തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ വഴിക്കെണിയായി മരക്കെമ്പ്;മഴക്കാലമെത്തിയതോടെ കടക്കാരും യാത്രക്കാരും ഭീതിയിൽ

തൃപ്പൂണിത്തുറ: സ്റ്റാച്യു ജംഗ്ഷനിലെ മരത്തിന്‍റെ ശിഖിരം വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. സ്റ്റാച്ചു ജംഗ്ഷനിലെ കൂറ്റൻ തണൽമരത്തിന്‍റെ ഉണങ്ങി ദ്രവിച്ച ശിഖരം കാലവർഷം തുടങ്ങിക്കഴിഞ്ഞിട്ടും മുറിച്ചുമാറ്റാത്തതാണ് ആശങ്ക ഉയർത്തുന്നത്. സ്റ്റാച്ചു ജംഗ്ഷന് നടുവിൽ നിൽക്കുന്ന കൂറ്റൻ തണൽമരത്തിന്‍റെ മുകളിൽ കിഴക്കുഭാഗത്തുള്ള വലിയൊരു ശിഖരമാണ് ഉണങ്ങി ദ്രവിച്ച നിലയിൽ തൊലി പൊളിഞ്ഞും താനെ പൊടിഞ്ഞും റോഡിന് നടുവിൽ വീണു കൊണ്ടിരിക്കുന്നത്. സ്റ്റാച്യുവിന് കിഴക്കു ഭാഗത്തുള്ള ലായം റോഡിലേക്ക് പോകുന്നവരും വടക്കുഭാഗത്തു കൂടി കിഴക്കോട്ടു യാത്ര ചെയ്യുന്നവരുമെല്ലാം ഉണങ്ങി ദ്രവിച്ച മരക്കൊമ്പിന് കീഴെ കുടി വേണം കടന്നു പോകേണ്ടത്. റോഡിലെ യാത്രക്കാരുടെയും വാഹനങ്ങളുടെയും തലക്ക് മുകളിൽ ഏകദേശം 40 അടിയോളം ഉയരത്തിൽ നിൽക്കുന്ന ഉണങ്ങി ദ്രവിച്ച നിലയിലാണ് വൃക്ഷക്കൊമ്പ്. മഴയും കാറ്റും ഇനിയും ശക്തി പ്രാപിക്കുമെന്നിരിക്കെ ഉണങ്ങിയ വൃക്ഷ ശിഖരം നനഞ്ഞു കതിർന്ന് നിലംപതിക്കുന്നതിന് അപകടം ഉണ്ടാക്കുന്നതിന് മുമ്പ് അധികൃതർ ഇടപെട്ട് പെട്ടെന്ന്…

Read More

ഉദയംപേരൂരിൽ ക്ഷേത്രത്തിലും  സമീപത്തെ വീട്ടിലും വൻ കവർച്ച; പണവും സ്വർണാഭരണവും നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ

ഉദയംപേരൂർ: ഉദയംപേരൂരിൽ രണ്ടിടങ്ങളിൽ മോഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മേജർ ഏകാദശി പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലും സമീപത്തു താമസിക്കുന്ന കാഞ്ഞിരക്കാട്ടിൽ വത്സൻ മാത്യുവിന്‍റെ വീട്ടിലുമാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. മോഷ്ടാക്കൾ ക്ഷേത്രത്തിലെ മതിൽ ചാടി കടന്ന് ചുറ്റമ്പലത്തിന്‍റെ കിഴക്കേ വാതിൽ പൂട്ട് തകർത്താണ് അകത്ത് കയറിയത്. നാലമ്പലത്തിൽ കയറിയ മോഷ്ടാക്കൾ ശ്രീകോവിലിന് മുന്നിലെ വലിയ കാണിക്കവഞ്ചിയും മണ്ഡപത്തിലെ മറ്റ് കാണിക്കവഞ്ചികളും എടുത്ത് പുറത്ത് നാലമ്പലത്തിന് തെക്ക് വശം എത്തിച്ച് തകർത്താണ് പണം കവർന്നത്. കൂടാതെ ക്ഷേത്രത്തിലെ എണ്ണ കൗണ്ടറിന്‍റെയും പൂട്ട് തകർത്ത് മോഷണം നടത്തിയിട്ടുണ്ട്. മണിക്കൂറുകളോളം മോഷ്ടാക്കൾ ക്ഷേത്രത്തിൽ വിലസിയിട്ടും ക്ഷേത്രത്തിൽ വാച്ചർ ഉൾപ്പെടെ സംഭവം അറിഞ്ഞില്ല. പണവും സ്വർണാഭരണവും ഉൾപ്പടെ നഷ്ടപ്പെട്ട കണക്കുകൾ തിട്ടപ്പെടുത്തി വരുന്നു. ക്ഷേത്രത്തിനു സമീപത്തെ പൂട്ടി കിടന്നിരുന്ന വത്സൻ മാത്യുവിന്‍റെ വീട്ടിലും മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്.…

