നെടുമ്പാശേരി: ദക്ഷിണേന്ത്യയിലെ മയക്കുമരുന്ന് കടത്തിന്റെ പ്രധാന കേന്ദ്രമായി നെടുമ്പാശേരി വിമാനത്താവളം മാറുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ഒൻപത് മാസത്തിനിടെ പിടികൂടിയത് 9.5 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരമാണ്. ഈ കാലയളവില്‍ തന്നെ പിടിയിലായതിന്റെ പതിന്മടങ്ങ് മയക്കുമരുന്ന് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടല്‍ കടന്നിട്ടുണ്ടാകുമെന്നും കണക്കാക്കുന്നു. രഹസ്യ വിവരം ലഭിക്കുകയോ ഏതെങ്കിലും വിധത്തിലുള്ള സംശയം തോന്നി വിശദമായ പരിശോധന നടത്തുമ്പോഴോ മാത്രമാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് സംഘം പിടിയിലാകുന്നത്. കുറഞ്ഞ വിലയ്ക്ക് സംഘടിപ്പിക്കുന്ന മയക്കുമരുന്ന് വിദേശത്ത് എത്തുന്നതോടെ വില കോടികളായാണ് വര്‍ധിക്കുന്നത്. അതുകൊണ്ടു തന്നെ കരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കും വന്‍ ഓഫറുകളാണ് സംഘം നല്‍കുന്നത്. അടുത്ത കാലത്ത് നെടുമ്പാശേരിയില്‍ പിടിയിലായ മയക്കുമരുന്നില്‍ കൂടുതലും ദോഹയിലേക്ക് കടത്താന്‍ ലക്ഷ്യമിട്ടതായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മലപ്പുറം സ്വദേശി ദോഹയിലേക്ക് കടത്താന്‍ ശ്രമിച്ച 1.62 കിലോഗ്രാം ഹാഷിഷ് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തില്‍ നാല് പ്രതികള്‍ കൂടി…
Read MoreCategory: Kochi
പാലാരിവട്ടം മേല്‍പ്പാലം: ടി.ഒ.സൂരജ് ഉള്‍പ്പെടെ മൂന്നു പേരുടെ ജാമ്യഹര്‍ജി തള്ളി
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ടി.ഒ.സൂരജിനെ കൂടാതെ നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട് മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയല്‍, ആര്‍ബിഡിസികെ മുന്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍ എം.ടി. തങ്കച്ചന് എന്നിവരുടെ ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്. കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിന് മാത്രം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
Read Moreഅതിവേഗം ബഹുദൂരം..! വേഗതയില്‍ മുഖംമിനുക്കി കൊച്ചി മെട്രോ; ആലുവ -തൈക്കൂടം യാത്ര വെറും 43 മിനിറ്റിൽ
കൊച്ചി: മഹാരാജാസ് മുതൽ തൈക്കൂട്ടം വരെയുള്ള റീച്ചിലെ വേഗനിയന്ത്രണം മാറ്റിയതോടെ മെട്രോ യാത്രയുടെ വേഗത കൂടി. ഇനി ആലുവയിൽനിന്ന് തൈക്കൂടത്ത് എത്താൻ വെറും 43 മിനിറ്റ് മതി. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന പരിശോധനകൾക്കുശേഷമാണു മഹാരാജാസ് മുതൽ തൈക്കൂട്ടം വരെയുള്ള റീച്ചിൽ ഏർപ്പെടുത്തിയിരുന്ന വേഗനിയന്ത്രണം നീക്കിയത്. ഇതോടെ ചൊവ്വാഴ്ച മുതൽ മെട്രോ വേഗത കൂട്ടി. പരമാവധി വേഗതയായ 80 കിലോമീറ്റർ വേഗത്തിൽ വരെ മെട്രോ പായുമെന്ന് അധികൃതർ വ്യക്തമാക്കി. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയിൽ ഉദ്ഘാടനത്തിനുശേഷം മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിനുകൾ സഞ്ചരിച്ചിരുന്നത്. വേഗത വർധിപ്പിച്ചതോടെ 14 മിനിറ്റ് കൂടുന്പോൾ സ്റ്റേഷനുകളിൽ വന്നിരുന്ന ട്രെയിനുകളുടെ സമയം ഏഴു മിനിറ്റായി ചുരുങ്ങി. ആലുവയിൽനിന്ന് തൈക്കൂടംവരെ സഞ്ചരിക്കാൻ നേരത്തെ 53 മിനിറ്റാണ് വേണ്ടിയിരുന്നത്.
