കൊച്ചി: കുട്ടനാട് സീറ്റിനെച്ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കേ എന്‍സിപി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കുട്ടനാട് സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ എന്‍സിപി കോര്‍ കമ്മിറ്റി, സംസ്ഥാന ഭാരവാഹി, നിര്‍വാഹക സമിതി യോഗങ്ങളാണ് ചേരുക. സാസ് ടവറിലാണ് യോഗം ചേരുന്നത്. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്, മന്ത്രി എ.കെ. ശശീന്ദ്രൻ, മാണി സി. കാപ്പന് എംഎല്‍എ തുടങ്ങിയ നേതാക്കളും പങ്കെടുക്കും. കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയമാവും യോഗത്തിലെ പ്രധാന ചര്‍ച്ച. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ എന്‍സിപിക്ക് അനുവദിച്ച സ്ഥാനത്തേയ്ക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കലും യോഗം ചര്‍ച്ച ചെയ്യുമെന്നാണു വിവരം. തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ. തോമസ് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് യോഗം ചേരുന്നത്. പാര്‍ട്ടിയില്‍ കുടുംബാധിപത്യം അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി ഒരു വിഭാഗം രംഗത്തെത്തിയതോടെ യോഗം കലുഷിതമാകുമെന്നാണ് സൂചനകള്‍. നേതൃയോഗം ചേരാനിരിക്കേ പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും മറനീക്കി…
Read MoreCategory: Kochi
മെട്രോ സ്റ്റോക്കിംഗ് യാർഡിൽ നിന്ന് 20 ലക്ഷം രൂപയുടെ കമ്പി മോഷ്ടച്ച കേസിൽ രണ്ടു പേർകൂടി പിടിയിൽ; മൂന്ന് മാസത്തിനുള്ളിൽ ഇതുവരെ പിടിയിലായത് അഞ്ച് പേർ
തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ ഇരുമ്പനത്തുള്ള സ്റ്റോക്കിംഗ് യാർഡിൽനിന്ന് ഇരുമ്പുകമ്പികൾ മോഷ്ടിച്ച കേസിൽ പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കമ്പനിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ എത്തിച്ചുകൊടുക്കുന്ന ആലുവയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള പെരുമ്പാവൂർ പോഞ്ഞാശേരി വലിയവീട്ടിൽ യാസർ (38), ഇയാളുടെ സുഹൃത്ത് ആലുവ സ്വദേശി കമ്പനിപ്പടി തൈക്കാട്ടുകര തച്ചവല്ലത്ത് മുഹമ്മദ് ഫറൂക്ക് (35), എന്നിവരാണ് ഇന്നലെ പിടിയിലായത്. കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ജോലികൾക്കായി കമാനി എൻജിനീയറിംഗ് കമ്പനിയുടെ ഇരുമ്പനം, സ്റ്റീൽ സ്റ്റോക്കിംഗ് യാർഡിൽ സൂക്ഷിച്ചിരുന്ന 20ലക്ഷം രൂപ വിലവരുന്ന നാൽപതോളം ടൺ തൂക്കം വരുന്ന ഇരുമ്പുകമ്പികൾ 2019 ഡിസംബർ 18ന് പുലർച്ചെയാണ് മോഷണം പോയത്. സംഘത്തിലെ മറ്റു പ്രതികളായ കമ്പനിയുടെ സ്റ്റോർ അസിസ്റ്റന്റായിരുന്ന കർണാടക സ്വദേശിയായ ശരണബാസപ്പ (23), കമ്പനിയിലെ ജീവനക്കാരായ കൊല്ലം സ്വദേശി ഷൈൻ (39) തിരുവനന്തപുരം കണിയാപുരം സ്വദേശി വിഷ്ണു…
