നെടുമ്പാശേരി: വിദേശത്തുനിന്നും അനധികൃതമായി സ്വർണക്കട്ടികളുമായി എത്തിയ യാത്രക്കാരൻ നെടുന്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. കസ്റ്റംസ് പരിശോധനയിൽനിന്നും രക്ഷപെട്ട ഇയാളെ പിന്നീട് ആഭ്യന്തര ടെർമിനലിൽ നിന്നും സിഐഎസ്എഫ് ആണ് പിടികൂടിയത്. ഇന്ന് പുലർച്ചെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇകെ 532 നമ്പർ എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽനിന്നും നെടുമ്പാശേരിയിലെത്തിയ ജമാലു ഷംസുദീൻ എന്ന യാത്രക്കാരനാണ് പിടിയിലായത്. രണ്ട് സ്വർണക്കട്ടികൾ ഷൂസിനകത്താണ് ഇയാൾ ഒളിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര ടെർമിനലിൽ നിന്നും കസ്റ്റംസ് എമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയ ഇയാൾ പിന്നീട് പുലർച്ചെ 5.15 ന് തിരുച്ചിറപ്പിള്ളിക്ക് പോകുന്നതിനായി ആഭ്യന്തര ടെർമിനലിൽ എത്തിയപ്പോഴാണ് പിടിയിലായത്. സുരക്ഷാ പരിശോധന നടത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കാലിൽ ധരിച്ചിരുന്ന സോക്സിൽ നിന്നും സ്വർണം കണ്ടെത്തിയത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ വിദേശത്തുനിന്നും എത്തിയതാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റംസ് വിഭാഗത്തിന് കൈമാറി. ഇയാളിൽനിന്നും…
Read MoreCategory: Kochi
നഗരസഭ നോട്ടീസ് നൽകിയത് സുപ്രീം കോടതിയുടെ വിധിയുടെ അനന്തര നടപടി; നഗരസഭയ്ക്കെതിരേ ഫ്ലാറ്റ് ഉടമകൾ നൽകി ഹർജിയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെ…
കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകൾ സമയബന്ധിതമായി പൊളിച്ചുനീക്കാനുള്ള സുപ്രീം കോടതി വിധിയെത്തുടർന്നാണ് ഫ്ലാറ്റുകൾ ഒഴിപ്പിക്കാൻ നഗരസഭാ നോട്ടീസ് നൽകിയതെന്നും ഇതിനെതിരേ സുപ്രീം കോടതിയെയാണു സമീപിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. തീരസംരക്ഷണ നിയമം ലംഘിച്ചു നിർമിച്ച അഞ്ചു ഫ്ലാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കാൻ മരട് നഗരസഭാ നോട്ടീസ് നൽകിയതിനെതിരേ ഫ്ളാറ്റ് ഉടമകളായ എം.കെ. പോൾ, കെ.കെ. നായർ എന്നിവർ നൽകിയ ഹർജികളിലാണ് ജസ്റ്റീസ് ഷാജി പി. ചാലിയുടെ നിരീക്ഷണം. ഹർജികൾ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. സുപ്രീം കോടതി വിധിക്കെതിരായ ഹർജിയാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രി കേസ് നന്പർ നൽകിയില്ലെന്നും സുപ്രീംകോടതി വിധയെയല്ല, നഗരസഭ ചട്ടങ്ങൾ പാലിക്കാതെ നോട്ടീസ് നൽകിയതിനെയാണു ചോദ്യം ചെയ്യുന്നതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ കേസ് നന്പർ നൽകണമെന്നു രജിസ്ട്രിയോടു നിർദേശിക്കാനാവില്ലെന്നു സിംഗിൾബെഞ്ച് പറഞ്ഞു. ഫ്ലാറ്റ് ഒഴിപ്പിക്കാൻ സാധാരണഗതിയിൽ നൽകുന്ന നോട്ടീസല്ല നഗരസഭ നൽകിയത്. നിശ്ചിത സമയത്തിനകം…
Read Moreസിനിമാക്കഥയല്ലിത്..! ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ആനക്കൊമ്പ് കേസിൽ മോഹൻലാലിനെതിരേ കുറ്റപത്രം
കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനെ പ്രതിയാക്കി പെരുന്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചു. ആനക്കൊന്പ് കൈവശം വച്ചതും കൈമാറ്റംചെയ്തതും വന്യജീവി സംരക്ഷണ നിയമപ്രകാരം നിയമവിരുദ്ധമാണെന്നു കുറ്റപത്രത്തിൽ പറയുന്നു. 2012ൽ രജിസ്റ്റർ ചെയ്ത കേസിൽ ഏഴു വർഷത്തിനു ശേഷമാണു കുറ്റപത്രം സമർപ്പിച്ചത്. കേസ് നീണ്ടുപോകുന്നതിൽ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. മോഹൻലാലിന്റെ തേവരയിലെ വീട്ടിൽനിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ 2011 ജൂലൈ 22നാണു നാല് ആനക്കൊന്പുകൾ കണ്ടെടുത്തത്. 65,000 രൂപയ്ക്കു വാങ്ങിയതാണ് ആനക്കൊന്പുകൾ എന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം. കോടനാട്ടെ വനംവകുപ്പ് അധികൃതർ കേസെടുത്തെങ്കിലും പിന്നീടു റദ്ദാക്കി. തൊട്ടുപിന്നാലെ ലാലിന് ആനക്കൊന്പുകൾ കൈവശംവയ്ക്കാൻ സർക്കാർ അനുമതി നൽകി. ആനക്കൊന്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിയ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണു വീണ്ടും കേസെടുത്തത്.
