കൊച്ചി: കാർ യാത്രയ്ക്കിടെ കൈയേറ്റ ശ്രമം നടന്നെന്ന സരിതാ നായരുടെ പരാതിയിൽ വട്ടം കറങ്ങി പോലീസ്. കള്ളപ്പരാതിയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അധികൃതർ പറയുന്നു. പ്രദേശത്തെ ഏതാനും സിസിടിവി കാമറകൾ പരിശോധിച്ചതിൽനിന്നും ആക്രമണം സംബന്ധിച്ച യാതൊരുവിധ വിവരങ്ങളും ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്ത് കൂടുതൽ സിസിടിവി കാമറകൾ ഇല്ലാത്തതും പോലീസിന് തിരിച്ചടിയായിട്ടുണ്ട്. രണ്ടു ബൈക്കുകളിലായെത്തിയ മൂന്നുപേരുടെ നേതൃത്വത്തിൽ കാർ ആക്രമിച്ച് അസഭ്യം പറഞ്ഞെന്നായിരുന്നു സരിത നായരുടെ പരാതി. കഴിഞ്ഞ ദിവസം രാത്രിയോടെ പാലാരിവട്ടം ചളിക്കവട്ടം ഭാഗത്തുവച്ചായിരുന്നു ആക്രമണമെന്നായിരുന്നു പരാതി. യുപി രജിസ്റ്ററേഷനിലുള്ള ഒരു ബുള്ളറ്റിലും മറ്റൊരു ബൈക്കിലുമായെത്തിയ മൂന്നുപേർ കാർ ആക്രമിച്ച് തങ്ങൾക്കുനേരെ അസഭ്യം പറയുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ സിസിടിവി കാമറകൾ പരിശോധന വിധേയമാക്കിയശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാകൂവെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read MoreCategory: Kochi
പാലാരിവട്ടം മേൽപ്പാലം ; വിജിലൻസ് അന്വേഷണ പരിധിയിൽ കിറ്റ്കോയും കരാറെടുത്ത കന്പനിയും
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിനു ബലക്ഷയമുണ്ടായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കവേ കൂടുതൽ പേരിൽനിന്നു മൊഴിയെടുക്കാനുള്ള ഒരുക്കത്തിൽ വിജിലൻസ് സംഘം. പാലത്തിന്റെ നിർമാണച്ചുമതല വഹിച്ച റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ, കണ്സൾട്ടൻറായിരുന്ന കിറ്റ്കോ, കരാറെടുത്ത ആർഡിഎസ് കന്പനി എന്നിവയും വിജിലൻസ് അന്വേഷണ പരിധിയിൽവരും. ഇവയുടെ പ്രതിനിധികളിൽനിന്നും അധികൃതർ മൊഴിയെടുക്കും. നിർമാണ സാമഗ്രികളുടെ ഗുണമേൻമ സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം തേടുന്ന സംഘം നിലവിൽ ഉയർന്നിട്ടുള്ള ആരോപണങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിക്കാനും എത്രയും വേഗം റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കാനുമുള്ള ഒരുക്കത്തിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ എറണാകുളം എസ്പി.കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പാലം സന്ദർശിച്ചു. സാ ങ്കേതിക വിദഗ്ധരും അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു. എൻജിനീയർമാരിൽനിന്നും തൊഴിലാളികളിൽനിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു. പാലവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളാണു പ്രധാനമായും സംഘം പരിശോധിക്കുന്നത്. അഴിമതി നടന്നിട്ടുണ്ടോയെന്ന കാര്യങ്ങൾ തുടർന്നുള്ള…
