മലയാറ്റൂർ: മലയാറ്റൂർ ഇല്ലിത്തോട്ടിൽ പാറ പൊട്ടിക്കാനായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. തമിഴ്നാട് സേലം സ്വദേശി പെരിയണ്ണൻ ലക്ഷ്മണൻ (38), കർണാടക ചാമരാജ് നഗർ സ്വദേശി ഡി. നാഗ (34) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ 3.30നാണ് അപകടം നടന്നത്. പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്. മലയാറ്റൂർ നിലിശ്വരം പഞ്ചായത്തിലെ ഒന്നാം ബ്ലോക്കിലെ പോട്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന സ്വകാര്യ വ്യക്തിയുടെ പാറമടയ്ക്കു സമീപമാണ് സംഭവം. ഇവിടെ ജോലിയ്ക്കായി എത്തിയ തൊഴിലാളികളാണ് മരിച്ചത്. തൊഴിലാളികൾക്ക് വിശ്രമത്തിനും താമസത്തിനും വേണ്ടി പാറമടയോട് ചേർന്ന് 50 മീറ്റർ അടുത്ത് റബർ തോട്ടത്തിൽ നിർമിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നാണ് പറയുന്നത്. കെട്ടിടം പൂർണമായും തകർന്നു. പുതിയതായി ജോലിക്കെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. മരിച്ച രണ്ടു പേരുടെയും മൃതദേഹം…
Read MoreCategory: Kochi
അവള്‍ക്കൊപ്പം! നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവര്‍ക്കെതിരേ യുവനടിമാര്‍
സ്വന്തം ലേഖകൻ കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടു സാക്ഷി കളുടെ കൂറുമാറ്റത്തെ വിമര്‍ശിച്ച് യുവ നടിമാര്‍ രംഗത്ത്. ‘അവള്‍ക്കൊപ്പം’ ഹാഷ്ടാഗുമായി സമൂഹമാധ്യമങ്ങളിലാണ് നടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രതികരണം കുറിച്ചത്. അതിജീവിച്ചവള്‍ മൂന്നു വര്‍ഷത്തിലേറെയായി യാതനയിലൂടെയും തുടര്‍ച്ചയായ ആഘാതങ്ങളിലൂടെയുമാണ് കടന്നുപോകുന്നതെന്നും സാക്ഷികളുടെ മൊഴിമാറ്റം ഞെട്ടിക്കുന്നതാണെന്നും പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ കൂറുമാറിയവരുടെ പേര് സഹിതം പരാമര്‍ശിച്ചായിരുന്നു റിമയുടെ പ്രതികരണം.
Read Moreസോഷ്യല്‍ മീഡിയയില്‍ കണ്ടുപോകരുത്! പോക്സോ കേസിലെ പ്രതിയോട് ഹൈക്കോടതി; കാരണം പെണ്‍കുട്ടി കോടതിയോട് പറഞ്ഞത് ഇങ്ങനെ…
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയോടു അന്വേഷണം പൂത്തിയാകും വരെ സോഷ്യല്‍ മീഡിയയില്‍ കണ്ടുപോകരുതെന്ന് ഹൈക്കോടതി. പോക്സോ കേസിലെ പ്രതി എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് ഷിഫാസിന് (23) ജാമ്യം അനുവദിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ അപൂര്‍വ വിധി. പീഡനത്തിനിടെ പ്രതി പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന പെണ്‍കുട്ടിയുടെ വാദം കണക്കിലെടുത്താണ് ഈ വ്യവസ്ഥ ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയത്. കേസന്വേഷണം തീരും വരെ പ്രതി ഫേസ്ബുക്ക്, വാട്ട്സ് അപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കരുത്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ വിചാരണ തീരും വരെ ഈ വ്യവസ്ഥ ബാധകമാണെന്നും വിധിയില്‍ പറയുന്നു. മുഹമ്മദ് ഷിഫാസുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ 2018ൽ പെൺകുട്ടിയുടെ ജന്മദിനത്തില് സമ്മാനം വാഗ്ദാനം ചെയത് ഒരു റിസോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും ചിത്രങ്ങൾ എടുത്തെന്നുമാണ് കേസ്.
