കൊച്ചി: പാതയോരങ്ങളിലെ കടകള്‍ക്കു മുന്നിലെ അനധികൃത പാര്‍ക്കിംഗ്, റോഡിലേക്കു പ്രവേശിക്കാന്‍ കടയുടമയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതി. കൊല്ലം തേവലക്കര പഞ്ചായത്തിലെ പടപ്പനാല്‍ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡ് അനധികൃതമാണെന്നും ഇതു മാറ്റണമെന്നുമാവശ്യപ്പെട്ടു തേവലക്കര സ്വദേശി എം. നൗഷാദ് ഉള്‍പ്പെടെ ആറു പേര് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. റോഡിനോടു ചേര്‍ന്നു കിടക്കുന്ന ഭൂമിയുടെ ഏതു ഭാഗത്തു കൂടിയും പൊതുറോഡിലേക്കു പ്രവേശിക്കാന്‍ ഭൂവുടമയ്ക്ക് അവകാശമുണ്ട്. പാര്‍ക്കിംഗിന്റെ പേരില്‍ ഇതു നിഷേധിക്കാന്‍ കഴിയില്ല. ഇതേ വിഷയത്തില്‍ വിവിധ ഹൈക്കോടതികള്‍ പ്രസ്താവിച്ച വിധിയും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. പാര്‍ക്കിംഗ് സ്ഥലം നിശ്ചയിക്കേണ്ടത് പഞ്ചായത്താണെന്നു മോട്ടോര്‍ വാഹന ചട്ടത്തില്‍ പറയുന്നുണ്ട്. ഗതാഗത തടസമൊഴിവാക്കാനും പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കാനും എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വേണമെന്ന് കേരള പോലീസ് ആക്ടിലും വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജിക്കാരുടെ കേസില്‍ അനധികൃത ഓട്ടോ സ്റ്റാന്‍ഡാണ് നിലവിലുള്ളതെന്നു…
Read MoreCategory: Kochi
വൈപ്പിൻ മാലിപ്പുറത്തെ വീട്ടമ്മയുടെ മരണം; കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്നെന്നു ബന്ധുക്കൾ; പോലീസിൽ തെളിവു നൽകിയിട്ടും അന്വേഷണമില്ലെന്ന് ആരോപണം
വൈപ്പിൻ: മാലിപ്പുറം കർത്തേടത്ത് കഴിഞ്ഞമാസം ആത്മഹത്യചെയ്ത അന്‍പതുകാരിയായ വീട്ടമ്മയുടെ മരണത്തിനു പിന്നിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെന്ന് ബന്ധുക്കളുടെ ആരോപണം. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ മനക്കിൽ ലാലിയുടെ ഭാര്യ സുബിജയാണ് മരിച്ചത്. കഴിഞ്ഞമാസം 27നായിരുന്നു സംഭവം. പണം പലിശക്കു നൽകുന്ന ആലപ്പുഴക്കാരായ ദന്പതികളുടെ ഭീഷണിയാണ് വീട്ടമ്മയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നു ബന്ധുക്കൾ പറയുന്നു. മകനു നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടക്കുമെന്നു ദന്പതികൾ വീട്ടിലെത്തി ഭീഷണി മുഴക്കിയതായി പിന്നീടാണ് ബന്ധുക്കൾ അറിയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിരുന്നു. കാര്യങ്ങൾ മനസിലാക്കിയ ബന്ധുക്കൾ ഇക്കാര്യം പോലീസിനെ ധരിപ്പിക്കുകയും മരണാനന്തരം വീട്ടിലെത്തിയ ദന്പതികളെ പിടികൂടി പോലീസിൽ ഏല്പിക്കുകയും ചെയ്തെങ്കിലും അന്വേഷണം മന്ദഗതിയിലാണെന്നാണ് ബന്ധുക്കളുടെ പരാതി. ഇതിനിടെ ദന്പതികൾ തങ്ങൾക്കു പണം വേണ്ടെന്നും കേസിൽനിന്നും ഒഴിവാക്കിയാൽ മതിയെന്നും ബന്ധുക്കളെ അറിയിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകാനാണു ബന്ധുക്കളുടെ തീരുമാനം. നാലരലക്ഷത്തോളം രൂപ നൽകാനുണ്ടെന്നാണു ദന്പതികളുടെ അവകാശവാദം. എന്നാൽ ഇത്രയും…
