കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്ലാറ്റുകള്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തിട്ട് ഒരു മാസം. നാലു ഫ്ലാറ്റുകളില്‍ നിന്നുംളള 40 ശതമാനം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഇതിനകം നീക്കി. മാര്‍ച്ച് ഒന്നിനകം ഫ്ലാറ്റുകളിലെ കമ്പി അവശിഷ്ടങ്ങള്‍ പൂർണമായും നീക്കും. 45 ദിവസത്തിനകം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുടെ വേര്‍തിരിക്കല്‍ പൂര്‍ത്തിയാക്കാനാണ് മരട് നഗരസഭ നിര്‍ദേശം നല്‍കിയത്. ഇത് പൂര്‍ത്തിയായാല്‍ 25 ദിവസത്തിനകം അവശിഷ്ടങ്ങള്‍ നീക്കണമെന്നാണ് നിര്‍ദേശം. നാലു ഫ്ലാറ്റുകളുടെയും കൂടി 76,350 ടണ്‍ അവശിഷ്ടമാണുള്ളത്. 30,540 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യം ഇതുവരെ നീക്കി. അതിനിടെ മാലിന്യനീക്കം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നടക്കുന്നതെന്ന വിമര്‍ശനവുമായി ദേശീയഹരിത ട്രിബ്യൂണൽ രംഗത്തെത്തിയിരുന്നു. നിര്‍ദേശിച്ച സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കാതെ മാലിന്യനീക്കം നടത്തുന്നതിനെ സ്ഥലം സന്ദർശിച്ച ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന നിരീക്ഷകസമിതി ചെയര്മാന് ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ളയാണ് രൂക്ഷമായി വിമർശിച്ചത്. ഫ്ലാറ്റുകള്‍ പൊളിച്ച്…
Read MoreCategory: Kochi
3,05,000 രൂപ ഒരുതരം, രണ്ടുതരം, മൂന്നുതരം..! ഇടപ്പള്ളി പള്ളിയില്‍ കാണിക്കയായി ലഭിച്ച കുതിരയെ ലേലം ചെയ്തു
കൊച്ചി: ഇടപ്പള്ളി സെ ന്റ് ജോര്‍ജ് പള്ളിയില്‍ കാണിക്കയായി ലഭിച്ച വെള്ളക്കുതിരയെ ലേലം ചെയ്തു. 3,05,000 രൂപയ്ക്ക് ആലിന്‍ചുവട് പറമ്പത്തുശേരി ജോര്‍ജാണ് കുതിരയെ ലേലത്തില്‍ പിടിച്ചത്. പള്ളിയില്‍ നടന്ന ലേലത്തില്‍ നാലു പേരാണു പങ്കെടുത്തത്. ഒരു ലക്ഷം രൂപയ്ക്കായിരുന്നു ലേലം ആരംഭിച്ചത്. രണ്ടാഴ്ച മുമ്പ് ചാലക്കുടി ഊക്കന്‍ ദേവസിയും കുടുംബവുമാണു കുതിരയെ പള്ളിക്ക് സമര്‍പ്പിച്ചത്. രണ്ടര വയസുള്ള കുതിരയെ ഊട്ടിയില്നിന്നാണു ദേവസി സ്വന്തമാക്കിയത്. വിശുദ്ധ ഗീവര്‍ഗീസിന്റെ ജന്മസ്ഥലത്തെ ഓര്‍മിപ്പിക്കുന്ന ആല്ഫിന് ലിദ എന്നാണ് കുതിരയ്ക്ക് പേരിട്ടിരുന്നത്.
