ബോബൻ ബി. കഴക്കേത്തറ കളമശേരി: ’ ആന്തൂർ മോഡൽ’ തടസവാദങ്ങളുമായി വയോധികനെ കളമശേരി നഗരസഭ ഒരു വ്യാഴവട്ടക്കാലമായി വട്ടംചുറ്റിക്കുന്നതായി പരാതി. സൗത്ത് കളമശേരി അറന്പയിൽ വീട്ടിൽ മുഹമ്മദ് സക്കീർ (78) ആണ് മൂന്ന് നില കെട്ടിടത്തിനായി കഴിഞ്ഞ 12 വർഷമായി നഗരസഭ ഓഫീസ് കയറിയിറങ്ങുന്നത്. ഭാര്യ ഫാത്തിമ്മ കാത്തൂണിന്റെ പേരിലുള്ള സ്ഥലത്ത് വാണിജ്യ ആവശ്യത്തിനായുള്ള കെട്ടിടം നിർമിക്കുന്നതിനു 2007 ജൂലൈ രണ്ടിനാണ് അപേക്ഷ നൽകിയത്. ബിഎ 310/2007 നന്പർ പ്രകാരം നിർമാണത്തിനായി പെർമിറ്റ് ലഭിക്കുകയും ചെയ്തു. നിർമാണം കഴിഞ്ഞിട്ടും കെട്ടിടത്തിന് അനുമതി നൽകാൻ മാറി മാറി വന്ന നഗരസഭാ സെക്രട്ടറിമാർ തയ്യാറായില്ലെന്നാണ് ആക്ഷേപം. റോഡിൽ നിന്ന് മൂന്ന് മീറ്റർ ഇറക്കി നിർമിച്ചപ്പോൾ 25 സെന്റീമീറ്റർ കുറഞ്ഞുവെന്നതാണ് അപാകതയായി എഞ്ചിനീയർമാർ ചൂണ്ടിക്കാണിച്ചതെന്ന് മുഹമ്മദ് സക്കീർ പറയുന്നു. കളമശേരി നഗരസഭയുടെ വാർഡ് 37 ൽ നഗരസഭയ്ക്കും സൗത്ത് കളമശേരിക്കും മധ്യേ…
Read MoreCategory: Kochi
കൊച്ചിയിൽ നടക്കുന്ന റേവ് പാർട്ടികൾക്കായി മയക്കുമരുന്ന് എത്തുന്നത് ബാംഗ്ലൂരിൽ നിന്ന്; അറസ്റ്റിലായ യുവാവിന് മയക്കുമരുന്ന് ലഭിച്ചത് വിദേശിയിൽ നിന്ന്; എക്സൈസിന്റെ കണ്ടെത്തലുകൾ ഇങ്ങനെയൊക്കെ
കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ കേന്ദ്രീകരിച്ച് അതീവരഹസ്യമായി നടക്കുന്ന റേവ് പാർട്ടികൾക്കുവേണ്ടി മയക്കുമരുന്നുകൾ എത്തിക്കുന്ന സംഘത്തിൽ എക്സൈസ് പിടികൂടിയ പ്രധാന കണ്ണിക്ക് മയക്കുമരുന്നുകൾ ലഭിച്ചതു ബംഗ്ളൂരുവിൽ സ്ഥിരതാമസമാക്കിയ വിദേശിയിൽനിന്നെന്നു സൂചന. ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിന്റെ പിടിയിലായ ആലുവ ചുണങ്ങംവേലി സ്വദേശി ഒസാരി ഹൗസിൽ അബ്ദുൾ റഷീദി (34) നെ ചോദ്യം ചെയ്തതിൽനിന്നുമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് ലഭിച്ചത്. അതീവ രഹസ്യമായി നടക്കുന്ന റേവ് പാർട്ടികളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തെക്കുറിച്ച് നേരത്തേ തന്നെ ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നു നടന്ന അന്വേഷണത്തിലാണു മയക്കുമരുന്നുമായി അബ്ദുൾ റഷീദ് പിടിയിലാകുന്നത്. ബംഗ്ളൂരുവിൽ സ്ഥിരതാമസമാക്കിയ ഒരു വിദേശിയിൽനിന്നാണു മയക്ക് മരുന്ന് വാങ്ങി കേരളത്തിലേയ്ക്ക് എത്തിക്കുന്നതെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച അന്വേഷണം നടന്ന് വരുകയാണെന്ന് അധികൃതർ അറിയിച്ചു. റേവ് പാർട്ടികളിൽ പങ്കെടുക്കാൻ എത്തുന്ന…
Read Moreപ്ലസ് വണ്‍ അധിക സീറ്റ്: കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് അനുമതിയില്ല
