കൊച്ചി: ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 77.61 രൂപയും ഡീസലിന് 71.92 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 78.98 രൂപയും ഡീസലിന് 73.23 രൂപയുമാണ്. തുടര്‍ച്ചയായി 11-ാം ദിവസമാണ് ഇന്ധനവില ഉയരുന്നത്. 11 ദിവസിനുള്ളില്‍ പെട്രോളിന് 6.05 രൂപയുടെയും ഡീസലിന് 6.04 രൂപയുടെയും വര്‍ധനവാണുണ്ടായിരിക്കുന്നത്.
Read MoreCategory: Kochi
പെരുമ്പാവൂരിൽ ചില്ല് തുളച്ചുകയറി വീട്ടമ്മ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
പെരുമ്പാവൂര്‍: ബാങ്ക് വാതിലിലെ ചില്ല് ദേഹത്തു തുളച്ചുകയറി പെരുമ്പാവൂര്‍ മങ്കുഴി തേലക്കാട്ട് വടക്കേവീട്ടില്‍ ബീന നോബി (46) മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നു പെരുമ്പാവൂര്‍ നഗരസഭാ സെക്രട്ടറിക്കും ജില്ലാ റൂറല്‍ പോലീസ് മേധാവിക്കും കമ്മീഷന് അധ്യക്ഷന്‍ നിര്‍ദേശം നല്കി. ബാങ്കില്‍ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേര്‍ത്ത ഗ്ലാസായതിനാലാണ് അപകടം സംഭവിച്ചതെന്ന പരാതിയുയർന്ന പശ്ചാത്തലത്തിലാണു കമ്മീഷന് നടപടികളിലേക്കു പ്രവേശിച്ചത്.
Read Moreപറവൂരിൽ വാഷിംഗ് മെഷീനിൽ നിന്ന് പടക്കങ്ങളും പിസ്റ്റലും കണ്ടെടുത്ത സംഭവം ; പോലീസ് അന്വേഷണം ആരംഭിച്ചു
പറവൂർ: ആക്രിക്കാരനു നൽകിയ ഉപയോഗശൂന്യമായ വാഷിംഗ് മെഷീനിൽനിന്ന് ചെനീസ് പടക്കങ്ങളും എയർപിസ്റ്റലും കണ്ടെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുത്തൻവേലിക്കര തോണ്ടൽപാലത്തിനു സമീപം മുണ്ടപ്പിള്ളിൽ അരവിന്ദാക്ഷ മേനോന്റെ വീട്ടിലെ വാഷിംഗ് മെഷീനിൽനിന്നാണ് ഇവ കണ്ടെത്തിയത്. ആക്രിക്കാരന് ഇവ കൈമാറുന്നതിനു മുമ്പു തുറന്നപ്പോഴാണ് ആറ് പടക്കങ്ങൾ കൂട്ടിക്കെട്ടി ഒരു ബോർഡിൽ ബാറ്ററിക്കൊപ്പം ഘടിപ്പിച്ചിരിക്കുന്നത് കണ്ടത്. ബോംബെന്ന് കരുതി വീട്ടുകാരാണ് പോലീസിനെ വിളിച്ചുവരുത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധിച്ചു. പടക്കങ്ങളാണെന്നു മനസിലായതോടെ ഇവ നിർവീര്യമാക്കി. പടക്കമാണെങ്കിലും സ്ഫോടക വസ്തു കൈവശം വച്ചതുകൊണ്ട് കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർ ജോബി തോമസ് പറഞ്ഞു. പടക്കങ്ങളിൽ ഇലക്ട്രിക് പാനലും സ്വിച്ചും ഘടിപ്പിച്ചതാണ് പോലീസിനെ ആശയകുഴപ്പത്തിലാക്കുന്നത്. വയോധികർ മാത്രം താമസമുള്ള വീട്ടിൽ അവരറിയാതെ ഇവ കാണപെട്ടതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായാണ് പോലീസ് കണക്കാക്കുന്നത്. ഇവരെ ഭയപ്പെടുത്തി കവർച്ച നടത്താൻ ആരെങ്കിലും പദ്ധതി തയാറാക്കിയിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.…
Read Moreവൈദ്യുതി ബില്ലിന്റെ അപാകതയ്ക്കെതിരേ സമരത്തിനെത്തിയ ബിജെപി പ്രവർത്തകരുടെ കൈയാങ്കളി; ചോറ്റാനിക്കരയിലെ ധർണ കുളമായതിന് പിന്നിലെ രസകരമായ സംഭവം ഇങ്ങനെ….
