്പാവൂരിലെ കടയിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ കോവിഡ് നിരീക്ഷണത്തിനായി ബുധനാഴ്ച്ച അർധരാത്രിയോടെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയർ സെന്ററിലെത്തിച്ചു. ഇവിടെവച്ച് പോലീസിനെ തള്ളി മാറ്റി ഡ്രാക്കുള അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നിർദേശപ്രകാരം പ്രത്യേക സംഘം പെരുമ്പാവൂർ സിഐ സി. ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടന്തറയിലെ ഒരു വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നു മണിയോടെ പ്രതിയെ പിടികൂടി. ഇവിടെ ഒരു സ്ത്രീയുമായി ഇയാൾ വാടകയ്ക്ക്…
Read Moreപൈനാപ്പിള്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍, തീരുമാനം രണ്ടാഴ്ചയ്ക്കകം വേണമെന്നു ഹൈക്കോടതി
കൊച്ചി: കോവിഡ് മൂലം പ്രതിസന്ധിയിലായ പൈനാപ്പിള്‍ കര്‍ഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നിവേദനം പരിഗണിച്ചു സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആള് കേരളാ പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷനും അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ജയിംസ് ജോര്‍ജും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അനു ശിവരാമന്റെ ഉത്തരവ്. പൈനാപ്പിള്‍ മേഖലയ്ക്കു സമഗ്രമായ റിലീഫ് പാക്കേജ് പ്രഖ്യാപിക്കുക, 2018 വരെ മുടക്കം വരാതെ വായ്പകള്‍ അടച്ചു തീര്‍ത്തിട്ടുള്ള കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക, ഈ മേഖലയുടെ സ്ഥിതി മെച്ചപ്പെടുന്നതു വരെ കൃഷി തുടര്‍ന്നുകൊണ്ടുപോകാന്‍ പലിശരഹിത വായ്പകള്‍ അനുവദിക്കുക, പൈനാപ്പിളിന് 25 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കുക, പൈനാപ്പിളില്‍നിന്നു ജാം, സ്ക്വാഷ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഉടനടി പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫാര്‍മേഴ്സ് അസോസിയേഷന് നിവേദനം നല്‍കിയിരിക്കുന്നത്. ഹര്‍ജി പരിഗണിക്കവേ നിവേദനത്തിലെ ആവശ്യങ്ങള്‍ പരിഗണനയിലാണെന്നു കേന്ദ്ര-സംസ്ഥാന…
Read Moreതന്റെ കൈകള്‍ ശുദ്ധം; അഴിമതിക്കേസിൽ തന്നെ കുരുക്കാന്‍ ശ്രമം നടക്കുന്നതായി വി.കെ. ഇബ്രാഹിംകുഞ്ഞ്
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിൽ തന്റെ കൈകള്‍ ശുദ്ധമാണെന്നും അഴിമതിക്കേസിൽ തന്നെ കുരുക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ. പാലം നിര്‍മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ കരാറുകാരന്‍തന്നെ പരിഹരിക്കണം. ഇതിനായി പ്രത്യേക കരാറുണ്ടാക്കിയിട്ടുണ്ട്. നിര്‍മാണവുമായി ബന്ധപ്പെട്ടു സാമ്പത്തികമായി ഒന്നും നേടിയിട്ടില്ല. അഴിമതി സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോടു പറഞ്ഞു.
