അങ്കമാലി: ദിവസത്തിൽ പലതവണ കണ്ണാടി നോക്കാത്തവർ കുറവാണ്. എന്നാൽ ഒരിക്കൽ പോലും നിങ്ങളുടെ കണ്ണാടി നിങ്ങൾ എങ്ങനെ ഇരിക്കുന്നു എന്നു നിങ്ങളോടു പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ഈ പരാതിയും തീരുന്നു. നിങ്ങൾ സുന്ദരനാണോ, നിങ്ങളുടെ മനസിൽ സന്തോഷമാണോ അതോ ദുഃഖമാണോ എന്നു തുടങ്ങി പല കാര്യങ്ങളും പറഞ്ഞുതരുന്ന ഒരു ഇന്ററാക്ടീവ് കണ്ണാടി വികസിപ്പിച്ചെടുത്തതായി ഒരുസംഘം ഗവേഷണ വിദ്യാർഥികൾ അവകാശപ്പെടുന്നു. അങ്കമാലി ഫിസാറ്റ് സയൻസ് ആൻഡ് ടെക്നോളജി പാർക്ക് ആൻഡ് റിസർച്ച് സെന്ററിൽ ഗവേഷണം നടത്തിയ വിദ്യാർഥികളാണ് ഈ വിസ്മയക്കണ്ണാടിക്കു രൂപം കൊടുത്തിരിക്കുന്നത്. ഇന്ററാക്ടീവ് റിയൽ ടൈം ഇന്റലിജന്റ് സിസ്റ്റം എന്ന സംവിധാനത്തിലൂടെ വികസിപ്പിച്ചെടുത്ത ഈ മിററിൽ കാലാവസ്ഥ, കലണ്ടർ, ഓർത്തിരിക്കേണ്ട പ്രധാന ദിവസങ്ങൾ, സംഭവങ്ങൾ, നമ്മുടെ മുഖഭാവം, മനസിന്റെ ഭാവം തുടങ്ങി നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഈ കണ്ണാടി മറുപടി നൽകും. ഒരിക്കൽ നമ്മുടെ പേര്…
Read MoreCategory: Kochi
ഭക്ഷണംപോലും കഴിക്കാന്‍ പറ്റുന്നില്ല! വേദനയും പുകച്ചിലും തൊലി പൊളിയാനും തുടങ്ങി; വോട്ടുമഷി വീണു വിരലുകള്‍ പൊള്ളി
തൃപ്പൂണിത്തുറ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോളിംഗ് ഉദ്യോഗസ്ഥന്റെ കൈവിരലുകൾ വോട്ടു മഷി വീണു പൊള്ളി. പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥനായ തുപ്പംപടി സ്വദേശി എൻ.കെ. ഗോപിയുടെ രണ്ടു കൈകളിലെയും വിരലുകളാണു വോട്ടു മഷി പറ്റി പൊള്ളിയഴുകിയത്. കോട്ടയം ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മണീട് പഞ്ചായത്തിലെ പാമ്പ്ര സ്കൂളിലെ പോളിംഗ് ബൂത്തിലെ മൂന്നാം പോളിംഗ് ഉദ്യോഗസ്ഥനായിരുന്നു ഗോപി. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെ ബൂത്തിൽ വോട്ടർമാരുടെ കൈവിരലുകളിൽ മഷി കുത്തിക്കൊണ്ടിരുന്നതു ഗോപിയായിരുന്നു. മഷിക്കുപ്പി ഇടതുകൈകൊണ്ടു പിടിച്ചു വലതുകൈകൊണ്ടാണു വോട്ടർമാരുടെ വിരലുകളിൽ മഷി പതിച്ചത്. ഇതാണു രണ്ടു കൈവിരലുകളിലും മഷി പറ്റാനിടയായത്. മഷി പറ്റിയിടമെല്ലാം പൊള്ളി കുമിളച്ചു. രണ്ടു ദിവസമായതോടെ വേദനയും പുകച്ചിലും ഉണ്ടാവുകയും തൊലി പൊളിയാൻ തുടങ്ങുകയും ചെയ്തു. വേദന കൂടി ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായതോടെ മുളന്തുരുത്തി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നെന്നു ഗോപി പറഞ്ഞു. മഷി കൈകാര്യം…
Read Moreദുബായിലല്ല, ഇത് നമ്മുടെ ചെമ്മലപ്പടിയിൽ; ഡോ. അനിൽ-ജിജി ദമ്പതികളുടെ വീട്ടുമുറ്റത്തെ ഈന്തപ്പനകൾ കായ്ച്ച് പഴുത്ത നിലയിൽ