ചോറ്റാനിക്കര: വൈദ്യുതി ബില്ലിന്റെ അപാകതയ്ക്കെതിരേ ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വൈദ്യുതി ബോർഡുകൾക്കുമുന്പിലെ ധർണ ചോറ്റാനിക്കരയിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചേരിതിരിവിനേത്തുടർന്ന് നടന്നില്ല. ധർണ നടത്താൻ വൈദ്യുതി ഓഫീസിനു മുന്നിലെത്തിയ പ്രവർത്തകർ നേതൃത്വത്തിന്റെ പേരിൽ തർക്കിക്കുകയായിരുന്നു. പ്രശ്നം കയ്യാങ്കളിയിലേക്കു നീണ്ടതോടെ പോലീസ് സ്ഥലത്തെത്തി. ഇരുവിഭാഗത്തോടും സ്ഥലത്തുനിന്നും ഒഴിഞ്ഞു പോകാൻ പോലീസ് നിർദേശിക്കുകയായിരുന്നു. സിപിഐയിൽനിന്നും രാജിവച്ച് ബിജെപിയിലെത്തിയ മനോജിനാണ് ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വം ഏൽപ്പിച്ചിരുന്നത്. പുതുതായി പാർട്ടിയിലേക്കു വന്നവർക്ക് വലിയ സ്ഥാനം നൽകിയത് നിലവിലുള്ള പാർട്ടി പ്രവർത്തകർക്ക് ഇഷ്ടപ്പെട്ടില്ല. അതേസമയം ധർണയിൽ ആളെ കുറച്ചത് സാമൂഹ്യ അകലം പാലിക്കാനെന്ന് ബിജെപി ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനോജ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി മെന്പർ എം.എസ്. ശ്രീകുമാറും ഏതാനും വനിതാ നേതാക്കളും ഉൾപ്പെടെ എട്ടുപേരുമായി ധർണ നടത്താൻ വൈദ്യുതി ഓഫീസിന് മുന്നിലേയ്ക്ക് ചെന്നപ്പോൾ ഒരു വിഭാഗം പരിപാടി നടത്താൻ…
Read More650 രൂപയുടെ ഭക്ഷ്യധാന്യകിറ്റ് നൽകിയവർ വൈദ്യുതി ബിൽ ഇനത്തിൽ തിരികെ വാങ്ങുന്നത് നാലിരട്ടി; സർക്കാരിന്റെ പകൽ കൊള്ളയ്ക്കെതിരേ സമരം നടത്തുമെന്ന് വി ഡി സതീശൻ
പറവൂർ: ലോക്ക് ഡൗണിൽ റേഷൻ കടകൾ വഴി 650 രൂപയുടെ ഭക്ഷധാന്യ കിറ്റുകൾ നൽകി ജനങ്ങളെ സഹായിക്കുന്നതായി ഭാവിച്ച സർക്കാർ വൈദ്യുതി ബിൽ ഇനത്തിൽ അതിലിരട്ടിയും നാലിരട്ടിയുമായി തിരികെവാങ്ങി കൊള്ളയടിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് വി.ഡി. സതീശൻ എംഎൽഎ. ഈ പകൽകൊള്ള അവസാനിപ്പിച്ചില്ലെങ്കിൽ പ്രശ്ന പരിഹാരം കാണുംവരെ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്നും എംഎൽഎ പറഞ്ഞു. അമിതചാർജ് ഈടാക്കുന്ന കെഎസ്ഇബി നടപടിക്കെതിരായി കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ദം കെഎസ്ഇബി ഓഫീസിന് മുന്നിൽ നടത്തിയ നിൽപ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. മണ്ഡലം പ്രസിഡന്റ് എ.എം. അലി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ഡിസിസി സെക്രട്ടറി കെ.വി. പോൾ, വി.ഐ. കരീം, പി.എ.സക്കീർ, ടി.എ. നവാസ്, കെ.ആർ.നന്ദകുമാർ, കെ.എ. ജോസഫ്, കെ.എം. ലൈജു, ടി.എ. മുജീബ്, എ.എ. അൻസാരി എന്നിവർ പ്രസംഗിച്ചു.