Read Moreക്ഷീരോത്പാദക മേഖലയിൽ രൂക്ഷ പ്രതിസന്ധി; പാല്‍വില ലിറ്ററിന് ആറു രൂപ കൂട്ടണമെന്ന് മില്‍മ
കൊച്ചി: ക്ഷീരോത്പാദക മേഖലയിലെ രൂക്ഷമായ പ്രതിസന്ധി മറികടക്കുന്നതിന് പാല് വില്പന വില ലിറ്ററിന് ആറു വര്‍ധിപ്പിക്കണമെന്ന് മില്‍മ എറണാകുളം മേഖലാ യൂണിയന്. ഇന്നലെ ചേര്‍ന്ന ഭരണ സമിതിയിലാണ് മില്‍മ സംസ്ഥാനതല ഫെഡറേഷന് വഴി ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. വേനല്‍ കനത്തതോടെ ക്ഷീരോത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഉത്പാദനക്കുറവ് സൃഷ്ടിക്കുന്ന സാമ്പത്തികനഷ്ടത്തിന് പുറമേ കാലിത്തീറ്റയുടെ വില വര്‍ധനയും പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവും ക്ഷീരകര്‍ഷകനെ ഈ മേഖല വിട്ടുപോകാന്‍ പ്രേരിപ്പിക്കുകയാണ്. ക്ഷീരോത്പാദക മേഖലയിലെ രൂക്ഷമായ ഈ പ്രതിസന്ധിയും വിപണി നിലനിര്‍ത്താന്‍ കൂടുതല്‍ വില നല്കി സംസ്ഥാനത്തിനു പുറത്തുനിന്നു പാല് കൊണ്ടുവരുന്നത് മൂലമുണ്ടാവുന്ന നഷ്ടവും ഭരണസമിതി വിലയിരുത്തി. പാല് വില വര്ധിപ്പിക്കാത്തപക്ഷം നഷ്ടം സഹിച്ച് ക്ഷീരമേഖലയില്‍ തുടരാന്‍ കര്‍ഷകര്‍ തയാറാവുകയില്ലെന്നും ഇപ്പോഴത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും യോഗം വിലയിരുത്തി. ക്ഷീരസംഘങ്ങളില്‍ പാല് അളക്കാതെ കര്‍ഷകര്‍ പുറത്ത് പാല് നല്‍കുന്നത് സംഘങ്ങള്‍ക്ക് കടുത്ത സാമ്പത്തിക…
Read Moreകടുത്ത ചൂടിൽ ആനകുട്ടിയുടെ നില വഷളാകുന്നു; കുട്ടിയാനയെ എത്രയും പെട്ടെന്ന് ആനപരിപാലന കേന്ദ്രത്തിലേക്കു മാറ്റണമെന്ന് ആന്റണി ജോണ്‍ എംഎൽഎ
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പലവൻപുഴയുടെ സമീപം വനത്തിനുള്ളിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടിയെ സുരക്ഷിതമായി ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോണ്‍ എംഎൽഎ മന്ത്രി പി. രാജുവിന് കത്ത് നൽകി. വടാട്ടുപാറ പലവൻപടിയിൽ വാട്ടർ ടാങ്കിനു സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടുകാർ കാട്ടാനക്കുട്ടിയെ കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഏകദേശം നാലു മാസം മാത്രമാണ് കാട്ടാനക്കുട്ടിയുടെ പ്രായമെന്ന് വെറ്ററിനറി ഡോക്ടർ പരിശോധനയ്ക്ക് ശേഷം പറഞ്ഞു. നിലവിൽ ആനക്കയം ഫോറസ്റ്റ് ക്യാന്പ് ഷെഡിനു സമീപം താൽക്കാലികമായി വേലി കെട്ടി സംരക്ഷിച്ചിരിക്കുന്ന കാട്ടാനക്കുട്ടിയുടെ ആരോഗ്യനില വഷളാവുകയാണെന്നും, കടുത്ത ചൂടിലും മറ്റും കാട്ടാനക്കുട്ടി ക്ഷീണിതനാണെന്നും അതുകൊണ്ട് സുരക്ഷിതമായ ആന പരിപാലന കേന്ദ്രത്തിലേക്ക് ആനക്കുട്ടിയെ അടിയന്തരമായി മാറ്റുന്നതിനു നടപടി സ്വീകരിക്കണമെന്നും എംഎൽഎ മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