Read Moreമിനിലോറിയിൽനിന്നും മുതലാളിയുടെ പണവുമായി ആസാം സ്വദേശികൾ നാടുവിട്ടു; ഒരു മാസത്തിന് ശേഷം തിരികെയെത്തിയ പ്രതികളെ കൈയോടെ പൊക്കി പോലീസ്; കാലടിയിൽ നടന്ന സംഭവം ഇങ്ങനെ…
കാലടി: മിനി ലോറിയിൽനിന്നു പണം കവർന്ന കേസിൽ പ്രതി പിടിയിലായ ആസാം സ്വദേശിയെ പെരുന്പാവൂർ കോടതി റിമാൻഡ് ചെയ്തു. മണ്ഡു പുകൻ (33) ആണ് കാലടി പോലീസിന്റെ പിടിയിലായത്. മറ്റൊരു പ്രതിയായ തിൻകണ്ഡറിനെ പോലീസ് തിരയുന്നു. കഴിഞ്ഞ ജൂണ്‍ മൂന്നിന് രാത്രിയിലാണ് പണം കവർന്നത്. കോടനാട്, ചെട്ടിനടയിലുള്ള ചിറ്റോപ്പറന്പൻ സിജോയുടെ മിനി ലോറിയുടെ ഡാഷ് ബോർഡിൽനിന്നാണ് ഒന്നര ലക്ഷം രൂപ പ്രതികൾ കവർന്നത്. സിജോ കോഴിക്കച്ചവടം നടത്തുന്നതിനായി വാങ്ങിയ മിനി ലോറിയിലെ ജോലിക്കാരാണ് ആസാം സ്വദേശികളായ പ്രതികൾ. ആലുവ, പറവൂർ, വരാപ്പുഴ ഭാഗങ്ങളിൽ കോഴിക്കടകളിൽ കോഴികളെ ഇറക്കിയശേഷം ലഭിച്ച പണം ഡാഷ് ബോർഡിൽ വച്ചു സിജോ പൂട്ടിയിരുന്നു. കോഴികളെ ഇറക്കി തിരിച്ചുവരുന്ന വഴിയിൽ നീലീശ്വരം ജംഗ്ഷനിലെ കടയ്ക്കു സമീപം ലോറി പാർക്ക് ചെയ്ത് ചായ കുടിക്കാൻ സിജോ പോയ സമയം ഒന്നാം പ്രതിയായ മണ്ഡുപുകൻ വണ്ടിയുടെ ഡാഷ്…
Read Moreചട്ടലംഘനമൊന്നുമില്ല! പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ എടുത്തത് നയപരമായ തീരുമാനമെന്ന് ഇബ്രാഹിം കുഞ്ഞ്
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതിനെ ന്യായീകരിച്ച് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. പാലത്തിന്റെ കാര്യത്തില്‍ നയപരമായ തീരുമാനമാണ് എടുത്തതെന്നും ഇന്ന് രാവിലെ കൊച്ചിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൊബൈലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്നത് പതിവാണ്. മുന്‍കൂര്‍ പണം നല്‍കുന്നത് സാധാരണ രീതിയാണ്, ഇതില്‍ ചട്ടലംഘനമൊന്നുമില്ല. അത് ഈ സര്‍ക്കാരിന്റെ കാലത്തും മുന്‍സര്‍ക്കാരിന്റെ കാലത്തും വിവിധ പദ്ധതികള്‍ക്കായി മുന്‍കൂറായി പണം നല്കുന്ന രീതിയുണ്ട്. ബജറ്റില്‍ വകയിരുത്താത്ത പദ്ധതികള്‍ക്കും മുന്‍കൂര്‍ പണം നല്‍കാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ മൊബൈലേസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്ന കാര്യം കരാറിലുണ്ടായിരുന്നില്ലല്ലോയെന്ന ചോദ്യത്തിന് അത് ഒരു മന്ത്രിയുടെ വിവേചനാധികാരമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ വിധിയുണ്ടെന്നുമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ മറുപടി. എന്‍ജിനീയറിംഗ് പ്രൊക്യൂര്‍മെന്റ് കോണ്‍ട്രാക്ടായിരുന്നു ഇത്. കെഎസ്ടിപി അടക്കമുള്ള എല്ലാ പ്രോജക്ടുകള്‍ക്കും ഇത്തരത്തില്‍ അഡ്വാന്‍സ് നല്‍കാം. കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് താഴെത്തട്ടിലെ ഉദ്യോഗസ്ഥരില്‍ നിന്നും…
Read More45 വയസോളം പ്രായം ! മുളന്തുരുത്തിയിൽ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം; പാൻസും ഷർട്ടുമാണ് വേഷം