Read Moreകോവിഡ് 19; ജില്ലയില്‍ രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിക്കുന്നു
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരവേ ജില്ലയില്‍ രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിക്കുന്നു. ഇന്നലെ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആശുപത്രികളില്‍ 83 പേരാണു രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്സിലുമായി 78 പേരും ഐഎന്‍എസ് സഞ്ജീവനിയില്‍ അഞ്ചു പേരുമാണ് ചികിത്സയിലുള്ളത്. ഇന്നലെ 846 പേരെയാണു ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണ കാലയളവ് അവസാനിച്ച 878 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11,637 ആയി. ഇതില്‍ 9,834 പേര് വീടുകളിലും, 603 പേര് കോവിഡ് കെയര്‍ സെന്ററുകളിലും, 1,200 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലുമാലി ഇന്നലെ 11 പേരെകൂടി പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന…
Read Moreകോവിഡ് 19! എറണാകുളത്ത് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിക്കുന്നു
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരവേ ജില്ലയില്‍ രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിക്കുന്നു. ഇന്നലെ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആശുപത്രികളില്‍ 83 പേരാണു രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്സിലുമായി 78 പേരും ഐഎന്‍എസ് സഞ്ജീവനിയില്‍ അഞ്ചു പേരുമാണ് ചികിത്സയിലുള്ളത്. ഇന്നലെ 846 പേരെയാണു ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണ കാലയളവ് അവസാനിച്ച 878 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11,637 ആയി. ഇതില്‍ 9,834 പേര് വീടുകളിലും, 603 പേര് കോവിഡ് കെയര്‍ സെന്ററുകളിലും, 1,200 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലുമാലി ഇന്നലെ 11 പേരെകൂടി പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന…
Read Moreഅനിശ്ചിതത്വത്തിൽ ഇടിവെട്ടേറ്റതിനു പിന്നാലെ പാന്പും കടിച്ചു; ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ സർക്കാർ കനിയണം
ഹരുണി സുരേഷ് വൈപ്പിൻ: ഇടിവെട്ടേറ്റവനെ പാന്പു കടിച്ചുവെന്ന് പറയുന്ന അവസ്ഥയിലാണ് ഇപ്പോൾ വൈപ്പിൻ- പറവൂർ മേഖലയിലെ സ്വകാര്യ ബസ് ഉടമകളുടെ അവസ്ഥ. അനുദിനം തകർന്നു കൊണ്ടിരുന്ന വ്യവസായം കരകയറാനാകാതെ വിഷമിക്കുന്നതിനിടയിലാണ് നിനച്ചിരിക്കാതെ എത്തിയ കോവിഡും തുടർന്നുള്ള ലോക്ക് ഡൗണും വൈപ്പിനിലെ സ്വകാര്യ ബസ് സർവീസ് പ്രസ്ഥാനത്തിന്റെ അടിത്തറ ഇളക്കിയത്. കോവിഡ് വ്യാപകമായതോടെ മാർച്ച് ആദ്യവാരത്തിൽ തന്നെ ഇവിടെ ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. രണ്ടാം വാരമായപ്പോൾ മാളുകളും സിനിമാ ശാലകളും അടച്ചു പൂട്ടിയതോടെ ഉള്ള യാത്രക്കാരും ഇല്ലാതായി. കളക്ഷൻ നേർപകുതിയായി കുറഞ്ഞു. ഇതോടെ വൈപ്പിനിൽ ബസുകൾ സർവീസ് ഭാഗികമായി നിർത്തി. ഇതിനിടയിലാണ് മാർച്ച് 24 ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും രാജ്യം മൊത്തം നിശ്ചലമായതും. ഇപ്പോൾ നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവ് നൽകി ബസ് ഗതാഗതത്തിന് അനുമതിയ നൽകിയെങ്കിലും സീറ്റിംഗ് കപ്പാസിറ്റിക്ക് മാത്രം യാത്രക്കാരെ കയറ്റാൻ പാടുള്ളു എന്ന നിബന്ധനമൂലം…