Read Moreവിദേശ റിക്രൂട്ട്മെന്റ് തട്ടിപ്പ് തടയാൻ കൊച്ചി സിറ്റിപോലീസ് രംഗത്ത്
കൊച്ചി: വിദേശ റിക്രൂട്ട്മെന്റുകളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളും കേസുകളും തടയാനൊരുങ്ങി കൊച്ചി സിറ്റി പോലീസ്. ഇതിന്റെ ഭാഗമായി കൊച്ചി സിറ്റി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അംഗീകൃത വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെയും നടത്തിപ്പുകാരുടെയും യോഗം സിറ്റി പോലീസ് കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്നു. റിക്രൂട്ട്മെന്റുകളുടെ മറവിൽ നടക്കുന്ന തെറ്റായ പ്രവണതകൾ തടയുമെന്നും അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു. ഏതു രാജ്യത്തേക്കാണോ റിക്രൂട്ട്മെന്റ് നടത്തുന്നത് ആ രാജ്യത്തെ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തിയ തൊഴിൽകരാർ, റിക്രൂട്ട്മെന്റ് നടത്തുന്നതിന് അനുവദിച്ചുകൊണ്ടുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിന്റെ അനുമതി എന്നിവ കർശനമായും ഏജൻസിയുടെ കൈവശം ഉണ്ടായിരിക്കണം. കൂടാതെ ഇന്റർവ്യൂ നടത്തുന്ന സ്ഥലവും തീയതിയും പോലീസിനെ മുൻകൂറായി അറിയിച്ച് അനുവാദം വാങ്ങേണ്ടതുമാണ്. ഉദ്യോഗാർഥിക്ക് വാഗ്ദാനം ചെയ്യപ്പെട്ട തൊഴിൽതന്നെയാണ് ലഭിക്കുന്നതെന്നും വാഗ്ദാനം ചെയ്യപ്പെട്ട ശന്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്. വിദേശത്ത്…
Read Moreഏഴു വർഷത്തിനിടെ സെൻട്രൽ ജയിലുകളിൽ മരിച്ചത് 174 തടവുകാർ
സിജോ പൈനാടത്ത് കൊച്ചി: സംസ്ഥാനത്തെ ജയിലുകളിൽ കഴിഞ്ഞ ഏഴുവർഷത്തിനിടെ മരിച്ചത് 282 തടവുകാർ. മരിച്ചവരിൽ 11 റിമാൻഡ് പ്രതികളാണെന്നും വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. 2011-18 കാലയളവിൽ സംസ്ഥാനത്തെ മൂന്നു സെൻട്രൽ ജയിലുകളിലായി 174 പേരാണു മരിച്ചത്. ഇതിൽ ഓസ്ട്രേലിയൻ സ്വദേശിയായ തടവുകാരനുമുണ്ട്. ഏഴു വർഷത്തിനിടെ ജില്ലാ ജയിലുകളിലെ മരണസംഖ്യ 41 ഉം സബ് ജയിലുകളിലേത് 67 ഉം ആണ്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം ഏഴു വർഷത്തിനിടെ 88 പേർ മരിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ 44 തടവുകാരാണു മരിച്ചത്. വിയ്യൂരിൽ 42 പേർ മരിച്ചു. ജില്ലാ ജയിലുകളിൽ കോഴിക്കോടാണ് ഏറ്റവുമധികം തടവുകാർ മരിച്ചത്. ഏഴു വർഷത്തിനിടെ കോഴിക്കോട് ജില്ലാ ജയിലിൽ മരിച്ചത് 12 പ്രതികൾ. മരിച്ചവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണു കൊല്ലം ജില്ലാ ജയിൽ. എട്ടുപേരാണ് ഇവിടെ മരിച്ചത്. എറണാകുളം അഞ്ച്, കോട്ടയം നാല്, തിരുവനന്തപുരം ആറ്…
Read Moreഐഎസ് റിക്രൂട്ട്മെന്റ്, രണ്ടും കൽപ്പിച്ച് എൻഐഎ; കൂടുതൽ മലയാളികൾ കുടുങ്ങും
