വൈപ്പിൻ: നായരമ്പലത്ത് കോവിഡ് സ്ഥിരീകരിച്ച പാശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് തയാറാക്കിയ പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ നിരവധിപേർ. യുവാവ് ആദ്യ രണ്ട് ദിവസങ്ങളില്‍ ചികിത്സതേടിയെത്തിയ നായരമ്പലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 14 പേര് ക്വാറന്റൈനിലായി. യുവാവ് ഇടപാടുകള്‍ക്കായി സന്ദര്‍ശിച്ച നായരമ്പലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഏഴു ജീവനക്കാരും ക്വാറന്റൈനിലാണ്. ഇയാള്‍ എത്തിയിട്ടുള്ള മെഡിക്കല്‍ഷോപ്പ്, ചായക്കട, പലചരക്ക് കട തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നു അഞ്ച് പേരും കുടുംബാംഗങ്ങളും അടുത്തിടപഴകിയ സുഹൃത്തുക്കളും. ചികിത്സ തേടിയെത്തിയ എറണകുളം ജനറല്‍ ആശുപത്രിയിലെ നാല് ഹൗസ് സര്ജ്ജന്മാരുമുള്പ്പെടെ 25 ഓളം പേരും വേറെയുണ്ട്. നായരമ്പലത്തും നഗരത്തിലുമായി ഏതാണ്ട് 100 പരം ആളുകളാണ് ഇതുവരെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ വന്നിട്ടുള്ളത്. യുവാവിന്റെ റൂട്ട് മാപ്പ് ഇത് വരെ പൂര്‍ണമായിട്ടില്ലെന്നാണ് സൂചനകള്‍. ജില്ലവിട്ട് പുറത്ത് പോകാത്ത ഇയാള്‍ക്ക് രോഗം പകര്‍ന്നതിന്റെ ഉറവിടം സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ്…
Read MoreCategory: Kochi
പ്രളയഫണ്ട് തട്ടിപ്പ്; അന്‍വറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു; വീട്ടില്‍ തെളിവെടുപ്പ് നടത്തും
കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ അറസ്റ്റിലായി കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട സിപിഎം തൃക്കാക്കര ലോക്കല്‍ കമ്മിറ്റി അംഗം എം.എം.അന്‍വറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ തുടരുന്നു. കാക്കനാട് നിലംപതിഞ്ഞ മുകളിലെ അന്‍വറിന്റെ വീട്ടില്‍ അന്വേഷണ സംഘം ഇന്നു തെളിവെടുപ്പ് നടത്തിയേക്കും. മൂന്നു ദിവസത്തേക്കാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മാസങ്ങളായി ഒളിവിലായിരുന്ന അന്‍വര്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്നലെ അന്വേഷണസംഘത്തിന് മുമ്പില്‍ കീഴടങ്ങുകയായിരുന്നു. പ്രതി കീഴടങ്ങിയ അന്നു തന്നെ കോടതിയില്‍ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. അന്വേഷണസംഘം കസ്റ്റഡി അപേക്ഷയും പ്രതിഭാഗം ജാമ്യാപേക്ഷയും സമര്‍പ്പിച്ചിരുന്നു. രണ്ടിലും കോടതി പ്രാഥമിക വാദം കേട്ടതിനുശേഷം ജാമ്യാപേക്ഷ തള്ളുകയും കസ്റ്റഡി അനുവദിക്കുകയുമായിരുന്നു. ഗുരുതരമായ കുറ്റകൃത്യം നടത്തിയ പ്രതിയില്‍നിന്ന്…
Read Moreഅവൾ തനിയെ കണ്ണുകൾ തുറന്നു; പിതാവ് കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ നിലയിൽ പുരോഗതി; പ്രതീക്ഷ നൽകുന്നുവെന്ന് ഡോക്ടർമാർ
കൊച്ചി: അങ്കമാലിയിൽ പിതാവ് എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. കുഞ്ഞ് കണ്ണ് തുറന്നെന്ന് ഡോക്ടർ മാർ അറിയിച്ചു. കൈകാലുകൾ അനക്കാൻ ആരംഭിക്കുകയും ചെയ്തു. ഇത് പ്രതീക്ഷ നൽകുന്ന പുരോഗതിയാണെന്ന് കുഞ്ഞിനെ ചികിത്സയ്ക്കുന്ന കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി ഡോ. സോജൻ ഐപ്പ് പറഞ്ഞു. എന്നാൽ അടുത്ത 36 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. 55 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞാണ് കഴിഞ്ഞ ദിവസം പിതാവിന്റെ ക്രൂരതക്കിരയായത്. പിതാവ് വലിച്ചെറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ തല ച്ചോറിന് ക്ഷതമേറ്റിരുന്നു. കുഞ്ഞിന്റെ ചികിത്സാ ചെലവ് ശിശുക്ഷേമസമിതിയാണ് വഹിക്കുന്നത്. ആക്രമണത്തിൽ അബോധാവസ്ഥയിലായ നിലയിലാണ് കു ഞ്ഞിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കട്ടിലിൽനിന്നു വീണതാണെന്നാണു വീട്ടുകാർ ആശുപത്രി അധികൃതരെ അറിയിച്ചത്.
