വൈപ്പിൻ: മുനന്പം ഹാർബറിൽ പെലാജിക് വല ഉപയോഗിക്കാത്ത മത്സ്യബന്ധന ബോട്ടുകളെയും ഫിഷറീസ് ഉദ്യോഗസ്ഥൻമാർ പീഡിപ്പിക്കുന്നുവെന്ന് ആരോപണം. മുനന്പം എക്സ്പോർട്ട് സീ ഫുഡ് ഡീലേഴ്സ് അസോസിയേഷനാണ് ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതുമൂലം ബോട്ടുകൾ പലതും മുനന്പം ഹാർബർ വിട്ടു പോകുകയാണെന്നും അസോസിയേഷൻ പറയുന്നു. സാധാരണ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്പോൾ ലഭിക്കുന്ന ആകെയുള്ള മത്സ്യത്തിൽ 40 ശതമാനം വരെ ചെറിയ മത്സ്യങ്ങൾ അനുവദനീയമാണെന്നിരിക്കെ ഇത് കണക്കിലെടുക്കാതെ പെലാജിക് വല ഉപയോഗിച്ചതാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്മാർ ബോട്ടുകൾ പിടികൂടി ലക്ഷങ്ങൾ പിഴ ചുമത്തുകയാണ്. എസ്. ശർമ്മ എംഎൽഎ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും മത്സ്യ സംരക്ഷണ സമിതിയുടെയും കൂട്ടായ ചർച്ചയിൽ നിയമ വിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ നടപടി എടുക്കുവാനും നിയമം അനുശാസിക്കുന്ന രീതിയിൽ മത്സ്യബന്ധനം നടത്തുന്നവരെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കരുതെന്നും തീരുമാനം ഉള്ളതാണ്. ഇതാണ് ഉദ്യോഗസ്ഥർ ലംഘിക്കുന്നത്. മുനന്പം മേഖലയിൽ പെലാജിക് ട്രോളിംഗ്…
Read MoreCategory: Kochi
മരടിലെ പൊളിക്കേണ്ട ഫ്ലാറ്റുകൾ ചീഫ് സെക്രട്ടറി ഇന്ന് പരിശോധിക്കും; മരട് നഗരസഭയിൽ ആശയക്കുഴപ്പം തുടരുന്നു
കൊച്ചി: മരടിലെ പൊളിക്കേണ്ട ഫ്ലാറ്റുകള്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് പരിശോധിക്കും. മരട് നഗരസഭാ അധികൃതരുമായും ടോം ജോസ് ചര്‍ച്ച നടത്തും. വിഷയം ചര്‍ച്ച ചെയ്യാന്‍ മരട് നഗരസഭയുടെ അടിയന്തര യോഗവും ഇന്ന് ചേരുന്നുണ്ട്. അതേസമയം, സുപ്രീംകോടതി ഉത്തരവുപ്രകാരം ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ മരട് നഗരസഭയിൽ ആശയക്കുഴപ്പം തുടരുകയാണ് . വിഷയം ചർച്ചചെയ്യാൻ മരട് നഗരസഭയുടെ സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരും.
