കോലഞ്ചേരി: അങ്കമാലിയില്‍ പിതാവിന്റെ ക്രൂര മര്‍ദനത്തിനിരയായി കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചു കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതി. അതിസങ്കീര്‍ണമായ ശസ്ത്രക്രിയ പൂര്‍ത്തിയായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കുഞ്ഞ് സാധാരണ നിലയിലേക്ക് നീങ്ങുന്ന പ്രത്യാശയുടെ സൂചനകളാണ് കാണുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. ഐസിയുവില്‍ തന്നെ തുടരുന്ന കുട്ടി ഇന്നലെ രാത്രി മുതല്‍ ഓസ്കിജന്‍ സഹായമില്ലാതെ സ്വന്തമായി ആണ് ശ്വാസം എടുക്കുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞ് കരയുകയും കൈകാല്‍ ചലിപ്പിക്കുകയും മുലപ്പാല്‍ നന്നായി കുടിക്കുകയും ചെയ്തിരുന്നു. പനിയോ മറ്റ് അസുഖങ്ങളോ ഇല്ലാത്ത കുഞ്ഞിന്റെ ദഹനപ്രക്രിയയും സാധാരണ അവസ്ഥയിലായിട്ടുണ്ട്. ശരീരോഷ്മാവും നാഡി മിടിപ്പുകളും സാധാരണ നിലയിലാണ്. രക്തസ്രാവം മൂലം തലച്ചോറിലുണ്ടായിരുന്ന സമ്മര്‍ദം കുറക്കുന്നതിനായി തിങ്കളാഴ്ച്ചയാണ് കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. കുട്ടിയുടെ ആരോഗ്യ നിലയിലുണ്ടായ പുരോഗതി പ്രതീക്ഷയോടെയാണ് മെഡിക്കല്‍ സംഘം നോക്കി കാണുന്നത്. ഇതിനിടെ ഇന്ന് ഉച്ചയോടെ സംസ്ഥാന…
Read MoreCategory: Kochi
കാമുകിയെ സ്വന്തമാക്കാൻ അഖിലിന്റെ സഹായി ഭാര്യ; മൂവാറ്റുപഴ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
മുവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വരങ്ങൾ. തൊടുപുഴ പുറപ്പുഴ വരികിപ്പാറ കോളനിയിൽ പാറയിൽ വീട്ടിൽ അഖിൽ (27) ഭാര്യ കൊല്ലങ്കോട് കാക്കയൂർ ആനത്തോട് വീട്ടിൽ പ്രസീദ കുട്ടൻ (36)എന്നിവരാണ് അറസ്റ്റിലായത്. അഖിൽ മുവാറ്റുപുഴ സ്വദേശിനിയായ പതിനേഴുകാരിയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് അടുപ്പത്തിലായി. അഖിലുമായിയുള്ള വിവാഹത്തിന് വീട്ടുകാർ എതിർപ്പായതോടെ രണ്ട് മാസം മുൻപ് വയനാട്ടിലെ വീട്ടിലേക്ക് കടത്തിക്കൊണ്ട് പോയി. പെൺകുട്ടിയുടെ മാതാപിതാക്കൾ ഇതേച്ചൊല്ലി മുവാറ്റുപുഴ പോലീസിൽ പരാതി നൽകി. അവിടെ എത്തിയപ്പോളാണ് അഖിൽ വിവാഹിതനാണെന്ന് പെൺകുട്ടി അറിയുന്നത്. മാസങ്ങൾക്ക് മുമ്പാണ് രണ്ട് കുട്ടികളുടെ അമ്മയായ പ്രസീദയുമായി അഖിൽ വിവാഹിതനായത്. തുടർന്ന് ഭാര്യ വീട്ടിലാണ് താമസം. പെൺകുട്ടിയെ വീട്ടിലെത്തിച്ചപ്പോൾ തനിക്ക് അഖിലിനെ പിരിയാനാകില്ലെന്ന നിലപാടിലായി പെൺകുട്ടി. ചേട്ടന് വേറെ ബന്ധമുള്ളതിൽ തനിക്ക് പ്രശ്നമില്ലെന്നും മക്കളെ ഉപേക്ഷിച്ചു വന്ന തന്നെ വഴിയാതാരമാക്കരുതെന്നുമായിരുന്നു പ്രസീദയുടെ നിലപാട്.…
Read Moreപ്രളയദുരിതാശ്വാസ തട്ടിപ്പ് ; സിപിഎമ്മിനെ കുരുക്കിലാക്കി അൻവറിന്റെ വെളിപ്പെടുത്തൽ