Read Moreവിശക്കുന്നവർക്ക് പണം ഇല്ലെങ്കിൽ സൗജന്യമായി ഭക്ഷണം…സ്നേഹത്തിന്റെ പലഹാരങ്ങൾ വിളന്പി അഷ്റഫ്
മുവാറ്റുപുഴ: കോവിഡ് അതിജീവന കാലഘട്ടത്തിലും സ്നേഹത്തിന്റെ പലഹാരങ്ങൾ വിളമ്പുകയാണ് അഷ്റഫ്. വിശക്കുന്നവർക്ക് പണം ഇല്ലെങ്കിലും സൗജന്യ ഭക്ഷണം നൽകും അഷ്റഫ്. കോവിഡ് കാലഘട്ടത്തിൽ തനിച്ച് കച്ചവടവും വരുമാനവും കുറവാണെങ്കിലും വിശക്കുന്ന വയറുമായി വരുന്നവരെ നിരാശരാക്കാൻ ഇളങ്ങവം സ്വദേശിയായ അഷ്റഫിന് മനസനുവദിക്കുന്നില്ല. മുവാറ്റുപുഴ കോതമംഗലം റോഡിൽ പുതുപ്പാടിക്ക് സമീപം വാരപ്പെട്ടി കവലയോട് ചേർന്നാണ് അഷ്റഫ് ഉന്തുവണ്ടിയിൽ തന്റെ ജീവിതം തള്ളിനീക്കാനായി അഞ്ചുരൂപ പലഹാരങ്ങളുമായി കച്ചവടം ചെയ്യുന്നത്. എന്നാൽ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവരോ കൈയിൽ പണമില്ലാത്തതോ ആയ നിരവധി ആളുകൾക്ക് അന്നം നൽകുകയാണ് അഷറഫ്. അഷറഫിനെ സഹായിക്കാൻ ഭാര്യ ഹലീമയും കൂടെയുണ്ടാകും. പഴംപൊരി, ബ്രഡ്റോസ്റ്റ് , പരിപ്പുവട, മസാല ബോണ്ട തുടങ്ങി എട്ടോളം പലഹാരങ്ങളുമായി രാവിലെ തന്നെ അഷറഫ് എത്തും, പണമില്ലാത്തവർക്കാശ്വാമായി. മൂന്ന് കൊല്ലത്തോളമായി അഷ്റഫ് സ്നേഹത്തോടെ പണമില്ലാത്തവർക്ക് ഭക്ഷണം നൽകുന്നുണ്ട്.
Read Moreനടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും കോടതിയിൽ; വിസ്താരം മൂന്ന് ദിവസം നീണ്ടേക്കും
കൊച്ചി: നടന് ദിലീപ് ഉള്‍പ്പെട്ട കേസില്‍ ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്നാരംഭിക്കും. ക്രോസ് വിസ്താരം മൂന്ന് ദിവസം നീണ്ടേക്കും. കോവിഡ് മൂലം നീണ്ട ഇളവേളയ്ക്കുശേഷമാണു വിചാരണ സജീവമാകുന്നത്. പ്രൊസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. നടിയുടെ സഹോദരന്, നടി രമ്യാ നമ്പീശന്, സംവിധായകന് ലാലിന്റെ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും ഇതിനുശേഷം നടക്കും. ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. നടന് സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിൻരെ തീയതിയും നിശ്ചയിക്കാനുണ്ട്. സിദ്ദീഖിനെ മുമ്പ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും കോടതിയിലെ തിരക്കുമൂലം മാറ്റിവയ്ക്കുകയായിരുന്നു. ഭാമയെ വിസ്തരിക്കുന്നത് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നീട്ടിയത്. നടന് ദിലീപും ഇന്ന് കോടതിയിലെത്തിയേക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന് ദീലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പോലിസിന്റെ അന്വേഷണം തൃപ്തികരമാണെന്നു വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. 2017 ഫെബ്രുവരി 17നാണ്…
Read Moreചികിത്സ ചെലവിനായി ബിരിയാണി ചലഞ്ച്; പാചകക്കാരൻ കൊടുത്തത് സ്വന്തം ജീവൻ
