ചെന്നൈ/ കൊച്ചി: ഐഎസ് കേരളത്തിൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിലെ മൂന്നിടങ്ങളിൽ റെയ്ഡ് നടത്തിയതെങ്കിലും പികെകെ നേതാവ് രാമലംഗത്തിന്റെ കൊലപാതകത്തിന്റെകൂടി ചുരുൾ അഴിക്കാനാണ് എൻഐഎ റെയ്ഡ് നടത്തിയത്. കേരളത്തിൽ സ്ഫോടന പരന്പരകളെ കുറിച്ചു ചിന്തിക്കുന്നതിനു മുന്‍പു തന്നെ തീവ്രവാദഗ്രൂപ്പുകൾ തമിഴ്നാട്ടിൽ പച്ചപിടിച്ചിരുന്നതായി എൻഐഎ കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് റെയ്ഡ് നടത്തിയത്. സമാനമായ രീതിയിൽ കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തുന്ന സംഘടനകളുടെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. എന്നാൽ രാമലിംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചില്ലെങ്കിലും തീവ്രവാദ ബന്ധത്തിന്റെ അടിവേരുകൾ പിഴുതെടുക്കാൻ കഴിയുന്ന രേഖകൾ ലഭിച്ചതായി അറിയുന്നു. തൗഹീദ് ജമായത്തിന്റെ ഓഫീസുകളാണ് പ്രധാനമായും ലക്ഷ്യം വച്ചത്. എന്നാൽ, ഈ കൂട്ടത്തിൽ രാമലംഗത്തിന്റെ കൊലപാതകം തെളിയിക്കാൻ പോപ്പുലർഫ്രണ്ടിന്റെ ഓഫീസും റെയ്ഡ് ചെയ്യുകയായിരുന്നു. തൗഹീദ് ജമായത്ത് ശ്രീലങ്കൻസ്ഫോടനവുമായി ബന്ധപ്പെട്ട സംഘമാണ്. ഇവർക്കു പാലക്കാട് സ്വദേശി റിയാസിനുമായി ബന്ധമുണ്ട്. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ…
Read MoreCategory: Kochi
കഞ്ചാവ് വിൽപ്പന! കൊച്ചിയിലെ ഷൂട്ടിംഗ് സൈറ്റുകൾ എക്സൈസ് നിരീക്ഷണത്തിൽ
കൊച്ചി: സിനിമാ പ്രവര്‍ത്തകർ കഞ്ചാവുമായി പിടിയിലാകുന്ന സാഹചര്യത്തിൽ കൊച്ചിയിലെ ഷൂട്ടിംഗ് സൈറ്റുകളിലെല്ലാം നിരീക്ഷണം ശക്തമാക്കി എക്സൈസ് വകുപ്പ്. അടുത്തകാലത്തായി കഞ്ചാവ് കേസുകളില്‍ പിടിയിലാകുന്നവരില്‍ സിനിമാ പ്രവര്‍ത്തകരും വ്യാപകമായി ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും സിനിമാ നടനെയും കാമറാമാനെയും എക്സൈസ് പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശിയായ നടന് മിഥുൻ, കാമറാമാന് ബംഗളൂരു സ്വദേശി വിശാല്‍ എന്നിവരെയാണ് പിടികൂടിയത്. ജമാലിന്റെ പൂവന്‍കോഴി എന്ന സിനിമയുടെ ചിത്രീകരണത്തിനായി കോഴിക്കോട് സ്വദേശിയായ നടനും ബംഗളൂരു സ്വദേശിയായ കാമറാമാനും ഫോര്‍ട്ടുകൊച്ചി ഫോര്‍ട്ട് നഗറിലുള്ള ഹോം സ്റ്റേയില്‍ കഴിഞ്ഞ രണ്ടുമാസമായി താമസിച്ചുവരികയായിരുന്നു. സിനിമയിലെ നായകനായാണ് മിഥുന് അഭിനയിക്കുന്നത്. ചെറിയ ബജറ്റിലുള്ള സിനിമകളുടെയെല്ലാം ഷൂട്ടിംഗ് ഇപ്പോള്‍ കൊച്ചിയിലാണ് നടക്കുന്നത്. ഷൂട്ടിംഗ് സൈറ്റുകളില്‍ കഞ്ചാവ് സ്ഥിരമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് എക്സൈസ് അധികൃതർക്കു ലഭിച്ചിരിക്കുന്ന വിവരം. സിനിമാ പ്രവര്‍ത്തകര്‍ക്ക്…
Read Moreകഞ്ചാവുമായി നടനും കാമറാമാനും കൊച്ചിയിൽ പിടിയിൽ
