സിജോ പൈനാടത്ത് കൊച്ചി: എറണാകുളത്തുനിന്ന് ആലപ്പുഴ വരെയുള്ള മെമു ട്രെയിനിൽ കോച്ചുകളുടെ എണ്ണം കൂട്ടാനുള്ള യാത്രക്കാരുടെ ആവശ്യത്തോടു പുറംതിരിഞ്ഞു റെയിൽവേ. വലിയ തിരക്കുള്ള ട്രെയിനിൽ കോച്ചുകൾ വർധിപ്പിക്കാൻ പര്യാപ്തമായ യാത്രക്കാർ നിലവിലില്ലെന്ന വിചിത്രവാദമാണു റെയിൽവേയുടെ സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്. റെയിൽവേ തിരുവനന്തപുരം ഡിവിഷൻ സീനിയർ ഓപ്പറേഷൻ മാനേജർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നൽകിയ സത്യവാങ്മൂലത്തിലാണു ഇക്കാര്യം പറയുന്നത്. മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം 12 നിന്ന് 16 ആക്കി വർധിപ്പിക്കാൻ കഴിയില്ലെന്നു റെയിൽവേ വ്യക്തമാക്കി. 12 കോച്ചുകളുള്ള മെമു മാത്രമേ കൊല്ലത്തുള്ള യാർഡിൽ റിപ്പയർ ചെയ്യാനാകൂ എന്നതും കോച്ചു വർധിപ്പിക്കുന്നതിനു തടസമാണ്. യാർഡിൽ സൗകര്യം വർധിപ്പിക്കാൻ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനു കഴിയാത്ത സാഹചര്യമാണു നിലവിലുള്ളതെന്നും സത്യവാങ്മൂലം പറയുന്നു. തുറവൂരിൽ നിന്നും എറണാകുളം വരെയുള്ള 28 കിലോമീറ്റർ ദൂരം മാത്രമാണു ട്രെയിനിൽ തിരക്ക് കൂടുതലുള്ള തെന്നും റെയിൽവേ മറുപടിയിൽ…
Read MoreCategory: Kochi
കൊച്ചി കോർപറേഷനിലെ അധികാര കൈമാറ്റം; മേയറുടെ വിശ്വസ്തൻ എ.ബി. സാബു രാജിവയ്ക്കും
കൊച്ചി: എ ഗ്രൂപ്പിൽ നിന്നകന്ന് ഐ ഗ്രൂപ്പിൽ ചേക്കേറാനുള്ള നീക്കത്തിന്റെ മുന്നോടിയായി മേയർ ക്യാന്പിലെ വിശ്വസ്തൻ എ.ബി. സാബു കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവയ്ക്കും. ഇന്ന് തന്നെ രാജിക്കത്ത് നൽകും. മേയർ ക്യാന്പിലെ മറ്റൊരു സമിതി അധ്യക്ഷ ഗ്രേസി ജോസഫും അടുത്ത ദിവസങ്ങളിൽ രാജിവച്ചേക്കുമെന്നാണ് സൂചന. മേയർ സ്ഥാനം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിൽ ശക്തമായ പിന്തുണയുമായി ഒപ്പം നിന്ന ഇരുവരുടെയും രാജിയോടെ മേയർ സൗമിനി ജെയിന്റെ നിലയും പരുങ്ങലിലായിരിക്കുകയാണ്. മുൻ ധാരണ പ്രകാരം കൊച്ചിൻ കോർപറേഷനിലെ അധികാരമാറ്റവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ നടപടികളിൽനിന്ന് ഡിസിസി പിൻവാങ്ങിയതിനിടെയാണ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ബി. സാബുവിന്റെ രാജി. കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എംഎൽഎ സാബുവിനെ വിളിച്ചുവരുത്തി രാജിവയ്ക്കണമെന്ന് നിർദേശിച്ചിരുന്നു. തുടർന്ന് ഐ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ്…
Read Moreനടാം, നനയ്ക്കാം, നടയ്ക്കല്‍ വയ്ക്കാം’ ശ്രീമന്‍ നാരായണന് തന്റെ പുതിയ പദ്ധതിയെക്കുറിച്ച് പറയുന്നതിങ്ങനെ…
ആലുവ: പറവകൾക്ക് ദാഹജലത്തിനായി മൺപാത്രങ്ങൾ, ഗാന്ധിസം പ്രചരിപ്പിക്കാൻ ആത്മകഥാ ഗ്രന്ഥ വിതരണം, നാടും പറമ്പും പച്ചപ്പണിയാൻ മരത്തൈകൾ തുടങ്ങിയ സൗജന്യ പദ്ധതികളിലൂടെ ശ്രദ്ധേയനായ ശ്രീമൻ നാരായണൻ ഇനി പൂജാ പുഷ്പങ്ങളുടെയും പ്രചാരകൻ. എട്ടിന് രാവിലെ 9.30ന് പ്രഫ.എം.കെ.സാനുമാഷും വി.പി.