Read Moreപൊതുമേഖലയിൽ കാലുകുത്താൻ സ്വകാര്യ കുത്തകകളെ അനുവദിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
കൊച്ചി: പൊതുമേഖലയില്‍ കാലുകുത്താന്‍ സ്വകാര്യ കുത്തകകളെ അനുവദിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിപിസിഎല്‍ സ്വകാര്യവത്കരണത്തിനെതിരേ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ സംഘടിപ്പിച്ച പൊതുമേഖലാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയെ കോര്‍പറേറ്റുകള്‍ക്ക് വിറ്റ് രാജ്യത്തെ ഒറ്റുകൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ അനുവദിക്കില്ല. രാജ്യത്തിന്റെ അഭിമാന പ്രശ്നമായി കണ്ട് അതിനെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന അതീവ ഗുരുതര സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് നരേന്ദ്ര മോദി കാണുന്ന പരിഹാരം പൊതുമേഖലയെ വിറ്റുതുലയ്ക്കലാണ്. ഈ നീക്കവുമായി മുന്നോട്ട് പോയാല്‍ നോട്ട് നിരോധനം പോലെ വന്‍പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി, ഹൈബി ഈഡന് എംപി,…
Read Moreആലുവ ടൗണിൽ ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ; പട്ടികയിൽ വ്യാപക ക്രമക്കേട്; ട്രാഫിക് പോലീസിനെതിരേ ഗതാഗത വകുപ്പ്
ആലുവ: നഗരത്തിൽ ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ അനുവദിക്കുന്നതിന് ട്രാഫിക് പോലീസ് തയാറാക്കിയ പട്ടികയിൽ വ്യാപക ക്രമക്കേടെന്നു ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ. മനുഷ്യവകാശ കമ്മീഷന് നൽകിയ വിശദീകരണത്തിലാണ് ഗുരുതരമായ തെറ്റുകൾ ഉണ്ടെന്ന് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബർ 15ന് 841 ഓട്ടോകൾക്കാണ് ബോണറ്റ് നമ്പർ കൊടുക്കാൻ ട്രാഫിക് പോലീസ് പട്ടിക തയാറാക്കിയത്. ഇതിൽ ഓട്ടോറിക്ഷകൾ അല്ലാത്ത വാഹനങ്ങളെ ഉൾപ്പെടുത്തിയെന്നതാണ് പ്രധാന പരാതി. ജില്ലയ്ക്കു പുറത്തുള്ള വാഹനങ്ങളെ പട്ടികയിൽ പെടുത്തിയതും അനുവദിക്കാനാകില്ലെന്ന് മോട്ടോർ വകുപ്പ് അറിയിച്ചു. ആലുവ നഗരത്തിൽ 35 ഓട്ടോ സ്റ്റാൻഡുകളും 841 ഓട്ടോറിക്ഷകളും ഉണ്ടെന്നാണ് പോലീസിന്റെ കണക്ക്. എന്നാൽ ഒരു ഓട്ടോ സ്റ്റാൻഡു പോലും നിയമ വിധേയമല്ലെന്ന് മോട്ടോർ വകുപ്പ് ചൂണ്ടിക്കാട്ടി. റോഡ് പരിധിയിൽനിന്ന് 1.3 മീറ്റർ ദൂരത്തിൽ മാത്രമേ പാർക്കിംഗ് സ്ഥലം അനുവദിക്കാൻ പാടുള്ളൂവെന്ന ചട്ടം ലംഘിച്ചാണ് ഓട്ടോസ്റ്റാൻഡുകൾ പ്രവർത്തിക്കുന്നതെന്ന് ആലുവ ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട്…
Read Moreഹർത്താൽ നിയമവിരുദ്ധമല്ല, പ്രതിഷേധിക്കാൻ പാർട്ടികൾക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: സമാധാനപരമായി പ്രതിഷേധിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവകാശമുണ്ടെന്നും ഹർത്താൽ നിയമവിരുദ്ധമല്ലെന്നും ഹൈക്കോടതി. 2017 ഒക്ടോബർ 16 ന് യുഡിഎഫ് നടത്തിയ ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ഹർത്താലിനെ തുടർന്നുണ്ടായ നഷ്ടം ആഹ്വാനം നൽകിയ രമേശ് ചെന്നിത്തലയിൽനിന്നും ഈടാക്കാനാവില്ല. സമാധാനപരമായി പ്രതിഷേധിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാടപ്പള്ളി പഞ്ചായത്തംഗം സോജൻ പവിയാനിയോസ് ആണ് ഹർജിയി നൽകിയത്.