Read More

 തൽസ്ഥിതി തുടരട്ടെ…!  മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിന് താത്ക്കാലിക സ്റ്റേ

എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ. ഫ്ലാറ്റിലെ താമസക്കാർ നൽകിയ റിട്ട് ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ആറ് ആഴ്ചത്തേക്ക് തൽസ്ഥിതി തുടരാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്‍റേ‌താണ് വിധി. ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 32 താമസക്കാരാണ് കോടതിയെ സമീപിച്ചത്. താമസക്കാരുടെ ഭാഗം കേൾക്കാതെയാണ് സുപ്രീംകോടതി ഉത്തരവെന്നും താമസക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. അനധികൃത നിർമാണങ്ങൾ കാരണം ഇനിയും കേരളത്തിനു പ്രളയവും പേമാരിയും താങ്ങാനാവില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്‍റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയ്ക്കെതിരേയാണു നടപടി.

Read More

നിപ്പയിൽ ആശങ്കകൾ ഒഴിയുന്നു;  നിരീക്ഷണത്തിലുണ്ടായിരുന്ന  52 പേർക്കും രോഗലക്ഷണങ്ങളില്ല

കൊച്ചി: നിപ്പ വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൂക്ഷ്മ നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേർക്കും രോഗലക്ഷണങ്ങൾ ഇല്ല. നിപ്പ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുമായി അടുത്ത് സന്പർക്കമുണ്ടായിരുന്ന 52 പേരെയാണ് ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുത്തി സൂക്ഷ്മ നിരീക്ഷണം നടത്തിയത്. ഇവർക്കും നിപ്പ രോഗലക്ഷണങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതോടെ നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക ഏറെക്കുറെ ഒഴിഞ്ഞു. അതേസമയം, നിപ്പ് സ്ഥീരികരിച്ച് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രോഗിയുടെ രണ്ടാംഘട്ട പരിശോധനക്ക് അയച്ച മൂന്ന് സാന്പിളുകളിൽ രണ്ടെണ്ണം നെഗറ്റീവെന്ന് തെളിഞ്ഞതും ആശ്വാസമായിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളജിലെ താൽക്കാലിക ലാബിൽ നടത്തിയ പരിശോധനയുടെ ഫലം കൂടുതൽ സ്ഥിരീകരണത്തിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയച്ചതിന്‍റെ ഫലമാണ് ലഭിച്ചത്.മൂന്നു സാന്പിളുകൾ പരിശോധിച്ചതിൽ ഒരെണ്ണം പോസിറ്റീവും രണ്ടെണ്ണം നെഗറ്റീവുമാണ്. രോഗിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു. നിലവിൽ…

Read More

ആ കാലുകള്‍ ആരുടെ? പുതുവൈപ്പ് കടൽത്തീരത്തെ രണ്ടു കാലുകൾ സ്ത്രീയുടേതെന്നു സംശയം; അന്വേഷണം തുടങ്ങി