ആലുവ: യുവാവിന്റെ ചികിത്സ ചെലവിനായി നാട്ടുകാർ നടത്തിയ ബിരിയാണി ചലഞ്ച് വിജയമായെങ്കിലും പാചകക്കാരന് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ. ആലുവ മുപ്പത്തടം എരമം സ്വദേശി അഷറഫിന് (56) ആണ് ഈ ദാരുണാന്ത്യം. ബിരിയാണി പാക്കിങ്ങിനിടയിൽ കുഴഞ്ഞു വീണാണ് അഷറഫ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ബൈക്കപകടത്തിൽ പെട്ട യുവാവിന്റെ ചികിത്സ ചെലവിനുള്ള പണത്തിനായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിനിടെ ബന്ധുകൂടിയായ അഷറഫ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറ്ററിംഗ് സർവീസ് നടത്തി വന്നിരുന്ന അഷറഫ് പാചകത്തിന്റെ ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു. അവസാന ഘട്ടത്തിലെ പാക്കിംഗിനിടയിലാണ് കുഴഞ്ഞു വീണത്. 3000 ബിരിയാണിയുണ്ടാക്കി 100 രൂപ വിലക്ക് വിറ്റ് ധനസമാഹരണമായിരുന്നു ലക്ഷ്യം. ചെലവ് കഴിഞ്ഞ് 2 ലക്ഷം രൂപയോളം ലഭിക്കുകയും ചെയ്തു. ജൂൺ ഒന്നിന് ആലുവ പെരുമ്പാവൂർ റൂട്ടിൽ ചൂണ്ടി കവലയിൽ വച്ച് ഏലൂക്കര…
Read Moreപിതാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ഇന്ന് ശസ്ത്രക്രിയകൂടി; മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടർമാർ
കൊച്ചി/കോലഞ്ചേരി: സ്വന്തം പിതാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുഞ്ഞിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മരുന്നുകളേട് പ്രതികരിക്കുന്നുണ്ടെന്നും ഇത് പ്രതീക്ഷയ്ക്കു വക നല്‍കുന്നതായും കോലഞ്ചേരി സ്വകാര്യ മെഡിക്കല്‍ കോളജ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ന്യൂറോ ഐസിയുവില്‍ കഴിയുന്ന കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ബര്‍ഹോള്‍ ആന്‍ഡ് എസ്ഡിഎച്ച് ഇവാക്കുവേഷന് എന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയ്ക്കാണു കുട്ടിയെ വിധേയമാക്കിയത്. തലച്ചോറിനകത്ത് കെട്ടിക്കിടക്കുന്ന രക്തസ്രവം പുറത്തു കളയുന്ന രീതിയാണിത്. രാവിലെ ഒന്‍പതോടെയാണു ശസ്ത്രക്രിയ ആരംഭിച്ചത്. കുട്ടിയുടെ ജീവന് നിലനിര്‍ത്തുവാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായി മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം അറിയിച്ചു. ഇനിയുള്ള മണിക്കൂറുകള്‍ കുഞ്ഞ് നിരീക്ഷണത്തില്‍ കഴിയുമെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ന്യൂറോ സര്‍ജനുമായ ഡോ. ജെയ്നിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കുട്ടിയുടെ തലയ്ക്കേറ്റ മര്‍ദനത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതിനാല്‍ കുട്ടിയുടെ പ്രതികരണങ്ങള്‍ സാധാരണഗതിയിലായിട്ടില്ല.…
Read Moreവിദേശത്തുനിന്നെത്തിയ സുഹൃത്തുമൊത്തു മദ്യപാനം; മൂന്നു യുവാക്കളെ ക്വാറന്റൈനിലാക്കി
വൈപ്പിൻ: വിദേശത്തുനിന്നെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്ന സൃഹൃത്തുമൊത്ത് മദ്യപിച്ച മൂന്നു യുവാക്കളെ ആരോഗ്യ വകുപ്പ് അധികൃതർ ക്വാറന്റൈനിലാക്കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് ഇവർക്കെതിരേ ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിനു മുനന്പം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം അബുദാബിയിൽനിന്നു കൊച്ചിയിലെത്തിയ യുവാവ് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം കോവിലകത്തും കടവിലുള്ള വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മൂവരും രഹസ്യമായി സുഹൃത്തിനെ കാണാനെത്തിയതും തുടർന്ന് മദ്യം കഴിച്ചതും. സംഭവം പുറത്തറിഞ്ഞതോടെയാണ് ആരോഗ്യവകുപ്പ് പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസ് നടപടികൾ സ്വീകരിച്ചതും.