കൊച്ചി: കഞ്ചാവുമായി സിനിമാ നടനും കാമറാമാനും കൊച്ചിയിൽ പിടിയിലായി. ജമീലാന്റെ പൂവൻകോഴി എന്ന സിനിമയിലെ പുതുമുഖ നായകനായ കോഴിക്കോട് സ്വദേശി മിഥുൻ (25), കാമറാമാനായ ബംഗളൂരു സ്വദേശി വിശാൽ വർമ്മ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കൊച്ചിയിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. കഴിഞ്ഞ രണ്ടു മാസമായി ഫോർട്ടുകൊച്ചി ഫോർട്ട് നഗറിലുള്ള സണ്‍ഷൈൻ എന്ന ഹോം സ്റ്റേയിലാണ് ഇരുവരും താമസിച്ചിരുന്നത്. അഭിനയത്തിന്റെ ക്ഷീണം മാറ്റുന്നതിനായി പതിവായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നു പ്രതികൾ സമ്മതിച്ചതായി എക്സൈസ് അധികൃതർ പറഞ്ഞു. പ്രതികൾ പിടിയിലായതോടെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് കുടുതൽ അന്വേഷണങ്ങൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു. കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എസ്. ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Read Moreഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കൊച്ചി: പെണ്‍കുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി നഗ്നഫോട്ടോകൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കോഴിക്കോട് കരവാൻത്തുരുത്തി സ്വദേശി മുഹമ്മദ് സഫ്വാനാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് ബന്ധുവായ പെണ്‍കുട്ടി അയച്ചുകൊടുത്ത ഫോട്ടോ, പ്രതി ഇവരറിയാതെ കൈവശപ്പെടുത്തുകയും തുടർന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി അർധനഗ്നവും നഗ്നവുമായ ഫോട്ടോകൾ പ്രദർശിപ്പിച്ച് പെണ്‍കുട്ടിയെ അപമാനിക്കുകയുമായിരുന്നു. പെണ്‍കുട്ടി മോശക്കാരിയാണെന്നു കാണിച്ച് സഫ്വാൻ സുഹൃത്തുകൾക്ക് സ്ഥിരമായി മേസേജ് അയയ്ക്കുകയും ചെയ്തു. ബംഗളുരുവിൽ പഠിക്കുന്ന സമയത്താണ് പരാതിക്കാരിയായ പെണ്‍കുട്ടിയെ പ്രതി പരിചയപ്പെടുന്നത്. ഈ സമയത്താണ് ഫോട്ടോ കൈക്കലാക്കിയതും. പ്രതി ഇത്തരത്തിൽ മറ്റൊരു പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ എടുത്തിട്ടുള്ളതായും സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Read Moreഒന്നര വർഷംകൊണ്ട് ഒരു കോടി തൈകൾ; ചരിത്ര നേട്ടം കൊയ്യാൻ നടുക്കര ഹൈടെക് പച്ചക്കറിത്തൈ ഉത്പാദന കേന്ദ്രം
വാഴക്കുളം: ഒന്നര വർഷംകൊണ്ട് ഒരു കോടി തൈകൾ ഉത്പാദിപ്പിക്കുകയെന്ന ചരിത്ര നേട്ടത്തിനരികെയാണ് മൂവാറ്റുപുഴ നടുക്കര ഹൈടെക് പച്ചക്കറി തൈ ഉത്പാദന കേന്ദ്രം. കൃഷി വകുപ്പിന്റെ കീഴിൽ വിഎഫ്പിസികെയുടെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിന് കൃഷി വകുപ്പിന് കീഴിലുള്ള കേരളത്തിലെ ഏക ഹൈടെക് തൈ ഉത്പാദന കേന്ദ്രമെന്ന പ്രത്യേകതയുമുണ്ട്. ചകിരിച്ചോറും പെർക്കുലേറ്ററും വെർമിക്കുലേറ്ററും ചേർന്നുളള നടീൽ മിശ്രിതം തയാറാക്കുന്നത് മുതൽ പ്രോട്രേകളിൽ നിറച്ച് വിത്തിടുന്നതും വിതരണത്തിന് തയാറാവുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും ഇവിടെ ഹൈടെക് മയമാണ്. നടുക്കരയിൽ വിഎഫ്പിസികെ വക നാലേക്കർ 90 സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന കേന്ദ്രം ഇതിനോടകം തന്നെ ജനശ്രദ്ധയാകർഷിച്ചു. ജൂണ്‍ മാസത്തോടെ ഒരു കോടി തൈകൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിനായുള്ള പ്രയത്നത്തിലാണ് ജീവനക്കാർ. പൂർണമായും ഹൈടെക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ 1536 സ്ക്വയർ മീറ്റർ ഉള്ള നാല് വലിയ പോളിഹൗസുകളാണ് ഇവിടെയുള്ളത്. കൂടാതെ വിത്തുകൾ…