Read Moreകോതമംഗലത്ത് വൃദ്ധദന്പതികളെ പരിക്കേൽപ്പിച്ച് വീട് കൊള്ളയടിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ
കോതമംഗലം: അയിരൂര്‍പ്പാടത്ത് വീട്ടിൽ അതിക്രമിച്ചുകയറി വൃദ്ധദമ്പതികളെ തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം പൂട്ടിയിട്ട് വീട് കൊള്ളയടിച്ച കേസിലെ പ്രതികള്‍ അറസ്റ്റിൽ. മൂവാറ്റുപുഴ പേഴയ്ക്കാക്കാപ്പിളളി പാണ്ടിയാർപ്പിളളി നൗഫൽ (34), അയിരൂർപ്പാടം ചിറ്റേത്തുകുടി അർഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഇരുവരും ബന്ധുക്കളാണ്. കഴിഞ്ഞ മാസം അഞ്ചിന് പുലർച്ചെയാണ് സംഭവം. അയിരൂര്‍പ്പാടം പള്ളിക്കവലയ്ക്ക് സമീപം അറയ്ക്കല്‍ യാക്കോബ് (70), ഭാര്യ ഏലിയാമ്മ(65)എന്നിവരെയാണ് പ്രതികള്‍ ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി ബോധം കെടുത്തിയശേഷം പൂട്ടിയിയിട്ട് വീട് കൊള്ളയടിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവർക്കും ദിവസങ്ങൾ വേണ്ടിവന്നു അപകടനില തരണം ചെയ്യാൻ. ഏലിയാമ്മയുടെ തലയില്‍ നാല് മുറിവിലായി 23 തുന്നിക്കെട്ട് വേണ്ടിവന്നു.യാക്കോബിന്റെ തലയിലെ പരിക്കിന് ഒൻപത് തുന്നിക്കെട്ടും വേണ്ടിവന്നു. ഏഴ് പവൻ സ്വർണ്ണവും മുവായിരം രൂപയും അപഹരിക്കപ്പെട്ടതായിവീട്ടുകാർ മൊഴി നൽകിയിരുന്നു. സംഭവശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതികൾ. മൊബൈല്‍ ടവറും സിസിടിവി ദൃശ്യവും പരിശോധിച്ച്…
Read Moreനിയന്ത്രിത പൊളിച്ചടുക്കൽ വശമില്ല; മരട് ഫ്ലാറ്റ് പൊളിക്കാൻ വിദഗ്ധ സഹായം തേടി സർക്കാർ
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സർക്കാർ വിദഗ്ധ എൻജിനീയറുടെ സഹായം തേടി. ഇൻഡോറിൽനിന്നുള്ള ഖനന എൻജിനീയർ എസ്. ബി. സർവ്വത്തെയാണ് സർക്കാരിന് ഉപദേശകനാകുക. ഇന്ത്യയിൽ ഇരുന്നൂറോളം കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനങ്ങൾ നടത്തി പൊളിച്ചതിൽ സർവ്വത്തെ പങ്കാളിയായിട്ടുണ്ട്. നിയന്ത്രിത സ്ഫോടനത്തിലൂടെ പാർപ്പിട സമുച്ഛയങ്ങൾ പൊളിച്ച് നീക്കുന്നതിൽ കേരളത്തിന് മുൻപരിചയമില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ വിദഗ്ധ സഹായം തേടിയത്. വ്യാഴാഴ്ച കൊച്ചിയിലെത്തുന്ന സർവ്വത്തെ പൊളിക്കൽ ചുമതലയുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നതിലും സർക്കാരിനെ സഹായിക്കും.