Read Moreകലിതുള്ളി കടൽ; നായരമ്പലത്ത് കടൽഭിത്തി തകര്‍ന്നു വെള്ളം കരയിലേക്ക്; ഏഴോളം വീടുകളില്‍ വെള്ളം കയറി; എടവനക്കാട് തീരദേശ റോഡ് തകര്‍ന്നു
വൈപ്പിന്‍: വൈപ്പിനില്‍ നായരമ്പലത്തും എടവനക്കാടും കടല്‍ക്ഷോഭം രൂക്ഷമായി. ഇതോടെ ആയിരത്തോളം മത്സ്യത്തൊഴിലാളികുടുംബങ്ങൾ കടലാക്രമണ ഭീതിയിലാണ്. വേലിയേറ്റ സമയങ്ങളിലാണ് കടല്‍ കൂടുതല്‍ പ്രഷുബ്ധമാകുന്നത്. കടല്‍ഭിത്തി തകര്‍ന്ന് കിടക്കുന്നഭാഗങ്ങളിലൂടെയും ദുര്‍ബലമായ ഭാഗങ്ങളിലൂടെയുമാണ് കടല്‍ കരയിലേക്ക് കയറുന്നത്. കൂടാതെ ശക്തമായ കൂറ്റന്‍ തിരമാലകള്‍ കടല്‍ഭിത്തിക്ക് മുകളിലൂടെ തീരദേശറോഡിലേക്ക് എത്തുന്നുമുണ്ട്. രാവിലെ 11 ഓടെ തുടങ്ങുന്ന കടലാക്രമണം ഉച്ചകഴിഞ്ഞ് രണ്ടര വരെ നീളും. വെളിയത്ത് പറമ്പ് പുത്തന്‍ കടപ്പുറത്ത് കടല്‍ ഭിത്തി തകര്‍ന്ന് കടല്‍വെള്ളം കരയിലേക്കൊഴുകുകയാണ്. കടല്‍ ഭിത്തിക്ക് മകുളിലൂടെ ആഞ്ഞടിക്കുന്ന തിരമാലകള്‍ തീരദേശത്തെ വീടുകളിലേക്കാണ് പാഞ്ഞുവരുന്നത്. ഇവിടെ കടല്‍ഭിത്തിയോട് ചേര്‍ന്ന ഏഴോളം വീടുകളില്‍ ഇന്നലെ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ഇതോടെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനങ്ങളും തടസപ്പെട്ടു. ഇവിടെ പലയിടത്തും കടല്‍ഭിത്തിക്ക് കേടുപാടുണ്ട്. ഇതൊന്നും സമയബന്ധിതമായി പുനര്‍നിര്‍മിക്കാത്തതാണ് വിനയായിരിക്കുന്നത്. സെന്റ് ആന്റണീസ് പള്ളിക്ക് പിന്നിലെ കടല്‍ഭിത്തി കഴിഞ്ഞ ദിവസത്തെ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നു.…
Read Moreനാടിനെ വിറപ്പിച്ച് ആലുവയിൽ വീണ്ടും ഗുണ്ടാവിളയാട്ടം; സ്ത്രീകളെയടക്കം വീടുകയറി അക്രമിച്ചു; പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാത്തത്തിൽ നാട്ടുകാരിൽ പ്രതിഷേധം
ആലുവ: നാടിനെ വിറപ്പിച്ച് കൊണ്ട് ആലുവയിലും പരിസര പ്രദേശങ്ങളിലും ഗുണ്ടാസംഘങ്ങൾ സജീവമാകുന്നു. വ്യാഴാഴ്ച്ച രാത്രി കീഴ്മാട് മുള്ളൻകുഴിയിൽ വീടുകയറി സ്ത്രീകളെയടക്കം അക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ ആലുവ യുസി കോളജിന് സമീപം ബൈക്കിൽ മുഖം മൂടി ധരിച്ചെത്തിയ എട്ടംഗ സംഘം കുട്ടമശ്ശേരി സ്വദേശിയായ രഞ്ജിത്തെന്ന യുവാവിനെ ക്രൂരമായി മർദിച്ച സംഭവവുമുണ്ടായിരുന്നു. റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശ പ്രകാരം പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ നാട്ടുകാരിൽ അമർഷമുണ്ട്. വ്യാഴാഴ്ച്ച രാത്രി 10 മണിയോടെയാണ് ഏഴ് പേരടങ്ങുന്ന ഗുണ്ടാസംഘം മുള്ളൻകുഴി കുഴിക്കാട്ടുമാലിൽ ഉമ്മറിന്റെ വീടുകയറി അക്രമിച്ചത്. ഭാര്യ റെയ്ഹാനത്ത് മകൾ അഫ്ന എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു. വീടിന്റെ വാതിൽ തകർത്ത് കൊണ്ടിരുന്ന അക്രമിസംഘത്തെ തടയാനെത്തിയ അയൽവാസികളായ അലി, സാദിഖ് എന്നിവർക്ക് നേരെയും അക്രമമുണ്ടായി. പിഡിപി…
Read More