ഗംഗാധരനും ചേര്‍ന്ന് എറണാകുളം ശിവക്ഷേത്രം പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദിന് കൂവളത്തൈ നല്കി പദ്ധതിക്ക് തുടക്കംകുറിക്കും. എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതി, എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻ എന്നിവർ സംയുക്തമായി ക്ഷേത്രസന്നിധിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രകൃതിയേയും ഈശ്വരനേയും ഒരുപോലെ ഉപാസിക്കുവാന്‍ ഭക്തരെ ഒരുക്കുന്ന പദ്ധതിക്ക് ‘നടാം നനക്കാം നടയ്ക്കല്‍ വയ്ക്കാം’ എന്നാണ് പേരിട്ടിരിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍കൊണ്ട് ഒരു ലക്ഷം തൈകള്‍ വിവിധ ക്ഷേത്രങ്ങളിലൂടെ ഭക്തരിൽ എത്തിക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സാഹിത്യകാരൻ ശ്രീമൻ നാരായണൻ പറഞ്ഞു. ക്ഷേത്രസന്നിധിയില്‍ തുളസി, കൂവളം, ചെത്തി എന്നിവയുടെ തൈകൾ നടാനും ഭക്തർക്ക് വിതരണം ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്.
Read Moreവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വാഗ്ദാനത്തിൽ നിന്നും പിൻമാറിയത് ചോദ്യം ചെയ്ത കാമുകിയെ വഴിയിൽവച്ച് ആക്രമിച്ച യുവാവ്; യുവതിയുടെ പരാതിയിൽ കാമുകൻ അറസ്റ്റിൽ
ചെറായി: ലൈംഗീക പീഡനത്തെ എതിർത്ത കാമുകിയെ വഴിയിൽവച്ച് ആക്രമിച്ച സംഭവത്തിൽ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച യൂബർ ടാക്സി ഡ്രൈവറെ മുനന്പം പോലീസ് അറസ്റ്റ് ചെയ്തു. അയ്യന്പിള്ളി സ്വദേശി ശബരി കൃഷ്ണയാണ് (26) അറസ്റ്റിലായത്. ബലാത്സംഗത്തിനും ആക്രമത്തിനും കേസെടുത്തശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എടവനക്കാട് സ്വദേശിയായ 21 കാരിയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി അയ്യന്പിള്ളിയിൽ വച്ചാണ് പ്രതിയായ കാമുകൻ പരാതിക്കാരിയായ കാമുകിയുടെ തലയിൽ ഇടിച്ച് പരിക്കേൽപ്പച്ചത്. സംഭവത്തിനിടെ നാട്ടുകാർ ഓടിക്കൂടി കാമുകനെ പിടികൂടി പോലീസിലേൽപ്പിക്കുകയും പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. യുവതിക്ക് വിവാഹ വാഗ്ദാനം നൽകി പലകുറി പീഡിപ്പിച്ച പ്രതി പിന്നീട് വാഗ്ദാനം ലംഘിക്കുകയും പരസ്പരം വഴക്കടിക്കുകയും ചെയ്തു. ഇതിനിടയിൽ വീണ്ടും പീഡനത്തിനു മുതിർന്നെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല. പിന്നീട് കാര്യങ്ങൾ പ്രതിയുടെ വീട്ടിൽ അറിയിക്കാൻ യുവതി എത്തിയ സമത്താണ് വഴിയിൽവച്ച് പ്രതി…
Read Moreസ്ത്രീ സഹൃത്ത് സ്വത്ത് തട്ടിയെടുക്കുമോയെന്ന ആശങ്ക; ഹൈക്കോടതി കെട്ടിടത്തിൽനിന്ന് ചാടി മരിച്ച യുവാവ് മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് പോലീസ്
കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയിൽനിന്നു ചാടിയ ആത്മഹത്യ ചെയ്ത ഉടുന്പൻചോല പാന്പാടുംപാറ പാറപ്പുഴ മഠത്തിൽ കൃഷ്ണപൈയുടെ മകൻ രാജേഷ് പൈ (46) ഏറെ നാളായി കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്ന ആളായിരുന്നെന്ന് പോലീസ്. ഇയാളുടെ ഡയറിക്കുറിപ്പുകളിൽ നിന്നാണ് ഇതിലേക്ക് വിരൽചൂണ്ടുന്ന വിവരങ്ങൾ കിട്ടിയത്. ഏറെ നാളായി ഗുവാഹട്ടിയിലുള്ള സ്ത്രീയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. നിരന്തരം ഈ സ്ത്രീയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അടുത്തിടെ ഇവരുടെ ബന്ധത്തിൽ അകൽച്ചയുണ്ടായി. തന്റെ സ്വന്തുക്കൾ ഈ സ്ത്രീ തട്ടിയെടുക്കുമോയെന്ന ഭയം ഇയാൾക്കുണ്ടായി. ഇതേ തുടർന്ന് ഏതാനും ആഴ്ച്ചകളായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു രാജേഷ്. അതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയമാണ് പോലീസിനുള്ളത്. അവിവാഹിതനായ രാജേഷ് അമ്മയോടൊപ്പം കൊച്ചി എളംകുളത്തെ ഫ്ലാറ്റിലാണു താമസിച്ചിരുന്നത്. 