Read More200 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിലെ മുഖ്യപ്രതി പിടിയിൽ; പിടികൂടുമ്പോൾ 20 ലക്ഷം രൂപയുടെ സ്വർണവും പ്രതിയിൽ നിന്ന് കണ്ടെത്തിയതായി എക്സൈസ്
കൊച്ചി: 200 കോടി രൂപയുടെ ലഹരിമരുന്ന് വിദേശത്തക്ക് കടത്തിയ കേസിൽ രാജ്യംവിട്ട മുഖ്യപ്രതി എക്സൈസ് പിടിയിൽ. ചെന്നൈ സ്വദേശി അബ്ദുൾ റഹ്മാൻ (അലി) ആണ് പിടിയിലായത്. മലേഷ്യയിൽനിന്നും തിരിച്ചുവരവേ ട്രിച്ചി വിമാനത്താവളത്തിൽവച്ച് പിടിയിലായ പ്രതിയെ കൊച്ചിയിലെത്തിച്ച് റിമാൻഡ് ചെയ്തു. എയർപോർട്ട് അഥോറിറ്റിയുടെ സഹായത്തോടെയാണു പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മലേഷ്യയിലേക്ക് എയർ കാർഗോ വഴി കടത്താനായി 64 പാക്കറ്റുകളിലായി എത്തിച്ച എംഡിഎംഎ ലഹരിമരുന്ന് കണ്ടെത്തിയത്. തുടർന്ന് എക്സൈസ് നടത്തിയ അന്വേഷണത്തിൽ ഇതിനു പിന്നിൽ പ്രവർത്തിച്ചത് അലിയെന്ന് വിളിപ്പേരുള്ള അബ്ദുൾ റഹ്മാനാണെന്നു തിരിച്ചറിഞ്ഞു. പ്രതിക്കായി ലുക്ക് ഒൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. കേസിൽ അന്വേഷണം ഉൗർജിതമാക്കിയതോടെ രാജ്യംവിട്ട ഇയാൾ മലേഷ്യയിൽനിന്നും തിരിച്ചുവരവേയാണു പിടിയിലായത്. ലഹരികടത്തിന്റെ ഭാഗമായി വിദേശത്തുനിന്നും ഇയാൾ ചെന്നെയിലും മറ്റും വരുന്നതായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തുടർന്ന് എയർപോർട്ട് അതോറിറ്റിയുടെ സഹായത്തോടെയാണു പിടികൂടിയത്. അറസ്റ്റിലായ വേളയിൽ…
Read Moreകിഴക്കന്പലത്ത് അജ്ഞാതജീവിയുടെ കാൽപ്പാടുകൾ, രാത്രിയിൽ വീടിനു പുറത്ത് ശബ്ദം കേട്ടതായി സമീപവാസികൾ; നാട്ടുകാർ ഭയത്തിൽ
കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട് ജെമ്മാടിഞാലില് അജ്ഞാത ജീവിയുടെ കാല്‍പ്പാട് കണ്ടെത്തിയത് നാട്ടുകാരില്‍ ഭീതി പടര്‍ത്തി. പുലിയുടെ കാല്‍പ്പാടുകള്‍ക്ക് സമാനമായ തരത്തിലുള്ള അടയാളമാണ് പ്രദേശത്തെ വീടുകള്‍ക്കു മുന്നില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 5.30 ഓടെ നടക്കാനിറങ്ങിയ പ്രദേശവാസിയാണ് നടവഴിയില്‍ കാല്‍പ്പാദം പതിഞ്ഞതായി ആദ്യം കണ്ടത്. വളര്‍ത്തു മൃഗങ്ങളുടേതാണെന്ന് കരുതിയെങ്കിലും സൂഷ്മപരിശോധനയില്‍ മറ്റെതോ ജന്തുക്കളുടെതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ സമീപത്തെ പാടശേഖരത്തും കുറ്റിക്കാടുകളിലും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. പുലിയുടെ കാല്‍പ്പാദമാണെന്ന തരത്തിലുള്ള പ്രചരണം നാട്ടുകാരില്‍ ഭീതി പരത്തിയിട്ടുണ്ട്. രാത്രിയിൽ വീടിനു പുറത്ത് ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു.