കിഴക്കമ്പലം: വീട്ടുമുറ്റത്ത് ഈന്തപ്പഴം നുകർന്ന് ഡോക്ടർ – അധ്യാപിക ദമ്പതികൾ ശ്രദ്ധേയമാകുന്നു. അമൃത ഡെന്റൽ കോളജിലെ പ്രോസ്റ്റഡോണ്ടിക് വിഭാഗം മേധാവി കിഴക്കമ്പലം ചെമ്മലപ്പടി മുട്ടുവഞ്ചേരി ഡോ.അനിൽ മാത്യു, ഭാര്യ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ജിജി ഏലിയാസ് എന്നിവരുടെ വീട്ടുമുറ്റത്താണ് നാട്ടിലെങ്ങും അധികമില്ലാത്ത ഈന്തപ്പനകൾ കായ്ച്ചു നിൽക്കുന്നത്. 2009 ൽ തൃശൂർ വെള്ളാനിക്കരയിലെ ടിയോസ് ഓർക്കിട്സ് ആൻഡ് നഴ്സറിയിൽനിന്നുമാണ് നാല് തൈകൾ വാങ്ങിയത്. ഇവയിൽ രണ്ടെണ്ണം കായ്ച്ച് നിൽക്കുന്നവയാണ്. പഴങ്ങൾ താഴെ വീഴുന്ന തരത്തിൽ പഴുത്ത അവസ്ഥയിലാണ്. ഫാമിംഗിൽ താല്പര്യമുള്ള അനിൽ വീട്ടുവളപ്പിലെ ഓർക്കിഡിനോടൊപ്പമാണ് തൈകൾ നട്ടിരുന്നത്. ഈന്തപ്പനയുടെ വളർച്ചക്കായി പ്രത്യേകം വളങ്ങളോ വെള്ളമോ നൽകിയിരുന്നില്ല. പനയോടൊപ്പം വെച്ചു കെട്ടിയിരുന്ന ഓർക്കിഡിന് ലഭിക്കുന്ന വെള്ളമാണ് പനയ്ക്കും ലഭിച്ചിരുന്നത്.
Read Moreഒരു കോടി മുടക്കി നിർമിച്ച ഓടയുണ്ട്, പക്ഷേ ,നെല്ലിക്കുഴി ടൗണിപ്പോഴും വെള്ളത്തിൽ
കോതമംഗലം: നെല്ലിക്കുഴി ടൗണിൽ ഒരു കോടി രൂപ മുടക്കി ഓട നിർമിച്ചിട്ടും റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല. കഴിഞ്ഞദിവസത്തെ മഴയിൽ നെല്ലിക്കുഴി ടൗണിലാകെ വെള്ളക്കെട്ടായിരുന്നു. റോഡിലും ഓടകളിലുമെല്ലാം വെള്ളംകെട്ടികിടക്കുന്ന സ്ഥിതിയാണുണ്ടായത്. ഓട നിർമാണത്തിലുണ്ടായ അപാകതയാണ് വെള്ളം ഒഴുകിപ്പോകാതിരിക്കാൻ കാരണമായിരിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. ഓടയിൽ വെള്ളംകെട്ടികിടക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഓടയ്ക്ക് വേണ്ടി പുറന്പോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കവും ഓടയുടെ ഗതി മാറാൻ കാരണമായി. അശാസ്ത്രീയമായ ഓട നിർമാണത്തിനെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
Read Moreമാലിന്യ സംസ്കരണ പദ്ധതി പാതിവഴിയിൽ അവസാനിച്ചു; മാലിന്യം നിറഞ്ഞ് കൂത്താട്ടുകുളം
കൂത്താട്ടുകുളം : മാലിന്യ സംസ്കരണ പദ്ധതിയും പാതിവഴിയിൽ അവസാനിച്ചു. മാറി വരുന്ന ഭരണസമിതികൾ കൂത്താട്ടുകുളത്ത് നിരവധി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ദീർഘവീഷണം ഇല്ലാത്തതിനാൽ പലതും പാതി വഴിയിൽ ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ നിർമാണമാണ് ഒടുവിൽ നിലച്ചിരിക്കുന്നത്. 2005-10 കാലഘട്ടത്തിൽ പ്രസിഡന്റായിരുന്ന എൽ. വസുമതിയമ്മയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. കൂത്താട്ടുകുളത്തും പരിസരപ്രദേശങ്ങളിൽനിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ തരം തിരിച്ച് ജൈവമാലിന്യങ്ങൾ പ്ലാന്റിൽ നിക്ഷേപിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്യാസ് വ്യാപാര സ്ഥാപനങ്ങൾക്ക് നൽകുന്നതിനും ഉദ്ദേശിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ പ്ലാന്റിൽ നിന്നു ഉദ്ദേശിച്ചരീതിയിൽ ഗ്യാസ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞില്ല. കേരള ശുചിത്വ മിഷനിൽ നിന്ന് കൂത്താട്ടുകുളം പഞ്ചായത്തിന് ലഭിച്ച പ്ലാന്റ് രണ്ട് വർഷത്തോളം മാത്രമാണ് പ്രവർത്തിച്ചത്. സോഷ്യോ ഇക്കണോമിക് യൂണിറ്റാണ് പ്ലാന്റ് നിർമിച്ചത്. അഞ്ചര ലക്ഷം രൂപയും ഇതിനുവേണ്ടി അന്ന് ചെലവഴിച്ചിരുന്നു.…