പിറവം: മുളന്തുരുത്തിയിൽ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസോളം പ്രായം തോന്നിക്കുന്ന ഇയാൾ ട്രെയിനിൽനിന്നും വീണതായാണ് കരുതുന്നത്. ഇന്ന് പുലർച്ചെ 5.30-ഓടെ കോട്ടയം റൂട്ടിൽ മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽനിന്നും മുന്നൂറ് മീറ്ററോളം അകലെ കട്ടപ്പിള്ളി ഗെയിറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വെളുത്ത നിറമാണ്. പാൻസും ഷർട്ടുമാണ് വേഷം. ട്രെയിനിൽനിന്നും വീണപ്പോൾ സംഭവിച്ചതെന്ന് കരുതുന്ന പരിക്കുകൾ ശരീരത്തിലുണ്ട്. പുലർച്ചെ ഇതുവഴി തിരുവനന്തപുരത്തിന് പോയ വഞ്ചിനാട് എക്സ്പ്രസിൽ നിന്നുമാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. മുളന്തുരുത്തി എസ്ഐ എബിയുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Read Moreവിളിക്കുന്നതു ബാങ്കിൽ നിന്നെന്നു പറഞ്ഞ്, വേണ്ടത് ഒടിപി നമ്പർ; സംസ്ഥാനത്ത് ഓണ്‍ലൈൻ ബാങ്കിംഗ് തട്ടിപ്പിന്റെ ചതിയിൽ വീണ് ജനം; കൊച്ചിയിൽ ഇന്നലെ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ
കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈൻ ബാങ്കിംഗ് തട്ടിപ്പ് സജീവമാകുന്നു. അക്കൗണ്ട് നന്പർ ഹാക്ക് ചെയ്തു സർവവിവരവും ശേഖരിച്ചശേഷവും ഓണ്‍ലൈൻ പർച്ചേഴ്സ് ചെയ്തു തട്ടിപ്പു നടത്തുന്ന സംഘം വിലസുകയാണ്. ഇവർ ഓണ്‍ലൈൻ പർച്ചേഴ്സ് ചെയ്തശേഷം തട്ടിപ്പിനിരയായവരുടെ അക്കൗണ്ടന്റ് നന്പർ നൽകുകയും ഇതിനെ തുടർന്നു ഫോണിലേക്കു ഒടിപി നന്പർ വരികയും ചെയ്യുന്ന രീതിയാണുള്ളത്. ഈ ഒടിപി നന്പർ നൽകിയാൽ മാത്രമേ പണം നഷ്ടപ്പെടുകയുള്ളൂ. ഒടിപി നന്പർ ലഭിക്കാൻ വേണ്ടിയാണ് വ്യാപകമായ രീതിയിൽ വിളികൾ വരുന്നത്. തട്ടിപ്പുകാരുടെ നന്‍പരെല്ലാം ട്രൂകോളറിൽ തെളിഞ്ഞു വരുന്നത് ബാങ്ക് എന്നാണ്. ഇതോടെ ജനം വിശ്വസിക്കുന്നു. ബാങ്കിൽ നിന്നും ഒടിപി നന്പർ ചോദിച്ചാൽ പലരും കൊടുക്കുകയാണ് പതിവ്. ഇവിടെയാണ് തട്ടിപ്പ് നടക്കുന്നത്. ഇങ്ങനെ വ്യാപകമായ രീതിയിൽ സംഘം ഓണ്‍ലൈൻ പർച്ചേഴ്സ് നടത്തുകയാണ്. വിളിക്കുന്നതുബാങ്കിൽ നിന്നാണെങ്കിൽ ആരും വിശ്വസിച്ചു പോകും. എടിഎം നന്പറോ, പാൻകാർഡ് നന്പരോ ചോദിക്കാതെ ഒടിപി നന്പർ…
Read Moreബംപറടിച്ചില്ല! കലിമൂത്ത് കടയുടെ ചില്ല് ഇടിച്ചു പൊട്ടിച്ചു; പിറവം ടൗണിലെ ഒരു ലോട്ടറിക്കടയില്‍
പിറവം: ഓണ ബംബർ ലോട്ടറിക്ക് സമ്മാനമടിക്കാത്തതിൽ അരിശം പൂണ്ടയാൾ ലോട്ടറിക്കടയുടെ മേശയുടെ ചില്ല് ഇടിച്ചു പൊട്ടിച്ചു. പിറവം ടൗണിലെ ഒരു ലോട്ടറിക്കടയിലാണ് സംഭവം. മറ്റെവിടെ നിന്നോ വാങ്ങിയ ടിക്കറ്റിന്റെ ഫലം നോക്കാനാണ് ഇന്നലെ വൈകുന്നേരം കടയിലെത്തിയത്. ടിക്കറ്റ് നോക്കിയ ശേഷം തൊട്ടടുത്ത നമ്പറിന് സമ്മാനമടിച്ചുവെന്ന് പറഞ്ഞു കൊണ്ട് മുഷ്ടി ചുരുട്ടി ലോട്ടറി ടിക്കറ്റുകൾ വെക്കുന്ന മേശയുടെ ചില്ല് ഇടിച്ചു പൊട്ടിക്കുകയായിരുന്നു.