Read More19 നില കെട്ടിടം തകർക്കാൻ അഞ്ചു സെക്കൻഡ് മാത്രം ; ഫ്ളാറ്റ് പൊളിക്കലിന് അന്തിമരൂപരേഖ തയാറാക്കുന്നു
കൊച്ചി/മരട്: തീരദേശനിയമം ലംഘിച്ചു നിർമിച്ച മരടിലെ ഫ്ളാറ്റുകൾ സുപ്രീംകോടതി വിധിയെത്തുടർന്നു പൊളിച്ചുനീക്കുന്നതിനുള്ള അന്തിമ രൂപരേഖ തയാറാക്കുന്ന നടപടികൾ അവസാനഘട്ടത്തിൽ. പൊളിക്കൽ കരാർ ഏറ്റെടുക്കാൻ രംഗത്തുവന്ന ആറു കന്പനികളുടെ പ്രതിനിധികളുമായി മരടിലെ സ്പെഷൽ സെക്രട്ടറി കൂടിയായ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഇന്നലെ വീണ്ടും കൂടിക്കാഴ്ച നടത്തി. പട്ടികയിലുള്ളതിൽനിന്നും ഒന്നോ, രണ്ടോ കന്പനികൾക്കു മാത്രമായി കരാർ നൽകാനാണ് പുതിയ തീരുമാനമെന്നു കൂടിക്കാഴ്ചക്കുശേഷം സ്നേഹിൽ കുമാർ പറഞ്ഞു. പൊളിച്ചുമാറ്റൽ നടപടികൾക്കു മേൽനോട്ടം വഹിക്കാൻ പുതുതായി 11 അംഗ ടെക്നിക്കൽ ഇവാല്യുവേഷൻ കമ്മിറ്റിക്കു രൂപം നൽകും. കരാർ ഏറ്റെടുക്കുന്ന കന്പനികളുമായി കമ്മിറ്റി വിശദമായ ചർച്ചകൾ നടത്തും. കൊച്ചി മെട്രോ, പൊതുമരാമത്തു വകുപ്പ്, മുനിസിപ്പൽ എൻജിനീയർ, പിസിബി, പെസോ, സ്ട്രചറൽ എൻജിനീയർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് പുതിയ ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കുക. നിയന്ത്രിത സ്ഫോടനങ്ങളിലൂടെ 13 മുതൽ 19 വരെ…
Read Moreമരട് ഫ്ളാറ്റ്:! നഷ്ടപരിഹാരം നൽകാൻ നടപടി തുടങ്ങി; 140 ഫ്ളാറ്റുകൾക്ക് അവകാശരേഖകളില്ല
മരട്: സുപ്രീം കോടതി വിധിയെത്തുടർന്നു പൊളിക്കാൻ ഉത്തരവായ മരടിലെ ഫ്ളാറ്റ് ഉടമകൾക്കു നഷ്ടപരിഹാര തുക നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചു. ഉടമസ്ഥാവകാശം തെളിക്കുന്ന അസൽ രേഖകളുമായി ഇന്നലെ നഗരസഭാ കാര്യാലയത്തിലെത്തിയ ഉടമകൾക്ക് ഇവ പരിശോധിച്ചു രസീതുകൾ നൽകി. ഫ്ളാറ്റുകളിൽനിന്ന് ഒഴിഞ്ഞുപോയ യഥാർഥ ഉടമകൾക്ക് കോടതി ഉത്തരവിൽ പറയുന്ന 25 ലക്ഷം രൂപ വീതമാണ് ആദ്യഘട്ടമായി സർക്കാർ നൽകുക. പരമാവധി രണ്ടാഴ്ചകൾക്കകം പണം അവരവരുടെ അക്കൗണ്ടിൽ ലിഭിക്കുമെന്നാണ് ഔദ്യോഗിക