Read Moreവില്ലനായി പാറമട! കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലരുന്നു
അങ്കമാലി: പാറമടയുടെ പ്രവർത്തനംമൂലം വീടുകൾക്കും ഇടതുകര കനാലിനും വിള്ളൽ വീഴുന്നു. കനാൽ ചോർന്നു സമീപത്തെ വീടുകളുടെ കക്കൂസ് ടാങ്കുകൾ നിറഞ്ഞ് കൈത്തോടുകൾ വഴി മലിനജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുകയാണ്. കറുകുറ്റി പഞ്ചായത്ത് ഏഴാം വാർഡിൽ ഏഴാറ്റുമുഖം കട്ടിംഗ് ഭാഗത്താണ് കഴിഞ്ഞ ആറു മാസമായി ക്വാറി പ്രവർത്തിക്കുന്നത്. ചാലക്കുടി ഇടതുകര മെയിൻ കനാൽ 100 അടി താഴ്ചയിലൂടെയാണ് ഇവിടെ കടന്നുപോകുന്നത്. ഇതിന്റെ 60 മീറ്റർ സമീപത്താണ് പാറമട പ്രവർത്തിക്കുന്നത്. കനാലിന്റെ ആദ്യ ബ്രാഞ്ച് കനാലായ അടിച്ചിലി കനാലിൽ വെള്ളം വിടുന്പോൾ പാറമടയുടെ പ്രവർത്തനംമൂലം ബ്രാഞ്ചു കനാൽ വിണ്ടുകീറി താഴെ സ്ഥലങ്ങളിൽ താമസിക്കുന്ന വീടുകളിലെ കക്കൂസ് ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞൊഴുകി കണ്ണന്പിള്ളി തോട് വഴി ചാലക്കുടി പുഴയിലേക്ക് ചോരുകയാണ്. ചാലക്കുടി പുഴയുടെ ജലം കുടിവെള്ളമായി ഉപയോഗിക്കുന്നതിനാൽ എത്രയും വേഗം ഏഴാറ്റുമുഖം കട്ടിംഗ് ഭാഗത്തെ പാറമടയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യമുയർന്നു. പഞ്ചായത്ത്…
Read Moreപട്ടി കുരച്ചു! അയൽവാസികള്‍ പട്ടിയെ തല്ലിച്ചതച്ചു, ചോദ്യംചെയ്ത ദന്പതികൾക്കും മർദനം
പെരുന്പാവൂർ: കുരച്ചെന്ന കാരണം പറഞ്ഞു പൂട്ടിയിട്ട പട്ടിയെ അയൽവാസി തല്ലിച്ചതച്ചെന്നും ചോദ്യം ചെയ്ത ദന്പതികളെ മർദിച്ചെന്നും പരാതി. പാണിയേലി മണ്ണാർകുടി എൽദോസ് (38), ഭാര്യ ബീന (36) എന്നിവരെയാണ് അയൽവാസിയായ അച്ഛനും മകനും മർദിച്ചത്. ഞായറാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ എൽദോസിന്റെ വീട്ടിലെ പട്ടി കുരച്ചതിനാൽ അയൽവാസികളായ ഇരുവരുമെത്തി പട്ടിയെ വലിയ കല്ലിനെറിയുകയും പട്ടികയെടുത്ത് തല്ലിച്ചതയ്ക്കുകയുമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത ദന്പതികളെ ഇരുവരും ചേർന്ന് പട്ടികയ്ക്കു മർദിച്ചെന്നും വീട്ടുപകരണങ്ങർ തല്ലിതകർത്തെന്നും പരാതിയിൽ പറയുന്നു. തലയ്ക്ക് അടികൊണ്ട് ബോധം നഷ്ടപ്പെട്ട എൽദോസിനെ നാട്ടുകാർ പെരുന്പാവുർ താലുക്ക് ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പിറ്റേദിവസം എൽദോസിന്റെ പിതാവായ പൗലോസിനെ (62) റോഡിൽ വച്ച് ബൈക്കിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായും പരാതിയുണ്ട്. കുറുപ്പംപടി പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ബീന എൽദോസ് പറയുന്നു.