കാക്കനാട്: പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പിൽ സിപിഎം പാർട്ടി നേതാക്കളുടെ ഗൂഢാലോചന വ്യക്തമാക്കുന്നതാണ് അറസ്റ്റിലായ മുൻ ലോക്കൽ കമ്മിറ്റി അംഗം എം.എം. അൻവറിന്റെ വെളിപ്പെടുത്തൽ. തുടർന്ന് ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഇത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പിലെ മൂന്നാംപ്രതി അൻവറിനെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിന് തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അൻവറിനുള്ള പങ്കും മറ്റു രണ്ടു പ്രാദേശിക നേതാക്കളെ കുറിച്ചും ബോധ്യപ്പെട്ടു. അൻവറും ഭാര്യ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ കൗലത്തും ചേർന്ന് തട്ടിയെടുത്ത പണം തിരിച്ചടക്കാൻ സിപിഎം നേതാക്കളാണ് പറഞ്ഞതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ നേതാക്കളാണ് പ്രതികളായ അൻവറിനും ഭാര്യ കൗലത്തിനും മൂന്നു മാസത്തിലധികം ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയതും. പാർട്ടി ലോക്കൽ നേതാക്കൾ വഴി തട്ടിയെടുത്ത ദുരിതാശ്വാസഫണ്ട് തിരിച്ചടക്കാമെന്ന് ജില്ലാ കളക്ടറെ നേരിൽ കണ്ട് പറഞ്ഞതും അൻവർ വെളിപ്പെടുത്തിയ നേതാക്കൾ തന്നെയാണ്.…
Read Moreമൂവാറ്റുപുഴ നഗരത്തിലെ ഹമ്പ്; യാത്രക്കാർക്ക് ഭീഷണിയാകുന്നു; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
മൂവാറ്റുപുഴ: റോഡിലെ ഹമ്പ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തതിനെ തുടര്‍ന്ന് അപകടം പതിവാകുന്നു. ചെറിയ പാലത്തിനോടു ചേര്‍ന്ന് കച്ചേരിത്താഴത്തെ ഹമ്പാണ് അപകട ഭീഷണിയായി മാറിയിരിക്കുന്നത്. ഹമ്പിലെ അടയാളം മാഞ്ഞുപോയതാണ് ഡ്രൈവര്‍ക്ക് കാണുവാന്‍ സാധിക്കാതെ വന്നിരിക്കുന്നത്. ആറുമാസം മുമ്പ് ബൈക്ക് യാത്രക്കാരന് നിയന്ത്രണംവിട്ട് റോഡിലേക്ക് തെറിച്ചുവീണ് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നടപടിയായില്ല. വേഗത്തിലെത്തുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോഴാണ് ഹമ്പ് ഉള്ള വിവരമറിയുന്നത്. പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതോടെ വാഹനങ്ങള്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടുകയാണ് പതിവ്. കഴിഞ്ഞ ദിവസം നിയന്ത്രണംവിട്ട കാര്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്ന യാത്രക്കാരുടെയിടയിലേക്ക് പാഞ്ഞു കയറിയെങ്കിലും തലനാരിഴക്കാണ് ദുരന്തമൊഴിവായത്. അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read Moreപാലാരിവട്ടം അപകട മരണം: എൻജിനിയർക്കെതിരേ കേസ്; കേന്ദ്ര മോട്ടോർ വാഹന നിയമമനുസരിച്ച് കേരളത്തിൽ എൻജിനിയർ പ്രതിയാകുന്ന ആദ്യ കേസ്
സ്വന്തം ലേഖകൻ തൃശൂർ: കൊച്ചി പാലാരിവട്ടത്തു മെട്രോ സ്റ്റേഷനരികൽ എട്ടുമാസം മൂടാതെകിടന്ന കുഴിക്കു മുകളിലെ ബോർഡിൽ ഇരുചക്രവാഹനം തട്ടി ടാങ്കർ ലോറിക്കടിയിലേക്കു വീണു യുവാവു മരിച്ച സംഭവത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി അനുസരിച്ച് ഉദ്യോഗസ്ഥർക്കെതിരേ കേസ്. കഴിഞ്ഞ വർഷം ഉണ്ടായ അപകടത്തിൽ കുനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മകൻ യദുലാലാ (23) ണു മരിച്ചത്. യദുലാൽ ഓണ്‍ലൈൻ ഭക്ഷണവിതരണ ജോലിക്കു രാവിലെ പോകുന്പോഴായിരുന്നു അപകടം. 