വിവരം. മരട് നഗരസഭയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാക്കിയാണ് അർഹതപ്പെട്ടവരുടെ പട്ടിക തയാറാക്കുക. ഫ്ളാറ്റുകൾ വാങ്ങിയതിന്റെ വിലയാധാരങ്ങൾ, കരാർ രേഖകൾ തുടങ്ങിവയും പരിശോധനയ്ക്കായി നൽകേണ്ടതുണ്ട്. നഷ്ടപരിഹാരതുക ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായിരിക്കും നിക്ഷേപിക്കുക. നഗരസഭയിൽ ലഭ്യമായ കണക്കനുസരിച്ചു നാലിടങ്ങളിലായുള്ള 326 ഫ്ളാറ്റുകളിൽ 140 എണ്ണത്തിന് ഉടമസ്ഥാവകാശ രേഖകളില്ലെന്നു റവന്യൂ വിഭാഗം അറിയിച്ചു. ഫ്ളാറ്റുകൾ വാങ്ങിയ സമയത്തു നിർമാതാക്കളിൽനിന്നു യഥാർഥ രേഖകൾ…
Read Moreതുറിച്ചുനോക്കിയെന്ന്! സെക്യൂരിറ്റി ജീവനക്കാരനെ തല്ലിയ യുവതിക്കെതിരേ കേസെടുത്തു; യുവതിയുടെ വിശദീകരണം പൊളിച്ചടുക്കി സിസിടിവി
ആലുവ: സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കവിളത്ത് അടിച്ച സംഭവത്തില്‍ യുവതിക്കെതിരേ ആലുവ പോലീസ് കേസെടുത്തു. കളമശേരി കുസാറ്റ് അനന്യ കോളജ് ഹോസ്റ്റല്‍ വാര്‍ഡനായി ജോലിനോക്കുന്ന കണ്ണൂര്‍ സ്വദേശിനി ആര്യ(34) ക്കെതിരേയാണ് കേസെടുത്തത്. ആശുപത്രി അധികൃതരും സെക്യൂരിറ്റി ജീവനക്കാരന്റെ ഏജന്‍സിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഒന്നിനാണ് സെക്യൂരിറ്റിയായ ആലപ്പുഴ സ്വദേശി റിങ്കു(26)വിനെ യുവതി മര്‍ദിച്ചത്. ആശുപത്രിയിലെത്തിയ രോഗിക്ക് കൂട്ടുവന്നതായിരുന്നു യുവതി. ഇവരെത്തിയ സ്കൂട്ടർ വലിയ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അസൗകര്യമുള്ളതിനാൽ മാറ്റിവയ്പിച്ചിരുന്നു. പിന്നീടു സ്കൂട്ടർ എടുക്കാനെത്തിയപ്പോഴേക്കും നിരവധി ഇരുചക്രവാഹനങ്ങൾ ഇരുവശവും പാർക്ക് ചെയ്തിരുന്നതിനാൽ യുവതിക്കു സ്കൂട്ടർ എളുപ്പത്തിൽ എടുക്കാനായില്ല. സെക്യൂരിറ്റിക്കാരനാണ് വാഹനം പുറത്തേക്ക് എടുത്തത്. അശ്രദ്ധയോടെ സ്കൂട്ടർ പുറത്തേക്കെടുത്തെന്ന് ആരോപിച്ച് യുവാവിന്റെ കവിളിൽ യുവതി അടിക്കുകയായിരുന്നു. ആശുപത്രിയുടെ സിസി ടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായിരുന്നു. തന്നെ തുറിച്ചുനോക്കിയതിനാണ് മർദിച്ചതെന്ന…
Read More