കൊച്ചി: ഐഎസ് റിക്രൂട്ട്മെന്റിലൂടെ കൂടുതൽ മലയാളികൾ തീവ്രവാദത്തിലേക്കു കടന്നുവെന്ന എൻഐഎ നിരീക്ഷണം ശരിവയ്ക്കുന്ന തലത്തിൽ ഓരോ ദിവസവും കൂടുതൽ ആളുകളിലേക്കു അന്വേഷണം വ്യാപിക്കുന്നു. നിലവിൽ അന്‍പതോളം മലയാളികളും തമിഴ്നാട്ടുകാരും എൻഐഎ നിരീക്ഷണത്തിലാണ്. ഇവർ ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ആരാധകരാണ്. പാലക്കാട് അറസ്റ്റിലായ റിയാസ് അബൂബക്കറിനെ പിടികൂടിയതോടെയാണ് എൻഐഎയുടെ അന്വേഷണം വ്യാപിച്ചത്. ഇയാളൊടൊപ്പം കാസർഗോഡ് സ്വദേശികളായ രണ്ടു പേരും കരുനാഗപ്പള്ളി സ്വദേശിയും അറസ്റ്റിലായിരുന്നു. ഫൈസൽ, അബ്ദുൾ അറാഫത്ത്, അബ്ദുൾ റാഷിദ് എന്നീ മൂന്ന് പേരേയാണ് അറസ്റ്റു ചെയ്തിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. പഴുതുകൾ അടച്ചുള്ള ശക്തമായ അന്വേഷണമാണ് നടന്നു വരുന്നത്. ഇതിനിടയിലാണ് വിദേശത്തുള്ള കൊല്ലം ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെ (36) എൻഐഎ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ദോഹയിൽനിന്നും നാട്ടിലെത്തിയ ഇയാൾ വരും ദിവസങ്ങളിൽതന്നെ എൻഐഎ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നാണു ലഭിക്കുന്ന…
Read Moreകേരളത്തിലെ മത്സ്യത്തൊഴിലാളികൾ സാന്പത്തിക ചൂഷണത്തിന് ഇരയാകുന്നുവെന്ന് പഠനം
കൊച്ചി: കേരളത്തിലെ മത്സ്യമേഖലയിലെ അനാരോഗ്യകരമായ സാമ്പത്തിക പ്രവണതകള്‍ വ്യക്തമാക്കി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പുതിയ പഠനം. മത്സ്യബന്ധനത്തിലേര്പ്പെടുന്നതിനു സ്വകാര്യ ഇടപാടുകാരില്‍നിന്നു വായ്പയെടുക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികള്‍ സാമ്പത്തിക ചൂഷണത്തിനു വിധേയമാകുന്നുവെന്നും വന്‍ ബാധ്യതകള്‍ വരുത്തിവയ്ക്കുന്നുവെന്നുമാണ് അന്താരാഷ്ട്ര ഗവേഷണ ജേര്‍ണലായ മറൈന്‍ പോളിസിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലെ കണ്ടെത്തല്‍. മത്സ്യഫെഡ് സൊസൈറ്റികള്‍, സഹകരണ-വാണിജ്യ ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നീ ഔദ്യോഗിക വായ്പാദാതാക്കള്‍ മേഖലയില്‍ ഉണ്ടായിരിക്കേയാണ് എളുപ്പത്തില്‍ വായ്പ ലഭിക്കുമെന്ന കാരണത്താൽ സ്വകാര്യ പലിശയിടപാടുകാരെ മത്സ്യത്തൊഴിലാളികൾ സമീപിക്കുന്നത്. തിരിച്ചടവിനു മീന്ലഭ്യതയ്ക്ക് അനുസരിച്ച് സ്വകാര്യ ഇടപാടുകാർ സാവകാശം നൽകുന്നുമുണ്ട്. എന്നാല്‍, ഇതിലൂടെ 160 ശതമാനം വരെ പലിശനിരക്കില്‍ വായ്പ തിരിച്ചടയ്ക്കേണ്ട അവസ്ഥയാണു വരുന്നത്. വായ്പയിലെ വ്യവസ്ഥപ്രകാരം കൂടുതല്‍ മീന്‍ ലഭിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പലിശ നല്‍കേണ്ട സ്ഥിതിയുമുണ്ട്. പഠനവിധേയമാക്കിയവയില്‍ 69 ശതമാനം യാനങ്ങളും മീന്‍പിടിത്തത്തിനു പുറപ്പെടുന്നത് ഇങ്ങനെയാണ്. മത്സ്യമേഖലയിലെ സാമ്പത്തിക ചൂഷണം ചെറുക്കുന്നതിനു…
Read Moreപിവിഎസ് മെമ്മോറിയൽ ആശുപത്രി അടച്ചുപൂട്ടരുത്; ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