Read More43 വോട്ടുകൾ അധികം കണ്ടെത്തിയ കളമശേരിയിലെ ബൂത്തിൽ റീപോളിംഗ് 30ന്
തിരുവനന്തപുരം: വോട്ടുകളിൽ വ്യത്യാസം കണ്ടെത്തിയ കളമശേരിയിലെ 83-ാം നന്പർ ബൂത്തിൽ 30-ന് റീപോളിംഗ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 83-ാം നന്പർ ബൂത്തിൽ യഥാർഥ വോട്ടുകളിൽനിന്ന് വ്യത്യസ്തമായി വോട്ടിംഗ് അവസാനിച്ചപ്പോൾ മെഷീനിൽ 43 വോട്ടുകൾ അധികം കാണിച്ചിരുന്നു. വോട്ടെടുപ്പിനുശേഷം ആകെ വോട്ടിന്റെ എണ്ണം എടുക്കുന്പോഴാണ് വ്യത്യാസം കണ്ടത്. ഇതോടെ മൂന്നു മുന്നണിയിലേയും പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. സ്ഥലത്തെത്തിയ കളക്ടറുടെ നേതൃത്വത്തിൽ വോട്ടിംഗ് മെഷീൻ പരിശോധിച്ച് ഇതു സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ആകെ 215 വോട്ടർമാരാണ് കളമശേരി 83-ാം നന്പർ ബൂത്തിൽ പോൾ ചെയ്തത്. അവസാനം എണ്ണിയപ്പോൾ 258 വോട്ടുകൾ പോൾ ചെയ്തതായാണ് കാണിച്ചത്. മോക് പോളിലെ വോട്ടുകൾ മാറ്റാതെ വോട്ടെടുപ്പ് ആരംഭിച്ചതാണ് ഈ അധിക വോട്ടുകൾക്കു കാരണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ…
Read Moreതെരഞ്ഞെടുപ്പ് കഴിഞ്ഞു; പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകൾ നീക്കം ചെയ്ത് രാഷ്ട്രീയ പാർട്ടികൾ
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച പോസ്റ്ററുകളും ചുവരെഴുത്തുകളും ഹരിത ചട്ടപ്രകാരം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ലെറ്റ്സ് ക്ലീൻ എറണാകുളം, ഗ്രീൻ സിറ്റി എന്നീ ഹാഷ് ടാഗുകളോടെയാണ് എൽഡിഎഫിന്റെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. മഹാരാജാസ് എസ്എഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ മഹാരാജാസ് കോളജിന് സമീപത്തുള്ള പോസ്റ്ററുകളും ബാനറുകളും തോരണങ്ങളും നീക്കം ചെയ്തുതുടങ്ങി. വൈറ്റിലയിൽ പ്രചാരണത്തിന് ഉപയോഗിച്ച മതിലുകൾ വെള്ളപൂശി തുടങ്ങി. വടുതലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ, തോരണങ്ങൾ, ബാനറുകൾ എന്നിവ നീക്കം ചെയ്തു. യുഡിഎഫിന്റെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്യുന്ന പ്രവൃത്തികളും ഇന്നലെ തുടങ്ങി. ഇടപ്പള്ളി പ്രദേശത്തെ ഫ്ളെക്സ് ബോർഡുകളും ബാനറുകളും പോസ്റ്ററുകളുമാണ് നീക്കം ചെയ്തു തുടങ്ങിയത്. യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ നേതൃത്വം നൽകി. എറണാകുളം കച്ചേരിപ്പടിയിൽ തെരഞ്ഞെടുപ്പിൽ ഒട്ടിച്ച ബിജെപിയുടെ പോസ്റ്ററുകൾ എൻഡിഎ സ്ഥാനാർഥി അൽഫോണ്‍സ്…
Read Moreഓടുന്നതിനിടെ മുച്ചക്രവാഹനം മുറിഞ്ഞുവീണു; ഭിന്നശേഷിക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു; വാഹനം കിട്ടിയപ്പോൾതന്നെ അപാകത ചൂണ്ടിക്കാട്ടിയിരുന്നതായി ജയൻ