Read Moreമുണ്ടു മടക്കികുത്തി മന്ത്രി റോഡിലിറങ്ങി..! കൊച്ചിയിലെ ഗതാഗത കുരുക്കിന് പിഡബ്ല്യുഡിക്ക് ഉത്തരവാദിത്വമില്ലെന്ന് മന്ത്രി സുധാകരൻ
കൊച്ചി: കൊച്ചിയിലെ അതിരൂക്ഷമായ ഗതാഗത കുരുക്കിൽ പിഡബ്ല്യുഡിക്ക് ഉത്തരവാദിത്വമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാരകരൻ. ഗതാഗതം നിയന്ത്രിക്കേണ്ടത് കളക്ടറും പോലീസും ചേർന്നാണ്. കൊച്ചിയിലെ റോഡുകൾ മുഴുവൻ തകർന്നെന്ന് പറയാനാകില്ല. പല റോഡുകളിലെയും വിവിധയിടങ്ങളാണു തകർന്നിട്ടുള്ളത്. അടിയന്തര നിർമാണപ്രവർത്തനങ്ങൾക്കായി ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. റോഡിന്റെ മോശം അവസ്ഥയും വിവിധ നിർമാണ പ്രവർത്തികൾമൂലവും ഗതാഗത കുരുക്കിൽ നട്ടം തിരിയുന്ന വൈറ്റില-അരൂർ ബൈപ്പാസിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുണ്ടന്നൂർ മേൽപ്പാലം പണികൾ പൂർത്തിയാക്കാൻ ഏഴ് മാസംകൂടി വേണ്ടിവരും. മഴയത്ത് അറ്റകുറ്റപണികൾ നടത്താൻ കഴിയില്ല. ടാറിംഗ് നടത്തുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreയാത്രക്കാരെ കുഴിയിൽ വീഴ്ത്താൻ തൃപ്പൂണിത്തുറയിലെ റോഡുകൾ; ഗതാഗതക്കുരുക്കിൽ കിടക്കേണ്ടി വരുന്നത് മണിക്കൂറുകൾ
തൃപ്പൂണിത്തുറ: ഗർത്തങ്ങൾ നിറഞ്ഞ് തൃപ്പുണിത്തുറ നഗരത്തിലെ പ്രധാന റോഡുകൾ ഗതാഗത യോഗ്യമല്ലാതായി. അറ്റകുറ്റ പണികൾ ചെയ്തെങ്കിലും ദിവസങ്ങൾക്കുള്ളിൽ റോഡിൽ വീണ്ടും കുഴികൾ രൂപപ്പെടുകയാണ്. തൃപ്പൂണിത്തുറ നഗരത്തിലേക്ക് വാഹനങ്ങൾ തിരിയുന്ന എസ്എൻ ജംഗ്ഷനിലെ കുഴികളും പേട്ട പാലത്തിൽ അടുത്ത കാലത്തായി രൂപപ്പെട്ട വലിയ കുഴികളും കാരണം ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളുകയാണ്. കൊച്ചി മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് കൊച്ചിൻ റിഫൈനറിയിൽ നിന്നും എറണാകുളം വാർഫിലേക്ക് പോകുന്ന എണ്ണക്കുഴൽ കണ്ടെത്തുന്നതിനായി പേട്ട പാലത്തിന്റെ കിഴക്ക് ഭാഗം മുതൽ എസ്എൻ ജംഗ്ഷൻ-മിൽമ വരെയുള്ള റോഡിൽ പല സ്ഥലങ്ങളിലായി ജെസിബി കൊണ്ട് കുഴികൾ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ ഭാഗത്തെ കുഴികൾ ശരിയായ രീതിയിൽ മൂടാതെ കിടന്നതിനാൽ മഴക്കാലം ആരംഭിച്ചതോടെ കുഴികളുടെ വലിപ്പവും കൂടി. ഓരോ ദിവസവും ഈ റോഡിൽ കൂടി ശരാശരി 40 ടൺ ഭാരം കയറ്റിയ ആയിരക്കണക്കിന് ടോറസുകളാണ് കടന്നുപോകുന്നത്.…
Read Moreരാവിലെ മുതൽ വൈദ്യുതി മുടങ്ങി; ബേക്കറി ജീവനക്കാർ സബ് എൻജിനീയറെ തല്ലി; സംഭവം ആലുവയില്‍
ആലുവ: രാവിലെ മുതൽ വൈദ്യുതി മുടങ്ങിയതിൽ പ്രകോപിതരായ ബേക്കറി ജീവനക്കാർ കെഎസ്ഇബി സബ് എൻജിനീയറെ മര്‍ദിച്ചതായി പരാതി. ആലുവ നോര്‍ത്ത് സെക്ഷനിലെ സബ് എൻജിനീയര്‍ പി. ജിനു ജോണിനാണ് മര്‍ദനമേറ്റത്. ഇദ്ദേഹം ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബേക്കറി ജീവനക്കാരന് ഉളിയന്നൂര്‍ സ്വദേശി അസ്ലത്തിനെതിരേ ആലുവ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. ആലുവ ബസ് സ്റ്റാൻഡിനു മുന്നിലുള്ള ബേക്കറിക്കു സമീപമാണ് സംഭവം നടന്നത്. അറ്റകുറ്റപ്പണികളെത്തുടര്‍ന്ന് വെള്ളിയാഴ്ച നോര്‍ത്ത് സെഷന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് നേരത്തെതന്നെ കെഎസ്ഇബി അധികൃതര്‍ പത്രങ്ങൾ വഴി അറിയിപ്പ് നൽകിയിരുന്നു. വൈദ്യുതി ലൈനുകളിൽ തട്ടിനിൽക്കുന്ന മരച്ചില്ലകളും മറ്റും നീക്കം ചെയ്യുന്നതിനാണ് വൈദ്യുതി മുടക്കം അറിയിച്ചത്. ഈ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കാനാണ് സബ് എൻജിനീയര്‍ സ്ഥലത്തെത്തിയത്. വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ ബേക്കറി ജീവനക്കാർ തർക്കത്തിലേർപ്പെടുകയും തുടർന്ന് ഉദ്യോഗസ്ഥനെ മർദിച്ചെന്നുമാണ്…
Read Moreപോയി ബോധവല്കരണ ക്ലാസില്‍ പങ്കെടുക്ക്! യാത്രക്കാരനെ ചീത്ത വിളിച്ച ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു; സംഭവം കാക്കനാട്
കാക്കനാട്: യാത്രക്കാരനെ ചീത്ത വിളിച്ച ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു. എരൂര്‍ സ്വദേശിയായ സുരേഷ് ബാബുവിന്റെ ലൈസന്‍സാണ് രണ്ടു മാസത്തേക്കു സസ്പെൻഡ് ചെയ്തത്. മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽകരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചു. എറണാകുളം ആര്‍ടി ഓഫീസിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കെ.ആര്. തമ്പിയെ അസഭ്യം പറഞ്ഞതിനെത്തടര്ന്ന് ആര്‍ടിഒ കെ. മനോജ് കുമാറാണ് ഇയാള്‍ക്കെതിരേ നടപടി എടുത്തത്. തമ്പിയുടെ പരാതിയെത്തുടര്‍ന്ന് സുരേഷ് ബാബുവിനെ ഓഫീസില്‍ വിളിച്ച വരുത്തി അന്വേഷണം നടത്തി ബോധ്യപ്പെട്ടശേഷമായിരുന്നു നടപടി. ഒരാഴ്ച മുമ്പ് തൃപ്പൂണിത്തുറയ്ക്കടുത്ത് പൂത്തോട്ടയിലായിരുന്നു സംഭവം. ഓട്ടോയ്ക്ക് കൈ കാണിച്ച തമ്പിയോട് ഓട്ടം പോകുന്നില്ലെന്ന് ഇയാൾ പറഞ്ഞു. കാരണമന്വേഷിച്ചപ്പോള്‍ സൗകര്യമില്ലെന്നായിരുന്നു മറുപടി. ഓട്ടോയുടെ നമ്പര്‍ ഫോട്ടോ എടുത്തതോടെ ഡ്രൈവര്‍ തെറിയഭിഷേകം നടത്തുകയായിരുന്നെന്നു പറയുന്നു.
Read Moreഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാവില്ലെന്ന് ജി. സുധാകരൻ
കൊച്ചി: ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാവില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്ത സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പ്രതിരണം. പഞ്ചായത്ത് കോര്പറേഷന് റോഡുകളുടെ ശോച്യാവസ്ഥയില്‍ ധനവകുപ്പിനെയും മന്ത്രി കുറ്റപ്പെടുത്തി. ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ഒരു പൈസപോലും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിഡബ്ല്യുഡി റോഡുകളേക്കാള്‍ കഷ്ടമാണ് പഞ്ചായത്ത് കോര്പറേഷന് റോഡുകളുടെ അവസ്ഥ. അവരെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ പഞ്ചായത്തുകള്‍ എന്ത് ചെയ്യാനാണെന്നും സുധാകരന് കൂട്ടിച്ചേർത്തു.