Read Moreഅന്യനാട്ടുകാരായ മത്സ്യത്തൊഴിലാളികൾ ജില്ല വിട്ട് പോകണമെന്ന ഉത്തരവ് അട്ടിമറിച്ചു ; പിന്നിൽ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലെന്ന്
വൈപ്പിൻ: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ അന്യനാട്ടുകാരയ മത്സ്യത്തൊഴിലാളികൾ ജില്ല വിട്ട് പോകണമെന്ന് ജില്ലാ ഭരണകൂടം ശനിയാഴ്ച നൽകിയ അന്ത്യശാസനം ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ഇടപെടൽമൂലം അട്ടിമറിക്കപ്പെട്ടതായി മുനന്പത്തെ മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. ഇതര നാടുകളിലെ മത്സ്യത്തൊഴലാളികൾ ഇന്ന് രാവിലെയും മുനന്പം ഹാർബറിൽ അടുത്ത് മത്സ്യവിൽപ്പന നടത്തി. മാത്രമല്ല നിരവധി ആളുകൾ ഇന്ന് പുലർച്ചെ മുനന്പത്തുനിന്നു മത്സ്യബന്ധനത്തിനു പോയിട്ടുണ്ട്. എന്നാൽ ശനിയഴ്ചയിലെ ഉത്തരവിന്റെ പിൻബലത്തിൽ ഒരു ഉദ്യോഗസ്ഥനും ഇവരെ തടയുകയോ ഇവർക്കെതിരേ നടപടിയെടുക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഈ സാഹചര്യത്തിൽ മുനന്പം നിവാസികൾ കടുത്ത ആശങ്കയിലാണ്. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികളും ഇതര ജില്ലയിൽ നിന്നുള്ള തൊഴിലാളികളും മുനന്പം വിട്ട് സ്വന്തം നാടുകളിലേക്ക് തിരികെ പോകണമെന്ന് ശനിയാഴ്ച മുനന്പം ഹാർബറിൽ ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം.എസ്. സാജുവിന്റെ നേതൃത്വത്തിൽ എത്തിയ ഫിഷറീസ് – ആരോഗ്യ…
Read Moreസ്ത്രീയെ പൂട്ടിയിട്ടു കവർച്ച! രണ്ടു സ്ത്രീകളടക്കം 4 പേർ അറസ്റ്റിൽ; കഴിഞ്ഞ അഞ്ചിന് വൈകുന്നേരം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം…
കൊച്ചി: എറണാകുളം സ്വദേശിനിയെ വാടക വീടിനുള്ളിൽ പൂട്ടിയിട്ടു സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു സ്ത്രീകളടക്കം നാലു പേര് അറസ്റ്റിലായി. ചേര്‍ത്തല പാണാവള്ളി പുതുവില്‍നികത്തു അശ്വതി (27), തിരുവനന്തപുരം പേട്ട വയലില്‍ കണ്ണന് (21), അരൂക്കുറ്റി വേലിപറമ്പില് മുഹമ്മദ് ബിലാല്‍ (25), നോര്‍ത്ത് പറവൂര്‍ കാട്ടിക്കളം അന്താരകുളം ഇന്ദു (32) എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് വൈകുന്നേരം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം മൊണാസ്ട്രി റോഡില്‍ വാടകവീട് കാണിച്ചു തരാമെന്നു പറഞ്ഞ് പരാതിക്കാരിയെ വിളിച്ചുവരുത്തി നാലു പേരും ചേർന്ന് കവര്‍ച്ച നടത്തുകയായിരുന്നു. മുറികള്‍ കാണുന്നതിനായി വീടിനുള്ളിൽ പ്രവേശിച്ച സ്ത്രീയെ പൂട്ടിയിട്ടശേഷം ആക്രമിക്കുകയും ഒന്നര പവന്റെ മാല, അര പവന്റെ കമ്മല്‍, അരപ്പവന്‍ വരുന്ന മോതിരം എന്നിവ അഴിച്ചെടുക്കുകയുമായിരുന്നു. പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്ത്രീയുടെ പരാതിയിൽ പറഞ്ഞിരുന്നു.…
Read More