വൈപ്പിൻ: സ്ത്രീയുടേതെന്നു സംശയിക്കുന്ന രണ്ടു കാലുകൾ മുറിച്ചുമാറ്റിയനിലയിൽ പുതുവൈപ്പ് എൽഎൻജി ടെർമിനലിനു സമീപം കടൽത്തീരത്തു കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മത്സ്യത്തൊഴിലാളികളാണു തീരത്ത് അടിഞ്ഞനിലയിൽ കാലുകൾ കണ്ടെത്തിയത്. എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കാലുകൾ ഫോറൻസിക് പരിശോധന നടത്തും. അടുത്തകാലത്തു കാണാതായ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങളും മുളവുകാട് പോലീസ് ശേഖരിക്കുന്നുണ്ട്. കാലുകളിൽ ഒരു കാൽ മുറിച്ചുമാറ്റിയനിലയിലും രണ്ടാമത്തേതു കാൽപ്പാദം വേർപെട്ട് രണ്ടായ നിലയിലുമാണ്. ഇടതും കാലും വലതുകാലും അടിഞ്ഞിരിക്കുന്നതിനാൽ കാൽ രണ്ടും ഒരാളുടേതാണെന്നു കരുതുന്നു. ചികിത്സയുടെ ഭാഗമായി മുറിച്ചുനീക്കിയ കാലുകൾ ആശുപത്രിയിൽനിന്നു കടലിൽ തള്ളിയതാകാമെന്ന വാദം ഉയർന്നെങ്കിലും അതു ശരിയല്ലെന്നാണു പോലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഓഗസ്റ്റിൽ ഈ ഭാഗത്ത് ഉണങ്ങിയനിലയിൽ പുരുഷന്‍റെ തലയും ഉടലിന്‍റെ കുറെഭാഗവും ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും മൃതദേഹം ആരുടേതാണെന്നു കണ്ടെത്താനായിരുന്നില്ല. ഇതിനു പിന്നാലെയാണു സ്ത്രീയുടേതെന്നു…

Read More

പാതാളം ഇഎസ്ഐ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ; പദ്ധതി പ്രഖ്യാപനം ഉടൻ

കളമശേരി: പാതാളത്തെ ഇഎസ്ഐ ജില്ലാ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി ഉയർത്തുന്നതിന്‍റെ ഭാഗമായി 100 കോടി രൂപയുടെ പദ്ധതി ഒരുങ്ങുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ പ്രഖ്യാപനമുണ്ടാകും. നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരെ തുടർചികിത്സയ്ക്കായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ ആണ് വിടുന്നത്. ഇതിന് പകരം വിദഗ്ദ്ധ ചികിത്സ ജില്ലാശുപത്രിയിൽ തന്നെ ലഭ്യക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരു വർഷത്തിന്നുള്ളിൽ 180 ബെഡുകൾ, ഐസിയു, വെൻറിലേറ്റർ, എൻഐ സിയു, മോർച്ചറി, മൊബൈൽ ഫ്രീസർ, തുടങ്ങിയവയും ഒരുവർഷത്തിനുള്ളിൽ പാതാളം ഇഎസ്ഐയിൽ വരും. ഒരു വാർഡ് അമ്മയ്ക്കും കുഞ്ഞിനുമായി നീക്കിവയ്ക്കും. റിസപ്ഷനിലും വാർഡുകളിലും ശീതീകരണ സംവിധാനവും ഉണ്ടാകും. കെട്ടിട നിർമാണങ്ങൾക്ക് ഇനിയും തുക അനുവദിക്കുമെന്ന് സ്ഥലം സന്ദർശിച്ച ഇഎസ്ഐ കോർപ്പറേഷൻ ബോർഡ് സ്റ്റാൻഡിംഗ് കമ്മറ്റി അംഗവുമായ വി. രാധാകൃഷ്ണൻ പറഞ്ഞു. വർഷകാല രോഗങ്ങളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും നിപ്പയടക്കമുള്ള…

Read More

കൈയോടെ പൊക്കും..!  മൂവാറ്റുപുഴ നഗരം കാമറാ നിരീക്ഷണത്തിൽ;  ദൃശ്യങ്ങൾ കൗൺസിലർമാരുടെ മൊബൈലിലും