സിജോ പൈനാടത്ത് കൊച്ചി: സംസ്ഥാനത്ത് അധികമായി അനുവദിച്ച പ്ലസ് വണ്‍ സീറ്റുകളിൽ കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് അനുമതിയില്ല. കഴിഞ്ഞ 28ന് ഇറങ്ങിയ സർക്കാർ ഉത്തരവിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച സീറ്റുകളിലാണ് കമ്യൂണിറ്റി ക്വോട്ട പ്രവേശനം നിഷേധിച്ചിരിക്കുന്നത്.20 ശതമാനമാണ് പ്ലസ് വണ്ണിനു കമ്യൂണിറ്റി ക്വോട്ട അനുവദിക്കേണ്ടത്. നിലവിലുണ്ടായിരുന്ന സീറ്റുകളിലും ഏകജാലക പ്രവേശന പ്രക്രിയ ആരംഭിച്ച ശേഷം ആദ്യം അനുവദിച്ച 20 ശതമാനം അധിക സീറ്റുകളിലും കമ്യൂണിറ്റി ക്വാട്ട അനുവദിച്ചിരുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മാത്രമാണു 10 ശതമാനം സീറ്റ് വർധന ഉണ്ടായത്. സീറ്റ് വർധനയ്ക്കനുസരിച്ച് അധിക അധ്യാപക തസ്തികകൾ അനുവദിക്കുകയോ, സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനത്തിനു തുക അനുവദിക്കുകയോ ചെയ്തിട്ടില്ല. നേരത്തേ അനുവദിച്ച അധ്യാപക തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാതെ സർക്കാർ എയ്ഡഡ് മാനേജ്മെന്റുകളെ ദ്രോഹിക്കുകയാണെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ജനറൽ സെക്രട്ടറി ജോഷി വടക്കൻ ചൂണ്ടിക്കാട്ടി. വർധിപ്പിച്ച…
Read Moreയുവാക്കളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ബുള്ളറ്റ് തട്ടിയെടുത്ത കേസ്;പ്രതികളെ കോയമ്പത്തൂരിൽ നിന്നും തൊണ്ടി സഹിതം പൊക്കി പോലീസ്
കൊച്ചി: നഗരമധ്യത്തിൽ യുവാക്കളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ബുള്ളറ്റ് തട്ടിയെടുത്ത കേസിൽ പോലീസ് പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത കേസിലെ ഒന്നാം പ്രതി പള്ളുരുത്തി തങ്ങൾനഗർ വലിയവീട് നികർത്തിപ്പറന്പിൽ അൻഷാദിനെ (28) ആണു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. കേസിൽ ഒരാൾകൂടി ഇനി പിടിയിലാകാനുണ്ട്. മോഷ്ടിച്ച ബുള്ളറ്റുമായി പ്രതിയെ കോയന്പത്തൂരിൽനിന്നുമാണു പോലീസ് പിടികൂടിയത്. കഴിഞ്ഞ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11ന് മലപ്പുറം സ്വദേശിയായ യുവാവും സുഹൃത്തും കൂടി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുകൂടി ബുള്ളറ്റിൽ വരവേ പ്രതിയായ അൻഷാദും കൂട്ടുപ്രതിയും ഇവരെ തടഞ്ഞുനിർത്തി വടി വാൾ ഉപയോഗിച്ച് ആക്രമിച്ചു ന്യൂ രജിസ്ട്രേഷൻ ബുള്ളറ്റ് കവർച്ചചെയ്യുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. തമിഴ്നാട്ടിലേക്കു കടന്ന ഒന്നാം പ്രതിയെ കോയന്പത്തൂർ പോലീസിന്റെ സഹായത്തോടെ അണ്ണാനഗർ ഭാഗത്തുനിന്നാണു തൊണ്ടി സഹിതം പിടികൂടിയത്. കോയന്പത്തൂരിൽനിന്നു കൊണ്ടുവന്ന പ്രതി പോലീസ് സ്റ്റേഷനിൽവച്ചു…
Read Moreതൊഴിൽ തർക്കങ്ങളും സംഘർങ്ങളും പതിവായി; ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കാലിച്ചന്ത കൂത്താട്ടുകുളത്തിന് നഷ്ടമാകുന്നു; പ്രശ്നം പരിഹരിക്കുമെന്ന് നഗരസഭാ ചെയർമാൻ