Read Moreപാക്കിസ്ഥാനിലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍; കെഎഎസ് പരീക്ഷയ്ക്കെതിരേ ആരോപണവുമായി പി.ടി. തോമസ് എംഎല്‍എ
കൊച്ചി: കഴിഞ്ഞ 22ന് പിഎസ്സി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീസ് സര്‍വീസ് (കെഎഎസ്) പരീക്ഷയ്ക്കെതിരേ ആരോപണങ്ങളുമായി പി.ടി. തോമസ് എംഎല്‍എ. പാക്കിസ്ഥാനിലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ കെഎഎസ് പരീക്ഷയ്ക്കായി പകര്‍ത്തിയെന്ന് എംഎല്‍എ ആരോപിച്ചു. 2001 ലെ പാക്കിസ്ഥാന് സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപ്പേറില്നിന്ന് എടുത്തിട്ടുള്ള ആറ് ചോദ്യങ്ങളുടെ നമ്പര്‍ സഹിതമാണ് എംഎല്‍എ ആരോപണം ഉന്നയിച്ചത്. എന്നാല്‍, ഇവ ഏതൊക്കെ ചോദ്യങ്ങളാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. സംഭവം സംസ്ഥാന സര്‍ക്കാരിന്റെയും പരീക്ഷാ നടത്തിപ്പുകാരുടെയും ഗുരുതര വീഴ്ചയാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
Read Moreആദിവാസി ക്ഷേമത്തിനായി സർക്കാർ കരുതൽ; ആദിവാസി ഊരുകളിൽ റേഷൻകട ഇനി വീട്ടിലെത്തും
കോതമംഗലം: ആദിവാസി ഊരുകളിൽ റേഷൻ വീട്ടിലെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട പദ്ധതി മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. കുട്ടന്പുഴ പഞ്ചായത്തിലെ പൂയംകുട്ടി റേഷൻ കട പടിയിൽ നടന്ന ചടങ്ങിൽ ആന്റണി ജോണ്‍ എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികളുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദിവാസി ഊരുകളിൽ നേരിട്ട് റേഷൻ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി കോതമംഗലം താലൂക്കിൽ കുട്ടന്പുഴ പഞ്ചായത്തിലെ വിദൂര പ്രദേശങ്ങളിലെ വാരിയം, ഉറിയംപെട്ടി, തേര എന്നീ കോളനികളിൽ നേരിട്ട് റേഷൻ എത്തിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. കുട്ടന്പുഴ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലു, ഭക്ഷ്യ കമ്മീഷൻ അംഗം ബി. രാജേന്ദ്രൻ, റേഷനിംഗ് കട്രോളർ ആർ. മീന, ജില്ലാ സപ്ലൈ ഓഫീസർ, ജ്യോതി കൃഷ്ണ, ജില്ലാ പട്ടികവർഗ ഓഫീസർ ജി. അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ കെ.കെ. ബൈജു,…
Read Moreതടസങ്ങൾ എല്ലാം നീങ്ങി; മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷൻ റോഡ് നവീകരണത്തിന് സ്ഥലം ഏറ്റടുക്കാൻ നടപടി
