കിഴക്കമ്പലം: കിഴക്കന്പലത്ത് റോഡുകളുടെ പുനർനിർമാണത്തിന് സര്‍ക്കാര്‍ 31 കോടി അനുവദിച്ചിട്ടും നിർമാണപ്രവർത്തികൾ നടക്കുന്നില്ല. മനക്കകടവ്-നെല്ലാട്, പട്ടിമറ്റം-പത്താംമൈല്‍ റോഡുകളുടെ പുനര്‍നിര്‍മാണമാണ് എങ്ങുമെത്താത്തത്. ടെൻഡര്‍ നടപടികള്‍ കഴിഞ്ഞ് ഒന്നരവര്‍ഷമായ റോഡുകള്‍ക്കാണ് ഈ ദുര്‍ഗതി. കാല്‍നടയാത്ര പോലും ദുസഹമായ രീതിയില്‍ റോഡ് തകർന്നു കിടക്കുകയാണ്. എറണാകുളം-തേക്കടി ഹൈവേയില്‍ പെട്ട കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മനയ്ക്കകടവ് മുതല്‍ നെല്ലാട് വരെയുള്ള ഭാഗത്തെ നിര്‍മാണമാണ് അനിശ്ചിതത്വത്തിലായത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പട്ടിമറ്റം-പത്താം മൈല്‍ റോഡിന്റെ അവസ്ഥയും ഇത് തന്നെയാണ്. കിഫ്ബിയില്‍ നിന്നും 30.91 കോടി രൂപയാണ് രണ്ട് റോഡിന്റെയും പുനര്‍നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയില്‍ 2018 ജൂലൈ 20നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ വച്ചത്. എന്നാല്‍ ഒരുവര്‍ഷം പിന്നിടുമ്പോഴും നിര്‍മാണം പ്രാരംഭ ദിശയില്‍ തന്നെയാണ്. ചെറിയ കുഴികള്‍ വന്‍ ഗര്‍ത്തങ്ങളായി മാറി. വിവിധ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…
Read MoreCategory: Kochi
അറ്റകുറ്റപ്പണി പാതിവഴിയിൽ അവസാനിപ്പിച്ചു; ആലുവ ബൈപാസ് സർവീസ് റോഡ് വീണ്ടും തകർന്നു
ആലുവ: അറ്റകുറ്റപ്പണി പാതിവഴിയിൽ അവസാനിപ്പിച്ചതോടെ ആലുവ ബൈപാസ് പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിൽ വീണ്ടും കുഴികൾ നിറഞ്ഞു. പൊതുപ്രവർത്തകർ കോൺക്രീറ്റ് ചെയ്യുകയും ദേശീയ പാത അധികൃതർ കുറച്ചിടങ്ങളിൽ മാത്രം അറ്റകുറ്റപ്പണി ചെയ്ത റോഡ് ശേഷം ഒരു മാസത്തിനുള്ളിലാണ് തകർച്ചയിലായത്. മാർക്കറ്റിനും ബൈപാസ് കവലക്കും ഇടയിലുള്ള തൈനോത്ത് ലൈനിനോട് ചേർന്ന ബസ് സ്റ്റോപ്പിന് മുന്നിലാണ് റോഡ് പ്രധാനമായും തകർന്ന് കിടക്കുന്നത്. അധികൃതർ തിരിഞ്ഞുനോക്കാതായതോടെ പൊതുപ്രവർത്തകർ കോൺക്രീറ്റ് ഉപയോഗിച്ച് കുഴികൾ അടച്ചു. എന്നാൽ, ഭാരവാഹനങ്ങൾ കയറിയിറങ്ങുന്നതിനാൽ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ ചില സ്ഥലത്ത് കുഴിയുകയും സമീപത്ത് കുന്നുപോലെ ഉയർന്ന് നിൽക്കുകയും ചെയ്തു. റോഡ് തകർച്ചക്കെതിരെയുള്ള പ്രതിഷേധങ്ങളും പരാതികളും ശക്തമായതോടെ ദേശീയപാത അധികൃതർ ഇതടക്കമുള്ള കുഴികൾ അടക്കാൻ തീരുമാനിച്ചു. എന്നാൽ, കോൺക്രീറ്റ് ചെയ്തതിനെ തുടർന്ന് കുന്നുപോലെയായ ഭാഗങ്ങളിൽ അതുപോലെ തന്നെ ടാർ ചെയ്യുകയായിരുന്നു. ഇതിനെതിരെ പരാതി ഉയർന്നപ്പോൾ ടാറിങ് പാതിവഴിയിൽ നിർത്തി കുന്നുപോലെകിടന്ന…
Read Moreഫ്ളാറ്റുകൾ ചീട്ടുകൊട്ടാരം പോലെ പതിക്കും..! ആറു സെക്കൻഡിൽ നിലംപൊത്തും; പത്തു മീറ്ററിനപ്പുറം പ്രകമ്പനമില്ല; മരടിലെ പൊളിക്കലിനെക്കുറിച്ച് കമ്പനി പറയുന്നതിങ്ങനെ..