കൂത്താട്ടുകുളം: ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കാലിച്ചന്ത കൂത്താട്ടുകുളത്തിനു അന്യമാകുന്നു. ആയിരക്കണക്കിനു തൊഴിലാളികൾക്കും കച്ചവടക്കാർക്കും ആശാ കേന്ദ്രമായിരുന്ന ചന്ത തൊഴിൽ തർക്കങ്ങളുടെയും സംഘർങ്ങളുടെയും പേരിലാണ് കൂത്താട്ടുകുളത്തിനു നഷ്ടമാകുന്നത്. കൂത്താട്ടുകുളത്തുനിന്നു 10 കിലോമീറ്ററോളം ദൂരമുള്ള മോനിപ്പിള്ളി കുരിശുപള്ളിക്കു സമീപമുള്ള പുരയിടത്തിലാണ് കഴിഞ്ഞ ഞായറാഴ്ച ചന്ത പ്രവർത്തിച്ചത്. ദിവസങ്ങളായി മാർക്കറ്റിലെ തൊഴിലാളികളും കച്ചവടക്കാരും തമ്മിലുണ്ടായ സംഘർഷവും അടിപിടിയുമാണ് ചന്ത മോനിപ്പിള്ളിയിലേക്കു മാറ്റാൻ കാരണമായത്. കഴിഞ്ഞ 16നു കച്ചവടക്കാരും തൊഴിലാളികളിൽ ചിലരുമായുമുണ്ടായ അടിപിടി വൻ സംഘർഷത്തിനു കാരണമായിരുന്നു. സംഘർഷത്തിനിടെ നിരവധി കച്ചവടക്കാരുടെ പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്. കൂടാതെ ഉരുക്കളെ വാങ്ങാനും വിൽക്കാനുമെത്തിയ കർഷകർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു. പ്രശ്നത്തിൽ ഇടപെടാൻ നഗരസഭയോ മറ്റു അധികാരികളോ തയാറായില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. പിന്നീട് കച്ചവടക്കാരും മറ്റും ഇതര മാർഗങ്ങൾ തേടുകയുമായിരുന്നു. നഗരസഭയ്ക്ക് വർഷം തോറും ആറു ലക്ഷത്തോളം രൂപയുടെ വരുമാനം ലഭിച്ചിരുന്ന മാർക്കറ്റിൽ 30 മുതൽ 50…
Read Moreകൊടക്കമ്പിയെങ്കിലും കാണുമോ? പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന; ആദ്യ പരിശോധനയിൽ കണ്ടെത്തിയത് സിമന്റിന്റെ അളവിലെ കുറവ്
കൊച്ചി: നിർമാണത്തിലെ ക്രമക്കേടുകളെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി അടച്ച പാലാരിവട്ടം മേൽപാലത്തിൽ വിജിലൻസ് സംഘം വീണ്ടും പരിശോധന നടത്തി. സാന്പിളുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. ഇന്നു രാവിലെയാണു പരിശോധന ആരംഭിച്ചത്. മേയ് ഒന്നിന് അറ്റകുറ്റപ്പണികൾക്കായി അടച്ച പാലം പണികൾ പൂർത്തിയാക്കി ജൂണ്‍ ഒന്നിന് തുറന്ന് നൽകുമെന്നായിരുന്നു റോഡ്സ് ആൻഡ് ബ്രിഡജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരള (ആർബിഡിസികെ) നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ പാലം നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായതോടെ സർക്കാർ വിജിലൻ അന്വേഷണം പ്രഖ്യാപിക്കുകയും പരിശോധനകൾ തുടരുകയും ചെയ്തതോടെ പാലം തുറക്കുന്നതു നീളുകയായിരുന്നു. എറണാകുളം വിജിലൻസ് സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് പാലം നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കൾ ലാബിൽ പരിശോധിച്ചപ്പോൾ നിർമാണത്തിൽ സിമിന്റിന്റെ അളവ് കുറവായിരുന്നതായി തെളിഞ്ഞിരുന്നു. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിശദ പഠനം നടത്തിയ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം…