12 വർഷം മുൻപ് ഉടുന്പൻചോലയിൽനിന്നു കായംകുളത്തേക്കു താമസം മാറ്റിയ കുടുംബം പിന്നീട് എളംകുളത്തേക്കു മാറുകയായിരുന്നു. വോളിബോൾ താരമായിരുന്ന രാജേഷ് ഇടുക്കി…
Read Moreഷെയ്ന് നിഗം വിഷയം ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് ആഷിക് അബു
കൊച്ചി: യുവനടൻ ഷെയ്ന് നിഗമിന്റെ പ്രശ്നം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് സംവിധായകന് ആഷിക് അബു. വധഭീഷണി ഉണ്ടെന്ന ഷെയ്ന് നിഗമിന്റെ ആരോപണം ഗൗരവമുളളതാണ്. എന്നാൽ ഈ ആരോപണം ആരും കാര്യമായെടുത്തില്ല. ഇപ്പോൾ മറ്റ് വിഷയങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ഷെയ്ന് നിഗം വിഷയം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയില്‍ സുതാര്യതവേണമെന്ന് നിര്‍മാതാക്കള്‍ അതാവശ്യപ്പെട്ടത് സ്വാഗതാര്‍ഹമാണെന്നും ആഷിഖ് അബു അഭിപ്രായപ്പെട്ടു.
Read Moreമഴുവന്നൂരിൽ അനധികൃത മദ്യ വിൽപ്പന വ്യാപകം ; സ്വൈര്യ ജീവിതത്തേ ബാധിച്ചതായി നാട്ടുകാർ
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ അനധികൃത മദ്യ വിൽപ്പന വ്യാപകമാകുന്നതായി പരാതി. മംഗലത്തുനട, നെല്ലാട്, മഴുവന്നൂർ, ഐരാപുരം പ്രദേശങ്ങളിലാണ് അനധികൃത മദ്യവിൽപ്പന തകൃതിയായി നടക്കുന്നതെന്ന് ആക്ഷേപമുയർന്നിട്ടുള്ളത്. പോലീസിന്റെയോ, എക്സൈസിന്റെയോ പരിശോധന നടക്കാത്തതിനാൽ അനധികൃത മദ്യ വിൽപ്പനക്കാർക്ക് സൗകര്യമായിരിക്കുകയാണ്. ബിവറേജ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലകളിൽനിന്നു മദ്യം വാങ്ങി സൂക്ഷിച്ച് ഇരട്ടി വിലയിൽ വിൽപ്പന നടത്തുകയാണ് ഇത്തരക്കാർ. ബിവറേജിൽനിന്നു യഥേഷ്ടം മദ്യം ലഭിക്കുന്നതാണ് ഇത്തരക്കാർക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നത്. കൂടുതൾ മദ്യം വാങ്ങിച്ചു കൊണ്ടുപോകുന്നവരെ കണ്ടെ ത്താൻ നേരത്തേ ബിവറേജിന്റെ പരിസരങ്ങളിൽ പോലീസിന്റെ പരിശോധന ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വളരെ കുറവാണ്. പലയിടങ്ങളിലും അനധികൃത മദ്യ വിൽപ്പന വ്യാപിച്ചതോടെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തേയും ബാധിച്ചതായും ആക്ഷേപമുയർന്നിട്ടുണ്ട്. എത്രയും വേഗം അനധികൃത മദ്യ വിൽപ്പന തടയുന്നതിനാവശ്യമായ നടപടികൾ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreമൂവാറ്റുപുഴ അഗതിമന്ദിരത്തിൽ പീഡനമെന്ന് ആരോപണം; നഗരസഭാ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു
മൂവാറ്റുപുഴ: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന അഗതി മന്ദിരത്തിൽ ശാരീരികവും മാനസികവുമായി പീഡനം നടക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരസഭ ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നാല് പരാതികൾ പുറത്തുവന്ന സാഹചര്യത്തിൽ നടത്തിപ്പുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും സ്നേഹവീടിന്റെ ചുമതല നഗരസഭ ഭരണ സമിതി നേരിട്ട് ഏറ്റെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ, ബ്ലോക്ക് പ്രസിഡന്റ് സലീം ഹാജി, കബീർ പൂക്കടശേരിൽ, അബ്ദുൽ സലാം, ജിനു മാടായിക്കൽ, സി.എം. ഷുക്കൂർ, ജയ്സണ്‍ തോട്ടത്തിൽ, ജയകൃഷ്ണൻ നായർ, ഷൈല അബ്ദുള്ള, പ്രമീള ഗിരീഷ് കുമാർ, ബീന വിനയൻ, റംഷാദ് റഫീഖ്, എം.സി. വിനയൻ, റിയാസ് താമരപിള്ളിൽ, അമൽ ബാബു, ഷൗക്കത്തലി മീരാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Read Moreഎളുപ്പത്തിൽ പണക്കാരനാകാനുള്ള എളുപ്പമാർഗം; കോട്ടയത്തെ ലഹരി സാമ്രാജ്യക്കാരായ ലൂക്കാ ബ്രോസ് സംഘം പോലീസ് പിടിയിൽ; സഹോദരങ്ങളായ സംഘത്തെ കൊച്ചി പോലീസ് കുടുക്കിയതിങ്ങനെ…
കൊച്ചി: കഞ്ചാവ് വില്‍പ്പനക്കേസിൽ എക്സൈസിന്റെ പിടിയിലായ ലൂക്കാ ബ്രോസ് എന്ന മൂവര്‍സംഘം കോട്ടയത്ത് കെട്ടിപ്പൊക്കിയത് ലഹരി സാമ്രാജ്യം. പെട്ടെന്ന് പണക്കാരാകാനുള്ള ഭാഗ്യാന്വേഷണം ഇവരെ തമിഴ്നാടില്‍ നിന്നും കിലോക്കണക്കിന് കഞ്ചാവ് എത്തിക്കുന്നതിന് പ്രേരിപ്പിച്ചു. കഞ്ചാവ് വില്‍പ്പനയ്ക്ക് കണ്ടെത്തിയ സ്ഥലം കൊച്ചിയും. കച്ചവടം പൊടിപൊടിക്കുന്നതിനിടെ എക്സൈസിന്റെ പിടിയിലുമായി. ഇന്നലെ തൃപ്പൂണിത്തുറ പേട്ട ഭാഗത്തു നിന്നാണ് കഞ്ചാവ് കടത്തിയ കേസില്‍ ഈരാട്ടുപേട്ട തലനാട് നെല്ലുവേലില്‍ ആഷിക് സോണി (26), അക്ഷയ് സോണി (22), ഇരുവരുടെയും സുഹൃത്തായ കുളത്തുങ്കല്‍ യൂസഫ് (20) എന്നിവരടങ്ങിയ മൂവര്‍ സംഘം ( ലൂക്കാ ബ്രോസ് ) എക്സൈസിന്റെ പിടിയിലായത്. ഇവരുടെ നാടായ ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് പൊതിക്കച്ചവടത്തിലായിരുന്നു തുടക്കം. പിന്നെ, കിലോ കണക്കിന് കഞ്ചാവ് തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത് വില്പന ആരംഭിക്കുകയായിരുന്നു. അടുത്തിടെയാണ് ലഹരി സാമ്രാജ്യം കൊച്ചിയിലേക്ക് വ്യാപിപ്പിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. തുടക്കത്തില്‍ 20 കിലോ കഞ്ചാവ്…
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പീഡനം; വിവാഹിതനായ പ്രതി പോലീസ് പിടിയിൽ
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തു. ആനിക്കാട് പൂതക്കുഴി തലപ്പിള്ളി അമൽരാജി (28)നെയാണ് കർണാടകയിലെ ബെല്ലാരിയിൽനിന്നു പിടികൂടിയത്. ഡിവൈഎസ്പി കെ. അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ എം.എ. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആനിക്കാട് ഭാഗത്തുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ 26നാണ് തട്ടിക്കൊണ്ടുപോയത്. വിവിധ സ്ഥലങ്ങളിൽ താമസിച്ച് ബെല്ലാരിയിലുള്ള വനപ്രദേശത്ത് വാടകവീട്ടിൽ പെണ്‍കുട്ടിയുമൊത്ത് ഒളിവിൽ കഴിഞ്ഞുവരുന്പോഴാണ് പ്രതി പിടിയിലായത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ഹരിജന പീഡനം ഉൾപ്പെടെയുള്ള മറ്റു നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. ഓട്ടോ ഡ്രൈവറായ ഇയാൾക്ക് ഭാര്യയും കുട്ടിയുമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read More