അരൂർ: ഭിന്നശേഷിക്കാരന്റെ ഓടിക്കൊണ്ടിരുന്ന മുച്ചക്രവാഹനം നടുറോഡിൽ രണ്ടുഭാഗമായി. വണ്ടി ഓടിച്ചിരുന്ന ചന്തിരൂർ വലിയ വീട്ടിൽ ജയൻ(44) അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടോടെ അരൂർ പെട്രോൾ പന്പിൽ പോയി വീട്ടിലേക്ക് മടങ്ങി വരുന്പോൾ ദേശീയപാതയിൽ ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ജയൻ വേഗത കുറച്ച് വാഹനമോടിച്ചിരുന്നതിനാലാണ് പെട്ടെന്നു നിർത്താനും അപകടം ഒഴിവാക്കാനുമായത്. അരൂർ ഗ്രാമപഞ്ചായത്തിന്റെ 2015-ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2016-ൽ ഭിന്നശേഷിക്കാരായ ആറുപേർക്ക് വിതരണം ചെയ്ത ഇരുച്ചക്രവാഹനം രൂപമാറ്റം വരുത്തി മുച്ചക്രവാഹനമാക്കി മാറ്റിയതിൽ ഒരെണ്ണമാണിത്. ഇരുച്ചക്രവാഹനം മുച്ചക്രവാഹനമായി മാറ്റുന്ന ജോലി കെൽട്രോണിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. വിതരണം ചെയ്ത ദിവസം തന്നെ അപാകതകൾ ചൂണ്ടിക്കാട്ടി പരാതിയുമായി ഭിന്നശേഷിക്കാർ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിരുന്നു. അതനുസരിച്ച് പഞ്ചായത്ത് അധികാരികൾ അരൂർ കെൽട്രോണ്‍ അധികൃതരുമായി സംസാരിച്ചിരുന്നു. വണ്ടിയുടെ ബുക്കും പേപ്പറുകളും നൽകിയതിലും അപാകത ഉണ്ടായിരുന്നതായി ആരോപണമുണ്ട്. വർഷങ്ങൾക്ക് മുന്‍പ് ഉണ്ടായ…
Read Moreപരിശോധന: കൊച്ചിയിൽ 12 അന്തര്‍ സംസ്ഥാന ബസുകൾക്കെതിരേ കേസെടുത്തു
കൊച്ചി: കല്ലട ബസിലെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ അന്തര്‍ സംസ്ഥാന സർവീസ് നടത്തുന്ന നിരവധി സ്വകാര്യ ബസുകള്‍ കുടുങ്ങി. എറണാകുളത്ത് 74 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 12 എണ്ണത്തിനെതിരെ കേസെടുത്തു. ഇവരില്‍ നിന്ന് പിഴയിനത്തില്‍ 35000 രൂപ ഈടാക്കി. എറണാകുളം ആര്‍ടിഒയുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ നാലു മുതലായിരുന്നു പരിശോധന. വാഹന പരിശോധന ഇന്നും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളത്തെ പരിശോധനയില്‍ വ്യാജ പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്ന ബസുകളടക്കമാണ് കുടുങ്ങിയത്. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പല ബസുകളും പാഴ്സൽ കുത്തി നിറച്ച് പാഴ്സൽ സര്‍വീസില്‍ വെട്ടിപ്പ് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ബസുകളിൽ സര്‍വീസ് ആരംഭിക്കുന്ന സ്ഥലത്തിനിന്ന് മാത്രമാണ് ആളുകളെ കയറ്റാന്‍ അനുമതിയുള്ളത്. എന്നാല്‍ ഭൂരിഭാഗം ബസുകളും സ്റ്റേജ് ഗാരേജുപോലെ വഴിയിലെ വിവിധ സ്റ്റോപ്പുകളില്‍ നിന്ന് ആളുകളെ…
Read Moreമനുഷ്യക്കടത്ത് സംഭവം കെട്ടടങ്ങി; മുനന്പം ഹാർബറിൽ സിസിടിവി കാമറകൾ സ്ഥാപിക്കാനുള്ള നടപടി കടലാസിലൊതുങ്ങി