Read Moreപീഡിപ്പിച്ചതു രണ്ടാനച്ഛൻ, അയൽവാസി നിരപരാധി! മനോവൈകല്യമുള്ള പതിനാലുകാരിയെ രണ്ടു വർഷത്തോളം പീഡിപ്പിച്ച രണ്ടാനച്ഛൻ കുടുങ്ങി
നെടുമ്പാശേരി: മനോവൈകല്യമുള്ള പതിനാലുകാരിയെ രണ്ടു വർഷത്തോളം പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകുറ്റി സ്വദേശിയെയാണ് ചെങ്ങമനാട് സർക്കിൾ ഇൻസ്പെക്ടർ ടി.കെ. ജോസിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിവാഹമോചിതയായ സ്ത്രീക്കൊപ്പം വർഷങ്ങളായി ഇയാൾ ഒരുമിച്ചു ജീവിച്ചുവരികയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. സ്ത്രീയുടെ ആദ്യ വിവാഹത്തിലുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്നു നടത്തിയ കൗൺസിലിംഗിലാണു പീഡനത്തിനിരയായെന്നു കണ്ടെത്തിയത്. പ്രതിയുടെയും അമ്മയുടെയും ഭീഷണിമൂലം പീഡിപ്പിച്ചത് അയൽവാസിയാണെന്നാണ് കുട്ടി ആദ്യം പറഞ്ഞിരുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വീണ്ടും കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ നടത്തിയ കൗൺസിലിംഗിൽ രണ്ടാനച്ഛന് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തുകയായിരുന്നു. ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
Read Moreഇത് എൻ കാതൽ പുത്തകം! മലയാളികൾ ഒരുക്കിയ തമിഴ് സിനിമ റിലീസിംഗിനൊരുങ്ങി
കൊച്ചി: അരങ്ങത്തും അണിയറയിലും പൂർണമായും മലയാളികൾ പ്രവർത്തിച്ച തമിഴ് ചിത്രമായ “ഇത് എൻ കാതൽ പുത്തകം’ റിലീസിംഗിനൊരുങ്ങി. തിയറ്ററുകൾ തുറക്കുന്നതോടെ തെന്നിന്ത്യയിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ടൈലർ റിലീസിംഗും പ്രശസ്ത സിനിമാ നിർമാതാവ് കെ.ടി. കുഞ്ഞുമോനും നടൻ സെൽവൻ വിജയസേതുപതിയും ചേർന്നു നിർവഹിച്ചു. മധു ജി. കമലം തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം നിർമിച്ചിരിക്കുന്നത് റോസ് ലാൻഡ് സിനിമാസിന്റെ ബാനറിൽ ബിജു തോട്ടുപുറം, കേണൽ മോഹൻദാസ്, ജിനു പരമേശ്വർ, ജോമി ജേക്കബ് എന്നിവർ ചേർന്നാണ്. വൈക്കം വിജയലക്ഷ്മിയും പ്രവീൺ കൃഷ്ണയുമാണു ഗായകർ. ജയ്, രാജേഷ് രാജ്, സൂരജ്, കുളപ്പുള്ളി ലീല, അഞ്ജിത എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും കൗമാരക്കാരുടെ മാനസിക സംഘർഷങ്ങളും നർമത്തിന്റെ ഭാഷയിൽ സിനിമയിൽ അവതരിപ്പിക്കുന്നു.