മരട്(കൊച്ചി): മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ വേണ്ടിവരിക ആറു സെക്കൻഡിൽ താഴെ മാത്രം സമയം. പൊളിക്കൽ ചുമതല ഏറ്റെടുത്ത കന്പനികളാണ് ഇക്കാര്യം അറിയിച്ചത്. പൊളിക്കുന്പോൾ കെട്ടിടത്തിന്റെ പത്തു മീറ്റർ ചുറ്റളവിനപ്പുറത്തേക്കു പ്രകന്പനമുണ്ടാകില്ല. ഫലപ്രദമായ രണ്ടു രീതികളാണു കെട്ടികം പൊളിക്കാൻ കന്പനികൾ സാധാരണയായി സ്വീകരിക്കുക. കെട്ടിടം ചീട്ടു കൊട്ടാരം പോലെ നിലം പതിക്കുന്നതാണ് അതിലൊന്ന്. 19 നിലകളുള്ള ഒരു കെട്ടിടത്തിന്റെ അഞ്ചു നിലകളിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിക്കും. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ആദ്യം സ്ഫോടനമുണ്ടാകും. നിമിഷങ്ങൾക്കകം കെട്ടിടം നിലംപതിക്കും. ലംബാകൃതിയിലുള്ള മൂന്നു ഭാഗങ്ങളായി കെട്ടിടം പൊളിക്കുന്നതാണു രണ്ടാമത്തെ മാതൃക. ഫ്ളാറ്റുകൾ നിലനിൽക്കുന്ന സ്ഥലവും പരിസരവും പരിഗണിച്ചായിരിക്കും ഏതു രീതി സ്വീകരിക്കണമെന്ന കാര്യത്തിൽ കന്പനികൾ അന്തിമ തീരുമാനം എടുക്കുക. ഫ്ളാറ്റ് സമുച്ചയങ്ങൾ കരാർ ഏറ്റെടുക്കുന്ന കന്പനികൾക്ക് ശനിയാഴ്ചയാണു കൈമാറുക. മരട് നഗരസഭയുടെ പ്രത്യേക കൗണ്‍സിൽ യോഗം ചേരും. കൗണ്‍സിലിന്റെ അനുമതിയോടെയാകും പൊളിക്കാനുള്ള…
Read Moreതെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു! വൈറ്റില മേല്‍പ്പാലം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയവർ കുടുങ്ങും
കൊച്ചി: വൈറ്റില മേല്‍പ്പാലം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരേ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ എറണാകുളം സൈബര്‍ സെല്ലിൽ പരാതി നല്കി. വൈറ്റില മേല്‍പ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മുകളിലൂടെ പോകുന്ന മെട്രോ പാലത്തില്‍ തട്ടുമെന്ന തരത്തിലുള്ള ചിത്രം ഉള്‍പ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരേയാണ് അധികൃതര്‍ രംഗത്തെത്തിയിട്ടുള്ളത്. വാട്സാപ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണു വ്യാജപ്രചാരണങ്ങള്‍ നടത്തിയത്. അടുത്ത മാര്‍ച്ചോടെ ജോലികള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മാണം പുരോഗമിക്കുന്ന മേല്‍പ്പാലത്തിന്റെ പണികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും ചിലര്‍ സന്ദേശങ്ങള്‍ പരത്തിയിരുന്നു. ഇതിനെതിരേ രംഗത്തുവന്ന അധികൃതര്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൂരെനിന്നു നോക്കുമ്പോള്‍ പാലങ്ങള്‍ അടുത്തടുത്തായി തോന്നുന്നതാണെന്നും വിശദീകരിക്കുന്നു. വൈറ്റില മേല്‍പ്പാലത്തിനും മെട്രോ പാളത്തിനുമിടയിലെ അകലം 5.5 മീറ്റര്‍ ആണ്. ബസിനുപോലും മൂന്നര മീറ്റര്‍ താഴെയാണു പരമാവധി ഉയരം. ഡബിള്‍ ഡക്കര്‍ ബസിന്റെ ഉയരമാകട്ടെ 4.5 മീറ്റര്‍…