Read Moreനെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച എട്ടുകിലോ കുങ്കുമപ്പൂവ് പിടികൂടി; ഗൾഫ് നാടുകളിൽ കിലോഗ്രാമിന് 50 ലക്ഷം രൂപവിലവരുമെന്ന് പോലീസ്
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച എട്ട് കിലോ കുങ്കുമപൂവ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പോകുവാന്‍ എത്തിയ കാസര്‍ഗോഡ് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് ഇന്ന് രാവിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കുങ്കുമപൂവ് പിടികൂടിയത്. ചെക്കിംഗ് ബാഗില്‍ ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിക്കുകയായിരുന്നു. ലോകത്തില്‍ ഏറ്റവും ഗുണനിലവാരമുള്ള കുങ്കുമ പൂവാണ് കാശ്മീരി കുങ്കുമ പൂവ്. ഇന്ത്യയില്‍ ഇതിന് കിലോഗ്രാമിന് 2.50 ലക്ഷം രൂപയാണ് ഉള്ളതെങ്കിലും ഗള്‍ഫില്‍ ഇതിന് ഏകദേശം കിലോഗ്രാമിന് 50 ലക്ഷം രൂപയെങ്കിലും ലഭിക്കും . ചില സമയങ്ങളില്‍ ഇതിലധികവും ലഭിക്കും. കുങ്കുമ പൂവ് കടത്തുവാന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശിയായ യാത്രക്കാരന് പേയി വരുന്നതിനുള്ള വിമാന ടിക്കറ്റും ഇരുപതിനായിരം രൂപയുമാണ് പ്രതിഫലം നല്‍കാമെന്നാണ് വാഗ്ദാനം നല്‍കിയിരുന്നത്. കുങ്കുമ പൂവ് എത്തിച്ച് കൊടുത്ത ആളെ കുറിച്ചും ദുബായില്‍…
Read Moreകളഞ്ഞ്കിട്ടിയ സ്വർണമാല ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയിൽ വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു
ചെറായി: യാത്രാമധ്യേ ബസ് സ്റ്റോപ്പിൽവച്ച് നഷ്ടപ്പെട്ട രണ്ടര പവന്റെ സ്വർണമാല ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയിൽ വീട്ടമ്മക്കു തിരികെ ലഭിച്ചു. മുനന്പം ഐആർ വളവിൽ താമസിക്കുന്ന ഷാലറ്റ് എന്ന വീട്ടമ്മക്കാണ് നഷ്ടപ്പെട്ട മാല തിരികെ ലഭിച്ചത്. പള്ളിപ്പുറം മാണി ബസാറിൽനിന്നും കൊടുങ്ങല്ലൂർക്ക് ബസിൽ കയറിയപ്പോഴാണ് മാല നഷ്ടമായത്. ബസ് സ്റ്റോപ്പിൽ വീണു കിടന്നിരുന്ന മാല അതുവഴി വന്ന ഓട്ടോ ഡ്രൈവർ മങ്ങാട്ട് പ്രദീപിനാണ് ലഭിച്ചത്. ഇത് ഇയാൾ ഉടൻ മുനന്പം പോലീസിൽ ഏല്പിച്ചു. മാല നഷ്ടപ്പെട്ടതറിഞ്ഞ് പിന്നീട് വീട്ടമ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴാണ് മാല പോലീസിനു ലഭിച്ചതായി അറിയുന്നത്. പിന്നീട് അവർ അടയാളങ്ങൾ പറഞ്ഞതോടെ ഓട്ടോ ഡ്രൈവറായ പ്രദീപിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി എസ്ഐ ബഷീറിന്റെ സാന്നിധ്യത്തിൽ മാല വീട്ടമ്മക്ക് തിരികെ നൽകി.