Read Moreതുള്ളിതുള്ളിയായി താഴേയ്ക്ക്; ഇന്ധനവില ഇന്നും കുറഞ്ഞു; കൊച്ചിയിലേയും തിരുവനന്തപുരത്തേയും വിലവ്യത്യാസം ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയുടെയും കുറവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോളിന് ലിറ്ററിന് 74.17 രൂപയും ഡീസലിന് 68.81 രൂപയുമാണ് വില. ഇന്നലെ ഇത് യഥാക്രമം 74.29 രൂപയും 68.96 രൂപയുമായിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 55 പൈസയാണ്. 70 രൂപ 10 പൈസയാണ് ഡീസല്‍ വില. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 74 രൂപ 55 പൈസ, 69 രൂപ 10 പൈസ എന്നിങ്ങനെയാണ്.
Read Moreപശുക്കളിൽ ചർമമുഴരോഗം സ്ഥിരീകരിച്ചു! ക്ഷീരോത്പാദന മേഖലയിൽ ആശങ്ക; മൃഗസംരക്ഷണ വകുപ്പ് ജാഗ്രതയിൽ
മുവാറ്റുപുഴ: പശുക്കളിൽ ചർമമുഴ രോഗം പടരുന്നത് ക്ഷീരോത്പാദന മേഖലയിൽ ആശങ്കപരത്തുന്നു. കാപ്രിപോക്സ് വൈറസ് പരത്തുന്ന ചർമമുഴ രോഗം അഥവാ ലംപി സ്കിൻ ഡിസീസ് (എൽഎസ്ഡി) ജില്ലയുടെ കിഴക്കൻ മേഖലയിൽ മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. നിലവിൽ രായമംഗലം, ഊരമന എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മാറാടിയിലും കായനാടും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ജനുവരി ആദ്യവാരം തന്നെ എറണാകുളം, തൃശൂർ, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. രോഗബാധ ഉറപ്പാക്കാനായി ഭോപ്പാൽ ഹൈ സെക്യൂരിറ്റി ലാബിലേക്കയച്ച സാന്പിളുകളുടെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയായിരുന്നു. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ട പശുക്കളുടെ രക്തസാന്പിളുകളുടെ ഫലം കൂടി വന്നാലേ ജില്ലയിൽ രോഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നു വ്യക്തമാകൂവെന്ന് അധികൃതർ പറഞ്ഞു. 1920 കളിൽ സാംബിയയിലാണ് കാപ്രിപോക്സ് വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകത്ത് വിവിധയിടങ്ങളിൽ ഈ വൈറസിന്റെ സാന്നിധ്യമുണ്ടായി. സാംബിയ, എത്യോപ്യ, ഈജിപ്റ്റ്, ഇസ്രായേൽ എന്നിവിടങ്ങളിൽ ഈ വൈറസ്…
Read Moreഅമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ മുസ് ലിം സമുദായത്തെ മുറിവേല്‍പ്പിക്കുന്നതാണ്; മുസ് ലിം സമുദായത്തിന് ഐക്യദാഢ്യവുമായി അയ്യപ്പധര്‍മ സേന
കൊച്ചി: പൗരത്വം നല്കുമ്പോള് പ്രത്യേക സമുദായങ്ങളെ മാറ്റിനിര്‍ത്തുന്നത് മതധ്രുവീകരണത്തിന് കാരണമാകുമെന്ന് അയ്യപ്പധര്‍മ സേന ദേശീയ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. പൗരത്വനിയമ ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ മുസ് ലിം സമുദായത്തെ മുറിവേല്‍പ്പിക്കുന്നതാണ്. വിഷയത്തില്‍ മുസ് ലിം സമുദായത്തിലുണ്ടായ ആശങ്കകള്‍ അകറ്റുന്നതിനും ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതിനുമായി നാളെ അയ്യപ്പധര്‍മ സേന ഉത്തരമേഖല സെക്രട്ടറി സുനില്‍ വളയംകുളം മലപ്പുറം ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ 24 മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Read Moreസ്ഥിരം പരിപാടി! ലക്ഷദ്വീപിലേക്കു ടൂര്‍ വാഗ്ദാനം ചെയ്തു തട്ടിപ്പ്; ഇരകളായത് നൂറോളം പേര്