Read Moreകോവിഡിനെ തോൽപ്പിച്ച് വിദ്യാർഥിനി ആംബുലൻസിൽ ഇരുന്ന് പരീക്ഷയെഴുതി; ചോദ്യപേപ്പറും ഉത്തരമെഴുതാന്‍ കടലാസും എത്തിച്ചത് പിപിഇ കിറ്റ് ധരിച്ച എക്സാമിനര്‍
പറവൂർ: കോവിഡ് ബാധിച്ച വിദ്യാർഥിനി എച്ച്ഡിസി പരീക്ഷയെഴുതി. പറവൂർ കോപ്പറേറ്റീവ് കോളജിലെ സെന്ററിൽ ആംബുലൻസിൽ ഇരുന്നാണ് വിദ്യാർഥിനി പരീക്ഷ പൂർത്തിയാക്കിയത്. സെന്ററിൽ പരീക്ഷ എഴുതിയ 144 പേരും പരീക്ഷക്ക് ഹാളിൽ കയറിയ ശേഷമാണ് വിദ്യാർഥിനി എത്തിയത്. ഇവർക്ക് ചോദ്യപേപ്പറും ഉത്തരമെഴുതാൻ കടലാസെത്തിച്ചതും പിപിഇ കിറ്റ് ധരിച്ച എക്സാമിനർ എത്തിച്ചു നൽകുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് എല്ലാ വിദ്യാർഥികളും പോയശേഷമാണ് ആബുലൻസ് വിദ്യാർഥിനിയുമായി പോയത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സഹകരണ വകുപ്പിന്റെ എച്ച്ഡിസി പരീക്ഷയെഴുതാൻ തയാറെടുക്കുന്നതിനിടെയാണ് വിദ്യാർഥിനിക്ക് കോവിഡ് പോസിറ്റീവായത്. അച്ചനും അമ്മക്കും സഹോദരനും കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇവർ ക്വാറന്റൈനിലായിരുന്നു. തൃശൂരായിരുന്നു പരീക്ഷ സെന്റർ അനുവദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് സർക്കാർ തലത്തിൽ നടത്തിയ ഇടപെടലുകൾ മൂലം പറവൂരിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ അനുവാദം ലഭിച്ചു. എന്നാൽ പരീക്ഷക്ക് പോകുന്നതിനുള്ള വാഹന സൗകര്യമടക്കം ലഭിക്കാനുള്ള ബുദ്ധിമുട്ടുകളുണ്ടായി.…
Read Moreഅല്‍ ഖ്വയ്ദ തീവ്രവാദികൾ പിടിയിലായ സംഭവം; പിന്തുണച്ചവര്‍ക്കായി വലവിരിച്ച് എന്‍ഐഎ
കൊച്ചി: ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതിനിടെ കേരളം, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നു പിടിയിലായ ഭീകരര്‍ക്കു കേരളത്തില്‍നിന്നും സഹായം ലഭിച്ചിരുന്നതായി സംശയം ബലപ്പെടുന്നു. ആദ്യമായിട്ടാണ് അല്‍ ഖ്വയ്ദ തീവ്രവാദികളെ കേരളത്തില്‍നിന്നും എന്‍ഐഎ അറസ്റ്റു ചെയ്യുന്നത്. ഇവര്‍ക്കു സഹായം നല്‍കിയിരുന്ന കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്കായി എന്‍ഐഎ വലവിരിച്ചു കഴിഞ്ഞു. മിലിട്ടറി ഇന്റലിജന്‍സും ഐബിയും എന്‍ഐഎയും തീവ്രവാദ വേരുകള്‍ അറുത്തു കളയാനുള്ള നീക്കം ശക്തമാക്കുമ്പോഴും കേരളപോലീസിനു ഇതു സംബന്ധിച്ചു യാതൊരു അറിവും ലഭിക്കുന്നില്ല. അതിഥി തൊഴിലാളികളായി വര്‍ഷങ്ങള്‍ ഇവിടെ താമസിച്ചു ഭീകരപ്രവര്‍ത്തനത്തിനു കളമൊരുക്കുന്ന രീതിയായിരുന്നു സംഘം തയാറാക്കിയിരുന്നത്. ഇവിടേയ്ക്ക് എത്തിയിട്ട് വര്‍ഷങ്ങള്‍ ആയെന്നതും സ്ഫോടനത്തിനുള്ള ആസൂത്രണങ്ങളും മറ്റും നടത്തണമെങ്കില്‍ പ്രാദേശിക സഹായങ്ങള്‍ ലഭിച്ചിരിക്കാം എന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. കൂടുതല്‍ പേരെ ഇവര്‍ കേരളത്തില്‍നിന്ന് അല്‍ ഖ്വയ്ദ റിക്രൂട്ട് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സംഘത്തലവനായ മുര്‍ഷിദ് ഹസന് അല്‍ ഖ്വയ്ദ…
Read More