Read Moreവലിയ വാഹനങ്ങൾ വൈറ്റില മേൽപ്പാലത്തിൽ കയറിയാൽ മെട്രോ പാലത്തിൽ മുട്ടുമെന്ന് വ്യാജ പ്രചരണം; പരാതി നൽകാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്
കൊച്ചി: വൈറ്റില മേൽപ്പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുന്പോൾ മുകളിലൂടെ പോകുന്ന മെട്രോ പാലത്തിൽ തട്ടുമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണം, വിഷയം ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ച പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്. വാട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണു വ്യാജപ്രചരണങ്ങൾ പ്രചരിക്കുന്നത്. പാലങ്ങൾ തമ്മിലുള്ള അകലം കുറവായതുകൊണ്ടാണു മേൽപ്പാലത്തിന്റെ പണികൾ നിർത്തിവച്ചിരിക്കുന്നതെന്നും സന്ദേശങ്ങൾ പരക്കുന്നുണ്ട്. എന്നാൽ, പ്രചരണം അടിസ്ഥാന രഹിതമാണെന്നും ദൂരെനിന്നു നോക്കുന്പോൾ പാലങ്ങൾ അടുത്തടുത്തായി തോന്നുന്നതാണെന്നും അധികൃതർ വിശദീകരിക്കുന്നു. വൈറ്റില മേൽപ്പാലത്തിനും മെട്രോ പാളത്തിനുമിടയിലെ ദൂരം 5.5 മീറ്റർ ആണ്. ബസിനുപോലും മൂന്നര മീറ്റർ താഴെയാണു പരമാവധി ഉയരം. ഡബിൾ ഡക്കർ ബസിന്റെ ഉയരമാകട്ടെ 4.5 മീറ്റർ മാത്രമേവരൂ. ഇതറിയാതെ വലിയ വാഹനങ്ങൾ കടന്നുപോകുന്പോൾ മെട്രോ പാളത്തിൽ മുട്ടുമെന്ന തരത്തിൽ പ്രചരണം നടത്തുന്നവർ തെറ്റിദ്ധാരണ പരത്താനാണു…
Read Moreപത്തു ലക്ഷം രൂപ വിലവരുന്ന സ്ഥലം അങ്കണവാടിക്കു സൗജന്യമായി നൽകി ദമ്പതികൾ മാതൃകയായി
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ പുതുപ്പനം വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിർമിക്കാൻ മൂന്നു സെന്റ് സ്ഥലം സംഭാവന നൽകി ദന്പതികൾ. റിട്ട. ബാങ്ക് മാനേജർ കുന്നിപ്പിള്ളിക്കാട്ടേൽ കെ.പി.ഏലിയാസും റിട്ട. പ്രധാനാധ്യാപിക സി.കെ. ഗ്രേസിയും ചേർന്നാണ് 10 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലം സൗജന്യമായി നൽകിയത്. സ്ഥലത്തിന്റെ ആധാരം വാർഡ് അംഗം പോൾ വെട്ടിക്കാടൻ ഏറ്റുവാങ്ങി. പഞ്ചായത്തും ഐസിഡിഎസും ചേർന്ന് 14.50 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമിക്കുന്നത്.