2019 ലെ മോട്ടോർ വാഹന നിയമഭേദഗതി അനുസരിച്ചു റോഡിലെ കുഴി അടക്കമുള്ള പിഴവുകൾ മൂലം അപകടമുണ്ടായാൽ റോഡ് നിർമാണത്തിന്റെ ചുമതലയുള്ള എൻജിനിയർ അടക്കമുള്ള ഉദ്യോഗസ്ഥർ പ്രതികളാകും. തൃശൂരിലെ നേർക്കാഴ്ച സമതി സെക്രട്ടറി പിബി. സതീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 2019 ലെ കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി വകുപ്പ് 198 പ്രകാരം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. കേന്ദ്ര നിയമമനുസരിച്ച് സംസ്ഥാനത്തു ഫയൽ ചെയ്ത…
Read Moreറേഷൻകട വഴി നല്കാൻ കൊണ്ടുവന്നത് കേടായ അരി; അരിയോടൊപ്പം കീടനാശിനി പായ്ക്കറ്റുകൾ
പറവൂർ: വൈപ്പിൻ കരയിലെ റേഷൻ കടകൾ വഴി കാർഡ് ഉടമകൾക്ക് വിതരണം ചെയ്യാൻ പറവൂരിലെ വാണിയക്കാട് വെയർഹൗസിങ്ങ് ഗോഡൗണിൽ എത്തിച്ചത് ഉപയോഗശൂന്യമായ അരി. അരിയോടൊപ്പം കീടനാശിനി പായ്ക്കറ്റുകൾ കാണപ്പെടുകയും, ദുർഗന്ധം അനുഭവപ്പെടുകയും ചെയ്തതോടെ തൊഴിലാളികൾ അരിഇറക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് തിരിച്ചയച്ചു. കാലടിയിലെ മില്ലിൽ നിന്നും എത്തിച്ചതായിരുന്നു അരി. ദുർഗന്ധം വമിക്കുന്നതും കീടനാശിനി പാക്കറ്റുകൾ ഇട്ടതുമായിരുന്നു മിക്ക ചാക്കുകളും. ഇതിൽ തന്നെ പലതും പൊട്ടിയതും ആയിരുന്നു. മുൻപ് ഇതുപോലുള്ള അരി ചാക്ക് ഇറക്കിയപ്പോൾ ചൊറിച്ചിലിൽ വലഞ്ഞതാണ് അരി ഇറക്കാൻ തൊഴിലാളികൾ വിസമ്മതിക്കാൻ കാരണം. തുടർന്നാണ് ഗോഡൗൺ അസിസ്റ്റന്റ് സുമേഷ് ലോഡ് പരിശോധിച്ചു ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ട് മടക്കി അയച്ചത്. സർക്കാർ സംഭരിച്ച നെല്ല് മില്ലുകൾക്ക് നൽകി നിശ്ചിത അളവിൽ അരി വാങ്ങുകയാണ് ചെയ്യുന്നത്. പലപ്പോഴും പുതിയ അരി പൊതു വിപണിയിലേക്ക് പോവുകയാണ് പതിവ്. പകരം മില്ലുകളിലെ പഴകിയ അരി റേഷൻ…
Read Moreപിഞ്ചുകുഞ്ഞിനെ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ഭർത്താവിനെ വേണ്ടെന്ന് ഭാര്യ; കുരുക്ക് മുറുക്കി പോലീസ് ; ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി
അങ്കമാലി: പിഞ്ചു കുഞ്ഞിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് ഷൈജു തോമസിന് (40) എതിരെ ശക്തമായ തെളിവുകളുമായി പോലീസ്. കുഞ്ഞിനോടുള്ള ദേഷ്യവും പിതൃത്വത്തിലുള്ള സംശയവും മൂലം മാസങ്ങളായി തുടർന്നു വരുന്ന മർദനങ്ങളുടെ വിശദ വിവരങ്ങൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ശിശുക്ഷേമ സമിതി സെക്രട്ടറിയോട് കുഞ്ഞിന്റെ മാതാവ് വിവരിച്ചിട്ടുണ്ട്. തികഞ്ഞ മദ്യപാനിയായ ഷൈജു സംശയരോഗം മൂലം ഭാര്യയെ മർദിക്കുമായിരുന്നെന്നും തടയാൻ ശ്രമിക്കുന്ന മാതാവിനേയും സഹോദരിയേയും ആക്രമിക്കാറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വെറും 54 ദിവസം മാത്രം പ്രായമുളള കുഞ്ഞിനെ ഭർത്താവ് മിക്കപ്പോഴും ക്രൂരമായി മർദിച്ചിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. തന്റെ കുഞ്ഞല്ല ഇതെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവം നടന്നദിവസം കുഞ്ഞിന്റെ മുഖത്ത് ആഞ്ഞടിച്ചശേഷം കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു.നേപ്പാൾ സ്വദേശിയാണ് കുഞ്ഞിന്റെ അമ്മ. ഭർത്താവിനെ തനിക്ക് വേണ്ടെന്നും നേപ്പാളിലേക്ക് തിരിച്ചുപോകണമെന്നുമാണ് അവർ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് നേപ്പാൾ സ്വദേശിയായ യുവതിയെ അധ്യാപകനെന്ന വ്യാജേന…