വൈപ്പിൻ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ കെട്ടടങ്ങിയതോടെ മുനന്പം മാതൃകാ ഫിഷിംഗ് ഹാർബറിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും കടലാസിലൊതുങ്ങി. അന്താരാഷ്ട്ര ബന്ധമുള്ള മനുഷ്യക്കടത്ത് സംഘം എഴുപതിൽപരം ശ്രീലങ്കൻ അഭയാർഥികളെ മുനന്പത്തെത്തിച്ച് മത്സ്യബന്ധന ബോട്ട് വഴി ഓസ്ട്രേലിയയ്ക്ക് കടത്തിയെങ്കിലും ഹാർബറിൽ സിസിടിവി കാമറകൾ ഇല്ലാതിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുനന്പം ഹാർബറിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ ഫിഷറീസ് വകുപ്പ് അടിയന്തരമായി തീരുമാനമെടുത്തത്. കാമറകൾ സ്ഥാപിക്കാൻ കേന്ദ്ര ഇന്റലിജന്റ്സ്, സംസ്ഥാന ഇന്റലിജന്റ്സ് എന്നിവരുടെ നിർദേശം കൂടിയുണ്ടായിരുന്നു. ഇതു പ്രകാരം 16 കാമറകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും കഴിഞ്ഞ സാന്പത്തിക വർഷത്തെ ഫണ്ടിൽനിന്നു കാമറകൾ സ്ഥാപിക്കാനും പരിപാലിക്കു വാന ുമായി 36 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് അനുവദിക്കുകയും ചെയ്തു. തുടർന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള ഹാർബർമാനേജ്മെന്റ് കമ്മിറ്റി ഇതു സംബന്ധിച്ച ജോലികൾ…
Read Moreഎരിവ് മാത്രമല്ല വിലയിലും കാന്താരിതന്നെ; പ്രാണിശല്യം ഒഴിവാക്കാൻ കൃഷിയിടത്തിൽ നട്ടിരുന്ന കാന്താരിയുടെ വളർച്ചയിങ്ങനെ
മൂവാറ്റുപുഴ: നാടൻ മുളകിനമായ കാന്താരിക്കു വിപണിയിൽ ആവശ്യക്കാർ ഏറുന്നു. പച്ചക്കറിയ്ക്കൊപ്പം കാന്താരി മുളകിന്റെ വിലയും കുതിച്ചുയരുകയാണ്. കിലോഗ്രാമിനു 630 മുതൽ 680 രൂപ വരെയാണു കാന്താരിയുടെ വില. കഴിഞ്ഞ വർഷം 350-380 വരെയായിരുന്നു മുളകിനു വില. ഗ്രാമ പ്രദേശങ്ങളിലെ കടകളിലും മറ്റും മുൻ വർഷങ്ങളിൽ വൻ തോതിൽ സ്ഥാനം പിടിച്ചിരുന്ന കാന്താരി നിലവിൽ വിരളമായിരിക്കുകയാണ്. നഗരങ്ങളിലെ മാർക്കറ്റിലും ഡിമാൻഡ് വർധിച്ചതാണ് കാന്താരിയുടെ ലഭ്യത കുറയാൻ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വില വർധിച്ചതോടെ പച്ചക്കറിയോടൊപ്പം കാന്താരി കൃഷിയാരംഭിച്ചെങ്കിലും വേനൽ രൂക്ഷമായതോടെ വിളവ് കുറഞ്ഞു. മുൻ കാലങ്ങളിൽ റബർ തോട്ടങ്ങളിലും മറ്റും തനിയെ മുളച്ചു വളർന്നിരുന്ന കാന്താരി വിളവിന്റെ കാര്യത്തിലും മുന്നിട്ടുനിന്നിരുന്നു. പറിച്ചെടുക്കുന്നതിനുള്ള പ്രയാസം മാറ്റി നിർത്തിയാൽ ഉത്പാദന ചെലവ് വളരെ കുറവാണ്. കാന്താരിക്കു ഡിമാൻഡ് വർധിച്ചതോടെ പച്ച നിറത്തിലുള്ള സാധാരണ കാന്താരിക്കു പകരം ആധുനിക രീതിയിൽ വികസിപ്പിച്ചെടുത്ത വെള്ള, റോസ്,…
Read Moreപെണ്‍കുട്ടിയെ കാണാതായെന്ന പരാതിയിൽ അന്വേഷണത്തിനുപോയ പോലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു; മരിച്ചത് കാണാതായ പെണ്‍കുട്ടിയുടെ ബന്ധു