കൊച്ചി: മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതമൂലം പ്രതിസന്ധിയിലായ എറണാകുളം കലൂരിലെ പി.വി. സ്വാമി മെമ്മോറിയൽ ആശുപത്രി അടച്ചുപൂട്ടുന്നതിനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ആവശ്യപ്പെട്ടു. ആശുപത്രി അടച്ചുപൂട്ടലിനെതിരേ പിവിഎസ് ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ സംഘടിപ്പിച്ച ധർണ ഐഎംഎ കൊച്ചി ശാഖ പ്രസിഡന്റ് ഡോ. എം.ഐ. ജുനൈദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. 20 വർഷത്തിലധികമായി ആശുപത്രിയിൽ ജോലി നോക്കിവരുന്ന നഴ്സുമാർ ഉൾപ്പെടെയുള്ള 500 ൽ പരം ജീവനക്കാർക്കു നിയമം അനുശാസിക്കുന്ന പരിരക്ഷ ലഭ്യമാക്കുന്നതിന് ഐഎംഎ പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ഡോ. ഹനീഷ് മീരാസ പറഞ്ഞു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഒരുവർഷത്തിലേറെയായി ശന്പളം ലഭിച്ചിട്ട്. ശന്പളവും കുടിശികയും മാർച്ച് 31 നകം കൊടുത്തു തീർക്കുമെന്ന് മാനേജിംഗ് ഡയറക്ടർ പി.വി. മിനി ജില്ലാകളക്ടർക്ക് രേഖാമൂലം നൽകിയ ഉറപ്പും നാളിതുവരെ പാലിച്ചിട്ടില്ലെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ മാത്യു ഫിലിപ്പ് പറഞ്ഞു.…
Read Moreവിനാശകാരിയായ മയക്കുമരുന്നുമായി കോഴിക്കോട്ട് കാരൻ പിടിയിൽ; കേസെടുക്കാ തിരുന്നാൽ 3 മണിക്കൂറിനുള്ളിൽ 20 ലക്ഷം നൽകാം; കേസ് എടുത്താലും തനിക്ക് ഒന്നും സംഭവിക്കില്ല, പിന്നിൽ വൻശക്തികൾ; പ്രതിയുടെ വാക്കുകേട്ട് ഞെട്ടി പോലീസും
കൊച്ചി: നിശാപാർട്ടികൾക്കായി എത്തിച്ച ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും വിനാശകാരിയുമായ മയക്കുമരുന്നു മാക്സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന ടോപ് വേരിയന്റ് മെഥിലിൻ ഡയോക്സി മെറ്റാ ആംഫിറ്റമിനുമായി പിടിയിലായ യുവാവിന്റെ മൊഴികേട്ട് ഞെട്ടി എക്സൈസ് ഉദ്യോഗസ്ഥർ.ന്യൂജെൻ തലമുറയ്ക്ക് ഇപ്പോൾ പ്രിയം എൽഎസ്ഡി മുതൽ മുകളിലേക്കുള്ള സിന്തറ്റിക് ഡ്രഗുകളാണെന്നും കഞ്ചാവുപോലെയുള്ള കണ്ട്രി ഡ്രഗുകൾക്ക് ഇപ്പോൾ യുവാക്കൾക്കിടയിൽ ഡിമാന്റ് കുറവാണെന്നുമാണു പ്രതി വ്യക്തമാക്കിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കണ്ട്രി ഫെലോസ് മാത്രമാണ് ഇപ്പോൾ കഞ്ചാവു പോലെയുള്ള നിലവാരം കുറഞ്ഞ മയക്കുമരുന്നുകൾ വിൽക്കാൻ നിൽക്കുന്നത്. താൻ വർഷങ്ങളായി ഇത്തരം സിന്തറ്റിക് ഡ്രഗ്സ് മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും കേസ് എടുക്കാതിരുന്നാൽ മൂന്ന് മണിക്കൂറിനുള്ളിൽ 20 ലക്ഷം രൂപ വരെ നൽകാമെന്നും താൻ പറയുന്നത് കേൾക്കാതെ കേസ് എടുത്താലും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും വൻശക്തികൾ പുറകിൽ ഉള്ളതിനാൽ നിസാരമായി ഉൗരിപോകും എന്നുമായിരുന്നു പ്രതിയുടെ ഭാഷ്യം. ഏറെക്കാലം വിദേശ രാജ്യങ്ങളിൽ ജോലി…