Read Moreഒഴിഞ്ഞു പോകാൻ തയാറാകാതെ വ്യാപാരികൾ; ആലുവ കെഎസ്ആർടിസി പൊളിക്കൽ മന്ദഗതിയിൽ
ആലുവ: നിർദിഷ്ട കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിന് മുന്നോടിയായി പഴയ കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവർത്തനം മന്ദഗതിയിൽ. ഇവിടെ പ്രവർത്തിക്കുന്ന പഴക്കട വ്യാപാരി ഇതുവരെ മാറാൻ തയാറാകാത്തതാണ് കെട്ടിടം പൊളിക്കാൻ കാലതാമസം നേരിടുന്നത്. എൽ ആകൃതിയിൽ ഉണ്ടായിരുന്ന കെട്ടിടത്തിന്റെ 30 ശതമാനം കെട്ടിട ഭാഗങ്ങൾകൂടി ഇനി പൊളിക്കാനുണ്ട്. ഇതിലാണ് വ്യാപാരശാല പ്രവർത്തിക്കുന്നത്. വാടക കൂട്ടിയതിൽ എതിർപ്പുമായി കെഎസ്ആർടിസിയ്ക്കെതിരേ വ്യാപാരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസ് ബുധനാഴ്ച കോടതിയുടെ മുമ്പിൽ വീണ്ടും വരും. പദ്ധതിയെ തടസപ്പെടുത്താതെ വ്യാപാരിയോട് ഒഴിയാൻ കോടതി നിർദേശിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി അധികൃതർ. പൊളിച്ച ഭാഗങ്ങളിലെ കമ്പികൾ മുറിച്ചെടുക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കെട്ടിടം പാതിയിലധികം പൊളിച്ചുകഴിഞ്ഞതിനാൽ ഡിപ്പോയുടെ അകത്തുനിന്ന് കൂടുതൽ ബസുകൾ ആരംഭിച്ചു തുടങ്ങി. ഇത് യാത്രക്കാർക്കും ഉപകാരമാകുന്നുണ്ട്. ആലുവയിൽ നിന്ന് പുറപ്പെടുന്ന ചേർത്തല, പറവൂർ, കാക്കനാട് ഓർഡിനറികൾ, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ് സ്റ്റാൻഡിനകത്തുനിന്ന് ആരംഭിക്കുന്നത്.…
Read Moreകോതമംഗലത്ത് പെട്രോൾ അളവിൽ തട്ടിപ്പ് ; പമ്പിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന
കോതമംഗലം: പെട്രോൾ അളവിൽ വെട്ടിപ്പു നടത്തിയ പമ്പിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി. കോതമംഗലം നഗരമധ്യത്തിൽ ധർമഗിരി ജംഗ്ഷഷനിൽ ഭൂതത്താൻകെട്ട് റോഡിന് ചേർന്ന് പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയത്തിന്റെ പമ്പിലാണ് കഴിഞ്ഞ ദിവസം തട്ടിപ്പ് നടന്നതായി ആക്ഷേപം ഉയർന്നത്. കാറിലെ പെട്രോൾ തീർന്നതിനാൽ കന്നാസിൽ പെട്രോൾ വാങ്ങുവാൻ എത്തിയ യുവാവ് 350 രൂപ നൽകി പെട്രോൾ അടിച്ച ങ്കിലും 300 രൂപയുടെ പെട്രോൾ മാത്രമാണ് കന്നാസിൽ ലഭിച്ചിട്ടുള്ളതെന്നാണ് പരാതി. സംഭവത്തിൽ ജീവനക്കാരന്റെ കുറ്റസമ്മതം വീഡിയോ ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെ ഓയിൽ കമ്പനി പരിശോധനക്കെത്തിയിരുന്നു. ഇതിനു പുറകെയാണ് ലീഗൽ മെട്രോളജി എറണാകുളം അസിസ്റ്റന്റ് കൺട്രോളർ ബി.എസ്. ജയകുമാർ, കോതമംഗലം ഇൻസ്പക്ടർ ജോബി വർഗീസ് എന്നിവരടങ്ങുന്ന സംഘം പരിശോധനയ്ക്കെത്തിയത്. പ്രാഥമിക പരിശോധനയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്ന് വീണ്ടും ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് കൂടുതൽ പരിശോധനകൾ…
Read Moreമയക്കുമരുന്ന് ആംപ്യൂളുകളുമായി യുവാവ് പിടിയിലായ സംഭവം ; ഡ്രഗ് കാരിയറായ യുവതിയെ ഉടന്‍ പിടികൂടുമെന്ന് എക്സൈസ്