മൂവാറ്റുപുഴ: അനധികൃത മാലിന്യ നിക്ഷേപവും കുറ്റകൃത്യങ്ങളും തടയുന്നതിന്‍റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു. 10നു രാവിലെ 11നു കച്ചേരിത്താഴത്ത് ചെയർപേഴ്സണ്‍ ഉഷ ശശിധരൻ ഉദ്ഘാടനം നിർവഹിക്കും. വൈസ് ചെയർമാൻ പി.കെ. ബാബുരാജ് അധ്യക്ഷതവഹിക്കും. ഒന്നാംഘട്ടമായി വാഴപ്പിള്ളി ലിസ്യൂ സെന്‍റർ, കച്ചേരിത്താഴം, ഇഇസി മാർക്കറ്റ് റോഡ്, പോസ്റ്റോഫീസ് ജംഗ്ഷൻ, എവറസ്റ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ആദ്യഘട്ടം കാമറകൾ സ്ഥാപിക്കുന്നത്. നഗരത്തിൽ 15 ഇടങ്ങളിൽ കാമറ സ്ഥാപിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. പോലീസിന്‍റെയും നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുടെയും സ്ഥിരം നിരീക്ഷണമുണ്ടാകും. ഇതിനു പുറമെ മുഴുവൻ കൗണ്‍സിലർമാരുടെയും മൊബൈൽ ഫോണിലേയ്ക്കും കാമറ ബന്ധിപ്പിക്കാനുള്ള സൗകര്യമൊരുക്കും. നഗരത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടുകയെന്നതാണ് കാമറ സ്ഥാപിച്ചതിന്‍റെ പ്രധാനലക്ഷ്യമെന്നു ചെയർപേഴ്സണ്‍ ഉഷ ശശിധരൻ പറഞ്ഞു. ഇവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സണ്‍ വ്യക്തമാക്കി. നഗരത്തിലെ ഗതാഗത നിയമ ലംഘനം, സാമൂഹ്യ വിരുദ്ധരുടെ…

Read More

കേരളതീരത്ത് നാളെ അർധരാത്രി മുതൽ ട്രോ ളിംഗ് നിരോധനം;  52 ദിവസത്തേക്കാണ്  നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്

വൈപ്പിൻ: കേരളതീരത്ത് നാളെ അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം. കഴിഞ്ഞ വർഷം 47 ദിവസത്തേക്കായിരുന്നു നിരോധനമെങ്കിൽ ഇത്തവണ അഞ്ചുദിവസം കൂട്ടിയിരിക്കുകയാണ്. തീരത്തെത്തിയ ബോട്ടുകൾ ഇനി ജൂലൈ 31 നു അർധരാത്രിക്ക് ശേഷമെ കടലിലേക്ക് പോകു. മുനന്പം, മുരുക്കുംപാടം മേഖലയിലെ 80 ശതമാനം മത്സ്യബന്ധന ബോട്ടുകളും ഇന്നലെയും ഇന്നുമായി തീരമണഞ്ഞു. ശേഷിക്കുന്നവ ഇന്നു രാത്രിയിലും നാളെ വൈകുന്നേരത്തോടെയും തിരിച്ചെത്തും. ഇക്കുറി വേനൽ മഴ കുറഞ്ഞതുമൂലം സീസണിന്‍റെ അവസാന നാളുകളിൽ പതിവു പോലെയുള്ള ചാകരക്കോള് ഉണ്ടായില്ല. ഇത് മത്സ്യബന്ധന വ്യാവസായത്തിനു കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നാണ് ബോട്ടുടമകളും തൊഴിലാളികളും പറയുന്നത്. മത്സ്യലഭ്യത കുറഞ്ഞതിനാൽ ട്രോളിംഗ് നിരോധനത്തിനു ആഴ്ചകൾക്ക് മുന്പേ തന്നേ പല ബോട്ടുകളും മത്സ്യബന്ധനം അവസാനിപ്പിച്ചിരുന്നു. സാധാരണ മേയ് പകുതിയോടെ വേനൽ മഴപെയ്യുന്പോൾ ബോട്ടുകൾക്ക് ധാരാളം കണവ, കരിക്കാടി, പൂവാലൻ ചെമ്മീൻ തുടങ്ങിയവ ലഭിക്കാറുണ്ട്. എന്നാൽ കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ ഇക്കുറി…

Read More

നിപ്പ ഭീതി ഒഴിയുന്നു;  കളക്ടറേറ്റിൽ തുറന്ന കോൾ സെന്‍ററുകളിലേക്കു വിളിക്കുന്നവരുടെ എണ്ണത്തിൽ കുറവ്; ജനങ്ങളുടെ ആശങ്ക മാറിയതിന്‍റെ സൂചനയായാണ് അധികൃതർ