കൊച്ചി: ലക്ഷദ്വീപിലേക്ക് ടൂര്‍ പോകുന്നതിനുള്ള അംഗീകൃത ഓപ്പറേറ്റാണെന്നു വെബ്സൈറ്റിലൂടെ പരസ്യം നല്കി ലക്ഷങ്ങള്‍ തട്ടിയ ആള് കടവന്ത്ര പോലീസിന്റെ പിടിയില്‍. കറുകപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് അഗത്തി സ്വദേശി ചെറുകയില്‍ അബ്ദുല്‍ സലാം (45) ആണ് പിടിയിലായത്. നൂറോളം പേരില്‍നിന്നായി ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. 2019 ജനുവരിയില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരേ കടവന്ത്ര പോലീസ് ആറോളം കേസ് എടുത്തിരുന്നു. അന്ന് പിടിയിലായ പ്രതി കോടതിയില്‍നിന്നു പണം തിരിച്ചുകൊടുക്കാം എന്ന് സത്യവാങ്മൂലം എഴുതി നല്കി ജാമ്യത്തില്‍ പോവുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഈ പഴുത് മുതലെടുത്താണു പ്രതി വീണ്ടും തട്ടിപ്പ് തുടര്‍ന്നത്. അംഗീകൃത ലൈസന്‍സ് ഇല്ലാതെ തട്ടിപ്പ് തുടര്‍ന്ന പ്രതി വടക്കേ ഇന്ത്യക്കാരായ ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ തട്ടിപ്പിന്റെ ഇരകളാക്കുകയായിരുന്നു. കുടുംബമായി എത്തുമ്പോള്‍ കൊച്ചിയില്‍വച്ച് ലക്ഷദ്വീപിലേക്കുള്ള ടിക്കറ്റ് കൈമാറാമെന്ന് പറഞ്ഞാണ് വടക്കേ ഇന്ത്യയില്‍നിന്നുള്ളവരെ…
Read Moreമീൻ കുളത്തിന് കഴിയെടുത്തു, എത്തിയതാവട്ടെ ലോഡ് കണക്കിന് മാലിന്യവും; ജനവാസമേഖലയിൽ മാലിന്യം കുഴിച്ചുമൂടാൻ ശ്രമം നാട്ടുകാർ തടഞ്ഞു; വസ്തു ഉടമ പറഞ്ഞ് പറ്റിച്ചതിനെക്കുറിച്ച് നാട്ടുകാർ പറഞ്ഞതിങ്ങനെ…
കോതമംഗലം: വടാട്ടുപാറയിൽ ജനവാസമേഖലയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ മാലിന്യം കുഴിച്ചുമൂടാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. ഉപയോഗശൂന്യമായ മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ പ്ലാസ്റ്റിക് ചാക്കുകളിലാക്കി കുഴിച്ചുമൂടാനാണ് ശ്രമം നടന്നത്. വടാട്ടുപാറ അരീക്കാസിറ്റിക്ക് സമീപം ജനവാസമേഖലയിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് മാലിന്യം കൊണ്ടുവന്നത്. മൂന്നു ലോഡ് മാലിന്യം ഇവിടെ കുഴിയിൽ തള്ളിയശേഷം മണ്ണിട്ട് മൂടാൻ ശ്രമിക്കവേ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അതോടെ നാട്ടുകാർ ഇടപെട്ട് കുഴിമൂടുന്നത് തടഞ്ഞു. ജലസ്രോതസുകൾക്കു സമീപത്താണ് മാലിന്യം തള്ളിയത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് കടന്നാണു കെമിക്കലുകളടങ്ങിയ മാലിന്യങ്ങൾ നിറച്ച വണ്ടികൾ വടാട്ടുപാറയിലെത്തിയത്. ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയിരുന്നെങ്കിൽ മാലിന്യം കടത്തുന്നത് തടയാനാകുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മത്സ്യക്കുളത്തിനെന്ന പേരിലാണ് സ്ഥലമുടമ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തത്. മാലിന്യം തള്ളിയശേഷമാണ് കബളിപ്പിക്കപ്പെട്ടവിവരം അറിഞ്ഞതെന്നു നാട്ടുകാർ പറഞ്ഞു. കുട്ടന്പുഴ എസ്ഐ ശശികുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More