Read Moreജീവനക്കാരെ നിയന്ത്രിക്കേണ്ടത് ഉടമയുടെ കടമ; കല്ലട ബസിലെ മർദനക്കേസിൽ തെളിവെടുപ്പിന് ഹാജരാകാൻ ഉടമയ്ക്കും ഡ്രൈവർമാർക്കും നോട്ടീസ്
കൊച്ചി: കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലടയ്ക്കും രണ്ട് ഡ്രൈവർമാർക്കും എറണാകുളം ആർടിഒ നോട്ടീസ് നൽകി. സംഭവത്തിൽ തെളിവെടുപ്പിനു ഹാജരാകണമെന്നു കാണിച്ചാണു നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി അഞ്ച് ദിവസത്തിനകം എല്ലാവരും തെളിവെടുപ്പിന് ഹാജരാകണം. ഏതാനും ദിവസംമുന്പാണ് ഇതു സംബന്ധിച്ച നോട്ടീസിൽ ആർടിഒ ഒപ്പിട്ടത്. യാത്രക്കിടയിൽ ട്രിപ്പ് നിർത്തിയ ബസിലെ ഡ്രൈവർ, പിന്നീട് യാത്രക്കാരുമായി മരടിൽ എത്തിയ ബസിന്റെ ഡ്രൈവർ എന്നിവരാണ് ഉടമ സുരേഷ് കല്ലടയ്ക്കൊപ്പം ഹാജരാകേണ്ടത്. ഇരു ബസിലെയും ഡ്രൈവർമാർ നിലവിൽ റിമാൻഡിലാണ്. ഇവരുടെ മേൽവിലാസത്തിലേക്കാണ് നോട്ടീസ് അയച്ചിട്ടുള്ളതെന്നും റിമാൻഡ് കാലാവധി കഴിഞ്ഞുമാത്രമാകും ഇരുവരും ഹാജരാകുകയെന്നും അധികൃതർ പറഞ്ഞു. നിലവിൽ കല്ലട ബസിനെതിരേ അധികൃതർ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലും സുരേഷ് കല്ലടയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അധികൃതർ…
Read Moreബീച്ചുകളിൽ അപകടക്കുളി പതിവാകുന്നു; ബീച്ചിൽ ലൈഫ് ഗാർഡുകൾ ഉണ്ടെങ്കിലും സേവനം പര്യാപ്തമല്ല
വൈപ്പിൻ: ചെറായി, പള്ളത്താംകുളങ്ങര ബീച്ചുകളിൽ സന്ദർശനത്തിനെത്തുന്നവർ കടലിൽ പരിധിവിട്ട് കുളിക്കുന്നത് വൻ അപകടഭീഷണി ഉയർത്തുന്നതായി പരിസരവാസികൾ ചൂണ്ടിക്കാട്ടി. മധ്യവേനലവധിക്കാലമായതിനാൽ ബീച്ചിൽ സന്ദർശകരുടെ തിരക്ക് ഏറെയാണ്. മാത്രമല്ല കാലാവസ്ഥയും അനുയോജ്യമല്ല. വൈകുന്നേരമാകുന്പോൾ വൻതിരകളാണ് ഉയരുന്നത്. ബീച്ചിൽ ലൈഫ് ഗാർഡുകൾ ഉണ്ടെങ്കിലും തിരക്കിനനുസരിച്ച് ഇവരുടെ സേവനം പര്യാപ്തമല്ല. പലപ്പോഴും വൈകുന്നേരങ്ങളിൽ തിരക്ക് കൂടുന്പോൾ ഇവർക്ക് നിയന്ത്രിക്കാൻ കഴിയുന്നുമില്ല. മാത്രമല്ല ചെറായി ബീച്ചിൽ മാത്രമാണ് ലൈഫ്ഗാർഡിന്റെ സേവനമുള്ളത്. പള്ളത്താംകുളങ്ങര ബീച്ചിൽ ഉണ്ടായിരുന്ന സേവനം നിർത്തിവച്ചിരിക്കുകയാണ്. ഇവിടെയാകട്ടെ രാത്രി കഞ്ചാവുകാരുടെ വിഹാരകേന്ദ്രവുമാണ്. ചെറായിയിലാകട്ടെ ലൈഫ് ഗാർഡുകളുടെ സേവനമുണ്ടെങ്കിലും ബീച്ചിന്റെ 500 മീറ്റർ പരിധിയിൽ മാത്രമെ ഇവർക്ക് ഡ്യൂട്ടിയുള്ളു. അതിനപ്പുറത്തേക്ക് ഇവരുടെ കണ്ണെത്തണമെന്നില്ല. എന്നാൽ ചെറായി ബീച്ചിന്റെ പ്രധാന ഭാഗത്തുനിന്നും വടക്കോട്ടും തെക്കോട്ടും മാറി കുളിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. വെക്കേഷൻ കാലമായതിനാൽ ജില്ലക്ക് പുറത്തുള്ളവരാണ് ഭൂരിഭാഗവും ഇവിടെ എത്തുന്നത്. രാത്രിയായാലും ഈ മേഖലയിൽ…
Read More