കൊച്ചി: പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണത്തിനായി കോയന്പത്തൂരിലേക്കുപോയ പോലീസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. ഇൻഫോപാർക്ക് സ്റ്റേഷനിലെ എസ്ഐ അടക്കം നാല് പോലീസുകാർക്ക് പരിക്ക്. തൃപ്പൂണിത്തുറ സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുവാണ് മരിച്ചതെന്നാണു സൂചന. ഇരുന്പനം സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയിൽ ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് സംഘം കോയന്പത്തൂരിലേക്ക് പോയിരുന്നത്. ഇന്ന് രാവിലെ കോയന്പത്തൂരിൽവച്ചായിരുന്നു അപകടം. ഇന്നലെയാണ് സംഘം തമിഴ്നാടിന് തിരിച്ചത്. സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. ഇൻഫോപാർക്ക് സ്റ്റേഷനിലെ എസ്ഐ വിനായകൻ, ഉദ്യോഗസ്ഥരായ രാജേഷ്, അർനോൾഡ്, ഡിനിൽ എന്നിവർക്കാണു പരിക്കേറ്റത്. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടിവരികയാണെന്നും അപകടം നടന്നത് എങ്ങനെയെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ഇൻഫോപാർക്ക് സിഐ വ്യക്തമാക്കി. പരിക്കേറ്റവർ കോയന്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreക്യുകോപ്പിയോട് പറയൂ..! യാത്രാവേളകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇനി ആരോട് പറയുമെന്ന ആശങ്ക വേണ്ട; സഹായിക്കാൻ ഇനി പോലീസിന്റെ ആപ്പും
കൊച്ചി: പൊതുജനങ്ങള്‍ക്കു യാത്രാവേളകളില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പോലീസില്‍ അറിയിക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി കൊച്ചി സിറ്റി പോലീസ്. ക്യുകോപ്പി എന്നാണ് ആപ്ലിക്കേഷന്‍ നല്‍കിയിരിക്കുന്ന പേര്. യാത്രാവേളകളില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനും പോലീസിന് ജനങ്ങളിലേക്ക് എത്തിക്കേണ്ട നിര്‍ദേശങ്ങള്‍ ഏതുസമയത്തും ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും പോലീസില്‍ അറിയിക്കണമെന്നു തോന്നുന്ന രഹസ്യസ്വഭാവമുള്ളതും അല്ലാത്തതുമായ വിവരങ്ങള്‍ അറിയിക്കുന്നതിനുമായാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആവിഷ്കരിച്ചിരിക്കുന്നതെന്നു സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന് അറിയിച്ചു. കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചും വളരെ വേഗത്തില്‍ വിവരങ്ങള്‍ എത്തിക്കാനും ഏറ്റവും ഫലപ്രദമായ രീതിയില്‍ നടപടികളെടുക്കാന്‍ പോലീസിനെ പ്രാപ്തരാക്കാനും പദ്ധതികൊണ്ടു സാധിക്കും. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രാവേളയില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് വളരെ പ്രയോജനകരമായിരിക്കും. യാത്ര ചെയ്യുന്ന വാഹനത്തിന്റെ നമ്പറും ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉടനടി ആപ്ലിക്കേഷന്‍ വഴി പോലീസില്‍ എത്തിക്കാന്‍ കഴിയും.…
Read More