Read Moreനിയമങ്ങൾ കാറ്റിൽ പറത്തി ലോറികളുടെ മരണപ്പാച്ചിൽ; നാട്ടുകാർ ഭീതിയിൽ
മൂവാറ്റുപുഴ: നിയമങ്ങൾ കാറ്റിൽ പറത്തി ചീറിപ്പായുന്ന ലോറികൾക്കെതിരേ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. ദിനംപ്രതി ക്വാറികളിൽനിന്നും മറ്റുമെത്തുന്ന ലോറികൾ അപകടങ്ങൾ വരുത്തിവച്ചിട്ടും പോലീസോ മോട്ടോർ വാഹന വകുപ്പോ നടപടി സ്വീകരിക്കാത്തതിൽ ജനരോഷം ശക്തമായിരിക്കുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തൃക്കളത്തൂരിൽ അലക്ഷ്യമായി കരിങ്കല്ല് കയറ്റി വന്ന ടോറസ് നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്നു ഹൈവേ പോലീസും മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കല്ലുകൾ റോഡിൽ വീഴുന്ന തരത്തിലാണ് ടോറസിൽ ലോഡ് കയറ്റിയിരുന്നത്. അമിതമായി ലോഡ് കയറ്റുന്നതു മൂലം ലോറിയുടെ പിൻവശത്തെ വാതിൽ അകന്നു കല്ലുകൾ റോഡിൽ പതിക്കാവുന്ന നിലയിലായിരുന്നു. സ്കൂൾ സമയങ്ങളിൽ ടിപ്പർ, ടോറസ് അടക്കമുള്ള ലോറികൾ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കരുതെന്ന നിയമങ്ങളും പലപ്പോഴും പാലിക്കാറില്ല. രാവിലെയും വൈകുന്നേരങ്ങളിലും ഗ്രാമീണ പ്രദേശങ്ങളിലടക്കം ടോറസ് ലോറികൾ സർവീസ് നടത്തരുതെന്ന കർശന നിർദ്ദേശമുണ്ടെങ്കിലും പാലിക്കാറില്ലെന്നു നാട്ടുകാർ പറയുന്നു. ഭാരവാഹനങ്ങൾ…
Read Moreമരട് ഫ്ലാറ്റ് പൊളിക്കൽ; നഷ്ടപരിഹാരം നൽകാനുള്ളവരുടെ പട്ടിക സർക്കാരിന് കൈമാറി
കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകളിൽ നഷ്ടപരിഹാരം നൽകാൻ യോഗ്യത ഉള്ളവരുടെ പട്ടിക മരട് നഗരസഭ സർക്കാരിന് കൈമാറി. നഷ്ടപരിഹാരത്തിന് ആകെ 241 പേർക്ക് അർഹതയുണ്ടെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ താമസിക്കുന്നവരിൽ 135 ഫ്ലാറ്റ് ഉടമകളാണ് നഗരസഭയുടെ ഉടമസ്ഥാവകാശ രേഖ കൈപ്പറ്റിയിട്ടുള്ളത്. 106 ഫ്ലാറ്റ് ഉടമകൾ വിൽപന കരാർ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, 54 ഫ്ലാറ്റുകൾ നിർമാതാക്കളുടെ പേരിൽ തന്നെയാണുള്ളത്. ഇവർക്ക് നഷ്ടപരിഹാര തുക ലഭിക്കാൻ സാധ്യതയില്ല.