മൂവാറ്റുപുഴ: ടൗണ്‍ വികസനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷൻ റോഡ് നവീകരണത്തിന് കളമൊരുങ്ങുന്നു. കെഎസ്ടിപി നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കെഎസ്ആർടിസിയുടെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ തടസങ്ങൾ എൽദോ ഏബ്രഹാം എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് നീങ്ങിയതോടെയാണ് റോഡ് നവീകരണത്തിന് നടപടിയാകുന്നത്. കെഎസ്ആർടിസിയുടെ സ്ഥലവും വർക്ക്ഷോപ്പ് കെട്ടിടവും ഏറ്റെടുക്കുന്നതിനായി കെഎസ്ടിപിയിൽനിന്നു 1.80 ലക്ഷമാണ് അനുവദിച്ചിരുന്നത്. തുക കെഎസ്ആർടിസിയ്ക്ക് കൈമാറുകയും ചെയ്തു. നിർമാണ പ്രവർത്തനങ്ങൾക്ക് 51 ലക്ഷമാണ് കെഎസ്ടിപിയിൽനിന്ന് അനുവദിച്ചിരിക്കുന്നത്. റോഡ് നിർമാണവുമായി ബന്ധപ്പട്ടുള്ള എസ്റ്റിമേറ്റ് തയാറാക്കുകയും നിർമാണ പ്രവർത്തി ടെൻഡർ ചെയ്യുകയും വർക്ക് എഗ്രിമെന്റ് വയ്ക്കുകയും ചെയ്തതോടെയാണ് കെഎസ്ടിപിയുടെ നേത്രത്തിൽ നിർമാണം പുനരാരംഭിക്കുന്നത്. മൂവാറ്റുപുഴ-ചെങ്ങന്നൂർ എംസി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായപ്പോൾ മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷൻ നിർമാണവും ഇതോടൊപ്പം പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ കെഎസ്ആർടിയുടെ സ്ഥലം ഏറ്റെടുക്കലും വർക്ക്ഷോപ്പ് കെട്ടിടം പൊളിച്ച് മാറ്റലുമായി ബന്ധപ്പെടുണ്ടായ സാങ്കേതിക തടസങ്ങളുമാണ് നിർമാണം…
Read Moreനെടുമ്പാശേരി വഴിത്തോട്ടിലെ വെള്ളത്തിന് നിറം മാറ്റം; കാരണം കണ്ടെത്തി ആശങ്കയകറ്റണമെന്ന് നാട്ടുകാർ
നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ വഴിത്തോട്ടിലെ വെള്ളത്തിന് നിറം മാറ്റം. ഇടമലയാർ പദ്ധതിയിൽ നിന്നുള്ള വെള്ളം വാപ്പാലശേരി കയറ്റു കുഴി പുഞ്ചത്തോട്ടിലൂടെ വഴിത്തോട്ടിലെത്തിയ ശേഷം നിറം മാറ്റം പ്രകടമാണെന്ന് നാട്ടുകാർ പറയുന്നു. വാപ്പാലശേരി മുതൽ മാഞ്ഞാലി തോട് വരെ ഏഴ് കിലോമീറ്ററിലധികം വരുന്ന തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിനുണ്ടായ നിറം മാറ്റം ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജലത്തിന്റെ നിറം മാറ്റം എങ്ങനെയാണുണ്ടായതെന്ന് കണ്ടെത്താൻ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തോട്ടിൽ പരിശോധന നടത്തി. ഇടമലയാർ വെള്ളത്തിന് നിറംമാറ്റമില്ലെന്ന് കണ്ടെത്തി.അങ്കമാലി മുനിസിപ്പാലിറ്റിയിലൂടെ നെടുമ്പാശേരി പഞ്ചായത്ത് അതിർത്തി വരെയെത്തുന്ന കാനയിലെ വെള്ളത്തിന് കറുത്ത നിറമാണെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളത്തിലെ മാലിന്യത്തിന്റെ അളവ് കണ്ടെത്താൻ പരിശോധന നടത്തണമെന്ന് നെടുമ്പാശേരി പഞ്ചായത്ത് അധികൃതർ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദേശം നൽകി. വെള്ളത്തിൽ മാലിന്യം കലർന്നത് എവിടെ നിന്നെന്ന് കണ്ടെത്താൻ മലിനീകരണ നിയന്ത്രണ ബോർഡ് വിദഗ്ധർ സ്ഥലം സന്ദർശിച്ച്…
Read More