കൊച്ചി: നിപ്പ വൈറസ് ഭീതി ഒഴിയുന്നതിന്‍റെ സൂചന നൽകി കോൾ സെന്‍ററുകളിലേക്കു വിളിക്കുന്നവരുടെ എണ്ണത്തിലും കുറവ്. 22 പേർ മാത്രമാണ് എറണാകുളം കളക്ടറേറ്റിൽ താത്കാലികമായി തുറന്ന കോൾ സെൻററിലേക്ക് ഇന്നലെ വിളിച്ചത്. കോൾ സെന്‍ററിലേക്കുള്ള വിളികളുടെ എണ്ണത്തിൽ കുറവു വന്നതു ജനങ്ങളുടെ ആശങ്ക മാറിയതിന്‍റെ സൂചനയായാണ് അധികൃതരുടെ കണക്കുകൂട്ടൽ. നിപ്പ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇതുവരെ ആകെ 512 പേരാണ കോൾ സെന്‍ററിലേക്ക് വിളിച്ചിട്ടുള്ളത്. ഇതിനിടെ, നിപ്പ സ്ഥിരീകരിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ രക്ത സാന്പിൾ ഇന്ന് വീണ്ടും പരിശോധിച്ചേക്കും. വൈറസ് സാന്നിധ്യം പൂർണമായും മാറിയോ എന്നറിയുവാൻ എറണാകുളം മെഡിക്കൽ കോളജിൽ ഒരുക്കിയ പ്രത്യേക ലാബിലാകും സാന്പിൾ പരിശോധിക്കുകയെന്നാണു വിവരങ്ങൾ. അതിനിടെ, ഇന്നലെ രാത്രിയോടെ നിപ്പ ബാധിച്ചിട്ടുണ്ടോയെന്ന സംശയത്താൽ ഒരു വയോധികനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഒരാഴ്ചയായി പനിബാധിച്ച് കോതമംഗലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന…

Read More

പുതു അധ്യായന ദിവസത്തിൽ സൗജന്യ യാത്രയൊരുക്കി മാതൃകയായി  എറണാകുളത്തെ സ്വകാര്യ ബസുകൾ

പിറവം: പുതു അധ്യായന ദിവസത്തിൽ എല്ലാ വിദ്യാർഥികൾക്കും സൗജന്യ യാത്രയൊരുക്കിയ സ്വകാര്യ ബസ് ശ്രദ്ധേയമായി. കൂത്താട്ടുകുളം-പിറവം-എറണാകുളം റൂട്ടിലോടുന്ന “അഷ്റിക’ ബസാണ് സൗജന്യമായി സർവീസ് നടത്തിയത്. ബസിന്‍റെ മുന്നിൽ വിദ്യാർഥികൾക്ക് പുതു അധ്യായന വർഷത്തിലേക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് യാത്ര സൗജന്യമാണന്നുള്ള ഫ്ളക്സ് ബാനറും സ്ഥാപിച്ചിരുന്നു. കൂടാതെ ബസിൽ കയറിയ വിദ്യാർഥികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തിരുന്നു. അഷ്റിക് സർവീസിന്‍റെ അഞ്ചോളം ബസുകൾ പിറവം മേഖലയിൽ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസ് ജീവനക്കാരും വിദ്യാർഥികളുമായുള്ള അകൽച്ച കുറക്കുവാനും അധ്യായന ദിവസങ്ങളിൽ ശുഭയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ യാത്രയൊരുക്കിയതെന്ന് ബസ് ഉടമയായ പിറവം സ്വദേശി ഏലിയാസ് ഇടയത്തുപാറ പറയുന്നു. ഇദേഹം വർഷങ്ങളോളം സ്വകാര്യ ബസ് ഡ്രൈവറായി ജോലി നോക്കിയിട്ടുള്ളതാണ്. വൈപ്പിൻ: വിദ്യാർഥി-ബസ് തൊഴിലാളി സൗഹൃദത്തിന്‍റെ ഭാഗമായി പ്രവേശനോത്സവ ദിനത്തിൽ സൗജന്യ ബസ് യാത്ര ഒരുക്കി ദോസ്ത് ഗ്രൂപ്പ് രക്ഷിതാക്കളുടെയും അധ്യാപക സമൂഹത്തിന്‍റെയും…

Read More