Read Moreപതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് കരാറുകാരനും നഗരസഭയും വിലങ്ങുതടിയാകുന്നു;കൂത്താട്ടുകുളം സ്റ്റേഡിയം നിർമാണം നിലച്ചു
കൂത്താട്ടുകുളം: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനും നിയമ യുദ്ധത്തിനുമൊടുവിൽ ആരംഭിച്ച കൂത്താട്ടുകുളം സ്റ്റേഡിയം നിർമാണ പ്രവൃത്തികൾ ഇഴയുന്നു. ഇതോടെ കൂത്താട്ടുകുളത്തിനു സ്വന്തമായൊരു കളിസ്ഥലം എന്ന നാടിന്റെ സ്വപ്നം യാഥാർഥ്യമാകാൻ ഇനിയും നാളുകളെടുക്കും. നിലവിൽ കരാറുകാരനും നഗരസഭയും തമ്മിലുള്ള തർക്കങ്ങൾമൂലം വീണ്ടും നിർമാണം നിർത്തിവച്ചിരിക്കുകയാണ്. സ്റ്റേഡിയം നാടിനു നഷ്ടമായേക്കുമെന്ന ഭീതിയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. നഗരത്തിൽ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിക്കായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് മുന്‍പ് സ്റ്റേഡിയം നിർമാണത്തിനായി കണ്ടെത്തിയിരുന്നത്. 2003ൽ ആരംഭിച്ച സ്റ്റേഡിയം നിർമാണം വിവിധ കാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. മുന്‍പു മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്ന കൂത്താട്ടുകുളത്ത് ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന കെഎസ്ആർടിസി ഡിപ്പോയ്ക്കായി സ്റ്റേഡിയം നിർമിക്കാനായി കണ്ടെത്തിയ സ്ഥലം വിട്ടു നൽകേണ്ടി വന്നിരുന്നു. സ്റ്റേഡിയം നാടിനു നഷ്ടമാകുമെന്ന അവസ്ഥയെത്തിയപ്പോൾ ഒരു വിഭാഗം നട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ പഞ്ചായത്ത് ഓംബുഡ്സ്മാനെ സമീപിച്ച് ഡിപ്പോ നിർമാണവുമായി ബന്ധപ്പെട്ട്…
Read Moreപാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിനെതിരേ ആരോപണം ആവർത്തിച്ച് ടി.ഒ. സൂരജ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ ആരോപണം ആവർത്തിച്ച് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും കേസിൽ പ്രതികളിലൊരാളുമായ ടി.ഒ. സൂരജ്. തുക മുൻകൂർ നൽകാൻ മന്ത്രിയാണ് ഉത്തരവിട്ടതെന്നും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപറേഷൻ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശിപാർശ ചെയ്തതെന്നുമായിരുന്നു സൂരജ് ആവർത്തിച്ചത്. റിമാൻഡിൽ കഴിയുന്ന ടി.ഒ. സൂരജ് അടക്കമുള്ളവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്പോഴായിരുന്നു ഇതുസംബന്ധിച്ച പ്രതികരണം. മൂവാറ്റുപുഴ വിജിലൻസ് കോടതി അവധിയായതിനാൽ കൊച്ചിയിൽ നടക്കുന്ന ക്യാന്പ് സിറ്റിങ്ങിലേക്കാണു പ്രതികളെ എത്തിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മേൽപാലം നിർമിച്ച സ്വകാര്യ കന്പനിക്ക് മുൻകൂറായി പണം നൽകാൻ അനുമതി നൽകിയത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്നാണു ടി.ഒ. സൂരജ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്. കേസിൽ സൂരജ് അടക്കം നാല് പ്രതികളെ…
Read More