കൊച്ചി: മാരക ലഹരിമരുന്നായ ബ്യൂപ്രിനോഫിന് ലൂപിജെസിക് ഐപി ആംപ്യൂളുകളുമായി യുവാവ് പിടിയിലായ കേസില്‍ ബംഗളൂരുവില്‍നിന്നു മയക്കുമരുന്ന് എത്തിച്ചിരുന്ന യുവതിയെ ഉടന്‍ പിടികൂടുമെന്ന് എക്സൈസ്. ഡ്രഗ് കാരിയറായ ഇവരുടെ പേര് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആലുവ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന നിശാ പാര്‍ട്ടികള്‍ക്കുള്ള മയക്കുമരുന്നായ ബ്യൂപ്രിനോഫിന് ലൂപിജെസിക് ഐപി ആംപ്യൂളുകളുമായി നെടുമ്പാശേരി കരിയാട് സ്വദേശിയും ആരീക്കല്‍ വീട്ടില്‍ അരുണ്‍ ബെന്നിയെ (25, ബൈപ്പാസ് ന്യൂട്ടൺ) കഴിഞ്ഞ ദിവസം എക്സൈസ് ഷാഡോ സംഘം അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. അരുണിന്റെ പക്കല്‍നിന്ന് ഏഴ് ബ്യൂപ്രിനോര്‍ഫിന്‍ ഇന്ജക്ഷന് ആംപ്യൂളുകളും മയക്കുമരുന്നു കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചും മൂന്ന് സൂചിയും എക്സൈസ് പിടിച്ചെടുത്തിരുന്നു. നെടുമ്പാശേരി എയര്‍പോര്‍ട്ടിനു സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫിനാല്‍ഷ്യല്‍ മാനേജരായ അരുണ്‍ ബെന്നി അവിടെവച്ചാണ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ വഴി വളരെ അപൂര്‍വമായി ലഭിക്കുന്ന…
Read Moreനിയന്ത്രണങ്ങളില്ലാതെ വിദേശ ട്രോളറുകളുടെ മത്സ്യബന്ധനം; മണ്‍സൂണിൽ കടൽ അരിച്ചുപെറുക്കുന്നത് 200 ചൈനീസ് ട്രോളറുകൾ ; ബോട്ടുടമകൾ പ്രതിഷേധത്തിൽ
വൈപ്പിൻ: ഇന്ത്യൻ സമുദ്രാതിർത്തിക്കകത്ത് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വിദേശ ട്രോളറുകൾ അശാസ്ത്രീയമായ രീതികൾ അവലംബിച്ച് മത്സ്യബന്ധനം നടത്തുന്നുവെന്ന ആരോപണവുമായി ബോട്ടുടമകൾ രംഗത്ത്. അറബിക്കടലിൽ മാത്രം ചെറുതും വലുതുമായി ഇരുന്നൂറോളം ചൈനീസ് ട്രോളറുകൾ എത്തിയിട്ടുണ്ടെന്നാണ് ബോട്ടുടമകളുടെ വെളിപ്പെടുത്തൽ. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ തീരങ്ങൾ അരിച്ചു പെറുക്കിയാണ് ട്രോളറുകൾ മീൻ പിടിക്കുന്നത്. അന്താരാഷ്ട്ര സമുദ്രാതിർത്തി നിയമപ്രകാരം 200 നോട്ടിക്കൽ മൈൽ അപ്പുറത്തുനിന്ന് മാത്രമേ വിദേശ ട്രോളറുകൾക്ക് മീൻ പിടിത്തത്തിന് അനുവാദമുള്ളൂ. ഈ നിയമം മറികടന്നുകൊണ്ടാണ് ഇന്ത്യൻ സമുദ്രാതിർത്തിയിൽ അതിക്രമിച്ചുകയറി മത്സ്യബന്ധനം നടത്തുന്നത്. എന്നാൽ ഇവയെ തടയാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്ന് ബോട്ടുടമാസംഘം ആരോപിക്കുന്നു. മഹാരാഷ്ട്ര രത്നഗിരിയിലെ ഡബോൾ തുറമുഖത്ത് പത്തോളം ചൈനീസ് ട്രോളറുകൾ നങ്കൂരമിട്ട സംഭവം അറിഞ്ഞ് സംസ്ഥാനത്തെ ബോട്ടുടമ സംഘം നേതാക്കൾ രത്നഗിരിയിൽ പോയിരുന്നു. ട്രോളറിൽ കയറുന്നതിനോ ചരക്ക് പരിശോധിക്കുന്നതിനോ ഇവർക്കായില്ലെങ്കിലും ട്രോളറുകൾ നേരിൽകണ്ട് സത്യം ബോധ്യപ്പെട്ടതായി ബോട്ടുടമ സംഘം നേതാക്കൾ അറിയിച്ചു.…
Read More