Read Moreകല്ലട ബസ് സംഭവം; കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം; മർദനമേറ്റവരുടെ നഷ്ടപ്പെട്ട ലാപ്ടോപ്പിനെക്കുറിച്ച് അറിയില്ലെന്ന് പ്രതികൾ
കൊച്ചി: കല്ലട ബസില്‍ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം. പിടിയിലായ ഏഴു പേരെ കൂടാതെ കൂടുതല്‍ പേര് ഉണ്ടെന്നാണ് മര്‍ദനമേറ്റവര്‍ പറയുന്നത്. എന്നാല്‍ ലഭിച്ച മൂന്ന് സിസിടിവി ദൃശ്യങ്ങളിലും യുവാക്കളെ മര്ദിച്ചവരായി കാണുന്ന മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു. മര്‍ദനമേറ്റവരുടെ ലാപ്ടോപ്പ് കണ്ടെത്താനുള്ള അന്വേഷണവും നടത്തുന്നുണ്ട്. ഇത് ആക്രമിച്ചവരുടെ പക്കലുണ്ടെന്നാണ് മര്‍ദനമേറ്റവര്‍ പറയുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്നാണ് പ്രതികളുടെ മൊഴി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നുമാത്രമേ ഇതുസംബന്ധിച്ചും വ്യക്തത വരുത്താനാവൂ. അതിനാല്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും തൃക്കാക്കര എസി പറഞ്ഞു. അതേസമയം പ്രതികളുമായി അന്വേഷണംസംഘം ഇന്നലെ തെളിവെടുപ്പ് നടത്തി. വൈറ്റിലയിലെ കല്ലട ഓഫീസിലും യുവാക്കളെ മര്‍ദിച്ച വൈറ്റില ജംഗ്ഷനിലുമാണ് പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിത്. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളെ ശനിയാഴ്ചയാണ് നാല് ദിവസത്തേക്ക്…
Read Moreകാറ്റും മഴയും; കോതമംഗലത്ത് 80 ലക്ഷത്തിന്റെ നഷ്ടം; ഏത്തവാഴ കൃഷി പൂർണമായും നശിച്ച നിലയിൽ
കോതമംഗലം: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും കോതമംഗലത്ത് 47 വീടുകൾ ഭാഗികമായി തകർന്നു. ഏക്കറു കണക്കിനു സ്ഥലത്തെ കാർഷിക വിളകളും നശിച്ചിട്ടുണ്ട്. 80 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി റവന്യു വകുപ്പ് അധികൃതർ പറഞ്ഞു. ഒട്ടുമിക്ക വീടുകളും ഭാഗിമായിട്ടാണ് തകർന്നിരിക്കുന്നത്. കാർഷിക മേഖലയെ പിടിച്ചുലച്ചുകൊണ്ടാണ് കാറ്റ് കടന്നുപോയത്. ഏത്താവാഴ കൃഷിക്കാണ് കാറ്റിൽ കൂടുതലും നശിച്ചത്. പ്രളയത്തിലും അതിനു മുന്‍പും സംഭവിച്ച കാറ്റിലും മഴക്കെടുതിയിലുമായി നാലു കോടിയുടെ കൃഷിനാശമാണ് താലൂക്കിൽ ഉണ്ടായത്. തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങി ലക്ഷങ്ങളുടെ ഘനമരങ്ങളും കാറ്റിൽ നിലംപൊത്തി. ന്യൂനമർദ്ദം ശക്തിപ്പെട്ട് അടുത്ത ദിവസങ്ങളിലും കാറ്റും മിന്നലും ശക്തിപ്പെടുമെന്ന കാലാവസ്ഥ പ്രവചനം പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഭൂതത്താൻകെട്ടിന് സമീപം ചെമ്മീൻകുത്തിൽ ഇടിമിന്നലേറ്റ് പുതുക്കയിൽ ജോണിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന കറവപശു ചത്തു. 30000 രൂപ വിലമതിക്കുന്ന പശുവാണ് ചത്തത്. പിണ്ടിമന വില്ലേജിലാണ് കാറ്റ് ഏറ്റവും കൂടുതൽ…
Read Moreമഞ്ഞപ്പിത്തഭീതിയിൽ മൂവാറ്റുപുഴ; 20 പേർക്കു രോഗം സ്ഥിരീകരിച്ചു