Read Moreകല്ലട ബസ് സംഭവം: പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും; മൂന്നു പേര് പോലീസ് നിരീക്ഷണത്തിൽ
കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന കല്ലട ബസിലെ ജീവനക്കാരായ അന്‍വര്‍, രാജേഷ്, തിരുവനന്തപുരം സ്വദേശി ജയേഷ്, ആലത്തൂര്‍ സ്വദേശി ജിതിന്, തമിഴ്നാട് സ്വദേശി കുമാര്‍, കൊല്ലം സ്വദേശി ഗിരിലാല്‍, ആലപ്പുഴ സ്വദേശി വിഷ്ണു എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുക. ആക്രമിച്ചവരില്‍ പിടിയിലായവരെ കൂടാതെ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മര്‍ദനമേറ്റ യുവാക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുന്നത്. കൂടാതെ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നു പേര് കൂടി പോലീസ് നിരീക്ഷണത്തിലാണ്. ബസ് ജീവനക്കാരും ഓഫീസ് ജീവനക്കാരും ഉള്‍പ്പെടെയുള്ളവരാണ് നിരീക്ഷണത്തിലുള്ളത്.
Read Moreകല്ലട ബസ് സംഭവം; കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത്. രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ നിര്‍ണായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ക്ക് പുറമേ എട്ട് പേര് കൂടി മര്‍ദനത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അതേസമയം ബസിന്റെ ഉടമ സുരേഷിന് സംഭവവുമായി നേരിട്ട് ബന്ധമില്ലെന്നാണ് അറസ്റ്റിലായവര്‍ പറയുന്നത്. സംഭവത്തിന് മുമ്പ് സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അത് ജോലിയുടെ ഭാഗമായിട്ടായിരുന്നുവെന്നും മര്‍ദനത്തില്‍ പങ്കില്ലെന്നുമുള്ള നിലപാടിലാണ് ഇവര്‍. എങ്കിലും സുരേഷിന്റെ മൊഴി ഒരിക്കല്‍ കൂടി അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും.
Read Moreകളമശേരിയിൽ റീ പോളിംഗ് തുടങ്ങി; മഷി പുരട്ടുന്നത് ഇടതു കൈയിലെ നടുവിരലിൽ
കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിനു കീഴിലുള്ള കളമശേരി നിയമസഭാ മണ്ഡലത്തിലെ 83-ാം നന്പർ പോളിംഗ് ബൂത്തിൽ റീ പോളിംഗ് ആരംഭിച്ചു. ഈസ്റ്റ് കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക് പോൾ നടത്തും. അഞ്ച് പോളിംഗ് ഉദ്യോഗസ്ഥരും പോലീസുമാണ് ഡ്യൂട്ടിയിലുള്ളത്. വോട്ടർമാരുടെ ഇടതു കൈയിലെ നടുവിരലിലാണു മഷി പുരട്ടുക. പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് വോട്ടിംഗ് യന്ത്രത്തിൽ കണ്ടതിനെത്തുടർന്ന് 23-ന് ഇവിടെ നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പു കമ്മീഷൻ അസാധുവാക്കി റീ പോളിംഗ് നിശ്ചയിക്കുകയായിരുന്നു. ബൂത്തിൽ ആകെ 912 വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പു ദിവസം 716 പേർ വോട്ടു ചെയ്യാനെത്തി. വരിനിന്നവരിലൊരാൾ തലകറങ്ങി വീണതിനാൽ രജിസ്റ്ററിൽ പേരു ചേർത്ത 715 പേരേ വോട്ട് രേഖപ്പെടുത്തിയിരുന്നുള്ളൂ. പോളിംഗ് അവസാനിച്ചശേഷം വോട്ടിംഗ് യന്ത്രം പരിശോധിച്ചപ്പോൾ 758 വോട്ടുകൾ പോൾ ചെയ്തെന്നാണു…
Read More