Read Moreകുഴൽപ്പണം, മയക്കുമരുന്ന് റാഞ്ചാനും ക്വട്ടേഷൻ സംഘം; കൊച്ചിയിൽ കഞ്ചാവുമായി പിടിയിലായവർ ക്വട്ടേഷൻ സംഘത്തിലെ കണ്ണികളെന്ന് എക്സൈസ്
കൊച്ചി: കുഴൽപ്പണം, മയക്കുമരുന്ന് എന്നിവ റാഞ്ചാനും ക്വട്ടേഷൻ സംഘം സജീവമെന്നു വിവരം. കേരള-തമിഴ്നാട് അതിർത്തിയിൽ പ്രവർത്തിച്ചുവരുന്ന സംഘത്തെ സംബന്ധിച്ച വിവരങ്ങൾ അധികൃതർക്കു ലഭിച്ചതായാണു സൂചന. ഇന്നലെ എക്സൈസ് പിടിയിലായ സംഘം ഇത്തരത്തിലുള്ള ക്വട്ടേഷൻ സംഘങ്ങളുടെ കണ്ണികൾ മാത്രമാണോയെന്നും അധികൃതർ പരിശോധിച്ചുവരികയാണ്. ഹൈവേ സ്റ്റഫ് തഗ്സ് എന്ന പേരിൽ കേരള-തമിഴ്നാട് അതിർത്തിയിൽ കഞ്ചാവ് കടത്തി കൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തി കഞ്ചാവു തട്ടിയെടുത്ത് വിൽപ്പന നടത്തി വന്നിരുന്ന മലപ്പുറം സ്വദേശികളായ നാലംഗ ക്വട്ടേഷൻ സംഘത്തെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണു പിടികൂടിയത്. മലപ്പുറം തിരൂർ മുത്തൂർ സ്വദേശി ചെന്ത്രത്തിൽ റാഫിദ് (27), കൂട്ടാളികളായ പുത്തൂർ സ്വദേശി അനൂപ് (27), തിരൂർ കാവഞ്ചേരി സ്വദേശി യാസീർ (31), കുട്ടായി സ്വദേശി അൻവർ (37) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്നും നാല് കിലോ കഞ്ചാവും കാറും പിടിച്ചെടുത്തു. മയക്കു മരുന്നു മാഫിയയ്ക്കെതിരേ എക്സൈസ് വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ…
Read Moreആൽപം ആശ്വാസം…! സ്വർണവിലയിൽ വൻ ഇടിവ്; 29000 നിന്ന് കൂപ്പുകുത്തി 28,480 രൂപയിൽ വ്യാപാരം
കൊച്ചി: പവന് റിക്കാർഡ് വില രേഖപ്പെടുത്തിയശേഷം സ്വർണവിലയിൽ വൻ ഇടിവ്. ഇന്നും ഇന്നലെയുമായി പവന് 640 രൂപയുടെ കുറവാണു രേഖപ്പെടുത്തിയത്. ഇന്നു ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ സ്വർണവില 28,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ നാലിന് പവൻ വില 29,120 രൂപയിലെത്തിയാണ് റിക്കാർഡ് രേഖപ്പെടുത്തിയത്
Read Moreറോഡോ, തോടോ… കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റീസാണ് സ്വമേധയാ കേസെടുത്തത്. സർക്കാരിനും കൊച്ചി കോർപറേഷനും ഇതുസംബന്ധിച്ച് കോടതി നോട്ടീസ് അയച്ചു. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിനെ തുടർന്നാണ് നടപടി. കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലോപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്ക വട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ ഭാഗങ്ങളിൽ വാഹനമോടിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.
Read More