Read Moreകരിങ്കൽകെട്ടിനടിയിലെ മണ്ണൊലിച്ചുപോയി; ഫോർട്ട് വൈപ്പിനിൽ നടപ്പാത ഇടിഞ്ഞു തകർന്നു; അധികൃതരുടെ അനാസ്ഥയാണ് തകരാൻ കാരണമെന്ന് നാട്ടുകാർ
വൈപ്പിൻ: ഫോർട്ട് വൈപ്പിനിൽ അഴിമുഖത്തിനു അഭിമുഖമായി സന്ദർശകർക്ക് വേണ്ടി നിർമിച്ച നടപ്പാത പലയിടത്തും തകർന്നു. ടൈലിനു താഴെ നിരത്തിയിരുന്ന കരിങ്കല്ലുകൾക്കിടയിൽനിന്നും മണ്ണ് ഒലിച്ച് പോയതാണ് നടപ്പാത തകരാൻ കാരണം. വേലിയേറ്റവും ശക്തമായ തിരമാലകളുമാണ് മണ്ണൊലിപ്പിനു ഇടയാക്കിയത്. ശക്തമായ തിരമാലകളും വേലിയേറ്റവും ഉള്ള കൊച്ചി അഴിമുഖത്ത് ഇത്തരത്തിലുള്ള നടപ്പാത നിർമിക്കുന്പോൾ വേണ്ട സാങ്കേതിക മുൻകരുതലുകൾ എടുക്കാതിരുന്നതും അറ്റകുറ്റപ്പണികൾ നടത്താതിരുന്നതുമാണ് വിനയായത്. മണ്ണൊലിപ്പ് ചൂണ്ടിക്കാട്ടി പരിസരവാസികൾ പലകുറി അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടും ഇതൊന്നും ചെവിക്കൊണ്ടില്ലെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. ഏതാണ്ട് ആറ് വർഷങ്ങൾക്ക് മുന്‍പ് നിർമ്മിച്ചതാണ് ഈ നടപ്പാത. ഒഴിവു ദിനങ്ങളിൽ രാപകൽ എന്നില്ലാതെയും മറ്റു ദിവസങ്ങളിൽ വൈകുന്നേരങ്ങളിലും നടപ്പാതയിൽ നിറയെ സന്ദർശകരായിരിക്കും. 460 മീറ്റർ ദൂരത്തിൽ പടിഞ്ഞാറോട്ട് നിർമ്മിച്ചിട്ടുള്ള നടപ്പാത ഫോർട്ട് വൈപ്പിൻ സുവർണതീരം ബീച്ചിലേക്കുള്ള മാർഗവുമാണ്. തകർന്നു കിടന്നിട്ടും സന്ദർശകർ ഇതിലൂടെ നടക്കുന്നുണ്ടെങ്കിലും ഏത് സമയത്തും അപകടം ഉണ്ടായേക്കുമെന്നാണ് പരിസരവാസികൾ…
Read Moreനെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് കോടിയുടെ കഞ്ചാവുമായി പിടിയിലായ തമിഴ്നാട്ടുകാർ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളെന്ന് സൂചന
നെടുമ്പാശേരി: രണ്ട് കോടി രൂപ വില വരുന്ന മയക്കുമരുന്ന് ശേഖരം വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ തമിഴ്നാട് സ്വദേശികൾ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. എറണാകുളം നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം ലഭിച്ചത്. എന്നാൽ ആരാണ് തങ്ങളെ മയക്കുമരുന്ന് കടത്തിന് ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കാൻ ഇവർ തയാറായില്ല. ആവർത്തിച്ചുള്ള ചോദ്യത്തിനും ആളെ അറിയില്ല എന്നായിരുന്നു മറുപടി. തിങ്കളാഴ്ച്ചയാണ് മയക്കുമരുന്നുമായി തമിഴ്നാട് സ്വദേശികളായ ഷംസുദ്ദീൻ അഷ്റഫ് അലി (35), മുഹമ്മദ് അർഷാദ് (29), മുഹമ്മദ് അമീൻ (35) എന്നിവർ പിടിയിലായത്. വിദേശ വിപണിയിൽ വൻ ഡിമാൻഡ് ഉള്ള 850 ഗ്രാം മെതാംഫെറ്റാമൈൻ മയക്കുമരുന്നാണ് ഇവരിൽനിന്നും കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗവും സിഐഎസ്എഫും ചേർന്ന് പിടികൂടിയത്. കൂടുതൽ…
Read More