Read Moreറിക്കാര്‍ഡ് തിരുത്തി സ്വര്‍ണ വില; ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് പവന് 35,760 രൂപ
കൊച്ചി: റിക്കാര്‍ഡുകള്‍ പഴങ്കഥയാക്കി സ്വര്‍ണ വില മുന്നേറ്റം. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചതോടെ സ്വര്‍ണ വില പുതിയ ഉയരം തേടി. പവന് 35,760 രൂപയും ഗ്രാമിന് 4,470 രൂപയുമെന്ന സര്‍വകാല റിക്കാര്‍ഡ് നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 22ന് ഗ്രാമിന് 4,460 രൂപയും പവന് 35 680 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. ഇതാണ് ഇന്ന് മറികടന്നത്. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. മൂന്നു വ്യാപാര ദിനങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയത്.
Read Moreകുണ്ടറയിൽ നടുറോഡിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതികൾ കൊച്ചിയില്‍ പിടിയില്‍
കൊച്ചി: കൊല്ലം കുണ്ടറയിൽ സക്കീർ ബാബുവെന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശികളായ പ്രജീഷ്, ബിന്റോ സാബു എന്നിവരാണ് പിടിയിലായത്. കൊച്ചി ഇടപ്പള്ളിയിൽനിന്ന് എളമക്കര പോലീസാണ് ഇവരെ പിടികൂടിയത്. വാഹനപരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സക്കീർ ബാബുവിനെ മുൻവൈരാഗ്യത്തെ തുടർന്ന് പ്രജീഷ് കൊലപ്പെടുത്തിയത്. തുടർന്ന് ബിന്റോ സാബുവിന്റെ സഹായത്തോടെ കൊല്ലത്തുനിന്ന് ചരക്ക് ലോറിയിൽ ഇടപ്പള്ളിയിലെത്തുകയായിരുന്നു.
Read Moreഅതിഥികൾ നൽകിയത് മുട്ടൻപണി; കോവിഡ് 19-വന്നതോടെ ബംഗാളൽ വീട്ടിലേക്ക് മടങ്ങി, നിർമാണ മേഖല സ്തംഭനത്തിലേക്ക്
ജോണ്സണ് വേങ്ങത്തടം കൊച്ചി: കോവിഡ് വന്നതോടെ കേരളത്തെ ഗൾഫായി കണ്ട അതിഥി തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇതോടെ പണിയെടുക്കാൻ ആളില്ലാതെ വിഷമിക്കുകയാണ് കേരളം. ലോക്ക്ഡൗണിനെ തുടർന്ന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെയാണു സംസ്ഥാനത്തെ കാർഷിക, വ്യാവസായിക, നിർമാണ മേഖലകൾ സ്തംഭനത്തിലായത്. നിർമാണ പ്രവർത്തനങ്ങൾക്കു ജോലിക്കാരെ തേടി കരാറുകാരും ഉടമകളും പരക്കം പായുകയാണ്. റോഡ്, പാലം തുടങ്ങിയ സർക്കാർ പണികളും പാതിവഴിയിലാണ്. കാർഷികമേഖലയിൽ പോലും തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ നേരത്തേ നിർത്തിവെച്ച നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിലും ആവശ്യത്തിനു തൊഴിലാളികളെ ലഭിക്കാത്തതാണു തിരിച്ചടിയായത്. പരമാവധി 100 തൊഴിലാളികളെ മാത്രം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം ബിൽഡർമാർ മുതൽ വൻകിടക്കാർക്കു വരെ തൊഴിലാളിക്ഷാമം പ്രഹരമായിരിക്കുന്നു. ബംഗാൾ, ബിഹാർ, അസം, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭൂരിപക്ഷം അതിഥി തൊഴിലാളികളും തിരിച്ചു പോയി കഴിഞ്ഞു.…
Read More