Read Moreഇവിടെ ഒരു റോഡ് ഉണ്ടായിരുന്നു! ഒട്ടും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയില്‍ തട്ടേക്കാട് – കുട്ടമ്പുഴ റോഡ്
കോതമംഗലം: ഒന്നര വർഷത്തിലേറെയായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഒട്ടും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ് തട്ടേക്കാട്-കുട്ടമ്പുഴ റോഡ്. കോതമംഗലം-പെരുമ്പൻകുത്ത് റോഡിന്റെ ഭാഗമായ തട്ടേക്കാട് മുതൽ കുട്ടമ്പുഴ വരെയുള്ള ഏഴ് കിലോമീറ്റർ റോഡാണ് തകർന്ന് നാമാവശേഷമായി മാറിയിരിക്കുന്നത്. ആദിവാസി മേഖലകളിലേക്കുള്ള പ്രധാന റോറും ഇതു തന്നെയാണ്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വീതി കൂട്ടിയും കലുങ്ക് നിർമാണ പ്രവൃത്തികളും നടന്നെങ്കിലും റോഡ് ടാറിംഗ് മാത്രം നടന്നില്ല. കിഫ്ബി ഫണ്ടിൽനിന്നും അനുവദിച്ച 20.37 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് കുട്ടമ്പുഴ പഞ്ചായത്തിലേക്കുള്ള ഈ റോഡിന്റെ നിർമാണം ആരംഭിച്ചെങ്കിലും ഒന്നര വർഷത്തെ കാലാവധി അവസാനിച്ചതിനാൽ പണികൾ അനിശ്ചിതമായി നിലച്ചു എന്നാണ് ആക്ഷേപം. നിർമാണ കാലാവധി ദീർഘിപ്പിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പും കിഫ്ബിയും കരാറുകാരനോ ശ്രമിക്കുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് വൈദ്യുതി ബോർഡിന്റെയും ശുദ്ധജല വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് വാട്ടർ അഥോറിറ്റിയുടേയും…
Read Moreമൊസറഫ് കേരളത്തിലെത്തിയത് 10 വര്‍ഷം മുമ്പ്; കുടുംബമെത്തിയിട്ട് 5 വർഷം; പണിക്ക് പോകാത്ത മുർഷിദ് ഹസൻ; എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരരെക്കുറിച്ച് വരുന്ന വിവരങ്ങൾ ഇങ്ങനെ…
കൊച്ചി: എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരരില്പ്പെട്ട പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ മൊസറഫ് ഹസന് 10 വര്‍ഷം മുമ്പേ കേരളത്തിലെത്തിയതാണ്. 2000ലാണ് വിവിധ ജോലികള്‍ക്കായി ഇയാള്‍ പെരുമ്പാവൂരിലെത്തിയത്. തുടര്‍ന്ന് ഇവിടെ നിര്‍മാണ ജോലികള്‍ ഉള്‍പ്പെടെയുള്ളവ ചെയ്തു വരികയായിരുന്നു. പെരുന്വാവൂര്‍ മുടിക്കലില്‍ ഒരു വാടകവീട്ടില്‍ കുടുംബസമേതമാണ് കഴിഞ്ഞിരുന്നത്. ഭാര്യയും രണ്ടു മക്കളുമുള്ള ഇയാള്‍ അഞ്ചുവര്‍ഷം മുമ്പാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്. നിര്‍മാണ ജോലികള്‍ ഉള്‍പ്പെടെയുള്ളവ ചെയ്തുവരികയായിരുന്ന ഇയാള്‍ കുറച്ചു നാളായി പെരുമ്പാവൂരിലെ ഒരു തുണിക്കടയിലാണ് ജോലി നോക്കിയിരുന്നത്. ഇയാളോടൊപ്പം പിടിയിലായ ഇയാക്കൂബ് ബിശ്വാസും വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തിലെത്തിയിരുന്നതായാണ് വിവരം. ഇയാള്‍ പെരുമ്പാവൂരില്‍ കണ്ടന്തറയിലുള്ള ഒരു ഹോട്ടലില്‍ ജോലി നോക്കി വരികയായിരുന്നു. പെരുമ്പാവൂര്‍ പാത്തിപ്പാലം കണ്ടന്തറ റോഡിലെ ഒരു വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. കളമശേരി പാതാളത്തുനിന്നും പിടിയിലായ മുര്‍ഷിദാബാദ് സ്വദേശി മൂര്‍ഷിദ് ഹസന് രണ്ടുമാസത്തിലേറെയായി ഇവിടെ താമസിച്ചുവരികയാണ്. ഇവിടെ അന്യസംസ്ഥാന തൊഴിലാളികള്‍…
Read Moreമുത്തു കാട്ടിലേക്ക് മുങ്ങി; ഏറുമാടങ്ങളിൽ തപ്പി പോലീസ്; പോസ്കോ കേസ് പ്രതി ചികിത്സാ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി
ആലുവ: ചികിത്സാ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയ കോവിഡ് ബാധിതനായ പ്രതിക്കായി കാട്ടിൽ തിരച്ചിൽ തുടരുന്നു. വനം വകുപ്പിന്റെ കൂടി സഹായത്തോടെ പ്രത്യേക അന്വേഷണ സംഘം കോതമംഗലം, കുട്ടമ്പുഴ വനമേഖലയിലെ ഏറുമാടങ്ങളിൽ പരിശോധന നടത്തുകയാണ്. കുട്ടമ്പുഴ സ്വദേശി മുത്തു(19)വാണ് പോലീസ് കസ്റ്റഡിയിൽ കഴിയവേ ചൊവ്വാഴ്ച്ച വൈകിട്ട് നെടുമ്പാശേരി സിയാലിലെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽനിന്നും ചാടിപ്പോയത്. നേരത്തെ പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജുവൈനൽ ഹോമിൽ കഴിഞ്ഞിരുന്ന മുത്തു കുറ്റവാസനയുള്ളയാളാണെന്ന് പോലീസ് പറയുന്നു. കുട്ടമ്പുഴയിൽ മറ്റൊരു പോക്സോ കേസിൽ കസ്റ്റഡിയിലായതിനെ തുടർന്നാണ് കോവിഡ് സ്ഥിരീകരിച്ച ഇയാളെ സെന്ററിൽ പാർപ്പിച്ചിരുന്നത്. ഇവിടെനിന്നും ഒരു മൊബൈൽ ഫോൺ മോഷ്ടിച്ച് കാവൽക്കാരായ പോലീസുകാരുടെ കണ്ണ് വെട്ടിച്ചാണ് രക്ഷപ്പെട്ടത്. ഓട്ടോറിക്ഷയിൽ കോതമംഗലത്തെത്തിയ പ്രതി ഡ്രൈവറെ കബളിപ്പിച്ച് അവിടെനിന്നും കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ മാമലക്കണ്ടത്തിൽ എത്തിയതായി കണ്ടെത്തി. അവിടെ നിന്നും കുട്ടമ്പുഴ വനമേഖലയിലേക്ക്…
Read Moreമുങ്ങിപ്പൊങ്ങിയപ്പോൾ മലപ്പുറത്ത് നിന്ന് പിടിച്ചു; പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കമ്പനി ഡയറക്ടർ റിയ ആൻ തോമസ് കസ്റ്റഡിയിൽ
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിലെ അഞ്ചാം പ്രതിയും സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരിൽ ഒരാളുമായ ഡോ. റിയ ആന്‍ തോമസ് കസ്റ്റഡിയിൽ. മലപ്പുറം ജില്ലയിൽ നിന്നാണ് റിയയെ അന്വേഷണ സംഘം പിടികൂടിയത്. കമ്പനി ഉടമ റോയ് ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് റിയ. റിയയോട് മൂന്നാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റുണ്ടായാല്‍ ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാനാവുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Read Moreഹെൽമെറ്റില്ലേലും മദ്യപിച്ചാലും സ്കൂട്ടർ അനങ്ങില്ല!സാങ്കേതിക വിദ്യയൊരുക്കിയ വിദ്യാർഥിക്ക് മോട്ടോർ വാഹന വകുപ്പിന്റെ അഭിനന്ദനം
മട്ടാഞ്ചേരി: ഹെൽമെറ്റില്ലാതെയും മദ്യപിച്ചും വാഹനം ഓടിക്കുന്നത് ഒഴിവാക്കാനായി വിദ്യാർഥി ഒരുക്കിയ സാങ്കേതിക സംവിധാനത്തിന് മോട്ടോർ വാഹന വകുപ്പിന്റെ അഭിനന്ദനം. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി എഡോൺ ജോയി എന്ന പതിനെട്ടുകാരനാണ് ഹെൽമെറ്റില്ലാതെയും മദ്യപിച്ചും വാഹനം ഓടിക്കാൻ ശ്രമിച്ചാൽ വാഹനം സ്റ്റാർട്ടാകാത്ത സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇത് ജനശ്രദ്ധയാകർഷിച്ചതോടെ മട്ടാഞ്ചേരി ജോയിന്റ് ആർടിഒ ജെബി ഐ. ചെറിയാന്റെ നിർദേശത്തെത്തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.അഫ്സൽ അലി, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.എൽ. അനീഷ് എന്നിവർ വീട്ടിലെത്തി അഡോണിനെ അഭിനന്ദിച്ചു. വാഹന വകുപ്പിന്റെ പ്രശംസാപത്രവും കൈമാറി. ഒരു ചിപ്പിലേക്ക് റൈറ്റ് ചെയ്ത് പിസിബിയുമായി ബന്ധിപ്പിച്ച് സ്കൂട്ടറിന്റെ പെട്ടിയിൽ സൂക്ഷിക്കാവുന്ന സംവിധാനമാണ് ഇതിനായി എഡോൺ തയറാക്കിയിരിക്കുന്നത്. ഇത് ഹെൽമെറ്റുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്.അത് കൊണ്ട് തന്നെ ഹെൽമെറ്റ് തലയിലില്ലെങ്കിൽ വണ്ടി സ്റ്റാർട്ടാകില്ല. മദ്യത്തിന്റെ മണം ഹെൽമറ്റിൽ അനുഭവപ്പെട്ടാലും വണ്ടി സ്റ്റാർട്ട് ആകില്ല. ഈ സംവിധാനം ഒരുക്കാൻ…