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയായ മൂവാറ്റുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു. തൃക്കളത്തൂർ, വാഴപ്പിള്ളി, മുടവൂർ, ഊരമന പ്രദേശങ്ങളിലാണ് ഹെപ്പറ്റൈറ്റിസ് ബി വിഭാഗത്തിലുള്ള മഞ്ഞപ്പിത്ത ബാധിതരെ കണ്ടെത്തിയിരിക്കുന്നത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും, സമീപപ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമായി ഇതുവരെ 20 പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞ വർഷം ഊരമനയിൽ ഹെപ്പറ്റൈറ്റിസ് ബി വിഭാഗത്തിൽപ്പെട്ട മഞ്ഞപ്പിത്തം ബാധിച്ച് നിരവധി പേർ മരിച്ചിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും വെല്ലൂർ, മണിപ്പാൽ എന്നിവിടങ്ങളിൽ നിന്നുമുള്ള വിദഗ്ധ സംഘം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും രോഗത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ വർഷവും അതേ മേഖലയിൽ തന്നെ രോഗം കണ്ടെത്തിയതു നാട്ടുകാരിൽ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. രോഗകാരണം കണ്ടെത്താൻ കഴിയാത്തതിനാൽ പ്രതിരോധ വാക്സിനേഷനും, ബോധവത്കരണവുമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ പറയുന്നു. പിഎച്ച്സികളിൽ പ്രതിരോധ വാക്സിനേഷൻ നൽകുന്നില്ല.…
Read Moreഅടിസ്ഥാന സൗകര്യമില്ല; പാലക്കാട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെ മറ്റു സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിക്കാം
കൊച്ചി: മതിയായ അടിസ്ഥാന സൗകര്യമില്ലെന്ന കാരണത്താല്‍ പാലക്കാട് കേരള മെഡിക്കല്‍ കോളജില്‍ നിന്നു മാറ്റുന്ന 150 രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളെ 13 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഇതു വ്യക്തമാക്കി മെഡിക്കല്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പാലക്കാട് കേരള മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ 17 സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ 13 മെഡിക്കല്‍ കോളജുകള്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ അംഗീകരിക്കാവുന്നതാണെന്ന് കണ്ടെത്തുകയാ യിരുന്നു.
Read Moreന്യൂനമർദം ചുഴലിക്കാറ്റാകുന്നു; മുന്നറിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റി നൽകുന്ന നിർദേശങ്ങൾ
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നി ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയുള്ള സമയത്ത് മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. • മലയോര മേഖലയിലെ റോഡുകൾക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ചാലുകളുടെ അരികിൽ വാഹനങ്ങള്‍ നിർത്തരുത്. • മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. • സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. • നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത് • പാലങ്ങളിലും, നദിക്കരയിലും മറ്റും നിന്ന് സെൽഫിഎടുക്കുന്നത് ഒഴിവാക്കുക • പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനൽ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. • നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ…
Read More