Read Moreറോഡ് വെട്ടിപ്പൊളിച്ചിട്ട് ഒരുവർഷം;കണ്ണടച്ച് അധികൃതർ; വ്യാപാരികള്‍ ജനകീയ സമരത്തിലേക്ക്
പാടിവട്ടം: ആലിന്‍ചുവട് വെണ്ണല ഭാഗങ്ങളിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ ജനകീയ സമരത്തിലേക്ക്. ആലിന്‍ചുവട് ഏരൂര്‍ റോഡില്‍ ആലിന്‍ചുവട് ജംഗ്ഷന് മുതല്‍ അറക്കക്കടവ് ഭാഗം വരെയാണ് റോഡ് തകര്‍ന്നു കിടക്കുന്നത്. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ഇടുന്നതിനുവേണ്ടി കഴിഞ്ഞവര്‍ഷമാണ് റോഡ് കുഴിച്ചത്. അതേ സ്ഥിതി ഇപ്പോഴും തുടരുകയാണ്. കുറച്ച് മാസങ്ങള്‍ക്കുമുമ്പ് ആളുകളുടെ പ്രതിഷേധത്തെതുടര്‍ന്ന് ചെറിയ രീതിയില്‍ കുഴികളടച്ചിരുന്നു. എന്നാല്‍ വീണ്ടും പഴയസ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജനകീയസമരം നടത്താന്‍ തീരുമാനിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വെണ്ണല പാടിവട്ടം യൂണിറ്റ് പ്രസിഡന്റ് ടി.കെ സാഗറും സെക്രട്ടറി കെ.കെ സന്തോഷും അറിയിച്ചു. ബസ് പോകുന്ന വഴിയാണ്. പക്ഷേ, ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്കുപോലും പോകാനാകാത്ത അവസ്ഥയാണ്. ഉത്തരവാദിത്തപ്പെട്ടവരോട് ചോദിച്ചിട്ടും കൃത്യമായ മറുപടികളൊന്നും ലഭിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ എടുത്തിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നടപടികളൊന്നും ഇതുവരെയുണ്ടായിട്ടില്ലെന്നും വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. ആളുകളുടെ വരവ് കുറഞ്ഞതോടെ…
Read Moreലൈഫ് മിഷന് വിവാദം; വിളിച്ചു വരുത്തി ഇഡി യു.വി. ജോസിന്റെ മൊഴിയെടുത്തു
കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ്മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലൈഫ് മിഷന് സിഇഒ യു.വി. ജോസിന്റെ മൊഴിയെടുത്തു. കഴിഞ്ഞ ആഴ്ച്ച കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴി എടുത്തത്. പദ്ധതി കരാറില്‍ റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധാരണപത്രത്തില്‍ ഒപ്പുവച്ചത് യു.വി. ജോസാണ്. ഈ നിലയ്ക്കാണ് ഇഡി അദേഹത്തില്നിന്ന് മൊഴിയെടുത്തത്. ലൈഫ് മിഷന് പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ സര്‍ക്കാരിന്റെ രണ്ടേക്കറില്‍ 140 ഫ്ളാറ്റ് നിര്‍മിക്കാന്‍ കരാര്‍ നല്‍കിയതിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് കമ്മിഷന് നല്‍കിയതായി യൂണിടാക് നിര്മാണക്കമ്പനിയുടമ സന്തോഷ് ഈപ്പന് വെളിപ്പെടുത്തിയിരുന്നു. ഈ പദ്ധതിക്കായി സാമ്പത്തിക സഹായം നല്‍കിയത് റെഡ് ക്രസന്റാണ്. നാലേകാല്‍ കോടി രൂപയോളം കമ്മീഷനായി നഷ്ടപ്പെട്ടെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിയുന്നതിനാണ് ജോസിന്റെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ മൊഴിയിലെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇഡിയോ യു.വി. ജോസോ തയാറായില്ല. വിവാദം മുറുകിയ പശ്ചാത്തലത്തില്‍…
Read More